ബി.ജെ.പി വേദിയില്‍ കാവിഷാള്‍ പുതച്ച് പി.സി.ജോര്‍ജ്ജ്

December 15th, 2013

കോട്ടയം: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കുന്നതിനോട് അനുബന്ധിച്ച് ബി.ജെ.പി നടത്തിയ റാണ്‍ ഫോര്‍ യൂണിറ്റി എന്ന കൂട്ടയോട്ടം ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേദിയില്‍ കാവി ഷാള്‍ കഴുത്തില്‍ കെട്ടി എത്തിയ പി.സി.ജോര്‍ജ്ജ് നരേന്ദ്ര മോഡിയുടെ ചിത്രമുള്ള ടീഷര്‍ട്ട് ഉയര്‍ത്തിക്കാട്ടി. ചടങ്ങില്‍ വിവാദ പരാമര്‍ശങ്ങള്‍ ഒന്നും നടത്തിയില്ലെങ്കിലും പി.സി. ജോര്‍ജ്ജിന്റെ നടപടിയ്ക്കെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ രംഗത്തെത്തി.

എന്നാല്‍ ചടങ്ങില്‍ പങ്കെടുത്തത് തെറ്റായി കരുതുന്നില്ലെന്ന് ജോര്‍ജ്ജ് പ്രതികരിച്ചു.
ഇന്ത്യയെ ഇന്നു കാണുന്ന അവസ്ഥയില്‍ എത്തിക്കുവാന്‍ പട്ടേല്‍ വഹിച്ച പങ്ക് വലുതാണ്കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തതത് പാപമായി കരുതുന്നില്ലെന്നും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ തീവ്രവാ‍ദികള്‍ നടത്തുന്ന പരിപാടിയാണെങ്കിലും താന്‍ പങ്കെടുക്കുമെന്ന് ജോര്‍ജ്ജ് വ്യക്തമാക്കി. ജസ്റ്റിസ് കെ.ടി.തോമസ് ചെയര്‍മാനായുള്ള സംഘടനയുടെ പരിപാടിയിലാണ് താന്‍ പങ്കെടുത്തതെന്നും ഒരു കുട്ടി കൊണ്ടുവന്നു തന്നെ ടീ ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് നല്‍കുകയും അത് ഉയര്‍ത്തിക്കാട്ടുകയുമാണ് ചെയ്തതെന്നും അതില്‍ മറ്റൊരു രാഷ്ടീയ മാനം കാണേണ്ടതിലെന്നും ജോര്‍ജ്ജ് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സന്ധ്യക്കും ചിറ്റിലപ്പള്ളിക്കും എതിരെ സി.പി.എമ്മിന്റെ ശകാരവര്‍ഷം

December 15th, 2013

തിരുവനന്തപുരം: ഉപരോധ സമരത്തിന്റെ പേരില്‍ വീട്ടിലേക്കുള്ള യാത്രാസ്വാതന്ത്ര്യം തടസ്സപ്പെട്ടതിനെതിരെ എല്‍.ഡി.എഫ് നേതാക്കളോട് പ്രതിഷേധിച്ച വീട്ടമ്മ സന്ധ്യയ്ക്കെതിരെ ശകാര വര്‍ഷം. സന്ധ്യ നടത്തിയത് സരിതോര്‍ജ്ജത്തിന്റെ താടാകാവതരണമാണെന്ന് തൊട്ടടുത്ത ദിവസത്തെ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുമ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ബേബി ജോണ്‍ പറഞ്ഞു. സരിതയ്ക്കും ബിജുവിനും കൊടുക്കാനുള്ള പണമാണ് ചിറ്റിലപ്പള്ളി വഴി സന്ധ്യക്ക് കൊടുത്തതെന്നും ആരോപിച്ചു. പ്രതിഷേധം പ്രകടിപ്പിക്കുവാന്‍ ആര്‍ജ്ജവം കാണിച്ചതിനു സന്ധ്യക്ക് അഞ്ചു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചതിന്റെ പേരിലാണ് പ്രമുഖ വ്യവസായി കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയെ സി.പി.എം അപഹസിച്ചത്. കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി ഇത്ര കൊച്ചാണെന്ന് മനസ്സിലായെന്നും പറഞ്ഞ അദ്ദേഹം ചിറ്റിലപ്പള്ളിയെ ചെറ്റലപ്പള്ളിയെന്നും ആക്ഷേപിച്ചു.സന്ധ്യയുടെ വീട്ടിലെ വാഴകള്‍ കഴിഞ്ഞ ദിവസം രാത്രി ചിലര്‍ വെട്ടി നശിപ്പിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തി വരുന്നു.

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങള്‍ നിര്‍ത്തുവാന്‍ കാലമായെന്നും സന്ധ്യ പ്രതികരിക്കുമ്പോള്‍ അവരുടെ കൈയ്യില്‍ അദൃശ്യമായ ഒരു ചൂല്‍ കണ്ടെന്നും എം.മുകുന്ദന്‍ പറഞ്ഞു. ഓണ്‍ലൈനില്‍ സന്ധ്യയ്ക്ക് അനുകൂലമായും പ്രതികൂലമായും നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സന്ധ്യയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പാര്‍ട്ടി അനുഭാവികളായ പലരും പ്രതികരിച്ചത്.

ജനങ്ങള്‍ക്ക് വഴി നടക്കുവാന്‍ പോലും ആകാത്ത വിധം സമരം നടത്തുന്നത് ശരിയല്ലെന്നും പലപ്പോഴും തനിക്ക് ഇത്തരം സമരങ്ങളോട് പ്രതിഷേധം തോന്നിയിരുന്നെങ്കിലും അത് പ്രകടിപ്പിക്കുവാന്‍ ഉള്ള ആര്‍ജ്ജവം ഉണ്ടായില്ല. എന്നാല്‍ ഒരു വീട്ടമ്മയായ സന്ധ്യ അതിനു തയ്യാറായപ്പോള്‍ അവര്‍ക്ക് സമ്മാനം നല്‍കണം എന്ന് തോന്നിയെന്നുമാണ് കഴിഞ്ഞ ദിവസം ചിറ്റിലപ്പള്ളി പറഞ്ഞിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തുടര്‍ച്ചയായി സമരങ്ങള്‍ പരാജയപ്പെട്ടിട്ടും സി.പി.എം പാഠം പഠിക്കാത്തതെന്തുകൊണ്ട്? എം.മുകുന്ദന്‍

December 15th, 2013

കോഴിക്കോട്: തുടര്‍ച്ചയായി സമരങ്ങള്‍ പരാജയപ്പെട്ടിട്ടും സി.പി.എം എന്തു കൊണ്ട് പഠിക്കുന്നില്ലെന്ന് എം.മുകുന്ദന്‍.തിരുവനന്തപുരത്ത് എല്‍.ഡി.എഫ് നടത്തിയ ക്ലിഫ് ഹൌസ് ഉപരോധത്തിനെതിരെ വീട്ടമ്മ സന്ധ്യയുടെ പ്രതിഷേധം പൊതുജനങ്ങളുടെ വികാരമാണെന്നും സന്ധ്യയെ അവഹേളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ കേജ്‌രിവാള്‍ ചൂലെടുക്കും മുമ്പ് കേരളത്തില്‍ അജിതയുടേയും സാറാജോസഫിന്റേയും നേതൃത്വത്തില്‍ സ്ത്രീകള്‍ ചൂലെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് സന്ധ്യ പ്രതിഷേധിക്കുമ്പോള്‍ അവരുടെ കൈയ്യില്‍ അദൃശ്യമായ ഒരു ചൂല്‍ താന്‍ കണ്ടു അത് വൈകാതെ നാടെങ്ങും ദൃശ്യമാകും.

മാറിയ കാലത്തിനനുസരിച്ച്സമര മാര്‍ഗ്ഗങ്ങളും മാറ്റേണ്ടതുണ്ടെന്നും ജനാധിപത്യത്തില്‍ വഴിതടയല്‍ ഇല്ലെന്നും വേറെ ഒരു രാജ്യത്തും ഈ രീതിയില്ലെന്നും മുകുന്ദന്‍ പറഞ്ഞു. ഇടതു പക്ഷം ശക്തിയാര്‍ജ്ജിച്ചതും നേട്ടങ്ങള്‍ ഉണ്ടാക്കിയതും ബന്ദും വഴിതടയലും നടത്തിയല്ലെന്നും ചരിത്രത്തിലെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വര്‍ത്തമാനകാലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ആകില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ആം ആദ്മി പാര്‍ട്ടിയേയും അരവിന്ദ് കേജ്‌രിവാളിനേയും ജനം സൃഷ്ടിച്ചതാണ്. ഡെല്‍ഹിയിലെ സാധാരണക്കാരായ ജനങ്ങളുടെ അടക്കിപ്പിടിച്ച രോഷത്തിന്റെ പ്രതിഫലനമാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയം. ഡല്‍ഹിയിലേതിനേക്കാള്‍ അടിച്ചമര്‍ത്തലുകള്‍ ഉള്ള സ്ഥലമാണ് കേരളം എന്ന് പറഞ്ഞ മുകുന്ദന്‍ ഒരു പക്ഷെ കേരളീയര്‍ നിഷേധ വോട്ടിലൂടെയാകും തങ്ങളുടെ പ്രതിഷേധം അറിയിക്കുകയെന്നും പറഞ്ഞു.കേരളത്തിലെ ഇടതു പക്ഷ സമരങ്ങളുടെ പരാജയത്തെ കുറിച്ചുള്ള മുകുന്ദന്റെ പരാമര്‍ശങ്ങള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെക്കാനിടയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

ലാവ്‌ലിന്‍ വിധി: കേരളം ഭരണ മാറ്റത്തിലേക്കോ?

November 5th, 2013

pinarayi-vijayan-epathram

തിരുവനന്തപുരം: എസ്. എന്‍. സി. ലാവ്‌ലിന്‍ കേസിന്റെ പ്രതിപട്ടികയില്‍ നിന്നും സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഒഴിവാക്കിക്കൊണ്ടുള്ള സി. ബി. ഐ. കോടതിയുടെ വിധി കേരള രാഷ്ടീയത്തില്‍ നിര്‍ണ്ണായകമാകുന്നു. കേരളത്തില്‍ ഒരു ഭരണമാറ്റത്തിലേക്ക് ഈ വിധി എത്തിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ലാവ്‌ലിന്‍ കേസില്‍ പിണറായി ഉള്‍പ്പെട്ടതോടെ ഉണ്ടായതിനേക്കാള്‍ വലിയ മാറ്റമായിരിക്കും അദ്ദേഹം ഈ കേസില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ ഉണ്ടാകുക. രാഷ്ടീയ ശത്രുക്കളും പാര്‍ട്ടിയിലെ വിമതരും നിരന്തരം ഈ കേസിന്റെ പേരില്‍ പിണറായിയെ വേട്ടയാടിക്കൊണ്ടിരുന്നു. എന്നാല്‍ ചങ്കൂറ്റത്തോടെ അത്തരം ആരോപണങ്ങളെ നേരിട്ടു എങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അഴിമതിക്കാരന്‍ എന്ന കരിനിഴല്‍ പേറി നില്‍ക്കേണ്ടി വന്ന പിണറായി വിജയന്‍ ആ ആരോപണത്തില്‍ നിന്നും വിമുക്തനാക്കപ്പെട്ടിരിക്കുന്നു. വേട്ടയാടലിന്റെ ഒരു ഘട്ടം അവസാനിച്ചു, മഹാ നേതാക്കന്മാർ, മുന്‍ കമ്യൂണിസ്റ്റുകള്‍ മുതല്‍ ആന്റി കമ്യൂണിസ്റ്റുകള്‍ വരെ എനിക്കെതിരെ ഒന്നിച്ചു എന്നാണ് വിധിയെ തുടര്‍ന്ന് നടത്തിയ പ്രതികരണത്തില്‍ പിണറായി വിജയന്‍ പറഞ്ഞത്.

സി. പി. എമ്മിലെ വിഭാഗീയതയെ രൂക്ഷമാക്കിയതില്‍ ഈ കേസ് വലിയ പ്രാധാന്യം വഹിച്ചിട്ടുണ്ട്. സി. പി. എമ്മിലെ ഉള്‍പ്പാര്‍ട്ടി പോരാട്ടങ്ങളില്‍ വി. എസ്. അച്യുതാനന്ദൻ എന്നും ഒളിഞ്ഞും തെളിഞ്ഞും ആയുധമാക്കിയിരുന്നതില്‍ പ്രധാനപ്പെട്ടത് ലാവ്‌ലിന്‍ കേസായിരുന്നു. ജനകീയനായ വി. എസ്. ലാവ്‌ലിന്‍ കേസില്‍ താന്‍ സി. എ. ജി. റിപ്പോര്‍ട്ടിനെ വിശ്വസിക്കുന്നു എന്ന് പറഞ്ഞ് പിണറായി വിജയനെ പ്രതിരോധത്തിലാക്കിയപ്പോള്‍ പാര്‍ട്ടി ദേശീയ നേതൃത്വം പിണറായി വിജയനൊപ്പം നിലകൊണ്ടു. പാര്‍ട്ടി വിഭാഗീയതയുടേ പെരില്‍ പോളിറ്റ് ബ്യൂറോ വി. എസ്. അച്യുതാനന്ദനെതിരെ നിരവധി തവണ നടപടിയെടുത്തു. ലാവ്‌ലിന്‍ കേസിന്റെ പേരില്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ പേരില്‍ കൂടെയാണ് പാര്‍ട്ടിയുടെ പരമോന്നത കമ്മറ്റിയായ പോളിറ്റ് ബ്യൂറോയില്‍ നിന്നും വി. എസിനു പുറത്ത് പോകേണ്ടി വന്നത്. നിരന്തരമായി അച്ചടക്ക നടപടികള്‍ക്ക് വിധേയനാകുന്ന വി. എസ്. പാര്‍ട്ടിയ്ക്ക് അനഭിമതനായിട്ട് കാലമേറെയായി. വി. എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന അഭിപ്രായം ശക്തമാണ്. എന്നാല്‍ ജനങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് വി. എസിന്റെ വലിയ ബലം.

പിണറായിക്ക് അനുകൂലമായ ഈ വിധിയോടെ വരാനിരിക്കുന്നത് വലിയ രാഷ്ടീയ മാറ്റങ്ങള്‍ ആയിരിക്കുമെന്നാണ് രാഷ്ടീയ നിരീക്ഷകര്‍ കരുതുന്നത്. നേരിയ ഭൂരിപക്ഷം മാത്രം ഉള്ള ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഉള്ള യു. ഡി. എഫ്. ഭരണം താഴെ വീഴുന്നതും പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും വി. എസ്. അച്യുതാനന്ദനെ സി. പി. എം. മാറ്റുന്നതും ഉള്‍പ്പെടെ ഉള്ള സംഭവ വികാസങ്ങള്‍ക്ക് വരും ദിനങ്ങള്‍ സാക്ഷ്യം വഹിച്ചേക്കാം എന്ന് കരുതുന്നവര്‍ ഉണ്ട്. ലാവ്‌ലിന്‍ കേസ് നില നില്‍ക്കുന്ന പശ്ചാത്തലത്തില്‍ എൽ. ഡി. എഫ്. അധികാരത്തില്‍ വന്നാല്‍ പിണറായി വിജയന് മുഖ്യമന്ത്രിയാകുവാന്‍ തടസ്സങ്ങള്‍ ഉണ്ട്. എന്നാല്‍ പ്രതിപട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതോടെ ആ പ്രതിസന്ധി മാറിയിരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ യു. ഡി. എഫ്. ഭരണത്തിനെതിരെ ശക്തമായ ജനവികാരമാണ് നിലനില്‍ക്കുന്നത്. അതോടൊപ്പം യു. ഡി. എഫില്‍ പ്രശ്നങ്ങള്‍ രൂക്ഷവുമാണ്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയും മുഖ്യമന്ത്രിയും തമ്മിലും ഘടക കക്ഷികള്‍ തമ്മിലും ഉള്ള ഏകോപനം പലപ്പോഴും നഷ്ടപ്പെടുന്നു. ഭരണവും പാര്‍ട്ടിയും രണ്ടു വഴിക്കാണെന്ന് ഭരണ കക്ഷി നേതാക്കന്മാര്‍ക്ക് തന്നെ അഭിപ്രായമുണ്ട്. സോളാര്‍ വിവാദവും മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന്‍ സലിം രാജിന്റെ വിഷയവും സര്‍ക്കാറിന്റെ പ്രതിച്ഛായയ്ക്ക് മങ്ങല്‍ ഏല്പിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൽ. ഡി. എഫ്. സമരങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.

ഇപ്പോള്‍ ഭരണത്തെ തള്ളി താഴെയിട്ടാല്‍ സ്വാഭാവികമായും വി. എസ്. വീണ്ടും മുഖ്യമന്ത്രിയാകണം എന്ന ആവശ്യം സമൂഹത്തില്‍ നിന്നും ഉയരാന്‍ ഇടയുണ്ട്. എം. എൽ. എ. മാരെ വിലക്കെടുത്ത് ഭരണം അട്ടിമറിക്കുവാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സി. പി. എം. നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. അങ്ങിനെയെങ്കില്‍ 2014-ലെ ലോൿ സഭാ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനം ഒരു നിയമ സഭാ തിരഞ്ഞെടുപ്പിലേക്ക് പോയാലും അല്‍ഭുതപ്പെടാനില്ല എന്നാണ് രാഷ്ടീയ നിരീക്ഷകര്‍ നല്‍കുന്ന സൂചന.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലാവ്‌ലിന്‍ കേസ്: പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി

November 5th, 2013

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെ ആറുപേരെ പ്രതിപ്പട്ടികയില്‍ നിന്നും സി.ബി.ഐ കോടതി ഒഴിവാക്കി. സി.ബി.ഐയുടെ കുറ്റപത്രവും കോടതി മടക്കി. തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയിലെ ജഡ്ജി ആര്‍.രാ‍ജുവാണ് പിണറായി ഉള്‍പ്പെടെ ഉള്ള ചില പ്രതികള്‍ വിടുതല്‍ ഹര്‍ജി പരിഗണിച്ചത്. ഇതില്‍ രണ്ടു പേരുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി. കേസില്‍ ഏഴാം പ്രതിയായിരുന്നു പിണറായി വിജയന്‍. അദ്ദേഹത്തെ കൂടാതെ ഊര്‍ജ്ജവകുപ്പ് മുന്‍ പ്രിസിപ്പല്‍ സെക്രട്ടറി കെ.മോഹന ചന്ദ്രന്‍, കെ.എസ്.ഈ.ബി മുന്‍ ചെയര്‍മാന്‍ പി.എ.സിദ്ധാര്‍ഥ മേനോന്‍, മുന്‍ ജോയന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് തുടങ്ങിയവരും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയവരില്‍ പെടുന്നു.

കേസ് അന്വേഷണം നടത്തിയ സി.ബി.ഐ സംഘത്തിനു പ്രതികള്‍ക്കെതിരായ ഗൂഢാലോചന തെളിയിക്കുവാന്‍ ആയിട്ടില്ലെന്ന് കോടതി പറഞ്ഞു. മുന്‍ വൈദ്യുത മന്ത്രിയായിരുന്ന ജി.കാര്‍ത്തികേയനെ കേസില്‍ പ്രതിചേര്‍ക്കണമെന്ന സി.ബി.ഐയുടെ ആവശ്യവും കോടതി തള്ളി. രാഷ്ടീയ ലക്ഷ്യത്തോടെയാണ് തനിക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയതെന്നും ലാ‌വ്‌ലിന്‍ കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുവാന്‍ താന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും പിണറായി വിജയന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം ജല വൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിനു കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിനുമായി കരാര്‍ ഉണ്ടാക്കിയതിലൂടെ സംസ്ഥാനത്തിനു 370 കോടി രൂപ നഷ്ടം സംബവിച്ചു എന്നതായിരുന്നു ആരോപണം. മലബാര്‍ കാന്‍സര്‍ സെന്ററിനു ലഭിക്കേണ്ടിയിരുന്ന 98.3 കോടി രൂപയുടെ ഗ്രാന്റില്‍ 89.32 കോടി രൂപയോളം നഷ്ടമായെന്ന് സി.എ.ജി കണ്ടെത്തിയിരുന്നു. കേസ് 2007 ജനുവരിയില്‍ സി.ബി.ഐ അന്വേഷണത്തിനു വിടുകയായിരുന്നു. 2009 ജനുവരിയിലാണ് മുന്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ പ്രതിചേര്‍ത്തത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശ്വേത മേനോനെ ഇരയായി കാണുവാന്‍ സാധിക്കില്ല; കെ.മുരളീധരന്‍ എം.എല്‍.എ
Next »Next Page » ലാവ്‌ലിന്‍ വിധി: കേരളം ഭരണ മാറ്റത്തിലേക്കോ? »



  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine