തുഷാര്‍ വെള്ളാപ്പള്ളി ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി അംഗത്വം രാജിവെച്ചു

May 29th, 2013

ഗുരുവായൂര്‍: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി അംഗത്വം രാജിവെച്ചു. നായര്‍ ഈഴവ സമുദായ നേതാക്കന്മാരെ അവഹേളിച്ച് പ്രമേയം പാസാക്കിയ ആലപ്പുഴ ഡി.സി.സി.യുടെ നടപടി വന്‍ വിവാദമായിരുന്നു. ഡി.സി.സി പ്രസിഡണ്ട് ഷുക്കൂര്‍ പറഞ്ഞതു കൊണ്ടല്ല തന്റെ രാജിയെന്നും എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും കൂടിയാലോചന നടത്തിയെടുത്ത കൂട്ടായ തീരുമാനത്തിന്റെ ഭാഗമാണ് തന്റെ രാജിയെന്ന് തുഷാര്‍ പറഞ്ഞു.

സര്‍ക്കാര്‍ നല്‍കിയ സ്ഥാനമാനങ്ങള്‍ രാജിവെച്ച് സമ്മര്‍ദ്ദം സൃഷ്ടിക്കുവാനാകും എന്നാണ് എന്‍.എസ്.എസും, എസ്.എന്‍.ഡി.പിയും കരുതുന്നത്.
മുസ്ലിം ലീഗിന്റെ അഞ്ചാമന്ത്രി സ്ഥാനത്തെ തുടന്നുണ്ടായ വിവാദവും ഒടുവില്‍ ലീഗിന്റെ ഇച്ചക്ക് വഴങ്ങിയ യു.ഡി.എഫ് നേതൃത്വം പക്ഷെ എന്‍.എസ്.എസിന്റേയും എസ്.എന്‍.ഡി.പിയുടേയും സമ്മര്‍ദ്ദത്തിനു തല്‍ക്കാലം വഴങ്ങുവാന്‍ ഇടയില്ല. സമുദായാംഗങ്ങളുടെ എണ്ണത്തില്‍ വലുതാണെങ്കിലും ഇരു സംഘടനകള്‍ക്കും തങ്ങളുടെ നിലപാടിനെ അംഗീകരിക്കും വിധം സമുദായാംഗങ്ങളുടെ പിന്തുണ ആര്‍ജ്ജിച്ച് സര്‍ക്കാറിനെ പ്രതിസന്ധിയില്‍ ആക്കുവാന്‍ കഴിയില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ.എം.ആര്‍.എല്‍ ഭൂമി ലുലു‌മാള്‍ കയ്യേറിയതായി പരാതി

May 29th, 2013

കൊച്ചി: ഇടപ്പള്ളിയിലെ ലുലു മാളുമായി ബന്ധപ്പെട്ട കയ്യേറ്റ ആരോപണം പുതിയ തലത്തിലേക്ക്. ഇടപ്പള്ളിയിലെ മെട്രോസ്റ്റേഷന്റെ ലാന്റിങ്ങ് സെന്ററായി നിശ്ചയിച്ച സ്ഥലത്ത് ലുലുമാളിന്റെ മതില്‍ കെട്ടിയതായാണ് കെ.എം.ആര്‍.എല്ലിന്റെ പരാതി. ഇതു സംബന്ധിച്ച് 2012-ല്‍ കെ.എം.ആര്‍.എല്‍ കൊച്ചി കോര്‍പ്പറേഷനും കളമശ്ശേരി നഗരസഭയ്ക്കും പരാതി നല്‍കിയെന്നും നടപടിയൊന്നും ഉണ്ടായിട്ടില്ലത്രെ. എന്നാല്‍ ലുലു മാള്‍ ഭൂമി കയ്യേറ്റം നടത്തിയിട്ടില്ല എന്നാണ് കളമശ്ശേരി നഗരസഭയുടെ നിലപാട്.

ഇടപ്പള്ളി കനാല്‍ വ്യാപകമായ കയ്യേറ്റത്തിനു വിധേയമായിട്ടുണ്ടെന്നും ഇത് കനാലിന്റെ നവീകരണത്തിനു തടസ്സമായി തീര്‍ന്നെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ലുലുവും ഇവിടെ കയ്യേറ്റം നടത്തിയതായാണ് ആരോപണം. 40 മീറ്റര്‍ വീതിയുണ്ടായിരുന്ന കനാല്‍ കയ്യേറ്റത്തെ തുടര്‍ന്ന് പലയിടത്തും 15 മീറ്റര്‍ വീതിയേ ഉള്ളൂ.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലുലു വിവാദം: സി.പി.എമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷം

May 28th, 2013

കൊച്ചി: ലുലു മാളുമായും ബന്ധപ്പെട്ട് ലുലു ചെയര്‍മാന്‍ എം.എ.യൂസഫലിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സി.പി.എമ്മിനുള്ളില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. ലുലു മാളുമായി ബന്ധപ്പെട്ട് യൂസഫലി സ്ഥലം കയ്യേറിയെന്നും നിയമ ലംഘനം നടത്തിയെന്നുമാണ് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി ദിനേശ് മണിയുള്‍പ്പെടെ ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗങ്ങളായ വി.എസ്.അച്ച്യുതാനന്ദനും, പാലോളി മുഹമ്മദ് കുട്ടിയും ലുലു മാളിനു നിര്‍മ്മാണ അനുമതി അനുമതി നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ല എന്ന് അസന്ധിഗ്ദമായി പറയുന്നു.ഇവര്‍ക്കൊപ്പം സി.പി.എം സംസ്ഥാന സമിതി അംഗം ചന്ദ്രന്‍ പിള്ളയും യൂസഫലിയെ അനുകൂലിച്ച് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ബോള്‍ഗാട്ടി പദ്ധതിയെ എതിര്‍ക്കുന്ന സി.ഐ.റ്റി.യു-തുറമുഖ യൂണിയന്‍ നേതാവും സി.പി.എം സംസ്ഥാന സമിതി അംഗവുമായ എം.എം.ലോറന്‍സ് അച്ച്യുതാനന്ദന്റെ നിലപാടിനെ തള്ളിക്കൊണ്ട് ഗുരുതരമായ ആരോപണങ്ങളാണ് യൂസഫലിക്കെതിരെയും പോര്‍ട് ട്രസ്റ്റിനെതിരെയും ഉന്നയിച്ചത്. ലുലുമാളുമായും ബൊള്‍ഗാട്ടിയിലെ പ്രദ്ധതിയുമായും ബന്ധപ്പെട്ട് സി.പി.എമ്മിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത കഴിഞ്ഞ മാധ്യമങ്ങളും ഏറ്റു പിടിച്ചതോടെ വിവാദം കൊഴുത്തു. നേതാ‍ക്കള്‍ക്കിടയിലെ പരസ്പര വിരുദ്ധമായ നിലപാട് അണികളിലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഫേസ് ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ലുലു വിവാദം സജീവ ചര്‍ച്ചയായിട്ടുണ്ട്. നേതാക്കളുടെ പരസ്പര വിരുദ്ധ നിലപാട് മൂലം ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ സി.പി.എം അനുകൂലികള്‍ക്ക് പലപ്പോഴും അടിതെറ്റുന്നു.

രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥനം, സര്‍ക്കാരിനെതിരെ സാമുദായിക നേതാക്കന്മാരുടെ പടയൊരുക്കം എന്നിവയ്ക്കിടയില്‍ പെട്ട് നട്ടം തിരിയുന്ന യു.ഡി.എഫിന് ആശ്വാസമാ‍യിരിക്കുകയാണ് ലുലു വിവാദവുമായി ബന്ധപ്പെട്ട് സി.പി.എമ്മിലെ നേതാക്കന്മാരുടെ തമ്മിലടി. സി.പി.എം വികസന വിരോധികളാണെന്നും നിക്ഷേപകരെ അവഹേളിച്ചും ആക്ഷേപിച്ചും ഓടിക്കുവാനാണ് ശ്രമമെന്നും പറഞ്ഞു കൊണ്ട് കിട്ടിയ അവസരം യു.ഡി.എഫ് കേന്ദ്രങ്ങളും മുതലാക്കുകയും ചെയ്യുന്നു.എല്‍.ഡി.ഫ് ഭരണകാലത്താണ് രണ്ടു പദ്ധതികള്‍ക്കും അനുമതി നല്‍കിയതെന്നും നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. തന്നെ കയ്യേറ്റക്കാരനായി ചിത്രീകരിക്കുന്നതിലുള്ള അസംതൃപ്തി യൂസഫലി മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയും തുടര്‍ന്ന് ബൊള്‍ഗാട്ടി പ്രോജക്ടില്‍ നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാ‍പിക്കുകയും ചെയ്തു. യൂസഫലി പിന്മാറുന്നതായുള്ള വാര്‍ത്തയെ ദിനേശ് മണിയുള്‍പ്പെടെ ഒരു വിഭാഗം സി.പി.എം നേതാക്കള്‍ സ്വാഗതം ചെയ്തു. നേതാക്കള്‍ തമ്മില്‍ ഭിന്നത രൂക്ഷമാകുമ്പോളും വിഷയത്തില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ പരസ്യമായി പാര്‍ട്ടി നിലപാട് ഇനിയും പ്രഖ്യാപിച്ചിട്ടുമില്ല.

ഇതിനിടയില്‍ ബോള്‍ഗാട്ടി ഭൂമി ഇടപാടിനെ സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പോര്‍ട്ട് ട്രസ്റ്റിനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ എം.എം. ലോറന്‍സിനെതിരെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് വക്കീല്‍ നോട്ടീസ് അയച്ചു. അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാ ജനകവുമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചത് പിന്‍‌വലിച്ച് പരസ്യമായി മാപ്പുപറയണെമെന്നാണ് അവര്‍ ലോറന്‍സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗണേശിനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പുമായി പി.സി.ജോര്‍ജ്ജ്

May 21st, 2013

തിരുവനന്തപുരം: പരസ്ത്രീ ഗമനത്തിന്റേയും ഭാര്യയെ പീഡിപ്പിച്ചതിന്റേയും പേരില്‍ മന്ത്രി സ്ഥാനം രാജിവെച്ച കേരള കോണ്‍ഗ്രസ്സ് ബിയുടെ എം.എല്‍.എ ഗണേശ് കുമാറിനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ പ്രതിഷേധവുമായി ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജും ഒരു സംഘം കോണ്‍ഗ്രസ്സ് നേതാക്കളും രംഗത്ത്. ഗണേശ്കുമാര്‍ രാജിവെച്ച സാഹചര്യം നിലനില്‍ക്കുന്നതായും അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കുന്നത് ധാര്‍മ്മികതയല്ലെന്ന് പി.സി.ജോര്‍ജ്ജ് വ്യക്തമാക്കി. യാമിനി തങ്കച്ചിയുടെ സത്യവങ്‌മൂലം അനുസരിച്ച് ഗണേശ്കുമാര്‍ പാപിയാണ്. യാമിനിക്കെതിരെ സത്യവിരുദ്ധമായ സത്യവാങ്‌മൂലം സമര്‍പ്പിച്ചത് ഗണേശ് സമ്മതിച്ചതാണെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു

ഒരു എം.എല്‍.എ മാത്രമുള്ള ഘടക കക്ഷിക്ക് രണ്ട് മന്ത്രി സ്ഥാനത്തിനു അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍.ബാലകൃഷ്ണപിള്ളയെ ക്യാബിനറ്റ് റാങ്കിലാണ് മുന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥനത്തേക്ക് നിയമിച്ചത്. ഘടക കക്ഷികളുടെ അഭിപ്രായം പരിഗണിക്കാതെ മുഖ്യമന്ത്രിക്ക് മുന്നോട്ട് പോകുവാന്‍ മുഖ്യമന്ത്രിക്ക് ആകില്ലെന്നും പി.സി.ജോര്‍ജ്ജ് വ്യക്തമാക്കി.

രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശനം തല്‍ക്കാലത്തേക്ക് ഇല്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഒരു മന്ത്രി സഭാ പുന:സംഘടനയ്ക്ക് സാധ്യത ഇല്ല. എന്നാല്‍ ഗണേശ് കുമാര്‍ രാജിവെച്ച ഒഴിവിലേക്ക് പുതിയ മന്ത്രിയെ നിയോഗിക്കുവാന്‍ മുഖ്യമന്ത്രി ആലോചിക്കുന്നുണ്ട്. തല്‍ക്കാലം ഗണേശ് കുമാര്‍ മന്ത്രിയായില്ലെങ്കില്‍ ആ സീറ്റ് കോണ്‍ഗ്രസ്സിനു ലഭിക്കും. ഗണേശിന്റെ മന്ത്രിസഭാ പുന:പ്രവേശനത്തെ എതിര്‍ക്കുന്നതിന്റെ ഒരു കാരണവും ഇതാണ്. നെല്ലിയാമ്പതിയിലെ ഭൂമിയുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജ്ജിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് വനം മന്ത്രിയായിരിക്കെ ഗണേശ് കുമാര്‍ എടുത്തിരുന്നത്. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത നിലനിന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആര്‍.ബാലകൃഷ്ണപിള്ള മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആകും

May 21st, 2013

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുവാന്‍ സന്നദ്ധതനാണെന്ന് അറിയിച്ചു. ക്യാബിനറ്റ് പദവിയോടെ ആണ് നിയമനം. ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിച്ചു വരവെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജയില്‍ വിമോചിതനായ പിള്ള രാ‍ഷ്ടീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയാണ്.
ഇതിനിടയില്‍ ആര്‍.ബാലകൃഷ്ണപിള്ളയുടെ മകനും ഭര്‍തൃമതിയായ യുവതിയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ നിന്നും രാജിവെച്ച ഗണേശ് കുമാറിനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരുവാനും ശ്രമങ്ങള്‍ നടക്കുന്നതായി സൂചനയുണ്ട്. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഗണേശിനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരള കോണ്‍ഗ്രസ്സ് ബി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായര്‍ വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അവിഹിതം തടഞ്ഞ അമ്മയെ മക്കള്‍ കൊലപ്പെടുത്തി
Next »Next Page » കെ.എസ്.ആര്‍.ടി.സി ബത്തേരി ഡിപ്പോയില്‍ കളക്ഷന്‍ തട്ടിപ്പ്: സൂത്രധാരന്‍ ഷാജഹാന്‍ അറസ്റ്റില്‍ »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine