പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ നടപടി അംഗീകരിക്കാനാകില്ല: വി. എസ്.

January 17th, 2013

കൊൽക്കത്ത: തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ മാറ്റാനുള്ള പാര്‍ട്ടി സംസ്ഥാന കമ്മറ്റിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് വി. എസ്. അച്യുതാനന്ദന്‍ സി. പി. എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ അറിയിച്ചതായി സൂചന. വി. എസിന്റെ വിശ്വസ്ഥരായ പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി. കെ. ശശിധരന്‍, പ്രസ് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരെയാണ് പേഴ്സണല്‍ സ്റ്റാഫില്‍ നിന്നും പാ‍ര്‍ട്ടിയില്‍ നിന്നും പുറത്താക്കുവാന്‍ പാര്‍ട്ടി സി. പി. എം. സംസ്ഥാന കമ്മറ്റി തീരുമാനിച്ചത്. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കി എന്ന ആരോപണത്തെ തുടര്‍ന്നാണ് സി. പി. എം. ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

എന്നാല്‍ ഇവര്‍ മൂന്നു പേരും കുറ്റക്കാര്‍ അല്ലെന്നാണ് വി. എസിന്റെ നിലപാട്. വി. എസ്. ഇക്കാര്യം കേന്ദ്ര കമ്മറ്റിയില്‍ ഉന്നയിക്കുവാന്‍ സാധ്യത ഉണ്ട്. ഇതിനിടെ പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷ് തന്നോടൊപ്പം കൊൽക്കത്തയിലേക്ക് വരാഞ്ഞത് പാര്‍ട്ടി വിലക്ക് മൂലം അല്ലെന്നും വ്യക്തിപരമായ അസൌകര്യങ്ങള്‍ മൂലമാണെന്നും വി. എസ്. മാധ്യമങ്ങളോട് പറഞ്ഞു. സി. പി. എം. കേന്ദ്ര കമ്മറ്റി യോഗത്തില്‍ പങ്കെടുക്കുവാനാണ് വി. എസ്. കൊല്‍ക്കത്തയില്‍ എത്തിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹരിഹര വര്‍മ്മയുടെ കൊലപാതകത്തില്‍ ദുരൂഹത ഏറുന്നു

December 26th, 2012

treasure-epathram

തിരുവനന്തപുരം: രത്ന വ്യാപാരത്തിനിടെ കൊല്ലപ്പെട്ട ഹരിഹര വര്‍മ്മയുടെ മരണത്തെ ചൊല്ലിയും അദ്ദേഹത്തിന്റെ രാജ കുടുംബാംഗത്വത്തെ ചൊല്ലിയുമുള്ള ദുരൂഹതകള്‍ ഏറുന്നു. കൊലപാതകികള്‍ സഞ്ചരിച്ച വാഹനം, ബോധം കെടുത്തുവാന്‍ ഉപയോഗിച്ച ക്ലോറഫോമും പഞ്ഞിയും ഉള്‍പ്പെടെ ഉള്ള പല തെളിവുകളും പോലീസ് കണ്ടെത്തി കഴിഞ്ഞു. എന്നാല്‍ കൊല്ലപ്പെട്ട വര്‍മ്മയുടെ ഭൂതകാലം ദുരൂഹമായി മാറിയിരിക്കുന്നു. അദ്ദേഹം മാവേലിക്കര രാജ്യ കുടുംബാംഗമല്ലെന്ന് ക്ഷത്രിയ ക്ഷേമ സഭ അറിയിച്ചു. കൂടാതെ മാവേലിക്കര രാജ്യ കുടുംബത്തിലെ മറ്റൊരു മുതിര്‍ന്ന അംഗവും അദ്ദേഹത്തിനു രാജ കുടുംബവുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ ഹരിഹര വര്‍മ്മ രാജ കുടുംബാഗമാണെന്നും ആ പേരിലാണ് 2001-ല്‍ മകളെ വിവാഹം കഴിച്ചതെന്നും വര്‍മ്മയുടെ ഭാര്യാ പിതാവ് പറയുന്നു. ഹരിഹര വര്‍മ്മ രത്ന വ്യാപാരിയാണെന്നും അദ്ദേഹത്തിന്റെ പിതാവ് ഭാസ്കര വര്‍മ്മ മാവേലിക്കര രാജ കുടുംബാഗമാണെന്നും ഭാര്യാ സഹോദരന്‍ രജഗോപാലും മാധ്യമങ്ങളോട് പറഞ്ഞു. വര്‍മ്മയ്ക്ക് രാജ കുടുംബവുമായി നല്ല ബന്ധമല്ല ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിഹര വര്‍മ്മയുടെ മരണത്തെ സംബന്ധിച്ചും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന രത്നങ്ങളെ കുറിച്ചും വിശദമായ സി. ബി. ഐ. അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച രാവിലെ പന്ത്രണ്ടു മണിയോടെ ആണ് പുതൂര്‍ക്കോണം കേരളാ നഗറിലെ വീട്ടില്‍ വച്ച് വര്‍മ്മ കൊല്ലപ്പെട്ട വിവരം പുറം ലോകം അറിയുന്നത്. വര്‍മ്മയ്ക്കൊപ്പം ആക്രമണത്തിനിരയായ ഹരിദാസ് എന്ന വ്യക്തിയാണ് ഇക്കാര്യം അയല്‍ക്കാരെയും ബന്ധുക്കളേയും അറിയിച്ചത്. വര്‍മ്മയുടെ കൈവശം ഉണ്ടായിരുന്ന രത്നങ്ങള്‍ വാങ്ങുവാന്‍ എത്തിയവര്‍ ക്ലോറഫോം മണപ്പിച്ച് ബോധം കെടുത്തി രത്നങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ശ്വാസം മുട്ടി മരിച്ചതായാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ.കെ.ലതിക എം.എല്‍.എ യ്ക്കെതിരായ പരാമര്‍ശത്തില്‍ തിരുവഞ്ചൂര്‍ ഖേദം പ്രകടിപ്പിച്ചു

December 24th, 2012

സി.പി.എം എം.എല്‍.എ കെ.കെ.ലതികയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഖേദം പ്രകടിപ്പിച്ചു. തന്റെ പരാമര്‍ശം കെ.കെ.ലതികയെ അപമാനിച്ചു എന്ന് തോന്നിയെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും തന്റെ നാവില്‍ നിന്നും അത്തരം ഒരു പരാമര്‍ശം വരരുതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന ഒരു പൊതു പരിപാടിയില്‍ പ്രസംഗിക്കവെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.

ടി.പിചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായി പി.മോഹനന്‍ ജയിലില്‍ ആയതൊടെ എം.എല്‍.എ ആയ ഭാര്യ കെ.കെ.ലതിക നിയമ സഭയ്ക്കകത്ത് ഇരിക്കുന്ന കസേരയില്‍ കയറി നിന്ന് തുള്ളുകയാണെന്ന് മന്ത്രി പ്രസംഗിച്ചതായി വാര്‍ത്ത വന്നിരുന്നു. ഇതേ തുടര്‍ന്ന് എം.എല്‍.എ മാരായ കെ.കെ.ലതികയും ഐഷാ പോറ്റിയും സ്പീക്കര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. മന്ത്രിയുടെ പരാമര്‍ശം നിയമസഭാഗത്തിനെതിരെ ഉള്ള അവകാശ ലംഘനമാണെന്നും മന്ത്രി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് സി.പി.എം രംഗത്തെത്തിയിരുന്നു.

കെ.കെ.ലതികയുടെ ഭര്‍ത്താവും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവുമായ പി.മോഹനന്‍ ടി.പിചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയാക്കപ്പെട്ട് ജയിലിലാണ്. മോഹനന്‍ ഉള്‍പ്പെടെ ഉള്ള പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.

അടുത്തിടെയായി കെ.കെ. ലതിക അഭ്യന്തര വകുപ്പിനെതിരെ ശക്തമായ നിലപാടാണ് നിയമ സഭയില്‍ എടുത്തുകൊണ്ടിരിക്കുന്നത്. സ്ത്രീപീഡനക്കേസുകളിലും പെണ്‍‌വാണിഭക്കേസുകളിലും പോലീസ് കുറ്റവാളികളെ രക്ഷിക്കുന്ന വിധത്തിലുള്ള നിലപാടാണ് എടുക്കുന്നതെന്നും കോഴിക്കോട് വട്ടക്കിണറില്‍ കൊല്ലപ്പെട്ട സുന്ദരിയമ്മയുടെ കൊലപാതകികളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും നിയമസഭയില്‍ കുറ്റപ്പെടുത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്റെ ഹര്‍ജി സി.ബി.ഐ കോടതി തള്ളി

December 24th, 2012

തിരുവനന്തപുരം: എസ്.എന്‍.സി ലാ‌വ്‌ലിന്‍ കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി തള്ളി.കേസ് അനന്തമായി നീണ്ടു പോകുന്ന സാഹചര്യത്തില്‍ കുറ്റപത്രം വിഭജിച്ചുകൊണ്ട് വിചാരണ തുടങ്ങണമെന്നും പിണറായി ആവശ്യപ്പെട്ടിരുന്നു. വിചാരണ വൈകുന്നത് തന്റെ പൊതു ജീവിതത്തെയും സ്വകാര്യ ജീവിതത്തേയും സാരമായി ബാധിക്കുന്നതായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലാവ്‌ലിന്‍ കമ്പനി പ്രതിനിധിയുടേയും ക്ലാഡ് ടെഡലിനേയും മാറ്റി നിര്‍ത്തി കേസില്‍ ഹാജരായവരുടെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് വിജയനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും ഇവരുടെ സാന്നിധ്യം കേസിന്റെ വിചാരണക്ക് അത്യന്താപേക്ഷിതമാണെന്ന് സി.ബി.ഐ അഭിഭാഷകന്‍ വാദിച്ചു. ഒടുവില്‍ കോടതി സി.ബി.ഐയുടെ വാദം അംഗീകരിക്കുകയായിരുന്നു. കേസ് ഇനി ഏപ്രില്‍ 24 ന്‍ പരിഗണിക്കും.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ടി.പി.ചന്ദ്രേശേഖരന്‍ വധക്കേസ്: പ്രതി ടി.കെ.രജീഷിനെ സി.പി.എം എം.എല്‍.എ മാര്‍ സന്ദര്‍ശിച്ചു

December 23rd, 2012

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതി ടി.കെ.രജീഷിനെ സി.പി.എം എം.എല്‍.എ മാര്‍ ജയിലില്‍ എത്തി സന്ദര്‍ശനം നടത്തി. സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്റെ നേതൃത്തിലുള്ള സംഘത്തില്‍ എം.എല്‍.എ മാരായ ടി.വി.രാജേഷ്, ജയിംസ് മാത്യു, കെ.കെ.നാരായണന്‍,സി.കൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു. ടി.പി.വധക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ രജീഷ് വെളിപ്പിടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകള്‍ സി.പി.എമ്മിനു തലവേദനയായിട്ടുണ്ട്. താനുള്‍പ്പെടെ ഉള്ള ചിലര്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തില്‍ നേരിട്ട് പങ്കാളികളാണെന്നും എന്നാല്‍ സംഘത്തിലെ ഒരാള്‍ മാത്രമേ ആ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടുള്ളൂ എന്നും ഇയാള്‍ വെളിപ്പെടുത്തിയതായി സൂചനയുണ്ട്. ടി.പി.വധം പോലെ ഏറേ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ക്ലാസ് മുറിയില്‍ പഠിപ്പിക്കുന്നതിനിടയില്‍ വിദ്യാര്‍ഥികളുടെ മുന്നിലിട്ട് ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടികൊലപ്പെടുത്തിയത്. രണ്ടിലും സി.പി.എമ്മിനു പങ്കുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു.

കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധവുമായി ബന്ധപ്പെട്ട് പോലീസിനു മുമ്പില്‍ വെളിപ്പെടുത്തിയ പലതും ഇയാള്‍ കോടതിയില്‍ നിഷേധിച്ചു. ഇയാളുടെ മൊഴി വീഡിയോയില്‍ റിക്കോര്‍ഡ് ചെയ്തിട്ടുണ്ട്. രജീഷിന്റെ മൊഴിയുടെ കൂടെ അടിസ്ഥാനത്തില്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് പുനരന്വേഷിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതിയുടെ അനുമതിയോടെ രജീഷിന്റെ ജയിലില്‍ വച്ച് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഈ അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പി ഷൌക്കത്തലിയുടെ നേതൃത്വത്തില്‍ ഉള്ള ക്രൈംബ്രാഞ്ച് സംഘം തന്നെ മര്‍ദ്ദിച്ചതായി കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. രജീഷിനെ സന്ദര്‍ശിച്ച നേതാക്കള്‍ ചോദ്യം ചെയ്യലിനിടെ രജീഷിനെ മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് ഡി.വൈ.എസ്.പി ഷൌക്കത്തലിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. വിവാദമുയര്‍ന്ന പശ്ചാത്തലത്തില്‍ രജീഷിനെ കോഴിക്കോട് ജയിലിലേക്ക് മാറ്റി. നേരത്തെ ഇയാളുടെ അപേക്ഷ പ്രകാരമാണ് കോഴിക്കോട് ജയിലില്‍ നിന്നും കണ്ണൂരിലേക്ക് മറ്റിയിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ്സ അധ്യാപകനു 22 വര്‍ഷം കഠിന തടവ്
Next »Next Page » ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്റെ ഹര്‍ജി സി.ബി.ഐ കോടതി തള്ളി »



  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine