അലിയും അനൂപും മന്ത്രിമാരായി

April 13th, 2012

anoop-jacob-manjalamkuzhi-ali-epathram

തിരുവനന്തപുരം: വിവാദ നാടകങ്ങള്‍ക്ക് ഒടുവില്‍ മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി അലിയും കേരള കോണ്‍ഗ്രസ്സ് ജേക്കബ് വിഭാഗത്തെ പ്രതിനിധീകരിച്ച് അനൂപ് ജേക്കബും മന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്തു. രാവിലെ പത്തു മണിക്ക് രാജ്‌ഭവനില്‍ വെച്ചു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്. ആര്‍. ഭരദ്വാജ് ഇരുവര്‍ക്കും സത്യപ്രതിജ്‌ഞാ വാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് ഇരുവരും സത്യ പ്രതിജ്‌ഞ ചെയ്തത്. അനൂപ് ആയിരുന്നു ആദ്യം സത്യപ്രതിജ്‌ഞ ചെയ്തത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കെ. പി. സി. സി. പ്രസിഡ്ണ്ടും എം. എല്‍. എ. യുമായ രമേശ് ചെന്നിത്തലയും പങ്കെടുത്തുവെങ്കിലും കെ. പി. സി. സി. തീരുമാനം ലംഘിച്ച് ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നല്‍കിയതില്‍ പ്രതിഷേധിച്ച് മന്ത്രി ആര്യാടന്‍ മുഹമ്മദ്, വി. ഡി. സതീശൻ‍, കെ. മുരളീധരൻ‍, ടി. എൻ‍. പ്രതാപന്‍ തുടങ്ങി പ്രമുഖരായ പല കോണ്‍‌ഗ്രസ്സ് എം. എല്‍. എ. മാരും നേതാക്കന്മാരും ചടങ്ങില്‍ നിന്നും വിട്ടു നിന്നു.

അലിക്ക് മുസ്ലിം ലീഗ് കൈവശം വെച്ചിരിക്കുന്ന നഗര കാര്യവും പ്രവാസി കാര്യവും ലഭിക്കും. അനൂപിന്റെ വകുപ്പിന്റെ കാര്യത്തില്‍ ഇനിയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. നേരത്തെ ടി. എം. ജേക്കബ് കൈകാര്യം ചെയ്തിരുന്ന സിവില്‍ സപ്ലൈസ് വകുപ്പ് തന്നെ തങ്ങള്‍ക്ക് ലഭിക്കണം എന്ന് കേരള കോണ്‍ഗ്രസ്സ് ജേക്കബ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി.എസിനെ പി. ബിയില്‍ നിന്ന് മന:പൂര്‍വ്വം ഒഴിവാക്കിയെന്നത് കള്ളപ്രചാരണം: പ്രകാശ് കാരാട്ട്

April 10th, 2012
prakash-karat-epathram
കോഴിക്കോട്: വി. എസിനെ പി. ബിയില്‍ നിന്ന് മന:പൂര്‍വ്വം ഒഴിവാക്കിയെന്നതു കള്ളപ്രചാരണമാണെന്ന് സി. പി. എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ചെറുപ്പക്കാര്‍ക്ക് അവസരം കൂടുതല്‍ നല്‍കുവാനാണ് പാര്‍ട്ടി തീരുമാനമെന്നും അച്ചടക്ക ലംഘനമോ വിഭാഗീയതയോ പി. ബിയില്‍ നിന്നുള്ള വി. എസിന്റെ  ഒഴിവാക്കലിനു കാരണമല്ലെന്നും അദ്ദേഹം പറഞ്ഞു. എണ്‍പതു കഴിഞ്ഞവരെ കേന്ദ്രകമ്മറ്റിയില്‍ നിന്നും ഒഴിവാക്കുവാന്‍ തീരുമാനിച്ചിരുന്നതായും എന്നാല്‍ വി. എസിനു പ്രത്യേക പരിഗണന നല്‍കുകയായിരുന്നു എന്നും കാരാട്ട് വ്യക്തമാക്കി. പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പൊതു സമ്മേളനത്തില്‍ നിന്നും വി. എസ്  വിട്ടുനിന്നതിന്റെ കാരണം അറിയില്ലെന്നും വി. എസ് പങ്കെടുക്കാത്തതില്‍ അണികള്‍ക്ക് നിരാശയുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍  പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നിന്നും വിട്ടു നിന്ന ബംഗാളില്‍ നിന്നുമുള്ള മുതിര്‍ന്ന നേതാവിനെ നിലനിര്‍ത്തിക്കൊണ്ട് കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവിനെ  പി. ബിയില്‍ നിന്നും ഒഴിവാക്കിയതില്‍ കേരളത്തിലെ അണികളിലും സാധാരണക്കാരിലും പ്രതിഷേധം പുകയുകയാണ്. നീലേശ്വരത്ത് ഇന്നലെ രാത്രി തന്നെ പാര്‍ട്ടിയുടെ നേതൃത്വത്തെ വിമര്‍ശിച്ചു കൊണ്ട് വി. എസ് അനുകൂല ഫ്ലക്സുകളും പോസ്റ്ററുകളും ഉയര്‍ന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇടതു പക്ഷ ജനാധിപത്യ കൂട്ടായ്മ ശക്തിപ്പെടുത്തും: പ്രകാശ് കാരാട്ട്

April 4th, 2012
prakash-karat-cpi-epathram
കോഴിക്കോട്: വിപ്ലവങ്ങള്‍ക്ക് വിദേശ മാതൃകകള്‍ സ്വീകരിക്കുന്നത് അവസാനിപ്പിച്ച് ഇന്ത്യന്‍ മാതൃക കണ്ടെത്തുമെന്നും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ പ്രത്യയശാസ്ത്രം രൂപപ്പെടുത്തുമെന്നും  സി. പി. എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.  സി. പി. എമ്മിന്റെ 20-ആം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ആര്‍. ഉമാനഥ പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിനു തുടക്കമായത്.
യു. പി‌. എയ്കും എന്‍. ഡി. എയ്ക്കും ബംഗാളിലെ സംഘടനാ ദൌര്‍ബല്യങ്ങള്‍ തിരുത്തുന്നതിനു നടപടി സ്വീകരിക്കുമെന്നും ബദലായി ഇടതുപക്ഷ ജനാധിപത്യ കൂട്ടായ്മ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. യു. പി. ‌എ സര്‍ക്കാറിന്റെ ഉദാര വല്‍ക്കരണ നയങ്ങള്‍ ജനങ്ങളുടെ ജീവിത ഭാരം വര്‍ദ്ധിപ്പിച്ചുവെന്നും അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന കോണ്‍ഗ്രസ്സിനും, ബി. ജെ. പിക്കും ഇന്ത്യയില്‍ പ്രസക്തി നഷ്ടപ്പെട്ടു വരികയാണെന്നും കാരാട്ട് തുറന്നടിച്ചു. രണ്ടു ദശാബ്ദം പിന്നിടുന്ന ഉദാര‌വല്‍ക്കരണം സമൂഹത്തില്‍ വലിയ അസമത്വമാണ് സൃഷ്ടിച്ചതെന്ന് പറഞ്ഞ കാരാട്ട് കഴിഞ്ഞ മൂന്നു വര്‍ഷത്തെ യു. പി‌. എ ഭരണത്തില്‍ രാജ്യത്ത് കര്‍ഷക ആത്മഹത്യ വര്‍ദ്ധിച്ചു വരുന്നതായും ചൂണ്ടിക്കാട്ടി. അഴിമതി തടയുവാന്‍ ശക്തമായ ലോ‌ക്പാല്‍ ആവശ്യമാണെന്നു പറഞ്ഞ കാരാട്ട് എന്നാല്‍ അതു മാത്രം മതിയാകില്ലെന്നും സൂചിപ്പിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി. എസ്. ജഗതിയെ സന്ദർശിച്ചു

April 3rd, 2012

jagathi-sreekumar-accident-epathram

കോഴിക്കോട് : അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സിനിമാ നടൻ ജഗതി ശ്രീകുമാറിനെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ സന്ദർശിച്ചു. ആശുപത്രി അധികൃതരുമായി ജഗതിയുടെ സുഖ വിവരങ്ങൾ അന്വേഷിച്ച വി. എസ്. ജഗതിയുടെ ആരോഗ്യ നില മെച്ചപ്പെട്ട് വരികയാണ് എന്ന് അറിയിച്ചു.

വിതുര സ്ത്രീ പീഡന കേസിൽ പ്രതിയായിരുന്ന ജഗതി ശ്രീകുമാറിന് ഒരു പൊതു ചടങ്ങിൽ വെച്ച് ചടങ്ങിന്റെ ഭാഗമായി ഖാദി വസ്ത്രം കൈമാറാൻ വി. എസ്. വിസമ്മതിച്ചത് ഏറെ വിവാദമായിരുന്നു. ഖാദിയുടെ പ്രചാരണാർത്ഥം “ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും ഖാദി ഉപയോഗിക്കുക” എന്ന പ്രചാരണ പരിപാടിയുടെ ഉൽഘാടനത്തിനായിരുന്നു അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന വി. എസ്. അച്യുതാനന്ദൻ ജഗതിക്ക് ഖാദി വസ്ത്രം കൈമാറി പരിപാടിയുടെ ഉൽഘാടനം നടത്താൻ വിസമ്മതിച്ചത്. ഈ അപമാനത്തെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം അച്യുതാനന്ദനിൽ നിന്നും സ്വീകരിക്കാൻ ജഗതിയും തയ്യാറായില്ല.

Click to zoom

ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം

Click to zoom

തന്നെ ജഗതി ശ്രീകുമാർ ഹോട്ടൽ മുറിയിൽ ഓടിച്ചിട്ട് പിടിച്ചാണ് പീഡിപ്പിച്ചത് എന്നാണ് വിതുര കേസിലെ പെൺകുട്ടി പറയുന്നത്. ഏറെ ദുഷ്ടനാണ് അയാൾ എന്ന് ആണയിട്ട് പറയുന്ന പെൺകുട്ടി താൻ ഇയാളുടെ ക്രൂരതകൾക്ക് വിധേയയാകുന്നതിന് മുൻപ് തന്നെ ഇയാളെ സിനിമയിലും ടിവിയിലും ഒക്കെ കണ്ടിട്ടുണ്ട് എന്നും വെളിപ്പെടുത്തുന്നു. എന്നാൽ പ്രതികളെ തിരിച്ചറിയാനുള്ള പരേഡിൽ ഇയാളെ മാത്രം നിർത്തിയിരുന്നില്ല എന്നും പെൺകുട്ടി ഓർമ്മിക്കുന്നു. തന്റെ അടുത്തേക്ക് വന്ന ജഗതിയോട് തന്നെ ഉപദ്രവിക്കരുതേ എന്ന് പെൺകുട്ടി അപേക്ഷിച്ചപ്പോൾ “എന്നും ഒരേ പാത്രത്തിൽ നിന്നും ഉണ്ണാൻ പറ്റുമോ” എന്ന് ഇയാൾ തന്നോട് ചോദിച്ചതായും പെൺകുട്ടി പറയുന്നു. തന്റെ കഥ അന്ന് കേട്ടവരാരും പിന്നീട് ഇയാളുടെ സിനിമ കാണാൻ പോയിട്ടില്ല. ചോദ്യം ചെയ്യലിനിടയിൽ അന്ന് പോലീസ് ജഗതിയോട് തന്റെ മകൾക്ക് എത്ര വയസായി എന്നും പീഡനത്തിന് ഇരയായ പെൺകുട്ടിയെ ചൂണ്ടിക്കാട്ടി ഈ കൊച്ചിന് എത്ര വയസായി എന്നും ചോദിച്ചു. എങ്ങനെ തോന്നിയെടോ എന്ന പോലീസിന്റെ ചോദ്യത്തിന് കോടതിയിൽ കാണാം എന്ന മറുപടി മാത്രമാണ് ഉണ്ടായിരുന്നത് എന്ന് ഈ സംഭവങ്ങൾ വിവരിക്കുന്ന “അന്യായങ്ങൾ” എന്ന പുസ്തകത്തിൽ സാമൂഹ്യ പ്രവർത്തകയായ പ്രൊഫ. ഗീത വെളിപ്പെടുത്തുന്നു.

anyayangal-geetha-epathram

- ജെ.എസ്.

വായിക്കുക: , , , , , , ,

2 അഭിപ്രായങ്ങള്‍ »

പാര്‍ട്ടിക്ക് വിധേയനാകാത്ത മന്ത്രിയെ വേണ്ടെന്ന് ബാലകൃഷ്ണപിള്ള

March 27th, 2012

r-balakrishna-pillai-epathram
തിരുവനന്തപുരം: പാര്‍ട്ടിക്ക് വിധേയനാകാത്ത മന്ത്രിയെ വേണ്ടെന്നു വെക്കുമെന്ന് കേരള കോണ്‍ഗ്രസ്(ബി) അധ്യക്ഷനും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള. പാര്‍ട്ടിയുടെ നേതൃയോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ട പിള്ള മകനും പാര്‍ട്ടിയുടെ മന്ത്രിയുമായ ഗണേശ് കുമാറിനെതിരെ രൂക്ഷമായ ഭാഷയിലാണ് തുറന്നടിച്ചത്. ഒമ്പതു മാസമായി പാര്‍ട്ടി മന്ത്രിയെ സഹിച്ചുവെന്നും അഹങ്കാരം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയിരിക്കുകയാണെന്നും പറഞ്ഞ പിള്ള മന്ത്രിയെ ജയിപ്പിച്ച പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരാളെ പോലും പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കി. യു. ഡി. എഫ് വകുപ്പുകള്‍ നല്‍കിയത് പാര്‍ട്ടിക്കാണെന്നും വ്യക്തിക്കല്ലെന്നും പാര്‍ട്ടിക്ക് വിധേയനാകാത്ത, പാര്‍ട്ടിക്ക് വേണ്ടാത്ത മന്ത്രിയെ താങ്ങുവാന്‍ ഇനി കഴിയില്ലെന്നും തങ്ങളുടെ ആവശ്യം യു. ഡി. എഫ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.  മകനെ സ്ഥാനാര്‍ഥിയാക്കിയത് ജീവിതത്തില്‍ സംഭവിച്ച വലിയ അബദ്ധമാണെന്നും താന്‍ തന്നെ യു. ഡി. എഫ് യോഗത്തില്‍ പങ്കെടുത്ത് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അവരുടെ കൂടെ അനുമതിയോടെ ഒരാഴ്ചക്കകം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും പിള്ള സൂചിപ്പിച്ചു.

അതേസമയം മന്ത്രിയെ മാറ്റണമെന്ന അര്‍. ബാലകൃഷ്ണപിള്ളയുടെ ആവശ്യം യു. ഡി. എഫ് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മന്ത്രി ഗണേശ് കുമാര്‍ അടക്കം എല്ലാവരേയും കുറിച്ച് നല്ല അഭിപ്രായമാണെന്നും പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നോക്കുകൂലി കൊള്ളയായി കണക്കാക്കി കേസെടുക്കും
Next »Next Page » ടി. ദാമോദരന്‍ അന്തരിച്ചു »



  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine