കാശ്മീര്‍ റിക്രൂട്ട്മെന്റ്; തടിയന്റവിട നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാര്‍

October 1st, 2013

കൊച്ചി: കാശ്മീരിലേക്ക് യുവാക്കളെ ആയുധ പരിശീലനത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട്മെന്റ് നടത്തിയെന്ന കേസില്‍ തടിയന്റവിട നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാരാണെന്ന് എന്‍.ഐ.എ പ്രത്യേക കോടതി. ഐ.എന്‍.എ പ്രത്യേക കോടതിയില്‍ ജഡ്ജിയായ എസ്.വിജയകുമാറാണ് കേസില്‍ ശിക്ഷ വിധിച്ചത്. 18 പ്രതികളില്‍ അഞ്ചു പേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. ദേശ വിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിനെതിരെ യുദ്ധം, അനധികൃതമായി ആയുധങ്ങള്‍ കയ്യില്‍ വെക്കല്‍ തുടങ്ങി വധശിക്ഷ വരെ ലഭിക്കാവുന്ന ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റക്കാര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. അബ്ദുള്‍ ജലീലാണ് കേസില്‍ ഒന്നാം പ്രതി. കേസില്‍ പ്രതികളായ പാക്കിസ്ഥാന്‍ പൌരന്‍ വാലി, മുഹമ്മദ് സബിര്‍ എന്നിവരെ ഇനിയും കണ്ടെത്തുവാനായിട്ടില്ല. ഈ കേസില്‍കുറ്റക്കാരാണെന്ന് കണ്ടെത്തിയ തടിയന്റവിട നസീര്‍, സര്‍ഫാസ് നവാസ് എന്നിവര്‍ ബാംഗ്ലൂര്‍ സ്ഫോടനക്കെസിലും പ്രതികളാണ്.

പ്രതികള്‍ക്ക് ലഷ്കര്‍ ഈ തൊയിബ്ബയെന്ന സംഘടനയുമായി ബന്ധമുണ്ടെന്നും പ്രതികള്‍ക്ക് പാക്കിസ്ഥാനുമായി ബന്ധപ്പെട്ട് ഫണ്ട് ലഭിച്ചതായും ഐ.എന്‍.എ കോടതിയില്‍ പറഞ്ഞിരുന്നു. 180-ല്‍ പരം സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദികളായ നാലു മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. തൈക്കണ്ടി ഫയാസ്, താ‍യത്തെരു മുഴത്തടം അറഫയില്‍ ഫായിസ്, പരപ്പനങ്ങാടി അബ്ദുള്‍ റഹീം, വെണ്ണല മുഹമ്മദ് യാ‍സിന്‍ തുടങ്ങിയവവരാണവര്‍. തടിയന്റവിട നസീര്‍ ഉള്‍പ്പെടെ ഉള്ള ചിലര്‍ കാശ്മീരിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുവാന്‍ രഹസ്യ യോഗം ചെര്‍ന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഐ.എന്‍.എ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തു. 2012-ല്‍ ആണ് കേസില്‍ വിചാരണ ആരംഭിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായ പരിധി ഒഴിവാക്കുവാന്‍ മുസ്ലിം സംഘടനകള്‍ സുപ്രീം കോടതിയിലേക്ക്

September 21st, 2013

child marriage-epathram

കോഴിക്കോട്: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായ പരിധി എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് വിവിധ മുസ്ലിം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകുവാന്‍ വെള്ളിയാഴ്ച കോഴിക്കോട് ചേര്‍ന്ന വിവിധ മുസ്ലിം സംഘടനകളുടെ യോഗം തീരുമാനിച്ചു. നിലവില്‍ ഇന്ത്യയില്‍ സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സാണ്. എന്നാല്‍ ശരീയത്ത് പ്രകാരം പെണ്‍കുട്ടികള്‍ ഋതുമതിയായാല്‍ വിവാഹം കഴിക്കാം. ഇത് പ്രകാരം ഉള്ള വിവാഹത്തിനു അനുമതി വേണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് വ്യാപകമായ ബോധവല്‍ക്കരണം നടത്തുവാനും തീരുമാനമായി. പെണ്‍കുട്ടികള്‍ വഴി പിഴക്കാതിരിക്കുവാ‍നാണ് വിവാഹം നേരത്തെ ആക്കുന്നത് എന്നാണ് ഈ വാദത്തെ പിന്തുണച്ചു കൊണ്ട് ചില മത പണ്ഡിതന്മാരും സംഘടനകളും പറയുന്നത്.

ഇന്ത്യയില്‍ ശൈശവ വിവാഹം കുറ്റകരമാണ്. അടുത്തിടെ ഉണ്ടായ അറബിക്കല്യാണവും അതിനെ തുടര്‍ന്നുണ്ടായ വിവാദവുമാണ് ഇപ്പോള്‍ പെട്ടെന്ന് ഇക്കാര്യത്തില്‍ ഒരു നീക്കത്തിന്റെ കാരണം. യത്തീംഖാന അന്തേവാസിയും വിദ്യാര്‍ഥിനിയുമായ 17 വയസ്സുകാരിയെ ഒരു യു. എ. ഈ. പൌരനു വിവാഹം കഴിച്ചു കൊടുക്കുകയും ഏതാനും ദിവസം ഒരുമിച്ച് താമസിച്ച ശേഷം സ്വദേശത്തെക്ക് മടങ്ങിപോയ അയാള്‍ പെണ്‍കുട്ടിയെ മൊഴി ചൊല്ലിയതായി അറിയിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് വരന്‍, വരന്റെ ബന്ധുക്കൾ, യത്തീം ഖാന അധികൃതര്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തിരുന്നു.

മുസ്ലിം വ്യക്തി നിയമത്തില്‍ പെണ്‍കുട്ടികള്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ വിവാഹം കഴിക്കുവാന്‍ 18 വയസ്സ് പൂര്‍ത്തിയാകണം എന്നത് മുസ്ലിം മത സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് എന്ന് യോഗം വിലയിരുത്തി. മുസ്ലിം ലീഗ്, സമസ്ത, എസ്. വൈ. എസ്., ജമാ അത്തെ ഇസ്ലാമി, എം. ഇ. എസ്., ഇരു വിഭാഗം മുജാഹിദുകള്‍ തുടങ്ങിയ സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 എന്ന് നിജപ്പെടുത്തിയത് ഒഴിവാക്കുവാന്‍ ആയുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ക്കായി ‘മുസ്ലിം സംരക്ഷണ സമിതി’ എന്ന പേരില്‍ പുതിയ ഒരു സംഘടനയും രൂപീകരിച്ചു. സമസ്തയുടെ സെക്രട്ടറി ബാപ്പു മുസ്ല്യാരാണ് സമിതി അധ്യക്ഷൻ. മുസ്ലിം ലീഗ് നേതാവ് എം. സി. മോയിന്‍ ഹാജിയാണ് സെക്രട്ടറി. വിവിധ വിഷയങ്ങളില്‍ ഭിന്നാഭിപ്രായം വച്ചു പുലര്‍ത്തുകയും പരസ്പരം പോരടിക്കുകയും ചെയ്യുന്ന മുസ്ലിം സംഘടനകള്‍ ഈ വിഷയത്തില്‍ ഒറ്റക്കെട്ടായാണ് നിലപാട് എടുത്തിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സലിം രാജിന്റേയും കൂട്ടാളികളുടേയും ഹവാല – മത മൌലികവാദ സംഘടന ബന്ധങ്ങളും അന്വേഷിക്കും?

September 12th, 2013

salim-raj-epathram

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍‌മാന്‍ സലിം രാജിനു നിരോധിത മത മൌലിക വാദ സംഘടനയുമായി ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കുമെന്ന് സൂചന. കോഴിക്കോട് കാറില്‍ സഞ്ചരിച്ചിരുന്ന പ്രസന്നന്‍ എന്ന യാത്രക്കാരനെ നടു റോഡില്‍ തടഞ്ഞു നിര്‍ത്തി പണവും സ്വര്‍ണ്ണവും പിടിച്ചു പറിക്കുവാനും തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി സലിം രാജിനേയും സംഘത്തേയും പോലീസില്‍ ഏല്പിച്ചിരിന്നു. ഈ സംഘത്തില്‍ അംഗമായ ഇര്‍ഷാദിനു കൊല്ലത്തെ നിരോധിത മത മൌലിക വാദ സംഘടനയുമായി ബന്ധമുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു. ഹവാല ഇടപാടുകാരുമായും സലിം രാജിനു ബന്ധമുണ്ടെന്ന സൂചനയുണ്ട്. അതേ കുറിച്ചും അന്വേഷണം നടത്തുവാന്‍ ആലോചിക്കുന്നു. ഇന്നലെ കോടതിയില്‍ സലിം രാജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഹവാല ഇടപാട് കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ സലിം രാജിന്റെ അഭിഭാഷകനെ കാണാന്‍ എത്തിയിരുന്നു. പിടികിട്ടാപ്പുള്ളിയായ റിജോയും സലിമിനൊപ്പം കോഴിക്കോട്ടെ കൊട്ടേഷന്‍ പരിപാടിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ സലിം രാജിനു പോലീസില്‍ വലിയ പിടിപാടാണ് ഉള്ളതെന്നും ആരോപണമുണ്ട്. സസ്പെന്‍ഷനില്‍ ആയിട്ടും പോലീസിന്റെ ഐഡന്റിറ്റി കാര്‍ഡ് ഇയാള്‍ കൈവശം വെയ്ക്കുന്നുണ്ട്. തട്ടിക്കൊണ്ടു പോകല്‍ ശ്രമം തടയാനെത്തിയ നാട്ടുകാരോട് ഇയാള്‍ പോലീസുകാരനാണെന്ന് പറഞ്ഞ് ഐഡന്റിറ്റി കാര്‍ഡ് കാണിച്ചിരുന്നു.

സോളാര്‍ തട്ടിപ്പ് കേസ് ഉള്‍പ്പെടെ നിരവധി തട്ടിപ്പ് കേസുകളില്‍ ആരോപണ വിധേയനാണ് സലിം രാജ്. മുഖ്യമന്ത്രിയുടെ ഗണ്‍‌മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സലിം രാജിനു ദുരൂഹതയുള്ള ബന്ധങ്ങളും ഉള്ളതായി പറയപ്പെടുന്നുണ്ട്. സലിം രാജ് ഉള്‍പ്പെട്ട കേസില്‍ അയാളുടെ മൊബൈല്‍ ടെലിഫോണിന്റെ കോള്‍ ലിസ്റ്റുകള്‍ പരിശോധിക്കുന്നതിനെതിരെ സര്‍ക്കാര്‍ തന്നെ കോടതിയില്‍ എതിര്‍ വാദം ഉന്നയിച്ചത് അടുത്തിടെ വിവാദം സൃഷ്ടിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ടി.പി. വധക്കേസ്; 20 പേരെ വെറുതെ വിട്ടു

September 11th, 2013

tp-chandrashekharan-epathram

കോഴിക്കോട്: ആർ. എം. പി. നേതാവ് ടി. പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട കേസില്‍ സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജന്‍, കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി ധനഞ്ജയന്‍, എസ്. എഫ്. ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി എന്നിവരടക്കം 20 പേരെ വിചാരണക്കോടതി വെറുതെ വിട്ടു. പ്രത്യേക വിചാരണ കോടതി ജഡ്ജി ആർ. നാരായണ പിഷാരടിയാണ് ടി. പി. വധക്കേസില്‍ തങ്ങള്‍ക്കെതിരെ തെളിവില്ലെന്ന കാരണത്താല്‍ വെറുതെ വിടണമെന്ന പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച് ഉത്തരവിട്ടത്. പ്രതികളെ ഒളിവില്‍ കഴിയുവാന്‍ സഹായിച്ചു, തെളിവു നശിപ്പിച്ചു തുടങ്ങിയവയായിരുന്നു വിട്ടയച്ച കുറ്റാരോപിതരില്‍ പലര്‍ക്കുമെതിരെ ഉള്ള പ്രോസിക്യൂഷന്‍ ആരോപണം. എന്നാല്‍ ഇത് സംശയാതീതമായി തെളിയിക്കുവാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല. പല സാക്ഷികളും കൂറുമാറിയതും കേസില്‍ തിരിച്ചടിയായി. എന്നാല്‍ കോടതി വിധിയെ തിരിച്ചടിയായി കാണുന്നില്ലെന്ന് ആര്‍ . എം. പി. നേതാവും കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ. കെ. രമ പറഞ്ഞു. തുടര്‍ നടപടിയെ കുറിച്ച് ആലോചിച്ച് വേണ്ടത് ചെയ്യുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിലക്കുകള്‍ നീങ്ങി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തിരിച്ചെത്തുന്നു

September 4th, 2013

തൃശ്ശൂര്‍:തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ നിശ്ശബ്ദരായിനടത്തിയ പ്രാര്‍ത്ഥനയും പ്രവര്‍ത്തനങ്ങളും ഒടുവില്‍ ഫലം കണ്ടിരിക്കുന്നു. ആനപ്രേമികളുടെ ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട്‌ തൃശ്ശൂര്‍ പേരാമംഗലം തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ പൂരപ്പറമ്പുകളിലേക്ക്‌ തിരിച്ചെത്തുന്നു. പെരുമ്പാവൂരില്‍ ഉത്സവത്തിനിടെ രാമചന്ദ്രന്‍ ഉള്‍പ്പെടെ ആനകള്‍ ഇടഞ്ഞതിനെ തുടര്‍ന്ന് 3 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ അപകടത്തെ തുടര്‍ന്ന് പൊതു പരിപാടികളില്‍ പങ്കെടുക്കുവാന്‍ രാമചന്ദ്രന്‌ ഉണ്ടായിരുന്ന വിലക്ക്‌ സി.സി.എഫിന്റെ ഉത്തരവ്‌ വന്നതോടെ ഇല്ലാതായി. വിദഗ്ദരായ ഒരു സംഘം ഡോക്ടര്‍മാരും ഫോറസ്റ്റ്‌ ഉദ്യോഗസ്ഥരും പരിശോധന നടത്തി സമര്‍പ്പിച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ സി.സി.എഫ്‌ ഉത്തരവ്‌ ഇറക്കിയത്‌. ഉത്തരവില്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആനക്കേരളത്തിന്റെ കിരീടം വെക്കാത്ത ചക്രവര്‍ത്തി എന്നാണ്‌ രാമചന്ദ്രന്‍ അറിയപ്പെടുന്നത്‌. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ആനകളില്‍ ഏറ്റവും ഉയരക്കൂടുതലും തലയെടുപ്പുമുള്ള രാമചന്ദ്രന്‍ ഏറ്റവും അധികം ആരാധകരുള്ള ആനകൂടിയാണ്‌. ഉത്സവ സീസണ്‍ ആയാല്‍ ഏറ്റവും ഡിമാന്റുള്ള ആനയാണ്‌ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍. രണ്ട്‌ ലക്ഷത്തി അമ്പത്തയ്യായിരം രൂപയുടെ റെക്കാര്‍ഡ്‌ ഏക്കത്തിനാണ്‌ കഴിഞ്ഞ വര്‍ഷം രാമചന്ദ്രനെ തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ മാമ്പുള്ളിക്കാവ്‌ ക്ഷേത്രത്തില്‍ എഴുന്നള്ളിച്ചത്‌.

പെരുമ്പാവൂര്‍ അപകടത്തെ തുടര്‍ന്ന് കടുത്ത അപവാദങ്ങള്‍ക്കും അസത്യപ്രചാരണങ്ങള്‍ക്കും രാമചന്ദ്രനു വിധേയനാകേണ്ടി വന്നു. മാധ്യമങ്ങളില്‍ നുണകളുടെ പെരുവെള്ളപ്പാച്ചില്‍ ആയിരുന്നു. 24 വര്‍ഷമായി ആനയ്ക്കൊപ്പം ഉണ്ടായിരുന്ന പാപ്പാനെ കരാറുകാരന്‍ അടുത്തിടെ മാറ്റി എന്ന് പ്രമുഖ പാര്‍ട്ടിയുടേ മുഖ പത്രം റിപ്പോര്‍ട്ട്‌ ചെയ്തത്‌. എന്നാല്‍ അപകടം നടക്കുമ്പോള്‍ 18 വര്‍ഷമായി ആനയെ പരിചരിച്ചിരുന്നത്‌ ഒന്നാം പാപ്പാന്‍ മണിയാണ്‌ ആനയെ നിയന്ത്രിച്ചിരുന്നത്‌ എന്നതാണ്‌ സത്യം.രാമചന്ദ്രനെ മറ്റാനകളെ പോലെ സ്ഥിരമായി കരാറുകാരനു നല്‍കിയിട്ടുമില്ലായിരുന്നു. ദേവസ്വം ആണ് ആനയുടെ ബുക്കിങ്ങ് എടുത്തിരുന്നത്.

വാര്‍ത്താ മാധ്യമങ്ങളില്‍ മാത്രമല്ല സോഷ്യല്‍ മീഡിയകളിലും രാമചന്ദ്രനുമായി ബന്ധപ്പെട്ട്‌ പലരും അസത്യങ്ങള്‍ പ്രചരിച്ചിരുന്നു. രാമചന്ദ്ര വിരുദ്ധര്‍ക്കൊപ്പം രാമചന്ദ്ര സ്നേഹികള്‍ എന്ന നാട്യത്തിലും പലതരത്തില്‍ രാമചന്ദ്രനു ദോഷകരമാകുന്ന നുണകള്‍ പ്രചരിപ്പിച്ചു. ഇപ്രകാരം വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിട്ടവര്‍ വരാനിരിക്കുന്ന കോടതി വിധി പോലും നേരത്തെ വിധിച്ചു കളന്‍ഞ്ഞു!! 2013 മാര്‍ച്ച്‌ 6 ആം തിയതി കേസ്‌ പരിഗണിക്കാനിരിക്കെ 4ആം തിയതി തന്നെ രാമചന്ദ്രനെ 2013 മാര്‍ച്ച്‌ 6 മുതല്‍ 2014 മാര്‍ച്ച്‌ 6 വരെ ആനയെ ബാന്‍ ചെയ്തു എന്ന രീതിയില്‍ വ്യാപകമായി പ്രചരിപ്പിച്ചു. രാമനെ സ്നേഹിക്കുന്നവരെ സംബന്ധിച്‌ ഏറേ വേദനയുണ്ടാക്കുന്നതായിരുന്നു ഇത്തരം പ്രചാരണങ്ങള്‍.

കുപ്രചരണങ്ങള്‍ അഴിച്ചുവിട്ടവരെ അവഗണിച്ച്‌ തെച്ചിക്കോട്ട്കാവ്‌ ദേവസ്വത്തോട്‌ സഹകരിച്ച്‌ പ്രാര്‍ത്ഥനകളും പ്രവര്‍ത്തനങ്ങളുമായി രാമനെ സ്നേഹിക്കുന്നവര്‍ സജീവമായി.വിമര്‍ശനങ്ങളെ ക്ഷമയോടെ നേരിട്ടു, നിയമത്തിന്റെ നൂലാമാലകള്‍ ഒന്നൊന്നായി അഴിച്ചെടുത്തു.ഒടുവില്‍ രാമനുണ്ടായിരുന്ന വിലക്കുകള്‍ പൂര്‍ണ്ണമായും ഒഴിവായിരിക്കുന്നു. കെട്ടും തറിയില്‍ നിന്ന് ശിഷ്ടജീവിതം നരകിക്കണമെന്ന് ആഗ്രഹിച്ച്‌ കച്ചകെട്ടിയിറങ്ങിയവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ കുപ്രചാരണങ്ങള്‍ നടത്തിയവര്‍ക്കും കനത്ത തിരിച്ചടിയാണ്‌ രാമചന്ദ്രന്റെ മടങ്ങി വരവ്‌ സൃഷ്ടിച്ചിരിക്കുന്നത്‌.

രാമനും ഞങ്ങളും പ്രതിസന്ധിയിലായപ്പോള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഉള്ള രാമനെ സ്നേഹിക്കുന്നവര്‍ ദേവസ്വത്തിനു പിന്‍തുണയായി എത്തി. ഒരു മനസ്സോടെ രാമനുവേണ്ടി അവര്‍ പ്രവര്‍ത്തിച്ചു. അവനെ തിരിച്ചുകൊണ്ടുവരുവാനായി സഹകരിച്ച ബഹു: മുഖ്യമന്ത്രി ഉള്‍പ്പെടെ കേരളത്തിലെ രാഷ്ടീയ-ഉദ്യോഗസ്ഥ-നിയമ വൃന്ദങ്ങളില്‍ ഉള്ളവര്‍ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സാഹായവുമായി എത്തിയ മുഴുവന്‍ പേര്‍ക്കും നന്ദി പറയുന്നതായി തെച്ചിക്കോട്ട്കാവ്‌ ദേവസ്വം അംഗം ഈ പത്രത്തെ അറിയിച്ചു.രാമചന്ദ്രന്റെ വിലക്ക്‌ മാറിയതറിഞ്ഞ്‌ നിരവധി ടെലിഫോണ്‍ കോളുകളാണ്‌ ദേവസ്വം ഓഫീസിലേക്ക്‌ വന്നു കൊണ്ടിരിക്കുന്നത്‌.

രാമചന്ദ്രനെ സംബന്ധിച്ച്‌ അടുത്ത സീസണ്‍ കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതാണ്‌. 18 വര്‍ഷമായി പരിചരിച്ചിരുന്ന ഒന്നാം പാപ്പാന്‍ മണി ഒഴിഞ്ഞ സാഹചര്യത്തില്‍ മികച്ച പാപ്പാന്മാരെ നിയോഗിച്ച്‌ കൃത്യമായ വിശ്രമവും പരിചരണവും നല്‍കിക്കൊണ്ടയിരിക്കും ദേവസ്വംവരും വര്‍ഷം അവനെ ഉത്സവപ്പറമ്പുകളിലേക്ക്‌ ഇറക്കുക.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബ്ദുള്‍ നാസര്‍ മദനിക്കു വേണ്ടി സര്‍ക്കാര്‍ ഇടപെടും: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
Next »Next Page » അഞ്ച് കോടി രൂപയും ബെന്‍സ് കാറും സ്ത്രീധനം ആവശ്യപ്പെട്ട വരന്റെ പിതാവ് അറസ്റ്റില്‍ »



  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine