അബ്ദുള്‍ നാസര്‍ മദനിക്കു വേണ്ടി സര്‍ക്കാര്‍ ഇടപെടും: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

September 4th, 2013

തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് നീതി ഉറപ്പാക്കുവാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.കര്‍ണ്ണാടക സര്‍ക്കാറിനെ വീണ്ടും സമീപിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി മദനിയെ തുടര്‍ച്ചയായി വിചാരണ തടവുകാരനായി വെക്കുന്നതില്‍ യോജിക്കാനാകില്ലെന്നും വ്യക്തമാക്കി. ഇന്ത്യന്‍ പൌരനു ലഭിക്കേണ്ട എല്ലാ അവകാശങ്ങളും മദനിക്ക് ലഭിക്കണമെനും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പി.ഡി.പി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സരിത മൊഴി തയ്യാറാക്കിയത് ജയിലില്‍ വച്ചല്ലെന്ന് വിവരാവകാശ രേഖ

September 3rd, 2013

കൊച്ചി:സോളാര്‍തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍ രഹസ്യ മൊഴി തയ്യാറാക്കിയത് ജയിലില്‍ വച്ചല്ല എന്ന് വിവരാവകാശ രേഖ. സരിതക്ക് പേനയും പേപ്പറും നല്‍കിയിട്ടില്ലെന്നും പത്തനം തിട്ട ജയിലില്‍ വന്നപ്പോല്‍ ചില കുറിപ്പുകള്‍ കൈവശം ഉണ്ടായിരുന്നു എന്നുമാണ് വിവരാവകാശ പ്രകാരം ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നത്. പത്തനം തിട്ട ജയില്‍ സൂപ്രണ്ടാണ് വിവരാവകാ‍ാ പ്രകാരം ഉള്ള അപേക്ഷയ്ക്ക് മറുപടി നല്‍കിയത്. സരിത 21 പേജുള്ള മൊഴി തയ്യാറാക്കിയിരുന്നതെന്ന് അവരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ നേരത്തെ മാധ്യമങ്ങളൊട് പറഞ്ഞിരുന്നു. കോടതിയില്‍ പിന്നീട് 3 പേജുള്ള മൊഴിയാണ് സരിത സമര്‍പ്പിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

1 അഭിപ്രായം »

ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും പി.ടി.തോമസും നികൃഷ്ടജീവികള്‍: എം.എം.മണി

August 21st, 2013

ഇടുക്കി: തന്നെ ഇടുക്കി ജില്ലയില്‍ നിന്നും അകറ്റിയത് ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും പി.ടി.തോമസും അടങ്ങുന്ന മൂന്ന് നികൃഷ്ടജീവികളാണെന്ന് സി.പി.എം നേതാവ് എം.എം.മണി. ഇവര്‍ മൂവ്വരും ചേര്‍ന്ന് തന്നെ കേസില്‍ കുടുക്കി രാഷ്ടീയമായി ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ഈ പമ്പര വിഡ്ഢികള്‍ക്ക് തെറ്റിപ്പോയെന്നും,സോളാര്‍ കേസില്‍ തിരുവഞ്ചൂര്‍ വെള്ളം കുടിക്കുമെന്നും അദ്ദേഹം പറഞ്ഞു.മൂവ്വര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് എം.എം.മണി നടത്തിയത്. ആരുവിചാരിച്ചാലും തന്റെ ശൈലി മാറ്റാനാകില്ലെന്നും മണി വ്യക്തമാക്കി. മണക്കാട് നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് നേതാവായിരുന്ന അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ മണിയ്ക്ക് ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതിനു കോടതിയുടെ വിലക്കുണ്ടായിരുന്നു. ജാമ്യവ്യവസ്ഥയില്‍ ഇളവു ലഭിച്ച മണിക്ക് സി.പി.എം വന്‍ സ്വീകരണ പരിപാടികളാണ് ജില്ലയില്‍ ഒരുക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വി.എസ്. കോടതിയിലേക്ക്

August 18th, 2013

vs-achuthanandan-epathram

ന്യൂഡൽഹി : സോളാർ അഴിമതി കേസിൽ നിയമ യുദ്ധം നടത്താൻ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് സി. പി. ഐ. (എം.) കേന്ദ്ര കമ്മിറ്റി അനുമതി നൽകി. ശനിയാഴ്ച്ച രാവിലെ കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങുന്നതിന് തൊട്ടു മുൻപ് ഇത് സംബന്ധിച്ച് വി.എസ്. സി. പി. ഐ. (എം.) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടുമായി ചർച്ച നടത്തിയിരുന്നു.

സോളാർ വിഷയത്തെ കുറിച്ചും, നിയമ പോരാട്ടം നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചി വി.എസ്. പ്രകാശ് കാരാട്ടിനെ വിശദമായി ധരിപ്പിച്ചു. സംസ്ഥാന നേതൃത്വം നേരത്തേ തന്നെ വി.എസിന് നിയമ നടപടികളുമായി മുന്നോട്ട് പോവാനുള്ള അനുമതി നൽകിയിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാഗമണ്‍ സിമി ക്യാമ്പ്: മുഖ്യപ്രതി അബ്ദുള്‍ സത്താറ് അറസ്റ്റില്‍

August 4th, 2013

കൊച്ചി: വാഗമണ്ണില്‍ നിരോധിത സംഘടനയായ സിമി ആയുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച കേസിലെ പ്രധാന പ്രതി അബ്ദുള്‍ സത്താറിനെ (29) ദേശീയ അന്വേഷണ ഏജന്‍സിയായ ഐ.എന്‍.എ ദില്ലിയില്‍ അറസ്റ്റു ചെയ്തു. ആലുവ സ്വദേശിയായ അബ്ദുള്‍ സത്താര്‍ ആറു വര്‍ഷമായി ഒളിവില്‍ ആയിരുന്നു. ഗള്‍ഫില്‍ നിന്നും ദില്ലിയില്‍ എത്തിയ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊച്ചിയിലെ ഐ.എന്‍.എ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 16 ആം തിയതി വരെ റിമാന്റ് ചെയ്തു. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അബ്ദുള്‍ സത്താറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാളെ പിടികൂടുവാന്‍ അന്വേഷണ ഏജന്‍സികള്‍ ഇന്റര്‍പോളിന്റെ സ്ായവും തേടിയിരുന്നു. 2007- ഡിസംബറില്‍ ആണ് വാഗമണ്ണില്‍ ആയുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. തുടര്‍ന്ന് സത്താറ് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരളത്തെ വിഭജിക്കണമെന്ന് യൂത്ത് ലീഗ്
Next »Next Page » ഉമ്മന്‍ ചാണ്ടി സ്വയം നശിക്കുന്നു: പി.സി.ജോര്‍ജ്ജ് »



  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine