മദനിക്ക് നീതി നല്‍കേണ്ടത് കോടതി: വി.എസ്.അച്ച്യുതാനന്ദന്‍

December 15th, 2012

തിരുവനന്തപുരം:ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് നീതി നല്‍കേണ്ടത് കോടതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്ച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് എല്‍.ഡി.എഫോ യു.ഡി.എഫോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത രോഗങ്ങള്‍ അലട്ടുന്ന മദനിക്ക് കോടതി ഇനിയും ജാമ്യം അനുവദിച്ചിട്ടില്ല. ഇന്ത്യയിലെ ഏതു പൌരനൌം ലഭിക്കേണ്ട നീതിയും മാനുഷിക പരിഗണനയും മദനിക്കു നല്‍കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടിരുന്നു. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒമ്പതര വര്‍ഷം മദനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നിരുന്നു. എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ട് പിന്നീട് വിട്ടയക്കുകയായിരുന്നു. ഇപ്പോള്‍ മറ്റൊരു കേസിലെ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായ മദനി പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞു വരികയാണ്. തന്റെ ആദ്യകാല നിലപാടുകളെ മദനി തിരസ്കരിച്ചതാണെന്നും അതിനാലാണ് അദ്ദേഹത്തെ സി.പി.എം സ്വാഗതം ചെയ്തതെന്നും മുന്‍ കാലങ്ങളില്‍ മദനിയോ സുഹൃത്തുക്കളോ നിയമവിരുദ്ധമായി എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കേണ്ട ആവശ്യം സി.പി.എമ്മിനില്ലെന്നും സി.പി.എം പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം: ടി.കെ. രജീഷിനെ ചോദ്യം ചെയ്യാന്‍ അനുമതി

December 15th, 2012

കോഴിക്കോട്: യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ് മുറിയില്‍ വച്ച് വെട്ടികൊലപ്പെടുത്തിയ കേസില്‍ ടി.കെ.രജീഷിനെ ചോദ്യം ചെയ്യുവാന്‍ കോടതി ക്രൈംബ്രാഞ്ചിന് അനുമതി നല്‍കി. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.വൈ.എസ്.പി ഷൌക്കത്തലിയാണ് അഡീഷ്ണല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ രജീഷിനെ ചോദ്യം ചെയ്യും.

ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ നേരത്തെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരെന്ന് കണ്ട പ്രതികളെ സുപ്രീം കോടതി വരെ ശിക്ഷിച്ചിരുന്നു. എന്നാല്‍ ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ രജീഷ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ ശിക്ഷ ലഭിച്ചത് അതില്‍ പങ്കെടുത്ത ഒരാള്‍ക്ക് മാത്രമാണെന്നും താനുള്‍പ്പെടെ ചിലര്‍ അതില്‍ പങ്കാളികളാണെന്നുമാണ് രജീഷ് പോലീസിനു മൊഴിനല്‍കിയത്. പിന്നീട് ഇയാള്‍ കോടതിയില്‍ ഇത് നിഷേധിക്കുകയുണ്ടായെങ്കിലും ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ പുനരന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിടുകയയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മകളുടെ കാമുകന്റെ അമ്മയെ കൊലപ്പെടുത്തിയ പിതാവിനെ റിമാന്റ് ചെയ്തു

December 15th, 2012

അമ്പലപ്പുഴ: പ്രണയ നൈരാശ്യം മൂലം മകള്‍ ആത്മഹത്യ ചെയ്തതിന്റെ പേരില്‍ കാമുകന്റെ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവിനെ കോടതി റിമാന്റ് ചെയ്തു. അമ്പലപ്പുഴ കോടതിയാണ് പുന്നപ്ര പറവൂര്‍ സ്വദേശി ഹരിദാസിനെ റിമാന്റ് ചെയ്തത്. ഹരിദാസിന്റെ മകള്‍ ഹരിത അനീഷ് എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായതോടെ ഹരിത ബുധനാഴ്ച രാവിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു. മകളുടെ ആത്മഹത്യയെ തുടര്‍ന്ന് അനീഷിനെ അന്വേഷിച്ച് ഹരിദാസ് അയാളുടെ വീട്ടില്‍ ചെന്നിരുന്നു. എന്നാല്‍ അനീഷിനെ കാണാതായതിനെ തുടര്‍ന്ന് അയാളുടെ മാതാവ് പത്മിനിയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. പുന്നപ്ര തെക്ക് അറവുകാട് തെക്കേ മഠം ശശിയാണ് കൊല്ലപ്പെട്ട പത്മിനിയുടെ ഭര്‍ത്താവ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഡ്വ. കെ. വി. പ്രകാശിനും ഡി. ബി. ബിനുവിനും അനന്തകീര്‍ത്തി പുരസ്കാരം

December 11th, 2012

kv-prakash-db-binu-epathram

കൊച്ചി: പ്രമുഖ വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ഡി. ബി. ബിനുവിനും ഹൈക്കോടതിയിലെ അഭിഭാഷകന്‍ കെ. വി. പ്രകാശിനും മികച്ച സമൂഹ്യ പ്രവര്‍ത്തകര്‍ക്കുള്ള അനന്തകീര്‍ത്തി പുരസ്കാരം. എറണാകുളത്തെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. ടി. വി. അനന്തന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്കാരം. വിവരാവകാശ നിയമത്തെ കുറിച്ചുള്ള അറിവ് ജനങ്ങളില്‍ എത്തിക്കുന്നതിനും ഒപ്പം അതിന്റെ സാധ്യതകള്‍ പൊതു നന്മയ്ക്കായി പ്രയോജനപ്പെടുത്തുന്നതിനും അഡ്വ. ഡി. ബി. ബിനു വലിയ പരിശ്രമങ്ങളാണ് നടത്തി വരുന്നത്. സുനാമി ഫണ്ട് ദുരുപയോഗം, ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം ഡി. ബി. ബിനു പുറത്തു കൊണ്ടുവന്നിരുന്നു.

പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഉള്‍പ്പെടെ നിരവധി സാമൂഹിക പ്രസക്തിയുള്ള കേസുകളില്‍ നടത്തിയ ഇടപെടലുകളാണ് അഡ്വ. പ്രകാശിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പ്രവാസികളുടെ അവകാശങ്ങളെ സംബന്ധിച്ച് ഇദ്ദേഹം പുസ്തകം രചിക്കുകയും സൌജന്യമായി വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഡിസംബര്‍ 12 നു കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരും, ജസ്റ്റിസ് പയസ് കുര്യാക്കോസും അവാര്‍ഡുകള്‍ വിതരണം ചെയ്യും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭൂമിദാനക്കേസ്: വി.എസ്. രാജിവെക്കുമോ?

December 5th, 2012

തിരുവനന്തപുരം: ഭൂമിദാനക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരായുള്ള നിയമ നടപടികളുമായി യു.ഡി.എഫ്
സര്‍ക്കാര്‍ മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചു. ഇതിലൂടെ പത്താം തിയതി ആരംഭിക്കുന്ന നിയമസഭാ സമ്മേളന കാലത്ത് പ്രതിപക്ഷത്തെ
പ്രതിരോധത്തിലാക്കുവാന്‍ സര്‍ക്കാറിനു കഴിയും. പ്രോസിക്യൂട്ട് ചെയ്യുന്നതിനായി സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടിക്കഴിഞ്ഞു.
ഗവര്‍ണ്ണര്‍ അനുമതി നല്‍കുകയും വി.എസിനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്താല്‍ അത് ചിലപ്പോള്‍ വി.എസിന്റെ രാജിയിലേക്ക് നയിച്ചേക്കാം. ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുന്ന രാഷ്ടീയ നേതാക്കള്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുമ്പോള്‍ പലപ്പോഴും അവരുടെ രാജി ആവശ്യപ്പെടാറുള്ള വി.എസിനു അത്തരത്തില്‍ ഒരു കേസില്‍ പ്രതിചേര്‍ക്കപ്പെടുന്ന അവസ്ഥയില്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കുന്നതില്‍ നിന്നും ഒഴിയുവാന്‍ ബുദ്ധിമുട്ടുണ്ടാകും. ലാവ്‌ലിന്‍ കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ പിണറായി വിജയനെതിരെ ശക്തമായ നിലപാടായിരുന്നു വി.എസ്. കൈകൊണ്ടത്. കൂടാതെ നിരന്തരമായി പാര്‍ട്ടിയുടെ അച്ചടക്ക നടപടിക്ക് വിധേയനാകുകയും ഔദ്യോഗിക പക്ഷത്തിന്റെ അതൃപ്തിക്ക് പാത്രമാകുകയും ചെയ്യുന്ന വി.എസിനെ സംബന്ധിച്ച് ഭൂമിദാനക്കേസില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടും നിര്‍ണ്ണായകമാകും. വി.എസ്. രാജിവെക്കുകയാണെങ്കില്‍ ഒരു പക്ഷെ അത് യു.ഡി.എഫ് രാഷ്ടീയത്തിലും അത് മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കാം. ഭരണതലത്തില്‍ മുസ്ലിം ലീഗിന്റെ ഇടപെടലുകളില്‍ അസംതൃപ്തര്‍ യു.ഡി.എഫില്‍ ഉണ്ട്. അഴിമതിക്കെതിരെ നിരന്തരം പോരാടുന്ന വി.എസ് തന്നെ ഭൂമിദാനക്കേസില്‍ രാജിവെച്ചാല്‍ അത് സൃഷ്ടിക്കുന്ന ഉണ്ടാകുന്ന രാഷ്ടീയ തിരിച്ചടി നേരിടുവാന്‍ യു.ഡി.എഫിലെ അസംതൃപ്തരെ ഉപയോഗപ്പെടുത്തുവാന്‍ പ്രതിപക്ഷം ശ്രമിച്ചേക്കാം.

എന്നാല്‍ തനിക്കെതിരെ ഉള്ള കേസിനു പിന്നില്‍ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയാണെന്ന് വി.എസ്. അച്യുതാനന്ദന്‍. അഴിമതിക്കും
പെണ്‍‌വാണിഭത്തിനുമെതിരെ താന്‍ നടത്തുന്ന സമരമാണ് തനിക്കെതിരെ കേസെടുക്കുവാന്‍ കുഞ്ഞാലിക്കുട്ടിയെ പ്രേരിപ്പിക്കുന്നതെന്നും
ഉമ്മന്‍ ചാണ്ടി അതിനു ചൂട്ടു പിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പെണ്‍‌വാണിഭക്കേസുകളിലും അഴിമതിക്കേസുകളിലും യാതൊരു കാരണവശാലും വിട്ടുവീഴ്ചയ്ക്കില്ലെന്നും താന്‍ നടത്തിവരുന്ന പോരാട്ടങ്ങളില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാഷ്ടീയ കൊലപാതക കേസുകളില്‍ ഉന്നത നേതാക്കള്‍ പ്രതികളാക്കപ്പെടുന്നത് സി.പി.എമ്മിനു തലവേദനയാകുന്നു
Next »Next Page » ഡിസംബര്‍ 6; ശബരിമലയില്‍ സുര്‍ക്ഷ കര്‍ശനമാക്കി »



  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine