ടി.പി. ചന്ദ്രശേഖരനെ വധിച്ചത് രാഷ്ടീയ വിരോധം മൂലമെന്ന് കുറ്റപത്രം

August 15th, 2012

tp-chandrashekharan-epathram

കോഴിക്കോട്: ആര്‍. എം. പി. നേതാവ് ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ 76 പ്രതികള്‍ക്കെതിരെ വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.  ടി. പി. ചന്ദ്രശേഖരനെ വധിച്ചത് അദ്ദേഹത്തോടുള്ള രാഷ്ടീയ വിരോധം മൂലമെന്ന് ടി. പി. വധക്കേസില്‍ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രം വ്യക്തമാക്കുന്നു. സി. പി. എം. വിട്ട ചന്ദ്രശേഖരന്‍ പിന്നീട് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. ഇത് സി. പി. എമ്മിനു വലിയ തോതില്‍ രാഷ്ടീയമായ തിരിച്ചടിയായി. ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചോറോട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഉള്ള പലരും സി. പി. എം. വിട്ട് ചന്ദ്രശേഖരന്റെ ആര്‍. എം. പി. യില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. വടകരയില്‍ നിന്നും ലോക്‍സഭയിലേക്ക് മത്സരിച്ച സി. പി. എം. സ്ഥാനാര്‍ഥി പി. സതീദേവിയുടെ പരാജയവും വിരോധത്തിന്റെ ആക്കം കൂട്ടി. 2012 മാര്‍ച്ചില്‍ നടന്ന ആര്‍. എം. പി. യുടെ ഏരിയാ സമ്മേളനത്തില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. ഇത് ഏതു വിധേനയും ടി. പി. യെ വധിക്കുവാനുള്ള തീരുമാനത്തിലേക്ക് നയിച്ചതായും പറയുന്നു.

ടി. പി. ക്കെതിരെയും ആര്‍. എം. പി. ക്കെതിരെയും പല തവണ അക്രമങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ടി. പി. യെ വധിക്കുവാന്‍ 2009 സെപ്‌റ്റംബറിലും ഒക്ടോബറിലും ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. ചന്ദ്രശേഖരന്‍ വധക്കേസില്‍ എം. സി. അനൂപാണ് ഒന്നാം പ്രതി. കിര്‍മാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, കെ. എച്ച്. മുഹമ്മദ് ഷാഫി, സിജിത്ത്, കെ. ഷിനോജ് എന്നിവരാണ് രണ്ടു മുതല്‍ ഏഴു വരെ പ്രതികള്‍. കൊലപാതകം, ഗൂഢാലോചന, സായുധരായി കലാപം സൃഷ്ടിക്കല്‍, പ്രേരണ, തെളിവു നശിപ്പിക്കല്‍, അന്യായമായി സംഘം ചേരല്‍, സ്ഫോടക വസ്തു ഉപയോഗിക്കല്‍ തുടങ്ങി വിവിധ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മൊബൈല്‍ ഫോണ്‍ വിളികള്‍ ഈ കേസില്‍ നിര്‍ണ്ണായക തെളിവായി. വാഹനങ്ങള്‍, ആയുധങ്ങള്‍, രക്തം, ഫോട്ടോകള്‍, സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍, മൊബൈല്‍ സിം കാര്‍ഡുകള്‍, രക്തം പുരണ്ട വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഈ കേസില്‍ 181 വസ്തുക്കള്‍ തൊണ്ടിയായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് എ. ഡി. ജി. പി. വിന്‍സന്‍ എം. പോള്‍, എ. ഐ. ജി. അനൂപ് കുരുവിള ജോണ്‍, ഡി. വൈ. എസ്. പി. മാരായ കെ. വി. സന്തോഷ്, എ. പി. ഷൌക്കത്തലി, എം. ജെ. സാജന്‍ , ജോസി ചെറിയാന്‍ , സി. ഐ. ബെന്നി എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് ഈ കൊലപാതകത്തിന്റെ അന്വേഷണ ചുമതല വഹിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഷുക്കൂര്‍ വധം: പി. ജയരാജനും ടി. വി. രാജേഷ് എം. എല്‍. എ. യ്ക്കും ജാമ്യമില്ല

August 14th, 2012

Kerala_High_Court-epathram

കൊച്ചി: മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനു ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഇതേ കൊലക്കേസുമായി ബന്ധപ്പെട്ട് ഡി. വൈ. എഫ്. ഐ. നേതാവും എം. എൽ. എ. യുമായ ടി. വി. രാജേഷ് നല്‍കിയ മുന്‍‌കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. ഷുക്കൂര്‍ വധക്കേസില്‍ 38ഉം 39ഉം പ്രതികളാണ് ഇരുവരും. നേരത്തെ പി. ജയരാജന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് തള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ മറ്റ് ഏഴു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.

രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ പേരിലാണ് ജയരാജനെ പ്രതി ചേര്‍ത്തതും അറസ്റ്റു ചെയ്തതുമെന്നും മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദ ഫലമായാണ് ജയരാജനെ പ്രതിയാക്കിയതെന്നുമെല്ലാം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബി. പി. ശശീന്ദ്രന്‍ വാദിച്ചു. താലിബാന്‍ മാതൃകയിലുള്ള കൊലയാണ് നടന്നതെന്ന് സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ജയരാജന്‍ പുറത്തിറങ്ങിയാല്‍ തെളിവു നശിപ്പിക്കുവാനും സാക്ഷികളെ ഭീഷണിപ്പെടുത്തുവാനും സാധ്യതയുണ്ടെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. കെ. ശ്രീധരന്‍ വാദിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുനിയില്‍ ഇരട്ടക്കൊല: മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി അറസ്റ്റില്‍

August 9th, 2012
മലപ്പുറം: കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ മുസ്ലിം ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പാറമേല്‍ അഹമ്മദ് കുട്ടിയെ  അറസ്റ്റു ചെയ്തു. ഹാജരാകുവാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച നാര്‍കോട്ടിക് ഡി.വൈ.എസ്.പി ഓഫീസില്‍  എത്തിയ  അഹമ്മദ്  കുട്ടിയെ ഡി.വൈ.എസ്.പി എം.പി. മോഹന ചന്ദ്രന്‍ അറസ്റ്റു ചെയ്യുകയായിരുന്നു. തുടര്‍ന്ന് മഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സി.ജി.ഗോഷയുടെ മുമ്പാകെ ഹാജരാക്കിയെ പ്രതിയെ ആഗസ്റ്റ് 21 വരെ റിമാന്റ് ചെയ്തു.
ലീഗ് പ്രവര്‍ത്തകനായിരുന്ന അതീഖ് റഹ്‌മാന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ നടത്തിയ പ്രസംഗത്തിലെ പ്രകോപനപരമായ പരാമര്‍ശങ്ങളുടെ പേരിലാണ് അഹമ്മദ് കുട്ടിയെ അറസ്റ്റ് ചെയ്തത്. പ്രസംഗത്തില്‍ കൊളക്കാടന്‍ കുടുമ്പത്തിനെതിരെ ഭീഷണിയുടെ സ്വരത്തിലാണ് അഹമ്മദ് സംസാരിച്ചെന്നതാണ് സൂചന. പിന്നീട് അതീഖ് റഹ്‌മാന്‍ വധക്കേസിലെ പ്രതികളായ കൊളക്കാടന്‍ ആസാദും കൊളക്കാടന്‍ അബൂബക്കറും കൊല്ലപ്പെടുകയുണ്ടായി. ഈ കേസുമായി ബന്ധപ്പെട്ട് ജൂലൈ 26 നു തൃശ്ശൂര്‍ റേഞ്ച് ഐ.ജി എസ്.ഗോപിനാഥിന്റെ നേതൃത്വത്തില്‍ അഹമ്മദ് കുട്ടിയെ ചോദ്യം ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അബ്ദുള്‍ ഷുക്കൂര്‍ വധം: പി.ജയരാജനു ജാമ്യമില്ല

August 4th, 2012
കണ്ണൂര്‍:മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ പോലീസ് അറസ്റ്റിലായ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ജാമ്യാപേക്ഷ കണ്ണൂര്‍ ഒന്നം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ജയരാജനെതിരെ പോലീസ് കള്ളക്കെസെടുക്കുകയായിരുന്നു എന്നും  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കതെയാണ് അറസ്റ്റു ചെയ്തതെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. ജയരാജന്‍ ഹൃദ്‌രോഗിയാണെന്നും പരസഹായമില്ലാതെ അദ്ദേഹത്തിനു വസ്ത്രം ധരിക്കുവാന്‍ ആകില്ലെന്നും എന്നെല്ലാം ജയരാജന്റെ അഭിഭാഷകന്‍  കോടതിയില്‍ വാദിച്ചു. എന്നാല്‍ ഷുക്കൂ‍ര്‍ വധവുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും ജയരാജനു ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും സാക്ഷികളെ സ്വാധീനിക്കുവാന്‍ സാധ്യതയുണ്ടെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.കെ.ശ്രീധന്‍ കോടതിയില്‍ വാദിച്ചു. ജയരാജന്റെ അറസ്റ്റിനു ശേഷം നിരവധി പോലീസുകാര്‍ ആക്രമിക്കപ്പെട്ടെന്നും സംസ്ഥാനത്തുടനീളം നൂറുകണക്കിനു ആക്രമണം ഉണ്ടായെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഡ്വ.ബി.പി.ശശീന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ ചോദ്യം ചെയ്യലിനു ഹാജരായപ്പോളായിരുന്നു അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഐ.പി.സി 118 വകുപ്പു പ്രകാരം ക്രിമിനല്‍ ഗൂഡാലോചന, കുറ്റകൃത്യം അറിഞ്ഞിട്ടും തടയാതിരിക്കല്‍ തുടങ്ങിയവയാണ് അദ്ദെഹത്തിന്റെ പേരില്‍ ചുമത്തപ്പെട്ടിട്ടുള്ളത്. രാവിലെ 11.20നു എം.വി.ജയരാജന്‍, ജെയിംസ് മാത്യ എം.എല്‍.എ, പി.കെ.ശ്രീമതി തുടങ്ങിയവര്‍ക്കൊപ്പം ജില്ലാ കമ്മറ്റി ഓഫീസില്‍ ന്‍ഇന്നും പ്രകടനമായാണ്‌ ടൌണ്‍ സി.ഐ.ഓഫീസിലേക്ക് എത്തിയത്. പ്രകടനത്തില്‍ ധാരാളം സി.പി.എം പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കണ്ണൂരിന്റെ പലഭാഗത്തും വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. സംസ്ഥാന വ്യാപകമായി വ്യാഴാച ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തു. സംസ്ഥാനത്തുടനീളം മുസ്ലിം ലീഗിന്റേയും കോണ്‍ഗ്രസ്സിന്റേയും നിരവധി ഓഫീസുകള്‍ തകക്കുകയും തീയ്യിടുകയും ചെയ്തു.  വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി കൂടാതെ ചില മാധ്യമ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയും ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ഉണ്ടായി. ഹര്‍ത്താലിനോടനുബന്ധിച്ച് ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്തുടനീളം ഉണ്ടായത്.
പട്ടുവത്ത് വച്ച്  സി.പി.എം നേതാക്കളായ ടി.വി.രാജേഷ് എം.എല്‍.എയും പി.ജയരാജനും സംഘവും സഞ്ചരിച്ച കാറിനു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ഫെബ്രുവരി 20 നായിരുന്നു അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ ക്രൂരമായി കൊല്ലപ്പെട്ടത്. ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് ടി.വി.രാജേഷ് എം.എല്‍.എയെ കണ്ണൂര്‍ എസ്.പിയുടെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.  ജയരാജന്‍ അറസ്റ്റു ചെയ്യപ്പെട്ട സാഹചര്യത്തില്‍ ടി.വി.രാജേഷ് മുന്‍‌കൂര്‍ ജാമ്യത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വാര്‍ത്തകള്‍ ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദേശാഭിമാനിക്കെതിരായ കേസില്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് ജയം

August 2nd, 2012
കൊച്ചി: അസോഷ്യേറ്റ് എഡിറ്ററായിരിക്കെ ദേശാഭിമാനിയില്‍ നിന്നും പിരിച്ചുവിട്ട അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനു ശമ്പളക്കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചു. ശമ്പളം നിഷേധിച്ച തിയതി മുതല്‍ പെന്‍ഷന്‍ പ്രായം പൂര്‍ത്തിയാകുന്ന തിയതി വരെ ഉള്ള ശമ്പളം നല്‍കണമെന്ന് നേരത്തെ എറണാകുളം ലേബര്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ദേശാഭിമാനി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇതു തള്ളിക്കൊണ്ട് ജസ്റ്റിസ് എസ്.സിരിജഗന്‍ വള്ളിക്കുന്നിനു അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. പ്രമുഖ രാഷ്ടീയ നിരീക്ഷകനും മാധ്യമ പ്രവര്‍ത്തകനും മുന്‍ സി.പി.എം നേതാവുമാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. ആശയ പരമായ ഭിന്നതയെ തുടര്‍ന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.
2005 ഡിസംബര്‍ 20 നു വിരമിക്കേണ്ടിയിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ 1998 നവമ്പര്‍ ഒന്നിനാണ് ദേശാഭിമനി  പുറത്താക്കിയത്.  അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുകയായിരുന്നു എന്നുള്ള വാദത്തോട് കോടതി വിയോജിച്ചു. ഹാജരാകാതിരുന്നതിനു ഏഴു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും വിശദീകരണം ചോദിക്കുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്നും അതിനാല്‍ ഹര്‍ജിക്കാരുടെ വാദം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. കേസില്‍ അഡ്വ. എ ജയശങ്കര്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനു വേണ്ടി ഹാജരായി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍‌ പ്രഖ്യാപിച്ചു
Next »Next Page » വിദ്യാഭ്യാസ സൌഹൃദ കൂട്ടായ്മ »



  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine