അബ്ദുള്‍ നാസര്‍ മഅദനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ അനുമതി

March 8th, 2013

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനപരമ്പരക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ അനുമതി. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദനി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ്റ്റ് എച്ച്.ആര്‍.ശീനിവാസിന്റെ അനുകൂല ഉത്തരവ്.മാധ്യമ പ്രവര്‍ത്തകരെ കാണരുതെന്നതുള്‍പ്പെടെ നിരവധി വ്യവസ്ഥകള്‍ ഉത്തരവില്‍ ഉണ്ട്. നേരത്തെ മ അദനിയെ അറസ്റ്റുചെയ്യുമ്പോള്‍ നേരിട്ട ക്രമസമാധാന പ്രശ്നങ്ങളെ പറ്റി പ്രോസിക്യൂഷന്‍ കോടതിയില്‍ സൂചിപ്പിച്ചെങ്കിലും കോടതി അനുകൂലമായ വിധി പറയുകയായിരുന്നു. ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം ആദ്യമായാണ് കര്‍ണ്ണാടകത്തിനു പുറത്തേക്ക് പോകുവാന്‍ മഅദനിക്ക് അനുമതി ലഭിക്കുന്നത്. ചികിത്സയുമായി ബന്ധപ്പെട്ട് നേരത്തെ അദ്ദേഹത്തിനു രണ്ടുതവണ ജാമ്യം അനുവദിച്ചിരുന്നു.

മാര്‍ച്ച് 10നു നടക്കുന്ന മഅദനിയുടെ ആദ്യഭാര്യ ഷഫിന്സയുടെ മകള്‍ ഷമീറ ജൌഹറിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും അസുഖ ബാധിതനായ പിതാവ് അബ്ദുള്‍ സമദ് മാസ്റ്ററെ കാണുന്നതിനുമായി അഞ്ചുദിവസത്തേക്കാണ് പരപ്പന അഗ്രഹാര കോടതി കര്‍ശന വ്യവസ്ഥകളോടെ അനുമതി നല്‍കിയിരിക്കുന്നത്. കൊല്ലം കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തില്‍ വച്ചാണ് വിവാഹം. ശനിയാഴ്ച രാവിലെ വിമാനത്തില്‍ തിരുവനന്തപുരത്തെത്തി പിന്നീട് റോഡുമാര്‍ഗ്ഗം ആയിരിക്കും യാത്ര.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തിരൂരില്‍ മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി മുഹമ്മദ് ജാസിം അറസ്റ്റില്‍

March 8th, 2013

കോഴിക്കോട്: തിരൂരില്‍ മൂന്നു വയസ്സുകാരിയായ തമിഴ് നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലെ പ്രതി പോലീസ് പിടിയില്‍. പരപ്പനങ്ങാടി ചെറമംഗലം റെയില്‍‌വേഗേറ്റിനു സമീപം താമസിക്കുന്ന കാഞ്ഞിരക്കണ്ടി വീട്ടില്‍ മുഹമ്മദ് ജാസിമാണ്(23) കോഴിക്കോട് വച്ച് പോലീസ് പിടിയിലായത്. പീഡനം നടത്തിയ ശേഷം മുങ്ങിയ ഇയാളെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ചിലരില്‍ ഇന്നും ലഭിച്ച സൂചനകള്‍ പ്രകാരവുമാണ് പിടികൂടാനായത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന.നേരത്തെയും ഇയാള്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗിക ആക്രമണം നടത്തിയതായിട്ടാണ് വിവരം.

മൃഗങ്ങളെ ലൈംഗികമായി ബന്ധപ്പെടുവാന്‍ ഉപയോഗിക്കല്‍, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനങ്ങള്‍ തുടങ്ങിയ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണ് പ്രതിയായ മുഹമ്മദ് ജാസിം എന്നാണ് പോലീസ് പറയുന്നത്. മോഷണം, സ്ത്രീകളെ കടന്നു പിടിക്കല്‍, കഞ്ചാവുള്‍പ്പെടെ ഉള്ള ലഹരി വസ്തുക്കളുടെ ഉപയോഗവും വിതരണവും തുടങ്ങി നിരവധി സംഭവങ്ങളില്‍ ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ട്.

അമ്മയോടൊപ്പം കടത്തിണ്ണയില്‍ ഉറങ്ങുകയായിരുന്ന മൂന്നു വയസ്സുകാരിയെ തിങ്കളാഴ്ച രാത്രി ഇയാള്‍ തട്ടിക്കോണ്ടു പോയി സമീപത്തുള്ള മഹിളാ സമാജം കെട്ടിടത്തിന്റെ വരാന്തയില്‍ വച്ച് ക്രൂമായി പീഡിപ്പിക്കുകയായിരുന്നു. പീഡന സമയത്ത് കുഞ്ഞിന്റെ വായില്‍ തുണി കുത്തിത്തിരുകിയിരുന്നു.പീഡനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ പ്രതി ഉപേക്ഷിക്കുകയായിരുന്നു.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അമ്മ മറ്റു ചിലര്‍ക്കൊപ്പം അന്വേഷണം ആരംഭിച്ചു. ഈ സമയത്ത്
ജാസിം തിരിച്ചെത്തി കുട്ടിക്കായുള്ള തെരച്ചിലില്‍ പങ്കെടുക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ തിരൂരില്‍ നിന്നും താനൂരിലേക്ക് ഓട്ടോയില്‍ എത്തി അവിടെനിന്നും കാസര്‍ഗോട്ടേക്ക് പോകുകയുമായിരുന്നു. അവിടെ നിന്നും തിരിച്ചെത്തി വീണ്ടും കോഴിക്കോട്ടേക്ക് പോയി. അവിടെ വച്ച് പോലീസിന്റെ പിടിയില്‍ അകപ്പെടുകയായിരുന്നു. രാത്രിയോടെ തിരൂരില്‍ എത്തിച്ചു. ഡി.വൈ.എസ്.പി ഓഫീസ് പരിസരത്ത് തടിച്ചു കൂടിയ ജനക്കൂട്ടം പ്രതിക്കെതിരെ ശക്തമായ രോഷപ്രകടനമാണ് നടത്തിയത്. ഓഫീസിലേക്ക് കോണ്ടുവരുന്നതിനിടയില്‍ ഇയാള്‍ക്ക് നാട്ടുകാരില്‍ നിന്നും അടികിട്ടി. പ്രതിയെ നാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

പീഡനത്തെ തുടര്‍ന്ന് ഗുരുതരമായ പരിക്കുകളാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായത്.ശസ്ത്രക്രിയക്ക് വിധേയയാക്കിയ കുട്ടി അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്ത്രീകളുടെ സുരക്ഷയ്ക്ക് കർശനമായ നിയമ നിർമ്മാണം

January 31st, 2013

violence-against-women-epathram

കാഞ്ഞങ്ങാട് : സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി നിയമം കർശനമാക്കും എന്ന് ആഭ്യന്ത്ര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. “സൌമ്യ നിർഭയ” എന്ന പേരിൽ ദേശീയോദ്ഗ്രഥനം, സ്ത്രീ ശാക്തീകരണം, സൈക്കിൾ സവാരിയിലൂടെ ആരോഗ്യം എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന സൈക്കിൾ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ദിവസം ഒരു ബംഗാളി പെൺകുട്ടി കൂട്ട ബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. വധശിക്ഷ സർക്കാർ അനുകൂലിക്കുന്നില്ലെങ്കിലും സ്ത്രീകൾക്ക് എതിരെ ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ വെറുതെ വിടില്ല എന്ന് കഴിഞ്ഞ വർഷം തിരുവനന്തപുരത്തെ വട്ടപ്പാറയിൽ ഒരു പതിനാല് വയസുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ ഒരു യുവാവിന് വധശിക്ഷ ലഭിച്ച കാര്യം മന്ത്രി ഓർമ്മിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാവറട്ടിയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

January 30th, 2013

തൃശ്ശൂര്‍: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂര്‍ ജില്ലയിലെ പാവറട്ടില്‍ പിതാവിന്റെ ലൈംഗിക പീഡനത്തിനിരയായ പതിനഞ്ചുകാരി പ്രസവിച്ചു. സംഭവത്തെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയും പ്രതിയായ ഏറച്ചം വീട്ടില്‍ ജമാല്‍ അഹമ്മദിനെ (49) അറസ്റ്റു ചെയ്യുകയും ചെയ്തു. പിതാവില്‍ നിന്നും ഗര്‍ഭം ധരിച്ച പെണ്‍കുട്ടിയുടെ പ്രസവത്തിനു ഹൈദരാബാദില്‍ സൌകര്യങ്ങള്‍ ഒരുക്കിയ ബന്ധു ഏറച്ചം വീട്ടില്‍ അബ്ദുള്‍ ഖാദറും (52) പോലീസ് പിടിയിലായി. സംഭവത്തെ കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെയാണ്. ഗള്‍ഫില്‍ ടെയ്‌ലറായിരുന്ന ജമാല്‍ അഹമ്മദിന്റെ മൂന്നാത്തെ വിവാഹത്തിലെ മൂത്ത മകളാണ് പീഡനത്തിനിറയായത്. ഇയാള്‍ക്ക് അഞ്ച് മക്കള്‍ ഉണ്ട്. കോഴിക്കോട്ട് ഫാറോക്കിലെ ഭാര്യവീട്ടിലായിരുന്നു ഇയാള്‍ താമസം. പതിനാലാം വയസ്സുമുതല്‍ മകളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കാറുണ്ട്. നിരന്തരമായ ലൈംഗിക പീഡനത്തെ തുടര്‍ന്ന് മകള്‍ ഗര്‍ഭിണിയായപ്പൊള്‍ ഇയാള്‍ സ്വന്തം നാടായ പാവറട്ടിക്ക് സമീപമുള്ള തൊയക്കാവിലെക്ക് പോരുകയായിരുന്നു. മകള്‍ക്ക് വയറ്റില്‍ മുഴയാണെന്നും ഹൈദരാബാദില്‍ ഓപ്പറേഷനു കൊണ്ടു പോകുകയാണെന്നുമാണ് ഇയാള്‍ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. പെണ്‍കുട്ടിയെയും ഭര്‍ത്താവിനേയും കാണാന്‍ ഇല്ലെന്ന് കാണിച്ച് ഭാര്യ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഹൈദരാബാദില്‍ നിന്നും പാവറട്ടി എ.എസ്.ഐ യും സംഘവും പ്രതിയെ പിടികൂടി. പെണ്‍കുട്ടിയേയും ഒപ്പം കൊണ്ടു വന്നു. ഹൈദരാബാദില്‍ വച്ച് പെണ്‍കുട്ടി ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടി.പി.വധം: കെ.കെ.രാഗേഷ് ഉള്‍പ്പെടെ 15 പ്രതികളുടെ വിചാരണക്ക് സ്റ്റേ

January 21st, 2013

കൊച്ചി: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കെ.കെ.രാഗേഷ് ഉള്‍പ്പെടെ 15 പ്രതികള്‍ക്കെതിരായ വിചാരണയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ. കേസില്‍ കുറ്റവിമുക്തരാക്കണമെന്ന ആവശ്യ നിരസിച്ച വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ് ഉത്തരവ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രതികള്‍ക്കെതിരായ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കുവാന്‍ ജസ്റ്റിസ് വി.കെ.മോഹനന്‍ നിര്‍ദ്ദേശിച്ചു. വിചാരണ കോടതി നേരത്തെ രണ്ടു പേരെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ രാഗേഷ് ഉള്‍പ്പെടെ ഉള്ളവരെ വിചാരണയിലേക്ക് നയിക്കുവാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രത്യേക കോടതിയുടെ കണ്ടെത്തല്‍.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒമ്പതാം ക്ലാസുകാരിയെ കാറില്‍ കയറ്റി കൊണ്ടു പോയി പീ‍ഡിപ്പിച്ച നാലു പേര്‍ അറസ്റ്റില്‍
Next »Next Page » ഐസ്ക്രീം : വി. എസിന്റെ ഹരജി അടുത്ത മാസം പരിഗണിക്കും »



  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine