സ്ത്രീകളുടെ സുരക്ഷയ്ക്ക് കർശനമായ നിയമ നിർമ്മാണം

January 31st, 2013

violence-against-women-epathram

കാഞ്ഞങ്ങാട് : സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി നിയമം കർശനമാക്കും എന്ന് ആഭ്യന്ത്ര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. “സൌമ്യ നിർഭയ” എന്ന പേരിൽ ദേശീയോദ്ഗ്രഥനം, സ്ത്രീ ശാക്തീകരണം, സൈക്കിൾ സവാരിയിലൂടെ ആരോഗ്യം എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന സൈക്കിൾ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ദിവസം ഒരു ബംഗാളി പെൺകുട്ടി കൂട്ട ബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. വധശിക്ഷ സർക്കാർ അനുകൂലിക്കുന്നില്ലെങ്കിലും സ്ത്രീകൾക്ക് എതിരെ ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ വെറുതെ വിടില്ല എന്ന് കഴിഞ്ഞ വർഷം തിരുവനന്തപുരത്തെ വട്ടപ്പാറയിൽ ഒരു പതിനാല് വയസുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ ഒരു യുവാവിന് വധശിക്ഷ ലഭിച്ച കാര്യം മന്ത്രി ഓർമ്മിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാവറട്ടിയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

January 30th, 2013

തൃശ്ശൂര്‍: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂര്‍ ജില്ലയിലെ പാവറട്ടില്‍ പിതാവിന്റെ ലൈംഗിക പീഡനത്തിനിരയായ പതിനഞ്ചുകാരി പ്രസവിച്ചു. സംഭവത്തെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയും പ്രതിയായ ഏറച്ചം വീട്ടില്‍ ജമാല്‍ അഹമ്മദിനെ (49) അറസ്റ്റു ചെയ്യുകയും ചെയ്തു. പിതാവില്‍ നിന്നും ഗര്‍ഭം ധരിച്ച പെണ്‍കുട്ടിയുടെ പ്രസവത്തിനു ഹൈദരാബാദില്‍ സൌകര്യങ്ങള്‍ ഒരുക്കിയ ബന്ധു ഏറച്ചം വീട്ടില്‍ അബ്ദുള്‍ ഖാദറും (52) പോലീസ് പിടിയിലായി. സംഭവത്തെ കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെയാണ്. ഗള്‍ഫില്‍ ടെയ്‌ലറായിരുന്ന ജമാല്‍ അഹമ്മദിന്റെ മൂന്നാത്തെ വിവാഹത്തിലെ മൂത്ത മകളാണ് പീഡനത്തിനിറയായത്. ഇയാള്‍ക്ക് അഞ്ച് മക്കള്‍ ഉണ്ട്. കോഴിക്കോട്ട് ഫാറോക്കിലെ ഭാര്യവീട്ടിലായിരുന്നു ഇയാള്‍ താമസം. പതിനാലാം വയസ്സുമുതല്‍ മകളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കാറുണ്ട്. നിരന്തരമായ ലൈംഗിക പീഡനത്തെ തുടര്‍ന്ന് മകള്‍ ഗര്‍ഭിണിയായപ്പൊള്‍ ഇയാള്‍ സ്വന്തം നാടായ പാവറട്ടിക്ക് സമീപമുള്ള തൊയക്കാവിലെക്ക് പോരുകയായിരുന്നു. മകള്‍ക്ക് വയറ്റില്‍ മുഴയാണെന്നും ഹൈദരാബാദില്‍ ഓപ്പറേഷനു കൊണ്ടു പോകുകയാണെന്നുമാണ് ഇയാള്‍ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. പെണ്‍കുട്ടിയെയും ഭര്‍ത്താവിനേയും കാണാന്‍ ഇല്ലെന്ന് കാണിച്ച് ഭാര്യ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഹൈദരാബാദില്‍ നിന്നും പാവറട്ടി എ.എസ്.ഐ യും സംഘവും പ്രതിയെ പിടികൂടി. പെണ്‍കുട്ടിയേയും ഒപ്പം കൊണ്ടു വന്നു. ഹൈദരാബാദില്‍ വച്ച് പെണ്‍കുട്ടി ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടി.പി.വധം: കെ.കെ.രാഗേഷ് ഉള്‍പ്പെടെ 15 പ്രതികളുടെ വിചാരണക്ക് സ്റ്റേ

January 21st, 2013

കൊച്ചി: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കെ.കെ.രാഗേഷ് ഉള്‍പ്പെടെ 15 പ്രതികള്‍ക്കെതിരായ വിചാരണയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ. കേസില്‍ കുറ്റവിമുക്തരാക്കണമെന്ന ആവശ്യ നിരസിച്ച വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ് ഉത്തരവ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രതികള്‍ക്കെതിരായ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കുവാന്‍ ജസ്റ്റിസ് വി.കെ.മോഹനന്‍ നിര്‍ദ്ദേശിച്ചു. വിചാരണ കോടതി നേരത്തെ രണ്ടു പേരെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ രാഗേഷ് ഉള്‍പ്പെടെ ഉള്ളവരെ വിചാരണയിലേക്ക് നയിക്കുവാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രത്യേക കോടതിയുടെ കണ്ടെത്തല്‍.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഒമ്പതാം ക്ലാസുകാരിയെ കാറില്‍ കയറ്റി കൊണ്ടു പോയി പീ‍ഡിപ്പിച്ച നാലു പേര്‍ അറസ്റ്റില്‍

January 21st, 2013

കോഴിക്കോട്: കോഴിക്കോട് ഒമ്പാതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ വശീകരിച്ച് കാറില്‍ കയറ്റി കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. കോഴിക്കോട് അരക്കിണര്‍ പണിക്കാം പറമ്പ് നൈസാം മന്‍സിലില്‍ എം.നൈസാം (32), കല്ലായി മരക്കാന്‍ കടവ് പറമ്പ് കെ.കെ ഹൌസില്‍ യൂസഫ് സുലൈമാന്‍ (28) അരീക്കോട് നല്ലളം പാലത്തില്‍ പറമ്പ് ബൈത്തുല്‍ അക്‍ബറില്‍ അലി അക്‍ബര്‍ (31) പുതിയ പാലം ഏറാട്ട് പറമ്പ് സ്വദേശി മിഥുന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാ‍ഴ്ചയാണ് സംഭവം നടന്നത്.

നഗരത്തിലെ എയ്‌ഡഡ് സ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ മുന്‍ പരിചയമുള്ള മിഥുന്‍ ബൈക്കില്‍ കയറ്റി ബേപ്പൂര്‍ക്ക് കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ സുഹൃത്തായ നൈസാമിനു പരിചയപ്പെടുത്തി. വീട്ടില്‍ കൊണ്ടു വിടാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ക്കൊപ്പം ബൈക്കില്‍ പോയി. മിനി ബൈപാസില്‍ എത്തിയപ്പോള്‍ നൈസാം സുഹൃത്തുക്കളായ യൂസുഫ് സുലൈമാനേയും, അലി അക്‍ബറിനേയും വിളിച്ച് വരുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇവര്‍ വന്ന ഇന്നോവ കാറില്‍ കയറ്റിക്കൊണ്ടു പോയി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. മൂവ്വരുടേയും പീഡനത്തെ തുടര്‍ന്ന് അവശയായ പെണ്‍കുട്ടിയെ പിന്നീട് വീടിനടുത്ത് ഇറക്കി വിട്ട സംഘം മുങ്ങുകയായിരുന്നു. സമീപത്തുള്ള വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ എത്തി പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുകയായിരുന്നു.

പെണ്‍കുട്ടിയില്‍ നിന്നും ലഭിച്ച സംഘാംഗങ്ങളില്‍ ഒരാളുടെ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പെണ്‍‌കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ മാനഭംഗപ്പെടുത്തല്‍, തട്ടിക്കൊണ്ടു പോകല്‍, തടഞ്ഞുവെക്കല്‍ എന്നീ വകുപ്പുകളും കൂടാതെ ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാനുള്ള നിയമത്തിലെ ഒമ്പതാം വകുപ്പ് ചുമത്തിയും കേസെടുത്തിട്ടുണ്ട്. പീഡനത്തില്‍ മിഥുന് നേരിട്ട് പങ്കില്ലെങ്കിലും പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ വശീകരിച്ചു കൊണ്ടു പോയതിന്റെ പേരിലാണ് കേസെടുത്തിട്ടുള്ളത്. പെണ്‍കുട്ടിയേയും പ്രതികളേയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

കോളേജ് യൂണിയന്‍ ചെയര്‍മാനെ വധിക്കാന്‍ ശ്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് കഠിന തടവ്

January 16th, 2013

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ യൂണിയന്‍ ചെയര്‍മാനായിരുന എ.ബി.വി.പി പ്രവര്‍ത്തകന്‍ സനൂപിനെ (21) പരീക്ഷാ ഹാളില്‍ അധിക്രമിച്ച് കയറി വധിക്കുവാന്‍ ശ്രമിച്ച നാല് എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഏഴു വര്‍ഷം കഠിന തടവിനും പിഴയൊടുക്കുവാനും ശിക്ഷിച്ചു. തൃശ്ശൂര്‍ അതിവേഗ കൊടതിയുടെതാണ് വിധി. വെന്മേനാട് വലിയകത്തു വീട്ടില്‍ ഷെജീര്‍(22),ചിറ്റണ്ടൂര്‍ കണ്ടമ്പുള്ളി വീട്ടില്‍ സിനീഷ്(21),ചൊവ്വന്നൂര്‍ ചങ്ങിണിയില്‍ വീട്ടില്‍ അനീഷ് (23), കൊങ്ങന്നൂര്‍ വലിയ വളപ്പില്‍ വീട്ടില്‍ മുകേഷ്(21) എന്നീ എസ്.എഫ്.ഐ പ്രവര്‍ത്തകരെയാണ് ജഡ്ജി കെ.ഹരിപാല്‍ ശിക്ഷിച്ചത്. മാരകായുധങ്ങള്‍ കൊണ്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഒന്നാം പ്രതി സിനിത്തിന് ഏഴു വര്‍ഷം കഠിന തട്ും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക സനൂപിന് നല്‍കണം. മറ്റൂ പ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായുള്ള ശിക്ഷകള്‍ ഒന്നിച്ച് ഏഴുവര്‍ഷം അനുഭവിച്ചാല്‍ മതിയാകും.

2008-ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ബി.എസ്.എസി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന സനൂപിനെ പരീക്ഷാ ഹാളില്‍ കയറി ആക്രമിക്കുകയായിരുന്നു. മരകായുധങ്ങളുമായി എത്തിയ പ്രതികള്‍ നടത്തിയ ആക്രമണത്തില്‍ സനൂപിന്റെ ഒരു കണ്ണിന്റെ കാഴ്ച ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ശരീരമാസകലം ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഥിരമായി എസ്.എഫ്.ഐ വിജയിച്ചു വന്ന സീറ്റില്‍ എ.ബി.വി.പി പ്രവര്‍ത്തകനായിരുന്ന സനൂപ് വിജയിച്ചതിനെ തുടര്‍ന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണത്തിനു മുതിര്‍ന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കുടിവെള്ളം സ്വകാര്യവൽക്കരിക്കാൻ നീക്കം
Next »Next Page » പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ നടപടി അംഗീകരിക്കാനാകില്ല: വി. എസ്. »



  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine