പീഢനം : രണ്ടു പേര്‍ അറസ്റ്റില്‍

December 30th, 2011

violence-against-women-epathram

ഇരിട്ടി : ബംഗാളി യുവതിയെ മാനഭംഗ പ്പെടുത്തിയതിനു ശേഷം നഗ്നയാക്കി റോഡില്‍ തള്ളിയ കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഉളിക്കല്‍ സ്വദേശി മുഹമ്മദ് ഷെറീഫ് (27), മത്സ്യ ക്കച്ചവടക്കാരനായ മണിപ്പാറ സ്വദേശി ജംഷീര്‍(21), പി. സി. ബിജു (38), ഉളിക്കല്‍ കൊമ്പനാം പറമ്പില്‍ മുഹമ്മദ് സാലിഹ് (22) എന്നിവരെയാണ് ഇരിട്ടി സി. ഐ. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.

കാമുകനായ ബംഗാളി യുവാവിനെ തേടി ബന്ധുവിനും സുഹൃത്തിനുമൊപ്പം ഡിസംബര്‍ 19 നു ഇരിട്ടിയില്‍ എത്തിയതായിരുന്നു യുവതി. നിര്‍മ്മാണ ത്തൊഴിലാളിയായ അയാള്‍ വീരാജ്പേട്ടയില്‍ ആണെന്ന് അറിഞ്ഞപ്പോള്‍ യുവതിയും കൂടെ ഉണ്ടായിരുന്നവര്‍ അവിടേക്ക് പോയി. അപ്പോളേക്കും കാമുകന്‍ നാട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 24 നു രാത്രി മൂവ്വരും ഇരിട്ടിയിലേക്ക് തിരിച്ചു പോരുവാനായി വാഹനം കാത്തു നിന്നു. ആ സമയം അതു വഴി വന്ന ടിപ്പര്‍ ലോറി കൈ കാണിച്ചു നിര്‍ത്തി അവര്‍ അതില്‍ യാത്ര തുടര്‍ന്നു. ലോറിയില്‍ ഉണ്ടായിരുന്നവര്‍ ഇരിട്ടിയി ലേക്കാണെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ പാതി വഴിയില്‍ വച്ച് മറ്റൊരു വഴിയിലൂടെ ഉളിക്കലിലേക്കും പിന്നീട് വയത്തൂരിലെ പുഴക്കരയിലേക്കും പോയി. അവിടെ വച്ച് യുവതിക്കൊപ്പം ഉണ്ടായിരുന്ന പുരുഷന്മാരെ കെട്ടിയിട്ട് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് അവിടേക്ക് ജംഷീറിനെ വിളിച്ചു വരുത്തുകയായിരുന്നു. ഇയാളും യുവതിയെ ബലാത്സംഗം ചെയ്തു. പിന്നീട് യുവതിയേയും കൂടെ ഉണ്ടായിരുന്നവരേയും ലോറിയില്‍ കയറ്റിയ സംഘം ഉളിക്കലിനടുത്ത് ലോഡില്‍ നഗ്നരാക്കി ഇറക്കി വിട്ടു.

യുവതിയുടെ കരച്ചില്‍ കേട്ട് എത്തിയ സമീപത്തെ വീട്ടമ്മ വസ്ത്രങ്ങള്‍ നല്‍കുകയും തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. മൃഗീയമായ പീഢനത്തിനിരയായതിനെ തുടര്‍ന്ന് മാനസിക നില തെറ്റിയ യുവതിയെ ആദ്യം ഇരിട്ടി താലൂക്ക് ആസ്പത്രിയിലും പിന്നീട് കണ്ണൂര്‍ ജനറല്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. യുവതിയുടെ ശരീരമാസകലം മുറിവേറ്റിട്ടുമുണ്ട്. യുവതിക്കൊപ്പ മുണ്ടായിരുന്നവര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ ഉപയോഗിച്ച ലോറിയും ബൈക്കും പോലീസ് കണ്ടെടുത്തു. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പീഢനത്തിനിരയായ യുവതിക്ക് വേണ്ട ചികിത്സയും സാമ്പത്തിക സഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

ബിന്ദു വധം: പ്രതിക്ക് വധശിക്ഷ

December 22nd, 2011

crime-epathram

കൊച്ചി: എറണാകുളം പച്ചാളത്ത് വീട്ടമ്മയായ ബിന്ദുവിനെ (38) നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി വയനാട് മീനങ്ങാടി സ്വദേശി റഷീദിന് (34) വധശിക്ഷ. കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ബി. കമാല്‍ പാഷയാണ് പരമാവധി ശിക്ഷ വിധിച്ചത്. വധശിക്ഷക്ക് പുറമെ ജീവപര്യന്തം തടവും പിഴയും ശിക്ഷയായുണ്ട്.

2010 നവമ്പര്‍ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പച്ചാളത്ത് താമസിച്ചു വരികയായിരുന്ന ബിന്ദുവിനെ വീടിന്റെ മുകള്‍ നില വാടക്ക് മുറിയെടുക്കുവാന്‍ എന്ന വ്യാജേന വീട്ടില്‍ കയറിയ റഷീദ് ബിന്ദുവിന്റെ സ്വര്‍ണ്ണ മാല പൊട്ടിക്കുവാന്‍ ശ്രമിച്ചു. മല്‍‌പിടുത്തത്തിനിടയില്‍ താഴെ വീണ് റഷീദിന്റെ ഒരു കണ്ണിനു കാര്യമായ പരിക്കുപറ്റി. തുടര്‍ന്ന് ഇയാള്‍ ബിന്ദുവിനെ അതി ക്രൂരമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പുവരുത്തുവാനായി ബിന്ദുവിന്റെ കഴുത്ത് അറുത്ത റഷീദ് തുടര്‍ന്ന് അവരുടെ ശരീരത്തില്‍ ഉണ്ടായിരുന്ന മാലയും വളയും അപഹരിച്ചു. ഈ സ്വര്‍ണ്ണാഭരണങ്ങള്‍ പിന്നീട് പ്രതിയില്‍ നിന്നു തന്നെ പോലീസ് കണ്ടെടുത്തു. ഇന്റീരിയര്‍ ഡിസൈനറായ രാമകൃഷ്ണന്‍ ആണ് ബിന്ദുവിന്റെ ഭര്‍ത്താവ്.വിദ്യാര്‍ഥികളായ അരവിന്ദ് അഞ്ജന എന്നിവര്‍ മക്കളാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലപ്പുറത്തും കൈവെട്ട്

December 17th, 2011

crime-epathram

മഞ്ചേരി: മലപ്പുറത്ത് എടവണ്ണക്ക് സമീപം ഒരു സംഘം പുളിക്കത്തൊടി ഫയാസ് എന്ന ആളുകള്‍ യുവാവിന്റെ കൈവെട്ടി മാറ്റി.   ഒരു കേസിന്റെ വിചാരണക്കായി മഞ്ചേരി കോടതിയിലേക്ക് സുഹൃത്തിനൊപ്പം പോകുകയായിരുന്ന ഫയാസിനെ ജീപ്പിലെത്തിയ സംഘം  ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചു വീണ ഫയാസിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ഇയാളെ പെരിന്തല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയാസിന്റെ രണ്ടു കൈകളിലും നിരവധി വെട്ടേറ്റു. ഒരു കൈ അറ്റു പോയി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാജിക്കും വെട്ടേറ്റിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സോപ്പില്‍ ചിപ്പ് ഘടിപ്പിച്ച് സര്‍വേ വിദേശികളെ ചോദ്യം ചെയ്തു

December 13th, 2011

chip-inside-soap-epathram

തിരുവനന്തപുരം: ബീമാപള്ളി പരിസരത്ത്‌ സോപ്പിലും മഗ്ഗിലും ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച് സര്‍വേ നടത്തിയ വിദേശികളായ ജോണ്‍ പീറ്റര്‍, ആദം ഡേവിഡ് എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് വിദേശികളെ പൊലീസ് ചോദ്യം ചെയ്തു. ഇവരാണ് സര്‍വേക്ക് നേതൃത്വം നല്‍കിയത്. ലണ്ടന്‍ സ്വദേശിയായ ആദം ഡേവിഡ് ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കലിന്‍റെ ഡയറക്ടറാണെന്ന് പൊലീസിന് മൊഴി നല്‍കി. സോപ്പിലും മഗ്ഗിലും ഘടിപ്പിച്ച ഇലക്ട്രോണിക് ഉപകരണത്തിന്‍റെ വിശദ വിവരങ്ങള്‍ അറിയാന്‍ പൊലീസ് ഇത് സൈബര്‍സെല്ലിന് കൈമാറിയിട്ടുണ്ട്. രഹസ്യമായി കുടുംബശ്രീ പ്രവര്‍ത്തകരെ സംഘടിപ്പിച്ചാണ് അവര്‍ വീടുകളില്‍ സൗജന്യമായി സോപ്പും മഗ്ഗും നല്‍കിയത്. അഞ്ച് ദിവസം ഉപയോഗത്തിന് ശേഷം സോപ്പ് തിരികെ എടുത്ത് വീട്ടുകാര്‍ക്ക് 400 രൂപ നല്‍കി. ഇതാണ് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴി വെച്ചത്. സൈബര്‍ സെല്ലിന്‍റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂവെന്നാണ് പൊലീസ് വ്യക്തമാക്കി. എന്നാല്‍ വിദേശികളെ ചോദ്യം ചെയ്ത് വിട്ടയച്ചതിനെതിരെ പലരും രംഗത്ത്‌ വന്നിട്ടുണ്ട്. നേരത്തെ കരിമഠം കോളനിയില്‍ വിദേശ കമ്പനിക്കു വേണ്ടി സര്‍വേ നടത്തിയിരുന്നു. അവരെയും ചോദ്യം ചെയ്തശേഷം വിട്ടയച്ചതല്ലാതെ കൂടുതല്‍ അന്വേഷണം നടന്നിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

-

വായിക്കുക: , ,

Comments Off on സോപ്പില്‍ ചിപ്പ് ഘടിപ്പിച്ച് സര്‍വേ വിദേശികളെ ചോദ്യം ചെയ്തു

ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ വിധിച്ചത്‌ മുല്ലപ്പെരിയാറിന്റെ പക തീര്‍ക്കാനെന്ന്

November 27th, 2011

dinamalar-newspaper-epathram

പാലക്കാട്‌ : സൌമ്യ എന്ന പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിക്ക് കേരളത്തിലെ കോടതി വധശിക്ഷ വിധിച്ചത്‌ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്‌നാടിനോടുള്ള പക തീര്‍ക്കാനാണ് എന്ന് പ്രമുഖ തമിഴ്‌ ദിനപത്രമായ ദിനമലര്‍ റിപ്പോര്‍ട്ട് ചെയ്തു.

സൌമ്യ ഒരു മലയാളിയും ഗോവിന്ദച്ചാമി ഒരു തമിഴനുമായ സ്ഥിതിയ്ക്ക് ഇവര്‍ തമ്മില്‍ പൂര്‍വ വൈരാഗ്യമൊന്നും ഉണ്ടാവാന്‍ ഇടയില്ലെന്നും അതിനാല്‍ തന്നെ ഈ കൊലപാതകം മനപൂര്‍വ്വം അല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആ നിലയ്ക്ക് വധശിക്ഷ നല്‍കേണ്ട കാര്യമില്ല. പ്രതിയെ പിടിച്ച പോലീസും വിചാരണ ചെയ്ത ന്യായാധിപന്‍മാരും എല്ലാം മലയാളികള്‍ ആയതിനാല്‍ ഒരു തമിഴ്നാട്ടുകാരന് എങ്ങനെ നീതി ലഭിക്കാനാണ്?

രാജീവ്‌ ഗാന്ധി വധക്കേസിലെ വരെ പ്രതികള്‍ക്ക്‌ അനുകൂലമായി സംസാരിച്ച തമിഴ്‌ മക്കള്‍ എന്തേ ഗോവിന്ദച്ചാമിക്ക് അനുകൂലമായി പ്രതികരിക്കാത്തത്? പ്രതി താഴ്ന്ന സമുദായത്തില്‍ പെട്ട ആളായത് കൊണ്ടാണോ?

ഒരു തമിഴ് നാട്ടുകാരന് എതിരെ കേരളം ഇങ്ങനെ പ്രതികാരം ചെയ്യുന്നതിന് എതിരെ പ്രതികരിക്കാന്‍ തമിഴ്‌മക്കള്‍ തയ്യാറാവണം എന്നും പത്രം ആഹ്വാനം ചെയ്യുന്നു.

റിപ്പോര്‍ട്ട് ദിനമലര്‍ വെബ്സൈറ്റില്‍ നിന്ന് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുല്ലപ്പെരിയാര്‍: വരാനിരിക്കുന്ന മഹാ ദുരന്തം
Next »Next Page » മുല്ലപ്പെരിയാറില്‍ ജലനിരപ്പ്‌ വീണ്ടും ഉയര്‍ന്നു »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine