കേരളം അതി ജീവിക്കും : മുഖ്യമന്ത്രി പിണറായി വിജയൻ

August 20th, 2018

pinarayi-vijayan-epathram
തിരുവനന്തപുരം : കേരളം നേരിട്ട ഏറ്റവും വലിയ ദുരന്ത ത്തിൽ എല്ലാ വിധത്തിലും സഹാ യിച്ച എല്ലാ വർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രളയ ക്കെടുതിയില്‍ കുരുങ്ങി ക്കിടക്കുന്ന ജന ങ്ങളുടെ ജീവന്‍ രക്ഷ പ്പെടു ത്തുന്ന തിനുള്ള പ്രവര്‍ ത്തനം ഏറെ ക്കുറെ പൂര്‍ത്തി യായി ക്കഴി ഞ്ഞിരിക്കു കയാണ്. രക്ഷാ പ്രവർത്തനം അവസാന ഘട്ട ത്തിലാണ് ഉള്ളത് എന്നും അത് തുടർന്നും കാര്യക്ഷമമായി മുന്നോട്ടു പോകും എന്നും ജന ജീവിതം സാധാ രണ നില യി ലാക്കു ന്നതി നാണ് ഇനി പ്രഥമ പരി ഗണന എന്നും മുഖ്യ മന്ത്രി വാര്‍ത്താ സമ്മേളന ത്തില്‍ അറി യിച്ചു.

രക്ഷാപ്രവര്‍ത്തന ങ്ങളില്‍ മത്സ്യ ത്തൊഴി ലാളി കളുടെ വലിയ ഇട പെടലു കൾ ഉണ്ടായിട്ടുണ്ട്. അവര്‍ക്ക് ഓരോ ബോട്ടിനും ഇന്ധന ത്തിന് പുറമെ ദിവസം തോറും 3000 രൂപ നല്‍കണം എന്നു തീരുമാനിച്ചി ട്ടുണ്ട്.

കേടുപാടു പറ്റു കയും നഷ്ട പ്പെട്ടു പോവുക യും ചെയ്ത ബോട്ടു കള്‍ക്ക് നഷ്ട പരിഹാരം നല്‍കും. ദുരിതാ ശ്വാസ – രക്ഷാ പ്രവര്‍ ത്തന ങ്ങൾക്ക് എത്തിച്ച ബോട്ടു കള്‍ കൊണ്ടു വന്ന പോലെ തന്നെ തിരിച്ച് എത്തി ക്കും.  രക്ഷാ പ്രവര്‍ ത്തന ങ്ങളിൽ ഏര്‍പ്പെട്ട മത്സ്യ ത്തൊഴി ലാളി കള്‍ക്ക് തദ്ദേശ സ്ഥാനപന ങ്ങ ളുടെ കീഴില്‍ സ്വീകരണം നൽകും എന്നും മുഖ്യ മന്ത്രി അറി യിച്ചു.

സമാനതകളില്ലാത്ത പ്രതി സന്ധി മറി കടക്കുന്ന തിന് കൈ – മെയ് മറന്ന സഹായിച്ച എല്ലാ വര്‍ക്കും നന്ദി അറി യിക്കുന്നു എന്നും മുഖ്യ മന്ത്രി പറഞ്ഞു.

പ്രധാനമ ന്ത്രിയും ആഭ്യന്തര മന്ത്രി കേരളം സന്ദര്‍ശിച്ച് നിരവധി സഹായ ങ്ങൾ ഒരുക്കുകയും വാഗ്ദാന ങ്ങൾ നല്‍കു കയും ചെയ്തതി നെയും അനു സ്മരി ക്കുന്നു. വിവിധ സൈനിക വിഭാഗ ങ്ങളുടെ പ്രവര്‍ ത്തന ങ്ങള്‍ക്കും ഗവര്‍ണ്ണ റുടെ നപടി കളേയും സര്‍ ക്കാര്‍ അഭിനന്ദിച്ചു കൊണ്ട് നന്ദി അറിയിച്ചു.

പ്രവാസി കളുടെ സഹകരണത്തിന് സര്‍ക്കാറിന്റെ കടപ്പാടും നന്ദിയും മുഖ്യമന്ത്രി അറിയിച്ചു. മലയാളി കളെ കൂടാതെ വിദേശത്തു നിന്ന് ഇതര സംസ്ഥാനക്കാരും വിവിധ രാജ്യക്കാരും കേരളത്തെ സഹായി ക്കു വാൻ മുന്നിട്ടിറങ്ങിയിരുന്നു.

പ്രളയ ബാധിത പ്രദേശ ങ്ങളില്‍ നിന്നുള്ള 7,24,649 ജന ങ്ങള്‍ വിവിധ ക്യാമ്പുകളിലായി താമസി ക്കുകയാണ്. ഇവര്‍ക്കായി 5,645 ദുരിതാ ശ്വാസ ക്യാമ്പു കളാണ് സംസ്ഥാനത്ത് തുറന്നി രിക്കു ന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വ ത്തില്‍ ക്യാമ്പു കളുടെ പ്രവര്‍ ത്തനം സുഗമ മായി നടത്തുന്നതിനുള്ള നടപടി കളാണ് സ്വീകരിച്ചു വരുന്നത്.

ജനങ്ങളുടെ ജീവന്‍ രക്ഷ പ്പെടുത്തുക എന്ന എറ്റവും അടിയന്തര മായ കര്‍ത്തവ്യ മാണ് ഏത് ദുരിത ത്തിലും പ്രഥമ പരി ഗണന നല്‍കേ ണ്ടത്. അത്തരം കാഴ്ച പ്പാ ടോടെ നടത്തിയ ഇട പെട ലുകള്‍ ലക്ഷ്യം കണ്ടി രി ക്കുന്നു.

ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോകു മ്പോള്‍ വേണ്ട ആവശ്യങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വെള്ളം ഇറങ്ങുന്ന ഉടനെ ശുദ്ധീ കരണ പ്രക്രിയകള്‍ ആരംഭിക്കും. ശുദ്ധജല പൈപ്പു കളുടെ തകരാറുകള്‍ യുദ്ധ കാലടി സ്ഥാന ത്തില്‍ തീര്‍പ്പാക്കും. മാലിന്യ നിര്‍മാ ര്‍ജനം ചെയ്യുന്നതിന് പ്രാധാന്യം നല്‍കും.

ഓരോ വില്ലേജിലും ശുദ്ധീകരണ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടാകും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരുടെ നിർദ്ദേശം അനു സരിച്ച് ആയി രിക്കും ക്ളോറി നേഷൻ അടക്കമുള്ള കാര്യങ്ങള്‍ നടത്തുക. ഒരു പഞ്ചായ ത്തില്‍ ആറ് വീതം ഹെല്‍ത്ത് ഇന്‍സ്‌പെ ക്ടര്‍ മാരെ നിയമിക്കും.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

പ്രളയ ദുരിതം : കേരള ത്തിന്​ ഇടക്കാല ആശ്വാസമായി 500 കോടി നല്‍കും

August 18th, 2018

rain-in-kerala-monsoon-ePathram
കൊച്ചി : കേരള ത്തിന് അടിയന്തിര ധന സഹാ യ മായി പ്രധാന മന്ത്രി നരേന്ദ്ര മോഡി 500 കോടി രൂപ അനു വ ദിച്ചു. പ്രളയ ക്കെടുതി കളെ ക്കുറിച്ച് കൊച്ചി യില്‍ നടന്ന അവ ലോകന യോഗ ത്തിനു ശേഷ മാണ് ഇട ക്കാല ആശ്വാസ മായി തുക അനുവദിച്ചത്.

ഗവർണ്ണര്‍ പി. സദാ ശിവം, മുഖ്യ മന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി യവര്‍ സംബ ന്ധിച്ച യോഗ ത്തിലാണ് പ്രധാന മന്ത്രി 500 കോടി യുടെ അടിയന്തിര സഹായം പ്രഖ്യാ പിച്ചത്.

സംസ്ഥാനത്തെ പ്രളയ ത്തിന്റെ ആഘാതം നേരിട്ടറി യുവാ നായി പ്രളയ ബാധിത പ്രദേശ ങ്ങൾ സന്ദർശി ക്കുവാന്‍ എത്തിയ തായി രുന്നു പ്രധാന മന്ത്രി നരേന്ദ്ര മോഡി.

പ്രളയക്കെടുതി യില്‍ മരണ പ്പെട്ടവ രുടെ അടു ത്ത ബന്ധു ക്കൾക്ക് രണ്ട് ലക്ഷം രൂപ നഷ്ട പരി ഹാരം നല്‍കും. ഗുരു തര മായി പരിക്കേറ്റ വർക്ക് 50,000 രൂപയും പ്രധാന മന്ത്രി യുടെ ദേശീയ ദുരിതാ ശ്വാസ നിധി യിൽ നിന്ന് നൽകും.

2000 കോടി രൂപ യാണ് മുഖ്യ മന്ത്രി അടി യന്തിര സഹായ മായി കേന്ദ്ര ത്തോട് ആവശ്യ പ്പെട്ടത്. പ്രാഥമിക കണക്കു കള്‍ പ്രകാരം കേരള ത്തിന് 19,512 കോടി രൂപ യുടെ നഷ്ടം ഉണ്ട് എന്നാണ് മുഖ്യ മന്ത്രി അറിയിച്ചത്. എന്നാല്‍ വെള്ളം ഇറ ങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാ ക്കു വാന്‍ കഴിയൂ.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ശബരിമല യില്‍ പ്ലാസ്റ്റിക് നിരോധിച്ചു

July 23rd, 2018

no-plastic-bags-epathram കൊച്ചി : ശബരിമല യിലും പരിസരത്തും സമ്പൂർണ്ണ പ്ലാസ്റ്റിക്‌ നിരോധന ത്തിന് ഹൈക്കോടതി ഉത്തരവ്. ഇരു മുടി ക്കെട്ടില്‍ അടക്കം ഒരു തര ത്തിലും പെട്ട പ്ലാസ്റ്റിക്‌ ഉൽപന്ന ങ്ങൾ കൊണ്ടു പോകു വാൻ പാടില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരി മല സ്പെഷ്യൽ കമ്മീഷ്ണ റുടെ റിപ്പോർട്ട് പരി ഗണിച്ചു കൊണ്ടാണ് ദേവസ്വം ബെഞ്ചിന്‍റെ നിർദ്ദേശം.

അടുത്ത മണ്ഡല കാലം മുതൽ നിയമം നടപ്പിലാക്കണം എന്ന് ജസ്റ്റിസു മാരായ പി. ആർ. രാമചന്ദ്ര മേനോനും ദേവൻ രാമ ചന്ദ്രനും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മഴയിൽ കുതിർന്ന കേരളം : ഹര്‍ത്താല്‍ കരി ദിനമാക്കി എസ്. ഡി. പി. ഐ.

July 16th, 2018

rain-in-kerala-monsoon-ePathram
തൃശൂർ : ശക്ത മായ മഴ യില്‍ കേരളം വിറങ്ങ ലിച്ചു. ജില്ല യിലെ ചാവക്കാട്, കൊടുങ്ങല്ലൂര്‍ താലൂ ക്കു കളി ലെ സി. ബി. എസ്‌. ഇ., ഐ. സി. എസ്‌. ഇ. ഉള്‍പ്പെടെ യുള്ള വിദ്യാ ഭ്യാസ സ്ഥാപ ന ങ്ങൾ ക്കും ജില്ലാ കലക്ടർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

പോലീസ് കസ്റ്റഡി യില്‍ എടുത്ത എസ്. ഡി. പി. ഐ. നേതാക്കളെ വിട്ട യച്ച തിനാല്‍ ചൊവ്വാഴ്ച സംസ്ഥാന ത്ത് ആഹ്വാനം ചെയ്തിരുന്ന ഹര്‍ ത്താല്‍ എസ്. ഡി. പി. ഐ. പിന്‍ വലിച്ചു. പോലീസ് വേട്ട യില്‍ പ്രതിഷേ ധിച്ച് സംസ്ഥാന വ്യാപക മായി ചൊവ്വാഴ്ച കരിദിനം ആചരിക്കും.

മൂന്നു ദിവസ ങ്ങളായി തുടരുന്ന മഴ ക്കെടുതി യില്‍ വിവിധ ജില്ല കളിലായി പത്തു മരണ ങ്ങളും നിരവധി നാശ നഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച വരെ ശക്ത മായ മഴ തുടരും എന്ന് കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്ര ത്തിന്റെ മുന്നറി യിപ്പും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശവും ഉണ്ട്.

കോട്ടയം, പത്തനംതിട്ട ജില്ല കളിലെ പ്രൊഫഷണൽ കോളേജു കൾ ഉൾപ്പെടെ യുളള എല്ലാ വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾ ക്കും ആല പ്പുഴ ജില്ല യിലെ അമ്പലപ്പുഴ, ചേർത്തല, കുട്ട നാട്, കാർത്തിക പ്പള്ളി താലൂ ക്കുക ളിലെ എല്ലാ വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾക്കും ചൊവ്വാ ഴ്ച അവധി ആയി രിക്കും. ഈ അവധി ക്ക് പകരം മറ്റൊരു ദിവസം പ്രവർത്തി ദിനം ആയിരിക്കും.

മഹാത്മാ ഗാന്ധി സർവ്വ കലാ ശാല ജൂലായ് 17 ന് നട ത്തുവാന്‍ തീരുമാനി ച്ചിരുന്ന എല്ലാ പരീക്ഷ കളും മാറ്റി വെച്ചിട്ടുണ്ട്.

എറണാകുളത്ത് റെയില്‍ വേ ട്രാക്കു കള്‍ വെള്ള ത്തി നടി യില്‍ ആയതിനാല്‍ ട്രെയിന്‍ ഗതാ ഗതം താറു മാറാ യി. തകരാറി ലായ സിഗ്‌നല്‍ സംവിധാനം പൂര്‍വ്വ സ്ഥിതിയി ലാകു വാന്‍ കൂടുതല്‍ സമയം വേണ്ടി വരും.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

എട്ടു ജില്ല കളിലെ വിദ്യാ ഭ്യാസ സ്ഥാപന ങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

July 15th, 2018

sslc-plus-two-students-ePathram
തിരുവനന്തപുരം : സംസ്ഥാനത്തെ കനത്ത മഴ കാരണം ജൂലായ് 16 തിങ്കളാഴ്ച എട്ടു ജില്ല കളിലെ വിദ്യാ ഭ്യാസ സ്ഥാപന ങ്ങ ള്‍ക്ക് അവധി ആയിരിക്കും.

തിരുവനന്ത പുരം, കൊല്ലം, പത്തനം തിട്ട, കോട്ടയം, ആല പ്പുഴ, ഇടുക്കി, എറണാ കുളം തൃശൂർ ജില്ല കളിലെ പ്രൊഫഷ ണൽ കോളജു കൾ ഉൾപ്പെടെ എല്ലാ വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾക്കും അവധിയാ യിരിക്കും എന്ന് ജില്ലാ കളക്ടര്‍ മാര്‍ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച (ജൂലായ് 11 ന്) അവധി നൽകിയ വിദ്യാ ലയ ങ്ങൾക്ക്  21 ശനി യാഴ്ച പ്രവൃത്തി ദിനം ആയി പ്രഖ്യാ പി ച്ചതു പിൻ വലിച്ചു. അതിനു പകരം ഈ മാസം 28 ശനി യാഴ്ച യും നാള ത്തെ അവധിക്കു പകരം ആഗസ്റ്റ് 4 ശനിയാഴ്ച യും ക്ലാസ്സു കൾ ഉണ്ടാ യിരിക്കും.

തിങ്കളാഴ്ച യിലെ പൊതു പരീക്ഷ കള്‍, സര്‍വ്വ കലാശാല പരീക്ഷ കള്‍ മുതലായവ നേരത്തെ നിശ്ച യിച്ച പ്രകാരം തന്നെ നടക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മോട്ടോർ വാഹന നിയമ ഭേദ ഗതി : ദേശീയ പണി മുടക്ക് ആഗസ്​റ്റ്​ ഏഴിന്
Next »Next Page » സംസ്ഥാനത്ത് ചൊവ്വാഴ്ച എസ്. ഡി. പി. ഐ. ഹര്‍ത്താല്‍ »



  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine