സ്വകാര്യബസ്സ് സമരം : ഞായറാഴ്ച ഗതാ ഗത മന്ത്രി യുമായി ചര്‍ച്ച

February 17th, 2018

transport-minister-of-kerala-ak-saseendran-ePathram
കോഴിക്കോട് : സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമ കൾ നടത്തി വരുന്ന സമരം തീർക്കുവാനായി ഗതാ ഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ ഞായറാഴ്ച വൈകുന്നേരം ബസ്സുടമ കളു മായി ചര്‍ച്ച നടത്തും.

നിരക്ക് വർദ്ധിപ്പിക്കണം എന്നുള്ള ബസ്സുടമ കളുടെ നിര ന്തര മായ ആവശ്യം പരിഗണിച്ചു കൊണ്ട് മാർച്ച് ഒന്നു മുതൽ മിനിമം ചാർജ്ജ് ഏട്ട് രൂപ യായി വർദ്ധിപ്പിക്കു വാന്‍ സർ ക്കാർ തീരു മാനി ച്ചിരുന്നു.

എന്നാൽ, മിനിമം ചാര്‍ജ്ജ് നിലവിലെ ഏഴു രൂപയില്‍ നിന്നും  പത്തു രൂപ യാക്കി ഉയര്‍ ത്തണം എന്ന ആവശ്യം ഉന്നയി ച്ചാണ് ഇപ്പോൾ സ്വകാര്യ ബസ്സ് സമരം നടക്കു ന്നത്. മാത്ര മല്ല വിദ്യാര്‍ത്ഥി കളുടെ സൗജന്യ നിരക്ക് 5 രൂപ യാക്കി ഉയർത്തുക അടക്ക മുള്ള ആവശ്യ ങ്ങളും മുൻ നിറുത്തി യാണ് ബസ്സുടമ കൾ ചർച്ചക്ക് ഒരുങ്ങു ന്നത്. ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് കോഴി ക്കോട് ഗസ്റ്റ് ഹൗസി ലാണ് ചര്‍ച്ച നടക്കുക.

എന്നാല്‍ ഇത് ഔദ്യോഗിക ചര്‍ച്ച അല്ലാ എന്ന് ഗതാഗത മന്ത്രി യുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മിനിമം നിരക്ക് എട്ടു രൂപ യാക്കി ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു

February 14th, 2018

ksrtc-bus-epathram
തിരുവനന്തപുരം : സംസ്ഥാനത്ത് ബസ്സ് ചാര്‍ജ്ജ് മിനിമം നിരക്ക് എട്ടു രൂപയാക്കി വര്‍ദ്ധിപ്പി ക്കുന്നു. മാർച്ച് ഒന്നു മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. സ്വകാര്യ ബസ്സു കളുടെയും കെ. എസ്. ആര്‍. ടി. സി. ബസ്സു കളുടെയും നിരക്കിൽ വർദ്ധനവ് വന്നിട്ടുണ്ട്.

ഓര്‍ഡിനറി ബസ്സു കളുടെ കുറഞ്ഞ നിരക്ക് ഏഴു രൂപ യില്‍ നിന്നും എട്ടു രൂപ യാക്കിയും ഫാസ്റ്റ് പാസഞ്ചര്‍ മിനിമം നിരക്ക് പത്തു രൂപ യില്‍ നിന്നും 11 രൂപയാക്കി യുമാണ് വര്‍ദ്ധി പ്പിച്ചി രിക്കു ന്നത്.

എക്സിക്യൂട്ടിവ് – സൂപ്പർ ഫാസ്റ്റ് കുറഞ്ഞ നിരക്ക് 13 രൂപ യിൽ നിന്നും 15 രൂപ യായും സൂപ്പർ ഡീലക്സ് നിരക്ക് 20 രൂപ യിൽ നിന്നും 23 രൂപ യായും ഹൈടെക്, ലക്ഷ്വറി ബസ്സു കളുടെ നിരക്ക് 40 രൂപ യിൽ നിന്നും 44 രൂപ യായും വോൾവോ നിരക്ക് 40 ൽ നിന്നും 45 ആയും വര്‍ദ്ധിപ്പിച്ചു.

വിദ്യാർ ത്ഥികളുടെ മിനിമം ചാര്‍ജ്ജ് പഴയ പോലെ തുടരും എന്നാല്‍ കണ്‍സഷന്‍ നിരക്ക് കിലോ മീറ്റ റിന് ആനുപാതിക മായി വര്‍ദ്ധി ക്കും. ഇന്നു ചേര്‍ന്ന മന്ത്രി സഭാ യോഗ മാണ് നിരക്ക് വര്‍ദ്ധനക്ക് അംഗീകാരം നല്‍ കി യത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഞായറാഴ്ച കളിലെ സൗജന്യ വിളി : ബി. എസ്. എന്‍. എല്‍. ഓഫര്‍ തുടരും

February 5th, 2018

bsnl-extends-sunday-free-calling-offer-another-three-months-from-february-2018-ePathram
കൊല്ലം : സൺഡേ ഫ്രീ കോൾ ഓഫർ തുടരു വാന്‍ ബി. എസ്. എന്‍. എല്‍. തീരു മാനിച്ചു. ലാൻഡ് ഫോണു കളിൽ നിന്നും ഞായറാഴ്ച കളിൽ 24 മണി ക്കൂറും ഇന്ത്യ യിലെ ഏതു നെറ്റ് വര്‍ക്കു കളി ലേക്കും സൗജന്യ മായി വിളി ക്കാ വുന്ന ‘സൺഡേ ഫ്രീ കോൾ ഓഫർ’ മൂന്നു മാസ ത്തേ ക്കു കൂടി നീട്ടി യതായി ബി. എസ്. എന്‍. എല്‍. അറി യിച്ചു.

രാത്രി കാല സൗജന്യ കോൾ സമയം രാത്രി 9 മണി മുതൽ രാവിലെ 7 മണി വരെ ആയി രുന്നത് 2018 ജനുവരി മുതൽ വിത്യാസം വരുത്തി യിരുന്നു. പുതുക്കിയ ഓഫർ പ്രകാരം സൗജന്യ കോൾ സമയം രാത്രി 10.30 മുതൽ രാവിലെ 6 മണി വരെ യായി.

ഇതി നിടെ യാണ് ഞായ റാഴ്ച കളിലെ മുഴുവൻ സമയ സൗജന്യ കോൾ സേവനം ഫെബ്രുവരി ഒന്നു മുതൽ നിര്‍ത്ത ലാക്കും എന്ന് അധി കൃത രുടെ അറി യിപ്പു ണ്ടായത്

എന്നാൽ കേരളം അടക്കം എല്ലാ ബി. എസ്. എന്‍. എല്‍. സർക്കിളു കളും ഈ ഓഫർ പിൻ വലിക്കുന്ന തിലുള്ള അപാകത കൾ ചൂണ്ടി ക്കാട്ടി യിരുന്നു. സൺഡേ ഫ്രീ കോൾ ഓഫർ പിൻവലിക്കുന്നതു പ്രാബല്ല്യ ത്തില്‍ വരാന്‍ മണി ക്കൂറു കൾ മാത്രം ബാക്കി നില്‍ക്കു മ്പോഴാണ് അധി കൃതര്‍ തീരുമാനം മാറ്റിയത്.

mobile-phones-cell-phones-ePathram

സെൽ ഫോണുകൾ സാധാരണ ക്കാരിലേക്ക് പെട്ടെന്ന് എത്തി ച്ചേർന്ന തോടെ ജനപ്രീതി കുറഞ്ഞു പോയി രുന്ന ലാൻഡ് ഫോണു കളെ വീണ്ടും സജീവ മാക്കുക എന്ന ലക്ഷ്യത്തോടെ 2016 ആഗസ്റ്റ് 15 മുതലാണ് സൺഡേ ഫ്രീ കോൾ ഓഫർ ബി. എസ്. എന്‍. എല്‍. പ്രഖ്യാപിച്ചത്. ഇതി നോടു കൂടി രാത്രി കാല സൗജന്യ കോൾ സേവന വും (രാത്രി 9 മണി മുതൽ രാവിലെ 7 മണി വരെ) നൽകി വന്നു.

മാത്രമല്ല ലാൻഡ് ഫോൺ കണക്‌ഷൻ, റീ- കണക്‌ഷൻ എന്നിവ യുടെ നടപടി ക്രമ ങ്ങൾ ലഘൂ കരി ക്കുകയും ചെയ്തു. മരണ മണി മുഴങ്ങി ക്കൊണ്ടി രുന്നു ലാൻഡ് ഫോണു കളെ ഈ ഓഫറുകൾ കൂടുതൽ ജന പ്രിയമാക്കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്പീക്കറുടെ കണ്ണട : വിവാദം പുകയുന്നു

February 3rd, 2018

kerala-speaker -p-sree-rama-krishnan-ePathram
കൊച്ചി : സർക്കാർ ചെലവിൽ സ്പീക്കർ പി. ശ്രീരാമ കൃഷ്ണന്‍ 49,900 രൂപ യുടെ കണ്ണട വാങ്ങിയ തിനെ ച്ചൊല്ലി വിവാദം പുകയുന്നു. ബജറ്റ് അവതരണ ത്തില്‍ സര്‍ക്കാര്‍ കടുത്ത ധന പ്രതിസന്ധി യില്‍ ആണെന്നും ചെലവ് ചുരുക്കി സാമ്പത്തിക അച്ചടക്കം പാലി ക്കണം എന്നും ധന മന്ത്രി തോമസ് ഐസക് നിർദ്ദേശി ച്ചതിനു തൊട്ടു പിറകെ യാണ് സ്പീക്കറുടെ കണ്ണട വിഷയം പുറത്തു വന്നത്.

മെഡിക്കല്‍ റീ- ഇമ്പേഴ്‌സ് മെന്റ് പ്രകാരം സ്പീക്കറുടെ പേരില്‍ 49,900 രൂപ കണ്ണട വാങ്ങിയ വക യിൽ കൈപ്പ റ്റിയ തുക യില്‍ കണ്ണടയുടെ ഫ്രെയി മിന് 4900 രൂപയും ലെൻസിന് 45,000 രൂപയും എന്നാണു വിവരാ വകാശ രേഖ കളിൽ കാണുന്നത്.

എന്നാൽ, കണ്ണടക്ക് വില കൂടിയ ലെന്‍സ് വാങ്ങാന്‍ നിര്‍ദ്ദേ ശിച്ചത് ഡോക്ടര്‍ ആണെന്നും വില കുറഞ്ഞ കണ്ണട വാങ്ങാന്‍ പറ്റിയ സാഹചര്യം അല്ലായി രുന്നതി നാല്‍ വില കൂടിയത് വാങ്ങി യാലേ പ്രശ്‌നം പരിഹരി ക്കുവാന്‍ സാധിക്കൂ എന്നുള്ള ഡോക്ടറുടെ നിര്‍ദ്ദേശം കൊണ്ട് അത്തരം ലെന്‍സ് വാങ്ങി ക്കേണ്ടി വന്നു. തനിക്ക് തെരഞ്ഞെടുക്കുവാന്‍ പറ്റിയത് ഫ്രെയിം ആയി രുന്നു അതിനു വില കുറവാണ് എന്നും വിമര്‍ശന ങ്ങള്‍ക്കു മറു പടി യായി സ്പീക്കര്‍ പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫെബ്രുവരി ഒന്നു മുതല്‍ സ്വകാര്യ ബസ്സുകൾ സമര ത്തിലേക്ക്

January 16th, 2018

bus_epathram
തൃശ്ശൂര്‍ : നിരക്കു വര്‍ദ്ധന ആവശ്യപ്പെട്ട് കേരള ത്തിലെ സ്വകാര്യബസ്സു കള്‍ ഫെബ്രു വരി ഒന്നു മുതല്‍ അനിശ്ചിത കാല സമരം തുടങ്ങും എന്ന് ഓള്‍ കേരള ബസ്സ് ഓപ്പറേ റ്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി.

മൂന്നു വര്‍ഷം മുന്‍പാണ് നിരക്ക് വർദ്ധന ഉണ്ടായത്. നിലവില്‍ എഴു രൂപ യാണ് മിനിമം ചാര്‍ജ്ജ്. ഇത് പത്തു രൂപ യാക്കി വർദ്ധിപ്പിക്കണം എന്നും കിലോ മീറ്റർ നിരക്ക് 64 പൈസ യിൽ നിന്നും 72 പൈസ യായി ഉയർത്തുക തുടങ്ങിയ വയാണ് ബസ്സുടമ കളുടെ ആവശ്യം.

സർക്കാർ – എയ്ഡഡ് വിദ്യാർ ത്ഥികളുടെ യാത്രാ നിരക്ക് 50 ശതമാനം ആയി നിശ്ചയിക്കുക, മിനിമം ചാർജ്ജ് അഞ്ച് രൂപ യാക്കുക, സ്വകാര്യ- സ്വാശ്രയ സ്ഥാപന ങ്ങളിൽ പഠിക്കുന്ന വിദ്യാർ ത്ഥി കളുടെ സൗജന്യ യാത്ര നിർത്തലാക്കുക, 140 കിലോ മീറ്റ റിൽ അധികം ദൂര മുള്ള സ്വകാര്യ ബസ്സു കളുടെ പെർമിറ്റു കൾ പുതുക്കി നൽകുക, അനധികൃത സമാന്തര സർവ്വീ സുകൾ തടയുവാൻ നടപടി കള്‍ സ്വീകരിക്കുക, സ്വകാര്യ ബസ്സു കളുടെ വർദ്ധി പ്പിച്ച വാഹന നികുതി ഒഴിവാ ക്കുക തുടങ്ങിയ ആവ ശ്യങ്ങളും കോഡിനേഷൻ കമ്മിറ്റി ഉന്നയിച്ചിട്ടുണ്ട്.

നികുതി അടക്കാതെ സര്‍വ്വീ സുകള്‍ നിറുത്തി വെക്കും എന്നും സമരത്തിന് ആഹ്വാനം ചെയ്തു കൊണ്ട് കോഡി നേഷന്‍ കമ്മിറ്റി അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

22 of 391021222330»|

« Previous Page« Previous « ശ്രീജിവിന്റെ മരണം സി. ബി. ഐ. അന്വേഷിക്കും
Next »Next Page » ബാർ കോഴക്കേസ് അവസാനിപ്പിക്കുന്നു »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine