ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. മണലൂരില്‍ മത്സരിക്കും

March 22nd, 2011

tn prathapan epathram
മണലൂര്‍:  കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാവും നാട്ടിക എം. എല്‍. എ. യുമായ ടി. എന്‍. പ്രതാപന്‍ വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ മണലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കും. തൃശ്ശൂര്‍ ജില്ലയിലെ തീര ദേശ പ്രദേശമായ നാട്ടിക മണ്ഡലത്തെ കഴിഞ്ഞ രണ്ടു വട്ടം പ്രതിനിധീകരിച്ചു വരുന്നത് ടി. എന്‍. പ്രതാപനാണ്. നാട്ടിക സംവരണ മണ്ഡല മായതോടെയാണ് ടി. എന്‍. പ്രതാപന്‍ മണലൂരിലേക്ക് മാറിയത്.

ജന പ്രതിനിധിയെന്ന നിലയില്‍ നാട്ടികയുടെ വികസന ത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയനായ പ്രതാപന്‍ നിയമ സഭയിലും സജീവമാണ്. ടൂറിസം വികസനത്തിന്റെ ഭാഗമായി തളിക്കുളം ബീച്ചില്‍ സ്ഥാപിച്ച സ്നേഹ തീരം ഏറേ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എല്ലാ വര്‍ഷവും നടത്തുന്ന ബീച്ച് ഫെസ്റ്റിവെലില്‍  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള ടൂറിസ്റ്റുകളും പങ്കെടുക്കുന്നു. മത്സ്യ ബന്ധനത്തിന് ഏറെ സാധ്യത തുറന്നു കൊണ്ട് ഏങ്ങണ്ടി‌യൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ചേറ്റുവയിലെ ഫിഷിങ്ങ് ഹാര്‍ബറും അഞ്ചാം കല്ലിനു കിഴക്കു വശത്ത് പുളിക്കകടവ് പാലവും മുറ്റിച്ചൂര്‍ പാലവും, തൃപ്രയാറിലെ ഇന്‍ഡോര്‍ സ്റ്റേഡിയവും, മിനി സിവില്‍ സ്റ്റേഷനും, പ്രതാപന്റെ കൂടെ പരിശ്രമത്തിന്റെ ഫലമാണ് യാഥാര്‍ത്ഥ്യം ആയത്. പ്രായമായ വിധവകളായ സ്തീകള്‍ക്ക് “അമ്മക്കൊരു കവിള്‍ കഞ്ഞി” എന്ന പേരില്‍ ഒരുമയുടെ സഹായത്തോടെ നടപ്പിലാക്കിയ പദ്ധതി ഏറെ ശ്രദ്ധ പിടിച്ചു പറ്റി. തന്റെ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും നവീകരണത്തിലും പ്രതാപന്‍ ശ്രദ്ധ ചെലുത്തി.

തളിക്കുളം തോട്ടുങ്ങല്‍ നാരായണന്റെ മകനായ ടി. എന്‍. പ്രതാപന്‍ കെ. എസ്. യു. വിലൂടെയാണ് രാഷ്ടീയ രംഗത്തേക്ക് വരുന്നത്. നാട്ടിക എസ്. എന്‍. കോളേജിലെ വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. പഠന കാലത്തു തന്നെ കോണ്‍ഗ്രസ്സിലെ നേതാക്കന്മാരുമായി ഇടപെടുവാന്‍ സാഹചര്യം വന്നതോടെ സജീവ രാഷ്ടീയത്തിലേക്ക് കടന്നു. വി. എം. സുധീരനെ പോലുള്ള നേതാക്കന്മാര്‍ പ്രതാപന്റെ വഴികാട്ടികളായി.  

2001-ലെ തെരഞ്ഞെടുപ്പില്‍ സി. പി. ഐ. യിലെ പ്രബലനും മുന്‍ കൃഷി മന്ത്രി യുമായിരുന്ന കൃഷ്ണന്‍ കണിയാം‌പറമ്പിലിനെ പരാജയപ്പെടുത്തി ക്കൊണ്ട്  ആദ്യമായി നിയമ സഭയില്‍ എത്തി. കഴിഞ്ഞ തവണ സി. പി. ഐ. യിലെ തന്നെ ഫാത്തിമ അബ്ദുള്‍ ഖാദറിനെ ഒന്‍പതിനായിരത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ക്കൊണ്ട് വിജയം നില നിര്‍ത്തി. നിയമ സഭയുടെ വിവിധ സബ് കമ്മറ്റികളില്‍ അംഗമാണ്.

വി. എം. സുധീരനും, റോസമ്മ ചാക്കോയും, പോള്‍സണ്‍ മാസ്റ്ററുമെല്ലാം അനായാസം വിജയിച്ചിരുന്ന മണലൂര്‍ പൊതുവെ യു. ഡി. എഫിനു അനുകൂലമായ മണ്ഡലമാണ്. എന്നാല്‍ കഴിഞ്ഞ തവണ അവിടെ സി. പി. എമ്മിന്റെ മുരളി പെരുനെല്ലി അട്ടിമറി വിജയം നേടി. കച്ചവടക്കാരും കൃഷിക്കാരും ചെത്തുകാരും അടങ്ങുന്ന ഇടത്തരക്കാരുടെ ഒരു വലിയ സമൂഹമാണ് ഇവിടെ ഉള്ളത്. അതു കൊണ്ടു തന്നെ വിലക്കയറ്റവും കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമായിരിക്കും ഇവിടെ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമാകുക. നാഷ്ണല്‍ ഹൈവേ 17 നെ തൃശ്ശൂ‍ര്‍ പട്ടണവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ടശ്ശാംകടവിലൂടെ കടന്നു പോകുന്ന റോഡിന്റെ വികസനം കണ്ടശ്ശാം കടവു മുതല്‍ കാഞ്ഞാണി വരെ ഉള്ള പ്രദേശത്ത് എത്തുമ്പോള്‍ വഴി മുട്ടുന്നത് വര്‍ഷങ്ങളായി ഇവിടെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാറുണ്ട്.

ക്രിസ്ത്യന്‍ – ഈഴവ വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ നിര്‍ണ്ണായക സ്വാധീനം. മണ്ഡല പുനര്‍ നിര്‍ണ്ണയത്തെ തുടര്‍ന്ന് ഇടതു പക്ഷത്തിനു നിര്‍ണ്ണായക സ്വാധീനമുള്ള അന്തിക്കാടുള്‍പ്പെടെ ഏതാനും ഭാഗം ഈ മണ്ഡലത്തില്‍ നിന്നും വിട്ടു പോയിട്ടുണ്ട്. ഇത് ടി. എന്‍. പ്രതാപനു അനുകൂലമായി മാറും എന്ന് കരുതുന്നു. യു. ഡി. എഫിനു അധികാരം ലഭിക്കുകയാണെങ്കില്‍ ഒരു പക്ഷെ മന്ത്രിയാകുവാനും സാധ്യതയുള്ള സ്ഥാനാര്‍ഥിയാണ് ടി. എന്‍. പ്രതാപന്‍.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാണിഗ്രൂപ്പില്‍ സംഘര്‍ഷം തുടരുന്നു

March 21st, 2011

കോട്ടയം: സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞെങ്കിലും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മാണിഗ്രൂപ്പില്‍ ശക്തമാകുന്നു. സീറ്റു വിഭനത്തെ തുടര്‍ന്ന് പതിനഞ്ചു സീറ്റുകളാണ് മാണിഗ്രൂപ്പിനു യു.ഡി.എഫ് നല്‍കിയിട്ടുള്ളത്. ഇതില്‍ മാണിഗ്രൂപ്പിലേക്ക് ലയിച്ച കേരള കോണ്‍‌ഗ്രസ്സ് ജോസഫ് ഗ്രൂപ്പില്‍ പെട്ടവര്‍ക്കും സീറ്റു നല്‍കേണ്ടിവന്നു. ജോസഫിനെ മത്സരരംഗത്തിറക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. ഇത് ഒരവസരത്തില്‍ യൂത്ത് കോണ്‍ഗ്രസ്സുകാരും മാണിഗ്രൂപ്പിലെ പ്രവര്‍ത്തകരും തെരുവില്‍ ഏറ്റുമുട്ടുന്ന അവസ്ഥവരെ ഉണ്ടാക്കി.

സിറ്റിങ്ങ് എം.എല്‍.എ മാരില്‍ കല്ലൂപ്പാറ എം.എല്‍.എ ആയ  ജോസഫ് എം.പുതുശ്ശേരിക്കൊഴികെ മറ്റെല്ലാവര്‍ക്കും മത്സരിക്കുവാന്‍ അവസരം നല്‍കിയതോടെ പുതിയ പ്രശ്നങ്ങള്‍ ഉടലെടുത്തു. തനിക്ക് സീറ്റു നിഷേധിച്ചതിനെതിരെ പരസ്യ പ്രസ്ഥാവനയുമായി പുതുശ്ശേരി രംഗത്തെത്തി. മാണിതന്നോട് കാണിച്ചത് കടുത്ത വഞ്ചനയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  മണ്ഡല പുനര്‍ നിര്‍ണ്ണയത്തെ തുടര്‍ന്ന് കല്ലൂപ്പാറ മണ്ഡലം ഇല്ലാതായി. പകരം തിരുവല്ല പുതുശ്ശേരിക്ക് നല്‍കും എന്നൊരു സൂചന ആദ്യമുണ്ടായിരുന്നെങ്കിലും പിന്നീട് പുതുശ്ശേരിയെ തഴഞ്ഞ് വിക്ടര്‍.ടി.തോമസിനു മത്സരിക്കുവാന്‍ അവസരം നല്‍കുകയായിരുന്നു.

 സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ തുടക്കം മുതലേ തര്‍ക്കങ്ങള്‍ നിലനിന്നിരുന്ന മാണിഗ്രൂപ്പീല്‍. ചങ്ങനാശ്ശേരി, തിരുവല്ല എന്നീ മാണ്ഡലങ്ങളെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ അവസാനം വരെ നീണ്ടു നിന്നു. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണാന്‍ സാധിച്ചാല്‍ തന്നെ പി.ജെ. ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ യു.ഡി.എഫില്‍ നിന്നും ഉയര്‍ന്നിട്ടുള്ള എതിര്‍പ്പിനെ എപ്രകാരം മറികടക്കും എന്നതും ഒരു വലിയ ചോദ്യചിഹ്നമായി അവശേഷിക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാടെങ്ങും വി. എസ്. അനുകൂല പ്രകടനങ്ങള്‍

March 16th, 2011

vs-achuthanandan-epathram

കാസര്‍കോട്: ജനകീയനായ  മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന ത്തുടനീളം പ്രതിഷേധ പ്രകടനങ്ങള്‍. പലയിടത്തും പ്രതിഷേധ ക്കാരുടെ കൂട്ടത്തില്‍ സ്ത്രീകളും അണി നിരന്നു. ചിലയിടങ്ങളില്‍ പ്രതിഷേധ സൂചകമായി പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തും കാഞ്ഞങ്ങാട്ടും, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലുമാണ് പ്രധാനമായും പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. വരും ദിവസങ്ങളില്‍ പ്രതിഷേധ പ്രകടങ്ങള്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യതയുണ്ട്. ഇതു കൂടാതെ ഇന്റര്‍നെറ്റിലും വി. എസിന്റെ സ്ഥാനാര്‍ഥിത്വം സജീവ ചര്‍ച്ചാ വിഷയമായിരിക്കുന്നു. പുതു തലമുറയിലും വി. എസ്. തന്നെയാണ് കേരളത്തില്‍ ഏറ്റവും സ്വാധീനമുള്ള നേതാവെന്ന് വ്യക്തമാക്കുന്നതാണ് പല പ്രതികരണങ്ങളും. വി. എസിനു സീറ്റ് നിഷേധിച്ചതിന്റെ അനുരണനം ബാലറ്റില്‍ പ്രതിഫലിക്കും എന്നാണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

പാര്‍ട്ടിയിലെ പ്രമുഖ വിഭാഗം എതിര്‍ക്കുമ്പോളും ജനങ്ങള്‍ വി. എസിന് അനുകൂലമായി നില കൊള്ളുന്നു എന്ന് അടുത്തിടെ നടന്ന ഒരു സര്‍വ്വേ ഫലം വ്യക്തമാക്കിയിരുന്നു. അതില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അധികം പേര്‍ അനുകൂലിച്ചത് വി. എസിനെ ആയിരുന്നു. മുപ്പതു ശതമാനം പേര്‍ വി. എസിനെ അനുകൂലിച്ചപ്പോള്‍ കേവലം പത്തു ശതമാനം പേര്‍ മാത്രമായിരുന്നു പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ അനുകൂലിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

വി. എസ്. ഇല്ല

March 16th, 2011

vs-achuthanandan-shunned-epathram

വി. എസ്. അച്യുതാനന്ദനെ ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തില്ല എന്നാണ് സൂചന. ഉച്ചയ്ക്ക് മൂന്നു മണിക്ക് ശേഷം മാത്രമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്‌ ഉണ്ടാവുകയുള്ളൂ എന്നും സൂചനയുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇരുപത്തഞ്ച് ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കും : എല്‍. ഡി. എഫ്. പ്രകടന പത്രിക

March 15th, 2011

ldf-election-campaign-epathram

തിരുവനന്തപുരം : ഇരുപത്തഞ്ച് ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുമെന്ന വാഗ്ദാനത്തോടെ ഇടതു മുന്നണി പ്രകടന പത്രിക പുറത്തിറക്കി. ബി. പി. എല്‍, എ. പി. എല്‍. എന്നീ വിഭാഗങ്ങള്‍ക്കു 2 രൂപക്ക് അരി എന്ന പദ്ധതി തുടരുമെന്നും, സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണം, പുസ്തകം, യൂണിഫോം എന്നിവയും സൌജന്യമായി നല്‍കും, വികസനം, ക്ഷേമം, നീതി എന്നിവ ഉറപ്പു വരുത്തും, മുന്നോക്ക വിഭാ‍ഗങ്ങളിലെ പിന്നോക്ക ക്കാര്‍ക്ക് സാമ്പത്തിക സംവരണം ഉറപ്പു വരുത്തും, പൊതു വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ ശക്തിപ്പെടുത്തും, സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും എല്‍. ടി. എഫ്. കണ്‍വീനര്‍ വൈക്കം വിശ്വം പറഞ്ഞു. മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും‍, ഘടക കക്ഷി നേതാക്കളും സന്നിഹിതരാ‍യിരുന്നു.

-

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « എല്‍. ഡി. എഫ്. സീറ്റ് വിഭജനം പൂര്‍ത്തിയായി
Next »Next Page » വി. എസ്. ഇല്ല »



  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine