ജോസ് തെറ്റയില്‍ എം.എല്‍.എയ്ക്കും മകനുമെതിരെ ലൈംഗിക ആരോപണം

June 24th, 2013

കൊച്ചി: മുന്‍ മന്ത്രിയും ജനതാ ദള്‍ സെക്യുലര്‍ എം.എല്‍.എയുമായ ജോസ് തെറ്റയിലിനും മകനുമെതിരെ ലൈംഗിക പീഡനം ആരോപിച്ച് യുവതി പരാതി നല്‍കി. പരാതിയ്ക്കൊപ്പം തെളിവായി എം.എല്‍.എയും യുവതിയും തമ്മില്‍ ഇടപഴകുന്ന ദൃശ്യങ്ങളും നല്‍കി. എം.എല്‍.എയുട മകനുമായി വിവാഹം ഉറപ്പിച്ചിരുന്നതായും എം.എല്‍.എയുടെ മകന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു വെന്നും പിന്നീട് എം.എല്‍.എയും തന്നെ പീഡിപ്പിച്ചതായുമാണ് യുവതി പരാതിയില്‍ പറയുന്നത്. വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയതോടെ യുവതി എം.എല്‍.എയുമായി ഫ്ലാറ്റില്‍ വച്ച് ബന്ധപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വെ‌ബ്ക്യാം വഴി പകര്‍ത്തുകയായിരുന്നു എന്ന് പറയുന്നു. അങ്കമാലി മഞ്ഞപ്ര സ്വദേശിനിയായ യുവതിയാണ് ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്.

ഒരു സ്വകാര്യ ചാനല്‍ യുവതിയുടെ പരാതിയും ഒളിക്യാമറ ദൃശ്യങ്ങളും പുറത്ത് വിട്ടതിനെ തുടര്‍ന്ന് ജോസ് തെറ്റയിലിന്റെ രാജി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകള്‍ പ്രകടനം നടത്തി.എന്നാല്‍ ആരോപണം രാഷ്ടീയ ഗൂഢാലോചനയാണെന്നും യുവതി കമ്പ്യൂട്ടര്‍ വിദഗ്ദയായതിനാല്‍ മോര്‍ഫ് ചെയ്ത് നിര്‍മ്മിച്ചതാണെന്നും തെറ്റയില്‍ പറഞ്ഞു. യുവതിയെ അറിയാമെന്നും എന്നാല്‍ മകനുമായി വിവാഹം ഉറപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തെറ്റയില്‍ രാജിവെക്കണമെന്ന് എല്‍.ഡി.എഫിലും ആവശ്യം ഉയര്‍ന്നു. എം.എല്‍.എ സ്ഥാനം രാജിവെച്ചാല്‍ അറസ്റ്റ് ഉണ്ടാകും എന്ന് കരുതി തെറ്റയില്‍ മുന്‍‌കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായും സൂചനയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അവിഹിതബന്ധങ്ങളും കുടുമ്പപ്രശ്നങ്ങളും: നിയമസഭ നിര്‍ത്തിവച്ചു

June 24th, 2013

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കുടുമ്പ പ്രശ്നങ്ങളും നിയമസഭാംഗങ്ങളുടെ അവിഹിത ബന്ധങ്ങളും സംബന്ധിച്ച് ആരോപണ പ്രത്യാരോപണങ്ങളില്‍ ഭരണ പക്ഷവും പ്രതിപക്ഷവും തമ്മില്‍ വാഗ്‌വാദം മൂര്‍ച്ചിച്ചതോടെ സ്പീക്കര്‍ നിയമ സഭ നിര്‍ത്തിവെച്ചു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ മോചനം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന്‍ സഭയില്‍ നടത്തിയ പരാമര്‍ശത്തെ തുടാര്‍ന്ന് സ്പീക്കര്‍ അദ്ദേഹത്തിന്റെ മൈക്ക് ഓഫ് ചെയ്തു. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കുടുമ്പ പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ചൂടേറിയ വാഗ്‌വാദത്തിനു ഇടയാക്കി.

ജനതാദള്‍ എസ് നേതാവും മുന്‍ മന്ത്രിയുമായ ജോസ്റ്റ് തെറ്റയില്‍ എം.എല്‍.എ മകനുമായുള്ള വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചതായുള്ള പരാതിയും ദൃശ്യങ്ങളും ഇന്നലെ മാധ്യമങ്ങളില്‍ വന്നിരുന്നു.പരാതിക്കാരിയായ യുവതി തന്നെയാണ് ദൃശ്യങ്ങള്‍ ലാപ്‌ടോപിലെ ക്യാമറയുടെ സഹായത്താല്‍ പകര്‍ത്തിയതെന്നാണ് പറയപ്പെടുന്നത്. സഭ സമ്മേളിച്ച ഉടന്‍ ഭരണ പക്ഷം തെറ്റയില്‍ വിഷയം എടുത്തിടുകയായിരുന്നു. ജോസ് തെറ്റയിലിന്റെ രാജി ആവശ്യപ്പെട്ട് ഭരണ പക്ഷ അനുകൂല സംഘടനകളും യുവമോര്‍ച്ചയും കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ തനിക്കെതിരെ ഉള്ള ആരോപണം കെട്ടിച്ചമച്ചതാണെന്ന് തെറ്റയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരള നിയമസഭ അവിത ബന്ധങ്ങളുടേയും തട്ടിപ്പിന്റേയും ആരോപണ പ്രത്യാരോപണങ്ങളുടേയും വേദിയായി മാറിയിരിക്കുകയാണ്. ഗണേശ് കുമാറിന്റെ കുടുമ്പ പ്രശ്നങ്ങളില്‍ ആരംഭിച്ച വിവാദങ്ങള്‍ പിന്നീട് തുടരുകയായിരുന്നു. സരിത എസ്.നായരുടെ സോളാര്‍ തട്ടിപ്പും അവിഹിത ബന്ധങ്ങളും പ്രതിപക്ഷം ഭരണ പക്ഷത്തിനെതിരെ ആയുധമായി ഉപയോഗിച്ചു. ഗണേശ് കുമാര്‍ ഉള്‍പ്പെടെ പലരുമായും സരിത എസ്.നായര്‍ക്ക് ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു.സരിത എസ്.നായരുടെ തട്ടിപ്പ് കഥകള്‍ പുറത്ത് വന്നതോടെ ഭരണപക്ഷം പ്രതിരോധത്തിലായി. ഇതിന്റെ പെരില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പതിപക്ഷം സഭ സ്തംഭിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് ഇന്നലെ ഒരു സ്വകാര്യ ചാനല്‍ ജോസ് തെറ്റയിലിന്റെ പേരിലുള്ള ലൈംഗിക ആരോപണവും ഒപ്പം ദൃശ്യങ്ങളും പുറത്ത് വിട്ടത്. എല്‍.ഡി.എഫിന്റെ ഭാഗമായ ജോസ് തെറ്റയിലിനെതിരെ ലൈംഗിക ആരോപണം ഉയര്‍ത്തിക്കൊണ്ട് പ്രതിപക്ഷത്തെ വെട്ടിലാക്കുവാനാണ് ഭരണ പക്ഷം ശ്രമിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ മകളുടെ വിവാഹമോചനക്കേസും അതുമായി ബന്ധപ്പെട്ട വിവരങ്ങളും ഉന്നയിച്ചുകൊണ്ടാണ് പ്രതിപക്ഷം അതിനെ നേരിട്ടത്. അംഗങ്ങളുടെ അവിഹിത ബന്ധങ്ങളും കുടുമ്പപ്രശ്നങ്ങളും സഭയുടെ അന്തസ്സിനെ ബാധിക്കുന്ന തലത്തിലേക്ക് മാറിയതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സോളാര്‍ തട്ടിപ്പ്: ബിജുവിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഡി.സി.സി. അംഗം

June 20th, 2013

ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനു വേണ്ടി കോടതിയില്‍ ഹാജരായത് ആലപ്പുഴ ഡി.സി.സി അംഗമായ ഗുല്‍‌സാര്‍‍. തൊഴിലിന്റെ ഭാഗമായാണ് താന്‍ കേസില്‍ ഹാജരായതെന്ന് അഡ്വ.ഗുല്‍‌സാര്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ ബിജു രാധാകൃഷ്ണന് മുഖ്യമന്ത്രി ശുപാര്‍ശക്കത്തുകള്‍ നല്‍ക്യെന്നും ഇത് സരിത വഴിയാണ് സംഘടിപ്പിച്ചതെന്നും ബിജുവിന്റെ മറ്റൊരു അഭിഭാഷകനായ ബി.എന്‍.ഹസ്കര്‍ വെളിപ്പെടുത്തിയിരുന്നു. ബിജുവിന്റെ അഭിഭാഷകന്‍ ബി.എന്‍ ഹസ്കര്‍ സി.പി.എം അനുഭാവിയാണെന്നും കേസിലെ കൂട്ടുപ്രതിയാണെന്നും നേരത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിജുവിനു വേണ്ടി കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസ്സ് നേതാവ് കൂടിയായ അഡ്വ.ഗുല്‍‌സാര്‍ ആണ്. കോടതിയില്‍ ഹാജരാക്കിയ ബിജു രാധാകൃഷ്ണനെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കോടതി പരിസര്‍ത്ത് തടിച്ചു കൂടിയ ആളുകള്‍ മുദ്രാവാക്യം വിളിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സോളാര്‍ തട്ടിപ്പ് : ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ അറസ്റ്റില്‍

June 17th, 2013

കോയമ്പത്തൂര്‍: സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയും സരിത എസ്.നായരുടെ ഭര്‍ത്താവുമായ ബിജു രാധാകൃഷ്ണനെ കോയമ്പത്തൂരില്‍ നിന്നും പിടികൂടി. തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെ കൊല്ലം ക്രൈംബ്രാഞ്ച് സംഘമാണ് അറസ്റ്റു ചെയ്തത്. സീരിയല്‍ നടി ശാലുമേനോനൊപ്പം കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ ഉണ്ടായിരുന്ന ഇയാള്‍ സോളാര്‍ തട്ടിപ്പ് കേസില്‍ ഭാര്യ സരിത എസ്.നായര്‍ പോലീസ് പിടിയിലായതായി അറിഞ്ഞതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. ബിജുവിനെ പിടികൂടുവാന്‍ അന്വേഷണ സംഘം കേരളത്തിനകത്തും പുറത്തും തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടയില്‍ ഇയാള്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയിരുന്നു. ഈ അഭിമുഖത്തില്‍ മുന്‍ മന്ത്രിയും നടനുമായ ഗണേശ് കുമാര്‍ എം.എല്‍.എയ്ക്ക് സരിതയുമായി ബന്ധമുണ്ടെന്നും ഇരുവരും ഹോട്ടലില്‍ കണ്ടുമുട്ടിയിരുന്നതായും ഈ ബന്ധമാണ് തന്റെ കുടുമ്പത്തിന്റേയും കമ്പനിയുടേയും തകര്‍ച്ചക്ക് കാരണമെന്ന് ആരോപിച്ചിരുന്നു.

ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയിട്ടും പോലീസിനു ബിജുവിനെ പിടികൂടുവാന്‍ ആയില്ലെന്ന് നിയമസഭയില്‍ പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മുഖ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചിരുന്നു.അറസ്റ്റിലായ ബിജുവിനെ വൈകാതെ കേരളത്തിലെക്ക് കൊണ്ടുവരും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സോളാര്‍ തട്ടിപ്പ് വിവാദം: മുഖ്യമന്ത്രിക്ക് പിന്തുണയുമായി യു.ഡി.എഫ്

June 17th, 2013

തിരുവന്തപുരം: സരിത എസ്.നായരുടെ സോളാര്‍ പാനല്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി യു.ഡി.എഫ്. മുഖ്യന്ത്രിയില്‍ പൂര്‍ണ്ണ വിസ്വാസം ഉണ്ടെന്നും സോളാര്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും യു.ഡി.എഫ് നേതൃത്വം. യു.ഡി.എഫ് കണ്‍‌വീനര്‍ പി.പി.തങ്കച്ചനാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. സോളാര്‍ തട്ടിപ്പ് കേസ് അന്വേഷണം സത്യസന്ധമായി നടക്കുന്നുണ്ട്. പ്രതികള്‍ക്ക് ഔദ്യോഗികമായി മുഖ്യമന്ത്രി യാതൊരു സഹായവും നല്‍കിയിട്ടില്ല. വിവാദം രാഷ്ടീയ പ്രേരിതമായി എല്‍.ഡി.എഫ് സൃഷിട്ച്ചതാണെന്നും പി.പി.തങ്കച്ചന്‍ പറഞ്ഞു.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍ക്ക് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുമായും അടുപ്പക്കരുമായും ബന്ധമുണ്ടെന്നതിന്റെ രേഖകള്‍ പുറത്ത് വന്നിരുന്നു. കൂടാതെ സരിതയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ ബിജു രാധാകൃഷ്ണന് വയനാട് എം.പിയും കോണ്‍ഗ്രസ്സ് നേതാവുമായ എം.ഐ.ഷാനവാസാണ് മുഖ്യമന്ത്രിയുടെ അപ്പോയ്മെന്റ് സ്ംടിപ്പിച്ച് കൊടുത്തത്. ബിജു മുഖ്യമന്ത്രിയുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നതായാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.സരിത എസ്.നായരുമായി മുന്‍ മന്ത്രിയും യു.ഡി.എഫ് എം.എല്‍.എയുമായ ഗണേശ് കുമാറിനു ബന്ധമുണ്ടെന്ന് സരിതയുടെ ഭര്‍ത്താവ് ബിജുവും സര്‍ക്കാ‍ര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യു.ഡി.എഫ്. സര്‍ക്കാര്‍ തട്ടിപ്പ് കമ്പനി; മുഖ്യമന്ത്രി രാജി വെക്കണമെന്ന് വി.എസ്.
Next »Next Page » സോളാര്‍ തട്ടിപ്പ് : ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ അറസ്റ്റില്‍ »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine