സി.പി.എം – സി.പി.ഐ നേതാക്കള്‍ തമ്മില്‍ വാക്‌പോര് രൂക്ഷം.

February 7th, 2012

c.divakaran-epathram

കൊല്ലം: സി. പി. എം – സി. പി. ഐ നേതാക്കള്‍ തമ്മിലുള്ള വാക്‌പോര് കൊഴുക്കുകയാണ്. സി. പി. ഐ സംസ്ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പനെതിരേ പ്രസ്താവന നടത്തിയ  സി. പി. എം. നേതാക്കള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സി. പി. ഐ നേതാക്കള്‍ രംഗത്ത്‌ വന്നു.  സി. പി. ഐ സമ്മേളനങ്ങളില്‍ വാടകയ്‌ക്കെടുത്ത തലകള്‍ ഇല്ലെന്നും സംസ്ഥാന പാര്‍ട്ടി സഖാക്കള്‍ തന്നെയാണ് സമ്മേളനം നടത്തുന്നത് എന്നും സി. ദിവാകരന്‍ പറഞ്ഞു. ചന്ദ്രപ്പനെതിരേ സി. പി. എം നേതാക്കള്‍ നടത്തിയ പ്രസ്താവന പക്വതയില്ലാതതായി പോയി എന്ന് ബിനോയ് ‌വിശ്വം പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി.കെ. ചന്ദ്രപ്പനെതിരെ സിപിഎം നേതാക്കള്‍

February 6th, 2012

C.K.Chandrappan-epathramതിരുവനന്തപുരം: പോസ്റ്റര്‍ വിവാദത്തില്‍ സി. പി. എമ്മിന്റെ നടപടി ശരിയായില്ല എന്ന പ്രസ്താവന നടത്തിയ  സി. പി. ഐ സംസ്‌ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പനെതിരെ സി. പി. എം നേതാക്കള്‍ രംഗത്ത്‌. ചന്ദ്രപ്പന്‍ ഇരിക്കുന്ന കൊമ്പ്‌ മുറിക്കുകയാണെന്ന്‌ സിപിഎം നേതാക്കളായ എം. വിജയകുമാറും, കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. ചന്ദ്രപ്പന് സി. പി. എം വിരുദ്ധ അപസ്മാരമാനെന്നു ഇ. പി. ജയരാജന്‍ പറഞ്ഞു. ചന്ദ്രപ്പന്‍ സി. പി. എമ്മിനെക്കുറിച്ച്‌ ശത്രുക്കള്‍ പോലും പറയാത്ത ആരോപണങ്ങളാണ്‌ ഉന്നയിക്കുന്നത്‌. അദ്ദേഹം ഇടതുപക്ഷത്താണോ വലതുപക്ഷത്താണോ എന്ന്‌ വ്യക്‌തമാക്കണം. കോണ്‍ഗ്രസിനെ അദ്ദേഹം വിമര്‍ശിക്കുന്നതായി കാണാറില്ല. ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പിനിയാണ്‌ സിപിഎം സംസ്‌ഥാന സമ്മേളനം നടത്തുന്നതെന്ന ആരോപണം അദ്ദേഹം തെളിയിക്കണം. തെറ്റാണെന്ന്‌ തെളിഞ്ഞാല്‍ മാപ്പു പറയാന്‍ തയാറാകണമെന്ന്‌ എം. വിജയകുമാര്‍ പറഞ്ഞു. ചന്ദ്രപ്പന്‍ വസ്‌തുതാപരമായി സംസാരിക്കണം. ചന്ദ്രപ്പനോട്‌ അദ്ദേഹത്തിന്റെ നിലവാരത്തില്‍ പ്രതികരിക്കാനില്ലെന്ന്‌ വിജയകുമാര്‍ വ്യക്‌തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചട്ടങ്ങള്‍ മുഖ്യമന്ത്രിക്കും ബാധകമാണെന്ന് കെ. സുധാകരന്‍

January 30th, 2012

k-sudhakaran-epathram

എറണാകുളം: ചട്ടങ്ങള്‍ പാലിക്കാന്‍ എന്നെപോലെ  മുഖ്യമന്ത്രിയും ബാധ്യസ്ഥനാണെന്ന് കെ. സുധാകരന്‍. ആയിരക്കണക്കിന് ഫ്ലക്സ് ബോര്‍ഡുകലാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം ഉള്ളത്.  അതില്‍ മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ബോര്‍ഡുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ വരെയുണ്ട് അപ്പോള്‍ കണ്ണൂരില്‍ സ്ഥാപിച്ച  മാത്രം വിവാദ മായത് എന്ത്കൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂരില്‍ മാത്രമായി ചട്ടവരുദ്ധ മാകുന്നതെങ്ങിനെ അങ്ങിനെ എങ്കില്‍  കേരളത്തില്‍ മുഴുവന്‍ ഇത് ചട്ട വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചട്ടം ലംഘിച്ച് തന്നെ അഭിവാദ്യം ചെയ്യണമെന്ന് താന്‍ ആരോടും  ആവശ്യപ്പെട്ടിട്ടില്ല പ്രവര്‍ത്തകരുടെ ആവേശം മാത്രമാണത്‌ അതിനെ ഇങ്ങനെ കാണേണ്ടി യിരുന്നില്ല. എന്നാല്‍  കേരളത്തില്‍ നിയമാവലി അനുസരിച്ചല്ല ആരും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ചട്ടപ്രകാരം പൊതുസ്ഥലത്ത് നിന്ന് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ഉമ്മന്‍ചാണ്ടി തയാറായാല്‍ അത് രണ്ട് കയ്യും നീട്ടി സ്വീകരിക്കാന്‍ താന്‍ തയാറാണ്- സുധാകരന്‍ വ്യക്തമാക്കി. പൊതുറോഡില്‍ ബോര്‍ഡ് വെച്ചത് ചട്ടവിരുദ്ധമല്ല. ഏത്  അവ നീക്കം ചെയ്തത് ചട്ട പ്രകാര മാണതെന്ന് തനിക്ക മനസ്സിലാ കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂര്‍ എസ്. പി അനൂപ് കുരുവിള തന്റെ മുന്നില്‍ വെച്ച് തന്നെ ബോര്‍ഡ് നീക്കം ചെയ്തത് തന്നെ അപമാനിക്കാനാണ്. ജനപ്രതിനിധികളുടെ മാന്യത സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലീഗില്‍ ഒരു ജനറല്‍ സെക്രെട്ടറി മതി: ഇ. ടി മുഹമ്മദ്‌ ബഷീര്‍ എം.പി.

January 26th, 2012

e.t.muhhamad basheer-epathram

കോഴിക്കോട്‌: മുസ്ലീം ലീഗില്‍ തല്‍ക്കാലം ഒരു ജനറല്‍ സെക്രട്ടറി മതിയെന്ന് നിലവിലെ ജനരാല്‍ സെക്രെട്ടറിമാറില്‍ ഒരാളായ ഇ. ടി. മുഹമ്മദ്‌ ബഷീര്‍ എം. പി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌. നാളെ മുസ്ലീം ലീഗ് സെക്രെട്ടറിയേറ്റ് യോഗം കൂടാനിരിക്കെയാണ്  വളരെ നിര്‍ണ്ണായകമായ തീരുമാനം അദ്ദേഹം അറിയിച്ചത്‌. എം. പി. എന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്വം ഉള്ളതിനാലാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇ മെയില്‍ വിവാദത്തില്‍ ലീഗ് എടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാളെ നടക്കുന്ന ലീഗ് സെക്രെട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി. എസിന് പൂര്‍ണ പിന്തുണ ; കള്ളക്കേസിനെതിരെ ജനം പ്രതികരിക്കും -കാരാട്ട്

January 21st, 2012

prakash-karat-epathram
കൊല്‍ക്കത്ത : വി. എസ് സത്യസന്ധനാണ് . അഴിമതി മുഖമുദ്രയായ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വി. എസിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്.  പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി. എസിനെതിരായ കേസുമായി സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ കേരളത്തിലെ ജനം പ്രതികരിക്കുമെന്നും സി. പി. എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മുന്നറിയിപ്പ് നല്‍കി. നാലു ദിവസം നീണ്ട പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാറാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണം മുന്നോട്ടു പോകുന്ന ഘട്ടത്തില്‍  വി. എസിന്‍െറ ഭൂമിദാന കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തുവെന്ന് കാരാട്ട് വെളിപ്പെടുത്തി. വ്യാഴാഴ്ച പോളിറ്റ് ബ്യൂറോ ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. വെള്ളിയാഴ്ച കേന്ദ്ര കമ്മിറ്റി മുമ്പാകെ കാരാട്ട് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. വി. എസ് തെറ്റുകാരനല്ലെന്ന പി. ബി നിലപാടിനെ കേന്ദ്ര കമ്മിറ്റിയും ശരിവെച്ചു. രാഷ്ട്രീയമായും നിയമപരമായും കേസിനെ നേരിടാനുള്ള തീരുമാനത്തിന് കേന്ദ്ര കമ്മിറ്റി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ രാജിവെക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എല്ലാ രേഖകളും സഹിതം നേരത്തെ വി.എ സ് കേന്ദ്ര നേതൃത്വത്തിന് കത്ത് കൈമാറിയിരുന്നു. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇ-മെയില്‍ ചോര്‍ത്തല്‍ വാര്‍ത്ത ‘മാധ്യമ’ത്തിനെതിരെ കേസെടുക്കും: ആര്യാടന്‍
Next »Next Page » സി. പി. എം ആക്രമണത്തില്‍ ആര്‍. എസ്. എസ് കാര്യവാഹക് കൊല്ലപ്പെട്ടു »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine