മന്ത്രി കെ.സി ജോസഫിന്റെ വാഹനം ഇടിച്ച് രണ്ടുപേര്‍ മരിച്ചു

November 21st, 2011

accident-graphic-epathram
അങ്കമാലി: അങ്കമാലിക്ക് സമീപം ദേശീയപാതയില്‍ കരിയാംപറമ്പില്‍ മന്ത്രി കെ.സി ജോസഫിന്റെ കാര്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. കരിയാംപറമ്പ് സ്വദേശി കെ.സുന്ദരേശ മേനോന്‍, കുറുപ്പംപടി മാളിയെത്ത് വീട്ടില്‍ വിജയന്‍ എന്നിവരാണ് മരിച്ചത്. കരിയാംപറമ്പ് സ്വദേശി തോമസ് എബ്രഹാമിനെ ഗുരുതരമായ പരിക്കുകളോടെ അങ്കമാലിയിലെ എല്‍. എഫ്‌ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ഏഴിനാണ് അപകടം നടന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു മന്ത്രി കെ.സി ജോസഫ്. മന്ത്രി വാഹനം അമിത വേഗത്തില്‍ ആയിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാറിനു പോലീസ്‌ എക്‌സ്കോര്‍ട്ട്‌ ഉണ്ടായിരുന്നില്ലെന്നും കാറിന്റെ ചുവന്ന ബീക്കണ്‍ ലൈറ്റ്‌ തെളിഞ്ഞിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഒരുമിച്ചു റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂന്നുപേരെയും മന്ത്രി സഞ്ചരിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചു. മന്ത്രിയുടെ കാറിലാണ്‌ വിജയനെ ആശുപത്രിയിലെത്തിച്ചത്‌. മന്ത്രി ഒരു മണിക്കൂറോളം ആശുപത്രിയില്‍ തങ്ങി. ഡല്‍ഹി യാത്ര റദ്ദാക്കി.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജയില്‍മോചിതനായ ജയരാജന് ഉജ്ജ്വല സ്വീകരണം

November 17th, 2011
jayarajan-epathram
തിരുവനന്തപുരം:  സുപ്രീം കോടതി  ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായ സി. പി. എം നേതാവും മുന്‍ എം. എല്‍. എയുമായ എം.വി ജയരാജന് സി. പി. എം പ്രവര്‍ത്തകര്‍ ഉജ്ജ്വലമായ സ്വീകരണം നല്‍കി. കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഏതാനും ദിവസങ്ങളായി പൂജപ്പുര ജയിലില്‍ കഴിയുകയായിരുന്ന ജയരാജന്‍. ഇന്ന് വൈകീട്ട് നാലുമണിയ്ക്ക് ശേഷം പൂജപ്പുരജയിലില്‍ നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ജയരാജനെ നേതാക്കളും പ്രവര്‍ത്തകരുമടങ്ങിയ നൂറുകണക്കിനു പേര്‍ മുദ്രാവാക്യം വിളികളോടെ വരവേറ്റു. തുടര്‍ന്ന് അദ്ദേഹം അവിടെ തടിച്ചുകൂടിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. തനിക്കും തെറ്റു പറ്റാമെന്നും അതു തിരുത്തേണ്ടത് ജനമാണെന്നും ജയരാജന്‍ പറഞ്ഞു. പാതയോരത്ത് പ്രകടനം നടത്തുന്നത് ജുഡീഷ്യറിക്കെതിരല്ലെന്നും ജനം തെരുവില്‍ സമരം നടത്തുന്നത് സാധാരണമാണെന്നും സൂചിപ്പിച്ച ജയരാജന്‍. ലോകം തന്നെ ഉറ്റുനോക്കുന്ന അമേരിക്കയിലെ വോള്‍സ്‌ട്രീറ്റ് പ്രക്ഷോഭത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടി. നീതിക്കായുള്ള തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പാതയോരത്തെ പൊതുയോഗ നിരോധനവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നടത്തിയ പ്രസംഗത്തിനിടയില്‍ ജഡ്‌ജിമാര്‍ക്കെതിരെ ശുംഭന്‍ എന്ന വാക്ക് പ്രയോഗിച്ചതാണ് ജയരാജന്റെ പേരില്‍ കോടതിയക്ഷ്യ കേസെടുക്കുവാന്‍ കാരണമായത്. കേസില്‍ ജയരാജന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തെ ആറുമാസം തടവിനും രണ്ടായിരം രൂപ പിഴയടക്കുവാനും ശിക്ഷിക്കുകയായിരുന്നു. ജയരാജനെ പൂജപ്പുര ജയിലിലേക്ക് അയച്ചു. ജാമ്യം ലഭിക്കുവാനായി ജയരാജന്‍ സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി ഹൈക്കോടതിയുടെ ചില നിലപാടുകളോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ജയരാജനു ജാമ്യം അനുവച്ച സുപ്രീം കോട്ടതി 10000 രൂപ ജാമ്യത്തുകയായും 2000 രൂപ പിഴയും ഒടുക്കുവാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ജയരാജന്റെ അഭിഭാഷകന്‍ ഹൈക്കോടതി രജിസ്ട്രാറുടെ മുമ്പാകെ സുപ്രീംകോടതിയുടെ വിധിയുടെ പകര്‍പ്പ് ഹാജരാക്കുകയും കോടതി നിര്‍ദ്ദേശിച്ച ജാമ്യത്തുകയും പിഴയും അടക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി റിലീസിങ്ങ് ഓര്‍ഡര്‍ പുറപ്പെടുവിച്ചു. ഇതു കൈപ്പറ്റിയ ജയില്‍ അധികൃതര്‍  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതോടെയാണ് ജയരാജന്‍ മോചിതനായത്.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

കെ. വി. അബ്ദുല്‍ ഖാദറിന് എതിരായ തെരഞ്ഞെടുപ്പ് ഹരജി തള്ളി

November 17th, 2011

k-v-abdul-khader-gvr-mla-epathram
കൊച്ചി: ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെ. വി. അബ്ദുല്‍ ഖാദറിന്‍റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. എതിര്‍ സ്ഥാനാര്‍ത്ഥി ആയിരുന്ന മുസ്ലിം ലീഗിലെ അഷ്റഫ് കോക്കൂര്‍ നല്‍കിയ ഹരജി അപൂര്‍ണ്ണം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ്. വഖഫ് ബോര്‍ഡിന്‍റെ ചെയര്‍മാന്‍ പദവിയില്‍ ഇരുന്നു പ്രതിഫലം പറ്റുമ്പോഴായിരുന്നു എം. എല്‍. എ. കെ. വി. അബ്ദുല്‍ഖാദര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നും ഇത് ജനപ്രാതിനിധ്യ നിയമ ത്തിന്‍റെ ലംഘനം ആണെന്നും ആയിരുന്നു ഹരജിക്കാരന്‍റെ വാദം.

- pma

വായിക്കുക: , ,

1 അഭിപ്രായം »

ജയരാജന് സുപ്രീം കോടതി ജാമ്യം നല്‍കി

November 16th, 2011

mv-jayarajan-epathram

തിരുവനന്തപുരം : കോടതി അലക്ഷ്യ കേസില്‍ തടവ്‌ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സി. പി. എം. നേതാവ് എം. വി. ജയരാജന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജയരാജന് നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുകയാണ് ഹൈക്കോടതി ചെയ്തത് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജയരാജന് എതിരെയുള്ള വിധി ഹൈക്കോടതിക്ക്‌ മരവിപ്പിക്കാമായിരുന്നു. ജാമ്യം നിഷേധിച്ച നടപടിയും അപ്പീലിന് സമയം നിഷേധിച്ച നടപടിയും അമ്പരപ്പിക്കുന്നതാണ്. ജഡ്ജിമാരുടെ വ്യക്തി താല്പര്യങ്ങള്‍ വിധികളെ ബാധിക്കരുത് എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ജഡ്ജിമാരെ തടഞ്ഞു വെച്ച് സി. പി. എം. നടത്തിയ സമരത്തെയും കോടതി അപലപിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി. എസിന്റെ വീട്ടില്‍ പോയി മാപ്പു പറയുമെന്ന് പി. സി. ജോര്‍ജ്ജ്

November 14th, 2011
PC-George-epathram
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനെ പൊട്ടനെന്ന് പറഞ്ഞതില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി മാപ്പു പറയുമെന്ന് ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജ്. വി. എസിനോട് മാത്രമല്ല തന്റെ സംസാരത്തിനിടയില്‍ പരാമര്‍ശത്തിനു വിധേയരായ എം. എല്‍. എ മാരായ വി. ഡി. സതീശന്‍, ടി. എന്‍ പ്രതാപന്‍ എന്നിവരോടും നേരിട്ടു കണ്ട് ഖേദം പ്രകടിപ്പിക്കുമെന്ന് ജോര്‍ജ്ജ് പറഞ്ഞു.   മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയില്‍ സ്വാഭാവികമായി നടത്തിയ പ്രതികരണമായിരുന്നു അതെന്നും  അദ്ദേഹം പറഞ്ഞു. പി. സി. ജോര്‍ജ്ജ് തുടര്‍ച്ചയായി മോശം വാക്കുകള്‍ ഉപയോഗിച്ച് വി. എസിനെ വ്യക്തിപരമായി അധിക്ഷേപിക്കും വിധം പ്രസ്ഥാവന നടത്തുന്നതിനെതിരെ യു. ഡി. എഫിനകത്തും പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. നേരത്തെ വി. ഡി. സതീശനും, ടി. എന്‍ പ്രതാപനും ജോര്‍ജ്ജിന്റെ പ്രസ്താവനകളോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഒടുവില്‍ കെ. പി. സി. സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും എം. എല്‍. എ മാര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അതിരു കടക്കുന്നതായി പറഞ്ഞ് ജോര്‍ജ്ജിനെതിരെ രംഗത്ത് വന്നു. നേരത്തെ വി. എസിനെതിരെ മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ നാട്ടുകാര്‍ ജോര്‍ജ്ജിന്റെ വാഹനത്തിനു നേരെ ചീമുട്ടയെറിയുകയുണ്ടായി.  വി.എസിനെതിരെ നേരത്തെ വനം വകുപ്പ് മന്ത്രി ഗണേശ് കുമാര്‍ പത്തനാപുരത്തെ ഒരു പൊതുയോഗത്തില്‍  അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിനു ഖേദം പ്രകടിപ്പിച്ചിരുന്നു. ആ സംഭവത്തില്‍ മുഖ്യമന്ത്രി നിയമ സഭയില്‍ ഖേദം പ്രകടിപ്പിക്കേണ്ടതായും വന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « ഡോ. ഉന്മേഷിനെതിരെ നടപടിയെടുക്കും
Next »Next Page » സദാചാരപോലീസ് ചമഞ്ഞ് കൊലപാതകം: നാലുപേര്‍ അറസ്റ്റില്‍ »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine