രാഖി സഹോദരന്മാരായി അഡ്വ.ജയശങ്കറും കെ.സുരേന്ദ്രനും

August 19th, 2014

തിരുവനന്തപുരം: ഒരു പുരുഷനു മറ്റൊരു പുരുഷന്‍ രാഖികെട്ടാമോ? അതും വിരുദ്ധ രാഷ്ടീയത്തിന്റെവക്താക്കള്‍ തമ്മില്‍? എന്തുകിട്ടിയാലും ചര്‍ച്ചയാക്കുന്ന ഫേബികള്‍ക്ക് (ഫേസ് ബുക്കികള്‍) ഇന്നത്തെ ചൂടേറിയ വിഷയം ഒരു പുരുഷന്‍ മറ്റൊരു പുരുഷനു രാഖികെട്ടി എന്നതാണ്.രാഖി കെട്ടുന്നതാകട്ടെ സി.പി.ഐക്കാരന്‍ എന്ന് അവകാശപ്പെടുന്ന അഡ്വ.ജയശങ്കര്‍ സംഘപരിവാര്‍ നേതാവ് കെ.സുരേന്ദ്രനു രാഖികെട്ടിയാല്‍ എപ്പോള്‍ ചര്‍ച്ച ചെയ്തു തുടങ്ങി എന്നു ചോദിച്ചാ‍ല്‍ പോരെ? സി.പി.എമ്മിന്റെ കടുത്ത വിമര്‍ശകന്‍ കൂടെയായ അഡ്വ.ജയശങ്കറ് ആകുമ്പോള്‍ ചര്‍ച്ചക്ക് ചൂട് ഒന്നുകൂടെ കൂടും. രാഷ്ടീയ നിരീക്ഷകന്‍ എന്ന നിലയില്‍ വിവിധ മാധ്യമ ചര്‍ച്ചകളിലൂടെയും, ലേഖനങ്ങളിലൂടെയും , ഇന്ത്യാവിഷന്‍ ചാനലില്‍ അവതരിപ്പിക്കുന്ന വാരാന്ത്യം എന്ന പരിപാടിയിലൂടെയും മത-രാഷ്ടീയ-സാമുദായിക നേതാക്കന്മാരെയും മാധ്യമ മുതലാളിമാരെയും കോടതികളേയും തന്റെ സരസമായ ഭാഷകൊണ്ട് നല്ല പോലെ കൈകാര്യം ചെയ്യാറുണ്ട് അഡ്വ.ജയശങ്കര്‍. അതിനാല്‍ തന്നെ ആര്‍ക്കെതിരെയും മുഖം നോക്കാതെ വിമര്‍ശനവും പരിഹാസവും ഉന്നയിക്കുന്ന അഡ്വ.ജയശങ്കറിനെതിരെ കിട്ടിയ അവസരം ശരിക്കും പ്രയോജനപ്പെടുത്തുന്നുണ്ട് അദ്ദേഹത്തിന്റെ വാക് ശരങ്ങള്‍ ഏറ്റവരുടെ അനുയായികള്‍.

ജയശങ്കര്‍ അങ്ങോട്ട് രാഖികെട്ടിക്കൊടുക്കുക മാത്രമല്ല സംഘപരിവാര്‍ വേദിയില്‍ അദിഥിയായെത്തിയ ഇടതു പക്ഷക്കാരന്‍ അഡ്വ.ജയശങ്കറിനു തിരിച്ച് സന്തോഷപൂര്‍വ്വം കെ.സുരേന്ദ്രനും രാഘി കെട്ടിക്കൊടുക്കുന്നുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ വിവിധ അടിക്കുറിപ്പുകളോടെ ഫേസ്ബുക്കില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

രാഖി സഹോദരന്‍ രാഖി സഹോദരിക്ക് നിന്നെ ഞാന്‍ ജീവിതാവസാനം വരെ സംരക്ഷിച്ചു കൊള്ളാം എന്ന ഉറപ്പിന്റെ പ്രതീകമായി കരുതുന്ന രക്ഷാബന്ധന്‍ ഇവര്‍ തമ്മില്‍ കെട്ടിയപ്പോള്‍ ഇവരില്‍ ആരാണ് സഹോദരന്‍ ആരാണ് സഹോദരി എന്ന പരിഹാസവുമായി രംഗത്തെത്തിയവരില്‍ ഫേബിയിലെ ഇടതു പക്ഷക്കാരാണ് മുമ്പില്‍. മുസ്ലിം ലീഗ് അനുഭാവികളും കോണ്‍ഗ്രസ്സുകാരും ഒപ്പം കൂടിയിട്ടുണ്ട്. എണ്ണത്തില്‍ കുറവുള്ള സംഘപരിവാര്‍ ഫെബികള്‍ മാത്രമാണ് ജയശങ്കറിന്റെ രക്ഷക്കെത്തുന്നത്.

സി.പി.ഐയിലെ പേയ്മെന്റ് സീറ്റ് വിവാദങ്ങളും ഒപ്പം ബി.ജെ.പി അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് വിവിധ രാഷ്ടീയ കക്ഷികളില്‍ നിന്നും നേതാക്കന്മാര്‍ ബി.ജെ.പിയില്‍ ചേരുന്നതുമായ പശ്ചാത്തലവും ചേരുമ്പോള്‍ അഡ്വ.ജയശങ്കറിന്റെ പുതിയ നീക്കം പല രാഷ്ടീയ അഭ്യൂഹങ്ങളിലേക്കും വഴി തുറന്നിട്ടിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പന്ന്യന്‍ ‘പാവ’ സെക്രട്ടറി; നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി വെഞ്ഞാറമ്മൂടി ശശി

August 10th, 2014

തിരുവനന്തപുരം: തിരുവാനന്തപുരം ലോക്‍സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അച്ചടക്ക നടപടിക്ക് വിധേയനായ സി.പി.ഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.പാര്‍ട്ടി സെക്രട്ടറിയായിരിക്കുവാന്‍ വേണ്ട യാതൊരു ഗുണവും ഇല്ലാത്ത ‘പാവ സെക്രട്ടറി’യാണ് പന്ന്യന്‍ രവീന്ദ്രനെന്നും. ഇത്തരം വ്യക്തികള്‍ സെക്രട്ടറിയായി ഇരിക്കുന്നതിന്റെ ദോഷങ്ങളാണ് താന്‍ അടക്കം ഉള്ളവര്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്. പന്ന്യന്‍ ഫുഡ്ബോളിനെ പറ്റി പുസ്തകം എഴുതും സിനിമ കാണും ഇതൊക്കെ നല്ലതു തന്നെ പക്ഷെ പാര്‍ട്ടി സെക്രട്ടറിക്കു വേണ്ട ഗുണങ്ങള്‍ അദ്ദേഹത്തിനില്ല. സ്വന്തമായി തീരുമാനം എടുക്കുവാനും അതു നടപ്പിലാക്കുവാനും കഴിവില്ലാത്ത വ്യക്തിയാണ് പന്ന്യനെന്നും വെഞ്ഞാറമൂട് ശശി പറഞ്ഞു.

ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കണം എന്ന് ഒരു ഘടകത്തിലും താന്‍ അടക്കം ഉള്ളവര്‍ ആവശ്യപ്പെട്ടിരുന്നില്ല. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സംസ്ഥാന സെക്രട്ടേറിയറ്റിനാണ്. ബെന്നറ്റ് എബ്രഹാമിന്റെ പേരു സ്ഥാനാര്‍ഥി ലിസ്റ്റില്‍ കടന്നുവരുവാനായി നിര്‍ദ്ദേശിച്ചതും അതിനായി അമിതോത്സാഹം കാണിച്ചതും പന്ന്യന്‍ ആണെന്ന് ശശി ആരോപിച്ചു.

പാര്‍ട്ടി തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന ആരോപണമാണ് തനിക്കെതിരെ ഉന്നയിക്കുന്നത്. അങ്ങിനെയെങ്കില്‍ മുതിര്‍ന്ന നേതാക്കന്മാര്‍ക്കെതിരെയും നടപടിയെടുക്കേണ്ടിവരും. തനിക്കെതിരെ നടപടി വരുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്മറ്റിയില്‍ വന്നതോ വരാന്‍ ഇരിക്കുന്നതോ ആയ കാര്യങ്ങള്‍ വാര്‍ത്തയാകുന്നത് എങ്ങിനെയെന്ന് ശശി ചോദിച്ചു.മാധ്യമങ്ങള്‍ വഴിയുള്ള പ്രശസ്തിക്കായി ശ്രമിക്കുന്നത് പന്ന്യന്‍ രവീന്ദ്രന്‍ ആണെന്നും വാര്‍ത്ത ചോര്‍ത്തുന്നത് പന്ന്യന്‍ അല്ലെങ്കില്‍ അദ്ദേഹം ആരോപണം നിഷേധിക്കുവാന്‍ തയ്യാറാ‍കണമെന്നും ശശി പറഞ്ഞു.

സി.പി.ഐയില്‍ വിഭാഗീയതയുണ്ടെന്നും തനിക്കെതിരെ ചിലര്‍ പ്രവര്‍ത്തിച്ചതായും ശശി തുറന്നടിച്ചു. താന്‍ സി.പി.ഐയില്‍ നിന്നും വിട്ടു പോയാലും തുടര്‍ന്നും ഇടതു പക്ഷത്തോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും ശശി വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജാമ്യ വ്യവസ്ഥകളില്‍ ഇളവു തേടി സൂഫിയ മ‌അദനി കോടതിയെ സമീപിച്ചു

July 11th, 2014

കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മ‌അദനിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായ സൂഫിയ മ‌അദനി തന്റെ ജാമ്യ വ്യവസ്ഥകളില്‍ ഇളവു തേടി കോടതിയെ സമീപിച്ചു. മ‌അദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കൂടെ നില്‍ക്കുവാന്‍ അനുവദിക്കണം എന്നാണ് സൂഫിയയുടെ ആവശ്യം. മ‌അദനിയെ എന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് എന്നതു സംബന്ധിച്ച് വിവരങ്ങള്‍ അറിയിക്കുവാന്‍ എന്‍.ഐ.എ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതിയുടെ മുങ്കൂര്‍ അനുമതി വാങ്ങാതെ 2009 ഡിസംബറില്‍ സൂഫിയക്ക് ജാമ്യം അനുവദിക്കുമ്പോള്‍ എറണാകുളം പ്രിസിപ്പല്‍ സെഷന്‍സ് കോടതി നിഷ്കര്‍ഷിച്ചിരുന്നു.

മ‌അദനിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ സൂഫിയ മഅദനി മാധ്യമങ്ങളോട് വ്യക്തമാക്കി. മ‌അദനിയുടെ വിഷയത്തില്‍ അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചവരോടും അഭിഭാഷകരോടും നന്ദിയുണ്ടെന്ന് അവര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അനധികൃത ഫ്ലാറ്റ് വിവാദം; പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

July 2nd, 2014

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടിനെയും അനധികൃത ഫ്ലാറ്റ് നിര്‍മ്മാണത്തെയും അടിമാലിത്തുറയില്‍ അനധികൃത കയ്യേറ്റവും റിസോര്‍ട്ട് നിര്‍മ്മാണവും സംബന്ധിച്ച് വി.എസ്.സുനില്‍ കുമാര്‍ എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു അവതരണാനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം നിയമ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. വിവാദ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു എത്ര കോടി ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന്‍ ചോദിച്ചു. അനുവദിക്കാത്തതിനെ തുടര്‍ന്ന് ചൊല്ലി പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ പരിസ്ഥിതി ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ പരിസ്ഥിതി ഘാതകരാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ ആയിരുന്ന പി.ശ്രീകണ്ഠന്‍ ചട്ട വിരുദ്ധമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതെന്നും മുത്തുനായകം, പി.കെ. മെഹന്തി എന്നിവര്‍ പരിസ്ഥിതി വകുപ്പിന്റെ ചുമത വഹിച്ചിരുന്നപ്പോള്‍ നല്‍കിയ അനുമതികള്‍ പരിശോധിക്കണമെന്നും സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. പാറ്റൂരില്‍ ഭൂമി കയ്യേറ്റം നടന്നതായി ആരോപിച്ച പ്രതിപക്ഷം ഇത് അളന്ന് തിട്ടപ്പെടുത്തണമെന്നും അനധികൃത നിര്‍മ്മാണത്തിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ഇതിനു വഴങ്ങിയില്ല. രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്.

പരിസ്ഥിതി നിബന്ധനകള്‍ പാലിച്ചാണ് അനുമതി നല്‍കിയതെന്നുംപി.ശ്രീകണ്ഠനെ പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റുന്നതായും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിനു അവതരണാനുമതി നിഷേധിക്കുകയായിരുന്നു.നിയമനം മുതല്‍ ഏറെ വിവാദങ്ങളില്‍ പെട്ട ഉദ്യോഗസ്ഥനാണ് പി.ശ്രീകണ്ഠന്‍. ഇദ്ദേഹത്തിനെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടായില്ല.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എം.എ. ബേബി സി. പി. എമ്മിനു തലവേദനയാകുന്നു

June 14th, 2014

ma-baby-epathram

തിരുവനന്തപുരം: സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി നിയമ സഭയില്‍ നിന്നും വിട്ടു നില്‍ക്കുന്നത് സി. പി. എമ്മിനു തലവേദനയാകുന്നു. കഴിഞ്ഞ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് എന്‍. കെ. പ്രേമചന്ദ്രനോട് തോറ്റതിനെ തുടര്‍ന്ന് എം. എ. ബേബി എം. എല്‍. എ. സ്ഥാനം രാജി വെച്ചതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും എം. എ. ബേബി എം. എല്‍. എ. സ്ഥാനം രാജി വെക്കുവാന്‍ തീരുമാനിച്ചതായും പാര്‍ട്ടി അതു തള്ളിയെന്നും എന്നാല്‍ ബേബി പാര്‍ട്ടി തീരുമാനത്തിനു വഴങ്ങുന്നില്ല എന്നുമാണ് സൂചന. നിയമ സഭയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ബേബി മറ്റു പരിപാടികളില്‍ പങ്കെടുക്കുന്നുമുണ്ട്. തിങ്കളാഴ്ച ബേബിയെ നിയമ സഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുവാനുള്ള സമ്മര്‍ദ്ദം ഉയര്‍ന്നിട്ടുണ്ട്.

കൊല്ലത്തെ പരാജയത്തോടൊപ്പം താന്‍ പ്രതിനിധാനം ചെയ്യുന്ന കുണ്ടറ നിയമ സഭാ മണ്ഡലത്തില്‍ പോലും കനത്ത തിരിച്ചടിയേല്‍ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് രാജിക്കാര്യം ബേബി ഉന്നയിച്ചത്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ബേബിയുടെ രാജി സന്നദ്ധത തള്ളി. ലോക്‍സഭയിലേക്കും നിയമ സഭയിലേക്കും നടന്ന തിരഞ്ഞെടുപ്പുകളില്‍ മുമ്പും വ്യത്യസ്ഥമായ ഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, അതിന്റെ പേരില്‍ രാജി വെക്കേണ്ടതില്ലെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. പരാജയത്തിന്റെ പേരില്‍ എം. എ. ബേബി രാജി വെക്കുകയാണെങ്കില്‍ അത് കൊല്ലത്തെ പരാജയത്തിന്റെ ക്ഷീണം ഇനിയും വിട്ടുമാറാത്ത സി. പി. എം. ഔദ്യോഗിക നേതൃത്വത്തിനു വീണ്ടും തിരിച്ചടിയാകും. ബേബിയുടെ രാജിയിലൂടെ വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ പാര്‍ട്ടിക്ക് കടുത്ത വെല്ലുവിളി തന്നെയാകും ഉയര്‍ത്തുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പോലും കനത്ത തിരിച്ചടി ഉണ്ടായതും ഒപ്പം രണ്ടായിരുന്ന ആര്‍. എസ്. പി. കളുടെ ലയനവും പാര്‍ട്ടി അംഗങ്ങളിലും അണികളിലും ആശങ്കയുയര്‍ത്തുന്നുണ്ട്.

സി. പി. എമ്മിന്റെ പിടിവാശി മൂലമാണ് കൊല്ലത്ത് ആര്‍. എസ്. പി. ക്ക് ലോക്‍സഭാ സീറ്റു നിഷേധിച്ചത്. ഇതിനെ തുടര്‍ന്ന് ഇടതു മുന്നണി വിട്ട ആര്‍. എസ്. പി. യു. ഡി. എഫില്‍ ചേര്‍ന്നു. എന്‍. കെ. പ്രേമചന്ദ്രന്‍ സ്ഥാനാര്‍ഥിയായതോടെ അതൊരു അഭിമാന പ്രശ്നമായി കണ്ട് സി. പി. എം. തങ്ങളുടെ സംഘടനാ ശേഷി മുഴുവന്‍ പുറത്തെടുത്തു കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ടു. പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്തിക്കൊണ്ട് ആരംഭിച്ച പ്രചാരണങ്ങള്‍ ഒടുവില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പരനാറിയെന്ന് വിളിച്ച് അധിക്ഷേപിക്കുന്നിടം വരെ എത്തി. എന്നാല്‍ സി. പി. എമ്മിന്റെ ഭാഗത്തു നിന്നുമുണ്ടായ പ്രകോപന പരമായ സമീപനങ്ങളോട് സംയമനം പാലിച്ച ആര്‍. എസ്. പി. അധിക്ഷേപങ്ങള്‍ക്ക് ജനം തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കും എന്ന് പറഞ്ഞൊഴിഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പ്രേമചന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തിനു വിജയിക്കുകയും ചെയ്തു. എം. എ. ബേബി നിയമസഭാംഗമായ കുണ്ടറ മണ്ഡലത്തില്‍ വരെ പിന്‍‌തള്ളപ്പെട്ടു. അഭിമാന പോരാട്ടത്തില്‍ പോളിറ്റ് ബ്യൂറോ അംഗം കൂടെയായ ബേബിയുടെ പരാജയം മൂലം കനത്ത തിരിച്ചടിയാണ് സി. പി. എമ്മിനു സംഭവിച്ചത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മോദിക്കെതിരെ പരാമര്‍ശം; വീണ്ടും പുസ്തകം കത്തിച്ച് പ്രതിഷേധം
Next »Next Page » നെടുമ്പാശേരിയിൽ ബോംബ് ഭീഷണി »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine