മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സരിത എസ്.നായരും ഒരുമിച്ചുള്ള ചിത്രം പുറത്ത് വന്നു

August 11th, 2013

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കൊപ്പം സോളാര്‍തട്ടിപ്പ് കേസ് പ്രതി സരിത എസ്.നായര്‍ ഒരു പൊതുവേദിയില്‍ നില്‍ക്കുന്ന ഫോട്ടോ കൈരളി പീപ്പിള്‍ ചാനല്‍ പുറത്ത് വിട്ടു. ചിത്രത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കാതില്‍ രഹസ്യം പറയുന്നതാണ് ഉള്ളത്. കടപ്ലാമറ്റത്തെ ഒരു പൊതു യോഗത്തില്‍ വച്ചാണ് ചിത്രം എടുത്തിരിക്കുന്നതെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സോളാര്‍ വിവാദം ഉയര്‍ന്നതിനു ശേഷം ആദ്യമായാണ് ഉമ്മന്‍ ചാണ്ടിയും സരിത എസ്.നായരും അടുത്തിടപഴകുന്ന ചിത്രം പുറത്ത് വരുന്നത്. കൈരളി പീപ്പിള്‍ പുറത്ത് വിട്ട ഈ ചിത്രം മറ്റു ചാനലുകളും വാര്‍ത്തകളില്‍ നല്‍കി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് സെക്രട്ടേറീയേറ്റ് ഉപരോധ സമരം നാളെ നടക്കാനിരിക്കെ ഇന്ന് ഈ ചിത്രം പുറത്ത് വന്നത് യു.ഡി.എഫിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സോളാര്‍ കേസില്‍ മജിസ്ട്രേറ്റിന്റെ നടപടിയെ കുറിച്ച് ഹൈക്കോടതി വിജിലന്‍സ് അന്വേഷിക്കും

August 6th, 2013

കൊച്ചി:വിവാദമായ സോളാര്‍ തട്ടിപ്പിലെ പ്രതി സരിത എസ്.നയരുടെ പരാതി അഡീഷ്ണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് യഥാസമയം രേഖപ്പെടുത്താത്തതിലും തുടര്‍ന്ന് അവര്‍ക്ക് പരാതി സമര്‍പ്പിക്കുവാന്‍ അഭിഭാഷകന്റെ സഹായം നിഷേധിച്ചു എന്ന ആരോപണത്തെ കുറിച്ചും ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാവം അന്വേഷിക്കും. അഡ്വ.ജയശങ്കര്‍, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇതേ പറ്റി അന്വേഷിക്കുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. സാമ്പത്തിക കുറ്റങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷ്ണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്ട് രാജുവിനെതിരെ ആണ് അന്വേഷണം.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മഴക്കെടുതിയില്‍ മരണം 14 ആയി; മുഖ്യമന്ത്രി ഇടുക്കി സന്ദര്‍ശിക്കുന്നു

August 6th, 2013

ഇടുക്കി: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും പെട്ട് ഇടുക്കി ജില്ലയില്‍ ഇന്നലെ 14 പേര്‍ മരിച്ചു. ചീയപ്പാറ, മലയിഞ്ചി, തടിയമ്പാട്, കുഞ്ചിത്തണ്ണി തുടങ്ങിയ പ്രദേശങ്ങളില്‍ ആണ് കനത്ത നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. നില്‍ക്കാത്ത മഴ മൂലം ഇനിയും ഉരുള്‍പൊട്ടലിനു സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇന്നലെ അടിമാലിക്കും നേര്യമംഗലത്തിനും ഇടയില്‍ ചീയമ്പാറ റോഡിലേക്ക് മലവെള്ളപ്പാച്ചിലില്‍ മണ്ണും മരങ്ങളും ഇടിഞ്ഞു വീണിരുന്നു. ഇത് നീക്കം ചെയ്യുന്നതിനിടെ ഉരുള്‍പൊട്ടുകയും ആളുകളും വാഹനങ്ങളും ഒലിച്ചു പോകുകയും ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ചീയമ്പാറ മേഘലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ് തുടങ്ങിയവരും എം.എല്‍.എ മാരും സംഭവസ്ഥലം സന്ദര്‍ശിച്ചു. തിരുവനന്തപുരത്തുനിന്നും ഹെലികോപ്ടറില്‍ നേര്യമംഗലത്തെത്തിയ മുഖ്യമന്ത്രി റോഡ് മാര്‍ഗ്ഗം ചീയമ്പാറയില്‍ എത്തി. കേന്ദ്രസര്‍ക്കാറിനോട് അടിയന്തിരമായി സഹായം എത്തിക്കണമെന്നും പ്രദേശത്തെ ദുരന്തത്തെ പറ്റി പഠിക്കുവാന്‍ സംഘത്തെ അയക്കണമെന്നും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പാരഞ്ഞു. കേരളത്തില്‍ ദുരന്ത നിവാരണ സേനയുടെ യൂണിറ്റ് ആരംഭിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും. കാലവര്‍ഷക്കെടുതിയെ പറ്റി വിലയിരുത്തുന്നതിനും നടപടികള്‍ എടുക്കുന്നതിനും അടിയന്തിര മന്ത്രിസഭാ യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങളില്‍ ഘടകകക്ഷികള്‍ ഇടപെടേണ്ടെന്ന് ആര്യാടന്‍ മുഹമ്മദ്

August 4th, 2013

തിരുവനന്തപുരം: കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ പാര്‍ട്ടിക്കകത്ത് തന്നെ തീര്‍ക്കുമെന്നും കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഘടകകക്ഷികള്‍ ഇടെപെടേണ്ടെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരേണ്ട ആളാണെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും ആര്യാടന്‍ വ്യക്തമാക്കി. പി.സി.ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ നോക്കിയാല്‍ മതിയെന്നും കേരള കോണ്‍ഗ്രസ്സ് (എം)നു എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അത് യു.ഡി.എഫില്‍ പറയണമെന്നും ആര്യാടന്‍. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് രൂക്ഷമായ ആഭ്യന്തര്‍ പ്രശ്നങ്ങളാണ് കോണ്‍ഗ്രസ്സ് നേരിടുന്നത്. ഇതിനിടയില്‍ ഘടക കക്ഷികളും കോണ്‍ഗ്രസ്സിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പി.സിജോര്‍ജ്ജ് മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന പ്രസ്താവനകള്‍ കോണ്‍ഗ്രസ്സിനു വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉമ്മന്‍ ചാണ്ടി സ്വയം നശിക്കുന്നു: പി.സി.ജോര്‍ജ്ജ്

August 4th, 2013

കൊച്ചി: വോട്ടു ചെയ്ത ജനങ്ങളെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വഞ്ചിക്കുകയാണെന്നും ഒപ്പം ഉപദേശകരുടെ വാക്കു കേട്ട് സ്വയം നശിക്കുകയാണെന്നും
സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. ഇങ്ങനെ ആണെങ്കില്‍ മുന്നണി പിരിച്ചുവിടുകയാണ് നല്ലതെന്ന് പി.സി.ജോര്‍ജ്ജ്. ഉമ്മന്‍ ചാണ്ടിയും രമേശ്
ചെന്നിത്തലയും ഒരു മിനിട്ടുകൊണ്ട് തീര്‍ക്കേണ്ട പ്രശ്നത്തില്‍ എ.ഐ.സി.സിയില്‍ പോയി കിടക്കുകയാണെന്നും ഈ വിഷയത്തില്‍ ഹൈക്കമാന്റിനെ
പോലും തെറ്റിദ്ധരിപ്പിച്ചെന്നും ജോര്‍ജ്ജ് പറഞ്ഞു. പി.സി.ജോര്‍ജ്ജ് നടത്തുന്ന പ്രസ്ഥാവനകള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ കോണ്‍ഗ്രസ്സ് മന്ത്രിമാര്‍
വിമര്‍ശനം ഉന്നയിച്ചിരുന്നു. ഘടക കക്ഷികള്‍ കോണ്‍ഗ്രസ്സിന്റെ കാര്യങ്ങളില്‍ ഇടപെടേണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കിയിരുന്നു.
അതിനിടയില്‍ ഉമ്മന്‍ ചാണ്ടിക്ക് തന്നെ വേണ്ടെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്ഥാവന ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ വന്നത് പുതിയ വിവാദങ്ങള്‍ക്ക്
തിരികൊളുത്തി. ഇതിന്റെ സംബന്ധിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പി.സി.ജോര്‍ജ്ജ്.

മുഖ്യമന്ത്രിയേയും കോണ്‍ഗ്രസ്സിനേയും വിമര്‍ശിച്ചതിന്റെ പേരില്‍ പി.സി.ജോര്‍ജ്ജിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് രംഗത്തെത്തി. യു.ഡി.എഫിലെ പുഴുക്കുത്താണ് പി.സി.ജോര്‍ജ്ജെങ്ങും അദ്ദെഹത്തെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പുറത്താക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. സര്‍ക്കാറിനെ നിലനിര്‍ത്തുവാന്‍ പി.സ്ിജോര്‍ജ്ജിന്റെ ആവശ്യം ഇല്ലെന്നും അവര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വാഗമണ്‍ സിമി ക്യാമ്പ്: മുഖ്യപ്രതി അബ്ദുള്‍ സത്താറ് അറസ്റ്റില്‍
Next »Next Page » കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങളില്‍ ഘടകകക്ഷികള്‍ ഇടപെടേണ്ടെന്ന് ആര്യാടന്‍ മുഹമ്മദ് »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine