കേരളത്തെ വിഭജിക്കണമെന്ന് യൂത്ത് ലീഗ്

August 4th, 2013

കോഴിക്കോട്: കേരളത്തെ രണ്ടായി വിഭജിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്. കോഴിക്കോട് ആസ്ഥാനമായി തൃശ്ശൂര്‍ മുതല്‍ കാസര്‍കോഡു വരെ
ഏഴുജില്ലകളെയും മാഹിയും തമിഴ്നാട്ടിലെ നീലഗിരിജി ജില്ലയും ഊള്‍പ്പെടുത്തി പുതിയ സംസ്ഥനം രൂപീകരിക്കണമെന്ന് യൂത്ത് ലീഗിന്റെ മലപ്പുറം
പ്രസിഡണ്ട് നൌഷാദ് മണ്ണിശ്ശേരിയാണ് അഭിപ്രായപ്പെട്ടത്. ഫേസ്ബുക്ക് വഴി പറഞ്ഞ അഭിപ്രായം വിവാദമാകുകയും മാധ്യമങ്ങള്‍ ഇത്
പ്രാധാന്യത്തോടെ റിപ്പോര്‍ട്ടു ചെയ്യുവാന്‍ ആ‍രംഭിച്ചതോടെ അത് വ്യക്തിപരമായ അഭിപ്രായമാനെന്ന് പറഞ്ഞ് തലയൂരാനുള്ള ശ്രമത്തിലാണ് നേതൃത്വം.

കേരളത്തെ വിഭജിക്കണമെന്നുള്ള യൂത്ത് ലീഗ് നേതാവിന്റെ അഭിപ്രായത്തിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് ഓണ്‍ലൈനില്‍
പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. വിഭജനവാദത്തെ ശക്തമായി പ്രതിരോധിക്കണമെന്ന അഭിപ്രായവുമായി നിരവധി പേര്‍ രംഗത്തെത്തി.
ആന്ധ്രപ്രദേശിനെ രണ്ടായി വിഭജിക്കുവാനുള്ള തീരുമാനം വന്നതിനു പുറകെയാണ് മറ്റു പലയിടങ്ങളിലും സംസ്ഥാന വിഭജനമെന്ന ആവശ്യത്തിനു ശക്തി
പ്രാപിച്ചിരിക്കുന്നത്. യു.പിയെ നാലായി ഭാഗിക്കണമെന്ന് മായാവതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ പിന്‍പറ്റിക്കൊണ്ട് കൊച്ചു സംസ്ഥാനമായ
കേരളത്തെ വിഭജിക്കണമെന്ന ആവശ്യവുമായി ഒരു പ്രമുഖ സംഘടന മുന്നോട്ട് വരുന്നത് ആദ്യമായാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഉമ്മന്‍ ചാണ്ടിക്ക് എന്നെ വേണ്ട: രമേശ് ചെന്നിത്തല

August 4th, 2013

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് തന്നെ വേണ്ടെന്നും താന്‍ മന്ത്രിസഭയില്‍ വരുന്നതില്‍ താല്പര്യമില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടി തന്നെ ഭരിച്ചോട്ടെ എന്നും ഉപമുഖ്യന്ത്രിസ്ഥാനമോ ആഭ്യന്തര വകുപ്പോ ഇല്ലാതെ ഉപാധികളോടെ മന്ത്രി സഭയുടെ ഭാഗമാകുവാന്‍ താന്‍ ഇല്ലെന്നും രമേശ്തുറന്നടിച്ചു. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് നാലുവട്ടം മന്ത്രിസഭാപ്രവേശന ചര്‍ച്ചകള്‍ നടക്കുകയും ഒടുവില്‍ നാണം കെടുകയും ചെയ്ത നിലപാടിനെതിരെ രമേശ് ചെന്നിത്തലയുടെ രോഷപ്രകടനം.

പാര്‍ട്ടിയും ഗവണ്‍‌മെന്റും ഒരുമിച്ച് പോകും എന്ന് വ്യക്തമാക്കുമ്പോള്‍ തന്നെ തുടര്‍ച്ചയായി മന്ത്രിസഭാപ്രവേശനം സംബന്ധിച്ചുള്ള ചര്‍ച്ചകല്‍ ഉയര്‍ന്നുവരികയും ദില്ലിയില്‍ പോകുകയും എന്നാല്‍ മാന്യമായ ഒരു സ്ഥാനം നല്‍കുവാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്നതില്‍ ഐ ഗ്രൂപ്പ് നിരാശയിലാണ്. ഇതിന്റെ പ്രതിഫലനം രമേശിന്റെ ഉള്‍പ്പെടെ ഉള്ള നേതാക്കന്മാരുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നുമുണ്ട്. പരസ്യ പ്രസ്ഥാവനകള്‍ക്ക് ഹൈക്കമാന്റിന്റെ വിലക്കുണ്ട് എന്നിരിക്കെ ആണ് ഉമ്മന്‍ ചാണ്ടിക്കെതിരെ രമേശിന്റെ തുറന്നു പറച്ചില്‍.

ദില്ലി ചര്‍ച്ചകള്‍ ഫലം കാണാതെ തിരിച്ചു വന്നതിനു തൊട്ടു പുറകെ മന്ത്രിസഭയില്‍ മാന്യമായ ഒരു സ്ഥാനം നല്‍കി രമേശ് ചെന്നിത്തലയെ ഉള്‍പ്പെടുത്തണമെന്ന് കെ.എം.മാണിയും മുസ്ലിം ലീഗും വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ലീഗ് വിട്ടുവീഴ്ചയ്ക്ക് ഇനിയും തയ്യാറായിട്ടില്ല എന്നാണ് സൂചന. ആഭ്യന്തരം ഒഴിഞ്ഞു കൊടുക്കുവാന്‍ തിരുവഞ്ചൂരും തയ്യാറായിട്ടില്ല. ധനകാര്യ വകുപ്പ് മാണിഗ്രൂപ്പ് കുത്തകയാക്കി വച്ചിരിക്കുന്നതുമാണ്. പ്രധാന വകുപ്പുകള്‍ ഒന്നും ഇല്ലാതെ രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ല; വിജയിച്ചത് ഉമ്മന്‍‌ചാണ്ടിയുടെ രാഷ്ടീയ തന്ത്രം?

August 3rd, 2013

കൊച്ചി: രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ കൊണ്ടുവന്ന് സോളാ‍ര്‍ തട്ടിപ്പിന്റെ പേരില്‍ ഉണ്ടാ‍യ നാണക്കേട് മാറ്റിയെടുക്കുവാന്‍ ഉള്ള ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം പാളി എന്ന് മാധ്യമങ്ങളും രാഷ്ടീയ നിരീക്ഷകരും വിലയിരുത്തുന്നു.ഹൈക്കമാന്റിനെ കൊണ്ട് നിര്‍ബന്ധിച്ച് ചെറിയ വകുപ്പ് നല്‍കി രമേശിനെ പേരിനൊരു മന്ത്രിസ്ഥാനം നല്‍കി ഇരുത്താം എന്ന അടവ് ഫലിച്ചില്ല എന്നതാണ് ഇവര്‍ ഇതിനായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അതല്ല മറിച്ച് ഉമ്മന്‍ ചാണ്ടി വിജയിച്ചിരിക്കുകയ്‍ാണ് എന്ന് ഒരു ചെറുവിഭാഗം വിശ്വസിക്കുന്നു. ഉപമുഖ്യമന്ത്രിയായി ആഭ്യന്ത വകുപ്പും നല്‍കി രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഇരുത്തുക എന്നത് ഗ്രൂപ്പ് പോരില്‍ മുന്നേറുന്ന കോണ്‍ഗ്രസ്സില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുകയേ ഉള്ളൂ. ആഭ്യന്തര വകുപ്പ് ലഭിച്ചാല്‍ അതുവച്ച് സോളാര്‍ കേസ് ഉള്‍പ്പെടെ മുഖ്യമന്ത്രിയ്ക്കെതിരെ നേരിട്ട് ഉപയോഗിക്കാന്‍ ഉള്ള അവസരം ഐ ഗ്രൂപ്പിനു ലഭിക്കും. സമവായം എന്ന നിലയില്‍ കെ.പി.സി.സി പ്രസിഡണ്ടായി ജി.കാര്‍ത്തികേയനേയോ വി.എം സുധീരനേയോ നിയോഗിക്കുകയും ഒപ്പം ആഭ്യന്തര വകുപ്പ് പോകുന്ന സാഹചര്യം വരികയും ചെയ്താല്‍ അത് എ ഗ്രൂപ്പിനു വലിയ ക്ഷീണം ഉണ്ടാക്കുകയും ചെയ്യും.

മുഖ്യമന്ത്രിയെ സംബന്ധിച്ച് സോളാര്‍ തട്ടിപ്പില്‍ തന്റെ വിശ്വസ്ഥരില്‍ ചിലര്‍ക്ക് പങ്കുണ്ടെന്നും തന്റെ ഓഫീസ് കേന്ദ്രീകരിച്ച് ചില ഇടപാടുകള്‍ നടത്തി എന്ന ആരോപണവുമാണ് തലവേദന സൃഷ്ടിച്ചിരുന്നത്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍ ഉന്നതരുമായുള്ള ബന്ധത്തെ പറ്റി 24 പേജുള്ള പരാതിയില്‍ പറഞ്ഞിരിക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നതും ബുദ്ധുമുട്ടുണ്ടാക്കി. എന്നാല്‍ കോടതിയില്‍ സരിത എസ്.നായര്‍ എഴുതി നല്‍കിയ 4പേജുള്ള പരാതിയില്‍ ഒരു പ്രമുഖന്റെ പേരു പോലും ഉള്‍പ്പെട്ടില്ല. മാത്രമല്ല സര്‍ക്കാറിനു ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. അതൊടെ ഉമ്മന്‍ ചാണ്ടിക്ക് പിടിവള്ളി കിട്ടി.

ഉപമുഖ്യമന്ത്രി പദം നല്‍കുവാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാ‍ണെന്നും എന്നാല്‍ ഘടക കക്ഷികള്‍ അതിനു സന്നദ്ദമല്ലെന്നും ഉള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ “പ്രത്യക്ഷപ്പെട്ട” തോടെ ഉമ്മന്‍ ചാണ്ടിക്ക് രമേശിന്റെ ഉപമുഖ്യമന്ത്രിസ്ഥാനക്കാര്യത്തില്‍ വന്ന തടസ്സത്തിന്റെ പാപം ചുമക്കേണ്ടിയും വന്നില്ല. ദില്ലി ചര്‍ച്ചകളില്‍ പതിവു പോലെ രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനം സംബന്ധിച്ചോ വകുപ്പ് സംബന്ധിച്ചോ തീരുമാനം ആയുമില്ല. ചര്‍ച്ച പുരോഗമിച്ചപ്പോള്‍ ഉപമുഖ്യമന്ത്രിസ്ഥാനമോ ആഭ്യന്തരമോ ലഭിക്കില്ലെന്നും ഒപ്പം കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം നഷ്ടമായേക്കുമെന്നും രമേശ് ചെന്നിത്തലക്ക് ബോധ്യമാകുകയും ചെയ്തു. ഇതിന്റെ ഫലമായി നാലാം വട്ടവും അപമാനിതനായി രമേശ് ചെന്നിത്തലയ്ക്ക് ദില്ലിയില്‍ നിന്നും മടങ്ങേണ്ട സാഹചര്യവും വന്നു.ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്ക് താന്‍ ഇല്ലെന്ന് രമേശ് ചെന്നിത്തലയ്ക്ക് പരസ്യമായി പ്രഖ്യാപിച്ചു. ലോക്‍സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ നിലവിലെ സ്ഥിതി തുടരും എന്ന് ഹൈക്കമാന്റ് പറഞ്ഞതായി എ ഗ്രൂപ്പ് നേതാക്കളും വ്യക്തമാക്കി.

ഇതോടെ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരമന്ത്രിസ്ഥാനമോ ഉപമുഖ്യമന്ത്രിസ്ഥാനമോ നല്‍കേണ്ടതില്ല എന്നത് ഉറപ്പാക്കുകയും ഒപ്പം സോളാര്‍ വിഷയത്തില്‍ നിന്നും മ്‍ാധ്യമ ശ്രദ്ധ ഗ്രൂപ്പ് പോരിലേക്ക് മാറ്റിയെടുക്കുന്നതിലും വിജയം കണ്ടു. ഗ്രൂപ്പ് തിരിഞ്ഞ് പ്രസ്ഥാവനകള്‍ ഇറക്കി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന കാര്യം നേതാക്കന്മാര്‍ ഏറ്റെടുത്തു കഴിഞ്ഞു. പി.സി.ജോര്‍ജ്ജും സജീവമായി രംഗത്തെത്തിയിട്ടുണ്ട്. റംസാനും തുടര്‍ന്ന് ഓണവും കൂടെ വരുന്നതോടെ മാധ്യമങ്ങളില്‍ നിന്നും സോളാര്‍ വിഷയം പെട്ടെന്ന് അപ്രത്യക്ഷമാകും എന്ന കാര്യത്തില്‍ സംശയമില്ല.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

“ശുഭവാര്‍ത്ത“ വന്നു; സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരില്ല

July 30th, 2013

കൊച്ചി: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സരിത എസ് നാ‍യര്‍ക്ക് കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍ ഉന്നതരായ രാഷ്ടീയ നേതാക്കന്മാര്‍ തുടങ്ങിയവരുമായീ ബന്ധമുണ്ടെന്നും അത് അവര്‍ മജിസ്ട്രേറ്റിനു നല്‍കുന്ന പരാതിയില്‍ വെളിപ്പെടുത്തുമെന്നും ഉള്ള വാര്‍ത്തകള്‍ക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ വന്‍ പ്രാധാന്യമാണ് ലഭിച്ചിരുന്നത്. ഈ പരാതി പുറത്ത് വന്നാല്‍ പല ഉന്നതരുടേയും രാഷ്ടീയവും സ്വകാര്യവുമായ ജീവിതത്തെ വലിയ തോതില്‍ ബാധിക്കുമെന്നും വിലയിരുത്തപ്പെട്ടു. കേരള രാഷ്ടീയത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വെളിപ്പെറ്റുത്തല്‍ നടത്തും എന്ന വാര്‍ത്തകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ പരാതി പുറത്ത് വന്നു. ഇത് കേരളത്തിലെ പല ഉന്നത രാഷ്ടീയ നേതാക്കന്മാര്‍ക്കും ശുഭവാര്‍ത്തയാണ്. മജിസ്ട്രേറ്റിനു എഴുതി നല്‍കിയ 4 പേജുള്ള പരാതിയില്‍ വ്യക്തിപരമായ കാര്യങ്ങള്‍ മാത്രം. ഒരു ഉന്നതന്റെ പേരും അതില്‍ പരാമര്‍ശിച്ചിട്ടില്ല. നേരത്തെ സരിത എഴുതിയതെന്ന് പറയപ്പെടുന്ന 24 പേജുള്ള പരാതിയില്‍ പല ഉന്നതരുടേയും പേരുകള്‍ ഉണ്ടെന്ന് അവരുടെ അഭിഭാഷകനായ ഫെനിബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോടതി വിലക്കുള്ളതിനാലാണ് താന്‍ അതിലെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താത്തതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ എസ്.എന്‍.ഡി.പി യോഗം പ്രസിഡണ്ട് വെള്ളാപ്പള്ളി നടേശന്‍ ഫെനി ബാലകൃഷ്ണന്‍ തന്നോട് പറഞ്ഞെന്ന് പറഞ്ഞ് ആലപ്പുഴയില്‍ നിന്നും ഉള്ള ഒരു കേന്ദ്രമന്ത്രിക്കെതിരെ ഗുരുതരമായ ആ‍രോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിയോട് താന്‍ മന്ത്രിയുടെ പേരു പറഞ്ഞിട്ടില്ലെന്ന് പിന്നീട് വ്യക്തമാക്കി. സരിത നല്‍കിയ 24 പേജുള്ള പരാതി തന്റെ കക്ഷിയുടെ ആവശ്യം പരിഗണിച്ച് നശിപ്പിച്ചതായി ഇന്നലെ രാത്രി അഡ്വ. ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ശുഭവാര്‍ത്ത കേള്‍ക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ അര്‍ഥം ഉന്നതരുടെ പേരില്ലാത്ത ലിസ്റ്റിനെ പറ്റിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരില്ലാത്തത് അട്ടിമറിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സരിതയെ മാപ്പു സാക്ഷിയാക്കി കേസില്‍ നിന്നും രക്ഷപ്പെടുത്തുവാനുള്ള ഗൂഢാലോചന നടക്കുന്നതായും അവര്‍ പറഞ്ഞു. പുതിയ സംഭവ വികാസങ്ങള്‍ സര്‍ക്കാറിനു ജനങ്ങള്‍ക്കിടയില്‍ ചീത്തപ്പേരുണ്ടാക്കുമെന്ന് പറഞ്ഞ് പി.സി.ജോര്‍ജ്ജും രംഗത്തെത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശിശു മരണത്തിനു കാരണം ഗര്‍ഭിണികളുടെ മദ്യപാനം: മന്ത്രി കെ. സി. ജോസഫ്

July 22nd, 2013

child-mortality-adivasi-kerala-epathram

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശു മരണത്തിനു കാരണം ഗര്‍ഭിണീകളുടെ മദ്യപാനമാണെന്ന് മന്ത്രി കെ. സി. ജോസഫ്. അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ക്കിടയിൽ
ചാരായം ഉപയോഗം വ്യാപകമാണെന്നും ഇത് കുറയ്ക്കാതെ ഗര്‍ഭിണീകളുടെ ആരോഗ്യ സംരക്ഷണം സാധ്യമാവില്ലെന്നും മന്ത്രി പറഞ്ഞു. ആദിവാസികളുടെ
സംരക്ഷണത്തിനായി സര്‍ക്കാര്‍ ചെയ്യാവുന്നതെന്തും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. അട്ടപ്പാടിയിലെ ശിശു മരണങ്ങള്‍ക്ക് കാരണം അവര്‍ ഭക്ഷണം കഴിക്കാത്തതാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആദിവാസി ഊരുകളില്‍ തൊഴിലില്ലായ്മയും പട്ടിണിയും പകര്‍ച്ച വ്യാധികളും പടര്‍ന്നു പിടിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ അത് കണക്കിലെടുക്കാതെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചു. മുഖ്യമന്ത്രി ആദിവാസികളെ അപമാനിച്ചു എന്ന് പ്രതിപക്ഷ
നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തിനു പുറകെയാണ് ഗര്‍ഭിണികളായ ആദിവാസി സ്ത്രീകള്‍ ചാരായം കുടിക്കുന്നത് മൂലമാണ് കുട്ടികള്‍ മരണമടയുന്നതെന്ന മന്ത്രി കെ. സി. ജോസഫിന്റെ പ്രസ്ഥാവന.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കാതികൂടം പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍
Next »Next Page » “ശുഭവാര്‍ത്ത“ വന്നു; സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരില്ല »



  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine