സരിത മൊഴി തയ്യാറാക്കിയത് ജയിലില്‍ വച്ചല്ലെന്ന് വിവരാവകാശ രേഖ

September 3rd, 2013

കൊച്ചി:സോളാര്‍തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍ രഹസ്യ മൊഴി തയ്യാറാക്കിയത് ജയിലില്‍ വച്ചല്ല എന്ന് വിവരാവകാശ രേഖ. സരിതക്ക് പേനയും പേപ്പറും നല്‍കിയിട്ടില്ലെന്നും പത്തനം തിട്ട ജയിലില്‍ വന്നപ്പോല്‍ ചില കുറിപ്പുകള്‍ കൈവശം ഉണ്ടായിരുന്നു എന്നുമാണ് വിവരാവകാശ പ്രകാരം ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നത്. പത്തനം തിട്ട ജയില്‍ സൂപ്രണ്ടാണ് വിവരാവകാ‍ാ പ്രകാരം ഉള്ള അപേക്ഷയ്ക്ക് മറുപടി നല്‍കിയത്. സരിത 21 പേജുള്ള മൊഴി തയ്യാറാക്കിയിരുന്നതെന്ന് അവരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ നേരത്തെ മാധ്യമങ്ങളൊട് പറഞ്ഞിരുന്നു. കോടതിയില്‍ പിന്നീട് 3 പേജുള്ള മൊഴിയാണ് സരിത സമര്‍പ്പിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

1 അഭിപ്രായം »

ലുലുമാള്‍ ജലം ഊറ്റുന്നു എന്ന പ്രസ്ഥാവന സി.പി.എം നേതാവ് ദിനേശ് മണി തിരുത്തി

August 30th, 2013

കൊച്ചി: ഇടപ്പള്ളിയിലെ ലുലുമാള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ ജലം ഊറ്റുന്നതു കൊണ്ടാണ് പശ്ചിമ കൊച്ചിയിലെ കുടിവെള്ളക്ഷാമത്തിനു കാരണം എന്ന ആക്ഷേപം സി.പി.എം ജില്ലാ സെക്രട്ടറി ദിനേശ് മണി പിന്‍‌വലിച്ചു. പ്രസ്ഥാവന വിവാദമായതോടെ ആണ് ആരോപണം ഉന്നയിച്ച സി.പി.എം ജില്ലാ സെക്രട്ടറി ദിനേശ് മണി പിന്‍‌വലിച്ച് പത്രക്കുറിപ്പിറക്കിയത്. ഇടപ്പള്ളിയില്‍ 17 ഏക്കറില്‍ 25 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള മാളില്‍ പ്രതിദിനം ലക്ഷക്കണക്കിനു ലിറ്റര്‍ ശുദ്ധ ജലം ആവശ്യമുണ്ട്. ഇത് എവിടെ നിന്നു വരുന്നു എന്ന് പരിശോധിച്ചാല്‍ ജലക്ഷാമത്തിന്റെ ഉറവിടം കണ്ടെത്തൂവാന്‍ കഴിയുമെന്നും പൊതുവിതരണ സംവിധാനത്തിലൂടെ വരുന്ന ജലത്തെ ആണ് ലുലു പ്രധാനമായും ആശ്രയിക്കുന്നതെന്നും അദ്ദേഹം ഒരു പൊതു യോഗത്തില്‍ പ്രസംഗിച്ചിരുന്നു.

ദിനേശ് മണിയുടെ ആരോപണത്തെ തുടര്‍ന്ന് ജലം ഊറ്റുന്നുണ്ടോ എന്നത് സംബന്ധിച്ച് പരിശോധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് പറഞ്ഞിരുന്നു. ദിനേശ് മണിയുടെ ആരോപണത്തെ നിഷേധിച്ചു കൊണ്ട് ലുലു മാള്‍ അധികൃതര്‍ രംഗത്തെത്തി. ജല അതോരിറ്റിയുടെ കണക്ഷന്‍ ഇല്ലെന്നും തങ്ങള്‍ സ്ഥാപിച്ചിട്ടുള്ള മഴവെള്ള സംഭരണികളേയും ടാങ്കര്‍ ലോറികളേയുമാണ് ജലത്തിനായി ആശ്രയിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ഇതോടെ ദിനേശ് മണീയുടെ വാദം അടിസ്ഥന രഹിതമാണെന്ന് വ്യക്തമായി. തുടര്‍ന്ന് ലുലുമാള്‍ വന്നതുകൊണ്ടു മാത്രം പശ്ചിമ കൊച്ചിയില്‍ ജലക്ഷാമം രൂക്ഷമായെന്ന അഭിപ്രായം തനിക്കില്ലെന്നും മറിച്ചുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും പറഞ്ഞ് ദിനേശ് മണി തന്റെ നിലപാട് മാറ്റി.

നേരത്തെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ടും , തോട് കയ്യേറ്റം നടത്തിയെന്ന് ആരോപിച്ചും ലുലു മാളിനെതിരെ സി.പി.എം ,സി.ഐ.ടി.യു എറണാകുളം നേതൃത്വം ലുലുമാളിനെതിരെ രംഗത്തെത്തിയിരുന്നു. സര്‍വ്വേ റിപ്പോര്‍ട്ട് തോട് കയ്യേറിയീന്ന ആരോപണം തെറ്റാണെന്ന് വ്യക്തമാക്കുന്നു എങ്കിലും ആരോപണത്തില്‍ നിന്നും പുറകോട്ട് പോകുവാന്‍ ദിനേശ് മണി തയ്യാറായിട്ടില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും പി.ടി.തോമസും നികൃഷ്ടജീവികള്‍: എം.എം.മണി

August 21st, 2013

ഇടുക്കി: തന്നെ ഇടുക്കി ജില്ലയില്‍ നിന്നും അകറ്റിയത് ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും പി.ടി.തോമസും അടങ്ങുന്ന മൂന്ന് നികൃഷ്ടജീവികളാണെന്ന് സി.പി.എം നേതാവ് എം.എം.മണി. ഇവര്‍ മൂവ്വരും ചേര്‍ന്ന് തന്നെ കേസില്‍ കുടുക്കി രാഷ്ടീയമായി ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ഈ പമ്പര വിഡ്ഢികള്‍ക്ക് തെറ്റിപ്പോയെന്നും,സോളാര്‍ കേസില്‍ തിരുവഞ്ചൂര്‍ വെള്ളം കുടിക്കുമെന്നും അദ്ദേഹം പറഞ്ഞു.മൂവ്വര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് എം.എം.മണി നടത്തിയത്. ആരുവിചാരിച്ചാലും തന്റെ ശൈലി മാറ്റാനാകില്ലെന്നും മണി വ്യക്തമാക്കി. മണക്കാട് നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് നേതാവായിരുന്ന അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ മണിയ്ക്ക് ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതിനു കോടതിയുടെ വിലക്കുണ്ടായിരുന്നു. ജാമ്യവ്യവസ്ഥയില്‍ ഇളവു ലഭിച്ച മണിക്ക് സി.പി.എം വന്‍ സ്വീകരണ പരിപാടികളാണ് ജില്ലയില്‍ ഒരുക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ടെന്നിജോപ്പനു ജാമ്യം നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍

August 13th, 2013

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ റിമാന്റില്‍ കഴിയുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ സഹായി ടെന്നി ജോപ്പനു കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാ‍ര്‍ ഹൈക്കോടതിയെ അറിയിച്ചു. അഡ്വക്കേറ്റ് ജനറല്‍ ആണ് കോടതിയില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് എസ്.എസ്.സതീശ് ചന്ദ്രന്റെ ബെഞ്ചിലാണ് കേസ് പരിഗണിക്കുന്നത്. ജോപ്പന്റെ സ്വദേശമായ പുത്തൂരിനു പുറത്ത് പോകരുതെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കുവാന്‍ ആവശ്യപ്പെട്ട കോടതി ജോപ്പന്റെ ജാമ്യാപേക്ഷ വാദം കേള്‍ക്കുന്നതിനായി വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചു.

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഉള്‍പ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. സരിത എസ് നായരും, ബിജു രാധാകൃഷ്ണനും ജോപ്പനും തമ്മില്‍ അടുത്തബന്ധമാണ് ഉള്ളതെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. തുടര്‍ന്ന് ജോപ്പന്‍ ഉള്‍പ്പെടെ ഏതാനും പേരെ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ നിന്നും ഒഴിവ്ാക്കി ഏറെ വൈകാതെ സോളാര്‍ തട്ടിപ്പ് കേസില്‍ ജോപ്പന്‍ അറസ്റ്റിലാകുകയും ചെയ്തു. കേസിലെ മറ്റു പ്രതികളായ സരിത എസ്.നായര്‍, നടിയും നര്‍ത്തകിയുമായ ശാലുമേനോന്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ ജാമ്യം ലഭിക്കാത്തതിന്റെ തുടര്‍ന്ന് ജയിലിലാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തലസ്ഥാനം മാലിന്യക്കൂമ്പാരമായി; ജനം പകര്‍ച്ചവ്യാധി ഭീതിയില്‍

August 13th, 2013

തിരുവനന്തപുരം: ഇടതു പാര്‍ട്ടികളുടെ സെക്രട്ടേറിയേറ്റ് ഉപരോധം ഒരു ദിവസം പിന്നിട്ടതോടെ തലസ്ഥാന നഗരി മാലിന്യക്കൂമ്പാരമായി. സെക്രട്ടേറിയേറ്റും പരിസരവും സമരക്കാരുടെ മലമൂത്രവിസര്‍ജ്ജനവും ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് നിറഞ്ഞു. വേണ്ടത്ര ശൌചാലയങ്ങള്‍ ഇല്ലാത്തതിനാല്‍ സമരവേദികള്‍ക്ക് സമീപത്തെ റോഡുകളിലും മറ്റുമാണ് പലരും പരസ്യമായാണ് മലമൂത്ര വിസ്സര്‍ജ്ജനം നടത്തുന്നത്. ഇത് സമീപ പ്രദേശങ്ങളിലെ വീട്ടുകാര്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും സമരം തീരാദുരിതമാണ് സമ്മാനിച്ചിരിക്കുന്നത്. വീടുകള്‍ക്ക് മുമ്പില്‍ രാത്രികാലങ്ങളില്‍ അപരിചിതര്‍ കൂടി നില്‍ക്കുന്നത് മൂലം പലര്‍ക്കും സ്വസ്ഥമായി ഉറങ്ങുവാനും സാധിക്കുന്നില്ല. പൊതു സ്ഥലങ്ങളില്‍ ഒരുക്കിയിരിക്കുന്ന ഭക്ഷണ ശാലകളില്‍ നിന്നും ഉള്ള അവശിഷ്ടങ്ങളും കുന്നു കൂടി കിടക്കുകയാണ്. ഇടതു മുന്നണിയാണ്‍`ഭരിക്കുന്നതെങ്കിലും മാലിന്യനീക്കത്തിന്റെ കാര്യത്തില്‍ യാതൊരു വിധ ശ്രദ്ധയും ചെലുത്തിയിട്ടില്ല. സമരം ഇനിയും തുടര്‍ന്നാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഏറെയാണ്.

പലര്‍ക്കും വീട്ടില്‍ നിന്നും പുറത്തു പോകുന്നതിനും തിരികെ വരുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. സെക്രട്ടേറിയേട് വളഞ്ഞിരിക്കുന്ന സമരക്കാരുടെ സാന്നിധ്യം മൂലം സ്ത്രീകളും കുട്ടികളും പുറത്തിറങ്ങുവാന്‍ ഭയപ്പെടുന്നു. സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായാല്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന ഭീതിയും ഉണ്ട്. പാളയം, പുളിമൂട്, സ്പെന്‍സര്‍ ജംഗ്ഷന്‍, വഞ്ചിയൂര്‍, കുന്നുകുഴി, ജനറല്‍ ആശുപത്രി ജംഗ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അക്ഷരാര്‍ഥത്തില്‍ ബന്ധികളാക്കപ്പെട്ട സ്ഥിതിയിലാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സരിത എസ്.നായരും ഒരുമിച്ചുള്ള ചിത്രം പുറത്ത് വന്നു
Next »Next Page » ടെന്നിജോപ്പനു ജാമ്യം നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine