കാതികൂടം പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍

July 22nd, 2013

ചാലക്കുടി: കാതികൂടത്തെ നീറ്റാ ജലാറ്റിന്‍ കമ്പനിയിലെ മലിനീകരണത്തിനെതിരെ നടക്കുന്ന സമരത്തിനു നേരെ പോലീസ് നടത്തിയ അക്രമത്തില്‍
പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. സമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഇന്നലെ നടന്ന പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ സ്തീകള്‍ ഉള്‍പ്പെടെ അറുപതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ചിലരുടെ പരിക്ക് സാരമാണ്. പരിക്കേറ്റവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും, അങ്കമാലി എല്‍.എഫ് ആശുപത്രി, ചാലക്കുടിതാലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ പ്രവേശിപ്പിച്ചു. നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും സമരാനുകൂലികളെ വീടുകളില്‍ കയറി അക്രമിക്കുകയും ചെയ്തിരുന്നു. ഒരു വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

രാവിലെ 11 മണീയോടെ ടി.എന്‍.പ്രതാപന്‍ എം.എല്‍.എ, പ്രൊഫ. സാറാജോസഫ്, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍
തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറുകണക്കിനു ആളുകള്‍ പങ്കെടുത്തുകൊണ്ട് സമര സമിതി മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് പോലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന്
കുത്തിയിരിപ്പ് സമരം നടത്തിയ സമരക്കാരില്‍ നിന്നും സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷം
ഉണ്ടായി. ഇതിനിടയില്‍ ആരോ പോലീസിനു നേരെ കല്ലെറിഞ്ഞു തുടര്‍ന്ന് പോലീസ് കനത്ത ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനമേറ്റ
പലരും സമീപത്തെ വീടുകളിലേക്ക് ഓടിക്കയറിയെങ്കിലും പിന്‍ തുടര്‍ന്നെത്തിയ പോലീസുകാര്‍ ഇവരെ വീടുകളില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രതിപക്ഷ എം.എല്‍.എ മാര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

July 9th, 2013

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിപക്ഷ പ്രക്ഷോഭത്തിനിടെ എം.എല്‍.എ മാര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. മുന്‍ മന്ത്രി സി.ദിവാകരന്‍ എം.എല്‍.എ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്‍.ഡി.എഫ് സംഘടിപ്പിച്ച കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ ആയിരുന്നു പോലീസിന്റെ ഗ്രനേഡ് പ്രയോഗം. വി.എസിന്റെ സമീപത്തായിരുന്നു ഗ്രനേഡുകളില്‍ ഒന്ന് വന്ന് വീണ് പൊട്ടിയത്. ഇതേ തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വി.എസിനെ സുരക്ഷിതമായ സ്ഥാനത്തേക്ക് നീക്കിയെങ്കിലും പ്രതിപക്ഷ എം.എല്‍.എമാര്‍ ഇപ്പോളും കുത്തിയിരിപ്പ് സമരം നടത്തുന്നുണ്ട്. രാവിലെ നിയമ സഭ സമ്മേളിച്ചപ്പോള്‍ മുതല്‍ ഭരണ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ നിയമ സഭ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധവുമായി സഭാകവാടത്തില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.

തലസ്ഥാന നഗരിയില്‍ ഇന്നലെ രാത്രി മുതല്‍ പ്രതിഷേധക്കാര്‍ പലയിടത്തും തമ്പടിച്ചിട്ടുണ്ട്. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഇടത് യുവജന സംഘടനകളുടേയും യുവമോര്‍ച്ചയുടേയും നേതൃത്വത്തില്‍ ശക്തമായ സമരമാണ് തലസ്ഥാനത്ത് നടക്കുന്നത്. പലയിടങ്ങളിലും പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റു മുട്ടി. ലാത്തിച്ചാര്‍ജ്ജും, കണ്ണീര്‍വാതക പ്രയോഗവും, ജലപീരങ്കിയും പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ഉപയോഗിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തിരുവഞ്ചൂരിനെതിരെ മുഖ്യമന്ത്രിക്ക് എം. വി. നികേഷ് കുമാറിന്റെ തുറന്ന കത്ത്

July 6th, 2013

nikesh-kumar-epathram

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുമായി ബന്ധപ്പെടുത്തി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തനിക്കെതിരെ തെറ്റിദ്ധാരണ പരത്തുന്നതാ‍യി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് നികേഷ് കുമാറിന്റെ തുറന്ന കത്ത്. സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ സരിത എസ്. നായര്‍ നികേഷ് കുമാറിനെ ഫോണില്‍ വിളിച്ചിരുന്നു എന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സര്‍ക്കാര്‍ ഇടപെടുന്നതിന്റെ ദുസ്സൂചനകളാണ് തന്നെ കൊണ്ട് ഇങ്ങനെ ഒരു കത്തെഴുതാന്‍ പ്രേരിപ്പിച്ചതെന്ന് തുടങ്ങുന്ന കത്തില്‍ “ഒരു ദിവസം മുഴുവന്‍ സരിത എന്നെ വിളിച്ചു എന്ന് പറഞ്ഞ് വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനലിന്റെ നികേഷിനേയും സരിത വിളിച്ചിരുന്നു, മൂന്നോ നാലോ തവണ നികേഷിനെ സരിത വിളിച്ചിരുന്നു, നികേഷിനോട് ഞാനിത് വിളിച്ചു പറയുകയും ചെയ്തിരുന്നു” എന്ന് തൃശ്ശൂരില്‍ വച്ചും, “റിപ്പോര്‍ട്ടര്‍ ചാനലിന്റെ നികേഷ് കുമാറിനേയും സരിത വിളിച്ചിട്ടുണ്ട്” എന്ന് മലപ്പുറത്ത് വച്ചും ആണ് ആഭ്യന്തര മന്ത്രി പറഞ്ഞതായി പരാമര്‍ശിക്കുന്നത്.

എന്നാല്‍ തനിക്ക് ലഭിച്ച ഓണാശംസകള്‍ക്ക് മറുപടിയായി ബള്‍ക്ക് എസ്. എം. എസ്. അയക്കുക മാത്രമാണ് ചെയ്തതെന്ന് നികേഷ് കുമാര്‍ കത്തില്‍ വ്യക്തമാക്കുന്നു. ഇതിനെയാണ് ബോധപൂര്‍വ്വം തെറ്റിദ്ധാരണ സൃഷ്ടിക്കുവാന്‍ തിരുവഞ്ചൂര്‍ ഉപയോഗിച്ചതെന്നും, അപ്രിയമായ വാര്‍ത്തകള്‍ കൊടുത്താല്‍ സ്വഭാവഹത്യ നടത്തി പ്രതികാരം വീട്ടുമെന്നാണോ മനസ്സിലാക്കേണ്ട പാഠമെന്നും നികേഷ് ചോദിക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവര്‍ സരിതയെ ടെലിഫോണില്‍ വിളിച്ചതിന്റെ വിശദാംശങ്ങളും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സരിത ടെലിഫോണില്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങളും റിപ്പോര്‍ട്ടര്‍ പുറത്ത് കൊണ്ടു വന്നിരുന്നു എന്നും, സോളാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി തന്നെയാണ് റിപ്പോര്‍ട്ടര്‍ കണ്ടത് എന്നും 20 വര്‍ഷത്തെ തന്റെ മാധ്യമ പ്രവര്‍ത്തനത്തില്‍ പൊതു സമൂഹത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളില്‍ താന്‍ സ്വീകരിച്ച മാധ്യമ നിലപാട് ഇതു തന്നെ ആയിരുന്നു എന്നും നികേഷ് വ്യക്തമാക്കുന്നു. നിയമസഭയില്‍ അര നൂറ്റാണ്ടു കാലത്തെ പ്രവര്‍ത്തന പരിചയം ഉള്ള അങ്ങയുടെ മന്ത്രിസഭയില്‍ നിന്നും ഇങ്ങനെ ഒരു അനുഭവം പ്രതീക്ഷിച്ചതല്ലെന്നും ഇതൊരു ഭീഷണിയാണെങ്കില്‍ അതിനു വഴങ്ങുന്ന മാധ്യമ പ്രവര്‍ത്തന ശൈലിയല്ല തന്റേയും റിപ്പോര്‍ട്ടറിന്റേതുമെന്നും നികേഷ് കുമാര്‍ പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

സരിത എസ്.നായരുമായുള്ള മന്ത്രിമാരുടെ രാത്രിവിളികള്‍ അന്വേഷിക്കണം: കെ.മുരളീധരന്‍

July 6th, 2013

തിരുവനന്തപുരം: മന്ത്രിമാരും സരിത എസ്.നായരുമായി രാത്രി കാലങ്ങളില്‍ നടന്ന ഫോണ്‍ സംഭാഷണങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സ് ഭരണ ഘടനയോ ഭാഗവതമോ പഠിപ്പിക്കുവാനായിരിക്കില്ല മന്ത്രിമാര്‍ സരിതയെ അര്‍ദ്ധരാത്രിയില്‍ വിളിച്ചത് എന്ന് ഉറപ്പാണെന്നും അതുകൊണ്ടുതന്നെ ഇക്കാര്യം അന്വേഷിക്കുക തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ആയിരുന്നു മന്ത്രിമാര്‍ക്ക് നേരെ മുരളീധരന്റെ വിമര്‍ശനം. കേന്ദ്ര-സംസ്ഥാന മന്ത്രിമാരില്‍ പലരും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ സരിത എസ്.നായരുമായും, നടി ശാലു മേനോനുമായും ബന്ധപ്പെട്ടിരുന്നതായി രേഖകള്‍ പുറത്ത് വന്നിരുന്നു.

അറസ്റ്റിലായ നടി ശാലു മേനോന്‍ സ്വന്തം കാറില്‍ പോലീസ് സ്റ്റേഷനിലേക്ക് പോയതിനെയും മുരളീധരന്‍ വിമര്‍ശിച്ചു. ശാലുവിനെ അറസ്റ്റു ചെയ്ത രീതി ശരിയായില്ല. അറസ്റ്റു ചെയ്യുന്ന പ്രതികളെ പോലീസ് വാഹനങ്ങളിലാണ് കൊണ്ടു പോകണമെന്നാണ് നിയമം എന്നും എന്നാല്‍ മന്ത്രിമാര്‍ക്ക് എസ്കോര്‍ട്ട് പോകുന്നതു പോലെയാണ് ശാലുവിനെ കൊണ്ടു പോയതെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ശാലുമേനോന്‍ തിങ്കളാഴ്ചവരെ റിമാന്റില്‍

July 6th, 2013

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശാലുമേനോനെ തിങ്കളാഴ്ചവരെ കോടതി റിമാന്റ് ചെയ്തു. ഇതേ തുടര്‍ന്ന് ശാലുവിനെ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. വെള്ളിയാഴ്ച ചങ്ങനാശ്ശേരി സി.ഐയാണ് ശാലുവീനെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഇന്ന് രാവിലെ ആണ് തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയ്ക്ക് മുമ്പില്‍ ഹാജരാക്കുകയായിരുന്നു. അഡ്വ.വി.ജിനചന്ദ്രന്‍ ശാലു മേനോനു വേണ്ടി കോടതിയില്‍ ഹാജരായി.

സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് തിരുവനന്തപുരം സ്വദേശി റാസിഖ് അലിയില്‍ നിന്നും 75 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിന്മേലാണ് ശാലു മേനോനെ അറസ്റ്റു ചെയ്തത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പൊതു പ്രവര്‍ത്തകനായ പി.ഡി.ജോസഫ് നല്‍കിയ ഹര്‍ജി പരിഗണിച്ച് തൃശ്ശൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ശാലു മേനോനെ അറസ്റ്റ് ചെയ്യുവാന്‍ ഉത്തരവിട്ടിരുന്നു.

കേന്ദ്ര-സംസ്ഥാന മന്ത്രിമാരുമായി ശാലുമേനോന് അടുത്ത ബന്ധമാണ് ഉള്ളതെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ ഉള്‍പ്പെടെ ഉള്ളവരുമായി അടുത്ത ബന്ധം ഉണ്ട്. സരിത പോലീസ് കസ്റ്റഡിയിലായപ്പോള്‍ തന്നെ രക്ഷപ്പെടുവാന്‍ സഹായിച്ചത് ശാലുവാണെന്ന് ഒന്നാം പ്രതി ബിജു രാധാക്ര്6ഷ്ണന്‍ മൊഴി നല്‍കിയിരുന്നു. ഉണ്ടയിട്ടും ശാലുവിന്റെ അറസ്റ്റ് വൈകുന്നതിനു പിന്നില്‍ ഈ ഉന്നത ബന്ധങ്ങളാണ് കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സി.എച്ച് അശോകന്‍ അന്തരിച്ചു
Next »Next Page » സരിത എസ്.നായരുമായുള്ള മന്ത്രിമാരുടെ രാത്രിവിളികള്‍ അന്വേഷിക്കണം: കെ.മുരളീധരന്‍ »



  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine