ശാലു മേനോനെതിരെ കേസെടുക്കുവാന്‍ കോടതി നിര്‍ദ്ദേശം

July 4th, 2013

തൃശ്ശൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ നടി ശാലു മേനോനെതിരെ കേസെടുക്കുവാന്‍ കോടതി നിര്‍ദ്ദേശം. തൃശ്ശൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. പൊതു പ്രവര്‍ത്തകനായ പി.ഡി.ജോസഫ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. സൊളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണനെ രക്ഷപ്പെടുവാനായി ശാലു മേനോന്‍ സഹായിച്ചതായി ഹര്‍ജിക്കാരന്‍ ആരോപിച്ചു. ശാലുമേനോനെ പോലീസ് ചോദ്യം ചെയ്തിരുന്നു എങ്കിലും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ശാലുവുമായി ആഭ്യന്തര മന്ത്രിയടക്കം ഉള്ള ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ശാലുവിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനു ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെ പല പ്രമുഖരും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതൊടെ സംഭവം വിവാദമായി. ശാലുവുമായി മറ്റു ചില മന്ത്രിമാര്‍ക്കും ബന്ധമുള്ളതായി സൂചനയുണ്ട്. ബിജു രാധാകൃഷ്ണനുമായും, സരിത എസ്. നായരുമായും ശാലുവിന് അടുത്ത ബന്ധമാണ് ഉള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഭരണ പക്ഷത്തെയും പ്രതിപക്ഷത്തെയും ചില നേതാക്കന്മാര്‍ ദിവസങ്ങള്‍ക്ക് മുമ്പേ ശാലുവിനെ അറസ്റ്റ് ചെയ്യണെമന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് അതിനു തയ്യാരായില്ല. കോടതി നിര്‍ദ്ദേശം വന്ന പശ്ചാത്തലത്തില്‍ പോലീസിനു ശാലുവിനെ അറസ്റ്റു ചെയ്യേണ്ടതായി വരും.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മുസ്ലിം ലീഗിനെ കുറിച്ചുള്ള ചെന്നിത്തലയുടെ പരാമര്‍ശം വളച്ചൊടിച്ചു: മുഖ്യമന്ത്രി

June 30th, 2013

കൊച്ചി: മുസ്ലിം ലീഗിനെ കുറിച്ചുള്ള രമേശ് ചെന്നിത്തലയുടെ പരാമര്‍ശം വളച്ചൊടിച്ചതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുസ്ലിം ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകം ആണെന്നും, മുന്നണിയെ ശക്തിപ്പെടുത്തുന്നതില്‍ മുസ്ലിം ലീഗിന്റെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഘടക കക്ഷികളാണ് യു.ഡി.എഫിന്റെ ശക്തിയെന്നും മുസ്ലിം ലീഗ് കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവന അദ്ദേഹം തന്നെ തിരുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. ചെന്നിത്തലയുടെ പ്രസ്ഥാവനയ്ക്കെതിരെ കെ.പി.എ മജീദ് ഉള്‍പ്പെടെ മുസ്ലിം ലീഗിന്റെ മുതിരന്ന നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച സി.കെ.ഗോവിന്ദന്‍ നായര്‍ അനുസ്മരണ ചടങ്ങില്‍ പ്രസംഗിക്കവെ ആണ് രമേശ് ചെന്നിത്തല മുസ്ലിം ലീഗിനെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയത്. ഇന്ന് അവര്‍ ചോദിക്കുന്നത് കൊടുത്താല്‍ നാളെ കൂടുതല്‍ ചോദിക്കും പിന്നെ അത് സമ്മര്‍ദ്ദമാകും എന്ന് മുസ്ലിം ലീഗിനെ കുറിച്ച് സി.കെ.ഗോവിന്ദന്‍ നായര്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് പില്‍ക്കാല കേരള രാഷ്ടീയം തെളിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. വര്‍ഗ്ഗീയ കക്ഷികളുമായും സാമുദായിക സംഘടനകളുമായും കോണ്‍ഗ്രസ്സ് പുലര്‍ത്തേണ്ട ബന്ധത്തിനു ലക്ഷ്മണ രേഖ വേണമെന്ന സി.കെ.ജിയുടെ വാക്കുകളെ കെ.പി.സി.സി പ്രസിഡണ്ട് എന്ന നിലയില്‍ താന്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നു എന്നും ആ ലക്ഷ്മണ രേഖ കടന്ന സന്ദര്‍ഭങ്ങളിലെല്ലാം കോണ്‍ഗ്രസ്സിനു ശക്തിക്ഷയം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൂടര്‍ന്ന് പ്രസംഗിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദും, കെ.മുരളീധരന്‍ എം.എല്‍.എയും രമേശ് ചെന്നിത്തലയെ പിന്താങ്ങി മുസ്ലിം ലീഗിനെതിരെ സംസാരിച്ചു. ലീഗിനെ കുറിച്ച് സി.കെ.ജി അന്നു പറഞ്ഞത് ഇന്നും ലൈവാണെന്നും ഇന്നത്തെ പ്രസ്താവനയോടെ ആണ് കെ.പി.സി.സി പ്രസിഡണ്ട് ശരിക്കും കെ.പി.സി.സി പ്രസിഡണ്ടായതെന്നും ആര്യാടന്‍ പറഞ്ഞു. ലീഗ് അടക്കമുള്ള വര്‍ഗ്ഗീയ സംഘടനകളോടും സാമുദായിക സംഘടനാകളോടും എതിരിട്ടു നില്‍ക്കുന്ന ഒറ്റയാനാണ് താനെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഘടക കക്ഷികള്‍ മുന്നണി വിട്ട് പോകും എന്ന് പറഞ്ഞാണ് പേടിപ്പിക്കുന്നതെന്നും എന്നാല്‍ അവര്‍ എവിടേക്കും പോകില്ലെന്നും പോയാലും ആരും എടുക്കിലെന്നും കെ.മുരളീധരന്‍ എം.എല്‍.എ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ്സില്‍ കുഴിക്കുന്നത് പോലെ അവിടെ ഒന്നും പോയി കുഴിക്കുവാന്‍ ആകില്ലെന്നും ഘടക കക്ഷികളുമായുള്ള ബന്ധത്തീല്‍ നിയന്ത്രണം വേണം എന്ന് നേരത്തെ മനസ്സിലാക്കേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സോളാര്‍ തട്ടിപ്പ്: ടെന്നി ജോപ്പനെ 14 ദിവസത്തെ റിമാന്റില്‍

June 30th, 2013

ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ഓഫീസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം വെള്ളിയാഴ്ച വൈകുന്നേരം 5.30 ഓടെ ആണ് സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവന്‍ എ.ഡി.ജി.പി ഹേമചന്ദ്രന്‍ ജോപ്പനെ അറസ്റ്റ് ചെയ്തത്. കോന്നിയിലെ ക്രഷര്‍ ഉടമ ശ്രീധരന്‍ നായരില്‍ നിന്നും സരിതയുമായി ചേര്‍ന്ന് 40 ലക്ഷം തട്ടിയെന്ന പരാതിയിലാണ് ജോപ്പനെ അറസ്റ്റ് ചെയ്തത്. ഐ.പി.സി 420,34 തുടങ്ങിയ വകുപ്പുകളാണ് ജോപ്പനെതിരെ ചുമത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുമായി സംസാരിക്കുവാന്‍ അവസരം ഒരുക്കാമെന്ന് പറഞ്ഞ് ശ്രീധരന്‍ നായരെ സരിത ജോപ്പനുമായി ബന്ധപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് ശ്രീധരന്‍ നായര്‍ 40 ലക്ഷം രൂപ കൈമാറിയതെന്ന് പറയപ്പെടുന്നു.
സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ജുക്കു മോന്‍ ജേക്കബ്, ഗണ്‍‌മാന്‍ സലിം രാജ് എന്നിവര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സലിം രാജിനെ സസ്പെന്റ് ചെയ്തു. ജിക്കു മോന്‍ രാജിവെക്കുകയും ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലൈംഗിക ആരോപണം:ജോസ് തെറ്റയില്‍ രാജിവെക്കേണ്ടതില്ലെന്ന് ജനതാദള്‍ എസ്

June 25th, 2013

തിരുവനന്തപുരം: ലൈംഗികാ‍രോപണ വിധേയനയായ ജോസ് തെറ്റയില്‍ എം.എല്‍.എ രാജിവെക്കേണ്ടെന്ന് ജനതാദള്‍ എസ്. മുമ്പ് സമാനമായ അവസ്ഥകളില്‍ മന്ത്രിസ്ഥാനം രാജിവെക്കുകയാ‍ണ് മറ്റുള്ളവര്‍ ചെയ്തിട്ടുള്ളതെന്നും അതിനാല്‍ ധൃതി പിടിച്ച് രാജിവെക്കേണ്ടതില്ലെന്നും പാര്‍ട്ടി നേതൃത്വം പറയുന്നു. തെറ്റയിലിനു ധാര്‍മികവും രാഷ്ടീയവുമായ എല്ലാ പിന്തുണയും നല്‍കുമെന്ന് മാത്യുടിതോമസ് പറഞ്ഞു. തെറ്റയിലിന്റെ പേരില്‍ പുറത്ത് വന്നിരിക്കുന്ന ദ്രറ്^ ദൃശ്യങ്ങള്‍ ആര്‍ക്കും നിര്‍മ്മിക്കാവുന്നതാണെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ നീല ലോഹിത ദാസന്‍ നാടാര്‍ പറഞ്ഞു. എം.എല്‍.എ മാരായ ജമീല പ്രകാശവും സി.കെ.നാണുവും ജോസ് തെറ്റയില്‍ രാജിവെക്കേണ്ടതില്ല എന്ന നിലപാട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജമീല പ്രകാശം എം.എല്‍.എ ജോസ് തെറ്റയിലിനെ അനുകൂലിക്കുമ്പോള്‍ ഇടതു പക്ഷത്തുനിന്നുള്ള മുതിര്‍ന്ന വനിതാ നേതാക്കള്‍ തെറ്റയില്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വിവാഹ വാഗ്ദ്നം നല്‍കി ജോസ് തെറ്റയിലിന്റെ മകനും പിന്നീട് തെറ്റയിലും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി പറയുന്നത്. ചില വീഡിയോ ദൃശ്യങ്ങളും പരാതിയ്ക്കൊപ്പം യുവതി സമര്‍പ്പിച്ചിരുന്നു. ഈ ദൃശ്യങ്ങളിലെ ചില ഭാഗങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വരികയുണ്ടായി.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജോസ് തെറ്റയില്‍ എം.എല്‍.എയ്ക്കും മകനുമെതിരെ ലൈംഗിക ആരോപണം

June 24th, 2013

കൊച്ചി: മുന്‍ മന്ത്രിയും ജനതാ ദള്‍ സെക്യുലര്‍ എം.എല്‍.എയുമായ ജോസ് തെറ്റയിലിനും മകനുമെതിരെ ലൈംഗിക പീഡനം ആരോപിച്ച് യുവതി പരാതി നല്‍കി. പരാതിയ്ക്കൊപ്പം തെളിവായി എം.എല്‍.എയും യുവതിയും തമ്മില്‍ ഇടപഴകുന്ന ദൃശ്യങ്ങളും നല്‍കി. എം.എല്‍.എയുട മകനുമായി വിവാഹം ഉറപ്പിച്ചിരുന്നതായും എം.എല്‍.എയുടെ മകന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു വെന്നും പിന്നീട് എം.എല്‍.എയും തന്നെ പീഡിപ്പിച്ചതായുമാണ് യുവതി പരാതിയില്‍ പറയുന്നത്. വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയതോടെ യുവതി എം.എല്‍.എയുമായി ഫ്ലാറ്റില്‍ വച്ച് ബന്ധപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വെ‌ബ്ക്യാം വഴി പകര്‍ത്തുകയായിരുന്നു എന്ന് പറയുന്നു. അങ്കമാലി മഞ്ഞപ്ര സ്വദേശിനിയായ യുവതിയാണ് ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്.

ഒരു സ്വകാര്യ ചാനല്‍ യുവതിയുടെ പരാതിയും ഒളിക്യാമറ ദൃശ്യങ്ങളും പുറത്ത് വിട്ടതിനെ തുടര്‍ന്ന് ജോസ് തെറ്റയിലിന്റെ രാജി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകള്‍ പ്രകടനം നടത്തി.എന്നാല്‍ ആരോപണം രാഷ്ടീയ ഗൂഢാലോചനയാണെന്നും യുവതി കമ്പ്യൂട്ടര്‍ വിദഗ്ദയായതിനാല്‍ മോര്‍ഫ് ചെയ്ത് നിര്‍മ്മിച്ചതാണെന്നും തെറ്റയില്‍ പറഞ്ഞു. യുവതിയെ അറിയാമെന്നും എന്നാല്‍ മകനുമായി വിവാഹം ഉറപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തെറ്റയില്‍ രാജിവെക്കണമെന്ന് എല്‍.ഡി.എഫിലും ആവശ്യം ഉയര്‍ന്നു. എം.എല്‍.എ സ്ഥാനം രാജിവെച്ചാല്‍ അറസ്റ്റ് ഉണ്ടാകും എന്ന് കരുതി തെറ്റയില്‍ മുന്‍‌കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായും സൂചനയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അവിഹിതബന്ധങ്ങളും കുടുമ്പപ്രശ്നങ്ങളും: നിയമസഭ നിര്‍ത്തിവച്ചു
Next »Next Page » ലൈംഗിക ആരോപണം:ജോസ് തെറ്റയില്‍ രാജിവെക്കേണ്ടതില്ലെന്ന് ജനതാദള്‍ എസ് »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine