ഒല്ലൂര്‍ പള്ളിക്കെതിരെ കേസുകൊടുത്താല്‍ വിശ്വാസികള്‍ വിവാഹം മുടക്കും?

December 14th, 2015

തൃശ്ശൂര്‍: വികാരിയച്ചനെതിരെ കേസ് നല്‍കിയതിനു ആ കുടുബത്തിലെ വിവാഹം മുടക്കണമെന്ന് ആവശ്യപ്പെട്ട് ഇടകാംഗങ്ങളുടെ പ്രചാരണം. തൃശ്ശൂര്‍ ഒല്ലൂരിലാണ് ഇടവകയിലെ വിശ്വാസി സൂമൂഹം ജാഥയും ഫ്ലക്സും വച്ച് വിവാഹം മുടക്കുവാന്‍ പരസ്യ പ്രചാരണം നടത്തുന്നത്. സഹജീവികളോട് കരുണയും ശത്രുക്കളോട് ക്ഷമിക്കണമെന്നും പഠിപ്പിച്ച കൃസ്തുവിന്റെ പാത പിന്തുടരുന്നു എന്ന് അവകാശപ്പെടുന്നവരാണ് അങ്ങേയറ്റം മനുഷ്യാവകാശ നിഷേധമായ ഈ പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നത്. ഒല്ലൂര്‍ സെന്റ് ആന്റണീസ് പള്ളിയ്ക്കും വികാരിയച്ചനും എതിരെ കേസ് കൊടുത്ത മങ്കിടിയാന്‍ (തെക്കിനിയത്ത്) റാഫേലിന്റെ കുടുബത്തെയാണ് ഇടവക സമൂഹത്തിന്റെ പേരില്‍ ഭ്രഷ്ട് കല്പിച്ച് മാനസികമായും അല്ലാതെയും പീഡിപ്പിക്കുന്നത്. സഭാവിശ്വാസികളായ നൂറുകണക്കിനു ആളുകള്‍ ഫ്ലക്സ് ബോര്‍ഡും പ്ലക്കാര്‍ഡുകളും പിടിച്ച് കല്യാണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ഒല്ലൂരില്‍ ജാഥ നടത്തി. റാഫേലിനെതിരെ വ്യാപകമായ ഒപ്പുശേഖരണവും നടന്നിരുന്നു.

ഒല്ലൂര്‍ പള്ളി തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിനെതിരെ പള്ളിയോട് ചേര്‍ന്ന് വീട് വച്ച് താമസിക്കുന്ന റാഫേല്‍ കോടതിയെ സമീപിച്ചത്. കോടതി ഇദ്ദേഹത്തിന്റെ പരാതി സ്വീകരിച്ച് വെടിക്കെട്ട് സ്റ്റേ ചെയ്തു. കാര്യങ്ങള്‍ പരിശോധിച്ച് അന്തിമ തീരുമാനം ഏറ്റെടുക്കുവാന്‍ ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്‍കി. പഴയകാല ആചാരങ്ങളുടെ ഭാഗമായി നടത്താനുള്ള കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന 2007ല്‍ വന്ന ഒരു സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുന്‍‌കാലങ്ങളിലേതു പോലെ വെടിക്കെട്ട് നടത്തുവാന്‍ എ.ഡി.എം അനുവാദവും നല്‍കി. തുടര്‍ന്ന് വെടിക്കെട്ടും നടന്നു. ഇതിനെതുടര്‍ന്നാണ് വീടിനു നാശനഷ്ടമുണ്ടായി എന്ന് കാണിച്ച് കരിമരുന്ന് പ്രയോഗത്തില്‍ തന്റെ വീടിനു നാശനഷ്ടമുണ്ടായി എന്ന് കാണിച്ച് റാഫേല്‍ ജില്ലാ കോടതിയില്‍ പള്ളിക്കെതിരെയും ഫാ.നോബി അമ്പൂക്കനും ട്രസ്റ്റിമാര്‍ക്കെതിരെയും പരാതി നല്‍കിയത്.

ഇതേതുടര്‍ന്ന് ഇടവകാംഗങ്ങളും പള്ളിയും റാഫേലിനെതിരായി. തര്‍ക്കം മുറുകിയിരിക്കുമ്പോളാണ് റാഫേലിന്റെ മകന്റെ വിവാഹം വരുന്നത്. ഇതിന്റെ
ആവശ്യങ്ങള്‍ക്കായി പള്ളിയുമായി ബന്ധപ്പെട്ടപ്പോള്‍ കേസിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആക്കണമെന്ന് ആവശ്യം ഉയര്‍ന്നു. എന്നാല്‍ റാഫേല്‍ ഇതിനു
വഹ്ശങ്ങിയില്ല. തുടര്‍ന്ന് ഇദ്ദേഹത്തെ ബിഷപ് ഹൌസില്‍ വിളിച്ച് ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും അതിനും വഴങ്ങാതെ വന്നതോടെയാണ് വിശ്വാസികളെ അണി നിരത്തി റാഫേലിനെതിരെ പരസ്യമായ പ്രകടനം നടത്തിയത്. വിവാഹം പള്ളിയില്‍ വച്ച് നടത്തണമെന്നും താന്‍ വിശ്വാസങ്ങള്‍ക്ക് എതിരല്ലെന്നുമാണ് റാഫേലിന്റെ നിലപാട്.

സഭയ്ക്കെതിരെയും വികാരിക്കെതിരെയും പരാതി നല്‍കുന്നവര്‍ക്ക് ഇതായിരിക്കും ഗതിയെന്നാണ് ഇത്തരം ജാഥകളും പ്ലക്കാര്‍ഡുകളും വഴി ഭീഷണിയുടെ സ്വരത്തില്‍ നല്‍കുന്നത്. സംഭവത്തെ കുറിച്ച് പ്രമുഖ മാധ്യമങ്ങളും രാഷ്ടീയ പ്രസ്ഥാനങ്ങളും നിശ്ശബ്ദത പാലിച്ചെങ്കിലും സോഷ്യല്‍ മീഡിയ ഈ വിഷയത്തെ ഏറ്റെടുത്തു. ശക്തമായ വിമര്‍ശനമാണ് ഈ സംഭവത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. അങ്ങേയറ്റം ലജ്ജാകരും പ്രതിഷേധാര്‍ഹവുയ പ്രതിഷേധാര്‍ഹവുമാണ് സംഭവമെന്ന് പലരും അഭിപ്രായപ്പെട്ടു. കൌമാരക്കാരായ കുട്ടികളെ കൂടെ ഈ ജാഥയില്‍ ഉള്‍പ്പെടുത്തിയതിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എന്തു തെളിവാണ് കേന്ദ്ര സര്‍ക്കാരിന് ഉമ്മന്‍ ചാണ്ടിക്ക് എതിരെ ലഭിച്ചത് എന്ന് പിണറായി വിജയന്‍

December 13th, 2015

pinarayi-vijayan-epathram
കൊച്ചി : മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ തിന്റെ കാരണം ചോദിച്ചും വിമര്‍ശിച്ചും പിണറായി വിജയന്റെ ഫേസ് ബുക്ക് പോസ്റ്റ്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യാണ് ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങി ലേക്ക് പ്രധാന മന്ത്രിയെ ക്ഷണിച്ച് ഔദ്യോഗിക മായി കത്തയച്ചത്. ആ ക്ഷണ പ്രകാരം കേരളത്തില്‍ എത്തുന്ന മോഡി അതേ മുഖ്യ മന്ത്രി തന്നോടൊപ്പം വേദി പങ്കി ടേണ്ട തില്ല എന്നു തീരുമാനി ച്ചതിനു പിന്നിലെ കാരണം എന്താണ്? ഉമ്മന്‍ ചാണ്ടി യുടെ അയോഗ്യത തെളിയിക്കുന്ന രഹസ്യ മായ എന്തു തെളി വാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് എന്ന് അറിയാന്‍ ജന ങ്ങള്‍ ക്കാകെ ആഗ്രഹമുണ്ട്. മുഖ്യ മന്ത്രിയെ അയിത്തം കല്‍പിച്ച് മാറ്റി നിര്‍ത്തുന്ന പ്രധാന മന്ത്രി മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസി ലെ പ്രതി യുമാ യാണ് വേദി പങ്കിടുന്നത്.

ആര്‍. ശങ്കര്‍ പ്രതിമ അനാഛാ ദന ച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ വിഷയ ത്തിലാണ് പിറായി വിജയന്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ പ്രതികരിച്ചത്.

‘വെള്ളാപ്പള്ളിയുടെ വര്‍ഗീയ വിദ്വേഷ പ്രചാര ണത്തി നെതിരെ യഥാ വിധി നിയമ നടപടി എടുക്കാതെ ഒളിച്ചു കളിച്ച യു. ഡി. എഫ്. സര്‍ക്കാരിന്റെ ദൗര്‍ബല്യമാണ് ഈ ദുരവസ്ഥ സൃഷ്ടിച്ചത്. വര്‍ഗീയ തയ്ക്കും അതിന്റെ കുടിലത കള്‍ക്കും വിനീത വിധേയ മായി കീഴടങ്ങി യതിന്റെ കൂലി യാണ് ഉമ്മന്‍ ചാണ്ടിക്ക് കിട്ടു ന്നത്.’ എന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

- pma

വായിക്കുക: , , ,

Comments Off on എന്തു തെളിവാണ് കേന്ദ്ര സര്‍ക്കാരിന് ഉമ്മന്‍ ചാണ്ടിക്ക് എതിരെ ലഭിച്ചത് എന്ന് പിണറായി വിജയന്‍

പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയത് അന്വേഷിക്കണം : എ. കെ. ആന്റണി

December 13th, 2015

ak-antony-epathram
കൊച്ചി : മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ തിനെ ക്കുറിച്ച് പ്രധാന മന്ത്രി അന്വേഷി ക്കണം എന്ന് എ. കെ. ആന്റണി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത് ഞെട്ടലുണ്ടാക്കി. ക്ഷണിച്ചവര്‍ തന്നെ വരേണ്ടെന്ന് പറഞ്ഞത് ദുഃഖ കരമാണ്. പ്രധാന മന്ത്രി പങ്കെടുക്കുന്ന ചടങ്ങ് ആയ തിനാല്‍ പ്രധാന മന്ത്രി തന്നെ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം. സംഘാട കര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയ ശക്തി കള്‍ ആരാണ് എന്ന് അറിയാം എന്നും എ. കെ. ആന്റണി കൊച്ചി യില്‍ വെച്ച് മാധ്യമ പ്രവര്‍ത്ത കരോട് പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയത് അന്വേഷിക്കണം : എ. കെ. ആന്റണി

നരേന്ദ്ര മോഡിക്ക് എതിരെ രൂക്ഷ വിമര്‍ശന വുമായി പിണറായി വിജയന്‍

December 10th, 2015

pinarayi-vijayan-epathram
കൊച്ചി : പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ രൂക്ഷ വിമര്‍ശന വു മായി പിണറായി വിജയന്‍ രംഗ ത്ത്. കേരളം സന്ദര്‍ശിക്കുന്ന പ്രധാന മന്ത്രി യു മായി കൂടി ക്കാഴ്ചക്ക് സമയം ചോദിച്ച മുഖ്യ മന്ത്രി ഉള്‍പ്പടെ യുള്ള മന്ത്രി മാരോട് വിമാന ത്താവള ത്തിന്റെ ടെക്‌നിക്കല്‍ ഏരിയ യില്‍ ചെല്ലണം എന്നുള്ള പ്രധാന മന്ത്രിയുടെ നിര്‍ദ്ദേശ ത്തെ യാണ് പിണറായി വിജയന്‍ തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ വിമര്‍ശിച്ചി രിക്കു ന്നത്.

” പ്രധാന മന്ത്രിയായ ശേഷം ആദ്യ മായി കേരളം സന്ദര്‍ശി ക്കുന്ന നരേന്ദ്ര മോഡിയെ, മുഖ്യ മന്ത്രി ഉൾപ്പെടെ യുള്ള മന്ത്രി മാർ കാണണം എങ്കില്‍ വിമാന ത്താവള ത്തിന്റെ ടെക്‌നിക്കല്‍ ഏരിയ യില്‍ ചെല്ലണം എന്നത് അപമാന കര മാണ്…”  എന്നാണ് പിണറായി യുടെ കുറിപ്പ് തുടങ്ങു ന്നത്.

face-book-post-of-pinarayi-vijayan-ePathram

ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റു വാങ്ങാനും ഹെലി കോപ്റ്റ റില്‍ സഞ്ചരിച്ച് ബി. ജെ. പി. സമ്മേളന ത്തില്‍ പ്രസംഗി ക്കാനും സമയം കണ്ടെത്തുന്ന പ്രധാന മന്ത്രി, കേരള ത്തിലെ മന്ത്രി മാരു മായു ള്ള കൂടി ക്കാഴ്ചക്ക് സമയം അനുവദിക്കാത്ത തിനെ ചോദ്യം ചെയ്യുന്നുണ്ട്.

ഇത്രയും വലിയ അവഹേളനം ഉണ്ടായിട്ടും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പ്രതി കരി ക്കാത്തത് തന്നെ അത്ഭുത പ്പെടുത്തി എന്നും പിണറായി പറയുന്നു. മോഡി ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യേയും തന്റെ പോസ്റ്റില്‍ പിണറായി കുറ്റ പ്പെടുത്തു ന്നുണ്ട്.

കേന്ദ്ര ത്തോടും ബി. ജെ. പി. യോടും ഉള്ള ദാസ്യ മനോ ഭാവ മാണ് ഇതിന് എതിരെ മുഖ്യ മന്തി അടക്ക മുള്ളവര്‍ പ്രതികരി ക്കാത്തത് എന്നും പിണ റായി കുറ്റ പ്പെടു ത്തുന്നു.

- pma

വായിക്കുക: , , , ,

Comments Off on നരേന്ദ്ര മോഡിക്ക് എതിരെ രൂക്ഷ വിമര്‍ശന വുമായി പിണറായി വിജയന്‍

അനുവാദം ഇല്ലാതെ തന്റെ ഫോട്ടോ ഡി.വൈ.എഫ്.ഐ ഉപയോഗിച്ചത് തെമ്മാടിത്തരം: ദീപ നിശാന്ത്

December 5th, 2015

തൃശ്ശൂര്‍:ഡി.വൈ.എഫ്.ഐ സമ്മേളന പോസ്റ്ററില്‍ തന്റെ ഫോട്ടോ അനുവാദം ഇല്ലാതെ ചേര്‍ത്തതിനെതിരെ എഴുത്തുകാരിയും ശ്രീകേരളവര്‍മ്മ കോളേജ് അധ്യാപികയുമായ ശ്രീമതി ദീപ നിശാന്ത്. ഡി.വൈ.എഫ്.ഐ പൊന്നാനി ബ്ലോക്ക് സമ്മേളനത്തിന്റെ പോസ്റ്ററിലാണ് ദീപയുടെ ചിത്രം അച്ചടിച്ചിരിക്കുന്നത്. കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ നടത്തിയ ബീഫ് ഫെസ്റ്റിവെലുമായി ബന്ധപ്പെട്ട് ദീപ ടീച്ചര്‍ നടത്തിയ അനുകൂല പരാമര്‍ശങ്ങള്‍ ഏറെ വിവാ‍ദമായിരുന്നു. എ.ബി.വി.പി, യുവമോര്‍ച്ച ഉള്‍പ്പെടെ സംഘപരിവാര്‍ അനുകൂല സംഘടനകള്‍ അന്ന് ദീപടീച്ചര്‍ക്കെതിരെ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍, ഡോ.തോമസ് ഐസക് തുടങ്ങി ഇടതു പക്ഷത്തെ പ്രമുഖര്‍ അന്ന് ദീപയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ഡി.വൈ.എഫ്.ഐക്കാര്‍ നടത്തിയത് തെമ്മാടിത്തരമാണെന്ന് ദീപടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചതോടെ വീണ്ടും വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. ടീച്ചറുടെ കടുത്ത പരാമര്‍ശം ബീഫ് ഫെസ്റ്റിവെല്‍ വിഷയത്തില്‍ അവരെ അനുകൂലിച്ച ഇടതുപക്ഷത്തിനെ പ്രതിരോധത്തിലാക്കി. ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട് ദീപടീച്ചറുടെ പോസ്റ്റിന്റെ മറവില്‍ ഉയര്‍ന്ന വിവാദം മറയാക്കി ഇടതു പക്ഷവും ഒപ്പം തീവ്ര മുസ്ലിം മത മൌലികവാദികളും സംഘപരിവാര്‍ ഉള്‍പ്പെടെ ഹിന്ദു സംഘടനകളെ വലിയതോതില്‍ ആക്രമിച്ചിരുന്നു. അവസരം കാ‍ത്തിരുന്ന സംഘപരിവാര്‍ അനുകൂലികള്‍ ഇതോടെ ഇടതു പക്ഷത്തിനെതിരെ കമന്റുകളും പോസ്റ്ററുകളുമായി തിരിച്ചടിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴെയും കൂടാതെ സാമൂഹ്യമാധ്യമങ്ങളിലെ വിവിധ ഗ്രൂപ്പുകളിലും ചൂടേറിയ വാദപ്രദിവാദങ്ങളാണ് നടക്കുന്നത്.

താനറിയതെ ഒരു പരിപാടിക്ക് എന്റെ ഫോട്ടോ സഹിതം പ്രചാരണം നടത്തുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. അതാരു ചെയ്താലും ശരി തെറ്റു തന്നെയാണ്. ദീപ നിശാന്ത് അതിനു മാത്രം സാംസ്കാരിക പ്രവര്‍ത്തനമൊന്നും നടത്തിയിട്ടില്ല.സാമൂഹ്യ സാംസ്കാരിക രംഗത്ത് നിലവില്‍ ഇടപെടുന്നുണ്ടോ ഭാവിയില്‍ ഇടപെടണോ വേണ്ടയോ എന്നതൊക്കെ എന്റെ വ്യക്തിപരമായ സ്വാതന്ത്യ്രമാണ്. അതിലൊരാളും കൈകടത്തേണ്ടതില്ല.നിലവില്‍ അധ്യാപിക എന്ന ജോലിയില്‍ പൂര്‍ണ്ണസംതൃപ്തയാണ്. പ്രവര്‍ത്തനമേഖല വിപുലമാക്കുമ്പോശ് ഞാന്‍ തന്നെ അറിയിച്ചോളാം.

ഒരു വ്യക്തിയുടെ സ്വകാര്യതയെ അല്‍പ്പമെങ്കിലും മാനിക്കുക. എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും… പിന്നെ ഇതിന്റെ അനുബന്ധ പോസ്റ്റുകള്‍ ധാരാളം കണ്ടു. ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ ശ്രമിക്കണമെന്ന് എതിര്‍ക്കുന്നവരോട് പറയുന്നില്ല. പറഞ്ഞിട്ടും പ്രയോജനമില്ലെന്ന് എനിക്കേറെക്കുറെ ബോധ്യപ്പെട്ടിട്ടുണ്ട്. അതു കൊണ്ട് വ്യക്തിഹത്യ നടത്തിക്കൊണ്ടേയിരിക്കുക. ആശംസകള്‍! എന്നെല്ലാമാണ് ടീച്ചര്‍ തന്റെ ഫേസ് ബുക്കില്‍ കുറിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വെള്ളാപ്പള്ളിയുടെ പാര്‍ട്ടി പ്രഖ്യാപനം ഇന്ന് വൈകീട്ട്
Next »Next Page » വെള്ളാപ്പള്ളി യുടെ പാർട്ടി : ഭാരത് ധർമ്മ ജന സേന »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine