ഗജരാജന്‍ തായങ്കാവ് മണികണ്ഠന് കണ്ണീരോടെ വിട

March 25th, 2014

തൃശ്ശൂര്‍: ആനപ്രേമികളേയും തായങ്കാവ് വാസികളേയും കണ്ണീരിലാഴ്ത്തിക്കൊണ്ട് ഗജരാജന്‍ തായങ്കാവ് മണ്‍കണ്ഠന്‍ (33) വിടവാങ്ങി. ഇന്നലെ രാവിലെ ആറരയോടെ ആയിരുന്നു ചൂണ്ടല്‍ തായങ്കാവ് ക്ഷേത്രപരിസരത്ത് ആന ചരിഞ്ഞത്. കേരളത്തിലെ തലയെടുപ്പുള്ള ആനച്ചന്തങ്ങളില്‍ ഒന്നായിരുന്നു മണികണ്ഠന്‍. 25 വര്‍ഷം മുമ്പാണ് 85,000 രൂപയ്ക്ക് പറമ്പിക്കുളം ഫോറസ്റ്റ് റേഞ്ച് ഓഫില്‍ നിന്നും വാങ്ങി നാട്ടുകാര്‍ ഇവനെ തായങ്കാവ് ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയത്. അന്നിവനു പ്രായം കഷ്ടിച്ച് എട്ടു വയസ്സ്. കുസൃതിത്തരങ്ങളുമായി നാട്ടുകാരുടെ കണ്ണിലുണ്ണിയായി അവന്‍ വളര്‍ന്നു. യൌവ്വനത്തിലേക്ക് കടന്നതോടെ നാടന്‍ ആനകളുടെ കൂട്ടത്തിലെ ഉയരക്കേമനായി മാറി. ശാന്ത സ്വഭാവവും ഉയരവും അഴകും ഒത്തിണങ്ങിയ മണികണ്ഠനു കേരളത്തിലെ ഉത്സവപ്പറമ്പുകളില്‍ വലിയ ഒരു ആരാധകവൃന്ദം ഉണ്ട്.

ആനയെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലേക്ക് ഏറ്റെടുക്കുവാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു എങ്കിലും നാട്ടുകാരുടെ ശക്തമായ എതിര്‍പ്പും കോടതി ഇടപെടലും വന്നതോടെ അത് ഒഴിവായി.കുറച്ച് കാലമായി വയറിനു അസുഖം മണികണ്ഠനെ അലട്ടുവാന്‍ തുടങ്ങിയിട്ട്. ഡോ.ടി.എസ്.രാജീവിന്റെ നേതൃത്വത്തില്‍ ആനയെ ചികിത്സിച്ചിരുന്നത്.

ആന ചരിഞ്ഞത് അറിഞ്ഞ് ആയിരക്കണക്കിനു ആളുകളാണ് തായങ്കാവിലേക്ക് എത്തിയത്. ഇതിനിടയില്‍ മണികണ്ഠന്റെ ജഡം സംസ്കരിക്കുവാന്‍ കൊണ്ടു പോകുന്നതിനെതിരെ ഒരുവിഭാഗം നാട്ടുകാര്‍ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ രംഗത്തെത്തി. ആന സംരക്ഷണ ട്രസ്റ്റിന്റെ ഭാരവാഹികളും പാപ്പാനും സ്ഥലത്തില്ലാതെ ജഡം കൊണ്ടു പോകുവാന്‍ സമ്മതിക്കില്ലെന്ന് അവര്‍ പറഞ്ഞു. പാപ്പാന്‍ ആനയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി അവര്‍ ആരോപിച്ചു. മുമ്പും ആനകളെ ക്രൂരമായി മര്‍ദ്ദിച്ച് അംഗവൈകല്യം വരുത്തിയ കുപ്രസിദ്ധമായ ചരിത്രം ഉള്ള പാപ്പാന്‍ ആണ് മണികണ്ഠന്റെ ഒന്നാം പാപ്പാനായി ജോലി ചെയ്തിരുന്നത്. വിവരം അറിഞ്ഞ് സംഭവ പോലീസ് സംഭവ സ്ഥാലത്തെത്തി പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തിവീശി. അതിനു ശേഷമാണ് ആനയുടെ ജഡം മറവ് ചെയ്യുന്നതിനായി വാളയാര്‍ കാട്ടിലേക്ക് കൊണ്ടു പോയത്. ആനയോടുള്ള ആദരസൂചകമായി വൈകീട് കടകള്‍ അടച്ചു അനുശോചന യോഗവും ചേര്‍ന്നു.മണികണ്ഠന്റെ അകാല വിയോഗത്തില്‍ ദുബായ് ആനപ്രേമി സംഘം അനുശോചനം രേഖപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി.എസ്സിന്റെ വാക്കുകള്‍ ടി.പിക്ക് ഏറ്റ അമ്പത്തിരണ്ടാമത്തെ വെട്ട്: കെ.കെ.രമ

March 20th, 2014

കോഴിക്കോട്: ആര്‍.എം.പിയെ തള്ളിപ്പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ പറഞ്ഞ വാക്കുകള്‍ കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന് ഏറ്റ അമ്പത്തിരണ്ടാമത്തെ വെട്ടാണെന്ന് കെ.കെ.രമ. ആര്‍.എം.പിയെ കോണ്‍ഗ്രസ്സിന്റെ വാലാണെന്നും തിരുവഞ്ചൂര്‍ പറയുന്നതാണ് കെ.കെ.രമയും ആര്‍.എം.പിയും ചെയ്യുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി. രമയുടെ കേരള യാത്ര ഉപേക്ഷിച്ചത് തിരുവഞ്ചൂര്‍ പറഞ്ഞിട്ടാണെന്നും ഒരു പ്രമുഖ ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ വി.എസ്. പറഞ്ഞു. ടി.പി ചന്ദ്രശേഖരന്‍ വധക്കേശില്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടിനെ അംഗീകരിക്കുന്നു എന്നും വി.എസ് വ്യക്തമാക്കി.

വി.എസിനെ കണ്ടല്ല തങ്ങള്‍ ആര്‍.എം.പി രൂപീകരിച്ചതെന്നും പിണറായി വിജയനും കാരാട്ടിനും വേണ്ടിയാണ് വി.എസ് സംസാരിക്കുന്നതെന്നും രമ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ രക്ഷിക്കാനാണ് സ്വന്തം മന:സാക്ഷിയെ വഞ്ചിച്ച് വി.എസ് ഇത്തരത്തില്‍ നിലപാടെടുത്തതെന്നും രമ കുറ്റപ്പെടുത്തി. തങ്ങളുടേത് ചെറിയ പാര്‍ട്ടിയാണെന്നും തിരഞ്ഞെടുപ്പ് തീയതി പെട്ടെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേരളയാത്ര മാറ്റിവെച്ചതെന്നും രമ പറഞ്ഞു. തങ്ങള്‍ അന്നും ഇന്നും വി.എസിനെ നല്ല കമ്യൂണിസ്റ്റുകാരനായാണ് കണ്ടിട്ടുള്‍ലതെന്നും വി.എസ് പറഞ്ഞ് പല അഭിപ്രായങ്ങളും ഈ സമൂഹത്തില്‍ നിലനില്‍ക്കുകയാണെന്നും എന്നാല്‍ വി.എസ്.പുറകോട്ട് പോയ്ാല്വ്ി.എസിന ജനം പുച്ഛിച്ചു തള്ളുമെന്നും രമ കൂട്ടിച്ചേര്‍ത്തു.

വി.എസിനെ ചുരുക്കിക്കെട്ടാന്‍ നോക്കെണ്ടെന്നും, പാര്‍ട്ടിയുടെ സമുന്നതനായ നേതാവാണ് വി.എസ്.എന്നും പിണറായി ഇന്ന് പറഞ്ഞിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വയനാട്ടില്‍ ഷാനവാസിനെതിരെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധം; യു.ഡി.എഫ് ആശങ്കയില്‍

March 15th, 2014

വയനാട്ടില്‍ ഷാനവാസിനെതിരെ കോണ്‍ഗ്രസ്സുകാരുടെ കടുത്ത പ്രതിഷേധം; യു.ഡി.എഫ് ആശങ്കയില്‍
മാനന്തവാടി: വയനാട് നിയോജക മണ്ഡലത്തിലെ സ്ഥാനാ‍ര്‍ഥിയും നിലവിലെ എം.പിയുമായ എം.ഐ. ഷാനവാസിനെതിരെ മാനന്തവാടി നിയോജക മണ്ഡലം കണ്‍‌വെന്‍ഷനില്‍ രൂക്ഷവിമര്‍ശനം.മണ്ഡലവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അത്യാവശ്യകാര്യങ്ങള്‍ അറിയിച്ചാല്‍ പോലും എം.പി നടപടി എടുക്കാറില്ലെന്നും ഫോണില്‍ വിളിച്ചാല്‍ എടുക്കാറില്ലെന്നും പ്രവര്‍ത്തകര്‍ ആക്രോശിച്ചു. രാവിലെ യോഗത്തിനെത്തിയെ എം.പിയെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൂക്കിവിളിച്ചും വിമര്‍ശിച്ചുമാണ് വരവേറ്റത്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ബഹളത്തിനിടെ ഷാനവാസിനു നേരെ കയ്യേറ്റ ശ്രമവും നടന്നതായി സൂചനയുണ്ട്. ഉച്ചക്ക് ജുമ നമസ്കാരത്തിനായി കുറച്ച് സമയം യോഗം നിര്‍ത്തിവച്ചിരുന്നു തുടര്‍ന്ന് വീണ്ടും യോഗം ചേര്‍ന്നെങ്കിലും പ്രവര്‍ത്തകര്‍ വീണ്ടും പ്രതിഷേധവുമായി എഴുന്നേറ്റു. രംഗം വഷളായതിനെ തുടര്‍ന്ന് എം.പി.യോഗത്തില്‍ നിന്നും ഇറങ്ങിപ്പോന്നു എന്ന വാര്‍ത്തയും പരന്നു.

ആദിവാസികളും, കര്‍ഷകരും ധാരാളമുള്ള വയനാട് ജില്ല വികസനത്തില്‍ ഏറെ പിന്നോക്കമാണ്. നേരത്തെ കോഴിക്കോട്, കണ്ണൂര്‍ പാര്‍ളമെന്റ് നിയോജകമണ്ഡലങ്ങളുടെ ഭാഗമായിരുന്ന വയനാട് ജില്ലയ്ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് പുതിയ നിയോജകമണ്ഡലമായി കയറ്റം കിട്ടിയത്. വന്‍ ഭൂരിപക്ഷത്തോടെ ആണ് വയനാട്ടുകാര്‍ തങ്ങളുടെ ആദ്യ എം.പിയായി ഷാജവാസിനെ തിരഞ്ഞെടുത്ത് പാര്‍ളമെന്റിലെക്ക് അയച്ചത്. എന്നാല്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു എന്നതല്ലാതെ മണ്ഡലത്തിന്റെ വികസന കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കുവാന്‍ ഷാനവാസിനായില്ല. ഇടക്കാലത്ത് ഒരു വര്‍ഷത്തോളം അസുഖ ബാധിതനായി ചികിത്സയിലും ആയിരുന്നു.

ഷാനവാസിനെതിരെ കോണ്‍ഗ്രസ്സില്‍ നിന്നും മാത്രമല്ല ഘടക കക്ഷികളില്‍ നിന്നും ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടും അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയതോടെ പ്രതിഷേധക്കാര്‍ പരസ്യമായി രംഗത്തെത്തി. ഷാനവാസിനെതിരെ യൂത്ത് ലീഗ് നേരത്തെ നേതൃത്വത്തിനു കത്തു നല്‍കിയിരുന്നു. മണ്ഡലത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കാത്തവരെ വയനാട്ടിലേക്ക് അയക്കരുതെന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. ഇതെല്ലാം അവഗണിച്ചാണ് വീണ്ടും സ്ഥാനാര്‍ഥിയാക്കിയത്.

കെ.പി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെട്ട ആദ്യ യോഗത്തില്‍ തന്നെ രൂക്ഷമായ വിമര്‍ശനം നേരിടേണ്ടിവന്നത് യു.ഡി.എഫ് നേതൃത്വത്തേയും വെട്ടിലാക്കി. പ്രവര്‍ത്തകരുടെ വികാരം ഇതാണെങ്കില്‍ വോട്ടര്‍മാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന പ്രതികരണം എന്താകും എന്ന ആശങ്കയിലാണ് നേതൃത്വം. ഇടതു പക്ഷ സ്ഥാനാര്‍ഥിയായി സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് സത്യന്‍ മോകേരിയാണ് രംഗത്തുള്ളത്. കസ്തൂരി രംഗന്‍ കമ്മറ്റിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിനെതിരായ വികാരവും കണക്കിലെടുക്കുമ്പോള്‍ വയനാട്ടില്‍ കടുത്ത പരീക്ഷണമാണ് ഇത്തവണ ഷാനവാസിനു നേരിടേണ്ടിവരിക.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡീന്‍ കുര്യാക്കോസിനു ഇടുക്കി ബിഷപ്പിന്റെ ശകാരം

March 15th, 2014

തൊടുപുഴ: ഇടുക്കി പാര്‍ളമെന്റ് സീറ്റിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷനുമായ ഡീന്‍ കുര്യാക്കോസിന് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ശകാരം. കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ദാര്‍ഷ്ട്യമാണെന്നും യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് പക്വതയില്ലെന്നും പറഞ്ഞ ബിഷപ്പ് വോട്ടിനു വേണ്ടി മാത്രമാണ് സഭയെ തേടിവരുന്നതെന്നും സ്ഥാനമാനങ്ങള്‍ കിട്ടിക്കഴിഞ്ഞാല്‍ എല്ലാവരും തങ്ങളെ മറക്കുമെന്നും തുറന്നടിച്ചു. കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ക്ക് എന്ത് സത്യ സന്ധതയാണ് ഉള്ളതെന്ന് ഡീനിനോട് ബിഷപ്പ് ചോദിച്ചു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത പി.ടി.തോമസിന്റെ ഗതികണ്ടില്ലെ എന്ന് പറഞ്ഞ ബിഷപ്പ് പട്ടയ പ്രശ്നത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത റവന്യൂമന്ത്രി അടൂര്‍ പ്രകാശിനെ മന്ത്രിസഭയില്‍ നിന്നും പറിച്ചെറിയണമെന്നും ആവശ്യപ്പെട്ടു. ബിഷപ്പിനെ കാണുവാന്‍ രൂപത ആസ്ഥാനത്തെത്തിയതായിരുന്നു ഡീന്‍ കുര്യാക്കോസ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബ്ദുള്ളക്കുട്ടി എം.എല്‍.എയെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു

March 12th, 2014

കണ്ണൂര്‍: അബ്ദുള്ളക്കുട്ടി എം.എല്‍.എയെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കണ്ണൂര്‍ പയ്യാമ്പലം ബീച്ചിനു സമീപമുള്ള ഹോട്ടലില്‍ കോണ്‍ഗ്രസ്സ് യോഗത്തില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു അബ്ദുള്ളക്കുട്ടി. ഈ സമയത്താണ് ഹോട്ടലിലേക്ക് ഇരച്ചു കയറിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്തത്. ഉന്തിനും തള്ളിനുമിടയില്‍ അബ്ദുള്ളക്കുട്ടി നിലത്ത് വീണു. പോലീസെത്തിയാണ് എം.എല്‍.എയെ രക്ഷപ്പെടുത്തിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

സോളാര്‍ തട്ടിപ്പ് കേസില്‍ കുറ്റാരോപിതയായ സരിത എസ്.നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ദുള്ളക്കുട്ടി രാജിവെക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹോട്ടലിനു പുരത്തും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

സരിത എസ്.നായരുടെ പരാതിപ്രകാരം ബലാത്സംഗത്തിനും പുറമെ സ്ത്രീകളുടെ അന്തസ്സിനു കളങ്കം വരുത്തി, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് അബ്ദുള്ളക്കുട്ടിയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഐ.പി.സി 354എ,376,506 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം തിരുവനന്തര്‍പുരം വനിതാപോലീസ് കേസെടുത്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് എം.എല്‍.എയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അര്‍.എസ്.പി. ഇടത് മുന്നണി വിട്ടു; പ്രേമചന്ദ്രന്‍ കൊല്ലത്ത് സ്ഥാനാര്‍ഥി
Next »Next Page » ഡീന്‍ കുര്യാക്കോസിനു ഇടുക്കി ബിഷപ്പിന്റെ ശകാരം »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine