മുല്ലപ്പെരിയാർ: ജലനിരപ്പ് ഉയർത്താൻ സുപ്രീം കോടതിയുടെ അനുമതി

May 8th, 2014

mullaperiyar-dam-epathram

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുവാനുള്ള തമിഴ്നാടിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. 136 അടിയിൽ നിന്നും 142 അടിയായി ജലനിരപ്പ് ഉയർത്തുന്നത് തടഞ്ഞ് കൊണ്ട് കേരളം കൊണ്ടു വന്ന നിയമം ഭരണഘടനാ വിരുദ്ധമാണ് എന്നും സുപ്രീം കോടതി വിധിച്ചു.

കോടതി നിയമിച്ച വിദഗ്ദ്ധ സംഘം അണക്കെട്ട് സുരക്ഷിതമാണ് എന്ന് കണ്ടെത്തിയതായി കോടതി അറിയിച്ചു. അണക്കെട്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ച 2006ലെ കോടതി വിധിക്ക് വിരുദ്ധമായി യാതൊന്നും പിന്നീട് നടത്തിയ അന്വേഷണത്തിലോ, ശാസ്ത്രീയ പരിശോധനകളിലോ, പഠനങ്ങളിലോ കണ്ടെത്താനായിട്ടില്ല എന്നും കോടതി ഓർമ്മിപ്പിച്ചു.

ഇരു സംസ്ഥാനങ്ങളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ് എന്നത് ജനോപകാരപ്രദമായ ഒരു പരിഹാരം അസാദ്ധ്യമാക്കുന്നതായ് കോടതി അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നിർദ്ദേശം തമിഴ്നാടിന്റെ മേൽ അടിച്ചേൽപ്പിക്കാൻ ആവില്ല എന്ന് കോടതി പറഞ്ഞു. എന്നാൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ ധാരണയിൽ എത്തിയാൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള അനുമതിക്കായി കോടതിയെ സമീപിക്കാം എന്നും ബുധനാഴ്ച്ച പുറപ്പെടുവിച്ച വിധിയിൽ സുപ്രീം കോടതി അറിയിച്ചു.

എന്നാൽ കേരളത്തിന്റെ ആശങ്കകൾ ദൂരീകരിക്കുവാൻ ഒരു മൂന്നംഗ സമിതിയെ കോടതി നിയോഗിക്കും. തമിഴ്നാടിന്റേയും കേരളത്തിന്റേയും പ്രതിനിധികൾക്ക് പുറമെ കേന്ദ്ര ജല കമ്മിഷന്റെ പ്രതിനിധിയും ഈ സമിതിയിൽ ഉണ്ടാവും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്തുന്ന പ്രക്രിയ കേന്ദ്ര ജല കമ്മിഷൻ പ്രതിനിധി അദ്ധ്യക്ഷനായുള്ള ഈ സമിതിയുടെ പൂർണ്ണമായ മേൽനോട്ടത്തിലാവും നടത്തുക.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഒ.രാജഗോപാലിനു പ്രതീക്ഷയേറുന്നു

March 27th, 2014

തിരുവനന്തപുരം: ഇരു മുന്നണികളുടേയും സ്ഥാനാര്‍ഥികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും ജനങ്ങള്‍ക്ക് വ്യക്തിപരമായി ഉള്ള താല്പര്യവും ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാലിനു തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ പ്രതീക്ഷ പകരുന്നു. നിലവിലെ എം.പിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ.ശശി തരൂരിര്‍ ക്രിക്കറ്റ് കോഴ വിവാദം, പാക്ക് മാധ്യമ പ്രവര്‍ത്തകയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദവും ഒടുവില്‍ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകളും മൂലം പ്രതിച്ഛായ മങ്ങി നില്‍ക്കുകയാണ്. പോരാത്തതിനു സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യനായ എം.പി.എന്ന ഒരു ധാരണ പരന്നതും അദ്ദേഹത്തിനു വിനയാകുന്നു. എല്‍.ഡി.ഫ് സ്ഥാനാര്‍ഥി ഡോ.ബെന്നറ്റ് അബ്രഹാമാകട്ടെ പേയ്മെന്റ് സീറ്റ് വിവാദത്തില്‍ പ്രതിച്ഛായക്ക് തിളക്കം നഷ്ടപ്പെടുകയും ചെയ്തു. സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ ശക്തമായ സമരം നടത്തിയ യുവജന വിഭാഗത്തിന്റെ എതിര്‍പ്പിനെ മറികടന്നാണ് ഈ സ്വാശ്രയ മെഡിക്കല്‍ കോളേജ് മുന്‍ പ്രിസിപ്പലിനെ സി.പി.ഐ സ്ഥാനാര്‍ഥിയാക്കിയത്. മണ്ഡലത്തിലെ നിര്‍ണ്ണായക ശക്തിയായ ക്രിസ്ത്യന്‍ വോട്ടുകളില്‍ പ്രതീക്ഷ അര്‍പ്പിക്കുമ്പോള്‍ തന്നെ നായര്‍-ഈഴവ വോട്ടുകള്‍ ഇടതു പക്ഷത്തുനിന്നും ബി.ജെ.പിയിലേക്ക് മാറും എന്നാണ് ഒരു വിഭാഗം രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തല്‍. രാഷ്ടീയത്തില്‍ പരിചയസമ്പന്നനല്ലാത്ത ബെന്നറ്റിനെ ജനം സ്വീകരിക്കുമോ എന്ന് പാര്‍ട്ടി പ്രവര്‍ത്തകരിലും ആശങ്കയുണ്ട്. നേരത്തെ തിരുവനന്തപുരത്ത് മത്സരിച്ചിട്ടുള്ള രാജഗോപാല്‍ പരാജയപ്പെട്ടു എങ്കിലും കേന്ദ്രമന്ത്രിയായ സമയത്ത് നടത്തിയ വികസനങ്ങളും രാഷ്ടീയമായി ഗുണം ചെയ്യും എന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്തെമ്പാടും ഉയര്‍ന്നിട്ടുള്ള കോണ്‍ഗ്രസ്സ് വിരുദ്ധ വികാരം തിരുവനന്തപുരത്തും പ്രതിഫലിക്കും.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഗജരാജന്‍ തായങ്കാവ് മണികണ്ഠന് കണ്ണീരോടെ വിട

March 25th, 2014

തൃശ്ശൂര്‍: ആനപ്രേമികളേയും തായങ്കാവ് വാസികളേയും കണ്ണീരിലാഴ്ത്തിക്കൊണ്ട് ഗജരാജന്‍ തായങ്കാവ് മണ്‍കണ്ഠന്‍ (33) വിടവാങ്ങി. ഇന്നലെ രാവിലെ ആറരയോടെ ആയിരുന്നു ചൂണ്ടല്‍ തായങ്കാവ് ക്ഷേത്രപരിസരത്ത് ആന ചരിഞ്ഞത്. കേരളത്തിലെ തലയെടുപ്പുള്ള ആനച്ചന്തങ്ങളില്‍ ഒന്നായിരുന്നു മണികണ്ഠന്‍. 25 വര്‍ഷം മുമ്പാണ് 85,000 രൂപയ്ക്ക് പറമ്പിക്കുളം ഫോറസ്റ്റ് റേഞ്ച് ഓഫില്‍ നിന്നും വാങ്ങി നാട്ടുകാര്‍ ഇവനെ തായങ്കാവ് ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയത്. അന്നിവനു പ്രായം കഷ്ടിച്ച് എട്ടു വയസ്സ്. കുസൃതിത്തരങ്ങളുമായി നാട്ടുകാരുടെ കണ്ണിലുണ്ണിയായി അവന്‍ വളര്‍ന്നു. യൌവ്വനത്തിലേക്ക് കടന്നതോടെ നാടന്‍ ആനകളുടെ കൂട്ടത്തിലെ ഉയരക്കേമനായി മാറി. ശാന്ത സ്വഭാവവും ഉയരവും അഴകും ഒത്തിണങ്ങിയ മണികണ്ഠനു കേരളത്തിലെ ഉത്സവപ്പറമ്പുകളില്‍ വലിയ ഒരു ആരാധകവൃന്ദം ഉണ്ട്.

ആനയെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലേക്ക് ഏറ്റെടുക്കുവാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു എങ്കിലും നാട്ടുകാരുടെ ശക്തമായ എതിര്‍പ്പും കോടതി ഇടപെടലും വന്നതോടെ അത് ഒഴിവായി.കുറച്ച് കാലമായി വയറിനു അസുഖം മണികണ്ഠനെ അലട്ടുവാന്‍ തുടങ്ങിയിട്ട്. ഡോ.ടി.എസ്.രാജീവിന്റെ നേതൃത്വത്തില്‍ ആനയെ ചികിത്സിച്ചിരുന്നത്.

ആന ചരിഞ്ഞത് അറിഞ്ഞ് ആയിരക്കണക്കിനു ആളുകളാണ് തായങ്കാവിലേക്ക് എത്തിയത്. ഇതിനിടയില്‍ മണികണ്ഠന്റെ ജഡം സംസ്കരിക്കുവാന്‍ കൊണ്ടു പോകുന്നതിനെതിരെ ഒരുവിഭാഗം നാട്ടുകാര്‍ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ രംഗത്തെത്തി. ആന സംരക്ഷണ ട്രസ്റ്റിന്റെ ഭാരവാഹികളും പാപ്പാനും സ്ഥലത്തില്ലാതെ ജഡം കൊണ്ടു പോകുവാന്‍ സമ്മതിക്കില്ലെന്ന് അവര്‍ പറഞ്ഞു. പാപ്പാന്‍ ആനയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി അവര്‍ ആരോപിച്ചു. മുമ്പും ആനകളെ ക്രൂരമായി മര്‍ദ്ദിച്ച് അംഗവൈകല്യം വരുത്തിയ കുപ്രസിദ്ധമായ ചരിത്രം ഉള്ള പാപ്പാന്‍ ആണ് മണികണ്ഠന്റെ ഒന്നാം പാപ്പാനായി ജോലി ചെയ്തിരുന്നത്. വിവരം അറിഞ്ഞ് സംഭവ പോലീസ് സംഭവ സ്ഥാലത്തെത്തി പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തിവീശി. അതിനു ശേഷമാണ് ആനയുടെ ജഡം മറവ് ചെയ്യുന്നതിനായി വാളയാര്‍ കാട്ടിലേക്ക് കൊണ്ടു പോയത്. ആനയോടുള്ള ആദരസൂചകമായി വൈകീട് കടകള്‍ അടച്ചു അനുശോചന യോഗവും ചേര്‍ന്നു.മണികണ്ഠന്റെ അകാല വിയോഗത്തില്‍ ദുബായ് ആനപ്രേമി സംഘം അനുശോചനം രേഖപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി.എസ്സിന്റെ വാക്കുകള്‍ ടി.പിക്ക് ഏറ്റ അമ്പത്തിരണ്ടാമത്തെ വെട്ട്: കെ.കെ.രമ

March 20th, 2014

കോഴിക്കോട്: ആര്‍.എം.പിയെ തള്ളിപ്പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ പറഞ്ഞ വാക്കുകള്‍ കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന് ഏറ്റ അമ്പത്തിരണ്ടാമത്തെ വെട്ടാണെന്ന് കെ.കെ.രമ. ആര്‍.എം.പിയെ കോണ്‍ഗ്രസ്സിന്റെ വാലാണെന്നും തിരുവഞ്ചൂര്‍ പറയുന്നതാണ് കെ.കെ.രമയും ആര്‍.എം.പിയും ചെയ്യുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി. രമയുടെ കേരള യാത്ര ഉപേക്ഷിച്ചത് തിരുവഞ്ചൂര്‍ പറഞ്ഞിട്ടാണെന്നും ഒരു പ്രമുഖ ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ വി.എസ്. പറഞ്ഞു. ടി.പി ചന്ദ്രശേഖരന്‍ വധക്കേശില്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടിനെ അംഗീകരിക്കുന്നു എന്നും വി.എസ് വ്യക്തമാക്കി.

വി.എസിനെ കണ്ടല്ല തങ്ങള്‍ ആര്‍.എം.പി രൂപീകരിച്ചതെന്നും പിണറായി വിജയനും കാരാട്ടിനും വേണ്ടിയാണ് വി.എസ് സംസാരിക്കുന്നതെന്നും രമ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ രക്ഷിക്കാനാണ് സ്വന്തം മന:സാക്ഷിയെ വഞ്ചിച്ച് വി.എസ് ഇത്തരത്തില്‍ നിലപാടെടുത്തതെന്നും രമ കുറ്റപ്പെടുത്തി. തങ്ങളുടേത് ചെറിയ പാര്‍ട്ടിയാണെന്നും തിരഞ്ഞെടുപ്പ് തീയതി പെട്ടെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേരളയാത്ര മാറ്റിവെച്ചതെന്നും രമ പറഞ്ഞു. തങ്ങള്‍ അന്നും ഇന്നും വി.എസിനെ നല്ല കമ്യൂണിസ്റ്റുകാരനായാണ് കണ്ടിട്ടുള്‍ലതെന്നും വി.എസ് പറഞ്ഞ് പല അഭിപ്രായങ്ങളും ഈ സമൂഹത്തില്‍ നിലനില്‍ക്കുകയാണെന്നും എന്നാല്‍ വി.എസ്.പുറകോട്ട് പോയ്ാല്വ്ി.എസിന ജനം പുച്ഛിച്ചു തള്ളുമെന്നും രമ കൂട്ടിച്ചേര്‍ത്തു.

വി.എസിനെ ചുരുക്കിക്കെട്ടാന്‍ നോക്കെണ്ടെന്നും, പാര്‍ട്ടിയുടെ സമുന്നതനായ നേതാവാണ് വി.എസ്.എന്നും പിണറായി ഇന്ന് പറഞ്ഞിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വയനാട്ടില്‍ ഷാനവാസിനെതിരെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധം; യു.ഡി.എഫ് ആശങ്കയില്‍

March 15th, 2014

വയനാട്ടില്‍ ഷാനവാസിനെതിരെ കോണ്‍ഗ്രസ്സുകാരുടെ കടുത്ത പ്രതിഷേധം; യു.ഡി.എഫ് ആശങ്കയില്‍
മാനന്തവാടി: വയനാട് നിയോജക മണ്ഡലത്തിലെ സ്ഥാനാ‍ര്‍ഥിയും നിലവിലെ എം.പിയുമായ എം.ഐ. ഷാനവാസിനെതിരെ മാനന്തവാടി നിയോജക മണ്ഡലം കണ്‍‌വെന്‍ഷനില്‍ രൂക്ഷവിമര്‍ശനം.മണ്ഡലവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അത്യാവശ്യകാര്യങ്ങള്‍ അറിയിച്ചാല്‍ പോലും എം.പി നടപടി എടുക്കാറില്ലെന്നും ഫോണില്‍ വിളിച്ചാല്‍ എടുക്കാറില്ലെന്നും പ്രവര്‍ത്തകര്‍ ആക്രോശിച്ചു. രാവിലെ യോഗത്തിനെത്തിയെ എം.പിയെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൂക്കിവിളിച്ചും വിമര്‍ശിച്ചുമാണ് വരവേറ്റത്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ബഹളത്തിനിടെ ഷാനവാസിനു നേരെ കയ്യേറ്റ ശ്രമവും നടന്നതായി സൂചനയുണ്ട്. ഉച്ചക്ക് ജുമ നമസ്കാരത്തിനായി കുറച്ച് സമയം യോഗം നിര്‍ത്തിവച്ചിരുന്നു തുടര്‍ന്ന് വീണ്ടും യോഗം ചേര്‍ന്നെങ്കിലും പ്രവര്‍ത്തകര്‍ വീണ്ടും പ്രതിഷേധവുമായി എഴുന്നേറ്റു. രംഗം വഷളായതിനെ തുടര്‍ന്ന് എം.പി.യോഗത്തില്‍ നിന്നും ഇറങ്ങിപ്പോന്നു എന്ന വാര്‍ത്തയും പരന്നു.

ആദിവാസികളും, കര്‍ഷകരും ധാരാളമുള്ള വയനാട് ജില്ല വികസനത്തില്‍ ഏറെ പിന്നോക്കമാണ്. നേരത്തെ കോഴിക്കോട്, കണ്ണൂര്‍ പാര്‍ളമെന്റ് നിയോജകമണ്ഡലങ്ങളുടെ ഭാഗമായിരുന്ന വയനാട് ജില്ലയ്ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് പുതിയ നിയോജകമണ്ഡലമായി കയറ്റം കിട്ടിയത്. വന്‍ ഭൂരിപക്ഷത്തോടെ ആണ് വയനാട്ടുകാര്‍ തങ്ങളുടെ ആദ്യ എം.പിയായി ഷാജവാസിനെ തിരഞ്ഞെടുത്ത് പാര്‍ളമെന്റിലെക്ക് അയച്ചത്. എന്നാല്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു എന്നതല്ലാതെ മണ്ഡലത്തിന്റെ വികസന കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കുവാന്‍ ഷാനവാസിനായില്ല. ഇടക്കാലത്ത് ഒരു വര്‍ഷത്തോളം അസുഖ ബാധിതനായി ചികിത്സയിലും ആയിരുന്നു.

ഷാനവാസിനെതിരെ കോണ്‍ഗ്രസ്സില്‍ നിന്നും മാത്രമല്ല ഘടക കക്ഷികളില്‍ നിന്നും ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടും അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയതോടെ പ്രതിഷേധക്കാര്‍ പരസ്യമായി രംഗത്തെത്തി. ഷാനവാസിനെതിരെ യൂത്ത് ലീഗ് നേരത്തെ നേതൃത്വത്തിനു കത്തു നല്‍കിയിരുന്നു. മണ്ഡലത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കാത്തവരെ വയനാട്ടിലേക്ക് അയക്കരുതെന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. ഇതെല്ലാം അവഗണിച്ചാണ് വീണ്ടും സ്ഥാനാര്‍ഥിയാക്കിയത്.

കെ.പി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെട്ട ആദ്യ യോഗത്തില്‍ തന്നെ രൂക്ഷമായ വിമര്‍ശനം നേരിടേണ്ടിവന്നത് യു.ഡി.എഫ് നേതൃത്വത്തേയും വെട്ടിലാക്കി. പ്രവര്‍ത്തകരുടെ വികാരം ഇതാണെങ്കില്‍ വോട്ടര്‍മാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന പ്രതികരണം എന്താകും എന്ന ആശങ്കയിലാണ് നേതൃത്വം. ഇടതു പക്ഷ സ്ഥാനാര്‍ഥിയായി സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് സത്യന്‍ മോകേരിയാണ് രംഗത്തുള്ളത്. കസ്തൂരി രംഗന്‍ കമ്മറ്റിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിനെതിരായ വികാരവും കണക്കിലെടുക്കുമ്പോള്‍ വയനാട്ടില്‍ കടുത്ത പരീക്ഷണമാണ് ഇത്തവണ ഷാനവാസിനു നേരിടേണ്ടിവരിക.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഡീന്‍ കുര്യാക്കോസിനു ഇടുക്കി ബിഷപ്പിന്റെ ശകാരം
Next »Next Page » സലോമിയുടെ ആത്മഹത്യ; ന്യൂമാന്‍ കോളേജിനെതിരെ പ്രതിഷേധം ഉയരുന്നു »



  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine