ലൈംഗിക ആരോപണം:ജോസ് തെറ്റയില്‍ രാജിവെക്കേണ്ടതില്ലെന്ന് ജനതാദള്‍ എസ്

June 25th, 2013

തിരുവനന്തപുരം: ലൈംഗികാ‍രോപണ വിധേയനയായ ജോസ് തെറ്റയില്‍ എം.എല്‍.എ രാജിവെക്കേണ്ടെന്ന് ജനതാദള്‍ എസ്. മുമ്പ് സമാനമായ അവസ്ഥകളില്‍ മന്ത്രിസ്ഥാനം രാജിവെക്കുകയാ‍ണ് മറ്റുള്ളവര്‍ ചെയ്തിട്ടുള്ളതെന്നും അതിനാല്‍ ധൃതി പിടിച്ച് രാജിവെക്കേണ്ടതില്ലെന്നും പാര്‍ട്ടി നേതൃത്വം പറയുന്നു. തെറ്റയിലിനു ധാര്‍മികവും രാഷ്ടീയവുമായ എല്ലാ പിന്തുണയും നല്‍കുമെന്ന് മാത്യുടിതോമസ് പറഞ്ഞു. തെറ്റയിലിന്റെ പേരില്‍ പുറത്ത് വന്നിരിക്കുന്ന ദ്രറ്^ ദൃശ്യങ്ങള്‍ ആര്‍ക്കും നിര്‍മ്മിക്കാവുന്നതാണെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ നീല ലോഹിത ദാസന്‍ നാടാര്‍ പറഞ്ഞു. എം.എല്‍.എ മാരായ ജമീല പ്രകാശവും സി.കെ.നാണുവും ജോസ് തെറ്റയില്‍ രാജിവെക്കേണ്ടതില്ല എന്ന നിലപാട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജമീല പ്രകാശം എം.എല്‍.എ ജോസ് തെറ്റയിലിനെ അനുകൂലിക്കുമ്പോള്‍ ഇടതു പക്ഷത്തുനിന്നുള്ള മുതിര്‍ന്ന വനിതാ നേതാക്കള്‍ തെറ്റയില്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വിവാഹ വാഗ്ദ്നം നല്‍കി ജോസ് തെറ്റയിലിന്റെ മകനും പിന്നീട് തെറ്റയിലും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി പറയുന്നത്. ചില വീഡിയോ ദൃശ്യങ്ങളും പരാതിയ്ക്കൊപ്പം യുവതി സമര്‍പ്പിച്ചിരുന്നു. ഈ ദൃശ്യങ്ങളിലെ ചില ഭാഗങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വരികയുണ്ടായി.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ലാവ്‌ലിന്‍ അഴിമതിക്കേസ്: കുറ്റപത്രം വിഭജിച്ച് വിചാരണ ചെയ്യണമെന്ന് ഹൈക്കോടതി

June 18th, 2013

കൊച്ചി: ലാ‌വ്‌ലിന്‍ അഴിമതിക്കേസില്‍ കുറ്റപത്രം വിഭജിച്ച് വിചാരണ നടത്തുവാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പ്രതികളായ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സിദ്ദാര്‍ഥ് മേനോന്റേയും ഹര്‍ജിയില്‍ ആണ് വിധി. പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ള ഏഴു പ്രതികളെ ചേര്‍ത്ത് ഒരു കുറ്റപത്രവും കേസില്‍ ഇതുവരെ ഹാജരാകാത്ത എസ്.എന്‍.സി ലാ‌വ്‌ലിന്‍ കമ്പനി, കമ്പനിയുടെ പ്രസിഡണ്ടായിരുന്ന ക്ലോഡ് ടെന്‍ഡല്‍ എന്നിവരെ ഉള്‍പ്പെടുത്തി മറ്റൊരു കുറ്റപത്രം തയ്യാറാക്കും. വിദേശത്തുള്ള പ്രതികള്‍ക്ക് സമന്‍സ് പോലും കൈമാറുവാന്‍ സി.ബി.ഐക്ക് ആയിട്ടില്ല. കേസിന്റെ വിചാരണ നീണ്ടു പോകുന്നത് തന്റെ രാഷ്ടീയ ഭാവിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണെന്ന്ഹര്‍ജിയില്‍ പിണാറ്യി വിജയന്‍ ചൂണ്ടിക്കാട്ടി. നേരത്തെ ഈ വാദം സി.ബി.ഐ കോടതി അംഗീകരിച്ചിരുന്നില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോഡിക്കെതിരെ കെ. പി. സി. സി.

June 14th, 2013

ramesh-chennithala-epathram

തിരുവനന്തപുരം : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നതിന് എതിരെ നിലപാടെടുക്കുന്ന രാജ്യത്തെ ആദ്യത്തെ കോൺഗ്രസ് സംസ്ഥാന ഘടകമായി കെ. പി. സി. സി. കെ. പി. സി. സി. ജനറൽ സെക്രട്ടറി ലതികാ സുരേഷ് അവതരിപ്പിച്ച പ്രമേയത്തിൽ മോഡിയെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും തീവ്ര വർഗ്ഗീയതയുടെ വക്താക്കളെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നത് ഇന്ത്യയുടെ മത നിരപേക്ഷതയ്ക്കും വികസനത്തിനും ഭീഷണിയാണ് എന്ന് വ്യക്തമാക്കുന്നു.

ദേശീയ രാഷ്ട്രീയത്തിലേക്കുള്ള നരേന്ദ്ര മോഡിയുടെ വരവ് വർഗ്ഗീയമായ ധ്രുവീകരണത്തിന് കാരണമാകും എന്ന പൊതുവായ ആശങ്കയാണ് കെ. പി. സി. സി. പ്രമേയത്തിലൂടെ വെളിപ്പെടുത്തിയത് എന്ന് കെ. പി. സി. സി. അദ്ധ്യക്ഷൻ രമേഷ് ചെന്നിത്തല പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

രൂക്ഷ വിമര്‍ശനവുമായി ജി.സുകുമാരന്‍ നായര്‍ക്കെതിരെ ചന്ദ്രികയുടെ എഡിറ്റോറിയല്‍

June 2nd, 2013

തിരുവനന്തപുരം: എന്‍.എസ്.എസിനെയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരേയും വിമര്‍ശിച്ച് മുസ്ലിം ലീഗിന്റെ മുഖപത്രം ചന്ദ്രികയുടെ എഡിറ്റോറിയല്‍.
പുതിയ പടനായര്‍ എന്ന ലേഖനത്തിലൂടെ സംഘടനയെ മാത്രമല്ല നായര്‍ സമുദായത്തേയും ലേഖനം കണക്കറ്റ് വിമര്‍ശിക്കുന്നുണ്ട്. ചാതുര്‍ വര്‍ണ്യം വച്ചു നോക്കിയാല്‍ വേദം കേള്‍ക്കാന്‍ യോഗ്യതയില്ലാത്ത ശൂദ്രവര്‍ഗ്ഗത്തിന്റെ കൂട്ടത്തില്‍ പെടുന്നവരാണെന്നും തങ്ങള്‍ മുന്നോക്കക്കാരാണെന്ന് മിഥാഭിമാനത്തിന്റെ ബലത്തില്‍ കെട്ടിയുണ്ടക്കിയതാണ് എന്‍.എസ്.എസിന്റെ അസ്തിവാരമെന്നും ചന്ദ്രികയിലെ ലേഖനം പറയുന്നു. മകള്‍ സുജാതയെ
വി.സിയൊ, പി.വി.സിയോ ആക്കണമെന്നും തന്റെ വരുതിക്ക് നില്‍ക്കുന്ന ഒരു മന്ത്രിയേ വേണമെന്നും സുകുമാരന്‍ നായര്‍ മോഹിച്ചു എന്നും തുടരുന്ന
ലേഖനത്തില്‍ കുളിച്ച് കുറിയിട്ടു വന്ന് സുകുമാരന്‍ നായര്‍ രണ്ടു വാക്ക് മൊഴിഞ്ഞാല്‍ അതില്‍ നിന്നും ഒരു പ്രശ്നം ചിറകടിച്ചുയരും.അത് ചിലപ്പോള്‍ വര്‍ഗ്ഗീയ
ദ്രുവീകരണവും രാഷ്ടീയാ‍സ്വാസ്ഥ്യവും ഒക്കെ ഉണ്ടാക്കിയെന്നും ഇരിക്കാം എന്നും പറഞ്ഞു വെക്കുന്നു.

ആര്‍.എസ്.എസിന്റെ അജണ്ടയാണ് സുകുമാരന്‍ നായര്‍ക്കുള്ളതെന്ന് കരുതുന്നവര്‍ ഉണ്ടെന്നും കേരള സര്‍വ്വീസ് കമ്പനിയിലെ പ്യൂണ്‍ മാത്രമായിരുന്ന സുകുമാരന്‍ നായര്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ആയതിനു പിന്നില്‍ അണിയറ രഹസ്യം ഉണ്ടെന്നും ലേഖനത്തില്‍ പറയുന്നു. തൊട്ടതെല്ലാം വിവാദമാക്കുവാനുള്ള ഈ ശേഷിയാണ് അദ്ദേഹത്തിനുണ്ടെന്ന് പറയുന്ന നായര്‍ സ്പിരിറ്റെന്നും ഇത് നമ്മുടെ പല ഈടുവെപ്പുകളും കത്തിച്ച് ചാരമാക്കാന്‍ വേണ്ടി അദ്ദേഹം ഉപയോഗിച്ചാല്‍ അല്‍ഭുതപ്പെടേണ്ടതില്ലെന്ന് പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.

ച്ന്ദ്രികയുടെ ലേഖനം സംസ്കാര ശൂന്യമാണെന്ന് സുകുമാരന്‍ നായര്‍ പ്രതികരിച്ചു. ഇതു വഴി സമുദായത്തെയും എന്‍.എസ്.എസ് ആചാര്യന്‍ മന്നത്ത് പദ്മനാഭനേയും തന്നെയും അടച്ച് ആക്ഷേപിക്കുകയാണ് ചെയ്തത്. നായര്‍ സമുദായത്തെ ആക്ഷേപിച്ചവര്‍ക്ക് മാപ്പില്ലെന്നും മുഖ്യമന്ത്രിയുടെ അറിവോടുകൂടി മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അറിവോടെ ആണ് ഇത് പ്രസിദ്ധീകരിച്ചതെന്ന് താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി.പി.എം. യൂസഫലിക്ക് എതിരല്ലെന്ന് പിണറായി വിജയന്‍

June 2nd, 2013

pinarayi-vijayan-epathram

തിരുവനന്തപുരം: സി. പി. എം. യൂസഫലിക്ക് എതിരല്ലെന്നും അദ്ദേഹം കയ്യേറ്റക്കാരന്‍ അല്ലെന്നും സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നിക്ഷേപ സാധ്യത ഉള്ള ഒരു പദ്ധതിയേയും സി. പി. എം. എതിര്‍ക്കില്ലെന്നും ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും യൂസഫലി പിന്മാറേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ലുലു മാളിനു അനുമതി നല്‍കിയതില്‍ തെറ്റില്ലെന്നും ഇടപ്പള്ളി തോട് യൂസഫലി കയ്യേറിയിട്ടില്ലെന്നും പറഞ്ഞ പിണറായി യൂസഫലി ഇനിയും നിക്ഷേപങ്ങള്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.

ലേലത്തില്‍ പങ്കെടുത്താണ് യൂസഫലി ഭൂമി സ്വന്തമാക്കിയതെന്നും ബോള്‍ഗാട്ടി പദ്ധതിയില്‍ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന് പോര്‍ട്ട് ട്രസ്റ്റ് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലുലു മാളുമായും ബോള്‍ഗാട്ടി പ്രോജക്ടുമായും ബന്ധപ്പെട്ട് സി. പി. എം. നേതാക്കളായ എം. എം. ലോറന്‍സ്, ദിനേശ് മണി എന്നിവരുടെ ഭാഗത്തു നിന്നും ഉയര്‍ന്ന പരാമര്‍ശങ്ങളുടെ പേരില്‍ വലിയ വിവാദമാണ് ഉണ്ടായത്. ലുലുവിനേയും യൂസഫലിയേയും അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു. വിവാദം ചൂട് പിടിച്ചപ്പോള്‍ ഇതു സംബന്ധിച്ച് പരസ്പര വിരുദ്ധമായ നിലപാടുകളാണ് ലോറന്‍സും വി. എസും സ്വീകരിച്ചത്. എം. എം. ലോറന്‍സ് അച്ച്യുതാനന്ദന്റെ നിലപാടിനെ തള്ളിക്കൊണ്ട് ഗുരുതരമായ ആരോപണങ്ങളാണ് യൂസഫലിക്കെതിരെയും പോര്‍ട് ട്രസ്റ്റിനെതിരെയും ഉന്നയിച്ചത്. എന്നാല്‍ അപ്പോളൊന്നും പിണറായി വിജയന്‍ പരസ്യമായി പ്രതികരിച്ചിരുന്നില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം; കൊട്ടേഷന്‍ സംഘം അറസ്റ്റില്‍
Next »Next Page » രൂക്ഷ വിമര്‍ശനവുമായി ജി.സുകുമാരന്‍ നായര്‍ക്കെതിരെ ചന്ദ്രികയുടെ എഡിറ്റോറിയല്‍ »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine