രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ല; വിജയിച്ചത് ഉമ്മന്‍‌ചാണ്ടിയുടെ രാഷ്ടീയ തന്ത്രം?

August 3rd, 2013

കൊച്ചി: രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ കൊണ്ടുവന്ന് സോളാ‍ര്‍ തട്ടിപ്പിന്റെ പേരില്‍ ഉണ്ടാ‍യ നാണക്കേട് മാറ്റിയെടുക്കുവാന്‍ ഉള്ള ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം പാളി എന്ന് മാധ്യമങ്ങളും രാഷ്ടീയ നിരീക്ഷകരും വിലയിരുത്തുന്നു.ഹൈക്കമാന്റിനെ കൊണ്ട് നിര്‍ബന്ധിച്ച് ചെറിയ വകുപ്പ് നല്‍കി രമേശിനെ പേരിനൊരു മന്ത്രിസ്ഥാനം നല്‍കി ഇരുത്താം എന്ന അടവ് ഫലിച്ചില്ല എന്നതാണ് ഇവര്‍ ഇതിനായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അതല്ല മറിച്ച് ഉമ്മന്‍ ചാണ്ടി വിജയിച്ചിരിക്കുകയ്‍ാണ് എന്ന് ഒരു ചെറുവിഭാഗം വിശ്വസിക്കുന്നു. ഉപമുഖ്യമന്ത്രിയായി ആഭ്യന്ത വകുപ്പും നല്‍കി രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഇരുത്തുക എന്നത് ഗ്രൂപ്പ് പോരില്‍ മുന്നേറുന്ന കോണ്‍ഗ്രസ്സില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുകയേ ഉള്ളൂ. ആഭ്യന്തര വകുപ്പ് ലഭിച്ചാല്‍ അതുവച്ച് സോളാര്‍ കേസ് ഉള്‍പ്പെടെ മുഖ്യമന്ത്രിയ്ക്കെതിരെ നേരിട്ട് ഉപയോഗിക്കാന്‍ ഉള്ള അവസരം ഐ ഗ്രൂപ്പിനു ലഭിക്കും. സമവായം എന്ന നിലയില്‍ കെ.പി.സി.സി പ്രസിഡണ്ടായി ജി.കാര്‍ത്തികേയനേയോ വി.എം സുധീരനേയോ നിയോഗിക്കുകയും ഒപ്പം ആഭ്യന്തര വകുപ്പ് പോകുന്ന സാഹചര്യം വരികയും ചെയ്താല്‍ അത് എ ഗ്രൂപ്പിനു വലിയ ക്ഷീണം ഉണ്ടാക്കുകയും ചെയ്യും.

മുഖ്യമന്ത്രിയെ സംബന്ധിച്ച് സോളാര്‍ തട്ടിപ്പില്‍ തന്റെ വിശ്വസ്ഥരില്‍ ചിലര്‍ക്ക് പങ്കുണ്ടെന്നും തന്റെ ഓഫീസ് കേന്ദ്രീകരിച്ച് ചില ഇടപാടുകള്‍ നടത്തി എന്ന ആരോപണവുമാണ് തലവേദന സൃഷ്ടിച്ചിരുന്നത്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍ ഉന്നതരുമായുള്ള ബന്ധത്തെ പറ്റി 24 പേജുള്ള പരാതിയില്‍ പറഞ്ഞിരിക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നതും ബുദ്ധുമുട്ടുണ്ടാക്കി. എന്നാല്‍ കോടതിയില്‍ സരിത എസ്.നായര്‍ എഴുതി നല്‍കിയ 4പേജുള്ള പരാതിയില്‍ ഒരു പ്രമുഖന്റെ പേരു പോലും ഉള്‍പ്പെട്ടില്ല. മാത്രമല്ല സര്‍ക്കാറിനു ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. അതൊടെ ഉമ്മന്‍ ചാണ്ടിക്ക് പിടിവള്ളി കിട്ടി.

ഉപമുഖ്യമന്ത്രി പദം നല്‍കുവാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാ‍ണെന്നും എന്നാല്‍ ഘടക കക്ഷികള്‍ അതിനു സന്നദ്ദമല്ലെന്നും ഉള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ “പ്രത്യക്ഷപ്പെട്ട” തോടെ ഉമ്മന്‍ ചാണ്ടിക്ക് രമേശിന്റെ ഉപമുഖ്യമന്ത്രിസ്ഥാനക്കാര്യത്തില്‍ വന്ന തടസ്സത്തിന്റെ പാപം ചുമക്കേണ്ടിയും വന്നില്ല. ദില്ലി ചര്‍ച്ചകളില്‍ പതിവു പോലെ രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനം സംബന്ധിച്ചോ വകുപ്പ് സംബന്ധിച്ചോ തീരുമാനം ആയുമില്ല. ചര്‍ച്ച പുരോഗമിച്ചപ്പോള്‍ ഉപമുഖ്യമന്ത്രിസ്ഥാനമോ ആഭ്യന്തരമോ ലഭിക്കില്ലെന്നും ഒപ്പം കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം നഷ്ടമായേക്കുമെന്നും രമേശ് ചെന്നിത്തലക്ക് ബോധ്യമാകുകയും ചെയ്തു. ഇതിന്റെ ഫലമായി നാലാം വട്ടവും അപമാനിതനായി രമേശ് ചെന്നിത്തലയ്ക്ക് ദില്ലിയില്‍ നിന്നും മടങ്ങേണ്ട സാഹചര്യവും വന്നു.ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്ക് താന്‍ ഇല്ലെന്ന് രമേശ് ചെന്നിത്തലയ്ക്ക് പരസ്യമായി പ്രഖ്യാപിച്ചു. ലോക്‍സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ നിലവിലെ സ്ഥിതി തുടരും എന്ന് ഹൈക്കമാന്റ് പറഞ്ഞതായി എ ഗ്രൂപ്പ് നേതാക്കളും വ്യക്തമാക്കി.

ഇതോടെ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരമന്ത്രിസ്ഥാനമോ ഉപമുഖ്യമന്ത്രിസ്ഥാനമോ നല്‍കേണ്ടതില്ല എന്നത് ഉറപ്പാക്കുകയും ഒപ്പം സോളാര്‍ വിഷയത്തില്‍ നിന്നും മ്‍ാധ്യമ ശ്രദ്ധ ഗ്രൂപ്പ് പോരിലേക്ക് മാറ്റിയെടുക്കുന്നതിലും വിജയം കണ്ടു. ഗ്രൂപ്പ് തിരിഞ്ഞ് പ്രസ്ഥാവനകള്‍ ഇറക്കി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന കാര്യം നേതാക്കന്മാര്‍ ഏറ്റെടുത്തു കഴിഞ്ഞു. പി.സി.ജോര്‍ജ്ജും സജീവമായി രംഗത്തെത്തിയിട്ടുണ്ട്. റംസാനും തുടര്‍ന്ന് ഓണവും കൂടെ വരുന്നതോടെ മാധ്യമങ്ങളില്‍ നിന്നും സോളാര്‍ വിഷയം പെട്ടെന്ന് അപ്രത്യക്ഷമാകും എന്ന കാര്യത്തില്‍ സംശയമില്ല.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൂടങ്കുളം സമരത്തിന് കേരളത്തിൽ ഐക്യദാര്‍ഢ്യം

July 18th, 2013

koodankulam-anti-nuclear-protest-epathram

തിരുവനന്തപുരം : കൂടങ്കുളം ആണവ നിലയത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയതിനെതിരെ പ്രദേശ വാസികൾ എസ്. പി. ഉദയ കുമാറിന്റെ നേതൃത്വത്തിൽ ആണവ വിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതി നടത്തുന്ന ജനകീയ സമരത്തിനു പിന്തുണയേകി കൊണ്ട് സെക്രട്ടേറിയറ്റ് നടയില്‍ പ്രതിഷേധ സംഗമം നടത്തി. സുഗത കുമാരി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. സമരം ദേശീയ തലത്തില്‍ വ്യാപിപ്പിക്കുമെന്ന് അധ്യക്ഷത വഹിച്ച ടി. പീറ്റര്‍ പറഞ്ഞു. ജി. അർ. സുബാഷ് (എസ്. യു. സി. ഐ.), ആർ‍. അജയന്‍ (പി. യു. സി. എൽ.‍), ആർ‍. ബിജു, വി. ഹരിലാല്‍ (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്), ആന്റോ ഏലിയാസ് (കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍), ഫ്രീസ്കാ കുരിശപ്പന്‍ (തീരദേശ മഹിളാ വേദി), കബീര്‍ വള്ളക്കടവ് (വെല്‍ഫെയര്‍ പാര്‍ട്ടി), സീറ്റാ ദാസന്‍ (സേവ യൂനിയന്‍), സലീം സേട്ട് (സോളിഡാരിറ്റി), പ്രാവച്ചമ്പലം അഷറഫ് (എസ്. ഡി. പി. ഐ.), മാഗ്ളിന്‍ പീറ്റർ‍, ജോയി കൈതാരം, എസ്. ബുര്‍ഹാന്‍ (വിളപ്പില്‍ശാല സമര നേതാവ്), ജെ. പി. ജോൺ‍, സന്തോഷ് കുമാർ‍, എം. ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രതിപക്ഷ എം.എല്‍.എ മാര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

July 9th, 2013

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിപക്ഷ പ്രക്ഷോഭത്തിനിടെ എം.എല്‍.എ മാര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. മുന്‍ മന്ത്രി സി.ദിവാകരന്‍ എം.എല്‍.എ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്‍.ഡി.എഫ് സംഘടിപ്പിച്ച കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ ആയിരുന്നു പോലീസിന്റെ ഗ്രനേഡ് പ്രയോഗം. വി.എസിന്റെ സമീപത്തായിരുന്നു ഗ്രനേഡുകളില്‍ ഒന്ന് വന്ന് വീണ് പൊട്ടിയത്. ഇതേ തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വി.എസിനെ സുരക്ഷിതമായ സ്ഥാനത്തേക്ക് നീക്കിയെങ്കിലും പ്രതിപക്ഷ എം.എല്‍.എമാര്‍ ഇപ്പോളും കുത്തിയിരിപ്പ് സമരം നടത്തുന്നുണ്ട്. രാവിലെ നിയമ സഭ സമ്മേളിച്ചപ്പോള്‍ മുതല്‍ ഭരണ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ നിയമ സഭ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധവുമായി സഭാകവാടത്തില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.

തലസ്ഥാന നഗരിയില്‍ ഇന്നലെ രാത്രി മുതല്‍ പ്രതിഷേധക്കാര്‍ പലയിടത്തും തമ്പടിച്ചിട്ടുണ്ട്. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഇടത് യുവജന സംഘടനകളുടേയും യുവമോര്‍ച്ചയുടേയും നേതൃത്വത്തില്‍ ശക്തമായ സമരമാണ് തലസ്ഥാനത്ത് നടക്കുന്നത്. പലയിടങ്ങളിലും പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റു മുട്ടി. ലാത്തിച്ചാര്‍ജ്ജും, കണ്ണീര്‍വാതക പ്രയോഗവും, ജലപീരങ്കിയും പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ഉപയോഗിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സരിത എസ്.നായരുമായുള്ള മന്ത്രിമാരുടെ രാത്രിവിളികള്‍ അന്വേഷിക്കണം: കെ.മുരളീധരന്‍

July 6th, 2013

തിരുവനന്തപുരം: മന്ത്രിമാരും സരിത എസ്.നായരുമായി രാത്രി കാലങ്ങളില്‍ നടന്ന ഫോണ്‍ സംഭാഷണങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സ് ഭരണ ഘടനയോ ഭാഗവതമോ പഠിപ്പിക്കുവാനായിരിക്കില്ല മന്ത്രിമാര്‍ സരിതയെ അര്‍ദ്ധരാത്രിയില്‍ വിളിച്ചത് എന്ന് ഉറപ്പാണെന്നും അതുകൊണ്ടുതന്നെ ഇക്കാര്യം അന്വേഷിക്കുക തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ആയിരുന്നു മന്ത്രിമാര്‍ക്ക് നേരെ മുരളീധരന്റെ വിമര്‍ശനം. കേന്ദ്ര-സംസ്ഥാന മന്ത്രിമാരില്‍ പലരും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ സരിത എസ്.നായരുമായും, നടി ശാലു മേനോനുമായും ബന്ധപ്പെട്ടിരുന്നതായി രേഖകള്‍ പുറത്ത് വന്നിരുന്നു.

അറസ്റ്റിലായ നടി ശാലു മേനോന്‍ സ്വന്തം കാറില്‍ പോലീസ് സ്റ്റേഷനിലേക്ക് പോയതിനെയും മുരളീധരന്‍ വിമര്‍ശിച്ചു. ശാലുവിനെ അറസ്റ്റു ചെയ്ത രീതി ശരിയായില്ല. അറസ്റ്റു ചെയ്യുന്ന പ്രതികളെ പോലീസ് വാഹനങ്ങളിലാണ് കൊണ്ടു പോകണമെന്നാണ് നിയമം എന്നും എന്നാല്‍ മന്ത്രിമാര്‍ക്ക് എസ്കോര്‍ട്ട് പോകുന്നതു പോലെയാണ് ശാലുവിനെ കൊണ്ടു പോയതെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ശാലു മേനോനെതിരെ കേസെടുക്കുവാന്‍ കോടതി നിര്‍ദ്ദേശം

July 4th, 2013

തൃശ്ശൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ നടി ശാലു മേനോനെതിരെ കേസെടുക്കുവാന്‍ കോടതി നിര്‍ദ്ദേശം. തൃശ്ശൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. പൊതു പ്രവര്‍ത്തകനായ പി.ഡി.ജോസഫ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. സൊളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണനെ രക്ഷപ്പെടുവാനായി ശാലു മേനോന്‍ സഹായിച്ചതായി ഹര്‍ജിക്കാരന്‍ ആരോപിച്ചു. ശാലുമേനോനെ പോലീസ് ചോദ്യം ചെയ്തിരുന്നു എങ്കിലും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ശാലുവുമായി ആഭ്യന്തര മന്ത്രിയടക്കം ഉള്ള ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ശാലുവിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനു ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെ പല പ്രമുഖരും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതൊടെ സംഭവം വിവാദമായി. ശാലുവുമായി മറ്റു ചില മന്ത്രിമാര്‍ക്കും ബന്ധമുള്ളതായി സൂചനയുണ്ട്. ബിജു രാധാകൃഷ്ണനുമായും, സരിത എസ്. നായരുമായും ശാലുവിന് അടുത്ത ബന്ധമാണ് ഉള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഭരണ പക്ഷത്തെയും പ്രതിപക്ഷത്തെയും ചില നേതാക്കന്മാര്‍ ദിവസങ്ങള്‍ക്ക് മുമ്പേ ശാലുവിനെ അറസ്റ്റ് ചെയ്യണെമന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് അതിനു തയ്യാരായില്ല. കോടതി നിര്‍ദ്ദേശം വന്ന പശ്ചാത്തലത്തില്‍ പോലീസിനു ശാലുവിനെ അറസ്റ്റു ചെയ്യേണ്ടതായി വരും.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സാക്കിയാല്‍ സ്വാഗതം ചെയ്യുമെന്ന് കാന്തപുരം
Next »Next Page » ശാലു മേനോനെതിരെ കേസെടുക്കുവാന്‍ കോടതി നിര്‍ദ്ദേശം »



  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine