ലാവ്‌ലിന്‍ അഴിമതിക്കേസ്: കുറ്റപത്രം വിഭജിച്ച് വിചാരണ ചെയ്യണമെന്ന് ഹൈക്കോടതി

June 18th, 2013

കൊച്ചി: ലാ‌വ്‌ലിന്‍ അഴിമതിക്കേസില്‍ കുറ്റപത്രം വിഭജിച്ച് വിചാരണ നടത്തുവാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പ്രതികളായ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സിദ്ദാര്‍ഥ് മേനോന്റേയും ഹര്‍ജിയില്‍ ആണ് വിധി. പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ള ഏഴു പ്രതികളെ ചേര്‍ത്ത് ഒരു കുറ്റപത്രവും കേസില്‍ ഇതുവരെ ഹാജരാകാത്ത എസ്.എന്‍.സി ലാ‌വ്‌ലിന്‍ കമ്പനി, കമ്പനിയുടെ പ്രസിഡണ്ടായിരുന്ന ക്ലോഡ് ടെന്‍ഡല്‍ എന്നിവരെ ഉള്‍പ്പെടുത്തി മറ്റൊരു കുറ്റപത്രം തയ്യാറാക്കും. വിദേശത്തുള്ള പ്രതികള്‍ക്ക് സമന്‍സ് പോലും കൈമാറുവാന്‍ സി.ബി.ഐക്ക് ആയിട്ടില്ല. കേസിന്റെ വിചാരണ നീണ്ടു പോകുന്നത് തന്റെ രാഷ്ടീയ ഭാവിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണെന്ന്ഹര്‍ജിയില്‍ പിണാറ്യി വിജയന്‍ ചൂണ്ടിക്കാട്ടി. നേരത്തെ ഈ വാദം സി.ബി.ഐ കോടതി അംഗീകരിച്ചിരുന്നില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോഡിക്കെതിരെ കെ. പി. സി. സി.

June 14th, 2013

ramesh-chennithala-epathram

തിരുവനന്തപുരം : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നതിന് എതിരെ നിലപാടെടുക്കുന്ന രാജ്യത്തെ ആദ്യത്തെ കോൺഗ്രസ് സംസ്ഥാന ഘടകമായി കെ. പി. സി. സി. കെ. പി. സി. സി. ജനറൽ സെക്രട്ടറി ലതികാ സുരേഷ് അവതരിപ്പിച്ച പ്രമേയത്തിൽ മോഡിയെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും തീവ്ര വർഗ്ഗീയതയുടെ വക്താക്കളെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നത് ഇന്ത്യയുടെ മത നിരപേക്ഷതയ്ക്കും വികസനത്തിനും ഭീഷണിയാണ് എന്ന് വ്യക്തമാക്കുന്നു.

ദേശീയ രാഷ്ട്രീയത്തിലേക്കുള്ള നരേന്ദ്ര മോഡിയുടെ വരവ് വർഗ്ഗീയമായ ധ്രുവീകരണത്തിന് കാരണമാകും എന്ന പൊതുവായ ആശങ്കയാണ് കെ. പി. സി. സി. പ്രമേയത്തിലൂടെ വെളിപ്പെടുത്തിയത് എന്ന് കെ. പി. സി. സി. അദ്ധ്യക്ഷൻ രമേഷ് ചെന്നിത്തല പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

രൂക്ഷ വിമര്‍ശനവുമായി ജി.സുകുമാരന്‍ നായര്‍ക്കെതിരെ ചന്ദ്രികയുടെ എഡിറ്റോറിയല്‍

June 2nd, 2013

തിരുവനന്തപുരം: എന്‍.എസ്.എസിനെയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരേയും വിമര്‍ശിച്ച് മുസ്ലിം ലീഗിന്റെ മുഖപത്രം ചന്ദ്രികയുടെ എഡിറ്റോറിയല്‍.
പുതിയ പടനായര്‍ എന്ന ലേഖനത്തിലൂടെ സംഘടനയെ മാത്രമല്ല നായര്‍ സമുദായത്തേയും ലേഖനം കണക്കറ്റ് വിമര്‍ശിക്കുന്നുണ്ട്. ചാതുര്‍ വര്‍ണ്യം വച്ചു നോക്കിയാല്‍ വേദം കേള്‍ക്കാന്‍ യോഗ്യതയില്ലാത്ത ശൂദ്രവര്‍ഗ്ഗത്തിന്റെ കൂട്ടത്തില്‍ പെടുന്നവരാണെന്നും തങ്ങള്‍ മുന്നോക്കക്കാരാണെന്ന് മിഥാഭിമാനത്തിന്റെ ബലത്തില്‍ കെട്ടിയുണ്ടക്കിയതാണ് എന്‍.എസ്.എസിന്റെ അസ്തിവാരമെന്നും ചന്ദ്രികയിലെ ലേഖനം പറയുന്നു. മകള്‍ സുജാതയെ
വി.സിയൊ, പി.വി.സിയോ ആക്കണമെന്നും തന്റെ വരുതിക്ക് നില്‍ക്കുന്ന ഒരു മന്ത്രിയേ വേണമെന്നും സുകുമാരന്‍ നായര്‍ മോഹിച്ചു എന്നും തുടരുന്ന
ലേഖനത്തില്‍ കുളിച്ച് കുറിയിട്ടു വന്ന് സുകുമാരന്‍ നായര്‍ രണ്ടു വാക്ക് മൊഴിഞ്ഞാല്‍ അതില്‍ നിന്നും ഒരു പ്രശ്നം ചിറകടിച്ചുയരും.അത് ചിലപ്പോള്‍ വര്‍ഗ്ഗീയ
ദ്രുവീകരണവും രാഷ്ടീയാ‍സ്വാസ്ഥ്യവും ഒക്കെ ഉണ്ടാക്കിയെന്നും ഇരിക്കാം എന്നും പറഞ്ഞു വെക്കുന്നു.

ആര്‍.എസ്.എസിന്റെ അജണ്ടയാണ് സുകുമാരന്‍ നായര്‍ക്കുള്ളതെന്ന് കരുതുന്നവര്‍ ഉണ്ടെന്നും കേരള സര്‍വ്വീസ് കമ്പനിയിലെ പ്യൂണ്‍ മാത്രമായിരുന്ന സുകുമാരന്‍ നായര്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ആയതിനു പിന്നില്‍ അണിയറ രഹസ്യം ഉണ്ടെന്നും ലേഖനത്തില്‍ പറയുന്നു. തൊട്ടതെല്ലാം വിവാദമാക്കുവാനുള്ള ഈ ശേഷിയാണ് അദ്ദേഹത്തിനുണ്ടെന്ന് പറയുന്ന നായര്‍ സ്പിരിറ്റെന്നും ഇത് നമ്മുടെ പല ഈടുവെപ്പുകളും കത്തിച്ച് ചാരമാക്കാന്‍ വേണ്ടി അദ്ദേഹം ഉപയോഗിച്ചാല്‍ അല്‍ഭുതപ്പെടേണ്ടതില്ലെന്ന് പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.

ച്ന്ദ്രികയുടെ ലേഖനം സംസ്കാര ശൂന്യമാണെന്ന് സുകുമാരന്‍ നായര്‍ പ്രതികരിച്ചു. ഇതു വഴി സമുദായത്തെയും എന്‍.എസ്.എസ് ആചാര്യന്‍ മന്നത്ത് പദ്മനാഭനേയും തന്നെയും അടച്ച് ആക്ഷേപിക്കുകയാണ് ചെയ്തത്. നായര്‍ സമുദായത്തെ ആക്ഷേപിച്ചവര്‍ക്ക് മാപ്പില്ലെന്നും മുഖ്യമന്ത്രിയുടെ അറിവോടുകൂടി മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അറിവോടെ ആണ് ഇത് പ്രസിദ്ധീകരിച്ചതെന്ന് താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി.പി.എം. യൂസഫലിക്ക് എതിരല്ലെന്ന് പിണറായി വിജയന്‍

June 2nd, 2013

pinarayi-vijayan-epathram

തിരുവനന്തപുരം: സി. പി. എം. യൂസഫലിക്ക് എതിരല്ലെന്നും അദ്ദേഹം കയ്യേറ്റക്കാരന്‍ അല്ലെന്നും സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നിക്ഷേപ സാധ്യത ഉള്ള ഒരു പദ്ധതിയേയും സി. പി. എം. എതിര്‍ക്കില്ലെന്നും ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും യൂസഫലി പിന്മാറേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ലുലു മാളിനു അനുമതി നല്‍കിയതില്‍ തെറ്റില്ലെന്നും ഇടപ്പള്ളി തോട് യൂസഫലി കയ്യേറിയിട്ടില്ലെന്നും പറഞ്ഞ പിണറായി യൂസഫലി ഇനിയും നിക്ഷേപങ്ങള്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.

ലേലത്തില്‍ പങ്കെടുത്താണ് യൂസഫലി ഭൂമി സ്വന്തമാക്കിയതെന്നും ബോള്‍ഗാട്ടി പദ്ധതിയില്‍ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന് പോര്‍ട്ട് ട്രസ്റ്റ് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലുലു മാളുമായും ബോള്‍ഗാട്ടി പ്രോജക്ടുമായും ബന്ധപ്പെട്ട് സി. പി. എം. നേതാക്കളായ എം. എം. ലോറന്‍സ്, ദിനേശ് മണി എന്നിവരുടെ ഭാഗത്തു നിന്നും ഉയര്‍ന്ന പരാമര്‍ശങ്ങളുടെ പേരില്‍ വലിയ വിവാദമാണ് ഉണ്ടായത്. ലുലുവിനേയും യൂസഫലിയേയും അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു. വിവാദം ചൂട് പിടിച്ചപ്പോള്‍ ഇതു സംബന്ധിച്ച് പരസ്പര വിരുദ്ധമായ നിലപാടുകളാണ് ലോറന്‍സും വി. എസും സ്വീകരിച്ചത്. എം. എം. ലോറന്‍സ് അച്ച്യുതാനന്ദന്റെ നിലപാടിനെ തള്ളിക്കൊണ്ട് ഗുരുതരമായ ആരോപണങ്ങളാണ് യൂസഫലിക്കെതിരെയും പോര്‍ട് ട്രസ്റ്റിനെതിരെയും ഉന്നയിച്ചത്. എന്നാല്‍ അപ്പോളൊന്നും പിണറായി വിജയന്‍ പരസ്യമായി പ്രതികരിച്ചിരുന്നില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കലഞ്ഞൂരിലെ പാറമടകള്‍ സന്ദര്‍ശിക്കരുതെന്ന് വി.എസിനു വിലക്ക്

June 1st, 2013

പത്തനംതിട്ട: പാറപൊട്ടിക്കലിനെതിരെ ജനകീയ പ്രക്ഷോഭം നടക്കുന്ന പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിലെ പാറമടകള്‍ സന്ദര്‍ശിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്തനോട് പത്തനം ജില്ലാകമ്മറ്റി. ഇത് സംബന്ധിച്ച് ജില്ലാ നേതൃത്വം വി.എസിനു കത്തു നല്‍കിയതായാണ് സൂചന. കൊല്ലം-പത്തനം തിട്ട അതിര്‍ത്തി പ്രദേശമായ കലഞ്ഞൂരിലെ പാറഘനനത്തിനെതിരെ ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രദേശ വാസികള്‍ സമരം നടത്തി വരികയാണ്. എന്നാല്‍ മുഖ്യധാരാ രാഷ്ടീയ പാര്‍ട്ടികള്‍ ഈ സമരത്തൊട് അനുഭാവം കാണിക്കാതെ ഖനനത്തിനു അനുകൂല നിലപാടാണ് സ്വീകരിച്ചു വരുന്നത്. സമീപ ദിവസങ്ങളില്‍ വി.എസ് കലഞ്ഞൂര്‍ സന്ദര്‍ശിക്കുവാന്‍ ഇടയുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വം തടസ്സവുമായി രംഗത്തെത്തിയത്. നൂറുകണക്കിനു തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നു എന്നാണ് പ്രകൃതിക്കും പരിസര വാസികള്‍ക്കും ഭീഷണിയാ‍യി മാറിയ ഖനനത്തെ അനുകൂലിക്കുന്നവരുടെ നിലപാട്. യാതൊരു തത്വദീക്ഷയുമില്ലാതെ നടക്കുന്ന പാറഖനനം ഗുരുതരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നതെന്ന് പരിസരവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു. ഈ ഖനനത്തിനെതിരെ വി.എസ്.രംഗത്ത് വരണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിശ്വസ്ഥര്‍ മൂവ്വരും പടിയിറങ്ങി; വി.എസിനു മൌനം
Next »Next Page » യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം; കൊട്ടേഷന്‍ സംഘം അറസ്റ്റില്‍ »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine