തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; സലിം രാജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

September 11th, 2013

കോഴിക്കോട്: പട്ടാപകല്‍ കാറിനെ പിന്തുടര്‍ന്ന് യാത്രക്കാരന്‍ പ്രസന്നനെ മര്‍ദ്ദിക്കുകയും തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിക്കുകയും ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍‌മാന്‍ സലിം രാജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. സലിം രാജിനെ കൂടാതെ കൊട്ടേഷന്‍ സംഘംഗങ്ങളായ മറ്റ് ഏഴു പേരെയും നാട്ടുകാര്‍ തടഞ്ഞു വെക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഇര്‍ഷദ് , പിടികിട്ടാപ്പുള്ളി റിജു എന്നിവര്‍ ഉള്‍പ്പെടെ തട്ടിപ്പ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ഇക്കൂട്ടത്തില്‍ ഉണ്ട്. പ്രശ്നം പറഞ്ഞു തീര്‍ക്കുവാന്‍ ശ്രമം നടന്നെങ്കിലും നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ സംഘം ചേര്‍ന്ന് ആക്രമിക്കല്‍, തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കല്‍, ഭീഷണി പ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസ് ചാര്‍ജ്ജ് ചെയ്തു. കേസില്‍ സലിം രാജ് അവസാന പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കോഴിക്കോട് കരിക്കാം കുളത്ത് പ്രസന്നന്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ സലിം രാജും സംഘവും നടു റോഡില്‍ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ സംഭവത്തില്‍ ഇടപെട്ടു. സംഘത്തലവന്‍ വിവാദ പോലീസുകാരന്‍ സലിം ആണെന്ന് നാട്ടുകാരില്‍ ചിലര്‍ തിരിച്ചറിഞ്ഞു. അതോടെ പ്രശ്നങ്ങള്‍ രൂക്ഷമായി. മറ്റൊരു കേസില്‍ സസ്പ്ന്‍ഷനില്‍ ഇരിക്കുന്ന സലിം രാജ് തന്റെ ഐഡന്റിറ്റി കാര്‍ഡ് കാട്ടി പ്രസന്നനെ പിടികൂടിയതാണെന്ന് പറഞ്ഞെങ്കിലും ജനം അത് വിശ്വസിച്ചില്ല. സോളാര്‍ തട്ടിപ്പ് കേസിലെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സലിമിനെതിരെ ജനം ബഹളം വച്ചു.
ഈ കേസുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ഗണ്മാന്‍ സലിം രാജിന്‍ വിവാദ നായകനാകുന്നത്. തുടര്‍ന്ന് ഇയാളെ മുഖ്യമന്ത്രിയുടെ ഗണ്മാന്‍ സ്ഥാനത്തു നിന്നും നീക്കി. ക്രിമിനല്‍-തട്ടിപ്പ് ഇടപാടുകളില്‍ പങ്കാളിത്തം ഉള്ളവരുമായി സലിം രാജിന് അടുത്ത ബന്ധം ഉണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ഓച്ചിറ ചങ്ങന്‍ കുളങ്ങര സ്വദേശിനി റഷീദ ബീവി (45) പ്രസന്നനൊപ്പം 75 പവന്‍ സ്വര്‍ണ്ണവും 10 ലക്ഷം രൂപയുമായി പോയിരുന്നു. റഷീദയുടെ ഭര്‍ത്താവ് അബ്ദുള്‍ വഹാബ് ഓച്ചിറ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. സംഘാംഗങ്ങളില്‍ ഒരാള്‍ ഇവരുടെ ബന്ധുക്കളുമായി അടുപ്പമുള്ള ആളാണ്. പ്രസന്നനും റഷീദയും കോഴിക്കോട് ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സലിം രാജിന്റെ നേതൃത്വത്തില്‍ കൊട്ടേഷന്‍ സംഘം കോഴിക്കോട് എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രസന്നന്‍ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടരുകയായിരുന്നു. പ്രസന്നനേയും റഷീദയേയും ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി. ഓച്ചിറ പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ കേസുള്ളതിനാല്‍ ഇവരെ ഓച്ചിറ പോലീസിനു കൈമാറും.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മലപ്പുറത്ത് എസ്.ഡി.പി.ഐ ഹര്‍ത്താലില്‍ വ്യാപക ആക്രമണം

September 3rd, 2013

മലപ്പുറം: മലപ്പുറം ജില്ലയില്‍ എസ്.ഡി.പി.ഐ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമണം. ഹോട്ടലുകള്‍ ഉള്‍പ്പെടെ നിരവധി കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടന്നു. കല്ലേറില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തകര്‍ന്നു. മലപ്പുറം ജില്ല വിഭജിച്ച് രണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് എസ്.ഡി.പി.ഐ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തെരുവിലിറങ്ങിയ പ്രവര്‍ത്തകര്‍ പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നിലമ്പൂര്‍ താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സ് ഹര്‍ത്താലനുകൂലികള്‍ തടയുകയും ഡ്രൈവറെ ക്രൂരമായി മര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുണ്ട്. പലയിടത്തും അക്രമികളെ തുരത്തുവാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. നിരവധി അക്രമികളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

ദീര്‍ഘദൂര വാഹനങ്ങള്‍, പെട്രോളിയം ഉല്പന്നങ്ങളുമായി വരുന്ന വാഹനങ്ങള്‍ എന്നിവയും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞിട്ടിട്ടുണ്ട്. ഓണം വിപണി ലക്ഷ്യമാക്കി ജില്ലയിലേക്ക് വരുന്ന ചരക്കുകളും ഹര്‍ത്താല്‍ കാരണം എത്തുവാന്‍ വൈകും. ഹര്‍ത്താല്‍ മൂലം പച്ചക്കറികള്‍, കോഴി എന്നിവയുടെ വില വീണ്ടും വര്‍ദ്ധിക്കുവാനും ഇടയുണ്ട്.ഹര്‍ത്താല്‍ മൂലം കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഇന്നു നടക്കാനിരുന്ന വിവാഹങ്ങളേയും ഹര്‍ത്താല്‍ ബാധിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലുലുമാള്‍ ജലം ഊറ്റുന്നു എന്ന പ്രസ്ഥാവന സി.പി.എം നേതാവ് ദിനേശ് മണി തിരുത്തി

August 30th, 2013

കൊച്ചി: ഇടപ്പള്ളിയിലെ ലുലുമാള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ ജലം ഊറ്റുന്നതു കൊണ്ടാണ് പശ്ചിമ കൊച്ചിയിലെ കുടിവെള്ളക്ഷാമത്തിനു കാരണം എന്ന ആക്ഷേപം സി.പി.എം ജില്ലാ സെക്രട്ടറി ദിനേശ് മണി പിന്‍‌വലിച്ചു. പ്രസ്ഥാവന വിവാദമായതോടെ ആണ് ആരോപണം ഉന്നയിച്ച സി.പി.എം ജില്ലാ സെക്രട്ടറി ദിനേശ് മണി പിന്‍‌വലിച്ച് പത്രക്കുറിപ്പിറക്കിയത്. ഇടപ്പള്ളിയില്‍ 17 ഏക്കറില്‍ 25 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള മാളില്‍ പ്രതിദിനം ലക്ഷക്കണക്കിനു ലിറ്റര്‍ ശുദ്ധ ജലം ആവശ്യമുണ്ട്. ഇത് എവിടെ നിന്നു വരുന്നു എന്ന് പരിശോധിച്ചാല്‍ ജലക്ഷാമത്തിന്റെ ഉറവിടം കണ്ടെത്തൂവാന്‍ കഴിയുമെന്നും പൊതുവിതരണ സംവിധാനത്തിലൂടെ വരുന്ന ജലത്തെ ആണ് ലുലു പ്രധാനമായും ആശ്രയിക്കുന്നതെന്നും അദ്ദേഹം ഒരു പൊതു യോഗത്തില്‍ പ്രസംഗിച്ചിരുന്നു.

ദിനേശ് മണിയുടെ ആരോപണത്തെ തുടര്‍ന്ന് ജലം ഊറ്റുന്നുണ്ടോ എന്നത് സംബന്ധിച്ച് പരിശോധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് പറഞ്ഞിരുന്നു. ദിനേശ് മണിയുടെ ആരോപണത്തെ നിഷേധിച്ചു കൊണ്ട് ലുലു മാള്‍ അധികൃതര്‍ രംഗത്തെത്തി. ജല അതോരിറ്റിയുടെ കണക്ഷന്‍ ഇല്ലെന്നും തങ്ങള്‍ സ്ഥാപിച്ചിട്ടുള്ള മഴവെള്ള സംഭരണികളേയും ടാങ്കര്‍ ലോറികളേയുമാണ് ജലത്തിനായി ആശ്രയിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ഇതോടെ ദിനേശ് മണീയുടെ വാദം അടിസ്ഥന രഹിതമാണെന്ന് വ്യക്തമായി. തുടര്‍ന്ന് ലുലുമാള്‍ വന്നതുകൊണ്ടു മാത്രം പശ്ചിമ കൊച്ചിയില്‍ ജലക്ഷാമം രൂക്ഷമായെന്ന അഭിപ്രായം തനിക്കില്ലെന്നും മറിച്ചുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും പറഞ്ഞ് ദിനേശ് മണി തന്റെ നിലപാട് മാറ്റി.

നേരത്തെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ടും , തോട് കയ്യേറ്റം നടത്തിയെന്ന് ആരോപിച്ചും ലുലു മാളിനെതിരെ സി.പി.എം ,സി.ഐ.ടി.യു എറണാകുളം നേതൃത്വം ലുലുമാളിനെതിരെ രംഗത്തെത്തിയിരുന്നു. സര്‍വ്വേ റിപ്പോര്‍ട്ട് തോട് കയ്യേറിയീന്ന ആരോപണം തെറ്റാണെന്ന് വ്യക്തമാക്കുന്നു എങ്കിലും ആരോപണത്തില്‍ നിന്നും പുറകോട്ട് പോകുവാന്‍ ദിനേശ് മണി തയ്യാറായിട്ടില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അറബിക്കല്ല്യാണം: വരന്റെ മാതാവടക്കം3 പേര്‍ പോലീസ് കസ്റ്റഡിയില്‍

August 28th, 2013

മലപ്പുറം: കോഴിക്കോട് സിസ്കോ യത്തീം ഖാനയിലെ പതിനേഴുകാരിയായ അന്തേവാസിയെ യു.എ.ഈ പൌരനായ ജാസിം മുഹമ്മദ് അബ്ദുല്‍ കരീമിനു വിവാഹം ചെയ്തു കൊടുത്ത സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറബിയുടെ മാതാവ് സുലൈഖ, സുലൈഖയുടെ രണ്ടാം ഭര്‍ത്താവ് , ഒരു ബന്ധു എന്നിവരാണ് അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ട് യത്തീം ഖാന അധികൃതര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

28 കാരനായ ജാസി മുഹമ്മദ് അബ്ദുള്‍ കരീം എന്ന യു.എ.ഈ പൌരനുമായുള്ള വിവാഹത്തിനു യത്തീംഖാനാ അധികൃതര്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിവാഹശേഷം പെണ്‍കുട്ടിയുമായി പലയിടങ്ങളിലെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും താമസിച്ച അറബി പെണ്‍കുട്ടിയെ ലൈംഗികമായി പലതവണ പീഡിപ്പിച്ചു. പിന്നീട് മൂന്നാഴ്ചക്ക് ശേഷം വിദേശത്തേക്ക് മടങ്ങി. ഇക്കാര്യങ്ങള്‍ പെണ്‍കുട്ടി തന്റെ പരാതിയില്‍ വ്യക്തമായി പറയുന്നുണ്ട്.

അറബി തിരിച്ചു പോയതോടെ പെണ്‍കുട്ടിയെ യത്തീം ഖാന അധികൃതര്‍ തിരിച്ചു കൊണ്ടു പോരുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ മൊഴിചൊല്ലിയതായി അറബി ഇടനിലക്കാരന്‍ വഴി അറിയിക്കുകയായിരുന്നു. യത്തീം ഖാനയില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ചൈല്‍ഡ് വെല്‍‌ഫെയര്‍ കമ്മറ്റിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പുറം ലോകം അറബിക്കല്ല്യാണത്തിന്റെ വിവരങ്ങള്‍ അറിഞ്ഞത്. ഇന്ത്യന്‍ വിവാഹ നിയമപ്രകാരം 18 വയസ്സു പൂര്‍ത്തിയാകാതെ പെണ്‍കുട്ടികളുടെ വിവാഹം സാധുവല്ല. എന്നാല്‍ ഇടക്കാലത്ത് കേരളത്തില്‍ ഇറങ്ങിയ വിവാദ സര്‍ക്കുലറിന്റെ പിന്‍‌ബലത്തിലാണ് വിവാഹം റെജിസ്റ്റര്‍ ചെയ്തതെന്നാണ് ബന്ധപ്പെട്ടവരുടെ വാദം. എന്നാല്‍ വരന്‍ അറബ് വംശജനും വിദേശിയുമാണെന്ന വിവരങ്ങള്‍ മറച്ചുവെച്ചാണ് വിവാഹം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹത്തിന്റെ മറവില്‍ അറബി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ വിവിധ സംഘടനകള്‍ പ്രതിഷേധ പരകടനം നടത്തി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും പി.ടി.തോമസും നികൃഷ്ടജീവികള്‍: എം.എം.മണി

August 21st, 2013

ഇടുക്കി: തന്നെ ഇടുക്കി ജില്ലയില്‍ നിന്നും അകറ്റിയത് ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും പി.ടി.തോമസും അടങ്ങുന്ന മൂന്ന് നികൃഷ്ടജീവികളാണെന്ന് സി.പി.എം നേതാവ് എം.എം.മണി. ഇവര്‍ മൂവ്വരും ചേര്‍ന്ന് തന്നെ കേസില്‍ കുടുക്കി രാഷ്ടീയമായി ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ഈ പമ്പര വിഡ്ഢികള്‍ക്ക് തെറ്റിപ്പോയെന്നും,സോളാര്‍ കേസില്‍ തിരുവഞ്ചൂര്‍ വെള്ളം കുടിക്കുമെന്നും അദ്ദേഹം പറഞ്ഞു.മൂവ്വര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് എം.എം.മണി നടത്തിയത്. ആരുവിചാരിച്ചാലും തന്റെ ശൈലി മാറ്റാനാകില്ലെന്നും മണി വ്യക്തമാക്കി. മണക്കാട് നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് നേതാവായിരുന്ന അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ മണിയ്ക്ക് ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതിനു കോടതിയുടെ വിലക്കുണ്ടായിരുന്നു. ജാമ്യവ്യവസ്ഥയില്‍ ഇളവു ലഭിച്ച മണിക്ക് സി.പി.എം വന്‍ സ്വീകരണ പരിപാടികളാണ് ജില്ലയില്‍ ഒരുക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വി.എസ്. കോടതിയിലേക്ക്
Next »Next Page » 1993-ലെ മുംബൈ സ്ഫോടനക്കേസ് പ്രതി കണ്ണൂരില്‍ അറസ്റ്റില്‍ »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine