വയനാട്ടില്‍ കടുവയെ വെടിവെച്ച് കൊന്നു

December 3rd, 2012

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ മൂലങ്കാവിനടുത്ത് നാട്ടിലിറങ്ങി ഭീതി പരത്തിയിരുന്ന കടുവയെ ദൌത്യ സംഘം വെടിവെച്ച് കൊന്നു. ഒരു സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ വച്ച് രാവിലെ ഒമ്പതരയോടെ ആയിരുന്നു കടുവയെ കൊന്നത്. ആദ്യം മയക്കുവെടി വെച്ചെങ്കിലും കടുവ ആക്രമണകാരിയായതിനെ തുടര്‍ന്നാണ് ദൌത്യ സംഘം വെടിവച്ച് കൊന്നത്. കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ വളര്‍ത്തു മൃഗങ്ങളെ കടുവ ആക്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയ പാത ഉപരോധിക്കുകയും ചെയ്തു. കടുവാഭീതി ഗുരുതരമായതോടെ കടുവയെ കെണിവച്ചോ, മയക്കുവെടി വച്ചോ പിടികൂടുവാന്‍ തീരുമാനിക്കുകയായിരുന്നു. തീരുമാനിക്കുകയായിരുന്നു. കേരള-കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളെ വനപാലകരെയും ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി ദൌത്യ സംഘം രൂപീകരിച്ചു. തുടര്‍ന്ന് ദിവസങ്ങളോളം നടത്തിയ കടുവ കൊല്ലപ്പെട്ടതറിഞ്ഞ് എത്തിയ ജനങ്ങളെ നിയന്ത്രിക്കുവാന്‍ ആകാതായതോടെ കടുവയുടെ ജഡം നായ്ക്കട്ടിയിലെ വോളീബോള്‍ ഗൌണ്ടില്‍ പ്രദര്‍ശനത്തിനു വെച്ചു. സി.സി.എഫ് ഒ.പി കലേഷ്, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ കടുവയ്ക്കായുള്ള തിരച്ചിലില്‍ ഉള്‍പ്പെട്ടിരുന്നു. വൈല്‍ഡ് ലൈഫ് വെറ്റിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ജഡം പിന്നീട് പറമ്പിക്കുളത്തെ കടുവാ സങ്കേതത്തില്‍ സൂക്ഷിക്കുവാനാണ് തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ രാജ്യത്ത് വംശനാശ ഭീഷണി നേരിടുന്ന കടുവയെ വെടിവെച്ച് കൊന്നതിനെതിരെ കോടതിയെ സമീപിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വൈജയന്തിക്ക് വികാര നിര്‍ഭരമായ യാത്രാമൊഴി

December 1st, 2012

വാഴൂര്‍: എരണ്ടക്കെട്ട് മൂലം ചരിഞ്ഞ വൈജയന്തി എന്ന പിടിയാനക്ക് നാടിന്റെ വികാര നിര്‍ഭരമായ യാത്രാമൊഴി. വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെ ആയിരുന്നു ആനയുടെ അന്ത്യം. അസുഖ ബാധിതയായിരുന്ന വൈജയന്തിയെ ചികിത്സിക്കുന്നതായി കല്ലുതക്കേല്‍ ചെള്ളാട്ട് പുരയിടത്തിലാണ് തളച്ചിരുന്നത്. പത്തു ദിവസത്തോളമായി ആന തീറ്റയെടുക്കാത്തതിനെ തുടര്‍ന്ന് അവശ നിലയില്‍ ആയിരുന്നു. വൈജയന്തി ചരിഞ്ഞതറിഞ്ഞ് രാത്രിതന്നെ നൂറുകണക്കിനു ആളുകള്‍ എത്തുവാന്‍ തുടങ്ങി. വെള്ളിയാഴ്ച അവിടെ നിന്നും പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര പരിസരത്തേക്ക് ആനയുടെ മൃതദേഹം വിലാപയാത്രയായി കൊണ്ടു വന്നു. നൂറുകണക്കിനു നാട്ടുകാര്‍ വിലാപയാത്രയില്‍ പങ്കെടുത്തു. എന്‍.ജയരാജ് എം.എല്‍.എ, തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം.പി.ഗോവിന്ദന്‍ നായര്‍, എന്‍.എസ്.എസ് താലൂക്ക് യൂണീയന്‍ പ്രസിഡണ്ട് അഡ്വ.എം.എസ്.മോഹനന്‍, പഞ്ചായത്ത് പ്രസിഡണ്ട് ജോസ് കെ.ചെറിയാന്‍, ആന പ്രേമികള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറയില്‍ ഉള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. എലിഫന്റ് സ്ക്വാഡിലെ വെറ്റിനറി ഡോ.സാബു സി.ഐസക്, ഫോറസ്റ്റ് വെറ്റിനറി ഡോക്ടര്‍.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിനു ശേഷം ക്ഷേത്രക്കുളത്തിനു സമീപത്ത് സ്ഥിരമായി ആനയെ തളക്കാറുള്ള സ്ഥലത്തു തന്നെ ഭൌതിക ശരീരം അടക്കി. തുടര്‍ന്ന് അനുസ്മരണവും നടന്നു. ആനയോടുള്ള സ്നേഹാദരങ്ങളുടെ സൂചകമായി വെള്ളിയാഴ്ച വൈകീട്ട് നാലുമുതല്‍ കൊടുങ്ങൂരിലെ കടകള്‍ അടച്ചിട്ടു. ഓട്ടോ-ടാക്സി തൊഴിലാളികളും വാഹനങ്ങള്‍ ഓടിച്ചില്ല.

തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡാണ് ആനയെ ക്ഷേത്രത്തിനു നല്‍കിയത്. 1961-ല്‍ നാലുവയസ്സുള്ളപ്പോള്‍ കൊടുങ്ങൂര്‍ ദേവീക്ഷേത്രത്തിലെത്തിയ കാലം മുതലേ വൈജയന്തി നാട്ടുകാരുടെ പ്രിയ തോഴിയായിരുന്നു. പിടിയാനയായതിനാല്‍ മദപ്പാടോ അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളോ ഇല്ലായിരുന്നു. പൊതുവെ ആരോഗ്യവതിയായിരുന്ന ആനയെ പത്തു വര്‍ഷമായി സാബു എന്ന പാപ്പാനാണ് പരിചരിച്ചു വരുന്നത്. ആനയെ അധികൃതര്‍ വെണ്ട വിധം ചികിത്സിക്കാത്തതാ‍ണ് മരണകാരണമെന്ന് ആരോപീച്ച് നാട്ടുകാര്‍ ഫ്ലക്സും മറ്റും വെച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. സുധാകരനെ കണ്ട് ആവേശം അണ പൊട്ടി; കെ. എസ്. യു. ക്യാമ്പില്‍ കൂട്ടത്തല്ല്

November 19th, 2012

k-sudhakaran-epathram

ചരല്‍ക്കുന്ന്: കെ. എസ്. യു. സംസ്ഥാന ക്യാമ്പിലെത്തിയ കെ. സുധാകരന്‍ എം. പി. യെ കണ്ടപ്പോള്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് ആവേശം അണ പൊട്ടി. വളപട്ടണം സംഭവത്തില്‍ കെ. എസ്. യു. വിന്റെ രക്ഷകനായ സുധാകരന്‍ എന്നെല്ലാമുള്ള മുദ്രാവാക്യം വിളികളുമായി അവര്‍ അദ്ദേഹത്തെ വരവേറ്റപ്പോള്‍ ഒരു വിഭാഗത്തെ അത് അലോസരപ്പെടുത്തി.

കെ. സുധാകരന്‍ പ്രസംഗിക്കുവാന്‍ ആരംഭിച്ചപ്പോഴും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആവേശത്തോടെ മുദ്രാവാക്യം വിളി തുടര്‍ന്നു. കെ. എസ്. യു. സംസ്ഥാന പ്രസിഡണ്ട് വി. എസ്. ജോയിയും ടി. സിദ്ദിഖും ചേര്‍ന്ന് പ്രവര്‍ത്തകരോട് മുദ്രാവാക്യം വിളി നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിനു തയ്യാറായില്ല. ഒടുവില്‍ കെ. സുധാകരന്‍ തന്നെ രംഗത്തെത്തി. മുദ്രാവാക്യം വിളി നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ താന്‍ പ്രസംഗിക്കാതെ വേദി വിടുമെന്നും മുന്നറിയിപ്പു നല്‍കി. ഇതിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് നേരെ കടുത്ത ഭാഷയില്‍ കയര്‍ത്തു സംസാരിച്ചു.  തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ വാക്കു തര്‍ക്കമായി. നേതാക്കള്‍ ഇടപെട്ട് നിയന്ത്രിക്കുവാന്‍ ശ്രമിച്ചപ്പോഴേക്കും ഇരു വിഭാഗവും തമ്മില്‍ കൂട്ടത്തല്ല് ആരംഭിച്ചിരുന്നു.  കെ. എസ്. യു. ജില്ലാ നേതാക്കന്മാര്‍ക്ക് വരെ അടി കിട്ടി. പരസ്പരം കസേരകള്‍ എടുത്ത് എറിഞ്ഞു. ഒടുവില്‍ മുതിര്‍ന്ന നേതാക്കന്മാര്‍ ഇടപെട്ട് ഇരു വിഭാഗത്തേയും ശാന്തരാക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തൃശ്ശൂരിലെ നേഴ്സുമാരുടെ സമരം സംസ്ഥാന തലത്തിലേക്ക്

November 19th, 2012

thrissur-nurses-strike-epathram

തൃശ്ശൂര്‍:  ജില്ലയിലെ മദര്‍ ഹോസ്പിറ്റലില്‍ ആരംഭിച്ച സ്വകാര്യ ആശുപത്രി നേഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാകാത്ത പക്ഷം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുവാന്‍ യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ തീരുമാനിച്ചു. ഡിസംബര്‍ ആദ്യം മുതല്‍ ആണ് സംസ്ഥാന വ്യാപകമായി അനിശ്ചിത കാല സമരം തുടങ്ങുവാന്‍ തീരുമാനിച്ചിരിക്കുന്നത്. മദര്‍ ഹോസ്പിറ്റലിലെ സമരം ഒത്തുതീര്‍പ്പാക്കുവാന്‍ സംസ്ഥാന സര്‍ക്കാറും  ഹൈക്കോടതി നിയോഗിച്ച മീഡിയേഷന്‍ സമിതിയും നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടില്ല. സമരം ചെയ്തതിനെ തുടര്‍ന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കില്ല എന്ന നിലപാടില്‍ ആശുപത്രി മാനേജ്മെന്റ് ഉറച്ചു നില്‍ക്കുകയാണ്. 12, 6, 6 മണിക്കൂര്‍ ഉള്ള ഷെഡ്യൂളില്‍ ജോലി സമയം ആക്കണം എന്നാവശ്യപ്പെട്ട് നടത്തുന്ന സമരം 75 ദിവസം പിന്നിട്ടു. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് പി. രശ്മി എന്ന നേഴ്സ് നടത്തുന്ന നിരാഹാര സമരം എട്ടു ദിവസം പിന്നിട്ടു. രോഗികള്‍ ദുരിതത്തിലാകുന്നു എങ്കിലും നേഴ്സുമാരുടെ സമരത്തിനു അനുദിനം ജനങ്ങളുടെ പിന്തുണ വര്‍ദ്ധിച്ചു വരികയുമാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പോലീസ് മാഫിയ : 56 പോലീസുകാര്‍ക്കെതിരെ റിപ്പോര്‍ട്ട്

November 11th, 2012

illegal-sand-mining-epathram

കൊല്ലം: കേരള പോലീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് വന്‍ മാ‍ഫിയ ബന്ധങ്ങള്‍ ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജെന്‍സ് എ. ഡി. ജി. പി. യാണ് ഡി. ജി. പി. ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സ്പിരിറ്റ്, മണല്‍ മാഫിയാ ബന്ധമുള്ള 56 പോലീസുകാരുടെ പേരു വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവരെ പ്രധാന ചുമതലകളില്‍ നിന്നും മാറ്റണമെന്നും ഇവരെ നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

മണല്‍‌ മാഫിയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്ന കൊല്ലം സിറ്റി പോലീസ് കമ്മീഷണറെ വധിക്കുവാന്‍ ശ്രമം നടന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. മണല്‍ മാഫിയാ ബന്ധം ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊല്ലം റൂറല്‍ എസ്. പി. കെ. ബി. ബാലചന്ദ്രനെ അടുത്തയിടെ സ്ഥലം മാറ്റിയിരുന്നു. തിരുവനന്തപുരത്തെ ഒരു എസ്. പി. അടക്കം ഉള്ള ഉദ്യോഗസ്ഥര്‍ക്ക് മാഫിയാ ബന്ധം ഉണ്ടെന്നാണ് സൂചന.

വന്‍ മാഫിയയുടെ പിന്‍‌ബലത്തോടെ വ്യാജ മണല്‍ കടത്ത് സംസഥാനത്ത് വ്യാപകമായി നടക്കുന്നുണ്ടെങ്കിലും ഇനിയും ശക്തമായ നടപടികള്‍ എടുക്കുന്നില്ലെന്ന ആരോപണമുണ്ട്. കണ്ണൂരില്‍ മണല്‍ മാഫിയയില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തപ്പോള്‍ കെ. സുധാകരന്‍ പോലീസ് സ്റ്റേഷനില്‍ എത്തി എസ്. ഐ. യെ ഭീഷണിപ്പെടുത്തിയ സംഭവം വന്‍ വിവാദമായിരുന്നു.

രാഷ്ടീയ – പോലീസ് വിഭാഗങ്ങളില്‍ നിന്നുള്ള ഇത്തരം പിന്തുണയാണ് വിവിധ മാഫിയകള്‍ക്ക് സ്വൈര്യ വിഹാരം നടത്തുവാന്‍ അവസരം ഒരുക്കുന്നത്. ഇവരെ ഭയന്ന് പലരും പരാതി പറയുവാന്‍ പോലും മടിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തങ്കച്ചന്‍ പറഞ്ഞത് ശരിയായ നിലപാട്: രമേശ് ചെന്നിത്തല
Next »Next Page » മാലിന്യങ്ങളുടെ തലസ്ഥാനം »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine