ലാലൂര്‍; നിരാഹാരം കിടന്ന വേണുവിനെ അശുപത്രിയിലേക്ക് മാറ്റി

February 22nd, 2012
laloor-epathram
തൃശ്ശൂര്‍:ലാലൂര്‍ മാലിന്യ പ്രശ്നത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം നടത്തുന്ന കെ. വേണുവിനെ പോലീസ് അറസ്റ്റു ചെയ്തു ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമല്ലെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. രക്തത്തില്‍ സോഡിയത്തിന്റെ അളവ് കൂടിയതായി പരിശോധനയില്‍ കണ്ടിരുന്നു. ആശുപത്രിയിലും നിരാഹാരം തുടരുമെന്ന് കെ. വേണു പറഞ്ഞു. ലാലൂര്‍  മാലിന്യ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തീരുമാനിച്ചിരുന്ന ലാമ്പ്‌സ് പദ്ധതി നടപ്പിലാക്കുന്നതില്‍  കാലതാമസം വരുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഫെബ്രുവരി 14 നാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനു മുമ്പില്‍ കെ. വേണു ലാലൂര്‍ മലിനീകരണ വിരുദ്ധ സമര സമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നിരാഹാര സമരം ആരംഭിച്ചത്.   കക്ഷി രാഷ്ടീയമന്യേ ലാലൂരിലെ ജനങ്ങള്‍  ഒന്നടങ്കമാണ് മലിനീകരണ പ്രശ്നത്തില്‍ പ്രതിഷേധവുമായി രംഗത്തുള്ളത്. ഇവര്‍ക്ക് പിന്തുണയുമായി പല പരിസ്തിതി പ്രവര്‍ത്തകരും ഇതിനോടകം രംഗത്തു വന്നിട്ടുണ്ട്.  വികേന്ദ്രീകൃത മാലിന്യ നിക്ഷേപവും സംസ്കരണവുമാണ് സമര സമിതിയും പരിസ്ഥിതി പ്രവര്‍ത്തകരും മുന്നോട്ട് വെക്കുന്ന ആവശ്യം. കെ. വേണു നിരാഹാര സമരം ആരംഭിച്ചതോടെ സമരത്തിനു പുതിയ മാനം കൈവന്നിട്ടുണ്ട്. ഇത്  മുതലെടുക്കുവാന്‍ സി. പി. എം ഉള്‍പ്പെടെ ചില  കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്.  എന്നാല്‍ സമര സമിതിയെ ഒഴിവാക്കിക്കൊണ്ട് സ്വന്തം നിലക്ക് സമരവുമായി മുന്നോട്ടു പോകുന്നതിന്റെ ഉദ്ദേശ്യശുദ്ധിയെ സംബന്ധിച്ച് ജനങ്ങളീല്‍ സംശയം ജനിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാചകന്റെ മുടിക്കല്ല വാക്കുകള്‍ക്കാണ് പ്രാധാന്യം: പിണറായി വിജയന്‍

February 21st, 2012
pinarayi-vijayan-epathram
കൊച്ചി: പ്രവാചകന്റെ മുടിക്കല്ല, വാക്കുകള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന്  സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുറിച്ചു കളഞ്ഞ നഖവും മുടിയും മാലിന്യമാണെന്നും പറഞ്ഞ പിണറായി മത കാര്യങ്ങളില്‍ ഇടപെട്ടില്ലെന്നും വര്‍ഗ്ഗീയത ആരോപിച്ചാല്‍ മുട്ടുവിറക്കുന്നവരുടെ പാര്‍ട്ടിയല്ല സി. പി. എം എന്നും വ്യക്തമാക്കി. തിരുകേശത്തെ കുറിച്ച് അഭിപ്രായം പറയുവാന്‍ പിണറായി വിജയനോ അന്യമതസ്ഥര്‍ക്കോ അധികാരമില്ലെന്ന്  കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

1 അഭിപ്രായം »

നേഴ്സുമാര്‍ക്ക് ബാങ്ക് വഴി ശമ്പളം നല്‍കുവാന്‍ ഉത്തരവിട്ടു

February 21st, 2012
nurses-strike-epathram
കൊച്ചി: സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്സുമാരുടെ ശമ്പളം ബാങ്കു വഴി നല്‍കണമെന്ന് തൊഴില്‍ വകുപ്പ് ഉത്തരവിട്ടു. ചെക്കായിട്ടായിരിക്കും ശമ്പളം നല്‍കുക. മിനിമം വേതനം നല്‍കുന്നുണ്ടെന്നും രേഖകളില്‍ കൂടുതല്‍ തുക കാണിച്ച് കുറഞ്ഞ വേതനം നല്‍കുന്ന പ്രവണത ഇല്ലാതാക്കുന്നതിനുമാണ് ഈ നടപടി. ഇതിലൂടെ നേഴ്സുമാര്‍ക്ക് മിനിമം വേതനം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനാകുമെന്നും തൊഴില്‍ വകുപ്പ് കരുതുന്നു. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടും ചൂഷണം അവസാനിപ്പിക്കുന്നതിനുമായി കേരളത്തിലെ വിവിധ ആശുപത്രികളില്‍ നേഴ്സുമാര്‍ സമരം നടത്തി വരികയാണ്. നേഴ്സുമാരുടെ സമരം മൂലം വിവിധ ആശുപത്രികളില്‍ രോഗികള്‍ ദുരിതം അനുഭവിക്കുകയാണ്. ചിലയിടങ്ങളില്‍ സംഘര്‍ഷാവസ്ഥയും ഉണ്ടാകുന്നുണ്ട്.
കേരളത്തിലെ പല  സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന നേഴ്സുമാര്‍ വലിയ തോതില്‍ തൊഴില്‍ ചൂഷണം അനുഭവിച്ചു വരുന്നവരാണ്. അസംഘടിതരായിരുന്നതിനാല്‍ ഇവര്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. മുംബൈ, കല്‍ക്കട്ട തുടങ്ങിയ ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ നടന്ന സമരങ്ങള്‍ കേരളത്തിലെ  സ്വകാര്യ മേഘലയില്‍ തൊഴില്‍ ചെയ്യുന്ന നേഴ്സുമാര്‍ക്കും സംഘടിക്കുവാനും സമരം ചെയ്യുന്നതിനും ശക്തമായ പ്രചോദനമായി. മികച്ച സേവനം നല്‍കുന്ന അഭ്യസ്ഥവിദ്യരായ സ്വകാര്യ മേഘലയിലെ നേഴ്സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ  പല മടങ്ങാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്സുമാര്‍ക്ക് ലഭിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇടതു മുന്നണിയില്‍ ഭിന്നത രൂക്ഷമാകുന്നു

February 13th, 2012
cpm-logo-epathram
തിരുവവനന്തപുരം: സി. പി. എം- സി. പി. ഐ  സംസ്ഥാന നേതാക്കള്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളും നിലവാരം കുറഞ്ഞ ഭാഷയുമായി പോര്‍വിളി തുടരുന്ന പശ്ചാത്തലത്തില്‍ ഇടതു മുന്നണിയില്‍ രൂപപ്പെട്ട ഭിന്നത രൂക്ഷമാകുന്നു. സി. പി. എം സംസ്ഥാന സമ്മേളന പോസ്റ്ററില്‍ യേശു കൃസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തെ വികലമായി ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് സി. പി. ഐ നേതാവ് സി. കെ.ചന്ദ്രപ്പന്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. സി. പി. എം സംസ്ഥാന സമ്മേളനത്തില്‍ ഇവന്റ് മേനേജ്മെന്റ് സ്ഥാപനത്തെ നിയോഗിച്ചതായി സി. പി. ഐ ആരോപിച്ചു. ഇതില്‍ ക്ഷുഭിതരായ സി. പി. എം നേതൃത്വം ശക്തമായ ഭാഷയില്‍ തിരിച്ചടിച്ചു. ഈവന്റ് മാനേജ്മെന്റ് കമ്പനികളാണ് സി. പി. എം സംസ്ഥാന സമ്മേളനം നടത്തിയതെന്ന പരാമര്‍ശത്തെ അല്പന്‍ അല്പത്തം പറഞ്ഞതാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. സംസാര ഭാഷ മാന്യവും അന്തസ്സുള്ളതുമാകണമെന്നായിരുന്നു ചന്ദ്രപ്പന്‍ ഇതിനോട് പ്രതികരിച്ചത്. ഇടതു ഐക്യം ശക്തിപ്പെടണമെന്ന് ആവശ്യപ്പെടുന്ന കേന്ദ്ര നേതാക്കളെ ഇരുത്തിക്കൊണ്ടുതന്നെ ഇരു പാര്‍ട്ടികളുടേയും സംസ്ഥാന സമ്മേണന വേദികള്‍ പരസ്പരം പോര്‍വിളിക്കുന്ന തലത്തിലേക്ക് തരം താഴുകയുണ്ടായി. സമ്മേളനം കഴിഞ്ഞെങ്കിലും മാധ്യമങ്ങളിലൂടെ പാര്‍ട്ടി നേതാക്കന്മാര്‍ വാക്‍പോരു തുടര്‍ന്നു കൊണ്ടിരിക്കുന്നു. ചന്ദ്രപ്പനു കമ്യൂണിസ്റ്റ് ഗുണമില്ലെന്ന് ഈ. പി ജയരാജനു മറുപടിയായി സാന്റിയാഗോ മാര്‍ട്ടിന്റെ സ്കൂളില്‍ നിന്നും കമ്യൂണിസം പഠിച്ചയാളല്ല ചന്ദ്രപ്പനെന്ന് ബിനോയ്‌ വിശ്വവും തിരിച്ചടിച്ചു. പ്രമുഖ കക്ഷികളുടെ പരസ്യമായ വിഴുപ്പലക്കല്‍ ഇടതു മുന്നണിയിലെ മറ്റു ഘടക കക്ഷികള്‍ അസ്വസ്ഥരാണ്. സി. പി. എം-സി. പി. ഐ വാക്‍പോരിനു ഇരുപാര്‍ട്ടികളുടേയും കേന്ദ്ര നേതൃത്വം ഇടപെട്ട് നിയന്ത്രിച്ചില്ലെങ്കില്‍ മുന്നണിയുടെ കെട്ടുറപ്പു തന്നെ താറുമാറാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വഷളായിട്ടുണ്ട്.
:)

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിളപ്പില്‍ശാല മാലിന്യ പ്രശ്നം കോര്‍പറേഷന്‍ അയയുന്നു

February 12th, 2012

Vilappilsala-waste-water-treatment-plant-epathram

തിരുവനന്തപുരം: നഗരത്തിലെ മാലിന്യനീക്കം 13മുതല്‍ ആരംഭിക്കുമെന്ന് കോര്‍പറേഷന്‍ അറിയിച്ചിരുന്നെങ്കിലും വിളപ്പില്‍ശാല വിഷയത്തില്‍ നിലപാട് മയപ്പെടുത്താന്‍ കോര്‍പറേഷന്‍ തീരുമാനം. പ്ളാന്‍റ് പ്രവര്‍ത്തിപ്പിച്ച് വിളപ്പില്‍ശാലയെ മാതൃകാ പ്ളാന്‍റാക്കണമെന്നാണ് കോര്‍പറേഷന്‍റെ നിലപാട്. ഇക്കാര്യങ്ങള്‍ വിളപ്പില്‍ശാല നിവാസികളെ ബോധ്യപ്പെടുത്തി അവരെ വിശ്വാസത്തിലെടുത്ത് കാര്യങ്ങള്‍ മുന്നോട്ട് നീക്കാനാണ് തീരുമാനം. ഇതോടെ നേരത്തേ സ്വീകരിച്ച കര്‍ക്കശ നിലപാടില്‍ നിന്ന് കോര്‍പറേഷന്‍ ഭരണസമിതി പിന്നോട്ട് പോയിരിക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ക്യാപിറ്റല്‍ പണിഷ്‌മെന്റ് പ്രയോഗത്തിനു വി. എസ്സിന്റെ ശക്തമായ മറുപടി
Next »Next Page » വാഴക്കുളത്ത് വാഹനാപകടത്തില്‍ 2 മരണം »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine