കോണ്‍ഗ്രസിലെ നായര്‍ നേതാക്കള്‍ നന്ദികേട്‌ കാട്ടി : എന്‍.എസ്‌.എസ്‌.

May 7th, 2012

g.sukumaran-nair

ചേര്‍ത്തല: കോണ്‍ഗ്രസിലെ നായര്‍ നേതാക്കള്‍ എന്‍.എസ്‌.എസിന്റെ സഹായത്തോടെ അധികാര ത്തിലെത്തുകയും എന്നാല്‍ കാര്യം കഴിഞ്ഞാല്‍ സമുദായത്തെ തന്നെ തിരിഞ്ഞു കൊത്തുന്ന സ്വഭാവമാണ് ഇവര്‍ക്കുള്ളതെന്നും എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. കെ. പി. സി. സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ ഇത്തരം സമീപനമാണ് സ്വീകരിക്കുന്നത്. ഈ സമീപനം തുടര്‍ന്നാല്‍ ഇവരെ പാഠം പഠിപ്പിക്കുമെന്നും സുകുമാരന്‍ നായര്‍ ഓര്‍മിപ്പിച്ചു. ചേര്‍ത്തല താലൂക്ക്‌ എന്‍.എസ്‌. എസ്‌. യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന നായര്‍ മഹാസമ്മേളനത്തിന്റെ ഉദ്‌ഘാടന പ്രസംഗത്തിലാണ് അദ്ദേഹം കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്‌. നെയ്യാറ്റിന്‍കരയില്‍ എന്‍. എസ്‌. എസ്‌. സമദൂരം പാലിക്കും. എന്നാല്‍ ഈ സമദൂരത്തില്‍ ഒരു ശരിദൂരം ഉണ്ടെന്നും അത്  ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on കോണ്‍ഗ്രസിലെ നായര്‍ നേതാക്കള്‍ നന്ദികേട്‌ കാട്ടി : എന്‍.എസ്‌.എസ്‌.

സിമി സാന്നിധ്യം കേരളത്തില്‍ തുടരുന്നു

April 30th, 2012
simi-epathram
തിരുവനന്തപുരം: നിരോധിത സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ സാന്നിധ്യം കേരളത്തില്‍ തുടരുന്നതായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു സത്യവാങ്ങ് മൂലം നല്‍കി. സിമിയുമായി ബന്ധപ്പെട്ടുള്ള തെളീവുകള്‍ ശേഖരിക്കുവന്‍ മെയ് 3 മുതല്‍ 5  വരെ ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയായ വി. കെ. ഷാലിയുടെ നേതൃത്വത്തില്‍ ഉള്ള ട്രൈബ്യൂണല്‍ തിരുവനന്തപുരത്ത് സിറ്റിങ് നടത്തുന്നുണ്ട്. ഈ ട്രൈബ്യൂണലില്‍ സമര്‍പ്പിക്കുവാന്‍ കേരളം തയ്യാറാക്കിയ സത്യവാങ്ങ്മൂലത്തിലാണ് സിമിയുടെ സാന്നിധ്യം കേരളത്തിലുണ്ടെന്നും നിരോധനം നീട്ടണമെന്നും കേരളം പറഞ്ഞിരിക്കുന്നത്. 2008നു ശേഷം തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകന്റെ കൈവെട്ടിയ കേസുള്‍പ്പെടെ സിമിയുടെ സാന്നിധ്യം സംശയിക്കുന്ന എട്ടോളം സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായതായും ചില രാഷ്ടീയ പാര്‍ട്ടികളില്‍ സിമിയുടെ പഴയ കാല പ്രവര്‍ത്തകര്‍ നുഴഞ്ഞു കയറി പ്രവര്‍ത്തിക്കുന്നതായും ചൂണ്ടിക്കാട്ടുന്നു. ഈയ്യിടെ വിവാദമായ ഈമെയില്‍ ചോര്‍ത്തല്‍ സംഭവത്തിലും സിമി സാന്നിധ്യം സംശയിക്കപ്പെടുന്നുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

Comments Off on സിമി സാന്നിധ്യം കേരളത്തില്‍ തുടരുന്നു

തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

April 29th, 2012
trissur-pooram-sample-fireworks-epathram
അഗ്നിയുടെ ആകാശപ്പൂരത്തിന്റെ സാമ്പിളിന്  വടക്കുംനാഥന്റെ ആകാശം ഇന്ന് വൈകുന്നേരം സാക്ഷിയാകും. പൂരത്തിന്റെ പ്രധാന പങ്കാളികളായ  പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളാണ് വെടിക്കെട്ട് നടത്തുന്നത്.  ഇന്ന് വൈകീട്ട് ഏഴിന് പാറമേക്കാവ് വിഭാഗം തിരി കൊളുത്തുന്നതൊടെ ആണ് തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനു തുടക്കമാകുക. കരിമരുന്നില്‍ കരവിരുത് ചേരുമ്പോള്‍ അത് കാണികളുടെ കണ്ണിനും കരളിനും കാതിനും ആവേശം പകരുന്ന അനുഭവമായി മാറും. ഈ വര്‍ണ്ണക്കാഴ്ച കാണുവാന്‍ പതിനായിരങ്ങളാണ് സ്വരാജ് റൌണ്ടിലും പരിസരങ്ങളിലുമായി തടിച്ചു കൂടുക. പൂരത്തിന്റെ വെടിക്കെട്ടിനായി ഒരുക്കിവെച്ചിരിക്കുന്ന വിസ്മയങ്ങളുടെ ഒരു ചെറുപതിപ്പാണ് സാമ്പിള്‍ വെടിക്കെട്ടിലൂടെ വെളിവാകുക. സാമ്പിളില്‍ പ്രദര്‍ശിപ്പിക്കാത്ത ചില   സ്പെഷ്യല്‍ ഐറ്റങ്ങള്‍ എന്നും ഇരുവിഭാഗങ്ങളും കരുതിവെച്ചിരിക്കും.
ശബ്ദ നിയന്ത്രണം വന്നതോടെ ഗര്‍ഭം കലക്കിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രസിദ്ധമായ പല ഇനങ്ങളും പൂരത്തിന്റെ വെടിക്കെട്ടില്‍ നിന്നും അപ്രത്യക്ഷമായി. ഇന്നിപ്പോള്‍ വര്‍ണ്ണങ്ങള്‍ക്കാണ് പ്രാധാന്യം. വെണ്ണൂര്‍ രാജന്റെ നേതൃത്വത്തില്‍ സ്കൈ ഫാള്‍ എന്ന ഐറ്റമാണ് പാറമേക്കാവ് ഇത്തവണ സ്പെഷ്യലായി ഇറക്കുന്നത്. കൂടാതെ ഗ്രീന്‍ സ്നേക്ക്, സ്കൈ ഗോള്‍ഡ് തുടങ്ങിയവയും ഉണ്ട്. ഇതിനു മറുപടിയായി തിരുവമ്പാടി സില്‍‌വര്‍ റെയ്‌നുമായിട്ടാണ് എത്തുക. ശിവകാശിയില്‍ നിന്നും വിദഗ്ദരെ കൊണ്ടുവന്നാണ് തിരുവമ്പാടി വെടിക്കെട്ടിനു മാറ്റുകൂട്ടുന്നത്.
മഴ ഒരു ഭീഷണിയായി മാറുമോ എന്ന ആശങ്ക കാണികള്‍ക്കൊപ്പം ഇരുവിഭാഗത്തിനുമുണ്ട്. ഇന്ന് അവധി ദിവസമായതിനാല്‍ പതിവില്‍ കൂടുതല്‍ കാണികള്‍ സാമ്പിള്‍ വെടിക്കെട്ട് ദര്‍ശിക്കുവാനായി എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

കൊടിയേറ്റം കഴിഞ്ഞു; തൃശ്ശൂര്‍ ഇനി പൂര ലഹരിയിലേക്ക്

April 26th, 2012

thrissur-pooram-epathram

തൃശ്ശൂര്‍: പാറമേക്കാവ്, തിരുവമ്പാടി എന്നീ പ്രധാന ക്ഷേത്രങ്ങളിലും ഒപ്പം മറ്റു ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം പൂര്‍ത്തിയായതോടെ നഗരം പൂര ലഹരിയിലേക്ക്. മെയ്‌ ഒന്ന് ചൊവ്വാഴ്ചയാണ് വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം. പാറമേക്കാവ് ദേവീദാസന്റെ പുറത്ത് എഴുന്നള്ളിയ ഭഗവതിയെ സാക്ഷി നിര്‍ത്തിക്കൊണ്ട് ഉച്ചക്ക് 12നും 12.15 നും ഇടയില്‍ ഉള്ള മുഹൂര്‍ത്തത്തില്‍ ദേശക്കാരണവരായ എ. എസ്. കുറുപ്പാളിന്റെ സമ്മതം വാങ്ങിയതിനു ശേഷം ദേശക്കാര്‍ കൊടിയുയര്‍ത്തി. തന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക പൂജകള്‍ നടന്നു. തുടര്‍ന്ന് മണികണ്ഠനാലിലും ക്ഷേത്രാങ്കണത്തിലെ പാലമരത്തിലും സിംഹമുദ്രയുള്ള കൊടികള്‍ ഉയര്‍ത്തി. മേളകുലപതി പെരുവനം കുട്ടന്‍‌മാരാരുടെ നേതൃത്വത്തില്‍ മേളവും ഉണ്ടായി. രാവിലെ 11.30 നും 12 നും ഇടയില്‍ ആയിരുന്നു തിരുവമ്പാടി ക്ഷേത്രത്തിലെ കൊടിയേറ്റം. ഭൂമി പൂജ നടത്തിയ ക്ഷേത്രം ദേശക്കാര്‍ കൊടിയുയര്‍ത്തി. പുലിയന്നൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പ്രത്യേകം പൂജകള്‍ നടന്നു. ഉഷ:ശീവേലിക്ക് കിഴക്കൂട്ട് അനിയന്‍‌മാരാരുടെ നേതൃത്വത്തില്‍ മേളം അരങ്ങേറി. തിരുവമ്പാടി ശിവസുന്ദറിന്റെ പുറത്തേറിയായിരുന്നു തിരുവമ്പാടി ഭഗവതിയുടെ പൂരം പുറപ്പാട്. നടുവില്‍ മഠത്തില്‍ ആറാട്ട് കഴിഞ്ഞ് വൈകുന്നേരം ഭഗവതി തിരിച്ചെഴുന്നള്ളി.

ആധുനിക തൃശ്ശൂരിന്റെ ശില്പിയായ ശക്തന്‍ തമ്പുരാനാണ് ഇന്നു കാണുന്ന രീതിയില്‍ തൃശ്ശൂര്‍ പൂരത്തെ ചിട്ടപ്പെടുത്തിയത്. ഏതാണ്ട് 220 വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഇതിനെന്ന് കരുതപ്പെടുന്നു.പൂര ദിവസം രാവിലെ കണിമംഗലം ശാസ്താവ് “മഞ്ഞും വെയിലും“ ഏല്‍ക്കാതെ തെക്കേ ഗോപുര നട കടന്ന് എത്തുന്നതൊടെ ആണ് മുപ്പത്താറു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന തൃശ്ശൂര്‍ പൂരത്തിനു തുടക്കമാകുക. തുടര്‍ന്ന് മറ്റു ഘടക ക്ഷേത്രങ്ങളില്‍ നിന്നും പൂരങ്ങള്‍ ക്രമപ്രകാരം വടക്കുംനാഥ സന്നിധിയിലേക്ക് എത്തും. ഇതിനിടയില്‍ തിരുവമ്പാടി ഭഗവതി എഴുന്നള്ളി മഠത്തിലേക്ക് എത്തിയിട്ടുണ്ടാകും. അവിടെ ഇറക്കി പൂജ കഴിഞ്ഞ് വിശ്രമിച്ച് വടക്കും‌നാഥനെ വണങ്ങുവാന്‍ പാണികൊട്ടി പുറപ്പെടും. ഇതാണ് പ്രസിദ്ധമായ മഠത്തില്‍ വരവ്.

തിരുവമ്പാടി ശിവസുന്ദര്‍ ആണ് മഠത്തില്‍ വരവിന് തിടമ്പേറ്റുക. ഉച്ചക്ക് പന്ത്രണ്ടരയോടെ പാറമേക്കാവ് ഭഗവതി പതിനാലാനകളുടെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളും. കിഴക്കേ ഗോപുര നട കടന്ന് ഇലഞ്ഞിച്ചോട്ടില്‍ എത്തുന്നതോടെ ഇലഞ്ഞിച്ചോട്ടില്‍ മേളപ്പെരുമഴ തീര്‍ക്കുവാന്‍ പെരുവനം കുട്ടന്‍ മാരാരും സംഘവും തയ്യാറായിട്ടുണ്ടാകും. ഇലഞ്ഞിത്തറ മേളം കഴിഞ്ഞ് തെക്കോട്ടിറങ്ങി മഹാരാജാവിന്റെ പ്രതിമയെ വണങ്ങുന്നു. തിരിച്ചു വരുമ്പോഴേക്കും തിരുവമ്പാടി വിഭാഗം തെക്കോട്ടിറങ്ങി തെക്കേ ഗോപുരത്തിനു കീഴെ അണിനിരന്നിട്ടുണ്ടാകും. ഈ സമയം പതിനാലാനകളുടെ അകമ്പടിയോടെ പാറമേക്കാവ് ഭഗവതി സ്വരാജ് റൌണ്ടില്‍ അഭിമുഖമായി നില്‍ക്കും. തുടര്‍ന്ന് മാനത്ത് വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന കുടമാറ്റം. മുറപ്രകാരം രാത്രി പൂരങ്ങള്‍. തുടര്‍ന്ന് വടക്കും നാഥന്റെ ആകാശത്തെ വര്‍ണ്ണ ശബ്ദങ്ങള്‍കൊണ്ട് മുഖരിതമാക്കുന്ന വെടിക്കെട്ട്. പിറ്റേന്ന് ഉച്ചയോടെ ദേവിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതൊടെ പൂരത്തിനു തിരശ്ശെല താഴും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരള യാത്ര തൃശൂരില്‍

April 17th, 2012

kanthapuram-epathram
തൃശൂര്‍ : മാനവികത യുടെ സന്ദേശ വുമായി കാന്തപുരം എ. പി. അബുബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരള യാത്ര തൃശ്ശൂരില്‍ എത്തു മ്പോള്‍ പത്തു പെണ്‍ കുട്ടികള്‍ സുമംഗലി കളാകും.

ജില്ലയിലെ പാവപ്പെട്ട പത്തു പെണ്‍കുട്ടികളുടെ വിവാഹവും കൂടാതെ രണ്ടു ആംബുലന്‍സ് സര്‍വ്വീസു കളുടെ ഉത്ഘാടനവും തൃശൂര്‍ ദയ ആശുപത്രി യിലേക്ക് പാവപ്പെട്ട രോഗികള്‍ക്ക് സൌജന്ന്യ ഡയാലിസിസ് ചെയ്യാനുള്ള രണ്ടു മെഷിനുകളുടെ വിതരണവും നടക്കും.

കൂടാതെ തെരഞ്ഞെടുത്ത പാവപ്പെട്ട നൂറു രോഗികള്‍ക്ക് വര്‍ഷ ത്തില്‍ പതിനായിരം രൂപക്കുള്ള മെഡിക്കല്‍ കാര്‍ഡിന്റെ വിതരണവും നടക്കും. എസ്. വൈ. എസ്. തൃശൂര്‍ ജില്ലാ കമ്മിറ്റി യുടെ ആശ്വാസ പദ്ധതിയായ “സാന്ത്വനം” പദ്ധതി യുടെ ഭാഗ മായാണ് ഇത് നാടിന്നു സമര്‍പ്പിക്കുന്നത്.

– മുബാറക്‌ കരയാമുട്ടം

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

17 of 251016171820»|

« Previous Page« Previous « കെ. പി. സി. സി. ഉടന്‍ വിളിക്കുക ഇല്ലെങ്കില്‍ പരസ്യ പ്രതികരണം: സുധീരന്‍
Next »Next Page » ഉണ്ണിത്താന്‍ വധശ്രമം ഡി. വൈ. എസ്. പി. അറസ്റ്റില്‍ »



  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine