രശ്മി ആര്‍ നായരുടെ നൂഡ് ഫോട്ടോസ് വൈറലാകുന്നു വിമര്‍ശകര്‍ക്ക് രശ്മിയുടെ മറുപടി

September 3rd, 2015

കൊച്ചി:ബിക്കിനി മോഡല്‍ രശ്മി ആര്‍ നായരുടെ നൂഡ് ഫോട്ടോസ് ഓണ്‍ലൈനില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം അവര്‍ തന്റെ ഫേസ്ബുക്കില്‍ ഇട്ട അര്‍ദ്ധനഗ്നമായ ഫോട്ടോസ് ആണ് വൈറലായിരിക്കുന്നത്. പുതിയ ഫോട്ടോകള്‍ വന്നതോടെ രശ്മിയുടെ ഫേസ്ബുക്ക് പേജില്‍ സന്ദര്‍ശകരും കൂടിയിട്ടുണ്ട്. രശ്മിയെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം ആളുകള്‍ ഓണ്‍ലൈനില്‍ കമന്റിട്ടിട്ടുണ്ട്. ചുമ്പനസമരത്തെ ബന്ധപ്പെടുത്തിയും പലരും ഇവരുടെ പുതിയ ഫോട്ടോകള്‍ക്ക് കമന്റിട്ടിട്ടുണ്ട്.

ഇപ്പോള്‍ വിവാദമായതില്‍ ഒരു ചിത്രം മൂന്ന് വര്‍ഷം മുമ്പ് എടുത്തതാണെന്നും മറ്റൊരെണ്ണം താന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ ടെമ്പ്‌റ്റേഷന്‍ എന്ന മാഗസിന്റെ അടുത്ത ലക്കത്തിനു വേണ്ടി ചെയ്ത ഫോട്ടോഷൂട്ടില്‍ എടുത്തതുമാണെന്ന് രശ്മി പറയുന്നു. ഗ്ലാമര്‍ മോഡലിംഗ് ചെയ്യുന്ന ഏതൊരാള്‍ക്കും ശാരീരിക സൌന്ദര്യം പ്രധാനമാണെന്നും പ്രൊഫഷന്റെ ഭാഗമായി താന്‍ ബിക്കിനിയിലും അര്‍ധനഗ്നയായും ക്യാമറക്ക് മുമ്പില്‍ എത്താറുണ്ട്. ഞാന്‍ ഇഷ്ടപ്പെടുന്ന ജോലി ചെയ്യുന്നു എന്നതുകൊണ്ട് അത് ആസ്വദിക്കുന്നതയും അവര്‍ വ്യക്തമാക്കി.

മലയാളിക്ക് കപട സദാചാര ബോധവും ഒളിഞ്ഞു നോട്ട മനോഭാവവും മറ്റേതൊരു സമൂഹത്തേക്കാള്‍ കൂടുതലാണെന്നാണ് താന്‍ മനസ്സിലാക്കിയത് പുരുഷന്‍ എന്നത് വെറും ഒരു അസ്ലീല പദം ആയി മാറരുതെന്ന് ആഗ്രഹിക്കുന്നു.സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍ ചിലത് ചിരിപ്പിക്കാറുണ്ടെന്നും ചില കമന്റുകള്‍ എഴുതിയവരുടെ നിലവാരം ഓര്‍ത്ത് സഹതാപം തോന്നാറുണ്ടെന്നും രശ്മി പറയുന്നു.

സാംസ്കാരിക ഫാസിസം അരങ്ങുവാഴുമ്പോള്‍ തൊഴിലിനേക്കാള്‍ ഉപരിയായി മോഡലിംഗും ഒരു രാഷ്ടീയപ്രവര്‍ത്തനമാണ് അതുകൊണ്ട് താന്‍ ഇപ്പോല്‍ തുടരുന്നത് തുടരുക തന്നെ ചെയ്യും എന്നാണ് രശ്മി പറയുന്നത്. വളരെ ബോള്‍ഡായുള്ള രശ്മിയുടെ നിലപാട് ഓണ്‍ലൈനിലെ സദാചാര ഗുണ്ടകളെ പ്രകോപിപ്പിച്ചിട്ടുണ്ട്. അസഭ്യം നിറഞ്ഞ അഭിപ്രായവും അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബസ്റ്റാന്റില്‍ നീലച്ചിത്ര പ്രദര്‍ശനം: യുവാവ് അറസ്റ്റില്‍

June 30th, 2015

കല്പറ്റ: കല്പറ്റ പഴയ ബസ്റ്റാന്റില്‍ സ്ഥാപിച്ച ടി.വിയില്‍ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനിടെ നീലച്ചിത്രം പ്രദര്‍ശിപ്പിച്ച ഓപ്പറേറ്ററെ നാട്ടുകാര്‍ പൊലീസില്‍ ഏല്പിച്ചു. മേപ്പാടി സ്വദേശി മന്‍സൂറാണ് അറസ്റ്റിലായത്. സ്റ്റാന്റിലെ ടി.വിയില്‍ പരസ്യം പ്രദര്‍ശിപ്പിക്കുവാന്‍ കരാറെടുത്തയാളുടെ ജീവനക്കാരനാണ് ഇയാള്‍. രാവിലെ പത്തരയോടെയാണ് സംഭവം. പരസ്യം ഇടുവാന്‍ കൊണ്ടുവന്ന പെന്‍‌ഡ്രൈവില്‍ ഇയാള്‍ നീലച്ചിത്രവും കൊണ്ടുവന്നിരുന്നു. പരസ്യങ്ങള്‍ക്കിടയില്‍ നീലച്ചിത്രം ബസ്റ്റാന്റില് സ്ത്രീകളും കുട്ടികളും അടക്കം ഉള്ള യാത്രക്കാര്‍ സംഭവം നടക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നു. ടി.വിയില്‍ നീലച്ചിത്രം പ്രദര്‍ശനം ആരംഭിച്ചതോടെ അവര്‍ കണ്ണുപൊത്തിയും സ്ഥലത്തു നിന്നും മാറി നില്‍ക്കുകയുമാണ് ചെയ്തത്. യാത്രക്കാര്‍ ബഹളം വെക്കുവാന്‍ തുടങ്ങി. ഓപ്പറേറ്റര്‍ റൂമില്‍ മന്‍സൂറിനെ പൂട്ടിയിട്ട നാട്ടുകാര്‍ പോലീസിനെ വിളിക്കുകയായിരുന്നു. ഇയാളില്‍ നിന്നും കൂടുതല്‍ നീലച്ചിത്രങ്ങള്‍ പോലീസ് കണ്ടെടുത്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബുദ്ധിസന്യാസിമാര്‍ക്കൊപ്പമുള്ള ഫോട്ടോ;നടി അന്‍സിബ ഹസനെതിരെ മുസ്ലിം വര്‍ഗ്ഗീയവാദികള്‍

June 6th, 2015

തിരുവനന്തപുരം: മുസ്ലിം വര്‍ഗ്ഗീയവാദികളുടെ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും അന്‍സിബ ഹസനോളം ഇരയായ ഒരു നടി മലയാളത്തില്‍ വേറെ ഇല്ല. അന്‍‌സിബ തട്ടം ഇടാത്തതും ഫ്രണ്ട്സിനൊപ്പം നില്‍ക്കുന്നതുമെല്ലാം ഇക്കൂട്ടര്‍ക്ക് അസഹനീയമായ കാര്യമാണ്. പലപ്പോഴും അന്‍സിബയുടെ കുടുംബാംഗങ്ങളേയും കമന്റുകള്‍ കൊണ്ട് ഇവര്‍ അധിക്ഷേപിക്കാറുണ്ട്. ഇത്തവണ ബുദ്ദസന്യാസിമാര്‍ക്കൊപ്പം അന്‍സിബ നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് മുസ്ലിം വര്‍ഗ്ഗീയ്‌വാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. മ്യാന്മറില്‍ റെഹ്യങ്ക മുസ്ലിംങ്ങളുടെ അഭയാര്‍ഥിപ്രശ്നത്തിനു കാരണക്കാരായവരാണ് ബുദ്ധസന്യാസിമാരെന്നും അവര്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത അന്‍സിബ മുസ്ലിമല്ല വിശ്വാസമില്ലാത്തതിനാലാണ് ഇങ്ങനെ ഉള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത്. അന്‍സിബ നിന്നെ ഞങ്ങള്‍ വെറുക്കുന്നു, അസഭ്യമായത് വംശീയ അധിക്ഷേപം നിറഞ്ഞത് തുടങ്ങി അന്‍സിബയുടെ മാതാപിതാക്കളെ അധിക്ഷേപിക്കുന്നതുമായ കമന്റുകള്‍ വരെ കൂട്ടത്തില്‍ ഉണ്ട്. അന്‍സി

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പറവൂർ പെൺകുട്ടിക്ക് മഫ്റ്റിയിൽ മതി സംരക്ഷണം എന്ന് കോടതി

June 2nd, 2015

violence-against-women-epathram

കൊച്ചി: പറവൂർ പീഡന കേസിലെ ഇരയായ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം മഫ്റ്റിയിൽ മതി എന്ന് കോടതി ഉത്തരവിട്ടു. പെൺകുട്ടി സമർപ്പിച്ച അപേക്ഷയിൽ അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച്. തന്നോടൊപ്പം നിരന്തരം മൂന്ന് പോലീസുകാർ യൂനിഫോം ധരിച്ച് അനുഗമിക്കുന്നത് താൻ പീഡന കേസിലെ ഇരയാണെന്നത് പൊതു സ്ഥലങ്ങളിൽ തനിക്ക് ബുദ്ധിമുട്ട് ഉളവാക്കുന്നു എന്ന് പെൺകുട്ടി കോടതിയെ ബോധിപ്പിച്ചിരുന്നു. തനിക്ക് ജീവിക്കാനായി സർക്കാർ ജോലി തന്നെങ്കിലും ജോലി സ്ഥലത്ത് തന്റെ അടുത്ത് സദാ സമയവും യൂനിഫോം ധരിച്ച പോലീസുകാർ കാവൽ നിൽക്കുന്നത് തന്റെ സ്വകാര്യതയ്ക്കും ഭീഷണി ആവുന്നു എന്ന് പെൺകുട്ടി പറഞ്ഞതിനെ തുടർന്നാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പെൺകുട്ടിയെ അനുഗമിക്കുന്ന പോലീസുകാർ മഫ്റ്റിയിൽ ആയിരിക്കണം എന്നും ഒരു വനിതാ പോലീസും ഒരു പുരുഷ പോലീസും മാത്രം മതി പെണ്കുട്ടിയുടെ സംരക്ഷണത്തിന് എന്നും കോടതി ഉത്തരവായി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം.ഐ.ഷാനവാസ് എം.പിയും സംഘവും തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു:ടി.സിദ്ദിഖ്

May 23rd, 2015

കോഴിക്കോട്:എം.ഐ.ഷാനവാസ് തന്നെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നതായി കെ.പി.സി.സി.ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖ്. തന്റെ മുന്‍ ഭാര്യ നസീമ തനിക്കെതിരെ നല്‍കിയ പരാതിയുടെ പിന്നില്‍ എം.ഐ.ഷാനവാസ് എം.പിയും കോണ്‍ഗ്രസ് നേതാവ് ജയന്തും ആണെന്ന് ടി.സിദ്ദിഖ് ഫേസ്ബുക്ക് പേജില്‍ ആരോപണം ഉന്നയിച്ചു. ക്യാന്‍സര്‍ ചികിത്സയ്ക്കായി മിംസ് ആശുപത്രിയില്‍ എത്തിയ തന്നെയും മക്കളേയും ടി.സിദ്ദിഖും കൂട്ടാളികളും മര്‍ദ്ദിച്ചതായും വധ ഭീഷണി മുഴക്കിയതായും കാണിച്ച് അദ്ദേഹത്തിന്റെ മുന്‍ ഭാര്യ നസീമ സ്റ്റിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

തന്റെ സ്വകാര്യ ജീവിതത്തേയും പൊതുജീവിതത്തേയും തകര്‍ക്കുവാനും രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാനും വയനാട് ലോക്‍സഭ അംഗം എം.എ.ഷാനവാസും കെ.പി.സി.സി സെക്രട്ടറി ജയന്തും കൂട്ടാളികളും ശ്രമിക്കുന്നു. ഇവരും നസീമയും അടക്കമുള്ളവരുടെ ഗൂഢാലോചന അന്വേഷണത്തിനു വിധേയമാക്കണം. തന്നെ അപകീര്‍ത്തിപ്പെടുത്തുവാനും രഷ്ടീയമായി തകര്‍ക്കുവാനും എന്തും ചെയ്യാന്‍ മടികാണിക്കാത്ത ഷാനവാസ് ഉള്‍പ്പെടെ ഉള്ള ആളുകളുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി എന്നിട്ട് ആ കുറ്റം എന്റെ തലയില്‍ വച്ച് കെട്ടുവാനും സാധ്യത ഉണ്ട്. അതു കൊണ്ട് അവര്‍ക്ക് ആവശ്യമായ പോലീസ് സുരക്ഷ നല്‍കണമെന്നും ടി.സിദ്ദിഖ് സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

സിദ്ദിഖിന്റെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് എം.ഐ.ഷാനവാസ് എം.പി. പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെ.പി.സി.സി പ്രസിഡണ്ടിനോട് കാര്യങ്ങള്‍ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. സ്വയം ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകള്‍ക്ക് മറയിടുവാന്‍ ഗ്രൂപ്പും രാഷ്ടീയവും മറയാക്കുകയാണ് സിദ്ദിഖെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ.ജയന്ത് തന്റെ ഫേസ്ബുക്ക് പേജില്‍ പറഞ്ഞു. കാന്‍സര്‍ രോഗിയായ ഭാര്യയേയും നിരാലംബരായ രണ്ടു പിഞ്ചു കുട്ടികളേയും ഉപേക്ഷിക്കുകയും അതോടൊപ്പം മറ്റൊരു ചെറുപ്പക്കാരന്റേയും രണ്ടു പിഞ്ചു കുട്ടികളുടേയും ജീവിതം കൂടി കണ്ണീരിലാഴ്ത്തി പുതിയ ജീവിതം തേടിയതും മറ്റാരുടേയും പ്രേരണയില്‍ അല്ല. ഈ തെറ്റുകളെല്ലാം സിദ്ദിഖിന്റെ മാത്രം തീരുമാനവും പ്രവര്‍ത്തിയുമാണ്. സ്വയം ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകളില്‍ നിന്നും മറ്റുള്ളവരെ കരിവാരിതെച്ചതു കൊണ്ടോ കല്ലുവച്ച നുണകള്‍ പ്രചരിപ്പിച്ചതു കൊണ്ടോ സാധിക്കുകയില്ല എന്ന് സിദ്ദിഖിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ജയനാഥ് തന്റെ പോസ്റ്റില്‍.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പോപ്പുലര്‍ ഫ്രണ്ടിനെ ബഹിഷ്കരിക്കുവാന്‍ യൂത്ത് ലീഗ് ആഹ്വാനം
Next »Next Page » മാണിയെ പുറത്താക്കണമെന്ന് കോടിയേരി »



  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine