എം.ഐ.ഷാനവാസ് എം.പിയും സംഘവും തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു:ടി.സിദ്ദിഖ്

May 23rd, 2015

കോഴിക്കോട്:എം.ഐ.ഷാനവാസ് തന്നെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നതായി കെ.പി.സി.സി.ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖ്. തന്റെ മുന്‍ ഭാര്യ നസീമ തനിക്കെതിരെ നല്‍കിയ പരാതിയുടെ പിന്നില്‍ എം.ഐ.ഷാനവാസ് എം.പിയും കോണ്‍ഗ്രസ് നേതാവ് ജയന്തും ആണെന്ന് ടി.സിദ്ദിഖ് ഫേസ്ബുക്ക് പേജില്‍ ആരോപണം ഉന്നയിച്ചു. ക്യാന്‍സര്‍ ചികിത്സയ്ക്കായി മിംസ് ആശുപത്രിയില്‍ എത്തിയ തന്നെയും മക്കളേയും ടി.സിദ്ദിഖും കൂട്ടാളികളും മര്‍ദ്ദിച്ചതായും വധ ഭീഷണി മുഴക്കിയതായും കാണിച്ച് അദ്ദേഹത്തിന്റെ മുന്‍ ഭാര്യ നസീമ സ്റ്റിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

തന്റെ സ്വകാര്യ ജീവിതത്തേയും പൊതുജീവിതത്തേയും തകര്‍ക്കുവാനും രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാനും വയനാട് ലോക്‍സഭ അംഗം എം.എ.ഷാനവാസും കെ.പി.സി.സി സെക്രട്ടറി ജയന്തും കൂട്ടാളികളും ശ്രമിക്കുന്നു. ഇവരും നസീമയും അടക്കമുള്ളവരുടെ ഗൂഢാലോചന അന്വേഷണത്തിനു വിധേയമാക്കണം. തന്നെ അപകീര്‍ത്തിപ്പെടുത്തുവാനും രഷ്ടീയമായി തകര്‍ക്കുവാനും എന്തും ചെയ്യാന്‍ മടികാണിക്കാത്ത ഷാനവാസ് ഉള്‍പ്പെടെ ഉള്ള ആളുകളുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി എന്നിട്ട് ആ കുറ്റം എന്റെ തലയില്‍ വച്ച് കെട്ടുവാനും സാധ്യത ഉണ്ട്. അതു കൊണ്ട് അവര്‍ക്ക് ആവശ്യമായ പോലീസ് സുരക്ഷ നല്‍കണമെന്നും ടി.സിദ്ദിഖ് സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

സിദ്ദിഖിന്റെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് എം.ഐ.ഷാനവാസ് എം.പി. പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെ.പി.സി.സി പ്രസിഡണ്ടിനോട് കാര്യങ്ങള്‍ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. സ്വയം ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകള്‍ക്ക് മറയിടുവാന്‍ ഗ്രൂപ്പും രാഷ്ടീയവും മറയാക്കുകയാണ് സിദ്ദിഖെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ.ജയന്ത് തന്റെ ഫേസ്ബുക്ക് പേജില്‍ പറഞ്ഞു. കാന്‍സര്‍ രോഗിയായ ഭാര്യയേയും നിരാലംബരായ രണ്ടു പിഞ്ചു കുട്ടികളേയും ഉപേക്ഷിക്കുകയും അതോടൊപ്പം മറ്റൊരു ചെറുപ്പക്കാരന്റേയും രണ്ടു പിഞ്ചു കുട്ടികളുടേയും ജീവിതം കൂടി കണ്ണീരിലാഴ്ത്തി പുതിയ ജീവിതം തേടിയതും മറ്റാരുടേയും പ്രേരണയില്‍ അല്ല. ഈ തെറ്റുകളെല്ലാം സിദ്ദിഖിന്റെ മാത്രം തീരുമാനവും പ്രവര്‍ത്തിയുമാണ്. സ്വയം ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകളില്‍ നിന്നും മറ്റുള്ളവരെ കരിവാരിതെച്ചതു കൊണ്ടോ കല്ലുവച്ച നുണകള്‍ പ്രചരിപ്പിച്ചതു കൊണ്ടോ സാധിക്കുകയില്ല എന്ന് സിദ്ദിഖിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ജയനാഥ് തന്റെ പോസ്റ്റില്‍.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സൌദി സ്വദേശിനിക്ക് അസ്ലീല സന്ദേശമയച്ച കണ്ണൂര്‍ സ്വദേശി പിടിയില്‍

May 5th, 2015

കണ്ണൂര്‍: സൌദി സ്വദേശിനിക്ക് അസ്ലീല സന്ദേശം അയച്ച കണ്ണൂര്‍ വളപട്ടാണം പുതിയ വീട്ടില്‍ മുത്തലിബിനെ പോലീസ് അറസ്റ്റ് ചെയ്തു. സൈദിയിലെ പഴയ തൊഴിലുടമയായ അറബിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെ തുടര്‍ന്ന് നാട്ടിലെത്തിയ ഇയാള്‍ സൌദി സ്വദേശിനിയ്ക്ക് ഇടയ്ക്കിടെ അസ്ലീല ചിത്രങ്ങളും വീഡിയോകളും വാട്സപ് വഴി അയച്ചുകൊണ്ടിരുന്നു. ഇതേ തുടര്‍ന്ന് അവരുടെ ഭര്‍ത്താവ് ഇന്ത്യന്‍ ഓവര്‍ സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ സൌദി ഘടകം വഴി കേരള പോലീസുമായി ബന്ധപ്പെടുകയായിരുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതി മുത്തലിബിനെ പിടികൂടുകയും ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പമേലക്ക് പൂര പ്രേമികളുടെ വക കമന്റ് പൂരം

April 29th, 2015

pamela-anderson-epathram

തൃശ്ശൂര്‍: ജീവശ്വാസം പോലെയാണ് തൃശ്ശൂരുകാര്‍ക്ക് പൂരം. പൂരം മുതല്‍ പൂരം വരെ വര്‍ഷത്തെ കണക്കാക്കുന്ന അവരുടെ വികാരത്തെ വ്രണപ്പെടുത്തുവാന്‍ ശ്രമിക്കുന്നത് ആരായാലും അവര്‍ വെറുതെ വിടാറില്ല. പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ വെടിക്കെട്ട് നിര്‍ത്തിക്കുവാനായി കോടതിയില്‍ പോയ വക്കീലിനെതിരെ പ്രകടനം നടത്തിയവരാണ് തൃശ്ശൂരുകാര്‍. ആന എഴുന്നെ ള്ളിപ്പിനെതിരെ കേസു കൊടുത്തും പരാതിയയച്ചും ‘തലവേദന‘ സൃഷ്ടിക്കുന്ന വെങ്കിടാചലത്തെ വഴിയില്‍ കണ്ടാല്‍ ചീത്ത വിളിക്കുവാന്‍ മുതിരുന്നതും അവരുടെ രക്തത്തില്‍ അലിഞ്ഞ പൂരം എന്ന വികാരം കൊണ്ടു തന്നെ.

അപ്പോള്‍ പിന്നെ തൃശ്ശൂര്‍ പൂരത്തിനു ജീവനുള്ള ആനകളെ പങ്കെടുക്കുന്നത് തടയണമെന്നും പകരം കൃത്രിമ ആനകളെ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യാമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇ-മെയില്‍ അയച്ച ഹോളിവുഡ് താരം പമേല ആന്റേഴ്സന്റെ പേജില്‍ പൂര പ്രേമികളുടെ വക കമന്റ് പൂരം നടത്താതിരിക്കുമോ? ഇംഗ്ലീഷിലും, മംഗ്ലീഷിലും, മലയാളത്തിലുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പൂര പ്രേമികളും ആന പ്രാന്തന്മാരുമായ മലയാളികള്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി ക്കൊണ്ടിരിക്കുന്നു.

ഇത് അമേരിക്കന്‍ കെട്ടു കാഴ്ചയല്ലെന്നും, തൃശ്ശൂര്‍ ഗഡികളുടേ പൂരമാണെന്നും നടിയെ ഓര്‍മ്മിപ്പിക്കുന്നു ചിലര്‍. രോഷം പ്രകടിപ്പിക്കുവാന്‍ നടിയെ തെറി വിളിക്കുന്നവരും ഉണ്ട്.

ആനകളെ തടവില്‍ വെയ്ക്കുന്നതിനെതിരെ ലോകമെമ്പാടുമുള്ള ജന വികാരം ഉയരുകയാണെന്ന് താങ്കള്‍ക്ക് അറിയാമല്ലൊ, കേരളം ഒരു വലിയ വിനോദ സഞ്ചാര കേന്ദ്രമാണ്. ആനകളെ ചങ്ങലയില്‍ പൂട്ടിയിടുന്നത് വിനോദ സഞ്ചാരികള്‍ക്ക് വേദനയാകും. 15 വര്‍ഷത്തിനിടെ ആനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 500 പേരാണ്. ഈ സാഹചര്യത്തില്‍ ഒരു മാറ്റം വരണമെന്ന് താങ്കള്‍ക്കും ആഗ്രഹം ഉണ്ടാകും. പൂരത്തിനു മുപ്പത് കൃത്രിമ ആനകളെ ഉപയോഗിച്ചാല്‍ അതിനു വേണ്ടി വരുന്ന മുഴുവന്‍ ചിലവും താന്‍ വഹിച്ചു കൊള്ളാമെന്നും മുഖ്യമന്ത്രിക്കുള്ള കത്തില്‍ പെറ്റ എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തക കൂടെയായ പമേല പറയുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലെന്ന് പറഞ്ഞ ടെന്നീസ് താരം മരിയ ഷെറപ്പോവ, മമ്മൂട്ടിയേക്കാള്‍ മിടുക്കന്‍ ദുല്‍ഖര്‍ ആണെന്ന് പറഞ്ഞ രാം ഗോപാല്‍ വര്‍മ്മ എന്നിവരുടെ പേജുകളില്‍ കമന്റിട്ട് പ്രതിഷേധിച്ചതിനു ശേഷം ഇപ്പോള്‍ പമേലയുടെ ഫേസ്ബുക്ക് പേജ് മലയാളികളുടെ കമന്റുകളുടെ പൂരപ്പറമ്പായി മാറി.

ഇത്തവണയും പതിവു പോലെ പൂരത്തോട നുബന്ധിച്ച് തൃശ്ശൂര്‍ പൂരത്തില്‍ ആനകളെ പങ്കെടുപ്പിക്കുന്നത് തടയണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി വന്നു. പെറ്റ എന്ന സംഘടനയാണ് ഹൈക്കോടതിയില്‍ എത്തിയത്. എന്നാല്‍ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് കോടതി പറഞ്ഞു. കോടതിക്ക് അഭിവാദ്യമര്‍പ്പിച്ച് ഫ്ലക്സും വച്ചു തൃശ്ശൂരിലെ ആന പ്രേമികള്‍.

ഉൽസവങ്ങളുടേയും മതാനുഷ്ഠാനങ്ങളുടേയും ആചാരങ്ങളുടേയും പേരിൽ വന്യ ജീവികളെ വൻ ജനക്കൂട്ടത്തിന് നടുവിൽ കൂട്ടമായി അണി നിരത്തി അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിനെതിരെ പല പ്രശസ്തരും പ്രതികരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന മൃഗ സ്നേഹിയും മൃഗ സംരക്ഷണ പ്രവര്‍ത്തകയുമായ പമേല ആന്‍ഡേഴ്സന്‍ മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി വ്യത്യസ്തമായ മാർഗ്ഗങ്ങൾ അവലംബിച്ച് മുൻപും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

പ്രമുഖ നടി മദ്യപിച്ച് ചടങ്ങിനെത്തി; സ്പീക്കര്‍ വേദി വിട്ടു

April 26th, 2015

woman-alcohol-abuse-epathram

തിരുവനന്തപുരം: സ്ഫടികം സിനിമയില്‍ മോഹന്‍ ലാല്‍ അവതരിപ്പിച്ച ആടുതോമയ്ക്കൊപ്പം കള്ളുകുടിച്ച് നിയന്ത്രണം വിട്ടഭിനയിച്ച നടിയെ മലയാളികള്‍ മറന്നു കാണാ‍ന്‍ ഇടയില്ല. എന്നാല്‍ യദാര്‍ഥ ജീവിതത്തില്‍ അതും നിയമസഭാ സെക്രട്ടേറിയേറ്റില്‍ മദ്യപിച്ച് ലക്കുകെട്ട് എത്തിയ നടി അതിലും വലിയ പ്രകടനമാണ് കാഴ്ചവെച്ചത്. ഇടതു സംഘടനയുടെ വാര്‍ഷിക ഫോറത്തില്‍ ഉദ്ഘാടകകയായി എത്തിയ താരം സ്പീക്കര്‍ ഉള്‍പ്പെടെ ഉള്ളവര്‍ പങ്കെടുത്ത ചടങ്ങിനെ അലങ്കോലപ്പെടുത്തി. നിശ്ചയിച്ചതിലും ഒരുമണിക്കൂര്‍ വൈകി എത്തിയ നടി സാമാന്യം നന്നായി തന്നെ മദ്യപിച്ചിരുന്നു. പ്രസംഗിക്കാന്‍ ആരംഭിച്ചപ്പോള്‍ നാക്കു കുഴഞ്ഞു. സുബോധമില്ലാതെ അതുമിതും പറയുവാന്‍ തുടങ്ങിയതോടെ സംഘാടകര്‍ വെട്ടിലായി. ഫിറ്റായ നടിയുടെ “കുഴഞ്ഞ് മറിഞ്ഞ“ പ്രസംഗം കേള്‍ക്കാന്‍ നില്‍ക്കാതെ സ്പീക്കര്‍ ശക്തന്‍ വേദി വിട്ടു. ‘താന്‍ പ്രസംഗിക്കുമ്പോള്‍ സ്പീക്കര്‍ക്ക് ഇരുന്നാല്‍ എന്താ’ എന്നായി നടിയുടെ പ്രതികരണം. ഒടുവില്‍ സംഘാടകര്‍ നടിയെ കാറില്‍ കയറ്റി വിടുകയായിരുന്നു.

മോഹന്‍ ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നടി മികച്ച അഭിനേത്രിക്കുള്ള നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഒരു പ്രമുഖ നടന്റെ ഭാര്യയായിരുന്ന നടി പിന്നീട് അദ്ദേഹവുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തി അടുത്തിടെ മറ്റൊരു വിവാഹം കഴിച്ചു. നടിയുടെ അമിത മദ്യപാനത്തെ കുറിച്ച് വിവാഹ ബന്ധം വേര്‍പെടുത്തിയപ്പോള്‍ നടന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിനിമയില്‍ അവസരം കുറഞ്ഞതൊടെ ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായും, മത്സരങ്ങളുടെ ജഡ്ജിയായും പങ്കെടുത്തു വരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

വിവാദങ്ങള്‍ക്കിടെ അഡ്വ. ടി.സിദ്ദിഖ് വീണ്ടും വിവാഹിതനായി

March 25th, 2015

കണ്ണൂര്‍: ആദ്യ ഭാര്യ നസീമയെ തലാഖ് ചെയ്തതിന്റെ വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി വീണ്ടും വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി ഷറഫുന്നിസയെയാണ് ടി.സിദ്ദിഖ് നിക്കാഹ് ചെയ്തത്. വിവാഹ വിവരം ഫേസ്ബുക്ക് വഴിയാണ് അറിയിച്ചത്. കോഴിക്കോട് അദ്യാപികയായ കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി നസീമയെ കത്തിലൂടെ മൊഴി ചൊല്ലിയതായി അറിയിക്കുകയായിരുന്നു. ജീവിതം എന്താണെന്നും എങ്ങിനെ ജീവിക്കണമെന്നും ഞങ്ങള്‍ കാണിച്ചു തരാമെന്ന് മക്കളുടെ ചിത്രത്തോടൊപ്പം നസീമ തന്റെ ഫേസ് ബുക്കില്‍ കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്തിരുന്നു.

കഴിഞ്ഞ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന സിദ്ദിഖിന്റെ ഭാര്യ നസീമയുടെ അര്‍ബുദ രോഗത്തിന്റെ വിവരങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് ചൂടിനിടയിലും തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ സുശ്രൂഷിക്കുവാന്‍ ഓടിയെത്തുന്നതിന്റെയും അവരുടെ രോഗാ‍വസ്ഥയെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കുന്നതിന്റേയും വാര്‍ത്തകള്‍ വോട്ടര്‍മാരില്‍ പ്രത്യേകിച്ച് സ്ത്രീ വോട്ടര്‍മാരില്‍ സഹതാപമുണര്‍ത്തി. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന പി.കരുണാകരന്റെ വിജയത്തിന്റെ തിളക്കം കുറച്ചതില്‍ നസീമയുടെ കാന്‍സര്‍ രോഗവും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് വീട്ടില്‍ പോയ ആളെ ഫോണ്‍ വിളീച്ചാല്‍ എടുക്കുന്നില്ല എന്നാണ് നസീമ പറയുന്നത്. തിരഞ്ഞെടുപ്പിനു ശേഷം ആറു മാസം കഴിഞ്ഞപ്പോള്‍ തലാഖ് ചൊല്ലുന്നതായി എഴുതിയ കത്ത് ലഭിച്ചു. ഒരു വര്‍ഷം തികയും മുമ്പ് ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരിക്കുകയാണ് സിദ്ദിഖിപ്പോള്‍.

സിദ്ദിഖിനെതിരെ സൈബര്‍ ലോകത്ത് വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ഭാര്യയുടെ അസുഖത്തെ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനു ഉപയോഗിച്ചുവെന്നും അതു കഴിഞ്ഞപ്പോള്‍ അവരെയും മക്കളെയും ഉപേക്ഷിച്ചു എന്നുമാണ് പ്രധാന വിമര്‍ശനം.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു;മലയാളത്തിന് 5 പുരസ്കാരങ്ങള്‍
Next »Next Page » ജനതാദള്‍ (യു) നേതാവ് കൊല്ലപ്പെട്ടു; തൃശ്ശൂരില്‍ ഹര്‍ത്താല്‍ »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine