ഇന്ത്യയിലെ പ്രായം ചെന്ന മുത്തശ്ശി തൃശ്ശൂരില്‍ അന്തരിച്ചു

March 24th, 2015

തൃശ്ശൂര്‍:ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള മുത്തശ്ശിയെന്ന റെക്കോര്‍ഡിനുടമ കുഞ്ഞന്നം (112) തൃശ്ശൂരില്‍ അന്തരിച്ചു. പ്രായാധിക്യത്തെ തുടര്‍ന്ന് ആരോഗ്യ സ്ഥിതി മോശമായ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ആയിരുന്നു അന്ത്യം. ശവസംസ്കാരം ബുധനാഴ്ച നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. തൃശ്ശൂര്‍ ചൂണ്ടലിനു സമീപം പാറന്നൂരില്‍ ആണ് കുഞ്ഞന്നം താമസിച്ചിരുന്നത്. 1903 മെയ് മാസം നടന്ന ജ്ഞാനസ്നാനത്തിന്റെ രേഖകള്‍ ഔവര്‍ ലേഡി ഓഫ് റോസറി ചര്‍ച്ച് അധികൃതര്‍ ലിംക ബുക്സ് ഓഫ് റെക്കോര്‍ഡ്സിനു നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന മുത്തശ്ശിയെന്ന് അവര്‍ അംഗീകരിച്ചത്.
മെയ് 20 നു കുഞ്ഞന്നത്തിന്റെ 113 ആം ജന്മദിനം ആഘോഷിക്കുവാന്‍ ബന്ധുക്കള്‍ തയ്യാറെടുക്കവെയാണ് കുഞ്ഞന്നം അന്തരിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എതിര്‍പ്പുകള്‍ ഫലം കണ്ടു; കൊച്ചി മെട്രോക്കായി ശ്രീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തു

March 24th, 2015

കൊച്ചി: എതിര്‍പ്പുകള്‍ ശക്തമായതോടെ കൊച്ചി മെട്രോയ്ക്കായി സ്ഥലം വിട്ടു നല്‍കുവാന്‍ പ്രമുഖ വസ്ത്ര വിപണന സ്ഥാപനമായ ശീമാട്ടിയുടെ ഉടമ ബീന കണ്ണന്‍ തയ്യാറായി. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം ബീനാകണ്ണനുമയി ചര്‍ച്ച നടത്തിയശേഷമാണ് അവര്‍ സമ്മത പത്രം നല്‍കിയത്. ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തതോടെ കൊച്ചി മെട്രോ ഉന്നാം ഘട്ട നിര്‍മ്മാണത്തിനുള്ള തടസ്സങ്ങള്‍ നീങ്ങി.

എം.ജി.റോഡിലെ ശീമാട്ടിയുടെ 32 സെന്റ് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് പ്രതിസന്ധി നിലനിന്നിരുന്നു. സ്ഥലം ഏറ്റെടുത്ത് കൈമാറേണ്ടത് റവന്യൂ വകുപ്പിനും ജില്ലാ ഭരണ കൂടത്തിനുമാണെന്ന് കെ.എം.ആര്‍.എല്‍ വ്യക്തമാക്കിയിരുന്ന്നു. സ്ഥലം ഏറ്റെടുക്കുന്നത് ശീമാട്ടി എതിര്‍ത്തതോടെയാണ് പ്രതിസന്ധിക്ക് കാരണമായത്. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലം കണ്ടില്ല. സാധാരണക്കാരുടെ ഭൂമി ഏറ്റെടുക്കുവാന്‍ തിടുക്കം കാട്ടിയ അധികൃതര്‍ ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കുന്നതില്‍ കാല താമസം വരുത്തുന്നതായി വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു. മുഖ്യ ധാരാ മാധ്യമങ്ങള്‍ ഈ വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കാതെ ഇരുന്നതോടെ സോഷ്യല്‍ മീഡിയ അതേറ്റെടുക്കുകയായിരുന്നു.‘മെട്രോ അവിടെ നില്‍ക്കട്ടെ, ശീമാട്ടി പറ! ‘ എന്ന എന്ന സംവിധായകന്‍ ആശിഖ് അബുവിന്റെ പ്രതിഷേധ പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാജ് മോഹന്‍ ഉണ്ണിത്താന്റെ നിയമനം; ഷാജി കൈലാസ് ഉള്‍പ്പെടെ ഉള്ളവര്‍ രാജിയ്ക്കൊരുങ്ങുന്നു

March 21st, 2015

ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) ചെയര്‍മാനായി രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഷാജി കൈലാസ്, മണിയന്‍ പിള്ള രാജു, സിദ്ദിഖ്, എസ്.കുമാര്‍ എന്നിവര്‍ രാജിയ്ക്കൊരുങ്ങുന്നു. തിങ്കളാഴ്ച കെ.എസ്.എഫ്.ഡി.സി എം.ഡി. ദീപ ഡി.നായര്‍ക്ക് ഇവര്‍ രാജിക്കത്ത് നല്‍കും എന്നാണ് അറിയുന്നത്.

ഉണ്ണിത്താനെ കൂടാതെ വനിതാ എം.എല്‍.എ മാരായ ബിജിമോള്‍, ജമീല പ്രകാശം എന്നിവര്‍ക്കെതിരെ അധിക്ഷേപകരമായ പ്രസ്ഥാവന നടത്തിയതിന്റെ പേരില്‍ മാപ്പു പറയേണ്ടിവന്ന കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് കെ.സി.അബുവിനേയും കോര്‍പ്പറേഷന്‍ അംഗം ആക്കിയിട്ടുണ്ട്. ഇതും പ്രതിഷേധത്തിനു കാരണമായി. ജോഷി മാത്യ, ദിലീപ്, സലിം കുമാര്‍, ഇടവേള ബാബു, കാലടി ഓമന, സഞ്ജയ് ചെറിയാന്‍, എം.എം.ഹംസ, ശാസ്ത മംഗലം മോഹന്‍, സുരേഷ് ഉണ്ണിത്താന്‍ എന്നിവരാണ് നിലവില്‍ കോര്‍പ്പറേഷനിലെ മറ്റ് അംഗങ്ങള്‍. ഇവര്‍ രാജിവെക്കുമോ എന്ന കാര്യം ഇനിയും വ്യക്തമാക്കിയിട്ടില്ല.

ഉണ്ണിത്താന്റെ നിയമനനം കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചല്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുമ്പും ഇത്തരത്തില്‍ രാഷ്ടീയ നിയമനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സംഘടനാ പാടവവും കഴിവും കണക്കിലെടുത്താണ് ഉണ്ണിത്താനെ നിയമിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. സിനിമാ മേഘലയില്‍ രാഷ്ടീയം കലര്‍ത്തുവാനുള്ള ശ്രമത്തോടാണ് എതിര്‍പ്പെന്ന്‍ പറഞ്ഞ മണിയന്‍ പിള്ള രാജു തങ്ങള്‍ രാജിവെക്കുന്ന ഒഴിവിലേക്ക് രാഷ്ടീയക്കാരെ നിയമിക്കാമെന്ന് പരിഹസിച്ചു.സിനിമയുമായി അടുത്ത് ബന്ധം ഇല്ലാത്ത രാഷ്ടീയക്കാരെ നിയമിക്കുന്നതില്‍ ശക്തമായ വിയോജിപ്പുണ്ടെന്ന് സംവിധായകനും തിരക്കഥാ കൃത്തുമായ ബി.ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

സാബു ചെറിയാന്റെ കാലാവധി തീരുന്നു എന്ന് പറഞ്ഞാണ് പുതിയ നിയമനം എന്നാല്‍ സാബു വന്നതിനു ശേഷം കോര്‍പ്പറേഷനില്‍ ധാരാളം പദ്ധതികള്‍ നടപ്പിലാക്കുകയും കോര്‍പ്പറേഷനു കീഴില്‍ ഉള്ള തീയേറ്ററുകളില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. കോര്‍പ്പറേഷനെ പുരോഗമനത്തിന്റെ പാതയില്‍ കൊണ്ടുവന്ന സാബുവിനെ മാറ്റി രാഷ്ടീയ നിയമനം നടത്തുന്നതിനോട് വലിയ എതിര്‍പ്പാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വനിത എം.എല്‍.എമാരെ പറ്റി മോശം പരാമര്‍ശം;പ്രതിഷേധത്തിനൊടുവില്‍ കെ.സി.അബു മാപ്പു പറഞ്ഞു

March 21st, 2015

കോഴിക്കോട് :എം.എല്‍.എ മാരായ ബിജിമോള്‍, ജമീല പ്രകാശം എന്നിവരെ കുറിച്ച് പത്രസമ്മേളനത്തിനിടയില്‍ അവഹേളന പരമായ പരാമര്‍ശം നടത്തിയ കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് കെ.സി.അബു മാപ്പു പറഞ്ഞു. കോഴിക്കോട് നഗരത്തിലും ഡി.സി.സി ഓഫീ‍സിനു മുമ്പിലും അബുവിന്റെ വീടിനു മുമ്പിലും വിവിധ വനിതാ സംഘടനകളുടെയും എ.ഐ.വൈ.എഫിന്റേയും,ഡിവൈ.എഫ്.ഐയുടേയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പ്രകടനം നടന്നു. എ.ഐ.വൈ.ഫ് നടത്തിയ പ്രകടനം അക്രമാസക്തമായതോടെ പ്രവര്‍ത്തകരെ പോലീസ് ലാത്തിവീശിയോടിച്ചു.

കോണ്‍ഗ്രസില്‍ നിന്നും അബുവിന്റെ അവഹേളനപരമായ പരാമര്‍ശത്തെ വിമര്‍ശിച്ചു കൊണ്ട് നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസ്സ് നേതാവ് ഷാനി മോള്‍ ഉസ്മാന്‍ അബുവിന്റെ പരാമര്‍ശത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. അബുവിന്റെ പരാമര്‍ശം കോണ്‍ഗ്രസ് സംസ്കാരത്തിനു ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ മിതത്വം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിഷേധം വ്യാപകമായതോടെ കെ.പി.സി.സി. പ്രസിഡണ്ട് വി.എം.സുധീരന്‍ അബു മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കില്‍ അബുവിനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് സുധീരന്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ന്ന് അബു വനിത എം.എല്‍.എമാരെയും ഷിബു ബേബിജോണിനേയും കുറിച്ച് താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പു പറഞ്ഞു കൊണ്ട് പത്രക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു.

നിയമസഭയില്‍ ബിജിമോളെ മന്ത്രി ഷിബു ബേബി ജോണ്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് ബിജിമോള്‍ക്ക് പരാതിയുണ്ടാകാന്‍ ഇടയില്ലെന്നും ഇരുവരും അത് ആസ്വദിച്ചിട്ടുണ്ടാകുമെന്നാണ് മനസ്സിലാക്കുന്നതെന്നും അബു പറഞ്ഞിരുന്നു.നിയമ സഭയ്ക്കകത്ത് തന്നെ തടഞ്ഞ മന്ത്രി ശിവദാസന്‍ നായരെ ജമീല പ്രകാശം എം.എല്‍.എ കടിച്ചതിനെ പറ്റിയും അബു അവഹേളന പരമായിട്ടാണ് കെ.സി.അബു സംസാരിച്ചത്. ഇത് വന്‍ പ്രതിഷേധത്തിനു ഇടവരുത്തി. മന്ത്രി ഷിബു ബേബി ജോണ്‍ അബുവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നിയമ നടപടിയും സ്വീകരിക്കുമെന്ന് ഷിബു വ്യക്തമാക്കി. ബിജിമോളും അബുവിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട് . തന്നെ വ്യക്തിഹത്യ നടത്തുവാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഭരണ പക്ഷം നടത്തുന്നതെന്ന് അവര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സദാചാര പോലീസിന്റെ ആക്രമണത്തില്‍ സഹോദരങ്ങള്‍ക്ക് പരിക്ക്

February 21st, 2015

കോഴിക്കോട്: കോഴിക്കോട് മുക്കം ആനയാംകുന്നില്‍ പ്ലസ്റ്റു വിദ്യാര്‍ഥിനിയേയും സഹോദരനേയും സദാചാര ഗുണ്ടകള്‍ ആക്രമിച്ചു. സാരമായി പരിക്കേറ്റ് ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളീയാഴ്ച വൈകീട്ടാണ് സംഭവം. ആനയാം കുന്ന് ഹയര്‍ സെക്കന്ററി സ്കൂളില്‍ വിദ്യാര്‍ഥിനി സ്കൂള്‍ ക്യാമ്പ് കഴിഞ്ഞ് സഹോദരനോടൊപ്പം വീട്ടിലേക്ക് പോകുവെ റോഡരികില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഈ സമയം ബൈക്കിലെത്തിയ ഒരു സംഘം ഇവരോട് അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. സഹോദരങ്ങളാണെന്ന് പറഞ്ഞെങ്കിലും അക്രമികള്‍ പിന്തിരിഞ്ഞില്ല. ഇരുവരേയും അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു.

അക്രമികള്‍ പിന്നീട് ബൈക്കില്‍ കയറി രക്ഷപ്പെട്ടു. അക്രമികളുടെ കൈവശം വടികളും മറ്റും ഉണ്ടായിരുന്നതായി ദൃക്‌‌സാക്ഷി മൊഴിയുണ്ട്. അക്രമികളില്‍ രണ്ടു
പേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു, ,മിര്‍ഷാദ്, സവാദ് എന്നീ പ്രതികള്‍ക്കായി അന്വഷണം ആരംഭിച്ചിട്ടുണ്ട്.സംസ്ഥാനത്ത് സദാചാര പോലീസിന്റെ ആക്രമണം നിത്യ സംഭവമാകുന്നു. പാലക്കാട് ജില്ലയില്‍ മധ്യവസ്കനെ മര്‍ദ്ദിച്ചു കൊന്നതിനു തൊട്ടു പിന്നാലെയാണ് കോഴിക്കോട് ജില്ലയില്‍ സഹോദരങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കാത്തതാണ് ഇത്തരം ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതിനു കാരണം. അപമാനഭീതി മൂലം പലരും ഇത്തരം സദാചാര ഗുണ്ടാ ആക്രമണങ്ങളും ഭീഷണികളും പുറത്തു പറയുന്നില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വി.എസും പാര്‍ട്ടിയും നേര്‍ക്കു നേര്‍; കേന്ദ്രനേതൃത്വം ത്രിശങ്കുവില്‍
Next »Next Page » ബോബന്‍ സാമുവല്‍ മരിച്ചു എന്ന് വ്യാജ വാര്‍ത്ത »



  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine