സോളാര്‍ തട്ടിപ്പ്: ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് പിണറായി വിജയന്‍

June 15th, 2013

തിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പു കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായും പേഴ്‌സണല്‍ സ്റ്റാഫുമായും കുറ്റകരമായ ബന്ധമുണ്ടെന്ന് അദ്ദേഹം തന്നെ സമ്മതിച്ച സാഹചര്യത്തില്‍ അദ്ദേഹം രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.മുഖ്യമന്ത്രി സംസാരിക്കുന്ന മൊബൈല്‍ ഫോണ്‍ കൈവശം വെക്കുന്നവരാണ് പേഴ്സണല്‍ സ്റ്റാഫിലെ ടെന്നി ജോപ്പനും, ഗണ്മാന്‍ സലിം രാജും. രണ്ടു സ്റ്റാഫംഗങ്ങളെ മാത്രം പുറത്താക്കിയതുകൊണ്ട് മാത്രം മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ലെന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും കീഴിലുള്ള എ.ഡി.ജി.പിയുടെ അന്വേഷണം പര്യാപ്തമല്ലെന്നും സമഗ്രമായ അന്വേഷണം നടത്തുവാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിണറായി ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സോളാര്‍ തട്ടിപ്പ്: അനാവശ്യ വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴക്കരുതെന്ന് നടി ശാലു മേനോന്‍

June 15th, 2013

shalu-menon-epathram

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോന്റെ പേരും വലിച്ചിഴക്കപ്പെടുന്നു. സരിത എസ്. നായര്‍ക്കും ബിജുവിനും ശാലു മേനോനുമായി ബന്ധമുണ്ടെന്നും അവരുടെ നൃത്ത വിദ്യാലയത്തില്‍ ഇരുവരും സന്ദര്‍ശകരായിരുന്നു എന്നുമാണ് വാര്‍ത്തകര്‍ പുറത്തു വന്നിരിക്കുന്നത്. ഒരു കേന്ദ്ര മന്ത്രിക്ക് സരിതയെ പരിചയപ്പെടുത്തിയത് ശാലുവാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സരിത തന്റെ സ്ഥാപനത്തില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുവാന്‍ സമീപിച്ചിരുന്നെന്നും അതുമായി ബന്ധപ്പെട്ട് 20 ലക്ഷം രൂപ തന്റെ കൈയ്യില്‍ നിന്നും വാങ്ങിയതായുമാണ് ശാലു മേനോന്‍ പറയുന്നത്. താന്‍ വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലായതിനെ തുടര്‍ന്ന് സരിത എസ്. നായര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതായും അവര്‍ പറഞ്ഞു. ബിജുവിനെ തനിക്ക് പരിചയമുണ്ടെന്നും ജയകേരള സ്കൂള്‍ ഓഫ് ഡാന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപദേശകനായി വന്നിട്ടുണ്ടെന്നും പരിപാടിയുടെ സംഘാടകനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.

സരിത തന്റെ സ്ഥാപനത്തില്‍ ഡാന്‍സ് പഠിക്കുവാന്‍ വന്നിരുന്നു. രണ്ടു ദിവസം ഡാന്‍സ് പഠിച്ച അവര്‍ പിന്നീട് വന്നിട്ടില്ലെന്നും ശാലു മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു. മാന്യമായ കുടുംബത്തിലെ അംഗമാണ് താനെന്നും തന്നെ അനാവശ്യമായ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമെന്ന് ആരോപണം

June 12th, 2013

തിരുവനന്തപുരം:സോളാര്‍ പവര്‍ പ്ലാന്റുകളും വിന്റ് മില്‍ പ്ലാന്റുകളും നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയ സരിത എസ്.നായര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമെന്ന് ആരോപണം. സി.പി.എം നേതാവ് ഇ.പി.ജയരാജന്‍ എം.എല്‍.എ ആണ് നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പന്റെ മൊബൈല്‍ ഫോണിലും ക്ലിഫ് ഹൌസിലെ ഫോണിലും സരിത വിളിക്കാറുണ്ടെന്നും അറസ്റ്റിലാകുന്നതിന്റെ തൊട്ട് മുമ്പും വിളിച്ചതായും ജയരാജന്‍ പറഞ്ഞു. ഏതു തട്ടിപ്പുകാരും സ്ഥിരം വിളിക്കുന്ന അവസ്ഥയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെന്നും ഇത്തരം ആരോപണങ്ങള്‍ ഉള്ളവരാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്ളതെന്നും അദ്ദേഹം പരിഹസിച്ചു.

വ്യക്തികളേയും സ്ഥാപനങ്ങളേയും കബളിപ്പിച്ച് കോടികള്‍ തെട്ടിയെടുത്തതിന്റെ പേരിലാണ് കഴിഞ്ഞ ആഴ്ച സരിത പോലീസ് പിടിയിലായത്. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് പ്രൈ.ലിമിറ്റഡ് എന്ന സ്ഥാപനം നടത്തി വരുന്ന ഇവര്‍ പെരുമ്പാവൂര്‍ സ്വദേശി സജ്ജാദിന്റെ പക്കല്‍ നിന്നും തമിഴ്നാട്ടില്‍ വിന്റ് ഫാമും സോളാര്‍ പ്ലാന്റും നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് 40,50,000 രൂപ തട്ടിയെടുത്തിരുന്നു. ഈ കേസിലാണ് സരിതയെ പോലീസ് അറസ്റ്റ് ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പി.ശശിയ്ക്കെതിരായ ലൈംഗിക ആരോപണക്കേസ്: പ്രകാശ് കാരാട്ടിനും വി.എസിനും കോടതി നോട്ടീസ്

June 11th, 2013

കണ്ണൂര്‍:സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്കെതിരെ ഉയര്‍ന്ന് ലൈംഗിക ആരോപണക്കേസുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നേതാക്കളോട് കോടതിയില്‍ ഹാജരാകുവാന്‍ നോട്ടീസ്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവും കേന്ദ്രകമ്മറ്റി അംഗവുമായ വി.എസ്. അച്ച്യുതാനന്ദന്‍, എല്‍.ഡി.എഫ് കണ്‍‌വീനര്‍ വൈക്കം വിശ്വന്‍ എന്നിവരോടാണ് സെപ്റ്റംബര്‍ 13 നു ഹാജരാകുവാന്‍ ആവശ്യപ്പെട്ട് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ക്രൈം പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്റര്‍ ടി.പി നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് നടപടി.

സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുവാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. ശശിക്കെതിരെ ഉള്ള ലൈംഗിക ആരോപണങ്ങള്‍ പാര്‍ട്ടി നേതാക്കളും, പോലീസും ചേര്‍ന്ന് ഒതുക്കുകയായിരുന്നെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭാര്യ നല്‍കിയ പരാതിയും തുടര്‍ന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനു മുമ്പാകെ നല്‍കിയ മൊഴിയും അടങ്ങിയ രേഖകള്‍ ഹാജരാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ അച്ചടക്കവിലോപം കാട്ടിയതിന്റെ പേരില്‍ പി.ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. പ്രകാശ് കാരാട്ട്, വി.എസ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തുവെന്നും ഇത്രയും ഗുരുതരമായ ഒരു സംഗതി നടന്നിട്ടും പോലീസ് പ്രാഥമികമായ അന്വേഷണം നടത്തിയില്ലെന്ന് ആരോപിച്ചാണ് നന്ദകുമാര്‍ കോടതിയെ സമീപിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ട്രെയിനില്‍ പീഡന ശ്രമം ജംബുലി ബിജുഅറസ്റ്റില്‍

June 9th, 2013

കോഴിക്കോട്: ട്രെയിന്‍ യാത്രികയായ യുവതിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച ജംബുലി ബിജുവെന്ന കുപ്രസിദ്ധ ക്രിമിനലിനെ സഹയാത്രികര്‍ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ പരശുറാം എക്സ്പ്രസ്സില്‍ വച്ച് വടകര കഴിഞ്ഞ ഉടനെ ആയിരുന്നു സംഭവം. കുടുമ്പത്തോടൊപ്പം യാത്ര ചെയ്തിരുന്ന യുവതിയെ ബിജു കയറിപ്പിടിച്ചത്. തുടര്‍ന്ന് സഹയാത്രികര്‍ ഇടപെട്ട് യുവതിയെ ബിജുവിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തി. അതോടെ കുപിതനായ ബിജു യാത്രക്കാരെ ആക്രമിക്കുവാന്‍ തുനിച്ചു. തുടര്‍ന്ന് സഹയാത്രികര്‍ ബിജുവിനെ ശരിക്കും കൈകര്യം ചെയ്തു കോഴിക്കോട് റെയില്‍‌വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസിനു കൈമാറി. സഹയാത്രികരില്‍ നിന്നും മര്‍ദ്ദനമേറ്റ യുവാവിനെ പിന്നീട് പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി മോഷണക്കേസുകളിലും സ്ത്രീപീഡനക്കേസുകളിലും പ്രതിയായ ബിജു സംവിധായകന്‍ അന്‍‌വര്‍ റഷീദിനെ ആക്രമിച്ച കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. കൊല്ലത്ത് വച്ച് കഴിഞ്ഞ മാസം ഒരു യുവതിയെ മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ബിജുവിന്റെ ചുണ്ട് കടിച്ച് മുറിച്ചിരുന്നു. ആറു സ്റ്റിച്ചുകളുമായി അന്ന് അവിടെ നിന്നും മുങ്ങിയ ബിജു ഇപ്പോള്‍ ട്രെയിനില്‍ പീഡന ശ്രമത്തിനു പിടിയിലാകുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പറവൂര്‍ പീഡനക്കേസിലെ പ്രതി ആത്മഹത്യ ചെയ്തു
Next »Next Page » മന്ത്രിക്കാര്യത്തില്‍ അനൌദ്യോഗിക ചര്‍ച്ചകള്‍ നടന്നു: ചെന്നിത്തല »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine