തീവണ്ടികളില്‍ പീഢനങ്ങള്‍ വര്‍ദ്ധിക്കുന്നു

July 25th, 2012

violence-against-women-epathram

തൃശ്ശൂര്‍: സംസ്ഥാനത്ത് തീവണ്ടി യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് നേരെ ഉള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു. അധികവും ലൈംഗിക ആക്രമണങ്ങളാണ് നടക്കുന്നത്. അധികൃതരുടെ ഭാഗത്തു നിന്നും അക്രമികള്‍ക്കെതിരെ കാര്യമായ നടപടികള്‍ ഉണ്ടാകുന്നില്ല എന്ന പരാതി വ്യാപകമാകുന്നുണ്ട്.

തിരുവനന്തപുരം – ചെന്നൈ മെയിലില്‍ തിങ്കളാഴ്ച രാത്രി ഒരു സ്ത്രീയെ പീഢിപ്പിക്കുവാന്‍ ശ്രമം നടന്നു. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിയും ബി. എസ്. എഫ്. ജവാനുമായ സത്യനെ റെയില്‍‌വേ പോലീസ് അറസ്റ്റു ചെയ്തു.

ജനശതാബ്ദി എക്സ്പ്രസ്സില്‍ വച്ച് തൃശ്ശൂര്‍ സ്വദേശിനിയായ ബി. ടെക്. വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാക്രമണത്തിനു ശ്രമിച്ച കോട്ടയം പോലീസ് ക്യാമ്പിലെ ജീവനക്കാരനെ കഴിഞ്ഞ ദിവസം റെയില്‍‌വേ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതു സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും അധികൃതര്‍ സംഭവത്തില്‍ നടപടിയെടുക്കുവാന്‍ വിസ്സമ്മതിച്ചെന്നും പിന്നീട് മാധ്യമങ്ങളുടെയും ഡി. വൈ. എഫ്. ഐ. പോലുള്ള യുവജന സംഘടനകളുടേയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടിയുണ്ടായതെന്നും സൂചനയുണ്ട്.

സ്ത്രീകള്‍ക്ക് നേരെ അപമര്യാദയായി പെരുമാരുന്നവര്‍ക്കെതിരെ പരാതി നല്‍കിയാലും വേണ്ടത്ര ജാഗ്രതയോടെ കേസ് കൈകാര്യം ചെയ്യുവാന്‍ റെയില്‍‌വേ അധികൃതര്‍ തയ്യാറാകാത്തത് വലിയ ദുരന്തങ്ങള്‍ക്ക് വഴി വെയ്ക്കും. ഷൊര്‍ണ്ണൂര്‍ സ്വദേശിനി സൌമ്യയെ ട്രെയിന്‍ യാത്രയ്ക്കിടെ വള്ളത്തോള്‍ നഗറില്‍ വച്ച് അതിക്രൂരമായി ലൈംഗിക പീഢനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കേസില്‍ അറസ്റ്റു ചെയ്ത പ്രതി ഗോവിന്ദച്ചാമിയെ കോടതി ശിക്ഷിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുസ്ലിം ലീഗിനെതിരെ മഹിളാ കോണ്‍ഗ്രസിന്റെ രൂക്ഷ വിമര്‍ശനം

July 16th, 2012

kerala-muslim-league-campaign-epathram

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനം. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് പങ്കെടുക്കുന്ന ചടങ്ങില്‍ ടീച്ചര്‍മാരോട് പച്ച ബ്ലൌസ് ഇട്ട് വരാന്‍ ഉത്തരവിട്ടതും, 33 എയ്ഡഡ് സ്കൂളുകള്‍ അനുവദിച്ചതും, കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഭൂമി ലീഗുമായി ബന്ധമുള്ള ട്രസ്റ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുവാന്‍ ശ്രമിച്ചതുമെല്ലാം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ലീഗിന്റെ നിലപാടുകളെ ശക്തമായ ഭാഷയിലാണ് പ്രമേയം വിമര്‍ശിച്ചിരിക്കുന്നത്. മലപ്പുറം ജില്ല മറ്റൊരു പാക്കിസ്ഥാനായി മാറുമെന്ന ആശങ്കയും മഹിളാ കോണ്‍ഗ്രസ്സ് പങ്കു വെയ്ക്കുന്നു.

പാമ്പ് കീരിയെ വേളി കഴിച്ചതു പോലെയാകും നായര്‍ – ഈഴവ ഐക്യമെന്നും, ഭരണത്തേയും കോണ്‍ഗ്രസ് പാര്‍ട്ടിയേയും ദോഷകരമായി ബാധിക്കുന്ന തരത്തില്‍ ഏതു സമുദായത്തിന്റെ ഭാഗത്തു നിന്നും നീക്കമുണ്ടായാലും അത് മുളയിലേ നുള്ളണമെന്നും പ്രമേയം പറയുന്നു. ഒഞ്ചിയത്തെ ടി. പി. ചന്ദ്രശേഖരന്‍ വധത്തെ അപലപിക്കുന്ന പ്രമേയം ആ സംഭവത്തോടെ കൊലപാതക രാഷ്ടീയത്തിനെതിരെ മുഴുവന്‍ സ്ത്രീകളും നിലയുറപ്പിച്ചതിന്റെ ഫലമായാണ് ഇടത് എം. എല്‍. എ. യെ കോണ്‍ഗ്രസ്സ് എം. എല്‍. എ. ആക്കിയതെന്നും വ്യക്തമാക്കുന്നു. ഡി. സി. സി. പ്രസിഡണ്ട് സ്ഥാനത്തിൽ ഒരെണ്ണം സ്ത്രീകള്‍ക്ക് നീക്കി വെയ്ക്കണമെന്നും കെ. പി. സി. സി. – ഡി. സി. സി. പുനസംഘടനയില്‍ 33 ശതമാനം സംവരണം വനിതകള്‍ക്ക് നല്‍കുണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ. സ്വപ്ന ജോര്‍ജ്ജ് രാഷ്ടീയ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡണ്ട് അനിത വര്‍മ്മ ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രി ഡോ. പുരന്ദരേശ്വരി മുഖ്യാതിഥിയായ ചടങ്ങില്‍ ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ചു. ഷാനിമോള്‍ ഉസ്മാൻ ‍,ശശി തരൂര്‍ എം. പി., വി. എം. സുധീരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തടിയന്റവിട നസീറിനു സിം‌ കാര്‍ഡ്; ഷാഹിന അറസ്റ്റില്‍

July 12th, 2012

shahina-sim-card-epathram

കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിനും കൂട്ടാളികള്‍ക്കും എറണാകുളം സബ്‌ ജയിലിനകത്ത് മൊബൈല്‍ സിം കാര്‍ഡ് എത്തിച്ചു നല്‍കിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം പാലത്തും തറയ്ക്കല്‍ ദീപ ചെറിയാന്‍ എന്ന ഷാഹിന (31) ആണ് പോലീസ് പിടിയിലായത്. മയക്കുമരുന്നു കേസില്‍ അറസ്റ്റിലായി എറണാകുളം സബ്‌ ജയിലില്‍ കഴിയുന്ന ഷാഹിനയുടെ ഭര്‍ത്താവ് നൌഷാദ് വഴിയാണ് സിം കാര്‍ഡ് ജയിലില്‍ എത്തിച്ചത്. ഈ സിം കാര്‍ഡ് ഉപയോഗിച്ച് നസീര്‍ വിദേശത്തേക്ക് വിളിച്ചതായി കരുതുന്നു.

തിരിച്ചറിയല്‍ രേഖകള്‍ പോലും നല്‍കാതെയാണ് എറണാകുളം പാലാരിവട്ടത്തെ ഒരു സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ സ്റ്റോറില്‍ നിന്നും ഷാഹിന സിം കാര്‍ഡുകള്‍ വാങ്ങിയതെന്ന് പോലീസ് പറയുന്നു. രേഖകള്‍ നല്‍കാതെ സിം കര്‍ഡുകള്‍ കൊണ്ടു പോയതിനെതിരെ മൊബൈല്‍ കമ്പനിയുടെ പ്രതിനിധികള്‍ ഷാഹിനയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പോലീസ് ഷാഹിനയെ ചൊവ്വാഴ്ച രാത്രി എസ്. ആര്‍. എം. റോഡില്‍ വച്ച് അറസ്റ്റ് ചെയ്തത്. മതിയായ രേഖകൾ ഇല്ലാതെ സിം കാര്‍ഡ് നല്‍കിയതിന്റെ പേരില്‍ കമ്പനി സ്റ്റോറിലെ ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

നേരത്തെ വിവാഹിതയായിരുന്ന ദീപ ചെറിയാന്‍ ആലുവ സ്വദേശി നൌഷാദുമായി പ്രേമത്തിലായതിനെ തുടര്‍ന്നാണ് മതം മാറി ഷാഹിനയായത്. തുടര്‍ന്ന് എറണാകുളത്തെ ഒരു വീട്ടില്‍ പേയിങ്ങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു. ഇടയ്ക്കിടെ ജയിലില്‍ കഴിയുന്ന നൌഷാദിനെ കാണാന്‍ എത്താറുണ്ടായിരുന്നു. അതിനിടയിലാണ് നൌഷാദ് വഴി തടിയന്റവിട നസീറിനു സിം കാര്‍ഡ് എത്തിക്കുവാന്‍ സഹായിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോടതി നിര്‍ദ്ദേശിച്ചു; നടി ഉര്‍വ്വശി മകള്‍ക്കൊപ്പം രണ്ട് മണിക്കൂര്‍ ചിലവിട്ടു

July 8th, 2012
urvashi in court-epathramകൊച്ചി: പ്രശസ്ത ചലച്ചിത്ര നടി ഉര്‍വ്വശി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം മകള്‍ കുഞ്ഞാറ്റക്കൊപ്പം രണ്ടു മണിക്കൂര്‍ ചിലവിട്ടു. അച്ഛന്‍ മനോജ് കെ. ജയനോടൊപ്പമാണ് രാവിലെ പത്തുമണിയോടെ കുഞ്ഞാറ്റ എറണാകുളം കുടുംബ കോടതിയില്‍ എത്തിയത്. നേരത്തെ ഉര്‍വ്വശിക്കൊപ്പം പോകുവാന്‍ താല്പര്യം ഇല്ലെന്ന് കഴിഞ്ഞ ദിവസം മകള്‍ കുഞ്ഞാറ്റ കോടതിയില്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കുടുംബകോടതിയിലെ കൌണ്‍സിലറുടെ മുറിയില്‍ വച്ച് അമ്മയും മകളും കൂടിക്കാഴ്ച നടത്തി. അതിനു ശേഷം കുഞ്ഞാറ്റ അച്ഛന്‍ മനോജ് കെ. ജയനൊപ്പം മടങ്ങി.
കഴിഞ്ഞ ദിവസം കുടുംബകോടതി അങ്കണം നാടകീയമായ താരങ്ങളുടെയും മകളുടേയും കേസുമായി ബന്ധപ്പെട്ട് രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. കാലുറക്കാതെ വേച്ചു വേച്ചാണ് നടി കോടതിയിലേക്ക് അഭിഭാഷകര്‍ക്കൊപ്പം എത്തിയത്. ഉര്‍വ്വശി മദ്യത്തിനടിമയാണെന്നും  മദ്യപിച്ചാണ് കോടതിയില്‍ എത്തിയതെന്നും മനോജ് കെ. ജയന്‍ ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ മദ്യപിച്ചാണ് കോടതിയില്‍ എത്തിയതെന്ന മനോജിന്റെ വാദം തെറ്റാണെന്ന് ഉര്‍വ്വശി വ്യക്തമാക്കി. ഇത്തരം ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ മനോജിനെതിരെ കേസുകൊടുക്കുമെന്നും അവര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on കോടതി നിര്‍ദ്ദേശിച്ചു; നടി ഉര്‍വ്വശി മകള്‍ക്കൊപ്പം രണ്ട് മണിക്കൂര്‍ ചിലവിട്ടു

പച്ച ബ്ലൌസ് ഉത്തരവ് : വിദ്യാഭ്യാസ രംഗത്തെ ലീഗ് വല്‍ക്കരണത്തിനെതിരെ പ്രതിഷേധം

July 3rd, 2012

meera-jasmine-geen-blouse-epathram

കൊച്ചി: വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി. കെ. അബ്ദുറബ്ബ് പങ്കെടുക്കുന്ന ചടങ്ങില്‍ അധ്യാപികമാര്‍ പച്ച ബ്ലൌസ് ധരിച്ചെത്തണമെന്ന ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. ഡി. വൈ. എഫ്. ഐ. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോണ്‍ഗ്രസ്സ് അനുകൂല സംഘടനയായ കെ. പി. എസ്. ടി. യു. ഉള്‍പ്പെടെ നിരവധി സംഘടനകള്‍ പച്ച ബ്ലൌസ് ഉത്തരവിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. സര്‍വ്വ ശിക്ഷാ അഭിയാന്‍ എറണാകുളത്ത് നടത്താനിരുന്ന ചടങ്ങില്‍ അധ്യാപികമാര്‍ പച്ച ബ്ലൌസ് ധരിച്ചെത്തണം എന്ന ഉത്തരവിറക്കിയത് പ്രൊജക്ട് ഓഫീസര്‍ കെ. എം. അലിയാരാണ്. സംഭവം വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ സസ്പെന്റ് ചെയ്തു. അധ്യാപക സംഘടനകളില്‍ നിന്നും പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ചടങ്ങ് മാറ്റി വെച്ചു.

അധ്യാപികമാരെ കൊണ്ട് ഉത്തരവിലൂടെ പച്ച ബ്ലൌസ് ധരിപ്പിക്കുന്നതിനെതിരെ എസ്. എൻ. ഡി. പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. ഇത്തരം നടപടി കേരളീയര്‍ക്ക് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. പച്ച നിറം പ്രകൃതിയുടെ നിറമാണ്. എന്നാല്‍ അത് ലീഗിന്റെ കൊടിയുടെ നിറം കൂടെയാണ്. വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്നും എടുത്തു മാറ്റുവാന്‍ നേരത്തെ തന്നെ തങ്ങള്‍ ആവശ്യപ്പെട്ടതാണെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്നും എടുത്തു മാറ്റാന്‍ ലത്തീൻ കത്തോലിക്ക അസോസിയേഷന്‍ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയില്‍ ലീഗ് നേതാക്കളോ അനുകൂലികളോ ഉള്‍പ്പെടുന്ന മുപ്പത്തഞ്ച് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുവാന്‍ ഉള്ള തീരുമാനവും വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഗംഗ എന്ന പേരു മാറ്റി ഗ്രേസ് ആക്കിയതും നേരത്തെ വിവാദമായിരുന്നു.

green-blouse-facebook-photo-epathram

ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ്സൈറ്റുകളിലും വിദ്യാഭ്യാസ രംഗത്തെ ലീഗ് വല്‍ക്കരണത്തിനെതിരെ ശക്തമായ പ്രതികരണവും പരിഹാസവുമാണ് ഉയര്‍ന്നിട്ടുള്ളത്.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « ചമ്പക്കുളം മൂ‍ലം വെള്ളം കളി ഇന്ന്
Next »Next Page » എം.എം. മണി അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരായി »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine