ആര്യയുടെ കൊലപാതകം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

March 14th, 2012
തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാര്‍ഥിനി ആര്യയെ കഴുത്തു ഞെരിച്ചു കൊലചെയ്ത കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ രാജേഷ് കുമാര്‍ (27) അറസ്റ്റിലായി. കന്യാകുളങ്ങര ജി. എച്ച്. എസ്. എസ് പത്താംക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ആര്യ കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് കൊല്ലപ്പെട്ടത്. പീഢന ശ്രമത്തിനിടെ ചെറുത്തുനിന്ന ആര്യയെ കഴുത്തില്‍ തോര്‍ത്തു ചുറ്റി മുറുക്കിയാണ് പ്രതി കൊലപ്പെടുത്തിയതെന്ന് കരുതുന്നു. സംഭവം നടക്കുമ്പോള്‍ ആര്യയുടെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോളാണ് മകള്‍ മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
violence-against-women-epathram
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. പ്രതി രാജേഷ്‌കുമാര്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷ ആര്യയുടെ വീടിന്റെ സമീപത്ത് വച്ച് കേടായി.  രാജേഷ് ആര്യയുടെ വീട്ടില്‍ കയറി സ്കൂഡൈവര്‍ വാങ്ങി ഓട്ടോ ശരിയാക്കി. ഈ സമയത്ത്  ആര്യയുടെ വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി ആര്യയെ പീഢിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ ചെറുത്തുനില്‍ക്കുവാനും നിലവിളിക്കുവാനും ശ്രമിച്ച ആര്യയെ രാജേഷ് തോര്‍ത്ത്മുണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആര്യയുടെ കഴുത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണമാല അപഹരിച്ച് പ്രതി രക്ഷപ്പെട്ടു. പിന്നീട് ഈ മാല ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചു.
അന്വേഷണം ആരംഭിച്ച പോലീസ് സംഘം പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. ആര്യയുടെ വീടിനടുത്ത് സംഭവ സമയത്ത് ഉണ്ടായിരുന്ന  ഓട്ടോയെ കുറിച്ചുള്ള സൂചനകളും രേഖാചിത്രവും വച്ച് ഷാഡോ പോലീസിന്റെ കൂടെ സഹായത്താല്‍ പ്രതിയെന്ന് സംശയിക്കുന്നവരെ ചുറ്റിപറ്റി അന്വേഷണം നീങ്ങി. ഓട്ടോയുടെ മുമ്പില്‍ രാജമ്മ എന്ന് എഴുതിയിരുന്നു. കൂടാതെ പുറകില്‍ ഉണ്ണിയേശുവിന്റെ ചിത്രവും ഉണ്ടായിരുന്നു. ഇതനുസരിച്ച് ഓട്ടോറിക്ഷാ സ്റ്റാന്റുകളില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ സംശയം തോന്നിയ ചിലരുടെ മൊബൈല്‍ ഫോണുകളെ കുറിച്ചും അന്വേഷിച്ചു. ഇക്കാര്യത്തില്‍ സൈബര്‍ സെല്ലിന്റേയും സഹായം ലഭിച്ചിരുന്നു. വിശദമായ അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ രാജേഷാണ് പ്രതിയെന്ന നിഗമനത്തില്‍ എത്തി. തുടര്‍ന്ന് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതി പോലീസ് കസ്റ്റഡിയിലായതറിഞ്ഞ് നൂറുകണക്കിനു നാട്ടുകാ‍ര്‍ പോലീസ് സ്റ്റേഷനു സമീപം തടിച്ചു കൂടി. തെളിവെടുപ്പിനായി പ്രതിയെ ആര്യയുടെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ തടിച്ചു കൂടിയ നാട്ടുകാര്‍ പോലീസ് വാഹനത്തിനു നേരെ കല്ലെറിയുകയും പ്രതിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശോഭാജോണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

March 14th, 2012
shobha-john-epathram

കൊച്ചി: വരാപ്പുഴ പെണ്‍‌വാണിഭക്കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ ശോഭാജോണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നല്‍കുന്നത് വിചാരണയെ ബാധിക്കുമെന്നും രണ്ടുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ അത് കേസിലെ സാക്ഷികളെ സ്വാധീനിക്കുവാന്‍ സാഹചര്യമൊരുക്കുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.  തന്ത്രിക്കേസുള്‍പ്പെടെ കൊലപാതക ശ്രമം, പെണ്‍‌വാണിഭക്കേസ്, ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിക്കല്‍ തുറ്റങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ശോഭാജോണ്‍

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കറിവേപ്പിലയാക്കിയത് സി. പി. എം: സിന്ധു ജോയി

March 13th, 2012
sindhu-joy-epathram
തിരുവനന്തപുരം: തന്നെ കറിവേപ്പിലയാക്കിയത് സി. പി. എം ആണെന്നും വി. എസ് സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മുന്‍ എസ്. എഫ്. ഐ നേതാവ് സിന്ധുജോയി. വി. എസ് നടത്തിയ അഭിസാരികാ പ്രയോഗത്തോട് പിറവം ഉപതിരഞ്ഞെടുപ്പില്‍ യു. ഡി. എഫിന്റെ പ്രചാരണ യോഗത്തില്‍ പ്രതികരിക്കുകയായിരുന്നു സിന്ധു ജോയി. സ്ത്രീ സംരക്ഷകനെന്ന് പറഞ്ഞനടക്കുന്ന് വി. എസ് സ്വന്തം ജീവിതത്തില്‍ ചെയ്യുന്നതെന്തണെന്ന് ജനം തിരിച്ചറിയുമെന്നും, അപമാനിച്ച ശേഷം തിരുത്തിയിട്ടു കാര്യമില്ലെന്നും വി. എസിന്റെ ഭാഷയില്‍ മറുപടി പറയുവാന്‍ സംസ്കാരം തന്നെ അനുവദിക്കുന്നില്ലെന്നും സിന്ധു തുറന്നടിച്ചു. മകന്‍ വി. എ അരുണ്‍കുമാറിനെ കുറിച്ചുള്ള ആരൊപണങ്ങള്‍ മറച്ചുവെക്കുവാനുള്ള ശ്രമങ്ങളാണ് വി. എസ്. നടത്തുന്നതെന്നും അവര്‍ പറഞ്ഞു. സി. പി. എം എം. എല്‍. എ ആയിരുന്ന ആര്‍. ശെല്‍‌വരാജിന്റെ രാജിയെ തുടര്‍ന്നുള്ള പ്രതികരണങ്ങളില്‍  പലതവണ ഉപയോഗിച്ച ശേഷം തള്ളിക്കളയുന്ന അഭിസാരികയെ പോലെ സിന്ധു ജോയിയെ  കോണ്‍ഗ്രസ്സുകാര്‍ ഉപയോഗശേഷം ഉപേക്ഷിച്ചതായി പറഞ്ഞത് വലിയ വിവാദമായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിസ്റ്റര്‍ അഭയ പീഢനത്തിനിരയായിട്ടില്ലെന്ന് സി. ബി. ഐ

March 13th, 2012
sister-abhaya-epathram
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊല്ലപ്പെടും മുമ്പ് ലൈംഗിക പീഢനത്തിന് ഇരയായിട്ടില്ലെന്ന് സി. ബി. ഐ.  കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ പ്രത്യേക സി. ബി. ഐ കോടതിയില്‍ തങ്ങളുടെ വാദം ഉന്നയിക്കുമ്പോളാണ് സി. ബി. ഐ ഇക്കാര്യം വ്യക്തമാക്കിയത്.  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സിസ്റ്റര്‍ അഭയ മുങ്ങി മരിച്ചതാണെന്ന് വ്യക്തമാണെന്നു പറഞ്ഞ സി. ബി. ഐ സിസ്റ്റര്‍ അഭയ കൊല്ലപ്പെടുന്നതിനു മുമ്പ് പീഢനത്തിനിരയായിട്ടുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് നേരത്തെ എടുത്ത തങ്ങളുടെ നിലപാടില്‍ സി. ബി. ഐ ഉറച്ചു നിന്നു. പ്രതികളുടെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കിയതിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നതായുള്ള വാദവും സി. ബി. ഐ തള്ളി.  വര്‍ക്ക് ബുക്ക് തിരുത്തലിനെ സംബന്ധിച്ച് അന്വേഷണം നടത്തിയെന്നും കെമിക്കല്‍ എക്സാമിനര്‍മാരുമായും അനലിസ്റ്റുകളുമായും പ്രതികള്‍ ഗൂഢാലോചന നടത്തിയതിതു സംബന്ധിച്ച് തെളിവില്ലെന്നും സി. ബി. ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ വിശദമായ വാദം മെയ് 14നു നടക്കും. തിങ്കളാഴ്ച കേസ് പരിഗണിഗണിച്ചപ്പോള്‍ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍,സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പൂതൃക്കയില്‍ എന്നിവര്‍ കോടതിയില്‍ ഉണ്ടായിരുന്നില്ല.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിന്ധു ജോയിയെ കുറിച്ചുള്ള വി. എസിന്റെ പരാമര്‍ശം വിവാദമാകുന്നു

March 11th, 2012
sindhu-joy-epathram
തിരുവനന്തപുരം: എസ്. എഫ്. ഐ നേതാവായിരുന്ന സിന്ധു ജോയിയെ കുറിച്ച് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ നടത്തിയ “അഭിസാരികാ”പരാമര്‍ശം വിവാദമാകുന്നു. വി. എസിനെ നിലക്കു നിര്‍ത്തുവാന്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടി തയ്യാറാകണമെന്ന്  മഹിളാ കോണ്‍ഗ്രസ്സ് നേതാവ് ലതികാ സുഭാഷ് ആവശ്യപ്പെട്ടു. വി. എസിന്റെ  പരാമര്‍ശം ഹീനമാണെന്ന് പറഞ്ഞ ലതിക സുഭാഷ് ഇതേകുറിച്ച് വൃന്ദാകാരാട്ടിന് എന്താണ് പറയുവാനുള്ളതെന്നും ചോദിച്ചു.
വി. എസിന്റെ പരാമര്‍ശത്തിനെതിരെ പാര്‍ട്ടി അംഗം കൂടിയായ ടി. എന്‍. സീമ എം. പിയും രംഗത്തെത്തി. രാഷ്ടീയ കുതിരക്കച്ചവടത്തെ കുറിച്ചാണ് വി. എസ് പറഞ്ഞതെന്നും എന്നാല്‍ ഒരു സ്ത്രീയേ കുറിച്ചും ഒരു നേതാവും ഇത്തരം പദ പ്രയോഗങ്ങള്‍ നടത്തുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി. തന്റെ പ്രസ്താവന വി. എസ് പുന:പരിശോധിക്കണമെന്നും ടി. എന്‍ സീമ ആവശ്യപ്പെട്ടു.
സിന്ധു ജോയിയെ യു. ഡി. എഫ് വിലക്കെടുക്കുകയായിരുന്നെന്നും, പലതവണ ഉപയോഗിച്ച ശേഷം  ഒരു  അഭിസാരികയെ പോലെ സിന്ധു ജോയിയെ തള്ളിക്കളയുകയായിരുന്നു കോണ്‍ഗ്രസ്സ് എന്ന് വി. എസ് അച്ച്യുതാനന്തന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതാണിപ്പോള്‍ വിവാദമായിരിക്കുന്നത്. അച്യുതാനന്ദന്റെ അഭിസാരികാ പരാമര്‍ശത്തിനെതിരെ ചില വനിതകള്‍ ഉള്‍പ്പെടെ നിരവധി പൊതു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിട്ടുണ്ട്.  ഇത്തരം പ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കുകയാണ് അച്യുതാനന്ദന്‍ ചെയ്തിരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. സി. പി. എം എം. എല്‍. എ ആയിരുന്ന ആര്‍. ശെല്‍‌വരാജിന്റെ രാജിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ക്കിടെയാണ് നേരത്തെ സി. പി. എം വിട്ട് യു. ഡി. എഫില്‍ ചേരുകയും പിന്നീട് മുഖ്യധാരയില്‍ നിന്നും അപ്രത്യക്ഷയാകുകയും ചെയ്ത സിന്ധു ജോയിയെ കുറിച്ച് സൂചിപ്പിച്ചത്.
നേരത്തെ മലമ്പുഴ മണ്ഡലത്തില്‍ തന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ലതിക സുഭാഷിനെ കുറിച്ച് വി. എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം വിവദമായിരുന്നു. വി. എസിനെതിരെ ലതിക സുഭാഷ് ഇതിനെതിരെ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് പിന്‍‌വലിക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on സിന്ധു ജോയിയെ കുറിച്ചുള്ള വി. എസിന്റെ പരാമര്‍ശം വിവാദമാകുന്നു


« Previous Page« Previous « സിന്ധു ജോയിയെവിടെ, എന്ന് വി. എസ്
Next »Next Page » വി. പി. രാമകൃഷ്ണപിള്ള പിന്മാറി എ. എ. അസീസ് ആര്‍. എസ്. പി ജനറല്‍ സെക്രട്ടറി »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine