സ്വഭാവദൂഷ്യം:ഗോപി കോട്ടമുറിക്കലിനെ സി.പി.എം മാറ്റിനിര്‍ത്തി

August 1st, 2011

കൊച്ചി: സ്ത്രീയുമായി ബന്ധപ്പെട്ട് സ്വഭാവദൂഷ്യം ആരോപിക്കപ്പെട്ട സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടി ഗോപി കോട്ടമുറിക്കലിനെ തല്‍‌സ്ഥാനത്തുനിന്നും നീക്കം ചെയ്തു. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ക്കായിരിക്കും ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റാണ് തീരുമാനമെടുത്തത്.  പരാതി  ഉയര്‍ന്നതിനെ തുടര്‍ന്ന്തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയേറ്റിലും സംസ്ഥാന കമ്മറ്റിയിലും വിഷയം ചര്‍ച്ചക്ക് വന്നു. ചര്‍ച്ചകളെ തുടര്‍ന്ന് തല്‍ക്കാലം ഗോപി കോട്ടമുറിക്കലിനെ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി നിര്‍ത്തുവാനും ആരോപണത്തെ കുറിച്ച് അന്വേഷിക്കുവാനും പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് നാടപടിക്ക് വിധേയനാകുന്ന രണ്ടാമത്തെ സി.പി.എം. ജില്ലാ സെക്രട്ടറിയാണ് ഗോപി കോട്ടമുറിക്കല്‍. നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിയ്ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ശശി കുറ്റക്കാരനാണെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് നടപടിയെടുത്തിരുന്നു. വരാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട് മുന്‍ ജില്ലാ സെക്രട്ടറിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സി.പി.എമ്മില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചാറ്റിങ് പ്രണയം: കന്യാസ്ത്രി വിവാഹിതയായി

July 28th, 2011

വാടാനപ്പള്ളി: നിരവധിവര്‍ഷം ആതുരസേവനം നടത്തിയിരുന്ന കന്യാസ്ത്രീ ഹിന്ദുയുവാവിനെ വിവാഹംചെയ്തു. കംപ്യൂട്ടര്‍ ചാറ്റിങ്ങിലൂടെയുള്ള പരിചയമാണ് പ്രണയവിവാഹത്തില്‍ കലാശിച്ചത്. തളിക്കുളം നമ്പിക്കടവില്‍ പുളിക്കല്‍ സുബ്രഹ്മണ്യന്റെ മകന്‍ സനോജാണ് അങ്കമാലി കാലടി സെന്റ് ജോസഫ് ആന്റ് സെന്റ് മാര്‍ക്ക്സ് കോണ്‍വെന്റില്‍ കന്യാസ്ത്രീയായിരുന്ന ഡോ. റൈബി വര്‍ഗീസിനെ വിവാഹം ചെയ്തത്. ജൂലൈ 20നായിരുന്നു വിവാഹം. മസ്കത്ത് ഗള്‍ഫാര്‍ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്ന സനോജ് ചാറ്റിങ്ങിലൂടെയാണ് ഡോക്ടര്‍ റൈബിയെ പരിചയപ്പെട്ടത്. കാര്‍ഡിയോളജിയില്‍ എംഡിയെടുത്ത് ഉക്രൈനില്‍ ജോലിചെയ്യുകയായിരുന്നു റൈബി. 19ന് ഇരുവരും നാട്ടിലെത്തി. കോഴിക്കോട് ആര്യസമാജം മന്ദിരത്തില്‍ മതംമാറിയശേഷം വിവാഹിതരായി. തുടര്‍ന്നാണ് വീട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് റൈബിയുടെ സഹോദരന്‍ തോമസ് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് സനോജ് വാടാനപ്പള്ളി സ്റ്റേഷനില്‍ പരാതി നല്‍കി. എസ്ഐ വി ഐ സഗീറും സംഘവും ഇരുകൂട്ടരേയും വിളിച്ചുവരുത്തി പ്രശ്നങ്ങള്‍ രമ്യമാക്കി. പൊലീസിനും നാട്ടുകാര്‍ക്കും ലഡുനല്‍കിയാണ് ദമ്പതിമാര്‍ മടങ്ങിയത്.

- ലിജി അരുണ്‍

വായിക്കുക: ,

1 അഭിപ്രായം »

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഠിപ്പിച്ച നേഴ്സ് അറസ്റ്റില്‍

July 20th, 2011

 തൃശ്ശൂര്‍: ശസ്ത്രക്രിയയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കിടന്നിരുന്ന യുവതിയെ പീഠിപ്പിച്ച മെയില്‍ നേഴ്സ് അറസ്റ്റിലായി. തൃശ്ശൂരിലെ ഒരു പ്രമുഖ ആസ്പത്രിയായ “ദയ”യിലെ ജീവനക്കാരനായ ഗോഡ്‌ലിയാണ് (27) അറസ്റ്റിലായത്. അര്‍ദ്ധബോധവസ്ഥയില്‍ കിടക്കുകയായിരുന്ന സമയത്ത് ഒരാള്‍ പീഠിപ്പിച്ചതായി യുവതി ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. മരുന്നിന്റെ ആലസ്യം മൂലം ഇയാളെ തടയുവാനോ ബഹളംവെക്കുവാനോ യുവതിക്കായില്ല. ഇയാളെ പിന്നീട് യുവതി തിരിച്ചറിഞ്ഞു. സംഭവത്തെ കുറിച്ച് പരാതി നല്‍കിയെങ്കിലും വേണ്ടത്ര പരിഗണന ലഭിച്ചില്ല. പൊതു പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും അറിഞ്ഞതോടെ പീഠന സംഭവം മൂടിവെക്കുവാനുള്ള ശ്രമങ്ങള്‍ പാളി.തുടര്‍ന്ന് സംഭവ മറിഞ്ഞെത്തിയ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരും ഏതാനും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് ആസ്പപത്രിക്ക് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനക്കാരില്‍ ചിലര്‍ ആരോപണ വിധേയനായ ആസ്പപത്രി ജീവനരനെ ആക്രമിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റു ചെയ്തു.

മലപ്പുറം സ്വദേശിയായ യുവതി വെള്ളിയാഴ്ചയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഐ.സി.യുവില്‍ ആയിരുന്ന യുവതിക്കരികില്‍ രാത്രി ഒറ്റക്ക് ഒരു മെയില്‍ നേഴ്സ് ഏറെ നേരം ചിലവഴിച്ചത് അസാധാരണമാണ്. ആസ്പത്രി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ വലിയ വീഴ്ചയാണ് അവശനിലയിലായ ഒരു രോഗിയെ പീഠിപ്പിക്കുവാന്‍ ഇടനല്‍കിയത്. ആസ്പപത്രിയില്‍ കയറി അക്രമം കാണിച്ചതായി സംഭവത്തെ ചിത്രീകരിക്കുവാനാനും സംഭവത്തിന്റെ ഗൌരവം കുറച്ചു കാണിക്കുവാനുമാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത നേതാക്കള്‍ കുറ്റപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

പി.ശശിയെ സി.പി.എം പുറത്താക്കും

July 2nd, 2011

തിരുവനന്തപുരം: ഗുരുതരമായ സ്വഭാവദൂഷ്യം പുറത്ത് വന്നതിനെ തുടര്‍ന്ന് അച്ചടക്ക നടപടിക്ക് വിധേയനായ സി.പി.എം നേതാവ് പി.ശശിയെ പുറത്താക്കുവാന്‍ പാര്‍ട്ടിയുടെ സംസ്ഥാന സമിതി തീരുമാനിച്ചു. കണ്ണൂരിലെ മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശി, നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയായിരുന്നു. ശശിക്കെതിരെ ശക്തമായ അച്ചടക്ക നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും മുതിര്‍ന്ന നേതാവുമായ വി.എസ്. അച്ച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു.
കണ്ണൂരില്‍ നിന്നുള്ള ശക്തനായ നേതാവായ ശശിയുടെ ഭാഗത്തുനിന്നും ഗുരുതരമായ സദാചാര ലംഘനമുണ്ടായി എന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇതേ പറ്റി അന്വേഷിക്കുവാന്‍ വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ പാര്‍ട്ടി രണ്ടംഗ അന്വേഷണ കമ്മീഷനെ നിയമിച്ചു. കമ്മീഷന്‍ ശശി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ശശിയെ ജില്ലാ കമ്മറ്റിയില്‍ നിന്നും ബ്രാഞ്ചിലേക്ക് തരം താഴ്ത്തി. എന്നാല്‍ ശശിക്കെതിരെ എടുത്ത അച്ചടക്ക നടപടി അപര്യാപ്തമാണെന്ന് ഒരു വിഭാഗം പ്രവര്‍ത്തകരും നേതാക്കന്മാരും ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റിയിലും വിഷയം ചര്‍ച്ചക്ക് വരികയും ബ്രാഞ്ചിലേക്ക് തരം താഴ്ത്തിക്കൊണ്ടുള്ള സംസ്ഥാന കമ്മറ്റിയുടെ തീരുമാനം പുന:പരിശോധിക്കുവാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് വിഷയം പരിഗണിക്കുകയും ശശിയെ പുറത്താക്കുവാന്‍ ഏകകണ്ഠമായി തന്നെ തീരുമാനിക്കുകയുമായിരുന്നു. ശശിയെ സംരക്ഷിക്കാന്‍ ഔദ്യോഗിക പക്ഷം ശ്രമിച്ചിരുന്നു എന്ന വിമര്‍ശനം പാര്‍ട്ടി തള്ളികളഞ്ഞു. പി. കെ ശ്രീമതി, പാലോളി മുഹമ്മദുകുട്ടി തുടങ്ങിയ നേതാക്കള്‍ ശശിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരസ്യമായി രംഗത്ത് വന്നിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐ.ടി.ജീവനക്കാരിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി കീഴടങ്ങി

July 2nd, 2011

കൊച്ചി: ഐ.ടി കമ്പനിയിലെ ജോലിക്കാരിയായ തസ്നിഭാനുവിനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിലെ ഒന്നാം പ്രതി താജുദ്ദീന്‍ കോടതിയില്‍ കീഴടങ്ങി. വ്യാഴാഴ്ച് ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അഭിഭാഷകനൊപ്പം എത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. പ്രതികള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മുന്‍‌കൂര്‍ ജ്യാമത്തിന് താജുദ്ദീന്‍ ശ്രമിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളി. തുടര്‍ന്നാണ് കോടതിയില്‍ കീഴടങ്ങുവാന്‍ പ്രതി തയ്യാറായത്. കീഴടങ്ങിയ പ്രതിയെ കോടതി ജ്യാമത്തില്‍ വിട്ടു.
കാക്കനാട്ട് ഐ.ടി പാര്‍ക്കിനടുത്തുള്ള കോള്‍സെന്റര്‍ ജീവനക്കാരിയായ സുഹൃത്തിനേയും ജോലികഴിഞ്ഞു മടങ്ങുമ്പോള്‍ ഒരു സംഘം മദ്യപര്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയുകയായിരുന്നു. പ്രാരംഭഘട്ടത്തില്‍ കേസെടുക്കുവാന്‍ മടികാണിച്ച ലോക്കല്‍ പോലീസ് സംഭവം വിവാദമായതിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കേസെടുത്തു. കേസ് പിന്‍‌വലിക്കുവാന്‍ സമ്മര്‍ദ്ദവും തസ്നിക്കെതിരെ അപവാദപ്രചരണങ്ങളും പല കോണുകളില്‍ നിന്നും നടത്തിയെങ്കിലും അവര്‍ കേസില്‍ ഉറച്ചു നിന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

51 of 551020505152»|

« Previous Page« Previous « ശബ്ദിക്കുന്ന കലപ്പ നിലച്ചു
Next »Next Page » പി.ശശിയെ സി.പി.എം പുറത്താക്കും »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine