വിക്കി ലീക്ക്സ്‌ അമേരിക്കയ്ക്കെതിരെ വീണ്ടും

October 24th, 2010

Julian-Assange-wikileaks-ePathram

ബാഗ്ദാദ് : ഇറാഖ്‌ യുദ്ധ കാലത്തെ അമേരിക്കന്‍ സൈന്യത്തെ സംബന്ധിക്കുന്ന രഹസ്യ രേഖകള്‍ വന്‍ തോതില്‍ പരസ്യപ്പെടുത്തിയ വിക്കി ലീക്ക്സ്‌ വെബ് സൈറ്റിനെതിരെ ഇറാഖ്‌ രംഗത്തെത്തി. ഈ രേഖകള്‍ പുറത്തു വിട്ട സമയം കണക്കിലെ ടുക്കുമ്പോള്‍ ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ട് എന്നാണ് ഇറാഖി പ്രധാന മന്ത്രി നുരി അല്‍ മാലികി ആരോപിക്കുന്നത്. ഇന്റലിജന്‍സ്‌ രേഖകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ഇറാഖില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി അന്വേഷണം നടത്താന്‍ ഐക്യ രാഷ്ട്ര സഭ അമേരിക്കയോട് ആവശ്യപ്പെട്ടു. വിക്കി ലീക്ക്സ്‌ രേഖകള്‍ പുറത്തു വിട്ടത് ഇറാഖിലെ അമേരിക്കന്‍ സൈനികരുടെ ജീവന് ഭീഷണിയായി എന്ന് അമേരിക്ക പറഞ്ഞു. എന്നാല്‍ അടുത്ത് തന്നെ അഫ്ഗാന്‍ യുദ്ധം സംബന്ധിച്ച 15000 ത്തോളം രഹസ്യ രേഖകള്‍ തങ്ങള്‍ പുറത്തു വിടും എന്ന് വിക്കി ലീക്ക്സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസ്സാന്‍ജെ പ്രഖ്യാപിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സപ്തതിയുടെ നിറവില്‍ പെലെ

October 23rd, 2010

pele-epathram

ബ്രസീല്‍ : ബ്രസീലിന്റെ മഞ്ഞ ജെഴ്സിയുമണിഞ്ഞ് കളിച്ചയിടങ്ങളിലെല്ലാം സൂര്യ തേജസ്സിന്റെ സുവര്‍ണ്ണ പ്രഭ വിതറിയ “കറുത്ത മുത്ത്”, “ഫുട്ബോള്‍ രാജാവ്‌” എന്നും കേവലം “രാജാവ്” എന്നും അറിയപ്പെട്ട എഡിസന്‍ ആരാന്റെസ്‌ ദോ നാസ്സിമെന്ടോ അഥവാ “പെലെ” യ്ക്ക് ഇന്ന് എഴുപത് വയസ് തികയുന്നു. ചരിത്രം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഫുട്ബോള്‍ കളിക്കാരന്‍ എന്ന് ആരാധകര്‍ വാഴ്ത്തുന്ന പെലെ. തന്റെ ആയിരാമത്തെ ഗോള്‍ ബ്രസീലിലെ പാവപ്പെട്ട കുട്ടികള്‍ക്ക്‌ വേണ്ടി സമര്‍പ്പിച്ച പെലെ.

140 കോടി രൂപ ട്രാന്‍സ്ഫര്‍ ഫീസായി വാങ്ങുന്ന ഇന്നത്തെ കളിക്കാരുടെ കാലത്ത് പെലെയുടെ കഴിവുകളുടെ വില എത്രയായിരിക്കും എന്നത് രസകരമായ ചിന്തയാണ്.

pele-bicycle-kick-epathram

പെലെയുടെ പ്രശസ്തമായ ബൈസിക്കിള്‍ കിക്ക്‌

1956ല്‍ തന്റെ 16ആം വയസില്‍ സാന്തോസിന്റെ ഒന്നാം ടീമില്‍ സ്ഥാനം നേടിയ പെലെ തന്റെ 17ആം വയസില്‍ ലോക കപ്പ് സെമിയില്‍ ഹാട്രിക്കും ഫൈനലില്‍ സ്വീഡനെതിരെ രണ്ടു ഗോളും നേടി ബ്രസീലിനെ വിജയത്തിലേക്ക് എത്തിച്ചു. പിന്നീട് 1962ലും 1970ലും ലോക കപ്പ് മെഡലുകള്‍ പെലെയെ തേടിയെത്തി. 97 ഗോളുകള്‍ പെലെ ബ്രസീലിന് വേണ്ടി അടിച്ചു.

താന്‍ കളിച്ച 1363 ഫസ്റ്റ് ക്ലാസ്‌ കളികളില്‍ നിന്നുമായി 1281 ഗോളുകളാണ് പെലെ നേടിയത്‌.

പെലെയുടെ തത്വശാസ്ത്രം ലളിതമാണ്. “ഫുട്ബോള്‍ ഒരു ടീം സ്പോര്‍ട്ട് ആണ്. ഒരു വ്യക്തിക്കും സ്വന്തമായി കളിച്ചു ജയിക്കാനാവില്ല. പെലെ ഒരു പ്രശസ്തമായ നാമമാണ്. എന്നാല്‍ പെലെ ഗോളുകള്‍ അടിച്ചത് ശരിയായ സമയത്ത് വേറൊരാള്‍ പെലെയ്ക്ക് പന്ത് കൈമാറിയത്‌ കൊണ്ടാണ്. ബ്രസീല്‍ കളികള്‍ ജയിച്ചത്‌ പെലെ സ്വന്തമായി ഗോളുകള്‍ അടിക്കാന്‍ ശ്രമിക്കാതെ തക്ക സമയത്ത് പന്ത്‌ വേറെ കളിക്കാര്‍ക്ക്‌ കൈമാറി ഗോളുകള്‍ ഉറപ്പു വരുത്തിയത്‌ കൊണ്ടാണ്. ”

ലോകത്തിലെ ഏറ്റവും സുന്ദരമായ കളിയുടെ ശരിയായ നിര്‍വചനമാണിത്. പെലെ ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ കളിക്കാരനാവുന്നത് എങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരവും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്ലേബോയ് വെബ് സൈറ്റില്‍ നഗ്ന യോഗാ വീഡിയോ

October 23rd, 2010

sara-jean-underwood-naked-yoga-2-epathram

നെവാഡ : പ്ലേ ബോയ്‌ മാസികയുടെ വെബ് സൈറ്റില്‍ പ്രശസ്ത മോഡല്‍ സാറാ ജീന്‍ പൂര്‍ണ്ണ നഗ്നയായി യോഗാഭ്യാസം നടത്തുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടതിനെതിരെ അമേരിക്കയിലെ യൂനിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം എന്ന സംഘടനയുടെ അദ്ധ്യക്ഷന്‍ രാജന്‍ സെഡ്‌ രംഗത്ത്‌ വന്നു. യാഥാസ്ഥിതിക ഹിന്ദു മതത്തിന്റെ 6 പ്രധാന വ്യവസ്ഥകളില്‍ ഒന്നാണ് യോഗ എന്നാണു രാജന്‍ സെഡ്‌ പറയുന്നത്. ഇത് ഹിന്ദു മത വിശ്വാസികള്‍ ഏറെ പാവനമായി കരുതുന്ന ഒന്നാണ് എന്നും ഇതിനെ ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ഹിന്ദു മത വിശ്വാസികളെ വേദനിപ്പിക്കുന്നു എന്നും രാജന്‍ സെഡ്‌ പറയുന്നു.

sara-jean-underwood-naked-yoga-epathram

ആഗോള തലത്തില്‍ ഹിന്ദു മതത്തിന് പുതിയ ഒരു സ്വത്വം നല്‍കുവാനുള്ള പ്രഖ്യാപിത ലക്ഷ്യവുമായി ഏതാനും വര്‍ഷങ്ങള്‍ മുന്‍പാണ് നെവാഡയിലെ ഹിന്ദു പുരോഹിതന്‍ രാജന്‍ സെഡിന്റെ നേതൃത്വത്തില്‍ ഈ സ്ഥാപനം രംഗത്ത്‌ വന്നത്. 2007 ജൂലൈ 12ന് അമേരിക്കന്‍ സെനറ്റില്‍ രാജന്‍ സെഡിന്റെ നേതൃത്വത്തില്‍ ഒരു ഹിന്ദു പ്രാര്‍ഥനയും നടത്തുകയുണ്ടായി. അമേരിക്കന്‍ സെനറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു ഹിന്ദു പ്രാര്‍ഥനയോടെ സെനറ്റിന്റെ നടപടികള്‍ ആരംഭിച്ചത്. ഋഗ്വേദം, ഉപനിഷത്തുക്കള്‍, ഭഗവദ്ഗീത എന്നിവയില്‍ നിന്നുമുള്ള സൂക്തങ്ങള്‍ ചേര്‍ത്താണ് രാജന്‍ സെഡ്‌ സെനറ്റില്‍ പ്രാര്‍ത്ഥന നടത്തിയത്‌.

rajan-zed-epathram

രാജന്‍ സെഡ്‌

പ്ലേബോയിലെ വീഡിയോ കണ്ടാല്‍ ഹൃദയമിടിപ്പ്‌ വര്‍ദ്ധിക്കും എന്നാണ് ഇദ്ദേഹം പറയുന്നത്. നഗ്നയായി താന്‍ യോഗ അഭ്യസിക്കുന്നത് കാണുന്നത് യോഗ അഭ്യസിക്കുന്നത് പോലെ തന്നെ നല്ലതാണ് എന്ന സന്ദേശമാണ് സാറാ ജീന്‍ ഈ വീഡിയോയിലൂടെ നല്‍കുന്നത് എന്നും താന്‍ കരുതുന്നതായി  ഇയാള്‍ പറയുന്നു.

മഹത്തായ ഒരു പാരമ്പര്യത്തിന്റെ വിശാലമായ അടിത്തറയില്‍ നില കൊള്ളുന്ന ഹിന്ദു സംസ്കാരത്തെ വ്യവസ്ഥാപിത മതങ്ങളുടെ ചട്ടക്കൂടിലേക്ക് ഒതുക്കി സങ്കുചിതമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനുള്ള സംഘടിതമായ ഗൂഡാലോചനയുടെ ഭാഗമാണ് ഹിന്ദു മതത്തിന്റെ “സ്വത്വം സംരക്ഷിക്കാന്‍” ഇറങ്ങി പുറപ്പെടുന്ന യൂനിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം പോലുള്ള സംഘങ്ങള്‍ എന്ന് വിമര്‍ശനമുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഈഫല്‍ ഗോപുരത്തിന് അല്‍ഖായിദയുടെ ഭീഷണി

October 19th, 2010

eiffel-tower-security-epathram

പാരീസ്‌ : ഫ്രാന്‍സിലെ പ്രശസ്തമായ ഈഫല്‍ ഗോപുരത്തിന് അല്‍ഖായിദയുടെ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് സൗദി ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ മുന്നറിയിപ്പ്‌ നല്‍കി. ഇതേ തുടര്‍ന്ന് യൂറോപ്പില്‍ പൊതുവെയും ഫ്രാന്‍സില്‍ പ്രത്യേകിച്ചും പോലീസ്‌ സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തുകയും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഭീഷണി ഗൌരവമായി തന്നെയാണ് തങ്ങള്‍ കാണുന്നത് എന്ന് ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു.

യൂറോപ്പില്‍ അല്‍ഖായിദ ഭീകരാക്രമണം നടത്താന്‍ പദ്ധതിയുണ്ടെന്ന് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെച്ച് പിടിയിലായ ഒരു ജര്‍മ്മന്‍ അല്‍ഖായിദ അംഗം ചോദ്യം ചെയ്യലിനിടയില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഫ്രാന്‍സ്‌, ജെര്‍മ്മനി, ബ്രിട്ടന്‍ എന്നീ രാഷ്ട്രങ്ങള്‍ നേരത്തേ തന്നെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു.

ഈഫല്‍ ഗോപുരം, നോത്രദാം കത്തീഡ്രല്‍, ബര്‍ലിനിലെ ബ്രാണ്ടന്‍ബര്‍ഗ് ഗേറ്റ് എന്നിങ്ങനെ നിരവധി ലോക പ്രശസ്ത വിനോദ സഞ്ചാര ആകര്‍ഷണങ്ങളായ കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ അല്‍ഖായിദയ്ക്ക് പദ്ധതിയുണ്ട് എന്ന് സൂചനയുണ്ട്.

2008ല്‍ മുംബയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ശൈലിയിലുള്ള ഒരു വ്യാപകമായ വെടിവെപ്പ്‌ നടക്കാന്‍ സാദ്ധ്യതയുണ്ട് എന്ന് കാണിച്ചു അമേരിക്ക, ജപ്പാന്‍, സ്പെയിന്‍ എന്നീ രാഷ്ട്രങ്ങള്‍ തങ്ങളുടെ പൌരന്മാര്‍ യൂറോപ്പിലേക്ക് സഞ്ചരിക്കുന്നതിനെതിരെ യാത്രാ മുന്നറിയിപ്പ്‌ പുറപ്പെടുവിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിലിയിലെ ഖനി തൊഴിലാളികളെ രക്ഷപ്പെടുത്തി

October 14th, 2010

chile-miners-rescued-epathram

ചിലി : രണ്ടു മാസത്തില്‍ ഏറെ കാലം ചിലിയില്‍ ഭൂമിക്കടിയില്‍ കുടുങ്ങിക്കിടന്ന മുപ്പത്തിമൂന്നു ഖനി തൊഴിലാളികളെ രക്ഷാ പ്രവര്‍ത്തകര്‍ സുരക്ഷിതരായി പുറത്ത്‌ എത്തിച്ചു. ലോക ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം ആളുകള്‍ ശ്വാസമടക്കിപ്പിടിച്ചു നിരീക്ഷിച്ച ഒരു രക്ഷാ പ്രവര്‍ത്തന സംരംഭമായിരുന്നു ഇത്. ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒപ്പം ചിലിയിലെ പ്രസിഡണ്ടും ഇവരെയും കാത്ത് നില്‍ക്കുന്നത്‌ ലോകം മുഴുവന്‍ ആകാംക്ഷയോടെ ടെലിവിഷന്‍ ചാനലുകളിലൂടെ നോക്കി നിന്നു. ഇവര്‍ ജോലി ചെയ്ത സാന്‍ ജോസിലെ ഖനിയില്‍ മണ്ണിടിഞ്ഞ് ഓഗസ്റ്റ്‌ 5 നാണ് ഇവര്‍ 600 ലേറെ അടി താഴെ കുടുങ്ങി പോയത്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

രക്ഷാ സമിതിയില്‍ ഇന്ത്യ

October 13th, 2010

un-logo-epathramന്യൂയോര്‍ക്ക് : പത്തൊന്‍പതു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ വീണ്ടും ഐക്യ രാഷ്ട്ര രക്ഷാ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. താല്‍ക്കാലിക അംഗത്വമാണ് ഇന്ത്യക്ക്‌ ലഭിച്ചിരിക്കുന്നത്. 191 അംഗ രാഷ്ട്രങ്ങളില്‍ 187 രാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യക്ക്‌ ലഭിച്ചു. രക്ഷാ സമിതിയിലെ നവീകരണ പ്രക്രിയയില്‍ കൂടുതല്‍ ക്രിയാത്മകമായ പങ്കു വഹിക്കാന്‍ ഇനി ഇന്ത്യക്ക്‌ കഴിയും എന്നാണ് പ്രതീക്ഷ.

ഐക്യ രാഷ്ട്ര സഭയുടെ സ്ഥാപക അംഗമായ ഇന്ത്യ ഇതിനു മുന്‍പ്‌ ആറു തവണ രക്ഷാ സമിതിയില്‍ അംഗമായിരുന്നിട്ടുണ്ട്. എന്നാല്‍ 1996ല്‍ ജപ്പാനോട് 100 വോട്ടിനു തോറ്റ ഇന്ത്യക്ക് ഇത്തവണ പക്ഷെ ഏഷ്യയില്‍ നിന്നും എതിരാളികള്‍ ഉണ്ടായിരുന്നില്ല. മല്‍സര രംഗത്തുണ്ടായിരുന്നു ഒരേ ഒരു അംഗമായ കസാക്കിസ്ഥാന്‍ നേരത്തെ തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചിരുന്നു. എന്നാല്‍ അംഗത്വം നേടാന്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം എന്നതിനാല്‍ കഴിഞ്ഞ 10 ദിവസത്തോളം വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം ന്യൂയോര്‍ക്കില്‍ തമ്പടിച്ച് വിദേശ രാഷ്ട്രങ്ങളുടെ പ്രതിനിധികളെ നേരില്‍ കാണുകയും പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തതിന്റെ ഫലമാണ് ഈ വിജയം എന്ന് നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷീല ദീക്ഷിത്തിനെ അപമാനിച്ച ടി. വി. അവതാരകന്‍ രാജി വെച്ചു

October 10th, 2010

paul-henry-dick-shit-epathram

ന്യൂസിലാന്‍ഡ്‌ : ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെ ടെലിവിഷന്‍ ഷോയ്ക്കിടെ അപമാനിച്ച ന്യൂസിലന്‍ഡിലെ ടി. വി. അവതാരകന്‍ പോള്‍ ഹെന്‍‌റി രാജി വെച്ചു. പരിപാടിക്കിടയില്‍ പല തവണ ഷീലാ ദീക്ഷിത്തിന്റെ പേര്‍ അശ്ലീലമായി ഇയാള്‍ ഉച്ചരിച്ചു രസിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ചാനല്‍ ഹെന്‍‌റിയെ സസ്പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം ഹെന്‍‌റി രാജിക്കത്ത് സമര്‍പ്പിച്ചതായി ന്യൂസിലന്റ് ടി. വി. ചീഫ് എക്സിക്യുട്ടീവ് റിക് എല്ലിസ് അറിയിച്ചു.

കഴിഞ്ഞ ആഴ്ചയില്‍ ബ്രെക്ഫാസ്റ്റ് പരിപാടിയ്ക്കിടെ കോമണ്‍ വെല്‍ത്ത് ഗെയിംസിനെ കുറിച്ച് സംസാരിക്കവെയാണ് ഷീലാ ദീക്ഷിത്തിന്റെ പേരു പല തവണ അക്ഷേപകരമായ രീതിയില്‍ ഉച്ചരിച്ച് ഹെന്‍റി വിവാദം ക്ഷണിച്ചു വരുത്തിയത്. ഒപ്പമുണ്ടായിരുന്ന സഹ പ്രവര്‍ത്തക പല തവണ അദ്ദേഹത്തെ തിരുത്തിയെങ്കിലും ഹെന്‍‌റി ചിരിച്ചു കൊണ്ട് വീണ്ടും വീണ്ടും ആക്ഷേപം തുടര്‍ന്നു. അവര്‍ ഒരു ഇന്ത്യാക്കാരി ആണെന്ന നിലയില്‍ താന്‍ ഉച്ചരിച്ചത് അന്വര്‍ഥമാണെന്നും ഹെന്‍‌റി ഇതിനിടെ പറഞ്ഞു. ഹെന്‍‌റിക്കെതിരെ ന്യൂസിലന്റിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇന്ത്യന്‍ വംശജനും ന്യൂസിലന്റിലെ ഗവര്‍ണര്‍ ജനറലുമായ ആനന്ദ് സത്യാനന്ദിനെതിരെ ഏതാനും ദിവസം മുമ്പ് അപമാനകരമായ പരാമര്‍ശം നടത്തിയതിനും ഹെന്‍‌റി വിമര്‍ശനത്തിനു വിധേയനായിരുന്നു. ഇതിനെ തുടര്‍ന്നും ഇയാള്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യാ റഷ്യ സൈനിക സഹകരണം ശക്തമാവുന്നു

October 9th, 2010

ak-antony-ae-serdyukov-epathram

ന്യൂഡല്‍ഹി : ഇന്ത്യയും റഷ്യയും തമ്മില്‍ സൈനിക സഹകരണം കൂടുതല്‍ ശക്തമാവുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ഉള്ള രണ്ടു വന്‍ സൈനിക കരാറുകളിന്മേല്‍ ഇവിടെ നടന്ന ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. ഇന്ത്യ സന്ദര്‍ശിക്കുന്ന റഷ്യന്‍ പ്രതിരോധ മന്ത്രി എ. ഇ. സെര്‍ദ്യുകൊവ്‌ ഇന്ത്യന്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണിയുമായി നടത്തിയ ഉന്നത തല സൈനിക ചര്‍ച്ചകളില്‍ കരാറില്‍ നില നിന്നിരുന്ന ചില അഭിപ്രായ വ്യത്യാസങ്ങളില്‍ ധാരണയായി.

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിക്കുന്ന ഫിഫ്ത് ജെനറേഷന്‍ യുദ്ധ വിമാനങ്ങളും (Fifth Generation Fighter Aircraft – FGFA) മള്‍ട്ടി റോള്‍ ഗതാഗത വിമാനവും (Multirole Transport Aircraft – MTA) വികസിപ്പിക്കുന്നത് സംബന്ധിച്ചുള്ള കരാറുകളിലാണ് ചര്‍ച്ച നടക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആണവ സഹകരണത്തിന് അടുത്ത നിബന്ധനയുമായി അമേരിക്ക

October 6th, 2010

indo-us-nuclear-epathram

വാഷിംഗ്ടണ്‍ : ഇന്ത്യയുമായി അമേരിക്കന്‍ കമ്പനികള്‍ ആണവ വ്യാപാരം നടത്തണമെങ്കില്‍ ഇനിയും കടമ്പകള്‍ കടക്കണം എന്ന് ഇത് സംബന്ധിച്ച് സമര്‍പ്പിച്ച ഒരു കോണ്ഗ്രസ് റിപ്പോര്‍ട്ട് പറയുന്നു. ആണവ അപകടം നടന്നാല്‍ അതിന്റെ ഉത്തരവാദിത്വം നിലയം സ്ഥിതി ചെയ്യുന്ന രാഷ്ട്രത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുന്ന അന്താരാഷ്‌ട്ര ഉടമ്പടിയായ സി. എസ്. സി. (Convention on Supplementary Compensation for Nuclear Damage – CSC) ഇന്ത്യ ഒപ്പ് വെച്ചാല്‍ മാത്രമേ ഇന്ത്യയുമായി വ്യാപാരം നടത്താന്‍ അമേരിക്കന്‍ കമ്പനികള്‍ തയ്യാറാവൂ എന്നാണ് ഈ പുതിയ കണ്ടെത്തല്‍.

123 കരാര്‍ മുതല്‍ ഇങ്ങോട്ട് പല പല ഘട്ടങ്ങളിലായി ആണവ വ്യാപാരത്തിന്റെ പേരില്‍ ഇന്ത്യയുടെ പരമാധികാരത്തെ വെല്ലു വിളിയ്ക്കുന്ന ഒട്ടേറെ നിബന്ധനകള്‍ ഇന്ത്യയെ കൊണ്ട് സമ്മതിപ്പിച്ചതില്‍ ഏറ്റവും പുതിയ നീക്കമാണ് ഇത്. ഈ ഉടമ്പടി പ്രകാരം ആണവ നിലയം സ്ഥാപിക്കുന്ന രാഷ്ട്രത്തിനാണ് അപകടം ഉണ്ടായാല്‍ ബാദ്ധ്യത വരിക. ഇതിനു പുറമേ അപകടത്തിന്റെ ഉത്തരവാദിത്വം നിലയം പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് ആയിരിക്കും എന്നും ഉടമ്പടിയില്‍ വ്യക്തമാക്കുന്നു. ഇത് ആണവ ഉപകരണ ദാതാവിനെ സംരക്ഷിക്കാന്‍ ആണെന്ന് പരക്കെ ആരോപണമുണ്ട്.

കരാര്‍ ഇന്ത്യ ഒപ്പിടും എന്ന് കഴിഞ്ഞ ആഴ്ച വാഷിംഗ്ടണ്‍ സന്ദര്‍ശിച്ച ദേശീയ സുരക്ഷാ ഉപദേശകന്‍ ശിവ ശങ്കര്‍ മേനോന്‍ പ്രഖ്യാപിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പരി. ബസേലിയോസ് ബാവയുടെ ഓര്‍മ്മ പെരുന്നാള്‍

October 5th, 2010

rome-church-kerala-epathram

റോം : കോതമംഗലത്ത്‌ കബറടങ്ങിയിരിക്കുന്ന അന്ത്യോഖ്യാ സിംഹാസന പ്രതിനിധി പരി. യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ റോമിലെ സെന്റ്‌ പീറ്റേഴ്സ് സെന്റ്‌ പോള്‍സ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ഒക്ടോബര്‍ മൂന്നാം തിയതി ആഘോഷിച്ചു. പള്ളി വികാരി റവ. ഫാദര്‍ പ്രിന്‍സ്‌ മണ്ണത്തൂരിന്റെ നേതൃത്വത്തില്‍ പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വി. കുര്‍ബാനയും ധൂപ പ്രാര്‍ത്ഥനയും നടത്തപ്പെട്ടു.

അടുത്ത മാസം (നവംബര്‍) മുതല്‍ എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ഞായറാഴ്ചകളില്‍ ബസലിക്ക സാന്റ് പൌളോയ്ക്ക് സമീപമുള്ള ചാപ്പലില്‍ വി. കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ് : 00393200396689 (ബിജു)

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വൈദ്യശാസ്ത്ര നോബേല്‍ റോബര്‍ട്ട് ജി എഡ്വേഡ്സിന്
Next »Next Page » ആണവ സഹകരണത്തിന് അടുത്ത നിബന്ധനയുമായി അമേരിക്ക »



  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine