സിറിയയെ ആക്രമിക്കാൻ സമ്മർദ്ദം മുറുകുന്നു

September 2nd, 2013

syria-epathram

വാഷിംഗ്ടൺ : സിറിയയെ ആക്രമിക്കുന്നതിൽ അമാന്തിച്ചു നിൽക്കുന്ന അമേരിക്കൻ സർക്കാരിനു മേൽ മദ്ധ്യ പൂർവ്വേഷ്യയിലെ അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃദ് രാഷ്ട്രങ്ങളായ ഇസ്രയേലും സൌദി അറേബ്യയും സമ്മർദ്ദം ചെലുത്തുന്നു. പരസ്പരം ശത്രുക്കൾ ആണെങ്കിലും ഈ കാര്യത്തിൽ സൌദി അറേബ്യയും ഇസ്രയേലും ഒറ്റക്കെട്ടാണ് എന്നത് ശ്രദ്ധേയമാണ്. സിറിയൻ പ്രസിഡണ്ട് ബഷർ അൽ അസ്സദ് ആണ് പ്രത്യക്ഷത്തിൽ ഇരു രാഷ്ട്രങ്ങളുടേയും ശത്രു എങ്കിലും ഇവരുടെ യഥാർത്ഥ ലക്ഷ്യം ഇറാൻ തന്നെയാണ്. രാസായുധ പ്രയോഗവും നിരപരാധികളെ കൊന്നൊടുക്കുക എന്ന ആരോപണങ്ങളും നിലനിൽക്കെ ആക്രമണത്തിന് മടിച്ചു നിൽക്കുന്ന അമേരിക്കയുടെ തണുത്ത നിലപാട് ഇറാന് പ്രചോദനമാകും എന്നാണ് ഇസ്രയേലിന്റെ ആശങ്ക. അമേരിക്കയെ പേടിയില്ലാതാകുന്നതോടെ ഇറാൻ ആണവായുധ നിർമ്മാണവുമായി മുന്നോട്ട് പോവാൻ സാദ്ധ്യതയുണ്ട് എന്നതാണ് ഇസ്രയേലിന്റെ കണക്ക്കൂട്ടൽ. ഇങ്ങനെ വന്നാൽ ഇറാനെ ഇസ്രയേൽ അമേരിക്കയുടെ സഹായമില്ലാതെ തന്നെ ഒറ്റയ്ക്ക് ആക്രമിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാര്‍ളമെന്റില്‍ സഹപ്രവര്‍ത്തകയെ പിടിച്ച് മടിയിലിരുത്തിയ എം.പി.മാപ്പു പറഞ്ഞു

August 28th, 2013

അയര്‍ലണ്ട്: പാര്‍ളമെന്റ് ചര്‍ച്ചയ്ക്കിടെ സഹപ്രവര്‍ത്തകയെ തന്റെ മടിയിലേക്ക് പിടിച്ചിരുത്തി അപമാനിക്കുവാന്‍ ശ്രമിച്ച
എം.പി മാപ്പു പറഞ്ഞു. അയര്‍ലണ്ട് പാര്‍ളമെന്റിലാണ് നാണക്കേടുണ്ടാക്കിയ രംഗങ്ങള്‍ അരങ്ങേറിയത്. സുപ്രധാനമായ ബില്ലില്‍ നിയമ ഭേദഗതി ചര്‍ച്ച ചെയ്യുന്ന യോഗം തീരുവാനായപ്പോള്‍ ആയിരുന്നു സംഭവം. ഫൈന്‍ ഗയല്‍ എന്ന രാഷ്ടീയ പാര്‍ട്ടിയുടെ എം.പിയായ ടോംബാരിയാണ് തന്റെ സമീപത്ത് വന്നു നിന്ന വനിതയെ പിടിച്ച് മടിയിലിരുത്തി ഗാഢമായി ആലിംഗനം ചെയ്തത്. മടിയില്‍ നിന്നും എഴുന്നേല്‍ക്കുവാന്‍ ശ്രമിച്ച വനിതയെ ഏതാനും നിമിഷങ്ങള്‍ ടോം തന്റെ കരവലയത്തില്‍ ബലമായി ഒതുക്കിപ്പിടിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ മാ‍ധ്യമങ്ങള്‍ പുറത്തുവിട്ടതോടെ വിവിധ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. താന്‍ മദ്യലഹരിയിലാണ് അപ്രകാരം ചെയ്തതെന്നും ഖേദിക്കുന്നു എന്നും പിന്നീട് ടോം ബാരി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മധുരമില്ലാത്ത ഈദ്

August 10th, 2013

pakistan terrorist-epathram

ജമ്മു : 5 ഇന്ത്യൻ സൈനികർ പാൿ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഇത്തവണ അതിർത്തിയിൽ ഇരു രാജ്യങ്ങളിലെയും സൈനികർ പതിവിനു വിപരീതമായി ഈദ് ആഘോഷങ്ങളുടെ ഭാഗമായി മധുരം പങ്കു വെച്ചില്ല. ജമ്മു കാശ്മീർ പ്രദേശത്തെ നിയന്ത്രണ രേഖയിൽ സാധാരണ ഈദിന് പതിവുള്ളതാണ് ഇത്തരത്തിലുള്ള മധുരം പങ്കു വെയ്ക്കൽ. എന്നാൽ ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള സംഘർഷം കണക്കിലെടുത്ത് ഇത്തവണ പതിവ് ആചാരങ്ങളൊന്നും തന്നെ നടന്നില്ല.

പൂഞ്ച് പ്രദേശത്ത് നിയന്ത്രണ രേഖ ഭേദിച്ച് നുഴഞ്ഞു കയറിയ ഇരുപതോളം വരുന്ന പാക്ക് സൈനികരാണ് പതിവ് പോലെ പട്രോളിങ്ങ് നടത്തുകയായിരുന്ന ഇന്ത്യൻ സൈനികർക്ക് നേരെ വെടിയുതിർത്തത്. ഈ ആക്രമണത്തിൽ 5 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എണ്ണക്കപ്പൽ റാഞ്ചി; കപ്പലിൽ 24 ഇന്ത്യക്കാർ

July 18th, 2013

mv-cotton-epathram

മുംബൈ: തുര്‍ക്കി കമ്പനിയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പൽ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ കാബോനില്‍ വച്ച് കടല്‍ കൊള്ളക്കാര്‍ റാഞ്ചി. കപ്പലിൽ 24 ഇന്ത്യന്‍ ജീവനക്കാരുണ്ട്. എം. വി. കോട്ടണ്‍ എന്ന ടാങ്കര്‍ ആണ് റാഞ്ചിയത്‌. തിങ്കളാഴ്ച രണ്ടു മണിയോടെ ജെന്റിൽ തുറമുഖത്തിന്റെ 15 മൈല്‍ അകലെ വെച്ച് കൊള്ളക്കാർ കപ്പലിലേക്ക് ഇരച്ചു കയറുകയായിരുന്നു എന്നും, ജീവനക്കാരെ ബന്ദികളാക്കി കപ്പൽ ഇപ്പോൾ അവരുടെ കസ്റ്റഡിയിലാണെന്ന് പറഞ്ഞുവെന്നും കപ്പലിലെ ക്രൂ മാനേജര്‍ അറിയിച്ചു. എന്നാൽ ഇപ്പോൾ കപ്പൽ എവിടെയാണെന്നോ മോചന ദ്രവ്യം ആവശ്യപെട്ടു കൊണ്ടുള്ള അറിയിപ്പോ ഇതു വരെ ലഭിച്ചിട്ടില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

റഷ്യ സ്നോഡന് അഭയം നൽകരുത് എന്ന് അമേരിക്ക

July 14th, 2013

edward-snowden-epathram

മോസ്കോ: അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയുടെ ചാര പ്രവര്‍ത്തനം പുറത്തു വിട്ട എഡ്വേഡ് സ്നോഡന് അഭയം നൽകരുതെന്ന് റഷ്യയോട് അമേരിക്കൻ പ്രസിഡണ്ട്‌ ബറാക് ഒബാമ ആവശ്യപെട്ടു. സ്നോഡന്‍ അപേക്ഷിക്കുകയാണെങ്കില്‍ വെനിസ്വേല, ബൊളിവീയ, നികരാഗ്വ എന്നീ രാജ്യങ്ങൾ അഭയം നല്‍കാന്‍ നേരത്തേ തയാറായിരുന്നു. ഇതിനെതിരെ അമേരിക്ക മുമ്പേ തന്നെ രംഗത്ത് വരികയും ചെയ്തു.

മോസ്കോയിലെ ഷെരമേത്യേവോ വിമാനത്താവളത്തിലാണ് സ്നോഡന്‍ കഴിയുന്നത്. ജൂണ്‍ 23ന് തന്നെ അമേരിക്ക സ്നോഡന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. ഇന്ത്യയോട് അഭയം ചോദിച്ചിരുന്നു എങ്കിലും ഇന്ത്യ അത് നിരസിച്ചിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലാറ്റിൻ അമേരിക്കയിലേക്ക് സ്വാഗതം

July 7th, 2013

edward-snowden-epathram

അമേരിക്കയുടെ ആഭ്യന്തര രഹസ്യങ്ങൾ വിക്കി ലീക്ക്സിന് ചോർത്തിക്കൊടുത്ത എഡ്വാർഡ് സ്നോഡന് രാഷ്ട്രീയ അഭയം നൽകാൻ ഒട്ടേറെ ലാറ്റിൻ അമേരിക്കൻ രാഷ്ട്രങ്ങൾ സന്നദ്ധത പ്രകടിപ്പിച്ചു. ബോളീവിയൻ പ്രസിഡണ്ട് ഇവോ മൊറാലസ് സ്നോഡനെ ബൊളീവിയ സ്വാഗതം ചെയ്യുന്നതായി അറിയിച്ചതാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. കഴിഞ്ഞ ദിവസം ബൊളീവിയൻ പ്രസിഡണ്ട് സഞ്ചരിച്ച വിമാനം ഇന്ധനം നിറയ്ക്കാനായി യൂറോപ്പിൽ ഇറങ്ങാൻ അനുവദിക്കാത്തതിന്റെ പ്രതിഷേധമായാണ് തന്റെ പ്രഖ്യാപനം എന്ന് പ്രസിഡണ്ട് അറിയിച്ചു. സ്നോഡനെ തന്റെ വിമാനത്തിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ വിമാനം മണിക്കൂറുകളോളം യൂറോപ്പിൽ ഇറങ്ങാൻ അനുവദിക്കാഞ്ഞത്.

നിക്കരാഗ്വയും വെനസ്വേലയും സ്നോഡന് അഭയം നൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

വിമാനം നിലത്തിറക്കാൻ അനുമതി നല്കാഞ്ഞ സംഭവത്തെ ബൊളീവിയൻ പ്രസിഡണ്ട് സാമ്രാജ്യത്വത്തിന്റെ തടങ്കലിലായി എന്നാണ് ബൊളീവിയൻ കൈസ് പ്രസിഡണ്ട് വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര മര്യാദകളുടേയും ഉടമ്പടികളുടേയും ഈ ലംഘനമാണിത്. ഈ സാമ്രാജ്യത്വ ഹുങ്കിനെതിരെ സാർവ്വദേശീയ തൊഴിലാളി വർഗ്ഗം പ്രതിഷേധിക്കണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുർസിയെ പട്ടാളം പുറത്താക്കി

July 4th, 2013

morsi-epathram

കൈറോ : പട്ടാളം നൽകിയ അന്ത്യശാസനത്തോട് പ്രതികരിക്കാത്തതിനെ തുടർന്ന് ഈജിപ്റ്റ് പ്രസിഡണ്ട് മുഹമ്മ്ദ് മുർസിയെ പട്ടാളം തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. ഈജിപ്റ്റിലെ ഭരണഘടനയും താൽക്കാലികമായി സൈന്യം മരവിപ്പിച്ചിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പ് വരെയാണ് ഭരണഘടന മരവിപ്പിച്ചത്. അതു വരെ ഭരണഘടനാ കോടതിയുടെ മേധാവിയായിരിക്കും താൽക്കാലികമായി പ്രസിഡണ്ട് ആയിരിക്കുക എന്നാണ് സൈന്യത്തിന്റെ അറിയിപ്പ്.

മുർസി രാജ്യ താൽപര്യങ്ങളും ജനങ്ങൾ മുന്നിൽ കണ്ട ലക്ഷ്യങ്ങളും കൈവരിക്കുന്നതിൽ പരാജയപ്പെട്ടു എന്നാണ് സൈന്യത്തിന്റെ വാദം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സഹായിയുടെ പേരിൽ ആരോപണം; ചെക്ക് പ്രധാനമന്ത്രി രാജി വെയ്ക്കുന്നു

June 17th, 2013

petr-necas-epathram

പ്രാഗ് : തന്റെ അടുത്ത സഹായികളിൽ ഒരാളുടെ പേരിൽ ഉയർന്ന അഴിമതി ആരോപണത്തെ തുടർന്ന് ചെക്കോസ്ലോവാക്യൻ പ്രധാനമന്ത്രി പെറ്റർ നെച്ചാസ് രാജി വെക്കാൻ ഒരുങ്ങുന്നു. തന്റെ രാഷ്ട്രീയ ഉത്തരവാദിത്തത്തെ കുറിച്ച് നല്ല ബോദ്ധ്യമുള്ള താൻ തന്റെ പ്രധാനമന്ത്രി സ്ഥാനം നാളെ രാജി വെയ്ക്കും എന്ന് നെച്ചാസ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

നെച്ചാസിനോട് ഏറെ അടുപ്പമുള്ള ജാന നഗ്യോവ ചിലർക്ക് സർക്കാരിൽ ഉയർന്ന ജോലികൾ വാഗ്ദാനം ചെയ്ത് പണം സമ്പാദിച്ചു എന്നാണ് ആരോപണം. ഇത്തരം തട്ടിപ്പുകൾക്കായി നെഗ്യോവ പ്രധാനമന്ത്രിയുമായുള്ള അടുപ്പവും പ്രധാനമന്ത്രിയുടെ ഓഫീസും ദുരുപയോഗം ചെയ്തു എന്നതിനാൽ ഇതിന്റെ ധാർമ്മിക ഉത്തരവാദിത്തം തനിക്കാണെന്നും തനിക്ക് തന്റെ രാഷ്ട്രീയ ബാദ്ധ്യതയെ പറ്റി ഉത്തമ ബോദ്ധ്യമുണ്ടെന്നും അതിനാലാണ് താൻ രാജി സന്നദ്ധത പ്രകടിപ്പിച്ചത് എന്നും പ്രധാനമന്ത്രി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മണ്ടേലയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

June 14th, 2013

nelson-mandela-epathram

ജൊഹാന്നസ്ബെർഗ് : കഴിഞ്ഞ ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിൽസയിൽ നെൽസൻ മണ്ടേലയുടെ ആരോഗ്യ നില അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹം ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരനായ പ്രസിഡണ്ട് ശ്വാസകോശത്തിൽ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.

ദക്ഷിണാഫ്രിക്കയിൽ എമ്പാടും കുട്ടികൾ അദ്ദേഹത്തിന്റെ സൌഖ്യത്തിനായി പാട്ട് പാടുകയും ആശുപത്രിക്ക് പുറത്ത് ബലൂണുകൾ കൊണ്ടു വന്ന് വെയ്ക്കുകയും ചെയ്യുകയാണ്.

വർണ്ണ വിവേചനത്തിനെതിരെ പോരാടിയ നെൽസൻ മണ്ടേലയെ 27 വർഷം വെള്ളക്കാരുടെ ഭരണകൂടം തടങ്കലിൽ പാർപ്പിച്ചു. 1990ൽ മോചിതനായ അദ്ദേഹം 1994ൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയർബസ് എ-350 യുടെ കന്നി യാത്ര സമാപിച്ചു

June 14th, 2013

airbus-a350-epathram

ടുളൂസ് : ഏറെ കാത്തിരിപ്പിന് ശേഷം നടന്ന എയർ ബസ് എ-350 യുടെ കന്നി യാത്ര നാല് മണിക്കൂർ നേരത്തെ പറക്കലിന് ശേഷം തെക്കൻ ഫ്രാൻസിലെ ഒരു കുന്നിൻ ചെരിവിലെ വിമാനത്താവളത്തിൽ വിജയകരമായി വന്നിറങ്ങിയതോടെ സമാപിച്ചു. ടുളൂസിൽ നിന്നും പറന്നുയർന്ന എ-350 യുടെ കന്നി യാത്രക്ക് സാക്ഷികളാകാൻ ഒട്ടേറെ എയർ ബസ് കമ്പനി ഉദ്യോഗസ്ഥരും വിമാന കമ്പക്കാരും എത്തിയിരുന്നു. അമേരിക്കയുടെ ബോയിംഗ് കമ്പനി അടക്കി വാണിരുന്ന ഈ രംഗത്ത് എ-350 ഒരു പുതിയ സാദ്ധ്യതയാണ് തുറക്കുന്നത്. ഭാരം കുറഞ്ഞ യന്ത്ര ഭാഗങ്ങളും നിർമ്മാണ വസ്തുക്കളും ഉപയോഗിക്കുന്നത് മൂലം ഏറെ ഇന്ധനക്ഷമതയും ചിലവ് കുറഞ്ഞതുമാണ് എയർബസ് എ-350.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒബാമ ബുഷിന്റെ വഴിയേ
Next »Next Page » മണ്ടേലയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു »



  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine