പ്രശസ്‌ത ചിത്രകാരന്‍ ലൂസിയന്‍ ഫ്രോയിഡ്‌ അന്തരിച്ചു

July 23rd, 2011

ലണ്ടന്‍: പ്രശസ്‌ത ബ്രിട്ടിഷ്‌ ചിത്രകാരന്‍ ലൂസിയന്‍ ഫ്രോയ്‌ഡ് (88) അന്തരിച്ചു. 1922 ല്‍ ബെര്‍ലിനിലാണ് ലൂസിയന്‍ ജനിച്ചത്‌. പത്താം വയസില്‍ കുടുംബത്തോടൊപ്പം ബ്രിട്ടനിലെത്തിയ ഇദ്ദേഹം 1939ല്‍ ബ്രിട്ടിഷ്‌ പൗരത്വം സ്വീകരിച്ചു. റിയലിസം ശൈലിയിലുള്ള ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. പ്രഗത്ഭനായിരുന്ന ഈ ചിത്രകാരന്‍ ബ്രിട്ടീഷ്‌ രാജ്‌ഞിയുടെ ‘ഓര്‍ഡര്‍ ഓഫ്‌ മെറിറ്റ്‌’ ബഹുമതി നേടിയിരുന്നു. ലോകപ്രശസ്‌ത മനശാസ്‌ത്രജ്‌ഞന്‍ സിഗ്മണ്ട്‌ ഫ്രോയിഡിന്റെ കൊച്ചുമകനാണ് ലൂസിഫര്‍ ഫ്രോയിഡ്.
സമീപകാലത്ത്‌ ഏറ്റവുമധികം ആരാധകരുള്ള ചിത്രകാരനായിരുന്നു ലൂസിയന്‍. ജീവിച്ചിരിക്കെ തന്നെ ഏറ്റവും അധികം വിലക്ക് ചത്രം വിറ്റുപോയ റെക്കോര്‍ഡ്‌ ഇദ്ദേഹത്തിന്റെ പേരിലുള്ളതാണ്. തടിച്ച ഒരു സ്‌ത്രീ നഗ്നയായി സോഫയില്‍ കിടക്കുന്ന ചിത്രം മൂന്നു വര്‍ഷം മുമ്പ്‌ 33.6 ദശലക്ഷം ഡോളറിനാണു വിറ്റുപോയത്‌.

-

വായിക്കുക:

അഭിപ്രായം എഴുതുക »

നോര്‍വേ ആക്രമണം: 87 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

July 23rd, 2011

oslo attack-epathram

ഓസ്‌ലോ: നോര്‍വേയുടെ തലസ്ഥാനമായ ഓസ്‌ലോയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍  കൊല്ലപ്പെട്ടവരുടെ എണ്ണം 87 ആയി.

ഓസ്‌ലോയിലെ പ്രധാനമന്ത്രിയുടെ ഓഫീസിന് സമീപം കാര്‍ബോംബ് സ്‌ഫോടനമാണ് ആദ്യം ഉണ്ടായത്. ഇതില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവസമയത്ത് പ്രധാനമന്ത്രി ജെന്‍സ് സ്‌റ്റോര്‍ട്ടന്‍ബെര്‍ഗ് ഓഫീസിലുണ്ടായിരുന്നില്ല.

ലേബര്‍ പാര്‍ട്ടിയുടെ യൂത്ത് ക്യാമ്പിന് നേരെയാണ് രണ്ടാമത്തെ ആക്രമണം നടന്നത്. ഉട്ടോയ ദ്വീപില്‍ ആയിരത്തിലേറെ ആളുകള്‍ പങ്കെടുത്തിരുന്ന ഭരണ കക്ഷിയുടെ യുവജന വിഭാഗത്തിന്റെ ക്യാമ്പിലേക്ക് പോലീസ് വേഷം ധരിച്ചെത്തിയ അജ്ഞാതന്‍ നിറയൊഴിക്കുകയായിരുന്നു. ഇതില്‍  80 പേര്‍ കൊല്ലപ്പെട്ടു. യൂത്ത് വിങ്ങിന്റെ ക്യാമ്പിനെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി ഉട്ടോയയില്‍ ശനിയാഴ്ച എത്താനിരിക്കുകയായിരുന്നു. അക്രമി പോലീസ് പിടിയിലായെങ്കിലും പേര് വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്‌ലാമിക തീവ്രവാദമാണ് തങ്ങള്‍ക്കു മുന്നിലെ പ്രധാന ഭീഷണിയെന്ന് നോര്‍വേ പോലീസ് മേധാവി ജാനെ ക്രിസ്റ്റിയന്‍സന്‍ ഏതാനും മാസം മുമ്പ് പ്രഖ്യാപിച്ചിരുന്നു.  ഈ പ്രസ്താവനയോടുള്ള പ്രതികരണമാണ് സ്‌ഫോടനങ്ങളെന്നും സൂചനയുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തെളിവെടുപ്പിനിടെ മര്‍ഡോക്കിനു നേരെ കയ്യേറ്റ ശ്രമം

July 20th, 2011

ലണ്ടന്‍: മാധ്യമ ഭീമന്‍ റൂപ്പര്‍ട്ട് മര്‍ഡോക്കിന് നേരെ കയ്യേറ്റ ശ്രമം. ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് തെളിവു നല്‍കുവാനായി കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ജനപ്രധിനിധി സഭയിലെ അംഗങ്ങള്‍ അടങ്ങിയ സമിതിക്ക് മുമ്പില്‍ മര്‍ഡോക്കും മകനും ഹാജരായിരുന്നു. തെളിവെടുപ്പിനിടെ ഹാളിലേക്ക് ഒരാള്‍ കടന്നു കയറുകയും ഉച്ചത്തില്‍ ആക്രോശിച്ചു കൊണ്ട് മര്‍ഡോക്കിനു നേരെ ഷേവിങ്ങ് ക്രീം പത എറിയും ചെയ്തു. ക്രീം മര്‍ഡോക്കിന്റെ മുഖത്തും ശരീരത്തിലും പടര്‍ന്നു. ഇതേ തുടര്‍ന്ന് ഏതാനും മിനിറ്റുകള്‍ തെളിവെടുപ്പ് നിര്‍ത്തിവെച്ചു. ജോണി മാര്‍ബിള്‍സ് എന്നയാളാണ് മര്‍ഡോക്കിനു നേരെ ഷേവിങ്ങ് ക്രീം എറിഞ്ഞത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. ജീവിതത്തിലെ എറ്റവും നാണം കെട്ട ദിവസമെന്ന് വിശേഷിച്ച മര്‍ഡോക്ക് ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ ജനപ്രതിനിധി സഭയിലെ അംഗങ്ങളോടും ജനങ്ങളോടും മാപ്പു പറഞ്ഞു. തന്റെ സ്ഥാപനത്തിലെ ചില ജീവനക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ആരൊപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് “ന്യൂസ് ഓഫ് ദ വേള്‍ഡ്”“ പത്രം അടുത്തിടെ പ്രസിദ്ധീകരണം നിര്‍ത്തി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹോസ്നി മുബാറക്കിന്റെ നില ഗുരുതരം

July 18th, 2011

hosni-mubarak-epathram

കെയ്റോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹോസ്നി മുബാറക്കിന്റെ നില ഗുരുതരമായി തുടരുന്നു. അദ്ദേഹം കുറച്ചു ദിവസമായി അബോധാവസ്ഥയില്‍ ആണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനാണ് വെളിപ്പെടുത്തിയത്. ഹോസ്നി മുബാറക്കിന് ആശുപത്രിയില്‍ വച്ച് പക്ഷാഘാതമുണ്ടായെന്നും തുടര്‍ന്ന് അബോധാവസ്ഥയിലായി എന്നും അഭിഭാഷകന്‍ പറഞ്ഞതായി വന്ന വാര്‍ത്ത ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഏപ്രിലിലാണ് ഹോസ്നി മുബാറക്കിനെ ഷരം എല്‍ ഷേക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത മാസം മുബാറക്ക് വിചാരണ നേരിടാനിരിക്കുകയാണ്. ഫെബ്രുവരിയിലാണ് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് മുബാറക്കിന് അധികാരം ഒഴിയേണ്ടി വന്നത്.

-

അഭിപ്രായം എഴുതുക »

മര്‍ഡോക്കിന്റെ എഡിറ്റര്‍ റബേക്കാ ബ്രൂക്‌സ് അറസ്‌റ്റില്‍

July 18th, 2011

ലണ്ടന്‍: ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട്‌ ന്യൂസ്‌ ഇന്റര്‍നാഷണലിന്റെ മുന്‍ സി.ഇ.ഒയും ന്യൂസ്‌ ഓഫ്‌ ദ വേള്‍ഡ്‌ എഡിറ്ററുമായിരുന്ന റെബേക്ക ബ്രൂക്ക്‌സിനെ അറസ്‌റ്റ് ചെയ്‌തു. ഫോണ്‍ ചോര്‍ത്തലിനു ഗൂഢാലോചന നടത്തിയെന്ന സംശയത്തിന്മേലാണ്‌ അറസ്‌റ്റ്. ഫോണ്‍ ചോര്‍ത്തലിന്റെ പേരില്‍ ‘ന്യൂസ്‌ ഓഫ്‌ ദ വേള്‍ഡ്‌’ ടാബ്ലോയ്‌ഡ് അടച്ചുപൂട്ടിയ മാധ്യമ രാജാവ് മര്‍ഡോക്കിന്റെ കുടുംബം അധാര്‍മിക മാര്‍ഗങ്ങളിലൂടെയുള്ള വാര്‍ത്താശേഖരണത്തിന്റെ പേരില്‍ രാജ്യത്തോടു മാപ്പു പറഞ്ഞിരിരുന്നു. ബ്രിട്ടീഷ്‌ പാര്‍ലിമെന്റില്‍ ലേബര്‍ പാര്‍ട്ടി നേതാവ്‌ ഈദ്‌ മിലിബന്ദ് പുതിയ മാധ്യമ നിയമം ആവശ്യപ്പെട്ട് രംഗത്ത് വന്നതും, ഉപപ്രധാനമന്ത്രി നിക്‌ ക്ലെഗ്‌ മിലിബന്ദിന്റെ ആവശ്യത്തിനു പിന്തുണ പ്രഖ്യാപിച്ചതും, മാധ്യമരംഗത്തെ അധികാരകേന്ദ്രീകരണം തടയാന്‍ പുതിയ മാധ്യമ ഉടമസ്‌ഥാവകാശ നിയമം ആവശ്യപ്പെട്ട്‌ ലേബര്‍ പാര്‍ട്ടി പരസ്യമായി രംഗത്ത് വന്നതും ബ്രിട്ടനില്‍ റൂപര്‍ട്ട്‌ മര്‍ഡോക്‌ കെട്ടിപ്പൊക്കിയ സാമ്രാജ്യം ഭീഷണിയാകും. ഇതോടെ ബ്രിട്ടനില്‍ മാധ്യമ രംഗത്ത് മര്‍ഡോക്കിനുള്ള സ്വാധീനം നഷടപ്പെടുകയാണ്. മര്‍ഡോക്ക്‌ തോല്‍വി അറിഞ്ഞു തുടങ്ങി എന്നാണ് ബ്രിട്ടനില്‍ ജനങ്ങള്‍ക്കിടയിലെ സംസാരം.

-

വായിക്കുക:

അഭിപ്രായം എഴുതുക »

മര്‍ഡോക്ക്‌ വഴങ്ങുന്നു

July 15th, 2011

rupert-murdoch-epathram

ലണ്ടന്‍ : മാധ്യമ രംഗത്തെ ആധിപത്യം രാഷ്ട്രീയ നിയന്ത്രണത്തിനായി ഉപയോഗിച്ച് പത്ര ധര്‍മ്മത്തിന് തീരാ കളങ്കം ഏല്‍പ്പിച്ച മാധ്യമ രാജാവ് റൂപേര്‍ട്ട് മര്‍ഡോക്ക്‌ പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിച്ചു തുടങ്ങി. തന്റെ അനന്തമായ മാധ്യമ സ്വാധീനം ഉപയോഗിച്ച് ബ്രിട്ടീഷ്‌ രാഷ്ട്രീയ നേതാക്കളെ കക്ഷി ഭേദമന്യേ നിയന്ത്രിക്കുകയും ഭരണകൂടങ്ങളെ അട്ടിമറിക്കുകയും ചെയ്യുന്നതില്‍ ഊറ്റം കൊണ്ട മര്‍ഡോക്കിനെതിരെ ബ്രിട്ടീഷ്‌ രാഷ്ട്രീയ രംഗം ഐകകണ്ഠേന നിലപാട് സ്വീകരിച്ചതോടെ താന്‍ ഇത്രയും നാള്‍ നടത്തിയതില്‍ വെച്ച് ഏറ്റവും ബൃഹത്തായ മാധ്യമ അധിനിവേശ ഉദ്യമത്തില്‍ നിന്നും പിന്മാറാനും ബ്രിട്ടീഷ്‌ പാര്‍ലമെന്റിനു മുന്നില്‍ ഹാജരായി തെളിവ് നല്‍കാനുള്ള നിര്‍ദ്ദേശം അനുസരിക്കുവാനും മര്‍ഡോക്ക്‌ തയ്യാറായി.

മര്‍ഡോക്കിന്റെ ന്യൂസ് ഓഫ് ദ വേള്‍ഡ്‌ എന്ന ടാബ്ലോയ്ഡ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍മാര്‍ സ്ഥിരമായി പോലീസുകാരുമായി കൂട്ടുകൂടി ചൂടുള്ള വാര്‍ത്തകള്‍ സംഘടിപ്പിക്കാനായി ഫോണ്‍ ചോര്‍ത്തുന്ന വിവരം പുറത്തായതിനെ തുടര്‍ന്ന് ഇത്രയും കാലം മര്‍ഡോക്കിന്റെ നല്ല പുസ്തകങ്ങളില്‍ മാത്രം വരാന്‍ ശ്രദ്ധിച്ചിരുന്ന ബ്രിട്ടീഷ്‌ രാഷ്ട്രീയ നേതാക്കള്‍ ഒന്നടങ്കം മര്‍ഡോക്കിന് എതിരെ നിലപാട്‌ സ്വീകരിക്കാന്‍ തയ്യാറായി. ഇതേ തുടര്‍ന്ന് താന്‍ എത്ര പണം എറിഞ്ഞാലും ബ്രിട്ടീഷ്‌ സ്കൈ ബ്രോഡ്‌കാസ്റ്റിംഗ് എന്ന ടെലിവിഷന്‍ ചാനലിന്റെ തന്റെ കൈവശം ഇല്ലാത്ത 61 ശതമാനം ഓഹരികള്‍ കൂടി തനിക്ക് കൈമാറാനുള്ള നീക്കത്തിന് ബ്രിട്ടീഷ്‌ പാര്‍ലിമെന്റിന്റെ അംഗീകാരം ലഭിക്കില്ല എന്ന് മര്‍ഡോക്കിന് ബോദ്ധ്യമായി.

ഒടുവില്‍ ബ്രിട്ടീഷ്‌ രാഷ്ട്രീയ നേതൃത്വത്തിന് നട്ടെല്ല് തിരികെ ലഭിച്ചു എന്നാണ് ഇതേപറ്റി പ്രമുഖ ബ്രിട്ടീഷ്‌ രാഷ്ട്രീയ നിരീക്ഷകനായ സ്റ്റീവ് ബാര്നെറ്റ് അഭിപ്രായപ്പെട്ടത്‌.

ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പത്രം മര്‍ഡോക്ക്‌ അടച്ചു പൂട്ടി.

പോലീസിന് കൈക്കൂലി കൊടുത്ത് ഫോണ്‍ ചോര്‍ത്തുന്നത്‌ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി നിയോഗിച്ച കമ്മീഷന്‍ മാധ്യമ സംസ്കാരവും, മാധ്യമ രംഗത്ത്‌ നിലനില്‍ക്കുന്ന അനാരോഗ്യകരമായ രീതികളും പ്രവണതകളും, മാധ്യമ നൈതികതയും വിശദമായ അന്വേഷണത്തിന് വിധേയമാക്കും.

9/11 ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ഫോണുകള്‍ ചോര്‍ത്തി എന്ന ആരോപണം പുറത്തു വന്നതോടെ അമേരിക്കയിലും മര്‍ഡോക്കിനെതിരെ ശക്തമായ എതിര്‍പ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും അമേരിക്കന്‍ പൌരന്റെ ഫോണ്‍ മര്‍ഡോക്ക്‌ ചോര്‍ത്തിയതായി തെളിഞ്ഞാല്‍ അനന്തരഫലങ്ങള്‍ കടുത്തതായിരിക്കും എന്നാണ് അമേരിക്കന്‍ സെനറ്റര്‍ റോക്ക്ഫെല്ലര്‍ ഇന്നലെ പറഞ്ഞത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പെന്റഗണില്‍ നിന്നും 24,000 ഫയലുകള്‍ മോഷ്ടിച്ചു

July 15th, 2011

credit-card-cracked-epathram

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണില്‍ നിന്നും പ്രതിരോധ വകുപ്പിനു വേണ്‌ടി വികസിപ്പിച്ച 24,000ത്തോളം കംപ്യൂട്ടര്‍ ഫയലുകള്‍ മോഷ്ടിക്കപ്പെട്ടതായി പെന്റഗണ്‍ വെളിപ്പെടുത്തല്‍. കഴിഞ്ഞ മാര്‍ച്ചിലാണ്‌ സംഭവം. യു. എസ്‌. പ്രതിരോധ വകുപ്പിനു വേണ്‌ടി സിസ്റ്റം ഡെവലപിംഗ്‌ നടത്തുന്ന കരാറുകാരന്‍ വഴിയാണ്‌ സൈബര്‍ ആക്രമണം നടന്നിരിക്കുന്നത്‌.

ഒരു വിദേശ രഹസ്യാന്വേഷണ ഏജന്‍സിയാണ്‌ സംഭവത്തിനു പിന്നിലെന്ന്‌ മുതിര്‍ന്ന പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗുരുതരമായ സുരക്ഷാ ലംഘനമാണ്‌ നടന്നിരിക്കുന്നതെന്ന്‌ ഡെപ്യൂട്ടി പ്രതിരോധ സെക്രട്ടറി വില്യം ലിന്‍ പറഞ്ഞു. സംശയിക്കുന്ന രഹസ്യാന്വേഷ ഏജന്‍സിയെക്കുറിച്ച്‌ വെളിപ്പെടുത്താന്‍ ലിന്‍ തയാറായില്ല. വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമെ ഇക്കാര്യം വെളിപ്പെടുത്താന്‍ കഴിയുകയുള്ളുവെന്ന്‌ ലിന്‍ കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്തോനീഷ്യയില്‍ അഗ്നിപര്‍വ്വതം വീണ്ടും പൊട്ടിത്തെറിച്ചു

July 15th, 2011

ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ ലോകോന്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ഈ ആഴ്‌ച ഇതു രണ്ടാം തവണയാണ്‌ ലോകോന്‍ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നത്‌. നാലു കിലോമീറ്ററോളം ചുറ്റളവില്‍ കൃഷിയിടങ്ങളിലും മരങ്ങളിലും വീടുകളുടെ മേല്‍ക്കൂരകളിലും ചാരവും പുകയും കൊണ്ട് മൂടി. ഇതുവരെ ആളപായം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. തിങ്കളാഴ്‌ച മുതല്‍ തന്നെ അഗ്നിപര്‍വതത്തില്‍ നിന്നു തീയും പുകയും ഉയര്‍ന്നിരുന്നതിനാല്‍ ജനങ്ങള്‍ കൂട്ടത്തോടെ മറിപോയിരുന്നു. ചുട്ടുപഴുത്ത പാറകളും വാതകങ്ങളും ചാരവും നാലു കിലോമീറ്റര്‍വരെ ആകാശത്തേക്ക് ഉര്‍ന്നതായി സ്‌ഥലവാസികള്‍ പറയുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നെപ്റ്റിയൂണിന് ഒന്നാം പിറന്നാള്‍

July 11th, 2011

neptune-epathram

ലണ്ടന്‍: സൌരയുഥത്തിലെ എട്ടാമന്‍ നെപ്റ്റിയൂണിന്‍റെ ഒന്നാം പിറന്നാളിന് നമ്മുടെ ഒന്നര നൂറ്റാണ്ടിലധികം കാലം. 1864ല്‍ ജര്‍മ്മന്‍ ജ്യോതി ശാസ്ത്രജ്ഞന്‍ യോഗാന്‍ ഗോട്ഫ്രിഡ് ഗോല്‍ തന്റെ ടെലസ്‌കോപ്പിലൂടെ ആദ്യമായി നീലഗ്രഹം കണ്ടുപിടിച്ചതിനു ശേഷം സൂര്യനെ ഒരു തവണ പ്രദക്ഷിണം പൂര്‍ത്തിയാക്കിയെന്ന കണക്കിലാണ് നെപ്റ്റിയൂണിന് ഒന്നാം പിറന്നാള്‍ എന്ന് കണക്കാക്കുന്നത്. സൂര്യനെ ആധാരമാക്കിയുള്ള 329 ഡിഗ്രി 1020 രേഖാംശത്തിലാണ് ഗ്രഹത്തെ ആദ്യമായി മനുഷ്യര്‍ കണ്ടെത്തിയത്. അതില്‍പ്പിന്നെ അതേ രേഖാംശത്തില്‍ ഗ്രഹം നമ്മുടെ ദൃഷ്ടിയിലെത്തുക ജൂലൈ 13 ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.06നാണ്. ഭൂമിയേക്കാള്‍ 38.87 മടങ്ങ്‌ വലിപ്പമുള്ള ഈ നീല ഗ്രഹത്തിനു ഒരു തവണ സൂര്യനെ ചുറ്റി വരാന്‍ 164.79 വര്‍ഷം വേണ്ടി വരും. നീല വര്‍ണത്തില്‍ ശോഭിയ്ക്കുന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ 80 ശതമാനം ഹൈഡ്രജനും 19 ശതമാനം ഹീലിയവും ഒരു ശതമാനം മീതെയ്‌നുമാണുള്ളത്. ഈ ഗ്രഹത്തിലെ താപനില മൈനസ് 235 ഡിഗ്രി സെല്‍ഷ്യസ് ആണ്. സൂര്യനില്‍ നിന്നും ഏറെ അകലെ ആയതിനാലാണ് നെപ്റ്റിയൂണിലെ ഈ കൊടും ശൈത്യത്തിന് കാരണം.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റൂപര്‍ട്ട് മര്‍ഡോക്കിന്റെ പത്രം പൂട്ടി

July 10th, 2011

ലണ്ടന്‍ : മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ മകനും ന്യൂസ് കോര്‍പറേഷന്റെ തലവനുമായ ജയിംസ് മര്‍ഡോക്ക് തലവനായുള്ള നൂറ്റിയറുപത്തിയെട്ട് വര്‍ഷത്തെ ചരിത്രമുള്ള ‘ന്യൂസ് ഓഫ് ദ വേള്‍ഡ് ടാബ്ലോയ്ഡ്’ നിറുത്തുന്നു. ഫോണ്‍ ചോര്‍ത്തല്‍ വിവാദമായതിനെത്തുടര്‍ന്നാണ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ കേസില്‍ പത്രത്തിന്റെ മുന്‍ എഡിറ്റര്‍ ആന്‍ഡി കോള്‍സനെയും (53), മുന്‍ റോയല്‍ എഡിറ്റര്‍ ക്ളൈവ് ഗുഡ്മാനെയും (43) സ്കോട്ട്ലണ്ട് യാര്‍ഡ് അറസ്റ്റ് ചെയ്തിരുന്നു. “താങ്ക്യു ആന്‍ഡ് ഗുഡ്ബൈ” എന്ന തലക്കെട്ടോടെ ‘ന്യൂസ് ഓഫ് ദ വേള്‍ഡ് ടാബ്ലോയ്ഡ്’ അവസാന കോപ്പി പുറത്തിറക്കിയത്. ഫോണ്‍ ചോര്‍ത്തലിന് ക്ഷമാപണം നടത്താനും മാധ്യമത്തിന്റെ അധികൃതര്‍ മറന്നില്ല.ഏകദേശം 75 ലക്ഷത്തോളം പേര്‍ പത്രത്തിന് വായനക്കാരുണ്ടായിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം
Next »Next Page » നെപ്റ്റിയൂണിന് ഒന്നാം പിറന്നാള്‍ »



  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine