സോമാലിയയില്‍ ക്ഷാമം രൂക്ഷം:7.5 ലക്ഷം പേര്‍ മരണ ഭീതിയില്‍

September 6th, 2011

somalia-kids-epathram

മൊഗാദിഷു: അതി രൂക്ഷമായ ക്ഷാമത്തേത്തുടര്‍ന്നു സൊമാലിയയില്‍ ഏഴരലക്ഷത്തോളം ആളുകള്‍ മരണമടയാന്‍ സാധ്യതയുണ്ടെന്ന്‌ ഐക്യ രാഷ്‌ട്രസഭ മുന്നറിയിപ്പ് നല്‍കുന്നു‌. കഴിഞ്ഞ അറുപതു വര്‍ഷത്തിനിടയില്‍ ഏറ്റവും കടുത്ത ക്ഷാമം നേരിടുന്ന രാജ്യമായി മാറി സോമാലിയ. ക്ഷാമ ബാധിത പ്രദേശങ്ങളുടെ പട്ടികയിലേക്കു കൂടുതല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതോടെ വരും മാസങ്ങളില്‍ മരണ സംഖ്യ ഉയരുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. കൃത്യമായ സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു ദേശത്തെ ക്ഷാമബാധിതമായി പ്രഖ്യാപിക്കുന്നത്. 30 ശതമാനം കുട്ടികള്‍ക്ക് രൂക്ഷമായ പോഷകാഹാരക്കുറവോ ജനസംഖ്യയില്‍ 20 ശതമാനത്തിനും ഭക്ഷണമില്ലാത്ത അവസ്ഥയോ പ്രായപൂര്‍ത്തിയായ 10000 പേരില്‍ രണ്ടും കുട്ടികളില്‍ 10000-ത്തില്‍ നാലുപേരും ദിവസവും മരണമടയുന്നുവോ ഉണ്ടെങ്കില്‍ ആ പ്രദേശത്ത് ക്ഷാമമുണ്ടെന്നാണര്‍ഥം. ഒരു വര്‍ഷത്തിലേറെയായി ഇതിലും രൂക്ഷമാണ് സൊമാലിയയിലെ സ്ഥിതി.

അറുപതു വര്‍ഷത്തിനിടെ കിഴക്കന്‍ ആഫ്രിക്കയെ ബാധിച്ചിരിക്കുന്ന ഏറ്റവും കടുത്ത ക്ഷാമമാണ്‌ ഇപ്പോഴത്തേതെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന ചൂണ്ടിക്കാട്ടുന്നു. അയല്‍രാജ്യങ്ങളായ കെനിയ, എത്യോപ്യ, എറിത്രിയ, യുഗാണ്ട എന്നിവടങ്ങളും വരള്‍ച്ചാ ഭീഷണിയിലാണ്. ഈ പ്രദേശങ്ങളില്‍ ഏകദേശം 1.2 കോടി ആളുകളാണ്‌ ആവശ്യത്തിനു ഭക്ഷണം ലഭിക്കാതെ വലയുന്നത്‌.

1991-മുതല്‍ ഭരണസ്ഥിരതയില്ലാത്തതും വിമതരും സര്‍ക്കാര്‍ സേനയും തമ്മിലുള്ള ഒടുങ്ങാത്ത പോരാട്ടവും ക്ഷാമബാധിതമായ സൊമാലിയയിലെ ജീവിതം അരക്ഷിതമാക്കിയിരിക്കുകയാണ്. സോമാലിയയില്‍ മാത്രം നാല്‍പതു ലക്ഷം ആളുകള്‍ ഈ ഗണത്തില്‍പ്പെടും. ഇവിടെ മരണമടഞ്ഞ ലക്ഷക്കണക്കിനാളുകളില്‍ ബഹുഭൂരിപക്ഷവും കുട്ടികളാണ്‌.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗദ്ദാഫി അള്‍ജീരിയയില്‍?

August 28th, 2011

Muhammar-Gaddafi-epathram
ലണ്ടന്‍: ട്രിപ്പോളി നഗരത്തില്‍ രഹസ്യമായുണ്ടാക്കിയ തുരങ്കങ്ങള്‍ വഴി ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. ട്രിപ്പോളിക്ക് സമാന്തരമായി ‘ഭൂമിക്കടിയില്‍ മറ്റൊരു ട്രിപ്പോളി’ സജ്ജമാക്കിയിരുന്നുവെന്നും പറയുന്നു. ഗദ്ദാഫിയും കുടുംബവും അല്ജീരിയയിലേക്ക് കടന്നെന്നു ഈജിപ്ത് വാര്‍ത്താ എജെന്സികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനങ്ങളില്‍ ഇവര്‍ അതിര്‍ത്തി വിട്ടു എന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഗദ്ദാഫി ഭൂമിക്കടിയില്‍ നിര്‍മിച്ച തുരങ്കങ്ങള്‍ കഴിഞ്ഞ ദിവസം ട്രിപ്പോളിയിലെ വിമതര്‍ കണ്ടെത്തിയിരുന്നു. സുരക്ഷാ സംവിധാനങ്ങളോടെ തുരങ്കത്തിനകത്ത് പരിശോധനയും നടത്തി. രണ്ടു പേര്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ കഴിയുന്ന തുരങ്കത്തില്‍ ഗദ്ദാഫിയും കുടുംബാംഗങ്ങളും ഉപേക്ഷിച്ച ഇത്തരം ചെറുവാഹനങ്ങളും കണ്ടെത്തി. ഇത്തരം വാഹനത്തിലാവും ഗദ്ദാഫി രക്ഷപ്പെട്ടതെന്ന് വിമത നേതാക്കളും പറഞ്ഞു.

അതിനിടെ, ലിബിയയിലെ വിമതര്‍ക്ക് രാജ്യ പുനര്‍നിര്‍മ്മാണത്തിനായി 1.5 ബില്യണ്‍ ഡോളറിന്റെ ധനസഹായം നല്‍കാന്‍ യു.എന്‍ തീരുമാനിച്ചു. അറബ്, യു.എസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ മരവിപ്പിച്ച ലിബിയയുടെ സ്വത്തുകള്‍ തിരിച്ചുനല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലിബിയയുടെ 500 മില്യണ്‍ ഡോളര്‍ സ്വത്താണ് വിവിധ രാജ്യങ്ങള്‍ മരവിപ്പിച്ചിട്ടുള്ളത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്ന ലിബിയന്‍ വിമതര്‍ക്കു മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ചാണ് സ്വത്ത് കൈമാറാന്‍ തീരുമാനിച്ചതെന്ന് യുഎസ് അറിയിച്ചു

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാഷര്‍ അല്‍ അസദിനു വധശിക്ഷ നല്‍കണം: സിറിയന്‍ പ്രക്ഷോഭകാരികള്‍

August 14th, 2011

syrian-president-Assad-epathram

ബെയ്‌റൂട്ട് ‌:സര്‍ക്കാരിനെതിരെ ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിനെ വധശിക്ഷയ്‌ക്കു വിധേയനാക്കണമെന്ന്‌ ആവശ്യപ്പെട്ടു കൊണ്ട് ആയിരങ്ങള്‍ തെരുവിലിറങ്ങി. അഞ്ചുമാസമായി ഭരണകൂടത്തിനെതിരേയുള്ള പ്രക്ഷോഭം നടന്നുവരികയാണ്. എന്നാല്‍ പ്രക്ഷോഭം കര്‍ശനമായി അടിച്ചമര്‍ത്തുന്ന നയമാണു സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്‌. പ്രക്ഷോഭകര്‍ക്കുനേരേയുണ്ടായ സൈനികനീക്കത്തില്‍ 14 പേര്‍ മരിച്ചു. തലസ്‌ഥാനമായ ദമാസ്‌കസ്‌, ഹോംസ്‌, ഹമാം വടക്കന്‍ നഗരമായ അലെപ്പോ, കിഴക്കന്‍ പ്രവിശ്യയായ ഇദ്‌ലിബ്‌ എന്നിവിടങ്ങളിലാണു പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടത്‌.
ഇതിനകം ആയിരത്തെഴുനൂറുപേര്‍ കൊല്ലപ്പെട്ടതായാണ്‌ അനൗദ്യോഗിക കണക്ക്‌.
‘തടവിലാക്കിയ പ്രക്ഷോഭകാരികളെ തുറന്നുവിടുക’, ‘പ്രസിഡന്റിനു വധശിക്ഷ നല്‍കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണു രാജ്യമെമ്പാടും ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നത്‌.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ ആസദ്‌ കുറ്റസമ്മതം നടത്തി

August 11th, 2011

syrian-president-Assad-epathram

ബെയ്‌റൂട്ട്: യു.എന്‍ നിയുക്ത മൂന്നംഗ സംഘത്തിനോട് സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ ആസദ്‌ സിറിയന്‍ പ്രക്ഷോഭം വ്യാപിക്കാന്‍ കാരണം തന്റെ പിടിപ്പുകേടാണെന്ന് കുറ്റസമ്മതം നടത്തി. പ്രക്ഷോഭം തുടങ്ങിയ സമയത്ത് താനതിനെ നിസാരമെന്നു കരുതി അവഗണിച്ചു. എന്നാല്‍ പ്രക്ഷോഭകാരികള്‍ ശക്തിയാര്‍ജ്ജിച്ചതോടെ സൈന്യത്തെ രംഗത്തിറക്കാന്‍ കഴിഞ്ഞുവെന്നും അസദ് പറഞ്ഞു. ഇന്ത്യ, ബ്രസീല്‍ ‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് അസദിനെ കണ്ടത്.
ഇതിനിടെ സിറിയയില്‍ കിഴക്കന്‍ നഗരമായ ദെയ്ര്‍ എസ്സോറിന്റെ നിയന്ത്രണം പ്രക്ഷോഭകാരികളില്‍നിന്ന് അസദിന്റെ പട്ടാളം പിടിച്ചെടുത്തു. കനത്ത റോക്കറ്റാക്രമണത്തിനും വെടിവെപ്പിനും ശേഷമാണ് പട്ടാളം നിയന്ത്രണം പിടിച്ചെടുത്തത്. പൊതുജനങ്ങള്‍ക്കു നേരെയുള്ള അക്രമത്തിനെതിരെ ലോകരാജ്യങ്ങള്‍ പ്രസിഡന്‍റിനുമേല്‍ സമ്മര്‍ദം ശക്തമാക്കിയതിനിടെയാണിത്. നാലുദിവസമായി ദെയ്ര്‍ എസ്സോറില്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഭരണമാറ്റം ആവശ്യപ്പെട്ട് സിറിയയില്‍ കഴിഞ്ഞ അഞ്ചുമാസമായി നടക്കുന്ന കലാപത്തില്‍ ഇതുവരെ 1700 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ കലാപം: 25 പേര്‍ കൊല്ലപ്പെട്ടു

August 2nd, 2011

karachi-violence-epathram

കറാച്ചി : പാകിസ്താനിലെ കറാച്ചിയില്‍ ഇന്നുപുലര്‍ച്ചെയുണ്ടായ വെടിവെയ്പ്പില്‍ പത്ത് പേര്‍കൂടി മരിച്ചു. ഇതോടെ മൂന്നുദിവസമായി തുടരുന്ന രാഷ്ട്രീയ സാമുദായിക സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി.സംഘര്‍ഷം നേരിടാനായി പോലീസ് നഗരത്തില്‍ പലയിടത്തും വെടിവെപ്പ് നടത്തി.

വിവിധ രാഷ്ട്രീയപാര്‍ട്ടികളിലെ സമാധാന പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സംഘര്‍ഷത്തിന് അയവു വരുത്താനായി പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി, മുത്താഹിദ ക്വാമി മൂവ്‌മെന്റ്, അവാമി നാഷണല്‍ പാര്‍ട്ടി എന്നിവയുടെ നേതൃത്വത്തില്‍ ഞായറാഴ്ച സമാധാന റാലികള്‍ നടത്തിയിരുന്നു.

ഇന്ത്യ-പാക് വിഭജനകാലത്തു പാകിസ്ഥാനിലേക്കു കുടിയേറിയവരുടെ അനന്തര തലമുറക്കാരായ മുഹാജിറുകളും തദ്ദേശീയരായ പഷ്തൂണ്‍ വര്‍ഗക്കാരും തമ്മിലുള്ള പ്രശ്നങ്ങളാണ് ഇടയ്ക്കിടെ അക്രമത്തിന് കാരണമാകുന്നത്. ജൂലായ് ആദ്യം തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതേവരെ ഇരുനൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സിറിയയില്‍ 54 പേര്‍ സൈനിക വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു

August 1st, 2011

syrian protests-epathram

ദമാസ്‌കസ്: സിറിയയിലെ രണ്ടു നഗരങ്ങളില്‍ സൈന്യം ഞായറാഴ്ച നടത്തിയ വെടിവെപ്പുകളില്‍ 54 പേര്‍ മരിച്ചു. മധ്യ സിറിയയിലെ ഹമാ നഗരത്തിലുണ്ടായ വെടിവെപ്പില്‍ 45 പേരും കിഴക്കന്‍ നഗരമായ ദെയ് എസ്സോറില്‍ ആറു പേരാണ് സൈന്യത്തിന്റെ വെടിയേറ്റുമരിച്ചത്. ഒട്ടേറെ പേര്‍ക്കു പരിക്കേറ്റു. തെക്കന്‍ മേഖലയിലെ ഹരാക്കില്‍ മൂന്നു പേരെ സേന കൊലപ്പെടുത്തി. തലസ്ഥാനമായ ദമാസ്‌കസിനടുത്തുള്ള മ്വാദമിയയില്‍ മുന്നൂറോളം പേരെ അറസ്റ്റ് ചെയ്തു. പ്രദേശം ഉപരോധിച്ച സൈന്യം വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിച്ഛേദിച്ചു.

രാവിലെ ആറിന് ഹമാ നഗരത്തില്‍ പ്രവേശിച്ച സേന തലങ്ങും വിലങ്ങും ആക്രമണം നടത്തി. ജൂണ്‍ മൂന്നിന് ഇവിടെ സൈനിക വെടിവെപ്പില്‍ 48 പേര്‍ മരിച്ചിരുന്നു. അതിനുശേഷം രണ്ടു മാസത്തോളമായി ഹമായില്‍ സൈനിക സാന്നിധ്യമുണ്ടായിരുന്നില്ല. നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനെന്നവണ്ണം വന്‍സന്നാഹങ്ങളുമായാണ്‌സൈന്യം ഞായറാഴ്ച രാവിലെ കടന്നുകയറിയത്. വെടിവെപ്പിനുശേഷം സൈന്യം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാന്നിധ്യമുറപ്പിച്ചു.

മാര്‍ച്ചില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചതു മുതല്‍ ഇതുവരെ സിറിയയില്‍ 1500ലേറെ സിവിലിയന്‍മാരും 360ഓളം സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പട്ടിണി: ലോകം കണ്ണു തുറന്നില്ലെങ്കില്‍ ആഫ്രിക്ക ശവപ്പറമ്പായി മാറും

July 27th, 2011

famine_africa-epathram

മൊഗാദിഷു: കഴിഞ്ഞ നൂറു കൊല്ലത്തിനുള്ളില്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പട്ടിണി മരണങ്ങളാണ് ഇപ്പോള്‍ ആഫ്രിക്കയില്‍ നടക്കുന്നത്. പതിനായിരങ്ങള്‍ ഇതിനകം ഇല്ലാതായ ഈ കൊടിയ ദാരിദ്ര്യവും പട്ടിണിയും ഇനിയും ലോകം കണ്ടില്ലെന്നു നടിച്ചാല്‍ ആഫ്രിക്ക ഒരു ശവപ്പറമ്പായി മാറും. കെനിയ, സൊമാലിയ, എറിത്രിയ, ജബൂട്ടി തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ കടുത്ത പട്ടിണിയാല്‍ മരണത്തെ അഭിമുഖീകരിക്കുകയാണ്. ഐക്യ രാഷ്ട്ര സഭ ഇതിനകം തന്നെ ഈ ദുരന്തത്തിന്റെ തിക്ത ഫലത്തെ പറ്റി ലോക രാജ്യങ്ങളെ ഓര്‍മിപ്പിച്ചു കഴിഞ്ഞു. ഒരു ലക്ഷം അഭയാര്‍ഥികളാണ് മൊഗാദിഷുവിലെ ക്യാമ്പില്‍ കഴിയുന്നത്. ഇവര്‍ ഭക്ഷണ പ്പോതിക്കായ്‌ ആകാശത്തേക് കണ്ണും നട്ടിരിക്കുകയാണ്. യു. എന്‍ന്റെ വേള്‍ഡ് ഫുഡ്‌ പ്രോഗ്രാമിന്റെ ഭാഗമായി ആകാശ മാര്‍ഗ്ഗം ഭക്ഷണ പൊതികള്‍ വിതറാന്‍ പദ്ധതി തുടങ്ങി കഴിഞ്ഞു. പട്ടിണിയും ദാരിദ്ര്യവും ഏറ്റവും അധികം ബാധിച്ച സോമാലിയ, കിഴക്കന്‍ എത്യോപ്യന്‍ പ്രദേശങ്ങള്‍ , വടക്കന്‍ കെനിയ, എന്നിവിടങ്ങളില്‍ WFP പദ്ധതി പ്രകാരം ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുന്നുണ്ട്. ഭക്ഷണം വിതരണം ചെയ്യുന്നിടത്ത് തിക്കും തിരക്കും മൂലം നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിടുണ്ട്. അഭയാര്‍ഥികളുടെ തള്ളികയറ്റം മൂലം കെനിയയിലെ നെയ്റോബിക്ക് പുറത്ത് ഒരു അഭയാര്‍ത്തി ക്യാമ്പ്‌ ഉടന്‍ കൂടി തുറക്കണമെന്ന് കെനിയന്‍ മന്ത്രി ഓര്‍വ ഒജോദേ പറഞ്ഞു. ആഫ്രിക്കന്‍ യൂണിയന്‍റെ കൂടുതല്‍ സഹായം അദ്ദേഹം ആവശ്യപ്പെട്ടു. സോമാലിയയാണ് ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത്. തെരുവുകളില്‍ പട്ടിണി മൂലം മരിച്ചവരുടെ മൃത ദേഹങ്ങള്‍ കാണാം. നാല് മില്ല്യന്‍ ജനങ്ങള്‍ ദുരിതം നേരിട്ട് അനുഭവിക്കുന്നതായും ഒന്നര ലക്ഷത്തോളം പേര്‍ ഇതിനകം അയാള്‍ രാജ്യങ്ങളായ എത്യോപ്യ, കെനിയ എന്നിവിടങ്ങളിലേക്ക് പാലായനം ചെയ്തതായും യു. എന്‍ വക്താവ് പറയുന്നു. കെനിയ ഇതിനകം തന്നെ അഭയാര്‍ഥികളെ ഉള്‍കൊള്ളാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. കെനിയയുടെ വടക്കന്‍ പ്രദേശങ്ങള്‍ കടുത്ത പട്ടിണി നേരിടുകയാണ്. കൂടാതെ പകര്‍ച്ച വ്യാധികള്‍ പകരാനുള്ള സാധ്യത വളരെ അധികമാണ്. പട്ടിണി മൂലം ഇതിനകം നിരവധി പേരാണ് മരണമടഞ്ഞത്.
ലോക രാജ്യങ്ങള്‍ ഈ ദുരിതം കണ്ടില്ലെന്നു നടിച്ചാല്‍ പട്ടിണി മൂലം ഒരു വലിയ സമൂഹം ഇല്ലാതായത്തിന്റെ കാരണക്കാര്‍ ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന എല്ലാവരുമാണ് എന്ന് ചരിത്രം കുറിച്ചിടും.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഷാവേസ് ജനാധിപത്യത്തെ അടിച്ചൊതുക്കുന്നു: നോം ചോംസ്കി

July 4th, 2011

noam-chomsky-hugo-chavez-epathram

വാഷിങ്ടണ്‍: അമിതാധികാരം കൈയടക്കി വെയ്ക്കുന്ന ഹ്യൂഗോ ഷാവേസ് വെനസ്വേലന്‍ ജനാധിപത്യത്തെ അടിച്ചൊതുക്കി ഭരണം നിലനിര്‍ത്തുകയാണെന്ന് പ്രശസ്ത ഭാഷാ പണ്ഡിതനും  ഹ്യൂഗോ ഷാവേസിന്‍റെ പാശ്ചാത്യ ലോകത്തെ ഉറ്റ സുഹൃത്തായിരുന്ന നോം ചോംസ്‌കി പറയുന്നു. സോഷ്യലിസ്റ്റ് പരിഷ്‌കാരങ്ങള്‍ തുടരുമ്പോഴും ഭരണാധികാരം മുഴുവന്‍ തന്റെ കൈയില്‍ കേന്ദ്രീകരിക്കാന്‍ ഇട വരുന്ന രീതിയില്‍ നടപടികള്‍ സ്വീകരിക്കുന്നതാണ് ഷാവേസിനെ വിമര്‍ശിക്കാന്‍ ചോംസ്‌കിയെ പ്രേരിപ്പിച്ചത്.

വെനസ്വേലയില്‍ തടങ്കലിലുള്ള മരിയ ലൂര്‍ദ് അഫ്യൂണി എന്ന ജഡ്ജിക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് എഴുതിയ തുറന്ന കത്ത് പ്രസിദ്ധീകരിക്കുന്നതിനു മുന്നോടിയായാണ് ചോംസ്‌കി ഷാവേസിനെ വിമര്‍ശിച്ചത്. ഒരു വര്‍ഷമായി ജയിലില്‍ കിടക്കുന്ന വനിതാ ജഡ്ജി കടുത്ത പീഡനങ്ങള്‍ക്കി രയായതായി ചോംസ്‌കിയുടെ കത്തില്‍ പറയുന്നു. അവര്‍ക്ക് ന്യായമായ വിചാരണ ലഭ്യമാകുമെന്ന് കരുതുന്നില്ലെന്നും 12 വര്‍ഷമായി അധികാര ത്തിലിരിക്കുന്ന ഷാവേസ് നീതി ന്യായ വ്യവസ്ഥയെ ഭീഷണിയുടെ തടങ്കലിലാക്കി യിരിക്കുകയാണെന്നും ചോംസ്‌കി പറഞ്ഞു. മനുഷ്യാവകാശ ങ്ങളുയര്‍ത്തി പ്പിടിച്ച് ജഡ്ജിക്ക് മാപ്പ് നല്കാന്‍ ഷാവേസ് തയ്യാറാകണമെന്ന് ചോംസ്‌കി ആവശ്യപ്പെട്ടു.  

ലോകപ്രശസ്ത ഭാഷാ ശാസ്ത്രജ്ഞനും കടുത്ത അമേരിക്കന്‍ വിമര്‍ശകനുമായ ചോംസ്‌കി ലോകമെമ്പാടുമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് സ്വീകാര്യനായ അമേരിക്കക്കാരനാണ്. അമേരിക്കയിലെ ഏറ്റവും വലിയ സുഹൃത്തായാണ് വെനസ്വേലയുടെ ഇടതുപക്ഷ പ്രസിഡന്‍റായ ഷാവേസ് അദ്ദേഹത്തെ കണ്ടിരുന്നത്. ചോംസ്‌കിയുടെ പുസ്തകം ഉയര്‍ത്തി പ്പിടിച്ച് ഐക്യരാഷ്ട്ര സഭയില്‍ ഷാവേസ് നടത്തിയ തീപ്പൊരി പ്രസംഗം ലോക ശ്രദ്ധ നേടിയിരുന്നു. വെനസ്വേലയില്‍ ചോംസ്‌കിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കിയ ഷാവേസ്, അദ്ദേഹത്തെ തന്റെ രാജ്യത്തെ അംബാസഡര്‍ ആക്കണമെന്ന് വരെ അമേരിക്കയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ലോകയുദ്ധം പോലുള്ള അടിയന്തര സന്ദര്‍ഭങ്ങളില്‍ ഹ്രസ്വ കാലത്തേക്ക് മാത്രമല്ലാതെ ഭരണാധികാരം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നത് ജനാധിപത്യത്തിനു നേരേയുള്ള കടന്നാക്രമണമാണെന്ന് വെനസ്വേലയിലെ രാഷ്ട്രീയ സ്ഥിതിയെ പ്പറ്റി പരാമര്‍ശിച്ചു കൊണ്ട് ചോംസ്‌കി പറഞ്ഞു. ”രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ഭീഷണി നേരിടുകയാണ് വെനസ്വേല എന്നൊക്കെ വേണമെങ്കില്‍ വാദിക്കാം. പക്ഷേ, എന്റെ അഭിപ്രായത്തില്‍ ഇപ്പോള്‍ അത്തരമൊരു ഭീഷണിയില്ല. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും ലാറ്റിനമേരിക്കന്‍ ഐക്യത്തിനും വേണ്ടി ചാവേസ് നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. എന്നാല്‍ എല്ലാ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും സ്വേച്ഛാധിപത്യ സാധ്യത ഒരു ഭീഷണിയായി നിലനില്‍ക്കുന്നുണ്ട്. അതിനെതിരെ മുന്‍കരുതല്‍ എടുക്കേണ്ടിയിരിക്കുന്നു” – ഒബ്‌സര്‍വറി’ന് നല്കിയ അഭിമുഖത്തില്‍ ചോംസ്‌കി പറഞ്ഞു.  അര്‍ബുദ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് ക്യൂബയില്‍ വിശ്രമത്തിലാണ് ചാവേസ് ഇപ്പോള്‍. ചാവേസിന്റെ അസുഖത്തില്‍ ആശങ്ക പ്രകടിപ്പിച്ച ചോംസ്‌കി, അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തൊഴില്‍ പീഡനം : ഇന്തോനേഷ്യ സൗദിയിലേക്ക്‌ വനിതകളെ അയക്കില്ല

June 29th, 2011

indonesian-maid-execution-epathram

ജക്കാര്‍ത്ത : തൊഴില്‍ പീഡനം മൂലം ദുരിതം അനുഭവിക്കുന്ന ഇന്തോനേഷ്യന്‍ വനിതകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് വീട്ടു വേലക്കായി സൗദിയിലേക്ക്‌ പോകുന്നതില്‍ നിന്നും ഇന്തോനേഷ്യ തങ്ങളുടെ വനിതകളെ തടഞ്ഞു. അടുത്ത കാലത്തായി ഇത്തരം നിരവധി പീഡന കഥകള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ ആണ് തീരുമാനം.

വര്‍ഷങ്ങളായി തന്നെ പീഡിപ്പിച്ച തൊഴില്‍ ദാതാവിനെ സഹികെട്ട് കത്തി കൊണ്ട് കുത്തി കൊന്ന 54 കാരിയായ ഇന്തോനേഷ്യന്‍ വനിത റുയാതി ബിന്‍തി സപൂബി എന്ന വീട്ടു വേലക്കാരിയെ കഴിഞ്ഞ ദിവസം സൌദിയില്‍ തല വെട്ടി വധ ശിക്ഷ നടപ്പിലാക്കിയതില്‍ ഇന്തോനേഷ്യന്‍ ജനത വന്‍ പ്രതിഷേധം ഉയര്‍ത്തുകയുണ്ടായി.

തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച തൊഴില്‍ ദാതാവിനെ വധിച്ച ദാര്സെം ബിന്‍തി ദാവൂദ്‌ എന്ന മറ്റൊരു ഇന്തോനേഷ്യന്‍ വീട്ടു വേലക്കാരിയെ ജൂലൈ 7ന് സൌദിയില്‍ തല വെട്ടി വധ ശിക്ഷ നടപ്പിലാക്കും.

വേറെയും 22 ഇന്തോനേഷ്യക്കാര്‍ ഇത്തരത്തില്‍ വധ ശിക്ഷ കാത്ത് സൗദി തടവറകളില്‍ കഴിയുന്നുണ്ട്.

കഴിഞ്ഞ കാലങ്ങളില്‍ മുന്നൂറിലധികം ഇന്തോനേഷ്യന്‍ ജോലിക്കാര്‍ വധ ശിക്ഷയ്ക്ക് വിധേയരായിട്ടുണ്ട്. സര്‍ക്കാര്‍ ഇടപെട്ട് വെറും 12 പേരെയാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. സൗദി വിരുദ്ധ പ്രക്ഷോഭകര്‍ ജക്കാര്‍ത്തയിലെ സൗദി എംബസിക്ക്‌ വെളിയില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി വരികയാണ്. ശക്തമായ നടപടികള്‍ സ്വീകരിക്കാത്ത ഇന്തോനേഷ്യന്‍ സര്‍ക്കാരും ഈ അവസ്ഥയ്ക്ക് ഉത്തരവാദിയാണ് എന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

എന്നാല്‍ റുയാതിയെ രക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം തങ്ങള്‍ ചെയ്തതാണ് എന്ന് സര്‍ക്കാര്‍ പറയുന്നു. സൌദിയിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ പിന്‍വലിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സര്‍ക്കാര്‍.

- ജെ.എസ്.

വായിക്കുക: , , , , , ,

1 അഭിപ്രായം »

ബാല വേശ്യാവൃത്തിക്ക് എതിരെ ലൈംഗിക തൊഴിലാളികള്‍

June 27th, 2011

child-prostitution-epathram

കൊളംബിയ: കുട്ടികളെ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്ന തിനെതിരെ ലൈംഗിക തൊഴിലാളികള്‍ രംഗത്ത്. കൊളംബിയയിലെ പ്രമുഖ തുറമുഖ നഗരവും ടൂറിസം കേന്ദ്രവുമായ കാര്‍ട്ടെജീനയില്‍ നൂറു കണിക്കിന് ലൈംഗിക തൊഴിലാളികളാണ് തെരുവില്‍ സംഘടിച്ചത്. ഇവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് നിരവധി സംഘടനകള്‍ രംഗത്ത് വന്നു.

കൊളംബിയയില്‍ പ്രതിവര്‍ഷം 35,000 കുട്ടികളെങ്കിലും വേശ്യാ വൃത്തിയിലേക്ക് വലിച്ചിഴക്കപ്പെടുന്നുണ്ട്. ഇതിനു പിന്നില്‍ വന്‍ മാഫിയാ സംഘങ്ങള്‍ ഉണ്ടെന്നും ഇത് നിര്‍ത്തലാക്കണ മെന്നുമാണ് പ്രകടനക്കാര്‍ ആവശ്യപ്പെട്ടത്. രാജ്യത്തിനകത്തു നിന്നും വിദേശത്തു നിന്നും ധാരാളം ടൂറിസ്റ്റുകള്‍ എത്തുന്ന പ്രദേശമാണ് കാട്ടെജീന. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരാണ് പ്രദേശ വാസികളില്‍ അധികം പേരും. ദാരിദ്ര്യത്തെ ചൂഷണം ചെയ്യുകയാണ് ഇവിടെ പ്രവര്‍ത്തിക്കുന്ന മാഫിയകള്‍.

ഒരു ബാലനെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നതിന് 72 കാരനായ ഒരു ഇറ്റാലിയന്‍ പൌരന് 15 വര്‍ഷത്തെ തടവു ശിക്ഷ ലഭിച്ചിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

16 of 261015161720»|

« Previous Page« Previous « മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹൂ ജിയയെ ചൈന മോചിപ്പിച്ചു
Next »Next Page » ഫ്ലോറന്‍സില്‍ പുതിയ യാക്കോബായ ഇടവക »



  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine