രജനി ദുബായില്‍ – യന്തിരന്‍ രണ്ടാം ഭാഗം ഓഡിയോ ലോഞ്ചിംഗ് 27ന്

October 19th, 2017

enthiran-epathram
ദുബായ് : സൂപ്പർ സ്റ്റാര്‍ രജനീ കാന്ത് ഇൗ മാസം 27 ന് ദുബായില്‍ എത്തുന്നു. ദുബായ് ബുർജ് പാർക്കിൽ വെച്ച് നടക്കുന്ന ‘2.0’ എന്ന സിനിമ യുടെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങില്‍ പങ്കെടു ക്കുന്ന തിനാണ് രജനി എത്തുന്നത്.

enthiran-rajani-aishwarya-epathram

ചിത്ര ത്തിന്റെ സംവി ധായ കൻ ശങ്കർ, സംഗീത സംവി ധായ കൻ എ. ആർ. റഹ്മാൻ, ബോളി വുഡ് താരവും ‘2.0’ വിലെ മറ്റൊരു പ്രധാന അഭി നേതാ വുമായ അക്ഷയ് കുമാര്‍, നായിക ആമി ജാക്സണ്‍ എന്നി വരും ചടങ്ങില്‍ സംബ ന്ധിക്കും.

rajani-aishwarya-rai-in-enthiran-epathram

എ. ആർ. റഹ്മാൻ ടീമിന്റെ സ്റ്റേജ് ഷോയും ആമി ജാക്സണ്‍ അവത രിപ്പി ക്കുന്ന നൃത്ത ങ്ങളും ഇതോ ടൊപ്പം അരങ്ങേറും.

ചരിത്ര ത്തില്‍ ഇടം പിടിച്ച ‘യന്തിരന്‍’ സിനിമ യുടെ രണ്ടാം ഭാഗം ‘2.0’ ഇതിനകം തന്നെ ചിത്രീകരണ വിശേഷ ങ്ങളാൽ സിനിമാ പ്രേമി കളുടെ ശ്രദ്ധ നേടി ക്കഴിഞ്ഞു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മദ്യപിച്ച് വണ്ടി ഓടിച്ചതിന് നടൻ ജയ് അറസ്റ്റിൽ

September 23rd, 2017

jay_epathram

ചെന്നൈ : മദ്യപിച്ച വണ്ടി ഓടിച്ചതിന് തമിഴ് നടൻ ജയ് അറസ്റ്റിൽ. ഇന്നലെ രാത്രി പുതിയ സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലിൽ നടന്ന പാർട്ടി കഴിഞ്ഞ് മടങ്ങവെയാണ് ജയ് യുടെ കാർ ഡിവൈഡറിൽ ഇടിച്ചത്. സംഭവ സ്ഥലത്തെത്തിയ പോലീസ് നടൻ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ലൈസൻസ്, ആർ. സി ബുക്ക് തുടങ്ങിയ രേഖകൾ ഇല്ലാത്തതിനാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ജയ് മദ്യപിച്ച് വണ്ടി ഓടിച്ച് അപകടത്തിൽ പെടുന്നത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രത്‌ന മഹാ ദേവി യായി നയന്‍ താര സ്ക്രീനില്‍

October 6th, 2016

actress-nayan-thara-in-kashmora-movie-ePathram
പ്രമുഖ സംവിധായകനായ ഗോകുല്‍ ഒരുക്കി തമിഴ്, തെലുങ്ക്, ഭാഷ കളിലായി പുറ ത്തിറ ങ്ങുന്ന ‘കാഷ്‌ മോരാ’എന്ന പുതിയ ചിത്ര ത്തിൽ ശക്ത യായ രത്‌ന മഹാ ദേവി എന്ന രാജ കുമാരി യായി നയന്‍ താര സ്ക്രീനില്‍ എത്തുന്നു.

നായക നായ കാര്‍ത്തി യുടെ കഥാപാത്രത്തോളം തന്നെ പ്രധാന്യം ഉള്ളതാണ് നയന്‍ താരയുടെ വേഷവും.

ഫാന്റസി, ഹൊറര്‍, ചരിത്രം, വര്‍ത്തമാനം എന്നിവ കൂട്ടി ഇണക്കിയ ചിത്ര ത്തില്‍ മുന്ന് വ്യത്യസ്ത കഥാ പാത്ര ങ്ങളാ യാണ് കാര്‍ത്തി പ്രത്യക്ഷ പ്പെടുന്നത്.

ഇതിൽ കാഷ്മോരാ, രാജ നായ കൻ എന്നീ രണ്ടു കഥാ പാത്രങ്ങ ളുടെ ഗെറ്റപ്പ് സ്റ്റിൽ മാത്രമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.

kashmora-nayan-thara-karthi-ePathram

നീണ്ട താടി വളര്‍ത്തി തല മൊട്ടയടിച്ച് യോദ്ധാവായി കാര്‍ത്തി പ്രത്യ ക്ഷ പ്പെട്ട ഫസ്റ്റ്‌ ലുക്ക് സ്റ്റിൽ ഏറെ ചര്‍ച്ച ചെയ്യ പ്പെട്ടിരുന്നു. ഇപ്പോൾ, നയൻ താര അവതരി പ്പി ക്കുന്ന രത്ന മഹാ ദേവി എന്ന ധിക്കാരി യായ രാജ കുമാരി യുടെ വേഷ ത്തിന്റെ സ്റ്റിൽ പുറത്തിറങ്ങി. ശ്രീദിവ്യ യാണ് കാഷ്മോര യിലെ മറ്റൊരു നായിക.

സംഗീത സംവി ധാനം സന്തോഷ് നാരായണന്‍. നവീന സങ്കേതങ്ങള്‍ ഉപയോഗിച്ചു ചിത്രീ കരിക്കുന്ന ഏറെ പുതുമകളും പ്രത്യേകത കളും നിറഞ്ഞ ഈ ചിത്ര ത്തിന്റെ ഛായാഗ്രഹണം ഓം പ്രകാശ്, എഡിറ്റിങ് വി. ജെ. സാബു ജോസഫ്.

എസ്. ആർ. പ്രകാശ് ബാബു, എസ്. ആർ. പ്രഭു എന്നിവ രാണ് ഡ്രീം വാരിയർ പിക്ചേഴ്സി ന്റെ ബാനറിൽ ‘കാഷ്‌മോരാ’ നിർമ്മിച്ചി രിക്കു ന്നത്. ദീപാ വലിക്ക് ചിത്രം പുറത്തിറങ്ങും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാലു മഹേന്ദ്ര അന്തരിച്ചു

February 13th, 2014

cinematographer-cum-film-director-balu-mahendra-ePathram
ചെന്നൈ : പ്രമുഖ ഛായാഗ്രാഹ കനും സംവിധായ കനുമായ ബാലു മഹേന്ദ്ര (74) അന്തരിച്ചു.

രണ്ടു ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ വിജയാ ആശുപത്രി യില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവി ക്കുക യുമായിരുന്നു.

രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന സിനിമ യുടെ ക്യാമറ കൈകാര്യം ചെയ്ത്1971 ലാണ് ബാലു മഹേന്ദ്ര സിനിമയില്‍ എത്തുന്നത്.

തുടര്‍ന്ന് മലയാളം, തമിഴ്, കന്നട ഭാഷ കളിലായി നിരവധി സിനിമ കളുടെ ഛായാഗ്രാഹ കനായി പ്രവര്‍ത്തിച്ചു.

ആദ്യം സംവിധാനം ചെയ്തത് കന്നട യിലുള്ള ‘കോകില’ എന്ന സിനിമ യായിരുന്നു. ഇതിന്റെ ക്യാമറ കൈകാര്യം ചെയ്തതും ബാലു മഹേന്ദ്ര ആയിരുന്നു. ഈ ചിത്രം 1977- ല്‍ മികച്ച ഛായാ ഗ്രാഹ കനുള്ള ദേശീയ പുരസ്‌കാരം നേടുകയും ചെയ്തു.

1982 ല്‍ റിലീസ് ചെയ്ത ‘ഓളങ്ങള്‍’ എന്ന സിനിമ യാണ് മലയാള ത്തില്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. ഹിന്ദി സിനിമ യിലെ പ്രമുഖ നടന്‍ അമോല്‍ പാലേക്കര്‍ നായക വേഷ ത്തില്‍ എത്തിയ ഈ സിനിമ യില്‍ പൂര്‍ണ്ണിമാ ജയറാം, അംബിക എന്നിവ രായിരുന്നു നായികമാര്‍.

തുടര്‍ന്ന്, തമിഴ് നാടക വേദി യിലെ പ്രമുഖ നടനായ വൈ. ജി. മഹേന്ദ്രന്‍ നായകനും പൂര്‍ണ്ണിമാ ജയറാം, അരുണ എന്നിവരെ നായിക മാരാക്കി ‘ഊമക്കുയില്‍’, മമ്മൂട്ടി, ശോഭന ടീം അഭിനയിച്ച ‘യാത്ര’ എന്നീ ചിത്ര ങ്ങള്‍ മലയാള ത്തില്‍ ഒരുക്കി.

1982 ല്‍ കമല്‍ ഹാസന്‍, ശ്രീദേവി, സില്‍ക്ക് സ്മിത എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്ത തമിഴ് സിനിമ യായ ‘മൂന്നാംപിറ’ യിലൂടെ മികച്ച ഛായാ ഗ്രാഹ കനുള്ള ദേശീയ പുരസ്‌കാരം രണ്ടാമതും നേടി.

ഈ ചിത്രം പിന്നീട് ഇതേ ടീമിനെ വെച്ച് ‘സദ്മ’ എന്ന പേരില്‍ ഹിന്ദി യില്‍ റിമേക്ക് ചെയ്തു. ഇതിലൂടെ യാണ് ശ്രീദേവി, സില്‍ക്ക് സ്മിത എന്നിവര്‍ ബോളിവൂഡിലും സജീവ മായത്.

‘നെല്ല്’ എന്ന ചിത്രത്തിലെ ക്യാമറ വര്‍ക്കിനും ‘പ്രയാണം’,’ചുവന്ന സന്ധ്യകള്‍’ എന്നീ ചിത്രങ്ങളി ലൂടെ യും മികച്ച ഛായാ ഗ്രാഹ കനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ബാലു മഹേന്ദ്ര ക്കു ലഭിച്ചു. കൂടാതെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തി.

1988 ല്‍ സംവിധാനം ചെയ്ത ‘വീട്’ എന്ന സിനിമ ഏറ്റവും മികച്ച തമിഴ് സിനിമ യ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി. 1989 ല്‍ ‘സന്ധ്യാ രാഗം’ ഏറ്റവും മികച്ച കുടുംബ ചിത്ര ത്തിനുള്ള ദേശീയ പുരസ്‌കാരവും 1992 ല്‍ ‘വര്‍ണ്ണ വര്‍ണ്ണ പൂക്കള്‍’ ഏറ്റവും മികച്ച തമിഴ് സിനിമ യ്ക്കുള്ള ദേശീയ പുരസ്‌കാരവും കരസ്ഥമാക്കി.

അഴിയാത കോലങ്ങള്‍, മൂടുപനി, നീങ്കള്‍ കെട്ടവൈ, ഉന്‍ കണ്ണില്‍ നീര്‍ വഴിന്താല്‍, രെട്ടൈ വാല്‍ കുരുവി, മറുപടിയും, സതി ലീലാ വതി, രാമന്‍ അബ്ദുള്ള, ജൂലി ഗണപതി, അത് ഒരു കനാ ക്കാലം, തലൈമുറകള്‍ എന്നിവ യാണ് ബാലു മഹേന്ദ്ര ഒരുക്കിയ മറ്റു ചിത്രങ്ങള്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിജയിന്റെ തുപ്പാക്കിക്ക് വന്‍ സ്വീകരണം

November 13th, 2012

vijay-epathram

ഇളയ ദളപതി വിജയിന്റെ ദീപാവലി റിലീസായ തുപ്പാക്കിക്ക് കേരളത്തില്‍ വന്‍ സ്വീകരണം. രാവിലെ അഞ്ചരയ്ക്ക് നടന്ന ആദ്യ  ഷോയ്ക്ക് തന്നെ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ആരാധകര്‍ തീയേറ്ററുകള്‍ക്ക് സമീപം വലിയ വിജയിന്റെ ഫ്ലക്സുകളും, തോരണങ്ങളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. ഗജിനി, ഏഴാം അറിവ് എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം എ. ആര്‍. മുരുകദോസ് വിജയിനെ ആദ്യമായി  നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് തുപ്പാക്കി. ഒരു എൻകൌണ്ടർ സ്പെഷ്യലിസ്റ്റായാണ് വിജയ് എത്തുന്നത്. കാജല്‍ അഗര്‍ വാളാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ ജയറാമും ഒരു വേഷം ചെയ്യുന്നുണ്ട്. കേരളത്തിലെ 125 തീയേറ്ററുകളിലാണ് തുപ്പാക്കി റിലീസ് ചെയ്തിരിക്കുന്നത്. തീയേറ്റര്‍ സമരം തീര്‍ന്നതിന്റെ തൊട്ടു പിന്നാലെ ആണ് തമിഴ് ചിത്രത്തിന്റെ വരവ്. തമിഴ് സിനിമകള്‍ക്കും വിജയിനും ധാരാളം ആരാധകര്‍ ഉണ്ടെന്നതിനാല്‍  ഈ ചിത്രം കേരളത്തില്‍ നിന്നും കോടികള്‍ കളക്ട് ചെയ്യും. അതേ സമയം സമരം  മൂലം അയാളും ഞാനും തമ്മില്‍, ജവാന്‍ ഓഫ് വെള്ളിമല എന്നീ മലയാള ചിത്രങ്ങള്‍ക്ക് കടുത്ത നഷ്ടമാണ് ഉണ്ടായത്. അനവസരത്തില്‍ ഉണ്ടായ സമരം പ്രേക്ഷകരേയും തീയേറ്ററുകളില്‍ നിന്നും അകറ്റുവാന്‍ ഇടയാക്കി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « മൈഥിലിയുടെ ഐറ്റം ഡാ‍ന്‍സ്
Next » ഗ്ലാമറും ആക്ഷനുമായി നമിത തിരിച്ചെത്തുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine