ഷാരൂഖ് ഖാനും മോഹന്‍ലാലും ഒരു വേദിയില്‍

August 21st, 2011

srk-lal-epathram
കൊല്ലം: ബോളിവുഡിന്റെ താരരാജാവ് ഷാരൂഖ് ഖാനും മലയാള സിനിമയുടെ സ്വന്തം മോഹന്‍ ലാലും ഒരു വേദിയില്‍ വന്നപ്പോള്‍ കൊല്ലം   ആശ്രാമം മൈതാനത്ത്  ആവേശക്കടലിരമ്പം. താരശോഭയില്‍ മുങ്ങിയ ആശ്രാമം മൈതാനത്ത്   ആരാധകാര്‍ താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും ‘ജയ്’ വിളിച്ചും സന്തോഷം പ്രകടിപ്പിച്ചു. ഡോ.ബി.രവിപ്പിള്ളയുടെ ഹോട്ടല്‍ ‘ദ് റാവിസിന്റെ’ ഉദ്ഘാടനത്തിനാണ് രണ്ടു താരങ്ങളും കൊല്ലത്തെത്തിയത്. ഹോട്ടലിന്റെ ഉദ്ഘാടനം തേവള്ളിയിലാണെങ്കിലും ആരാധകരുടെ തിരക്ക് കണക്കിലെടുത്ത്  അഭിവാദ്യം ചെയ്യുന്നതിനാണ് ഷാരൂഖ് ഖാനും മോഹന്‍ ലാലും ആശ്രാമം മൈതാനത്ത് എത്തിയത്. ആശ്രാമം മൈതാനം മറ്റൊരു പൂരത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

ഐസ്ക്രീം കേസാണ് ചര്‍ച്ച ചെയ്തത്. വിഎസും റൗഫും

August 21st, 2011

vs-achuthanandan-epathram

തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോഴും ഐസ്ക്രീമിന് ചൂട് തന്നെ. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് വേണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു വി.എസും കെ.എ. റൗഫും നടത്തിയ കൂടികാഴ്ച പാര്‍ട്ടിക്കകത്തെ വിമതരെ ഒതുക്കാനാണെന്ന് ഓഡിയോ ടേപ്പ് അടക്കം മലയാള മനോരമ പുറത്ത് വിട്ടതിനു പിന്നാലെ റൗഫുമായി ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണു താന്‍ സംസാരിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ക്കെതിരേ താന്‍ സംസാരിച്ചു എന്നത് അടിസ്ഥാനരഹിതമാണ് . ഐസ്ക്രീം കേസിലെ പുനരന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണു റൗഫ് മറ്റാരോടെങ്കിലും സംസാരിച്ചുവെന്ന പേരില്‍ ചിലകാര്യങ്ങള്‍ വളച്ചൊടിച്ച് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയില്‍നിന്നു തനിക്ക് ഭീഷണിയുണ്ടെന്ന് അറിയിക്കാനാണു റൗഫ് വന്നുകണ്ടത്. നേരിട്ടുള്ള ഭീഷണികള്‍ നേരിടാന്‍ തയാറാണെന്നും എന്നാല്‍ അപായപ്പെടുത്താനാണു ശ്രമിക്കുന്നതെന്നും റൗഫ് തന്നോടു പറഞ്ഞു. ഇതു രേഖാമൂലം എഴുതിത്തന്നാല്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാമെന്നു റൗഫിനെ അറിയിച്ചെന്നു വിഎസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനു പിന്നില്‍ മലയാള മനോരയുടെ ചില സ്ഥാപിത താല്പര്യമാണെന്ന് അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ചര്‍ച്ചയെ വഴിതിരിച്ചു വിട്ടാല്‍ തീര്‍ച്ചയായും വിഎസും റൗഫും തിരിച്ചടിക്കും എന്ന ഉറപ്പുള്ളതിനാല്‍ മന്ത്രിസഭയില്‍ ശക്തനായ കുഞ്ഞാലിക്കുട്ടിയെ ഒതുക്കാന്‍ വീണ്ടും ഐസ്ക്രീം ചര്‍ച്ച സജ്ജീവമാക്കി നിര്‍ത്തുകയാണ് ഭരണ പക്ഷത്ത് തന്നെയുള്ളവരുടെ ലക്ഷ്യമെന്നും ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ പറയുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കരുണാകരന്‍ ഇഷ്ടമുള്ളവരെ മാത്രം സഹായിച്ച വ്യക്തി: ജി.കാര്‍ത്തികേയന്‍

August 20th, 2011

g-karthikeyan-epathram

കൊച്ചി: തനിക്ക് താല്പര്യമുള്ള വ്യക്തികളെ മാത്രമായിരുന്നു അദ്ദേഹം സഹായിച്ചതെന്നും ഒപ്പം നിന്നവരെയെല്ലാം സഹായിച്ച വ്യക്തിയാണ് ലീഡര്‍ കെ.കരുണാകരനെന്ന പറച്ചിലിന് ഒരു ഭേദഗതിയുണ്ടെന്നും സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍. കൊച്ചിയില്‍ ലീഡര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുമ്പോളായിരുന്നു ലീഡറെ കുറിച്ചുള്ള പതിവു വിശേഷണത്തെ കാര്‍ത്തികേയന്‍ തിരുത്തിയത്. നക്സലിസത്തെ അടിച്ചമര്‍ത്തിയതിനെ പറ്റി സൂചിപ്പിക്കവെ അടിയന്തരാവസ്ഥയുടെ പേരില്‍ ജയറാം പടിക്കലിനോടും, ലക്ഷ്മണയോടും കേരളം കാണിച്ചത് നന്ദികേടാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കരുണാകനുണ്ടായിരുന്നപ്പോള്‍ രൂപീകരിക്കപ്പെട്ട തിരുത്തല്‍ വാദി ഗ്രൂ‍പ്പിനെ ന്യായീകരിച്ചുകൊണ്ട് താന്‍ അന്നെടുത്ത നിലപാട് ശരിയായിരുന്നു എന്ന് കാര്‍ത്തികേയന്‍ പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വര്‍ണ്ണ വിലയില്‍ റെക്കോര്‍ഡ്‌

August 20th, 2011

gold-price-gains-epathram

കൊച്ചി: സ്വര്‍ണ്ണ വില ചരിത്രത്തിലാദ്യമായി 20,000 ഭേദിച്ചു. ആഗോള വിപണിയില്‍ സ്വര്‍ണവില പുതിയ റെക്കോഡിലെത്തുകയും ഓഹരിവിപണികള്‍ ഇടിയുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്ത പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച സ്വര്‍ണവില കേരളത്തില്‍ രണ്ടുതവണ കയറി. ഇതോടെ പവന് 20,520 രൂപയായി, ഗ്രാമിന് 2565 രൂപ.

വെള്ളിയാഴ്ച രാവിലെ വില 480 രൂപ വര്‍ധിച്ചതോടെ 20,320 രൂപയിലെത്തിയിരുന്നു.  ഉച്ചയ്ക്ക് 12 മണിയോടെ 200 രൂപകൂടി ഉയര്‍ന്നതോടെ വില 20,520-ലെത്തി. തങ്കവിലയില്‍ ഗ്രാമിന് 80 രൂപയുടെ വര്‍ധനയുണ്ടായതോടെ വില 2815 രൂപയായി. ഇന്ത്യയില്‍ പുതിയ വിവാഹസീസണിന് തുടക്കമായതും സ്വര്‍ണത്തിന് ഉണര്‍വായി.

അമേരിക്ക വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതിവീഴുമോ എന്ന ആശങ്കയും യൂറോപ്പിലെ കടക്കെണിയും മൂലം നിക്ഷേപകര്‍ ഓഹരിയും ബോണ്ടുകളും വിറ്റഴിക്കല്‍ തുടരുകയാണ്. ഒപ്പം ഉത്പന്നങ്ങളായ ചെമ്പ്, നിക്കല്‍, ക്രൂഡോയില്‍, കാരീയം, സിങ്ക്, അലൂമിനിയം എന്നിവയും വിറ്റഴിച്ച് സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. ഒരു പരിധിവരെ വെള്ളിയിലും വില്പന നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിസന്ധിയിലെ ആസ്തിയായ സ്വര്‍ണം ദിവസേനയെന്നോണം പുതിയ റെക്കോഡ് സൃഷ്ടിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

നാല് കാട്ടാനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

August 19th, 2011

 പത്തനംതിട്ട: വിനോദ സഞ്ചാര കേന്ദ്രമായ ഗവിയ്ക്ക് സമീപം നാല് കാട്ടാനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഒരു മോഴയും, പിടിയാനയും, രണ്ടു കുട്ടിയാനകളുമാണ് ചരിഞ്ഞത്. പ്ലാപ്പിള്ളി വനമേഘലയിലെ ഉള്‍ക്കാട്ടിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനില്‍ തട്ടിയാണ് ആനകള്‍ക്ക് ഷോക്കേറ്റതെന്ന് കരുതുന്നു. അടിക്കാടുകള്‍ വളര്‍ന്ന് വൈദ്യുതി ലൈനില്‍ തട്ടുകയും അതു വഴി കടന്നു പോകുകയായിരുന്ന ആനകള്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. എന്നാല്‍ ഇടിമിന്നലേറ്റാണ് ആനകള്‍ ചരിഞ്ഞതെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നേരത്തെയും ഈ പ്രദേശത്ത് ഷോക്കേറ്റ് കുട്ടിയാനയടക്കം ആനകള്‍ ചരിഞ്ഞിട്ടുണ്ട്. സംഭവ സ്ഥലത്തേക്ക് ഡി.എഫ്.ഒ അടക്കം ഉള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യാത്ര തിരിച്ചിട്ടുണ്ട്. ആനകളുടെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ കൃത്യമായ മരണകാരണം അറിയുകയുള്ളൂ.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ് വിടപറഞ്ഞു
Next »Next Page » സ്വര്‍ണ്ണ വിലയില്‍ റെക്കോര്‍ഡ്‌ »



  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine