ക്ലാസില്‍ മലയാളം പറഞ്ഞതിന് ആയിരം രൂപ പിഴ

August 26th, 2011

തൃശ്ശൂര്‍: മാളയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ക്ലാസില്‍ മലയാളം സംസാരിച്ചതിന് വിദ്യാര്‍ഥികള്‍ക്ക് ആയിരം രൂപ വീതം പിഴയിട്ടു. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികളെയാണ് ശിക്ഷണ നടപടിക്ക് വിധേയരാ‍ക്കിയത്. വ്യാഴാഴ്ചയ്ക്ക് മുമ്പ് പിഴയടക്കുവാനായിരുന്നു സ്കൂള്‍ അധികൃതരുടെ നിര്‍ദ്ദേശം. എന്നാല്‍ രണ്ടു വിദ്യാര്‍ഥികള്‍ മാത്രമേ പിഴയടക്കുവാന്‍ തയ്യാറായുള്ളൂ. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്നും പുറത്താക്കി. ഇത്രയും വലിയ തുക പിഴ ഈടാക്കുന്നതിനെതിരെ രക്ഷിതാക്കളും രംഗത്തെത്തി. ഒരു വിദ്യാര്‍ഥിക്ക് ആയിരം രൂപ വെച്ച് പിഴ ഈടാക്കിയാ‍ല്‍ ഒരു ലക്ഷത്തിലധികം രൂപ പിഴയിനത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് ലഭിക്കും എന്ന് കണക്കാക്കപ്പെടുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മംഗലാപുരം വിമാന ദുരന്തം, 75 ലക്ഷം രൂപ നഷടപരിഹാരം കോടതി സ്റ്റേ ചെയ്തു

August 25th, 2011

mangalore-plane-crash-epathram

കൊച്ചി: മംഗലാപുരം വിമാന അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ രാജ്യാന്തര മാനദണ്ഡമനുസരിച്ച്‌ 75 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗില്‍ ബെഞ്ച്‌ ഉത്തരവ്‌ ഡിവിഷന്‍ ബെഞ്ച്‌ സ്‌റ്റേ ചെയ്‌തു. എയര്‍ ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഡിവിഷന്‍ ബെഞ്ച്‌ സ്‌റ്റേ അനുവദിച്ചത്‌. മരിച്ചവരുടെ പ്രായവും ജോലിയും പരിഗണിക്കാതെ നഷ്‌ടപരിഹാരം നല്‍കുന്നത്‌ ശരിയല്ലെന്ന്‌ ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവില്‍ പറയുന്നു. 2010 മെയിലുണ്ടായ വിമാനദുരന്തത്തില്‍ 158 പേര്‍ക്കാണ്‌ ജീവന്‍ നഷ്‌ടമായത്‌. നഷ്‌ടപരിഹാരം നല്‍കാനുള്ള സിംഗിള്‍ ബെഞ്ച്‌ വിധി വ്യോമയാന മന്ത്രാലയം സ്വാഗതം ചെയ്‌തതിനു തൊട്ടുപിന്നാലെയാണ്‌ എയര്‍ ഇന്ത്യ അപ്പീല്‍ നല്‍കിയത്‌.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

തേക്കടി ബോട്ടപകടം കെ. ടി. ഡി. സിക്ക് വീഴ്ച പറ്റി: അന്വേഷണ കമ്മീഷന്‍

August 25th, 2011

thekkady boat tragedy-epathram

തിരുവനന്തപുരം: കാര്യക്ഷമതയില്ലാത്ത ബോട്ട് വാങ്ങിയതില്‍ കെ.ടി.ഡി.സിക്ക് വീഴ്ചപറ്റിയെന്നും ബോട്ടിന്റെ രൂപകല്‍പനയിലെ അപാകവും കാര്യക്ഷമതയില്ലായ്മയുമാണ് തേക്കടി ബോട്ട് ദുരന്തത്തിന് ഇടയാക്കിയതെന്നും പറയുന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ജസ്റ്റിസ് ഇ. മൊയ്തീന്‍ സര്‍ക്കാരിന് നല്‍കി. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി 22 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ 232 പേജ് വരുന്ന റിപ്പോര്‍ട്ടാണ് കമ്മീഷന്‍ സമര്‍പ്പിച്ചത്. അപകടമുണ്ടാകുന്ന സമയത്ത് യാത്രക്കാര്‍ക്ക് രക്ഷപ്പെടുന്നതിനായി ബോട്ടുകളില്‍ സുരക്ഷാ സംവിധാനം സജ്ജമാക്കണമെന്നും വിനോദ സഞ്ചാരത്തിനായി സര്‍ക്കാരിന്റെ അധീനതയിലുള്ള ബോട്ട് മാത്രമേ ഉപയോഗിക്കാവൂവെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. 40 ലക്ഷം രൂപയ്ക്ക് തമിഴ്‌നാട്ടിലെ വിഘ്‌നേശ്വര മറൈന്‍ എന്‍ജിനിയറിങ് കമ്പനിയാണ് കെ.ടി.ഡി.സിക്ക് ബോട്ട് നിര്‍മിച്ചുനല്‍കിയത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് ബോട്ട് വാങ്ങിയത്. തേക്കടി തടാകത്തില്‍ 2009 സപ്തംബര്‍ 30ന് കെ.ടി.ഡി.സി.യുടെ ജലകന്യക എന്ന ഫൈബര്‍ ബോട്ട് മറിഞ്ഞ് 45 യാത്രക്കാരാണ് അന്ന് മരിച്ചത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജകുടുംബം വിമര്‍ശനത്തിന്‌ അതീതരല്ല: തോമസ്‌ ഐസക്‌

August 23rd, 2011

Thomas_Isaac-epathram

തിരുവനന്തപുരം: തിരുവിതാംകൂര്‍ മഹാരാജാവ്‌ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന്‌ സ്വര്‍ണം കടത്തുന്നുവെന്ന പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്റെ പ്രസ്താവനയെ അനുകൂലിച്ചു കൊണ്ട് തോമസ്‌ ഐസക്‌ രംഗത്ത്‌ വന്നു. രാജവാഴ്ചയും രാജ ഭരണത്തെയും എതിര്‍ത്തു കൊണ്ടാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇവിടെ വേരുറപ്പിച്ചതെന്നും രാജ കുടുംബം വിമര്‍ശനങ്ങള്‍ക്ക് അതീതരായിരിക്കണമെന്നില്ലെന്നും വി. എസിന്റെ പ്രസ്ഥാവാന പൊതു സമൂഹം ചര്‍ച്ചക്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം ഗൌരവത്തില്‍ കാണണമെന്നും ഐസക്‌ കൂട്ടിച്ചേര്‍ത്തു. വി എസിന്റെ ഈ പ്രസ്താവനയെ അനുകൂലിച്ചു കൊണ്ട് തോമസ്‌ ഐസക്ക്‌ അല്ലാതെ പാര്‍ട്ടിക്കകത്ത് നിന്നുപോലും ആരും രംഗത്ത് വന്നില്ല എന്നത് ശ്രദ്ധേയമാണ്. ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും വി എസിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മൂന്ന് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു

August 23rd, 2011

കണ്ണൂര്‍: പയ്യന്നൂര്‍ ഓപണ്‍ ഫ്രെയിമിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു. ദിവസം വൈകീട്ട് 6:30നു പയ്യനൂര്‍ കൈരളി മിനി ഓഡിറ്റോറിയത്തില്‍ സിനിമ പ്രദര്‍ശനം തുടങ്ങും. ആഗസ്റ്റ് 28 നു പരേഷ് മോകാഷി യുടെ മറാത്തി ചിത്രമായ ‘ഹരിശ്ചന്ദ്രചി ഫാക്ടറി’, 29നു എമിര്‍ കുസ്റ്ററിക്കോയുടെ ‘അണ്ടര്‍ഗ്രൗണ്ട്’, 30നു ശബ്നം വീരമണിയുടെ ‘കോയി സുന്‍താ ഹെ’ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗോപി കോട്ടമുറിക്കലിനെതിരെ തെളിവെടുപ്പ്
Next »Next Page » രാജകുടുംബം വിമര്‍ശനത്തിന്‌ അതീതരല്ല: തോമസ്‌ ഐസക്‌ »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine