പാക്കിസ്ഥാനിൽ അനിശ്ചിതത്വം

January 16th, 2013

anti-us-rally-pakistan-epathram

ഇസ്ലാമാബാദ് : പാക്കിസ്ഥാൻ പ്രധാനമന്ത്രി രാജാ പർവേസ് അഷറഫിനെ അറസ്റ്റ് ചെയ്യാൻ സുപ്രീം കോടതി അറസ്റ്റ് ചെയ്തതോടെ പാക്കിസ്ഥാനിൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തു. സുപ്രീം കോടതിയുടെ ഉത്തരവിന് ഏതാനും മണിക്കൂറുകൾ മുൻപാണ് പാക്കിസ്ഥാന്റെ രാഷ്ട്രീയ രംഗത്ത് അടുത്ത കാലത്തായി വൻ ചലനങ്ങൾ സൃഷ്ടിച്ച കാനഡക്കാരൻ മത – രാഷ്ട്രീയ നേതാവായ താഹിർ ഉൾ ഖദ്രി പാക്ക് പാർലമെന്റ് പിരിച്ചു വിടണം എന്ന ആവശ്യം ഉന്നയിച്ച് ലക്ഷക്കണക്കിന് ആളുകളുടെ പിന്തുണയോടെ പാർലമെന്റ് ഉപരോധം നടത്തിയത്. പ്രധാനമന്ത്രിയുടെ അറസ്റ്റ് പ്രഖ്യാപനം പുറത്തു വന്നപ്പോൾ വൻ ആരവത്തോടെയാണ് പാർലമെന്റ് ഉപരോധിക്കുന്ന ഖദ്രിയുടെ സംഘം ഇതിനെ വരവേറ്റത്. തങ്ങളുടെ ലക്ഷ്യത്തിന്റെ പാതി കഴിഞ്ഞു എന്നായിരുന്നു ഖദ്രിയുടെ പ്രതികരണം. തന്റെ പ്രഭാഷണത്തിന്റെ അടുത്ത പകുതി നാളെ അവസാനിക്കുമ്പോഴേക്കും ലക്ഷ്യം പൂർത്തിയാവും എന്നും ഖദ്രി പാൿ ജനതയെ അഭിസംബോധന ചെയ്ത് അറിയിച്ചു.

പാക്കിസ്ഥാനിലെ ജനാധിപത്യ പ്രക്രിയയെ തുരങ്കം വെയ്ക്കാനുള്ള വിദേശ ശക്തികളുടെ പദ്ധതിയുമായി പൊടുന്നനെ പ്രത്യക്ഷപ്പെട്ട ഏജന്റാണ് ഖദ്രി എന്നും ആരോപണമുണ്ട്. ജുഡീഷ്യറിയേയും സൈന്യത്തേയും വാനോളം പുകഴ്ത്തിയായിരുന്നു ഖദ്രിയുടെ നേരത്തേയുള്ള പ്രഭാഷണം. ഇതിന് തൊട്ട് പിന്നാലെയാണ് പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള സുപ്രീം കോടതിയുടെ ഉത്തരവ്.

രാഷ്ട്രീയ പ്രതിസന്ധിയെ മറി കടക്കാൻ ഇന്ത്യയുമായി യുദ്ധം പ്രഖ്യാപിക്കുന്ന ചരിത്രമുള്ളത് ഈ വിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ത്യയിലെ ജനാധിപത്യം പാളുന്നു എന്ന് ചൈനീസ് പത്രം

January 1st, 2013

fishermen-fast-against-nuclear-plant-epathram

ബെയ്ജിങ് : ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മയും സമൂഹത്തിൽ നില നിൽക്കുന്ന അസമത്വവുമാണ് ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിലൂടെ വെളിപ്പെട്ടത് എന്ന് പ്രമുഖ ചൈനീസ് പത്രമായ ഗ്ലോബൽ ടൈംസ് അഭിപ്രായപ്പെട്ടു. ചില തൽപ്പര കക്ഷികളുടേയും ന്യൂനപക്ഷമായ ഒരു വരേണ്യ വർഗ്ഗത്തിന്റെയും കൈകളിലാണ് ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ നിയന്ത്രണം. ഇതാണ് ഇത്തരം പ്രതിഷേധ പ്രകടനങ്ങളും അഴിമതി വിരുദ്ധ പ്രകടനങ്ങളുമായി സാധാരണ ജനത്തിന്റെ പ്രതികരണം ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്നതിന്റെ അടിസ്ഥാന കാരണം. സാമൂഹികമായ അനീതിക്കെതിരെ ഫലപ്രദമായി നിലകൊള്ളാൻ വ്യവസ്ഥിതിക്ക് കഴിയുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടുകൾ സ്വീകരിക്കുവാനും അധികാര വർഗ്ഗം തയ്യാറാവുന്നു.

ഇന്ത്യയിലെ സംഭവ വികാസങ്ങൾ ചൈനക്ക് ഒട്ടേറെ പാഠങ്ങൾ നൽകുന്നു. അറുപത് വർഷം മുൻപ് ഇന്ത്യയിലും ചൈനയിലും സമാനമായ വികസന അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്. എന്നാൽ സമ്പദ് വ്യവസ്ഥ സുതാര്യമാക്കിയതോടെ ചൈനയിൽ വൻ പുരോഗതി ഉണ്ടായി. ഇന്ന് ഇന്ത്യ ചൈനയേക്കാൾ വികസനത്തിന്റെ കാര്യത്തിൽ 10 വർഷത്തോളം പുറകിലാണ്. സാമൂഹിക പുരോഗതിയുടെ കാര്യത്തിൽ 30 വർഷം പുറകിലാണ് ഇന്ത്യ. എന്നിട്ടും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥിതി എന്നത് കാരണം പാശ്ചാത്യ സമൂഹം ഇന്ത്യയിൽ ഒട്ടേറെ പ്രത്യാശ വെച്ചു പുലർത്തുന്നു. എന്നാൽ സമൂഹത്തിലെ അസമത്വവും ജനാധിപത്യത്തിന്റെ കാര്യക്ഷമതയില്ലായ്മയും ഈ സാദ്ധ്യതയെ ദോഷകരമായി ബാധിക്കുന്നു. നീതിന്യായ വ്യവസ്ഥയുടെ പരാജയവും സർക്കാരിന്റെ തണുപ്പൻ സമീപനവും ലോകമെങ്ങും വിമർശന വിധേയമാവുകയാണ് എന്നും പത്രം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാൻ യൂട്യൂബ് വീണ്ടും നിരോധിച്ചു

December 30th, 2012

youtube-ban-epathram

ഇസ്ലാമാബാദ് : പ്രവാചകനെ നിന്ദിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചതിനെ തുടർന്ന് പാക്കിസ്ഥാനിൽ യൂട്യൂബിന് എതിരെ ഏർപ്പെടുത്തിയ നിരോധനം പാക്കിസ്ഥാൻ നീക്കം ചെയ്ത് മൂന്ന് മിനിറ്റുകൾക്കകം വീണ്ടും ഏർപ്പെടുത്തി. യൂട്യൂബിന്റെ നിരോധനം പാക്കിസ്ഥാനിൽ വൻ തോതിൽ ചർച്ചകൾക്ക് കാരണമായിരുന്നു. വിവാദമായ ചിത്രം നീക്കം ചെയ്തു എന്നും ഇനി ലഭ്യമാകില്ല എന്നുമുള്ള ഉറപ്പിനെ തുടർന്നായിരുന്നു നിരോധനം നീക്കം ചെയ്യാൻ അധികൃതർ തയ്യാറായത്. എന്നാൽ നിരോധനം നീക്കം ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വിവാദ വീഡിയോ ഇപ്പോഴും സൈറ്റിൽ ലഭ്യമാണ് എന്ന് മനസ്സിലാക്കിയതിനെ തുടർന്ന് നിരോധനം വീണ്ടും ഏർപ്പെടുത്തുകയാണ് ഉണ്ടായത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗർഭച്ഛിദ്രത്തിനെതിരെ കത്തോലിക്കാ സഭയുടെ ക്രിസ്മസ് സന്ദേശം

December 26th, 2012

pastor-epathram

ഡബ്ലിൻ : ഗർഭച്ഛിദ്രം അനുവദിക്കാഞ്ഞതിനെ തുടർന്ന് ഇന്ത്യൻ വനിത മരിച്ച സാഹചര്യത്തിൽ അയർലൻഡിലെ ഗർഭച്ഛിദ്ര നിയമങ്ങളിൽ ഭേദഗതി വരുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ അയർലൻഡിലെ കത്തോലിക്കാ മേധാവി ക്രിസ്മസ് ദിന സന്ദേശം നൽകി. ജീവന് ഉള്ള അവകാശം മൌലികമാണെന്നും ഇത് വിശ്വസിക്കുന്ന എല്ലാവരും തങ്ങളുടെ അഭിപ്രായം തങ്ങളുടെ ജന പ്രതിനിധികളെ അറിയിക്കണം എന്നുമാണ് തന്റെ ക്രിസ്മസ് ദിന സന്ദേശത്തിൽ അയർലൻഡിലെ കത്തോലിക്കാ സഭയുടെ പരമോന്നത നേതാവ് കർദ്ദിനാൾ ഷോൺ ബ്രാഡി വിശ്വാസികളോട് ആഹ്വാനം ചെയ്തത്.

ജീവനു ഭീഷണി ഉണ്ടായിട്ടും കത്തോലിക്കാ രാജ്യമാണെന്ന ന്യായം പറഞ്ഞ് ഐറിഷ് ആശുപത്രി അധികൃതർ 31 കാരിയായ ദന്ത ഡോക്ടർ സവിതയ്ക്ക് ഗർഭച്ഛിദ്രം നിഷേധിച്ചതിനെ തുടർന്ന് അവർ മരണമടഞ്ഞ സംഭവം വൻ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു.

savita-halappanavar-epathram

ഗർഭച്ഛിദ്രത്തിന് അനുമതി നൽകാത്ത ഒരേ ഒരു യൂറോപ്യൻ രാജ്യമാണ് അയർലൻഡ്. സവിതയുടെ മരണത്തെ തുടർന്ന് ഇതിൽ പരിമിതമായ അയവ് വരുത്താനുള്ള നീക്കത്തിലാണ് സർക്കാർ. ഗർഭിണിയായ സ്ത്രീയുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിൽ ഗർഭച്ഛിദ്രം അനുവദിക്കാനാണ് പ്രധാനമന്ത്രി എൻഡാ കെന്നിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. ഈ ഒരു അവകാശം ഒരു സർക്കാരിനും നിഷേധിക്കാൻ ആവില്ല എന്ന് കഴിഞ്ഞ ദിവസം കെന്നി പറയുകയുമുണ്ടായി.

1992ൽ അയർലൻഡ് സുപ്രീം കോടതി ഗർഭച്ഛിദ്രത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ പിന്നീട് വന്ന സർക്കാരുകൾ ഇത് നിയമമാക്കുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയായിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കടല്‍ കൊല നടത്തിയ നാവികര്‍ക്ക് ഇറ്റാലിയന്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ വിരുന്ന് സല്‍ക്കാലം

December 24th, 2012

റോം: കേരള കടത്തീരത്തിനടുത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കടലില്‍ വച്ച് വെടിവെച്ച് കൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ജന്മ നാട്ടില്‍ വന്‍ വരവേല്പ്. കേരള ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍ പോയ ഇവര്‍ക്ക് ഇറ്റാലിയന്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ സ്വീകരണം നല്‍കി. കൊലക്കേസില്‍ പ്രതികളായ സാല്‍‌വത്തോറ ജിറോണിനേയും ലത്തോറെ മാസിമിലിയാനോ എന്നീ നാവികരെ മുത്തം നല്‍കിക്കൊണ്ടാണ് ഇറ്റാലിയന്‍ പ്രസിഡണ്ട് ജോര്‍ജോ നപോളിറ്റാനോ സ്വീകരിച്ചതെന്ന് വാര്‍ത്തയുണ്ട്. ചടങ്ങില്‍ ഇറ്റാലിയന്‍ വിദേശകാര്യ അംന്ത്രി ജൂലിയോ ടെര്‍സി, പ്രതിരോധ മന്ത്രി ജ്യാബാവ്‌ലോ ഡി പാവ്‌ല തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഫ്രാറ്റലി ഡി ഇറ്റാലിയ- സെന്‍‌ട്രോഡെസ്ട്ര ഡി നഷ്‌ണല്‍ എന്ന ഇറ്റാലിയന്‍ യാഥാസ്ഥിതിക ദേശീയ വാദി കക്ഷി ഇരുവരേയും പാര്‍ളമെന്റിലേക്ക് മത്സരിപ്പിക്കുവാന്‍ സ്വീറ്റു നല്‍കുമെന്ന് വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തുടക്കം മുതലേ ഇറ്റലി കടല്‍ക്കൊലയില്‍ പ്രതികളായ നാവികര്‍ക്ക് വേണ്ടി ശക്തമായ നീക്കങ്ങള്‍ നടത്തി വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറ്റാലിയൻ പാർലമെന്റ് പിരിച്ചു വിട്ടു

December 23rd, 2012

mario-monti-epathram

റോം : ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് ഉറപ്പാക്കിക്കൊണ്ട് ഇറ്റലിയുടെ രാഷ്ട്രത്തലവൻ പാർലമെന്റ് പിരിച്ചു വിട്ടതായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മാറിയോ മോണ്ടി രാജി വെച്ചതിനെ തുടർന്നാണ് ഈ നടപടി. അടുത്ത തെരഞ്ഞെടുപ്പിൽ മോണ്ടിയുടെ നിലപാട് എന്തായിരിക്കും എന്നാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഫെബ്രുവരി 24, 25 തിയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. അഭിപ്രായ വോട്ടെടുപ്പുകളിൽ മൂന്നോ നാലോ സ്ഥാനം മാത്രമാണ് മോണ്ടിക്ക് ലഭിക്കുന്നത്. ഈ കാരണത്താൽ തന്നെ അദ്ദേഹം ഇത്തവണ മൽസരിക്കില്ല എന്ന് പൊതുവെ കരുതപ്പെടുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ലോകം അവസാനിച്ചില്ല; ചൈനയില്‍ ആയിരങ്ങള്‍ അറസ്റ്റില്‍

December 22nd, 2012

china-end-of-the-world-epathram

ബെയ്ജിങ് : നിങ്ങള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ ഒരു കാര്യം ഉറപ്പാണ്. ലോകം അവസാനിച്ചിട്ടില്ല. മായന്‍ കലണ്ടര്‍ പ്രകാരം ലോകം അവസാനിക്കുന്ന ദിവസമായിരുന്നു ഇന്നലെ എന്നും പറഞ്ഞ് ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ കോലാഹലങ്ങള്‍ ചില്ലറയല്ല. ലോകം അവസാനിക്കുന്നു എന്ന വാര്‍ത്ത പ്രചരിപ്പിച്ചു ജനങ്ങളെ പരിഭ്രാന്തരാക്കി എന്ന കുറ്റത്തിന് ചൈനയില്‍ ആയിരക്കണക്കിന്‌ ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. “സര്‍വ്വ ശക്തനായ ദൈവം” എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ക്രിസ്തീയ വിഭാഗത്തിലെ അംഗങ്ങളാണ്‌ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും. 1990ല്‍ ആരംഭിച്ച ഈ മത വിഭാഗം കുറച്ചു നാളായി ലോകാവസാനത്തെ കുറിച്ച് പൊതുജനത്തെ ഉദ്ബോധിപ്പിക്കാന്‍ തുടങ്ങിയിട്ട്. ഇതോടൊപ്പം ചുവന്ന ഡ്രാഗണ്‍ എന്ന് അറിയപ്പെടുന്ന ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നശിപ്പിക്കുവാനും ഇവര്‍ ആളുകളെ ആഹ്വാനം ചെയ്തു വന്നു. ചൈനയില്‍ ഉടനീളം ലോകാവസാനത്തിന്റെ വക്താക്കള്‍ ഇതേ സംബന്ധിച്ചുള്ള ലഘു ലേഘനങള്‍ വിതരണം ചെയ്യുകയും ഉച്ചഭാഷിണികള്‍ ഉപയോഗിച്ച് ലോകാവസാന സന്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇവരെയൊക്കെ പോലീസ് പിടികൂടുകയും ചെയ്തു. ഇത്തരം പ്രചരണത്തെ തുടര്‍ന്ന് ഭയഭീതരായ പലരും വന്‍ തോതില്‍ ഭക്ഷണ സാധനങ്ങളും മറ്റും വാങ്ങി സംഭരിച്ചത് പ്രശ്നത്തെ വീണ്ടും വഷളാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റഷ്യൻ പേടകം അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക്

December 19th, 2012

soyuz-rocket-epathram

ബൈകൊനൂർ : റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകം മൂന്ന് ബഹിരാകാശ യാത്രികരേയും കൊണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചു. കസാക്കിസ്ഥാനിലെ റഷ്യൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ബുധനാഴ്ച്ച വൈകീട്ട് 6:12ന് പേടകത്തെ ഒരു കൂറ്റൻ റഷ്യൻ റോക്കറ്റ് ശൂന്യാകാശത്തിലേക്ക് വിക്ഷേപിച്ചത്. റഷ്യക്കാരനായ റോമൻ റൊമനെങ്കോ, അമേരിക്കക്കാരനായ ടോം മാർഷ്ബേൺ, കാനഡക്കാരൻ ക്രിസ് ഹാഡ്ഫീൽഡ് എന്നിവരാണ് പേടകത്തിൽ ഉള്ളത്. ഇവർ രണ്ട് ദിവസത്തിനകം ബഹിരാകാശ നിലയത്തിൽ എത്തും എന്നാണ് കണക്കാക്കപ്പെടുന്നത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇപ്പോൾ വേറെ മൂന്ന് ശൂന്യാകാശ യാത്രികർ താമസമുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ അഞ്ച് യു.എന്‍. പോളിയോ വാക്സിനേഷന്‍ പദ്ധതി പ്രവര്‍ത്തകരെ വെടിവെച്ച് കൊന്നു

December 19th, 2012

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ പോളിയോ‍ പ്രതിരോധ തുള്ളിമരുന്ന് വിതരണം നടത്തുന്ന അഞ്ചു സ്ത്രീകളെ വെടിവെച്ച് കൊന്നു. യു.എന്‍.ആഭിമുഖ്യത്തിലുള്ള പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതി പ്രകാരം രാജ്യവ്യാപകമായി നടന്ന വാക്സിനേഷന്‍ പദ്ധതിയുടെ ഭാഗമായി ഇവര്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. രാജ്യമൊട്ടാകെ മൂന്ന് ദിവസത്തെ പരിപാടിയായിരുന്നു ഉണ്ടായിരുന്നത്. രണ്ടാം ദിവസമാണ് ഇവരെ കൊലപ്പെടുത്തിയത്. പോ‍ളിയോ പ്രതിരോധ പ്രവര്‍ത്തനത്തിനെതിരെ ചില മത തീവ്രവാദികള്‍ രംഗത്തെത്തിയിരുന്നു. ആക്രമണത്തെ തുടര്‍ന്ന് പോളിയോ പ്രതിരോധ മരുന്നിന്റെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി പാക്കിസ്ഥാന്‍ ആരോഗ്യ വകുപ്പ് പറഞ്ഞു.

ഭൂമുഖത്തുനിന്നും പോളിയോ തുടച്ചു നീക്കുവാനുള്ള പരിപാടിയാണ് യു.എന്‍ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്. എന്നാല്‍ പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ തുടങ്ങി മത തീവ്രവാദികള്‍ക്ക് സ്വാധീനമുള്ള മേഘലകളില്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. വാക്സിനേഷന്‍ പ്രോഗ്രാമുകളെ പാശ്ചാത്യ ഗൂഢാലോചനയായാണ് ഇവര്‍ ആരോപിക്കുന്നത്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൊലയുടെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

- എസ്. കുമാര്‍

അഭിപ്രായം എഴുതുക »

ഇറാഖിൽ സ്ഫോടന പരമ്പര

December 18th, 2012

Iraq-explosion-epathram

ബാഗ്ദാദ് : ഇറാഖിൽ വിവിധ സ്ഥലങ്ങളിലായി നടന്ന നിരവധി സ്ഫോടനങ്ങളിൽ 25 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇറാഖ് സർക്കാരും കുർദ് ന്യൂനപക്ഷവും തമ്മിൽ നിലനിൽക്കുന്ന സംഘർഷത്തെ ആളിക്കത്തിച്ച് രാജ്യമെമ്പാടും വർഗ്ഗീയ വിദ്വേഷം പടർത്താനുള്ള ഭീകരരുടെ ശ്രമമാണിത് എന്ന് കരുതപ്പെടുന്നു. സുന്നി ഷിയാ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷവും അനുദിനം വർദ്ധിച്ചു വരികയാണ്. സ്വന്തമായ ഭാഷയും മത വിശ്വാസങ്ങളുമുള്ള ഷബൿ വിഭാഗം താമസിക്കുന്ന ഗ്രാമത്തിലാണ് ഏറ്റവും അധികം മരണം സംഭവിച്ചത്. ഇവിടെ നടന്ന ബോംബ് സ്ഫോടനത്തിൽ 7 പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്റ്റീഫൻ ഹോക്കിങ്ങിന് യൂറി മിൽനർ പുരസ്കാരം
Next »Next Page » പാക്കിസ്ഥാനില്‍ അഞ്ച് യു.എന്‍. പോളിയോ വാക്സിനേഷന്‍ പദ്ധതി പ്രവര്‍ത്തകരെ വെടിവെച്ച് കൊന്നു »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine