സുരാജ് പിന്നണി ഗായകനാകുന്നു

June 26th, 2014

suraj-venjaramoodu-pedithondan-movie-ePathram
ഗുരുവായൂർ : മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥ മാക്കിയ സുരാജ് വെഞ്ഞാറ മൂട് നായക നായി അഭിനയി ക്കുന്ന ‘പേടി തൊണ്ടൻ’ എന്ന സിനിമ റിലീസ് ചെയ്യാൻ തയ്യാറായി.

ഡോക്ടര്‍ രമേഷ് നമ്പ്യാര്‍ അവതരിപ്പിക്കുന്ന ഈ സിനിമ യിലൂടെ പിന്നണി ഗായകന്റെ റോളില്‍ സുരാജ് എത്തുക യാണ്.

“അങ്ങട്ടു കിട്ടേണ്ട” എന്നു തുടങ്ങുന്ന ഗാന ത്തിലൂ ടെയാണ് സുരാജ്, അഭിനയ ത്തിനു പുറമെ പാട്ടു കാരനു മാകുന്നത്. തിരുവനന്തപുരം ശൈലി യിലൂടെ സിനിമ യിൽ ശ്രദ്ധേയ നായ സുരാജ്, ഈ ചിത്ര ത്തിൽ വടക്കെ മലബാര്‍ ശൈലി യിലുള്ള ഗാന മാണ് ആലപിക്കുന്നത്.

ഈ ഗാനത്തിന്റെ രചന : പ്രസന്ന കുമാർ, സംഗീത സംവിധാനം : അജിത് കുമാര്‍.

പ്രദക്ഷിണം, ഇംഗ്ലീഷ് മീഡിയം തുടങ്ങിയ ചിത്ര ങ്ങളിലൂടെ ശ്രദ്ധേയ നായ പ്രദീപ്‌ ചൊക്ലി സംവിധാനം ചെയ്യുന്ന ‘പേടിത്തൊണ്ടൻ’ അനശ്വര സിനിമാസ് നിർമ്മിക്കുന്നു. സി. ഇ. ഓ. വിജീഷ് മണി.

സുരാജ്, മധുപാൽ, ശിവജി ഗുരുവായൂർ , ശ്രീഹരി, അനുശ്രീ തുടങ്ങിയ താര ങ്ങളോടൊപ്പം ഉല്ലാസ് പന്തളം, ബിനു അടിമാലി, സിനാജ് തുടങ്ങിയ മിമിക്രി കലാ കാര ന്മാരും വേഷമിടുന്നു.

- pma

വായിക്കുക: , ,

Comments Off on സുരാജ് പിന്നണി ഗായകനാകുന്നു

അമല പോളും സംവിധായകന്‍ വിജയും വിവാഹിതരായി

June 14th, 2014

amala-paul-vijay-wedding-epathram

ചെന്നൈ: വിവാദങ്ങള്‍ക്കൊടുവില്‍ പ്രമുഖ തെന്നിന്ത്യന്‍ നായിക അമല പോളും സംവിധായകന്‍ എ. എല്‍. വിജയും ചെന്നൈയില്‍ വിവാഹിതരായി. ഹിന്ദു ആചാര പ്രകാരം എം. ആര്‍. സി. സെണ്ടാരില്‍ വച്ചായിരുന്നു വിവാഹം. പ്രമുഖ ഡിസൈനര്‍ സബാഷി മുഖര്‍ജി ഡിസൈന്‍ ചെയ്ത കാഞ്ചീപുരം പട്ടുടുത്തായിരുന്നു അമല വിവാഹ വേദിയില്‍ എത്തിയത്. മണി രത്നം, ബാല, പ്രിയദര്‍ശന്‍, ഭാര്യ ലിസി, നടന്മാരായ വിക്രം, ജെയം രവി, ജി. വി. പ്രകാശ്, അബ്ബാസ് തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. പണമായി ലഭിക്കുന്ന സമ്മാനങ്ങള്‍ എല്ലാം വിഭിന്ന ശേഷിയുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള എബിലിറ്റി ഫൌണ്ടേഷനു സംഭാവനയായി നല്‍കുമെന്ന് നവ ദമ്പതികള്‍ പ്രഖ്യാപിച്ചു.

ക്രിസ്ത്യന്‍ മത വിശ്വാസിയായ അമല പോളും ഹിന്ദു മത വിശ്വാസിയായ വിജയുമായി ആലുവ സെന്റ് പോള്‍ പള്ളിയില്‍ വിവാഹ നിശ്ചയം നടന്നതായുള്ള വാര്‍ത്തകളുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉണ്ടായിരുന്നു. സഭാ വിശ്വാസികള്‍ ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ പള്ളിയില്‍ വച്ച് നടന്നത് കത്തോലിക്ക വിശ്വാസ പ്രകാരം ഉള്ള വിവാഹ നിശ്ചയമല്ലെന്നും ദാമ്പത്യ ജീവിതത്തിലേക്ക് കടക്കും മുമ്പുള്ള പ്രാ‍ര്‍ഥനയായിരുന്നു എന്നും ഉള്ള വിശദീകരണവുമായി അമലയുടെ പിതാവ് പോള്‍ രംഗത്തെത്തി. മാധ്യമ വാര്‍ത്തകള്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എഡ്വേഡ് സ്നോഡന്റെ ജീവിതം സിനിമയാകുന്നു

June 7th, 2014

edward-snowden-epathram

ലണ്ടന്‍: അമേരിക്കയുടെ ഇന്‍റര്‍നെറ്റ് ചാരവൃത്തിയെക്കുറിച്ച് വെളിപ്പെടുത്തിയതിലൂടെ ലോകശ്രദ്ധയിൽ പെട്ട എഡ്വേഡ് സ്നോഡന്റെ ജീവിതം സിനിമയാകുന്നു. ‘സ്നോഡന്‍ ഫയല്‍സ്: ദി ഇന്‍സൈഡ് സ്റ്റോറി ഓഫ് ദി വേള്‍ഡ്സ് മോസ്റ്റ് വാണ്ടഡ് മാന്‍’ എന്നാണ് സിനിമയുടെ പേര്. മുന്‍ നാഷനല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍. എസ്. എ.) ജീവനക്കാരനായ സ്നോഡന്‍ ഇപ്പോള്‍ റഷ്യയില്‍ താല്‍കാലിക രാഷ്ടീയ അഭയം തേടിയിരിക്കുകയാണ്.

പത്ര പ്രവര്‍ത്തകന്‍ ലൂക് ഹാര്‍ഡിങിന്‍റെയാണ് രചന. 30 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണ് സ്നോഡനെതിരെ അമേരിക്ക ചുമത്തിയിട്ടുള്ളത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടി. വി. ഗോപാലകൃഷ്ണന്‍ യാത്രയായി

June 5th, 2014

tv-gopalakrishnan-epathram

മലയാളി നെഞ്ചിലേറ്റിയ ‘എല്ലാ ദുഃഖവും എനിക്കു തരൂ എന്റെ പ്രിയസഖീ പോയ് വരൂ…’ എന്നു തുടങ്ങുന്ന ഗാനം രചിച്ച ടി. വി. ഗോപാല കൃഷ്ണന്‍ അന്തരിച്ചു. കൊല്ലം മുളങ്കാടകം സ്വദേശി യായ ഇദ്ദേഹം ജൂണ്‍ 3 ചൊവ്വാഴ്ച രാത്രിയാണ് അന്തരിച്ചത്.

1979ല്‍ പുറത്തിറങ്ങിയ ലൗലി എന്ന സിനിമ യില്‍ യേശുദാസിന്റെ സൂപ്പര്‍ ഹിറ്റു ഗാനങ്ങളില്‍ ഒന്നായ ‘എല്ലാ ദുഃഖവും എനിക്കു തരൂ എന്റെ പ്രിയസഖീ പോയ് വരൂ…’ എന്ന പ്രശസ്ത ഗാനം മൂളാത്ത സംഗീത പ്രേമികള്‍ ഉണ്ടാവില്ല. എന്നാല്‍ ഈ ഗാനത്തിന്റെ രചയിതാവിനെ അധികം പേര്‍ക്കും പരിചയം കാണില്ല.

ചെറുപ്പം മുതലേ നാടക ങ്ങള്‍ക്കു വേണ്ടി രചനയും ഗാന രചനയും നിര്‍വ്വഹിച്ചിരുന്ന ടി. വി. ഗോപാല കൃഷ്ണന്‍, സിനിമ യില്‍ സജീവ മാവുന്നത് 1978ല്‍ നിര്‍മ്മിച്ച ‘മുക്കുവനെ സ്‌നേഹിച്ച ഭൂതം’ എന്ന ചിത്ര ത്തിന് കഥയും തിരക്കഥയും സംഭാഷ ണവും രചിച്ചു കൊണ്ടായിരുന്നു.

ഗാന രചയിതാവ്, തിരക്കഥാ കൃത്ത്, കലാ സംവിധായകന്‍, സംവിധായകന്‍ തുടങ്ങിയ മേഖല കളില്‍ സിനിമ യിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു.

1979ല്‍ തന്നെ പുറത്തിറങ്ങിയ ചൂള, ലജ്ജാവതി എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. വെടിക്കെട്ട്, രഘുവംശം, വേഷങ്ങള്‍, ഹൃദയം പാടുന്നു തുടങ്ങിയ ചിത്ര ങ്ങളില്‍ പിന്നണി പ്രവര്‍ത്ത കനായിരുന്നു.

1981 ല്‍ സംവിധായ കന്റെ വേഷമിട്ട ‘തായമ്പക’ എന്ന സിനിമ റിലീസ് ചെയ്യാനായില്ല. ഇതോടെ അദ്ദേഹം സിനിമ രംഗത്തു നിന്നും പിന്‍മാറി. എല്ലാ മേഖല കളിലും കൈ വച്ചതു കൊണ്ടാകാം അദ്ദേഹം ഒരിടത്തും എത്താതെ പോയത്.

കൊട്ടാരക്കര ശ്രീഭദ്ര, ചങ്ങനാശ്ശേരി ജയ കേരള തുടങ്ങിയ നൃത്ത സംഘങ്ങൾക്ക് രചന നിർവ്വഹിയ്ക്കുകയും ചെയ്തി ട്ടുണ്ട്. സഖി വാരിക, ഗീത, തനി നിറം, മാമ്പഴം തുടങ്ങിയ ആനുകാലിക ങ്ങളുടെ പത്രാധിപര്‍ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ആയിരത്തോളം കവിതകളും നൂറോളം നോവലുകളും എഴുതിയിട്ടുണ്ട്.

അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട കലാ ജീവിത ത്തില്‍ അര്‍ഹിക്കുന്ന ഒരു അംഗീകാരവും നേടാതെ ടി. വി. ഗോപാല കൃഷ്ണന്‍ യാത്രയായി.

- pma

വായിക്കുക:

Comments Off on ടി. വി. ഗോപാലകൃഷ്ണന്‍ യാത്രയായി

ദിലീപും മഞ്ജു വാര്യരും പിരിയുന്നു

June 5th, 2014

dileep_manju_epathram

കൊച്ചി: ഏറെ കാലത്തെ അഭ്യൂഹങ്ങൾക്ക് ഒടുവില്‍ മഞ്ജു വാര്യരില്‍ നിന്നും വിവാഹ മോചനം തേടി നടന്‍ ദിലീപ് എറണാകുളം കുടുംബ കോടതിയില്‍ ഹരജി നല്‍കി. ചലച്ചിത്ര താരമായതിനാലും പ്രായപൂര്‍ത്തി ആകാത്ത മകളുള്ളതിനാലും കേസിന്‍റെ വിവരങ്ങള്‍ രഹസ്യമാക്കണം എന്നും മാധ്യമങ്ങള്‍ക്ക് കൈമാറരുത് എന്നും ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. കേസ് പരിഗണിക്കുന്ന ജൂലൈ 23ന് ദിലീപും മഞ്ജുവും നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

48 of 174« First...1020...474849...6070...Last »

« Previous Page« Previous « നമിതയുടെ പിറന്നാള്‍ മാധ്യമങ്ങള്‍ മറന്നുവോ?
Next »Next Page » ടി. വി. ഗോപാലകൃഷ്ണന്‍ യാത്രയായി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine