സ്ത്രീകളെ കുറിച്ചുള്ള സിദ്ദിഖിന്റെ പത്രാധിപകുറിപ്പ് വിവാദമാകുന്നു

January 16th, 2013

കൊച്ചി: ന്യൂഡെല്‍ഹിയില്‍ ബസ്സില്‍ കൂട്ടബലാത്സംഗം നടന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖ് എഴുതിയ പത്രാധിപകുറിപ്പ് വിവാദമാകുന്നു. ഫാമിലി ഫേസ് ബുക്ക് എന്ന മാഗസിന്റെ ജനുവരി ലക്കത്തില്‍ സിദ്ദിഖ് എഴുതിയ കുറിപ്പില്‍ പുരുഷന്മാര്‍ക്കൊപ്പം തുല്യ പരിഗണന വേണമെന്ന സ്ത്രീകളുടെ ആവശ്യമാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന് ആരോപിക്കുന്നു. തുല്യ പരിഗണന ലഭിച്ചപ്പോള്‍ രാവും പകലും വ്യത്യാസം ഇല്ലാതെ ജൊലി ചെയ്യേണ്ടി വന്നു, യാത്ര ചെയ്യേണ്ടി വന്നു. ആറുമണികഴിഞ്ഞാല്‍ വീട്ടില്‍ എത്തിയിരുന്നവര്‍ രാത്രി പത്തു മണിക്ക് ജോലിക്ക് പുറപ്പെടേണ്ടിയും വന്നു. തുണ വേണ്ട തങ്ങള്‍ ഒറ്റയ്ക്ക് ആയിക്കൊള്ളാമെന്ന ഭാവമാണ് പലര്‍ക്കും. അവസരങ്ങള്‍ സ്ത്രീകള്‍ തന്നെ ഉണ്ടാക്കി കൊടുത്തപ്പോള്‍ പലരും അവസ്ം ഉപയോഗപ്പെടുത്തിയെന്നും നടന്‍ ലേഖനത്തില്‍ പറയുന്നു.

രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരും സ്ഥലകാലബോധമില്ലാതെ ആണ്‍കുട്ടികള്‍ക്കൊപ്പം ചുറ്റിക്കറങ്ങുന്നവരുമൊക്കെയാണ്‍` കൂടുതല്‍ ആക്രമിക്കപ്പെടുന്നതെന്നും സിദ്ദിഖ് എടുത്ത് പറയുന്നു. നിങ്ങള്‍ക്ക് വേണ്ടത് സമത്വമല്ല സംരക്ഷണമാണെന്ന് പുരുഷനൊപ്പം സമത്വം വേണമെന്ന് വാശിപിടിക്കുന്നവര്‍ ചിന്തിക്കണമെന്ന ഉപദേശവും ലേഖകന്‍ നല്‍കുന്നുണ്ട്. സ്ത്രീ പുരുഷനൊകാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ അവര്‍ക്കുണ്ടാകുന്ന ദുരവസ്ഥ കണ്ട വിലപിക്കുവാന്‍ മാത്രമേ ഞങ്ങള്‍ക്ക് കഴിയൂ എന്ന് പറഞ്ഞ് അവസാനിപ്പിക്കുന എഡിറ്റോറിയല്‍ കുറിപ്പില്‍ സിദ്ദിഖിന്റെ കയ്യൊപ്പും ഉണ്ട്. ഫാമിലി ഫേസ് ബുക്കിന്റെ മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമാണ് സിദ്ദിഖ്.

എന്നാല്‍ സിദ്ദിഖ് പ്രവര്‍ത്തിക്കുന്ന സിനിമാ ഫീല്‍ഡില്‍ സമയവും കാലവും നോക്കിയാണോ സ്ത്രീകള്‍ ജോലി ചെയ്യുന്നതെന്നും അവിടെ ഈ പറഞ്ഞ സംഗതികള്‍ ബാധകമല്ലേ എന്നുമാണ് നടന്റെ ഈ അഭിപ്രായത്തോട് വിയോജിക്കുന്നവരുടെ ചോദ്യം. സിനിമയില്‍ സ്ത്രീ ശരീരത്തിന്റെ പ്രദര്‍ശനം ധാരാളമായി നടക്കുന്നുണ്ടെന്നും. സിനിമയുടെ പേരില്‍ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും അപൂര്‍വ്വമല്ല എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സിദ്ദിഖിന്റെ ഉപദേശങ്ങളെ മുഖവിലക്കെടുത്താല്‍ സിനിമയില്‍ ഐറ്റം ഡാന്‍സ് ഉള്‍പ്പെടെ ഉള്ള സംഗതികള്‍ നിരോധിക്കേണ്ടി വരുമെന്നും നടിമാര്‍ക്ക് വീട്ടിലിരിക്കേണ്ടി വരുമെന്നും ചിലര്‍ തമാശ രൂപേണ പറയുന്നു. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും സ്ത്രീകള്‍ മുന്നേറിയ പുതിയ കാലഘട്ടത്തില്‍ അവരെ പുറകോട്ട് കൊണ്ടു പോകുവാനുള്ള ശ്രമമാണ് സിദ്ദിഖിനെ പോലുള്ളവര്‍ നടത്തുന്നതെന്നും രാത്രികാലങ്ങാലില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതല്ല മറിച്ച് പുരുഷന്മാരുടെ സമീപനത്തിലാണ് മാറ്റം വരുത്തേണ്ടതെന്ന മറുവാദമാണ് സിദ്ദിഖിനോട് പലര്‍ക്കും പറയുവാന്‍ ഉള്ളത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാഡ് ഡാഡ് എത്തി

January 16th, 2013

mad-dad-epathram

രേവതി എസ്. വർമ്മ സംവിധാനം ചെയ്ത മാഡ് ഡാഡ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി. തെലുങ്കിലും തമിഴിലും നിരവധി ചിത്രങ്ങൾ ഒരുക്കിയ രേവതി എസ്. വർമ്മ മലയാളത്തിൽ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ തുടക്കമാണ് മാഡ് ഡാഡ്. പി. എൻ. വി. അസോസിയേറ്റ്സിന്റെ ബാനറിൽ പി. എൻ. വേണുഗോപാൽ നിർമ്മിച്ച ചിത്രത്തിൽ ലാൽ, നസറിയ നസീം, മേഘ്നാ രാജ്, ശ്രീജിത്ത് വിജയ്, പത്മപ്രിയ, ജനാർദ്ദനൻ, വിജയരാഘവൻ, സലീം കുമാർ എന്നിവർ അഭിനയിക്കുന്നു. സന്തോഷ് വർമ്മ, രേവതി എസ്. വർമ്മ എന്നിവരുടെ വരികൾക്ക് അലക്സ് പോൾ സംഗീതം നൽകിയിരിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

3ഡി ഡ്രാക്കുളയുമായി വിനയന്‍ വരുന്നു

January 15th, 2013

സംവിധായകന്‍ വിനയന്റെ പുതിയ ചിത്രം ഡ്രാക്കുള 2012 റിലീസിങ്ങിന് ഒരുങ്ങുന്നു. മലയാളം,തമിഴ്, തെലുങ്ക് എന്നീ ഇന്ത്യന്‍ ഭാഷകളില്‍ കൂടാതെ ഇംഗ്ലീഷിലും ചിത്രം പുറത്തിറങ്ങും. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിച്ച ഡ്രാക്കുള 2012 ത്രിഡിയില്‍ ആണ് ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളുടെ വിതരണക്കാരായ യൂണിവേഴ്സല്‍ പിക്‍ചേഴ്സ് ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്തതായി വിനയന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഗ്രാഫിക്സിനു പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രത്തിന്റെ മിസ്കിങ്ങ് ഉള്‍പ്പെടെ ഉ ള്ള ജോലികള്‍ പൂര്‍ത്തിയായി.

ഡ്രാക്കുളയുടെ കൊട്ടാരം സന്ദര്‍ശിക്കുവാന്‍ എത്തുന്ന ഇന്ത്യന്‍ ദമ്പതികളും തുടര്‍ന്ന് അവര്‍ നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. യോഗ ഇന്ത്യന്‍ മിഥോളജി എന്നിവയും ഡ്രാക്കുളയുടെ കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി മന്ത്രവാദ-ഹോറര്‍ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള വിനയന്റെ യക്ഷിയും ഞാനും ആയിരുന്നു ഈ ശ്രേണിയില്‍ ഏറ്റവും ഒടുവില്‍ ഇറങ്ങിയത്. ഗ്രാഫിക്സ് ഉപയോഗിച്ചിരുന്നു എങ്കിലും സാങ്കേതികമായ പോരായ്മകള്‍ ധാരാളമായി ഉണ്ടായിരുന്നു. ചിത്രം പരാജയമായിരുന്നു എങ്കിലും യക്ഷിയായി അഭിനയിച്ച മേഘ്ന രാജ് പുതു തലമുറ നായികമാരില്‍ ഏറെ തിരക്കുള്ള നടിയായി മാറി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൌണ്ട് തോമയില്‍ ദിലീപ് മുറിച്ചുണ്ടനാകുന്നു

January 15th, 2013

സൌണ്ട് തോമ എന്ന ചിത്രത്തില്‍ മുറിച്ചുണ്ടനായി ദിലീപ് അഭിനയിക്കുന്നു. മുറിച്ചുണ്ട് മൂലം ശബ്ദത്തില്‍ ഉണ്ടാകുന്ന വ്യത്യാസവും അത് സൃഷ്ടിക്കുന്ന തമാശകളുമാണ് ചിത്രത്തില്‍ ഇതിവൃത്തമാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റായ മായാമോഹിനിയില്‍ ദിലീപ് ചെയ്ത സ്ത്രീവേഷം പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. മുറിച്ചുണ്ടും അല്പം നീണ്ട മൂക്കുമുള്ള പുതിയ കഥാപാത്രവും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നാണ് അണിയറ ശില്പികളുടെ പ്രതീക്ഷ. ദിലീപിന്റെ വ്യത്യസ്ഥതയാര്‍ന്ന കഥാപാത്രങ്ങളാല്‍ ശ്രദ്ധിക്കപ്പെട്ട കുഞ്ഞിക്കൂനന്‍, ചക്കരമുത്ത്, ചാന്ത് പൊട്ട് എന്നീ ചിത്രങ്ങളും വന്‍ വിജയമായിരുന്നു. വശാഖനാണ് സൌണ്ട് തോമ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങളില്‍ അഭിനയിച്ച നമിത പ്രമോദാണ് സൌണ്ട് തോമയിലെ നായിക. രാജീവ് ആലുങ്കല്‍ ഗാന രചനയും ഗോപി സുന്ദര്‍ സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദിലീപിന്റെ സഹോദരന്‍ അനൂപാണ്. ഷൂട്ടിങ്ങ് പുരോഗമിക്കുന്ന ചിത്രം 2013 വിഷുവിന് തീയേറ്ററുകളില്‍ എത്തും.

- എസ്. കുമാര്‍

അഭിപ്രായം എഴുതുക »

ട്രാവന്‍കൂര്‍ – സാഗ ഓഫ് ബെനവലന്‍സ് യു. എ. ഇ. യില്‍ പ്രദര്‍ശിപ്പിക്കുന്നു

January 12th, 2013
br-shetty-as-dharma-raja-ePathram
അബുദാബി : തിരുവിതാം കൂറിന്റെ  മൂന്നു നൂറ്റാണ്ടു കാലത്തെ ചരിത്ര ത്തിന് ചലച്ചിത്ര ഭാഷ്യം ഒരുക്കിയ 

‘ട്രാവന്‍കൂര്‍ – സാഗ ഓഫ് ബെനവലന്‍സ്’ എന്ന ചിത്രം അബുദാബി യിലും ദുബായിലും പ്രദര്‍ശിപ്പിക്കുന്നു.

ഒന്നേ മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യ മുള്ള ഡോക്യു മെന്‍ററി ജനുവരി 14 തിങ്കളാഴ്ച രാത്രി 7:30നും 9:30 നും അബുദാബി  നാഷണല്‍ തിയ്യേറ്റ റിലും 15 ചൊവ്വാഴ്ച രാത്രി 7:30 നും 9:30 നും ഖിസൈസ് ഹയര്‍ കോളജസ് ഹയര്‍ കോളജസ് ഓഫ് ടെക്നോളജി വിമന്‍സ് കോളജ് ഓഡിറ്റോറിയ ത്തിലുമാണ് പ്രദര്‍ശിപ്പിക്കുക.

കേരള സര്‍ക്കാറിന്റെ 2011ലെ ചലച്ചിത്ര പുരസ്കാര ങ്ങളില്‍ ഏറ്റവും മികച്ച ഡോക്യുമെന്‍ററി യായി തെരഞ്ഞെടു ക്കപ്പെട്ട ചിത്ര ത്തിന്റെ നിര്‍മ്മാ താവും സംവിധാ യകനു മായ ഫോട്ടോ ജേണലിസ്റ്റ് ബി. ജയചന്ദ്രന്‍ പരിപാടി യില്‍ പങ്കെടുക്കും.

എന്‍..  എം  സി  ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി ആര്‍. ഷെട്ടി, യു. എ. ഇ.  എക്സ്ചേഞ്ച് ഗ്ളോബല്‍ സി. ഒ. ഒ.  വൈ. സുധീര്‍ കുമാര്‍ ഷെട്ടി എന്നിവര്‍ ശ്രദ്ധേയ വേഷ ങ്ങളില്‍ അഭിനയിച്ച താണ് ഡോക്യുമെന്‍ററിയെ പ്രവാസ ലോകത്ത് ചര്‍ച്ചാ വിഷയം ആക്കിയത്.

sudhir-shetty-in-saga-of-benevolence-ePathram

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ യായി സുധീര്‍ ഷെട്ടി

1758 -1790 കാലയളവില്‍ രാജാവായിരുന്ന ധര്‍മ്മ രാജാ ആയിട്ടാണ്  ബി.ആര്‍. ഷെട്ടി വേഷമിട്ടത്. 1729 – 1758 കാലയള വിലെ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ യായി സുധീര്‍ കുമാര്‍ ഷെട്ടിയും അഭിനയിച്ചു.

പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി, അശ്വതി തിരുനാള്‍ രാമവര്‍മ, അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ, മാര്‍ത്താണ്ഡ വര്‍മ, ധര്‍മ രാജ തുടങ്ങിവരെല്ലാം കഥാപാത്രങ്ങള്‍ ആവുന്നു.

തിരുവിതാംകൂര്‍ രാജ വംശ ത്തിന്റെ  ചരിത്രം പറയുന്ന മതിലകം രേഖകളെ അടിസ്ഥാന മാക്കി പ്രമുഖ എഴുത്തു കാരന്‍ മാടമ്പ് കുഞ്ഞുകുട്ട നാണ് രചന നിര്‍വ്വഹിച്ചത്.
1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നത് വരെ യുള്ള തിരുവിതാം കൂര്‍ വംശാ വലി യുടെ വസ്തുതാ വിശകലനം ആധാരമാക്കി യുള്ള പുരാ വൃത്താഖ്യാന മാണ് ഈ ഡോക്യു സിനിമ.

യു. എ. ഇ. യില്‍ കൂടാതെ  ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, അമേരിക്ക, ബ്രിട്ടന്‍, മലേഷ്യ തുടങ്ങിയ രാജ്യ ങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കും

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

65 of 174« First...1020...646566...7080...Last »

« Previous Page« Previous « റബേക്ക ഉതുപ്പായി ആൻ
Next »Next Page » സൌണ്ട് തോമയില്‍ ദിലീപ് മുറിച്ചുണ്ടനാകുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine