തുടരും… ടെലി സിനിമ പൂര്‍ത്തിയായി

December 29th, 2012

actor-mamukkoya-with-shajahan-thudarum-tele-cinema-ePathram
ദുബായ് : പ്രമുഖ നടന്‍ മാമുക്കോയ പ്രധാന വേഷത്തില്‍ അഭിനയിച്ച ‘തുടരും…’ എന്ന ടെലി സിനിമ യുടെ ചിത്രീകരണം യു. എ. ഇ. യില്‍ പൂര്‍ത്തിയായി.

സൌപര്‍ണ്ണിക ക്രിയേഷന്‍സിന്റെ ബാനറില്‍ സോമന്‍ പിള്ള നിര്‍മ്മിക്കുന്ന ‘തുടരും…’ പ്രവാസ ജീവിത ത്തിന്റെ നേരറിവുകള്‍ കാണികള്‍ക്ക് മുന്നിലേക്ക്‌ എത്തിക്കുന്നു.

pma-rahiman-with-mamukkoya-thudarum-tele-film-ePathram

മാമുക്കോയ യോടൊപ്പം യു. എ. ഇ. യിലെ നാടക – ടെലി സിനിമ രംഗത്തെ ശ്രദ്ധേയരായ അഷ്‌റഫ്‌ പെരിഞ്ഞനം, മണി മണ്ണാര്‍ക്കാട്, സോമന്‍ പിള്ള, വെള്ളിയോടന്‍, ഫൈസല്‍ പുറമേരി, ബിനു, ഷാനവാസ് ചാവക്കാട്, പി. എം. അബ്ദുല്‍ റഹിമാന്‍, അന്‍സാര്‍ മാഹി, കലാമണ്ഡലം ചിന്നു, ഷിനി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

thudarum-tele-film-crew-ePathram

കഥ : നിഷാദ് അരിയന്നൂര്‍. ക്യാമറ : ഖമറുദ്ധീന്‍ വെളിയങ്കോട്. എഡിറ്റിംഗ് : നവീന്‍ പി. വിജയന്‍. മേക്കപ്പ് : ക്ലിന്റ് പവിത്രന്‍. സഹ സംവിധാനം : സജ്ജാദ് കല്ലമ്പലം, ബൈജു അശോക്‌. അസോസിയേറ്റ് ഡയറക്ടര്‍മാര്‍ : ഷനു കല്ലൂര്‍, സക്കീര്‍ ഒതളൂര്‍.

ആര്‍പ്പ്, മേഘങ്ങള്‍, ചിത്രങ്ങള്‍, തീരം, തുടങ്ങീ നിരവധി ടെലി സിനിമ കള്‍ക്ക്‌ സഹ സംവിധായ കനായി പ്രവര്‍ത്തിച്ച മിമിക്രി കലാകാരന്‍ കൂടിയായ ഷാജഹാന്‍ ചങ്ങരംകുളം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ” തുടരും…” മലയാള ത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മമ്മൂട്ടിക്ക് ബാവൂട്ടിയും രഞ്ജിത്തും രക്ഷകരാകുന്നു

December 22nd, 2012

തുടര്‍ച്ചയായി പതിനൊന്നു സിനിമകളുടെ പരാജയത്തിനു ശേഷം ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രം മമ്മൂട്ടിയ്ക്ക് രക്ഷയാകുന്നു. രഞ്ജിത് തിരക്കഥയെഴുതി നിര്‍മ്മിച്ച ചിത്രം ജി.എസ്.വിജയന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. കുടുമ്പ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് രഞ്ജിത് ഒരുക്കിയ തിരക്കഥ മനോഹരമാണ്. അസ്ലീലമോ ദ്വയാര്‍ഥപ്രയോഗങ്ങളൊ ഇല്ലത്ത കുടുമ്പ സമേതം കാണാവുന്ന ചിത്രം. സാധാരണക്കാരനായ ബാവൂട്ടിയിലൂടെ നമ്മുടെ നിത്യജീവിതത്തിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളേയും പറ്റി ഇതില്‍ അവതരിപ്പിക്കുന്നു. എ.കെ.ലോഹിതദാസിന്റെ രചകളിലെ പോലെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന നിരവധി മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തില്‍ ഉണ്ട്. അതിനാല്‍ തന്നെ ചിത്രത്തെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു. റിലീസിങ്ങ് കേന്ദ്രങ്ങളില്‍ എല്ലാം വന്‍ ജനക്കൂട്ടമാണ് ബാവൂട്ടിയെ കാണുവാന്‍ എത്തുന്നത്. പ്രാഞ്ചിയേട്ടനും കയ്യൊപ്പുമെല്ലാം മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുകെട്ടില്‍ നിന്നും വന്ന നല്ല സൃഷ്ടികളാണ്. അതിന്റെ തുടര്‍ച്ചയായിട്ടാണ് ബാവൂട്ടിയും എത്തിയിരിക്കുന്നത്.

ഇതിനു തൊട്ട് മുമ്പ് ഇറങ്ങിയ ഫേസ് ടു ഫേസ് എന്ന മമ്മൂട്ടി ചിത്രം ഒരാഴ്ചപോലും തികയ്ക്കാതെ തീയേറ്ററുകളില്‍ നിന്നും മടങ്ങുന്ന അവസ്ഥയാണ് ഉണ്ടായത്. ഇത്തരം അവസ്ഥയ്ക്ക് കാരണം മമ്മൂട്ടി എന്ന നടന്റെ അഭിനയത്തിന്റെ കുഴപ്പമല്ല മറിച്ച് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നവരുടെ കുഴപ്പമാണെന്ന് പറയാതെ വയ്യ. ഷാജികൈലാസും-രണ്‍ജിപണിക്കരും കൈകോര്‍ത്തപ്പോള്‍ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ നിരവധി ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. മമ്മൂട്ടി നായകനായ കിങ് എന്ന ചിത്രത്തിലെയും സുരേഷ് ഗോപി നായകനായ കമ്മീഷണറിലേയും നായകര്‍ ഒത്തു ചേര്‍ന്ന കിങ്ങ് ആന്റ് കമ്മീഷണര്‍ എന്ന ചിത്രം റിലീസിങ്ങിനു മുമ്പ് പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയതെങ്കിലും ദുര്‍ബലമായ തിര്‍ക്കഥയുടെ ഫലമായി ചിത്രം വന്‍ പരാജയമായിരുന്നു. ഡബിള്‍സ് പോലുള്ള ചിത്രങ്ങള്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മോശം ചിത്രങ്ങളുടെ മുന്‍ നിരയില്‍ സ്ഥാനം പിടിച്ചു. ഇത്തരത്തില്‍ പതിനൊന്നോളം ചിത്രങ്ങള്‍. ഇവയ്ക്കൊടുവില്‍ വന്ന ബാവൂട്ടിയാകട്ടെ ഇതിനെല്ലാം പ്രാശ്ചിത്തമായി മാറിക്കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവരുകയാണ്.
ആദ്യ ദിവസത്തെ പ്രേക്ഷകരുടെ ആവേശം കണ്ടിട്ട് ഈ ചിത്രം മുമ്പ് വിജയിച്ച മമ്മൂട്ടി ചിത്രങ്ങളുടെ കളക്ഷന്‍ റിക്കോര്‍ഡുകള്‍ ബേധിക്കും എന്നാണ് സൂചന.വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ജി.എസ്.വിജയന് ഒരു തിരിച്ചു വരവിനും ബാവൂട്ടി കാരണക്കാരനായി.

കനിഹ,കാവ്യാമാധവന്‍, ശങ്കര്‍ രാമകൃഷ്ണന്‍, ഹരിശ്രീ അശോകന്‍, മാമുക്കോയ, വിനീത്, സുധീഷ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. മമ്മൂട്ടിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. കാസര്‍ഗോട്ടെയും, മലപ്പുറത്തേയും പ്രാദേശിക ഭാഷയുടെ സൌന്ദര്യവും ചിത്രത്തെ വ്യത്യസ്ഥമാക്കുന്നു. പ്രാഞ്ചിയേട്ടന്റെ തൃശ്ശൂര്‍ ഭാഷയില്‍ നിന്നും മമ്മൂട്ടി അനായാസം മലപ്പുറം ഭാഷയിലേക്ക് ചുവടു മാറുന്നു. കാവ്യാമാധവന്‍ അവതരിപ്പിക്കുന്ന കഥാപാത്രം നീലേശ്വരം ഭാഷയാണ് സംസാരിക്കുന്നത്. പ്രാഞ്ചിയേട്ടനു ശേഷം മലയാള പ്രേക്ഷകര്‍ അറിഞ്ഞാസ്വദിക്കുന്ന ഒരു മമ്മൂട്ടി ചിത്രമായി ആദ്യ ദിവസം തന്നെ ബാവൂട്ടിയുടെ നാമത്തില്‍ മാറിക്കഴിഞ്ഞു. സാറ്റ്‌ലൈറ്റ് റേറ്റു നോക്കി ചിത്രങ്ങള്‍ പലതും പരാജയമല്ലെന്ന ന്യായം നിരത്തുന്നവര്‍ ഉണ്ടാകാം. എന്നാല്‍ പ്രേക്ഷക സ്വീകാര്യത നല്‍കുന്ന വിജയം ഒരു താരത്തെ സംബന്ധിച്ച് പ്രധാനമാണ്. പതിനൊന്നു പരാജയ ചിത്രങ്ങള്‍ക്കൊടുവില്‍ ബാവൂട്ടിയും രഞ്ജിത്തും മമ്മൂട്ടിയുടെ രക്ഷകരായി മാറിയെന്ന് ഉറപ്പിച്ച് തന്നെ പറയാം.

- എസ്. കുമാര്‍

വായിക്കുക: , , , , ,

1 അഭിപ്രായം »

“മാറ്റിനിക്ക്” പുകവലിച്ചു; മൈഥിലിക്കെതിരെ കേസ്

December 21st, 2012

maithili-epathram

കൊച്ചി: മാറ്റിനി എന്ന സിനിമയുടെ പോസ്റ്ററില്‍ പുകവലിച്ചു പ്രത്യക്ഷപ്പെട്ട നടി മൈഥിലിയ്ക്കെതിരെ പുകയില നിയന്ത്രണ നിയമ പ്രകാരം ആരോഗ്യ വകുപ്പ് കേസെടുത്തു. ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രശാന്ത് നാരായണന്‍ സംവിധാകന്‍ അനീഷ് ഉപാസന എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. രണ്ടു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. മാറ്റിനി എന്ന സിനിമയ്ക്കു വേണ്ടി നായികയായ മൈഥിലി പുകവലിക്കുന്നതായി അഭിനയിച്ചിരുന്നു. ഇതാണ് പിന്നീട് പോസ്റ്ററില്‍ ഉപയോഗിച്ചത്. വഞ്ചിയൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപ്ത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധമായ കോട്ടണ്‍ ഹില്‍ സ്കൂളിന്റെ പരിസരത്തുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. പോസ്റ്ററുകള്‍ പിന്നീട് ആരോഗ്യ വകുപ്പ് നീക്കം ചെയ്തു.

സിനിമയില്‍ കഥപാത്രത്തിന് യോജിക്കുന്ന രീതിയിലാണ് താന്‍ അഭിനയിച്ചതെന്നും പോസ്റ്ററുമായി ബന്ധപ്പെട്ട് വന്ന കെസ് നിയമ വിദഗ്ദരുമായി ആലോചിക്കുമെന്നും നടി വ്യക്തമാക്കി. പുകവലി മദ്യപാനം എന്നിവയെ താന്‍ പ്രോത്സാഹിപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു. മാറ്റിനിയില്‍ മൈഥിലി അവതരിപ്പിച്ച ഐറ്റം ഡാന്‍സ് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. യൂറ്റൂബ് ഫേസ് ബുക്ക് തുടങ്ങി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ സൂപ്പര്‍ ഹിറ്റാണ് ഈ ഗാനം.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉമ്മച്ചിക്കുട്ടി തിരിച്ചെത്തി

December 19th, 2012

i-love-me-isha-talwar-epathram

തട്ടത്തിൻ മറയത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന ഉമ്മച്ചിക്കുട്ടി ഇഷാ തൽവാർ വീണ്ടും മലയാളത്തിലെത്തി. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഐ ലൌ മി ആണ് ഇഷയുടെ രണ്ടാമത്തെ മലയാളം ചിത്രം. അസിഫ് അലിയും ഉണ്ണി മുകുന്ദനുമാണ് ചിത്രത്തിലെ നായകന്മാർ. വൈശാഖ രാജൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ സേതുവിന്റെയാണ്. ബി. കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ദീപൿ ദേവ് സംഗീതം പകർന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോഹൻലാൽ തിരക്കഥ എഴുതുന്നു

December 18th, 2012

mohanlal-pranayam-epathram

ഒട്ടേറെ സിനിമകളിൽ പത്രപ്രവർത്തകനായും എഴുത്തുകാരനായും പ്രത്യക്ഷപ്പെട്ടിട്ടുള്ള മോഹൻ ലാൽ തിരക്കഥ എഴുതുന്നതായി സൂചന. മുൻപ് ഒരു സിനിമ എടുക്കാൻ ഒരുമ്പെട്ട് പരാജയപ്പെട്ടതായി വാർത്തകൾ വന്നിരുന്ന അദ്ദേഹം ഇത്തവണ തന്റെ പുതിയ സംരംഭം പൂർത്തിയാക്കും എന്ന വാശിയിലാണ്. വൈദ്യശാസ്ത്രവും ആശുപത്രിയും മറ്റും ചുറ്റിപറ്റിയാണ് കഥ പുരോഗമിക്കുന്നത് എന്നാണ് സൂചന. താരത്തിന്റെ അടുത്ത സുഹൃത്ത് തന്നെയായിരിക്കും ചിത്രം സവിധാനം ചെയ്യുന്നത്. 2013 അവസാനത്തോടെ ചിത്രം പുറത്തിറങ്ങും എന്നാണ് കരുതപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

66 of 174« First...1020...656667...7080...Last »

« Previous Page« Previous « ആകാശത്തിന്റെ നിറം ഓസ്കര്‍ പുരസ്കാരത്തിന്റെ പട്ടികയില്‍
Next »Next Page » ഉമ്മച്ചിക്കുട്ടി തിരിച്ചെത്തി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine