ദുല്‍ഖര്‍ സല്‍മാന്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

September 16th, 2021

dulquar-salman-epathram
ചലച്ചിത്ര നടനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍ പത്തു വര്‍ഷത്തേക്കുള്ള യു. എ. ഇ. ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദാബി കൾച്ചർ ആൻഡ് ടൂറിസം അഥോറിറ്റിയാണ് ദുല്‍ഖറിനു ഗോൾഡൻ വിസ നൽകിയത്. അബുദാബി യില്‍ വെച്ചു നടന്ന ചടങ്ങില്‍ അബു ദാബി കൾച്ചർ ആൻഡ് ടൂറിസം സെക്രട്ടറി സഉൗദ് അബ്ദുൽ അസീസ് അൽ ഹുസ്നി യിൽ നിന്നും ഗോള്‍ഡന്‍ വിസ പതിപ്പിച്ച പാസ്സ് പോര്‍ട്ട് ദുല്‍ഖര്‍ സ്വീകരിച്ചു.

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർ മാനും അബു ദാബി ചേംബർ ഒാഫ് കൊമേഴ്സ് വൈസ് ചെയർ മാനുമായ എം. എ. യൂസഫലി, ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്യൂണി ക്കേഷൻ ഡയറക്ടർ വി. നന്ദ കുമാർ, ടൂറിസം അഥോറിറ്റി ഡയറക്ടര്‍ അബ്ദുൽ അസീസ് അൽ ദോസരി, ബദരിയ്യ അൽ മസ്റോയി എന്നിവർ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രിസ ബാവയുടെ സംസ്കാരം ഔദ്യോഗിക ബഹുമതി കളോടെ നടന്നു.

September 14th, 2021

കൊച്ചി : അന്തരിച്ച നടന്‍ രിസബാവ യുടെ സംസ്കാരം ഔദ്യോഗിക ബഹുമതി കളോടെ കൊച്ചങ്ങാടി ചെമ്പിട്ട മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. വൃക്ക സംബന്ധമായ രോഗത്തിനു ചികിത്സയില്‍ ആയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ചക്കു ശേഷ മാണ് രിസ ബാവ മരണപ്പെട്ടത്. പിന്നീടു നടന്ന സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തുടര്‍ന്ന് പൊതു ദർശനം ഒഴിവാക്കി, സുരക്ഷാ മാനദണ്ഡ ങ്ങള്‍ പാലിച്ചു കൊണ്ടാണ് ചൊവ്വാഴ്ച രാവിലെ ഖബറടക്കം നടന്നത്.

നാടക രംഗത്തു നിന്നും വെള്ളിത്തിരയില്‍ എത്തിയ രിസ, നൂറില്‍ അധികം സിനിമ കളി ലും നിരവധി ടെലി വിഷന്‍ സീരിയലുകളിലും അഭിനയിച്ചു എങ്കിലും ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സിനിമ യിലെ ജോണ്‍ ഹോനായി എന്ന കഥാപാത്ര ത്തിലൂടെയാണ് മരണം വരെയും അറിയപ്പെട്ടിരുന്നത്.

കൊച്ചിയിലെ നാടക ട്രൂപ്പു കളിലൂടെയാണ് രിസ ബാവ അഭിനയ രംഗത്തു സജീവമാകുന്നത്. എഡ്ഡി മാസ്റ്റർ സംവിധാനം ചെയ്ത ‘വിഷുപ്പക്ഷി’ (1984) എന്ന സിനിമ യിലൂടെ ചലച്ചിത്ര രംഗത്ത് പ്രവേശിച്ചു. എന്നാല്‍ വിഷുപ്പക്ഷി റിലീസ് ചെയ്തിരുന്നില്ല. വീണ്ടും നാടക രംഗത്തു സജീവമായി. സ്വാതി തിരുനാള്‍ എന്ന നാടക ത്തിലെ പ്രധാന വേഷം ചെയ്തിരുന്ന സായികുമാര്‍ സിനിമയിലേക്ക് മാറിയതോടെ പിന്നീട് വേദി കളില്‍ ‘സ്വാതി തിരുനാള്‍’ ആയി നിറഞ്ഞാടിയത് രിസ ബാവ ആയിരുന്നു.

പിന്നീട്, രാജന്‍ ചേവായൂര്‍ സംവിധാനം ചെയ്ത ‘ദൈവ സഹായം ലക്കി സെന്റര്‍’(1990) ഷാജി കൈലാസിന്റെ ‘ഡോക്ടർ പശുപതി’ എന്നീ ചിത്രങ്ങളിലൂടെ സിനിമ യിൽ ചുവടുറപ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇതിഹാസ താരം ദിലീപ്​ കുമാർ അന്തരിച്ചു

July 7th, 2021

legend-bollywood-actor-dilip-kumar-ePathram
ഇന്ത്യന്‍ സിനിമയുടെ അഭിമാന താരം ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ അന്തരിച്ചു. 98 വയസ്സ് ഉണ്ടായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയില്‍ ആയിരുന്നു. ഇതിനിടെ ശ്വാസ തടസ്സം നേരിട്ടതിനാല്‍ അദ്ദേഹത്തെ കഴിഞ്ഞ ബുധനാഴ്ച ആശുപത്രി യിൽ പ്രവേശിപ്പിക്കുക യായിരുന്നു.

പാകിസ്ഥാനിലെ പെഷാവറിൽ 1922 ഡിസംബർ 11 ന് മുഹമ്മദ് യൂസഫ് ഖാൻ എന്ന ദിലിപ് കുമാർ ജനിച്ചു. 1943 ൽ ബോംബയില്‍ എത്തി പ്രമുഖ നടി ദേവികാ റാണിയുടെ ബോംബെ ടാക്കീസില്‍ ജോയിന്‍ ചെയ്തു.

1944 ൽ ജ്വാർ ഭാട്ട എന്ന ചിത്രത്തിലെ നായകനായി ദിലിപ് കുമാർ എന്ന യൂസുഫ് ഖാന്‍ ഇന്ത്യന്‍ സിനിമാ ചരിത്ര ത്തിന്റെ ഭാഗം ആയി മാറുകയായിരുന്നു.

ദേവ്‌ദാസ്, റാം ഔർ ശ്യാം, മുഗൾ – ഇ – അസം, ആസാദ്‌, നയാ ദൗർ, അൻഡാസ്, മധുമതി, ഗംഗാ യമുനാ, ശക്‌തി, കർമ്മ, സൗദാഗർ തുടങ്ങീ അറുപത്തി അഞ്ചോളം സിനിമകളില്‍ ശ്രദ്ധേയ വേഷ ങ്ങളിൽ അഭിനയിച്ചു.

രാജ്യം പത്മ വിഭൂഷൺ നൽകി ആദരിച്ചു. ദാദാ സാഹേബ് ഫാൽക്കെ അവാര്‍ഡ് ജേതാവാണ്. ആദ്യ മായി ഫിലിം ഫെയർ അവാർഡ് നേടിയ നടനും ഏറ്റവും കൂടുതല്‍ തവണ ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയതും ദിലീപ് കുമാര്‍ തന്നെ.

ഭാര്യ : സൈറാ ബാനു.  മക്കളില്ല

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രജനീകാന്തിന് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

April 1st, 2021

RAJINI
ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്കാരം ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് രജനീ കാന്തിന് സമ്മാനിക്കും. ചലച്ചിത്ര രംഗത്ത് നല്‍കിയ സംഭാവന കളെ മാനിച്ച് നല്‍കി വരുന്ന ഭാരത സര്‍ക്കാരിന്റെ ഉന്നത സിനിമാ പുരസ്‌കാരമാണ് ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ്. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കര്‍ ട്വിറ്റര്‍ പേജിലൂടെ യാണ് അവാര്‍ഡ് വിവരം അറിയിച്ചത്.

മോഹന്‍ ലാല്‍, ആശാ ഭോസ്‌ലെ, സുഭാഷ് ഘായ്, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവര്‍ ആയിരുന്നു ജൂറി അംഗങ്ങള്‍. തെന്നിന്ത്യന്‍ നടന്മാരിലേക്ക് ഏറ്റവും ഒടുവിലായി ഫാല്‍ക്കെ പുരസ്കാരം തേടി എത്തിയത് ശിവജി ഗണേശനെ (1996) ആയിരുന്നു.

ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്ന വിശേഷണം ഉള്ള ദാദാ സാഹെബ് ഫാല്‍ക്കെ യുടെ നൂറാം ജന്മ വാര്‍ഷികം (1969) മുതലാണ് അദ്ദേഹത്തിന്റെ പേരില്‍ പുരസ്‌കാരം  സമ്മാനിച്ചു തുടങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് ജേതാവ് അമിതാഭ് ബച്ചന്‍ ആയിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു 

December 26th, 2020

actor-anil-nedumangad-passes-away-ePathram
ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാട് (48) മുങ്ങി മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം സുഹൃത്തുക്കളുടെ കൂടെ തൊടുപുഴ യിലെ മലങ്കര ഡാമിലെ ജലാശയ ത്തില്‍ കുളിക്കുവാന്‍ ഇറങ്ങി യപ്പോള്‍ കയത്തില്‍ പ്പെടുക യായി രുന്നു. നാട്ടുകാരെ വിവരം അറിയിച്ച് അദ്ദേഹ ത്തെ കരക്ക് എത്തിച്ച് ആശുപത്രി യില്‍ കൊണ്ടു പോകും വഴി മരിച്ചു.

ജോജു ജോര്‍ജ്ജ് നായകനായി അഭിനയിക്കുന്ന ‘പീസ്’ എന്ന സിനിമയുടെ ഷൂട്ടിംഗിനു വേണ്ടിയാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്.

ഞാന്‍ സ്ളീവ് ലോപ്പസ്, കമ്മട്ടിപ്പാടം, പാവാട, അയ്യപ്പനും കോശിയും എന്നിവ യാണ് അനിലിന്റെ ശ്രദ്ധേയ മായ സിനിമകള്‍. ആഭാസം, കിസ്മത്ത് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

7 of 21« First...678...1020...Last »

« Previous Page« Previous « മ്യാവൂ : ലാൽ ജോസ് ചിത്രം യു. എ. ഇ. യില്‍
Next »Next Page » വിവാദ രംഗ ങ്ങൾ : ‘വര്‍ത്തമാനം’ സിനിമ യുടെ പ്രദര്‍ശന അനുമതി സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine