രചനയുടെ ലക്കി സ്റ്റാർ

March 11th, 2013

rachana-marimayam-epathram

മറിമായം എന്ന ടെലിവിഷൻ ഹാസ്യ പരിപാടിയിൽ സ്വതസ്സിദ്ധമായ ശൈലി കൊണ്ടും അഭിനയ പാടവം കൊണ്ടും മലയാളികളെ പൊട്ടിച്ചിരിപ്പിച്ച രചനയുടെ കന്നി ചിത്രമായ ലക്കി സ്റ്റാർ തിയേറ്ററുകളിൽ എത്തുന്നു. മലയാളി കുടുംബങ്ങൾക്ക് ഒരു നല്ല ചലച്ചിത്രാനുഭവം അയിരിക്കും ഈ ചിത്രം എന്നാണ് പ്രതീക്ഷ. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം, മുകേഷ്, പൂജ, മാമുക്കോയ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.

ഒരു സത്യൻ അന്തിക്കാട് സ്പർശം നൽകുന്ന കുടുംബ ചിത്രമാണ് ലക്കി സ്റ്റാർ. ആദ്യ പകുതി കാണികളെ പൊട്ടിച്ചിരിപ്പിക്കുമെങ്കിലും രണ്ടാം പകുതിയിൽ കാര്യങ്ങൾ ഗൌരവമാകുന്നുണ്ട്. പെട്ടെന്ന് പണക്കാരാവാൻ വേണ്ടി എന്തും ചെയ്യാൻ ഒരുമ്പെട്ടിറങ്ങുന്ന യുവ മിഥുനങ്ങൾ അവസാനം അവിചാരിതമായ നൂലാമാലകളിൽ പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മിലൻ ജലീലാണ് നിർമ്മാതാവ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാറ്റ്മിന്റണ്‍ സുന്ദരി ജ്വാലഗുട്ട ഐറ്റം ഡാന്‍സ് ചെയ്യുന്നു

February 6th, 2013

jwala-gutta-epathram

ബാറ്റ്മിന്റണ്‍ കോര്‍ട്ടിലെ ഗ്ലാമര്‍ താരമായ ജ്വാലഗുട്ട ഐറ്റം ഡാന്‍സുമായി കാണികളെ ഹരം കൊള്ളിക്കുവാന്‍ ഒരുങ്ങുന്നു. നിതിന്‍ സ്റ്റാറുടെ ഗുണ്ടജാരി ഗെല്ലന്തായിതേ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഐറ്റം ഡാന്‍സുമായി ജ്വാല സിനിമയിലെ അരങ്ങേറ്റം കുറിക്കുന്നത്. നിത്യാ മേനോന്‍ നായികയാകുന്ന ചിത്രത്തിന്റെ നൃത്ത സംവിധാനം നിര്‍വ്വഹിക്കുന്നത് മാസ്റ്റര്‍ ശേഖര്‍ ആണ്. നികിത റെഡ്ഡിയാണ് നിര്‍മ്മാണം. സംഗീതം അനുരൂപ് റൂബന്‍. ഒരു പബ്ബില്‍ വച്ചാണ് ഐറ്റം നൃത്തം ചിത്രീകരിച്ചിരിക്കുന്നത്. ആദ്യ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ജ്വാലയ്ക്ക് അല്പം മടിയുണ്ടായിരുന്നെങ്കിലും ഷൂട്ടിങ്ങ് ആരംഭിച്ച് അധികം താമസിയാതെ തന്നെ ഒരു പ്രൊഫഷണല്‍ താരത്തിന്റെ രീതിയില്‍ അവര്‍ ചുവടുകള്‍ വെച്ചു. ജ്വാലയ്ക്ക് വേണ്ടി പ്രത്യേകം വസ്ത്രങ്ങള്‍ ഒരുക്കിയതായും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

ഈ ചിത്രത്തെ കൂടാതെ മറ്റു നാലു ചിത്രങ്ങള്‍ക്ക് കൂടെ ജ്വാല കരാര്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മറ്റു ചിത്രങ്ങളിലും ജ്വാലയുടെ സൌന്ദര്യം ആസ്വാദകര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും വിധം ഐറ്റം ഡാന്‍സുമുണ്ടാകും. താരമിപ്പോള്‍ ഡാന്‍സ് പരിശീലിക്കുകയാണ്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ സാന്നിദ്ധ്യമായ ജ്വാലയുടെ പുതിയ ചുവടുകള്‍ ബോളിവുഡ്ഡിലേക്കും നീണ്ടേക്കും എന്നാണ് സൂചന.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്ത്രീകളെ കുറിച്ചുള്ള സിദ്ദിഖിന്റെ പത്രാധിപകുറിപ്പ് വിവാദമാകുന്നു

January 16th, 2013

കൊച്ചി: ന്യൂഡെല്‍ഹിയില്‍ ബസ്സില്‍ കൂട്ടബലാത്സംഗം നടന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖ് എഴുതിയ പത്രാധിപകുറിപ്പ് വിവാദമാകുന്നു. ഫാമിലി ഫേസ് ബുക്ക് എന്ന മാഗസിന്റെ ജനുവരി ലക്കത്തില്‍ സിദ്ദിഖ് എഴുതിയ കുറിപ്പില്‍ പുരുഷന്മാര്‍ക്കൊപ്പം തുല്യ പരിഗണന വേണമെന്ന സ്ത്രീകളുടെ ആവശ്യമാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന് ആരോപിക്കുന്നു. തുല്യ പരിഗണന ലഭിച്ചപ്പോള്‍ രാവും പകലും വ്യത്യാസം ഇല്ലാതെ ജൊലി ചെയ്യേണ്ടി വന്നു, യാത്ര ചെയ്യേണ്ടി വന്നു. ആറുമണികഴിഞ്ഞാല്‍ വീട്ടില്‍ എത്തിയിരുന്നവര്‍ രാത്രി പത്തു മണിക്ക് ജോലിക്ക് പുറപ്പെടേണ്ടിയും വന്നു. തുണ വേണ്ട തങ്ങള്‍ ഒറ്റയ്ക്ക് ആയിക്കൊള്ളാമെന്ന ഭാവമാണ് പലര്‍ക്കും. അവസരങ്ങള്‍ സ്ത്രീകള്‍ തന്നെ ഉണ്ടാക്കി കൊടുത്തപ്പോള്‍ പലരും അവസ്ം ഉപയോഗപ്പെടുത്തിയെന്നും നടന്‍ ലേഖനത്തില്‍ പറയുന്നു.

രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരും സ്ഥലകാലബോധമില്ലാതെ ആണ്‍കുട്ടികള്‍ക്കൊപ്പം ചുറ്റിക്കറങ്ങുന്നവരുമൊക്കെയാണ്‍` കൂടുതല്‍ ആക്രമിക്കപ്പെടുന്നതെന്നും സിദ്ദിഖ് എടുത്ത് പറയുന്നു. നിങ്ങള്‍ക്ക് വേണ്ടത് സമത്വമല്ല സംരക്ഷണമാണെന്ന് പുരുഷനൊപ്പം സമത്വം വേണമെന്ന് വാശിപിടിക്കുന്നവര്‍ ചിന്തിക്കണമെന്ന ഉപദേശവും ലേഖകന്‍ നല്‍കുന്നുണ്ട്. സ്ത്രീ പുരുഷനൊകാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ അവര്‍ക്കുണ്ടാകുന്ന ദുരവസ്ഥ കണ്ട വിലപിക്കുവാന്‍ മാത്രമേ ഞങ്ങള്‍ക്ക് കഴിയൂ എന്ന് പറഞ്ഞ് അവസാനിപ്പിക്കുന എഡിറ്റോറിയല്‍ കുറിപ്പില്‍ സിദ്ദിഖിന്റെ കയ്യൊപ്പും ഉണ്ട്. ഫാമിലി ഫേസ് ബുക്കിന്റെ മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമാണ് സിദ്ദിഖ്.

എന്നാല്‍ സിദ്ദിഖ് പ്രവര്‍ത്തിക്കുന്ന സിനിമാ ഫീല്‍ഡില്‍ സമയവും കാലവും നോക്കിയാണോ സ്ത്രീകള്‍ ജോലി ചെയ്യുന്നതെന്നും അവിടെ ഈ പറഞ്ഞ സംഗതികള്‍ ബാധകമല്ലേ എന്നുമാണ് നടന്റെ ഈ അഭിപ്രായത്തോട് വിയോജിക്കുന്നവരുടെ ചോദ്യം. സിനിമയില്‍ സ്ത്രീ ശരീരത്തിന്റെ പ്രദര്‍ശനം ധാരാളമായി നടക്കുന്നുണ്ടെന്നും. സിനിമയുടെ പേരില്‍ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും അപൂര്‍വ്വമല്ല എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സിദ്ദിഖിന്റെ ഉപദേശങ്ങളെ മുഖവിലക്കെടുത്താല്‍ സിനിമയില്‍ ഐറ്റം ഡാന്‍സ് ഉള്‍പ്പെടെ ഉള്ള സംഗതികള്‍ നിരോധിക്കേണ്ടി വരുമെന്നും നടിമാര്‍ക്ക് വീട്ടിലിരിക്കേണ്ടി വരുമെന്നും ചിലര്‍ തമാശ രൂപേണ പറയുന്നു. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും സ്ത്രീകള്‍ മുന്നേറിയ പുതിയ കാലഘട്ടത്തില്‍ അവരെ പുറകോട്ട് കൊണ്ടു പോകുവാനുള്ള ശ്രമമാണ് സിദ്ദിഖിനെ പോലുള്ളവര്‍ നടത്തുന്നതെന്നും രാത്രികാലങ്ങാലില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതല്ല മറിച്ച് പുരുഷന്മാരുടെ സമീപനത്തിലാണ് മാറ്റം വരുത്തേണ്ടതെന്ന മറുവാദമാണ് സിദ്ദിഖിനോട് പലര്‍ക്കും പറയുവാന്‍ ഉള്ളത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

3ഡി ഡ്രാക്കുളയുമായി വിനയന്‍ വരുന്നു

January 15th, 2013

സംവിധായകന്‍ വിനയന്റെ പുതിയ ചിത്രം ഡ്രാക്കുള 2012 റിലീസിങ്ങിന് ഒരുങ്ങുന്നു. മലയാളം,തമിഴ്, തെലുങ്ക് എന്നീ ഇന്ത്യന്‍ ഭാഷകളില്‍ കൂടാതെ ഇംഗ്ലീഷിലും ചിത്രം പുറത്തിറങ്ങും. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിച്ച ഡ്രാക്കുള 2012 ത്രിഡിയില്‍ ആണ് ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളുടെ വിതരണക്കാരായ യൂണിവേഴ്സല്‍ പിക്‍ചേഴ്സ് ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്തതായി വിനയന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഗ്രാഫിക്സിനു പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രത്തിന്റെ മിസ്കിങ്ങ് ഉള്‍പ്പെടെ ഉ ള്ള ജോലികള്‍ പൂര്‍ത്തിയായി.

ഡ്രാക്കുളയുടെ കൊട്ടാരം സന്ദര്‍ശിക്കുവാന്‍ എത്തുന്ന ഇന്ത്യന്‍ ദമ്പതികളും തുടര്‍ന്ന് അവര്‍ നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. യോഗ ഇന്ത്യന്‍ മിഥോളജി എന്നിവയും ഡ്രാക്കുളയുടെ കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി മന്ത്രവാദ-ഹോറര്‍ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള വിനയന്റെ യക്ഷിയും ഞാനും ആയിരുന്നു ഈ ശ്രേണിയില്‍ ഏറ്റവും ഒടുവില്‍ ഇറങ്ങിയത്. ഗ്രാഫിക്സ് ഉപയോഗിച്ചിരുന്നു എങ്കിലും സാങ്കേതികമായ പോരായ്മകള്‍ ധാരാളമായി ഉണ്ടായിരുന്നു. ചിത്രം പരാജയമായിരുന്നു എങ്കിലും യക്ഷിയായി അഭിനയിച്ച മേഘ്ന രാജ് പുതു തലമുറ നായികമാരില്‍ ഏറെ തിരക്കുള്ള നടിയായി മാറി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റബേക്ക ഉതുപ്പായി ആൻ

January 1st, 2013

ann-augustine-epathram

സംവിധായകൻ സുന്ദർ ദാസ് സംവിധാനം ചെയ്യുന്ന അടുത്ത സിനിമയായ റബേക്ക ഉതുപ്പ് കിഴക്കേമലയിൽ പ്രധാന കഥാപാത്രമായ റബേക്ക ഉതുപ്പായി ആൻ അഗസ്റ്റിൻ പ്രത്യക്ഷപ്പെടും. ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായി തിരിച്ചു വരുവാനുള്ള തയ്യാറെടുപ്പിലാണ് റബേക്ക ഉതുപ്പ് കിഴക്കേമലയിലൂടെ സുന്ദർ ദാസ്. നിരവധി ചിത്രങ്ങൾ മലയാളത്തിൽ സുന്ദർദാസ് ഒരുക്കിയിട്ടുണ്ടെങ്കിലും കുറച്ചു നാളായി രംഗത്തു നിന്നും മാറി നിൽക്കുകയായിരുന്നു അദ്ദേഹം.

കുബേരൻ, വർണ്ണക്കാഴ്ച്ചകൾ എന്നീ സിനിമകൾക്ക് തിരക്കഥയെഴുതിയ വി. സി. അശോകാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. വെങ്കടേഷ് നിർമ്മിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ത് ഭരതൻ, ജിഷ്ണു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. എഡിറ്റിങ്ങ് ബാലയും ഛായാഗ്രഹണം ജിബു ജേക്കബും നിർവഹിക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

23 of 49« First...1020...222324...3040...Last »

« Previous Page« Previous « തുടരും… ടെലി സിനിമ പൂര്‍ത്തിയായി
Next »Next Page » ട്രാവന്‍കൂര്‍ – സാഗ ഓഫ് ബെനവലന്‍സ് യു. എ. ഇ. യില്‍ പ്രദര്‍ശിപ്പിക്കുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine