പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനാകാന്‍ സാദ്ധ്യത

July 2nd, 2011

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ പദവിയിലേക്ക് സംവിധായകന്‍ പ്രിയദര്‍ശന്‍ എത്തുമെന്ന് സൂചന. ചെയര്‍മാനാകാന്‍ പ്രിയന്‍ സമ്മതം മൂളിയെന്നാണ് അറിയുന്നത്. മന്ത്രി കെ ബി ഗണേഷ്കുമാര്‍ പ്രത്യേക താല്‍പ്പര്യമാണ് പ്രിയദര്‍ശനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. മോഹന്‍ലാലിനെ സമീപിച്ചു എങ്കിലും ഒരു ജൂനിയര്‍ താരത്തിന്റെ കീഴില്‍ ചെയര്‍മാന്‍ പദവി അലങ്കരിക്കുന്നതില്‍ ലാലിന് താല്പര്യമില്ല എന്നതാണ് പ്രിയദര്‍ശന്റെ പേര് പരിഗണിക്കാന്‍ കാരണം. സംവിധായകന്മാരായ ടി കെ രാജീവ് കുമാര്‍, രാജീവ് നാഥ് എന്നിവരും ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തേക്ക് വരാനുള്ള നീക്കം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മന്ത്രി ഗണേഷ്‌കുമാറിന്റെ പിന്തുണ പ്രിയദര്‍ശനാണ് അതിനാല്‍ രാജീവ് കുമാറും രാജീവ് നാഥും പിന്‍‌മാറാനാണ് സാധ്യത. പ്രിയദര്‍ശനെ പോലെ രാജ്യമെങ്ങും പ്രശസ്തനായ ഒരാള്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുന്നത് മലയാള സിനിമയ്ക്കും അക്കാദമിക്കും ഗുണം ചെയ്യുമെന്നാണ് ഗണേഷ് കുമാര്‍ വിലയിരുത്തുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലീലയില്‍ നിന്നും ലാല്‍ പുറത്ത്‌, പകരം ശങ്കര്‍

April 5th, 2011

mohanlal-thinking-epathram

പ്രാഞ്ചിയേട്ടനു ശേഷം പ്രമുഖ സംവിധായകന്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന “ലീല” എന്ന ചിത്രത്തില്‍ മോഹന്‍‌ലാലിനു പകരം രഞ്ജിത്തിന്റെ ശിഷ്യന്‍ ശങ്കര്‍ രാമകൃഷ്ണന്‍ നായകനാകുമെന്ന് സൂചന.  ഉണ്ണി ആര്‍. രചിച്ച ലീല എന്ന ചെറുകഥയാണ് ചിത്രത്തിന്റെ മൂലകഥ. വിചിത്രമായ മാനസിക വ്യാപാരങ്ങള്‍ ഉള്ള ഒരു കഥാപാത്രമാണ് ഇതിലെ നായകന്‍. കുട്ടിയപ്പന്‍ എന്ന ഈ കോട്ടയം അച്ചായന്‍ കഥാപാത്ര ത്തിന്റെ കോട്ടയത്തു നിന്നും വയനാട്ടിലേക്കുള്ള യാത്രയും, അതിനിടയില്‍ കണ്ടു മുട്ടുന്ന കഥാപാത്ര ങ്ങളിലൂടെയുമാണ് കഥ വികസിക്കുന്നത്.

പൃഥ്‌വി രാജ്, മമ്ത മോഹന്‍‌ദാസ്, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ചിത്രം ഏപ്രില്‍ 25 ന് ഷൂട്ടിങ്ങ് ആരംഭിക്കുവാനാണ് രഞ്ജിത്തും സംഘവും ആലോചിക്കുന്നത്.

ഉറുമി എന്ന പൃഥ്‌വി രാജ് ചിത്രത്തിനു തിരക്കഥ എഴുതിയ ശങ്കര്‍ രാമകൃഷ്ണന്‍  രഞ്ജിത്തിന്റെ കളരിയില്‍ നിന്നുമാണ്  തിരക്കഥാ രചനയിലേക്ക് വരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാള സിനിമ മാഫിയകളുടെ കൈയ്യില്‍ : പ്രദീപ് ചൊക്ലി

September 22nd, 2010

pradeep-chokli-epathram

ദുബായ്‌ : കേരളത്തില്‍ ഇന്ന് നല്ല സിനിമക്ക് നിലനില്‍ക്കാനുള്ള സാഹചര്യം തന്നെ നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന് പ്രശസ്ത മലയാളം സിനിമാ സംവിധായകന്‍ അഭിപ്രായപ്പെട്ടു. പ്രേരണ യു. എ. ഇ. ദയറ – ഹോര്‍ലാന്‍സ്‌ യൂണിറ്റ് രൂപീകരണവും ഓണാഘോഷ പരിപാടിയും ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിനിമാ തിയ്യറ്ററുകള്‍ തന്നെ നല്ല സിനിമ പ്രദര്‍ശിപ്പിക്കാനും കലാ മൂല്യമുള്ള സിനിമകളെ വളര്‍ത്താനുമുള്ള ഒരു സമീപനം മുന്നോട്ട് വെയ്ക്കുന്നില്ല. മലയാള സിനിമാ മേഖല ഇന്ന് മാഫിയകളുടെ കൈകളിലാണെന്നും സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട മേഖലകളില്‍ ഇന്ന് നിലനില്‍ക്കുന്ന സംഘടനകള്‍ നല്ല സിനിമകളുടെ വളര്‍ച്ചയ്ക്ക്‌ വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നും, പുതുതായി ഉയര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക്‌ അനുകൂലമായ ഒരു സമീപനമല്ല അതൊന്നും മുന്നോട്ട് വയ്ക്കുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു.

കേരളത്തിലേക്ക് ലഗേജുമായി പോകുന്ന മലയാളികള്‍ തിരിച്ചു വരുമ്പോള്‍ നല്ല പുസ്തകങ്ങളും നല്ല കലാ മൂല്യമുള്ള സിനിമകളുടെ സിഡികളും തിരിച്ചു ലഗേജില്‍ കൊണ്ടു വരുന്ന ഒരു ശീലം വളര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അത് ഒരു ഭാഗത്ത് മലയാള സാഹിത്യത്തിനും മലയാള സിനിമക്കും ഗുണം ചെയ്യുന്നതോടൊപ്പം മലയാളി പ്രവാസി സമൂഹത്തിനു ബൃഹത്തായ ഒരു ലൈബ്രറി ഉണ്ടാക്കിയെടുക്കാനും അവന്റെ സാംസ്കാരിക സാമൂഹിക ഇടപെടലിനെ വികസിപ്പിക്കാനും സഹായിക്കും എന്ന് അദ്ദേഹം വിശദീകരിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

യക്ഷിയുടെ വിജയം വിനയന്റെ വിജയം

August 23rd, 2010

yakshiyum-njanum-epathram

യക്ഷിയും ഞാനും തിയേറ്ററുകള്‍ നിറഞ്ഞോ ടുമ്പോള്‍ വിനയന്‍ എന്ന സംവിധായകന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ വിജയം കൂടെ ആണത്. മലയാ‍ള സിനിമയിലെ സംഘടനകളും വ്യക്തികളുമായി കുറേ കാലമായി വിനയന്‍ അത്ര രസത്തില്‍ അല്ല. പല ഘട്ടങ്ങളിലും ഇവര്‍ നേര്‍ക്കു നേര്‍ കൊമ്പു കോര്‍ത്തു. മാക്ടയുടെ പിളര്‍പ്പിനും ഫെഫ്ക എന്ന പുതിയ സംഘടനയുടെ പിറവിക്കും കാരണം ഈ അഭിപ്രായ ഭിന്നത തന്നെ.

yakshiyum-njanum-poster-epathram

വിനയന്‍ ചിത്രത്തില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് തിലകനു വന്ന വിലക്കും മലയാള സിനിമാ സാംസ്കാരിക രംഗത്ത് ഒരു വലിയ വിവാദത്തിനു തന്നെ വഴി വെച്ചു. സുകുമാര്‍ അഴീക്കോട് സംഭവത്തില്‍ ഇടപെട്ടതോടെ അതിന്റെ ചൂടും വര്‍ദ്ധിച്ചു. അഴീക്കോട് മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്ക്കും, സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാലിനും എതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു. പരസ്യമായ വിഴുപ്പലക്കു കളിലേക്കും ഷൂട്ടിങ്ങ് ലൊക്കേഷനു കളിലേക്കുള്ള സമരങ്ങളിലേക്കും തിലകന്‍ ‍- വിനയന്‍ വിഷയം എത്തി.

yakshiyum-njanum-1-epathram

ചിത്രീകരണം തുടങ്ങിയതു മുതല്‍ യക്ഷിയും ഞാനും എന്ന ചിത്രത്തിനു നിരവധി പ്രതിസന്ധികള്‍ നേരിട്ടു. പല താരങ്ങളുടേയും ടെക്നീഷ്യന്മാരുടേയും സംഘടനകളുടേയും സഹകരണം ഇല്ലായ്മ സിനിമയുടെ വിവിധ ഘട്ടങ്ങളില്‍ വെല്ലുവിളി യുയര്‍ത്തി. ഫിലിം ചേമ്പറിന്റെ ഇടപെടല്‍ മൂലം റിലീസിങ്ങിനും പ്രശ്നങ്ങള്‍ ഉണ്ടായി. അതിന്റെ പേരില്‍ റിലീസിങ്ങ് നീട്ടി വെച്ചു. എന്നാല്‍ അതിനെ ഒക്കെ അതിജീവിച്ച് ഒടുവില്‍ വിനയന്‍ ചിത്രം പുറത്തിറ ക്കിയിരിക്കുന്നു.

yakshiyum-njanum-2-epathram

പുതു മുഖങ്ങളായ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഈ ചിത്രത്തില്‍ അവസരം നല്‍കിയിരിക്കുന്നു. ബാംഗ്ലൂര്‍ സ്വദേശിനി മേഘ്നയാണ് യക്ഷിയും ഞാനും എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. യക്ഷിയുടെ റോള്‍ ഇവര്‍ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു. ഗൌതം ആണ് നായകന്‍. രാജന്‍ പി. ദേവിന്റെ മകന്‍ ജൂബിന്‍ രാജ്, റിക്കി, തിലകന്‍, ക്യാപ്റ്റന്‍ രാജു, മാള അരവിന്ദന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

yakshiyum-njanum-3-epathram

പതിവു വിനയന്‍ മസാലകള്‍ ആണ് ചിത്രത്തിന്റെ ഇതിവൃത്തം എങ്കിലും ഗ്രാഫിക്സിനു വളരെയധികം പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രം വന്‍ ഇനീഷ്യല്‍ കളക്ഷന്‍ ആണ് നേടി ക്കൊണ്ടിരിക്കുന്നത്. പ്രമുഖ താരങ്ങള്‍ ഇല്ലാതെ പുതു മുഖ താരങ്ങളെ വെച്ചും മലയാള സിനിമ വിജയിപ്പിക്കാമെന്ന് ഇത് വ്യക്തമക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

8 അഭിപ്രായങ്ങള്‍ »

സൂപ്പര്‍ താരങ്ങള്‍ക്ക് എതിരെ ശ്രീനിവാസന്‍

August 12th, 2010

sreenivasan-epathramകൊച്ചി : ‘എട്ടു തവണ പൊട്ടിയാലും ഒമ്പതാമത്‌ പടം വിജയിക്കും എന്ന് കരുതുന്ന സൂപ്പര്‍ താരങ്ങളാണ് മലയാള സിനിമയുടെ ശാപം’. മലയാള ത്തിലെ പ്രമുഖ നടനും എഴുത്തുകാരനും സംവിധായക നുമായ ശ്രീനിവാസന്‍ പറഞ്ഞു.  ‘ആത്മകഥ’ എന്ന തന്‍റെ പുതിയ സിനിമ യുമായി ബന്ധപ്പെട്ട്  വാര്‍ത്താ സമ്മേളനം നടത്തുക യായിരുന്നു അദ്ദേഹം. സിനിമ കള്‍ പൊളിഞ്ഞാലും താരമൂല്യം ഇടിയാത്ത താരങ്ങളാണ് സിനിമ യെ വഴി തെറ്റിക്കുന്നത്. എട്ടു പടങ്ങള്‍ പൊളിയുമ്പോള്‍ ഒമ്പതാമതൊരെണ്ണം ഹിറ്റാകുമെന്ന് ഇവര്‍ കരുതുന്നു. ഒമ്പതാമത്തെ പടത്തിനായി അവര്‍ നല്ലൊരു സംവിധായ കനെ കരുതി വെക്കും. ആ സിനിമ ഹിറ്റായി ക്കഴിഞ്ഞാല്‍ പിന്നീട് ഒരു പത്ത് സിനിമ കൂടി ആ കെയര്‍‌ഓഫില്‍ കിട്ടും. ഈ രീതിയിലുള്ള ഒരു കൊള്ളയാണ് ഇപ്പോള്‍ നടക്കുന്നത് എന്നും ശ്രീനിവാസന്‍ പറഞ്ഞു.

നമ്മുടെ പല സിനിമ കളും മൂക്കാതെ പഴുക്കുന്നതു പോലെ ഉള്ളവ യാണ്. തമിഴ്, തെലുങ്ക്  ഭാഷകളില്‍ നിന്ന് വരുന്ന മസാല ചിത്രങ്ങളോടല്ല മലയാള സിനിമ മത്സരിക്കേണ്ടത്. അങ്ങനെ മത്സരിച്ച് അത്തരം സിനിമകള്‍ മലയാള ത്തില്‍ ഇറക്കിയാല്‍ പരാജയം ആയിരിക്കും ഫലം. ചിന്താ ശേഷിയുള്ള നിര്‍മ്മാതാക്കളാണ് മലയാള സിനിമയ്ക്ക് വേണ്ടത്. എന്നാല്‍ നല്ല സിനിമ എന്ന കാഴ്ചപ്പാടില്ലാത്ത നിര്‍മ്മാതാക്കള്‍ സിനിമയെ തകര്‍ക്കുക യാണ്. പണമുണ്ടാക്കുക എന്നതു മാത്രമാണ് ഇന്നത്തെ പല നിര്‍മ്മാതാക്കളുടെയും ലക്‍ഷ്യം.

നടന്‍ തിലകന് താര സംഘടന യായ ‘അമ്മ’ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. അമ്മ ഒരു ചാരിറ്റി സംഘടന യാണ്. ആര്‍ക്കും അവസരം നിഷേധിക്കാനും അവസരം ഉണ്ടാക്കി ക്കൊടുക്കാനും സംഘടന യ്ക്ക് സാധിക്കില്ല.

സിനിമാ സംഘടന കളുടെ തലപ്പത്ത്‌ ഇരിക്കുന്ന പലരും ഒരു പണിയും ഇല്ലാത്തവരാണ്. ഇവരുടെ പല പ്രവൃത്തി കളെയും ന്യായീകരിക്കാന്‍ ആവില്ല.

അമ്മ യിലും ഫെഫ്ക യിലും താന്‍ അംഗമാണ്. എന്നാല്‍ തന്‍റെ വ്യക്തി പരമായ കാര്യങ്ങളില്‍ ഇടപെടാനുള്ള അവകാശം സംഘടന കള്‍ക്കില്ല. എന്നാല്‍ സംഘടന കളുടെ വിലക്കിനെ ഞാനും ഭയപ്പെടുന്നുണ്ട്. സംഘ ബലത്തെ എപ്പോഴും പേടിക്കണമല്ലോ – ശ്രീനിവാസന്‍ പറഞ്ഞു.

- pma

വായിക്കുക: , ,

1 അഭിപ്രായം »

6 of 7« First...567

« Previous Page« Previous « ശാന്തേടത്തിക്ക് സ്നേഹപൂര്‍വ്വം
Next »Next Page » സുബൈര്‍ അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine