ഇതിഹാസ നായകന് ഓര്‍മ്മ പ്പൂക്കള്‍

November 16th, 2017

jayan-avathar-epathram
മലയാള സിനിമയിലെ ‘എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ’ എന്നു വിശേഷി പ്പിക്കാ വുന്ന ജയന്‍ എന്ന ഇതി ഹാസ നായകന്‍ കാല യവനിക ക്കു ള്ളി ലേക്ക് മറഞ്ഞിട്ട് 37 വര്‍ഷം.

1980 നവംബര്‍ 16 ന് ‘കോളി ളക്കം’ എന്ന സിനിമ യുടെ ഷൂട്ടിംഗിനിടെ ഉണ്ടായ ഹെലി കോപ്റ്റര്‍ അപ കട ത്തി ലാ യിരുന്നു അദ്ദേഹ ത്തി ന്റെ അന്ത്യം.

actor-jayan-death-scene-in-kolilakkam-movie-ePathram

ജയന്‍ കോളിളക്കം ക്ലൈമാക്സ് രംഗത്തില്‍

ജയന്‍ എന്ന കലാകാരന് മുന്‍പേ വന്ന വര്‍ക്കും പിന്നീടു വന്നു മറഞ്ഞു പോയ വര്‍ക്കും ലഭിക്കാത്ത  ജന സ്വീ കാ ര്യത അദ്ദേഹ ത്തിനു ലഭിച്ചത് എല്ലാ തല മുറ യിലേ യും ഇഷ്ട നടനാ യി ജയന്‍ ഇന്നും നില നില്‍ക്കുന്നത് കൊണ്ടു തന്നെ യാണ്.

ചുരുങ്ങിയ കാല യള വിനുള്ളില്‍ ചെറുതും വലുതു മായ വേഷ ങ്ങളില്‍ 125 ഓളം സിനിമക ളില്‍ അഭിന യിച്ചു.  അദ്ദേഹം നായക നായി അഭി നയിച്ച് 1980 ഏപ്രില്‍ മാസ ത്തില്‍ റിലീസ് ചെയ്ത ഐ. വി. ശശി യുടെ ‘അങ്ങാടി’ സൂപ്പര്‍ ഹിറ്റ് ആയി തിയ്യേറ്ററു കളില്‍ നിറഞ്ഞ സദസ്സു കളില്‍ പ്രദര്‍ശനം തുടരുന്ന സമയത്താണ് ‘ജയന്‍ മരണപ്പെട്ടു’ എന്ന വാര്‍ത്ത പുറത്തു വരുന്നത്.

ടി. ദാമോദരൻ തിരക്കഥ എഴുതി യ ‘അങ്ങാടി’ യിലെ പ്രശസ്തമായ ഡയലോഗ് സോഷ്യൽ മീഡിയ യിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു എന്നത് ഈ അഭി നേതാ വിനു ലഭി ച്ചി ട്ടുള്ള ജന പ്രീതി യാണ് കാണി ക്കുന്നത്.

What did you say  ?? Beggars  ???
Maybe we are poor… coolies… trolley pullers…
but we are not beggars !!!
You enjoy this status in life because of our sweat and blood
Let it be the last time..
If you dare to say that word once more, I will pull out your bloody tongue…!!!

അന്നും ഇന്നും ഈ ഡയലോഗ് കേട്ട് കയ്യടിക്കാത്ത പ്രേക്ഷ കർ ഇല്ലാ എന്നതാണ് സത്യം.

ഗോസിപ്പ് പേജു കളു മായി ഓൺ ലൈൻ മാധ്യമ ങ്ങൾ സൈബർ ഇട ങ്ങളിൽ നിറ യുന്നതിനു മുൻപേ സമഗ്ര മായ വാർത്താ വിശേഷ ങ്ങളു മായി ‘ഇ – പത്രം’ ഞങ്ങ ളുടെ ഇടം കൃത്യമായി രജിസ്റ്റർ ചെയ്തു കഴിഞ്ഞി രുന്നു.

ജയൻ എന്ന കലാകാരന്റെ 29 ആമതു ചരമ ദിന ത്തിൽ (നവംബർ16, 2009)  ‘ഇ – പത്രം’  പ്രസിദ്ധീ കരിച്ച ഓർമ്മ ക്കുറിപ്പ്, ആൻഡ്രോയിഡ് ഫോണു കളും ഫെയ്‌സ് ബുക്കും വാട്ട്സ് ആപ്പും ലോകം കീഴ ടക്കു ന്നതിനു മുൻപേ സൈബർ ലോകത്ത് ഏറെ ജനശ്രദ്ധ ആകർ ഷിക്കു കയും ചെയ്തിരുന്നു.

ഘന ഗാംഭീര്യ മാര്‍ന്ന ശബ്ദ ത്തില്‍ ആകര്‍ഷക മായ സംഭാഷണ ശൈലിയും വശ്യതയാര്‍ന്ന ചിരിയും സാഹ സിക രംഗ ങ്ങളിലെ മെയ് വഴക്ക വും പ്രേക്ഷ കര്‍, വിശിഷ്യാ യുവ ജന ങ്ങള്‍ ജയൻ എന്ന അഭി നേതാ വിനെ ഹൃദയ ത്തോട് ചേർത്ത് നിറുത്തി.

സംഘട്ടന രംഗ ങ്ങൾ മാത്രമല്ല ഗാന രംഗ ങ്ങളിലും തനതു ശൈലി യി ലൂടെ ജയൻ തന്റെ പ്രതിഭ തെളി യിച്ചു.

മനുഷ്യ മൃഗം, അങ്ങാടി, ലൗ ഇന്‍ സിംഗപ്പൂര്‍, നായാട്ട്, പ്രഭു,  ശക്തി, കരിമ്പന, കാന്ത വലയം, പുതിയ വെളിച്ചം,  തടവറ, ഏതോ ഒരു സ്വപ്നം, ചന്ദ്രഹാസം, തീ നാള ങ്ങള്‍, മാമാങ്കം, പാലാട്ടു കുഞ്ഞി ക്കണ്ണന്‍ തുട ങ്ങിയ ചിത്ര ങ്ങളിലെ ഗാന രംഗ ങ്ങൾ എടുത്തു പറയേ ണ്ടതാണ്.

മദ്രാസ്സിലെ (ചെന്നൈ) ഷോലാവരം എന്ന സ്ഥലത്ത് നടന്ന കോളിളക്കം സിനിമയുടെ ചിത്രീ കരണ ത്തില്‍ കൃഷി ക്ക് മരുന്നു തളി ക്കുന്ന ഒരു ഹെലി കോപ്റ്റര്‍ ആയിരുന്നു ഉപ യോഗിച്ചത് എന്നു പറയപ്പെടുന്നു.

വില്ലനായ ബാലന്‍ കെ. നായര്‍ ഇതില്‍ കയറി രക്ഷ പ്പെടുവാന്‍ ശ്രമി ക്കുമ്പോള്‍ പറന്നുയർന്ന ഹെലി കോപ്റ്റ റിൽ ജയൻ പിടിച്ചു കയറി വില്ലനെ കീഴ്പ്പെ ടുത്തു വാൻ ശ്രമി ക്കുന്ന തിനിടെ യാണ് അപകടം ഉണ്ടാ യതും ജയൻ കൊല്ല പ്പെടു ന്നതും.

അക്ഷരാർത്ഥത്തിൽ മലയാള സിനിമാ ലോകം നടുങ്ങി നിശ്ചല മായ ദിവസ മായി രുന്നു അന്ന്.

ജയൻ എന്ന നടന് പകരം വെക്കാൻ ആരും ഇല്ല. ജയന്റെ മരണ ശേഷം അദ്ദേഹ ത്തിന്റെ രൂപ സാദൃശ്യ മുള്ള പലരും അഭിനയ രംഗ ത്തേക്കു വന്നു. ജയന്റെ വേഷ വിധാന ങ്ങളോടെ ‘കാഹളം’ എന്ന സിനി മയില്‍, ഒരു രംഗത്തു പ്രത്യക്ഷ പ്പെട്ടി രുന്ന തിരുവനന്ത പുരത്തെ ഒരു പോലീസ് ഉദ്യോഗ സ്ഥനെ, ജയന്റെ ആരാധകര്‍ സ്വീക രിച്ചു.

പിന്നീട് ‘ഭീമന്‍’ എന്ന സിനിമ യിലെ നായകന്‍ ആയി അഭി നയിച്ചു പ്രശസ്തനായ രഘു ആയി രുന്നു അത്. ഭീമൻ രഘു വിന്റെ നേതൃത്വ ത്തിൽ കോളിളക്കം രണ്ടാം ഭാഗം സിനിമ ചിത്രീ കരിക്കും എന്നും കമ്പ്യൂ ട്ടര്‍ ഗ്രാഫി ക്‌സിന്‍റെ സഹായ ത്തോടെ ‘അവതാരം’ എന്ന സിനിമ യിലൂടെ സംവി ധായകന്‍ വിജീഷ് മണി ജയനെ വീണ്ടും രംഗത്ത് കൊണ്ടു വരും എന്നും വാര്‍ത്തകള്‍ ഉണ്ടാ യിരുന്നു. എങ്കിലും ഈ സംരംഭ ങ്ങൾ എവിടെയും എത്തി യില്ല.

ഇന്നും എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ യുടെ സിംഹാസനം ഒഴിഞ്ഞു കിടക്കുകയാണ്. ജയന് തുല്യം ജയൻ മാത്രം എന്ന ഓർമ്മ പ്പെടുത്ത ലോടെ.

– പി. എം. അബ്ദുൽ റഹിമാൻ, അബുദാബി.

 

 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

നസ്രിയ സിനിമ യിലേക്ക് തിരിച്ചു വരുന്നു

October 31st, 2017

actress-nazriya-nasim-ePathram
അഭിനേത്രി യായും ഗായിക യായും അവ താരക യായും സിനിമാ – ടെലിവിഷന്‍ പ്രേക്ഷകരെ കയ്യിലെടുത്ത നസ്രിയ വീണ്ടും അഭിനയ രംഗ ത്തേക്ക് തിരിച്ചു വരുന്നു എന്നു റിപ്പോര്‍ട്ട്.

ദേശീയ പുരസ്കാര ജേതാവും പ്രമുഖ സംവി ധായി കയു മായ അഞ്ജലി മേനോന്റെ പുതിയ ചിത്രത്തി ലൂടെ യാണ്‌ നസ്രിയ യുടെ തിരിച്ചു വരവ്.

തിരിച്ചു വരവിന്റെ വിശേഷ ങ്ങളു മായി നസ്രിയ തന്റെ ഫേയ്സ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഈ സ്റ്റാറ്റ സ്സിനു വൈവിധ്യ മാര്‍ന്ന നിര വധി പ്രതി കരണ ങ്ങളാണ് കിട്ടി യിരി ക്കുന്നത്.

nazriya-official-fb-status-re-entry-to-film-ePathram

പൃഥ്വിരാജ്, പാര്‍വ്വതി, അതുല്‍ കുല്‍ക്കര്‍ണി, റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍ തുടങ്ങിയവര്‍ പ്രധാന വേഷ ങ്ങളില്‍ ഉണ്ടാവും എന്നറി യുന്നു.

ബാല നടി യായി മലയാള ത്തില്‍ അരങ്ങേറ്റം കുറിക്കു കയും പിന്നീട് നായിക യായി മലയാള ത്തിലും തമിഴി ലും തിളങ്ങിയ നസ്രിയ, ഫഹദ് ഫാസിലു മായുള്ള വിവാഹ ശേഷം സിനിമ യില്‍ നിന്നും വിട്ടു നിന്നു.

fahad-fazil-nazriya-epathram

ഫഹദ് ഫാസില്‍ – നസ്രിയ താര ജോഡികള്‍ ആദ്യ മായി ഒന്നിച്ച ബാംഗ്ലൂര്‍ ഡെയ്സിന്റെ സംവി ധായിക അഞ്ജലി മേനോന്റെ ചിത്ര ത്തിലൂ ടെ യാണ്‌ നസ്രിയ യുടെ തിരിച്ചു വരവ് എന്നുള്ളത് ഈ താര ങ്ങളുടെ ആരാധക രേയും ആവേശം കൊള്ളി ച്ചിരി ക്കുകയാണ്.

ലിറ്റില്‍ ഫിലിംസ് ഇന്ത്യയും രജപുത്ര വിഷ്വല്‍ മീഡിയ യും സംയുക്തമായി നിര്‍മ്മിക്കുന്ന സിനിമ യുടെ ചിത്രീ കരണം നവംബര്‍ ആദ്യ വാരം തുടങ്ങും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംവിധായകന്‍ ഐ. വി. ശശി അന്തരിച്ചു

October 24th, 2017

film-director-iv-sasi-ePathram
ചെന്നൈ : പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഐ. വി. ശശി (69) അന്തരിച്ചു. ദേഹാസ്വാ സ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈ യിലെ വീട്ടിൽ നിന്നും ആശു പത്രി യിലേക്ക് പോകു ന്നതിനിടെ രാവിലെ 11 മണി യോടെ യായി രുന്നു അന്ത്യം. ഭാര്യ സീമ യാണ് മരണ വിവരം മാധ്യമ ങ്ങളെ അറി യിച്ചത്.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി യായ ഐ. വി. ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്ര കല യില്‍ ഡിപ്ലോമ നേടിയ ശേഷ മാണ് 1968 ല്‍ എ. ബി. രാജിന്റെ ‘കളിയല്ല കല്ല്യാണ’ ത്തില്‍ കലാ സംവി ധായ കനായി സിനിമാ രംഗത്ത് എത്തുന്നത്. 1975 ല്‍ ഉമ്മര്‍ നായകന്‍ ആയി അഭിനയിച്ച ‘ഉത്സവം’ എന്ന സിനിമ യിലൂടെ സ്വതന്ത്ര സംവിധായകന്‍ ആയി.

ദേശീയോദ്ഗ്രഥന ത്തിനുള്ള ദേശീയ അവാർഡ് നേടിയ ആരൂഢം (1982) അടക്കം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷ കളി ലായി 150 ല്‍ അധികം സിനിമ കൾ സംവിധാനം ചെയ്തിട്ടുണ്ട്.

മലയാള ത്തിൽ ഏറ്റവും അധികം ഹിറ്റ് സിനിമ കള്‍ ഒരുക്കിയ സംവി ധായ കരിൽ ഒരാളാണ് ഐ. വി. ശശി. മലയാള സിനിമ ക്കു നല്‍കിയ സമഗ്ര സംഭാവന കളെ മാനിച്ചു കൊണ്ട് ജെ.സി. ഡാനിയൽ പുരസ്‌കാരം നൽകി ഐ. വി. ശശി യെ കേരളാ സർക്കാർ ആദരിച്ചു.

മികച്ച സംവി ധായ കനുള്ള സംസ്ഥാന പുരസ്കാരം രണ്ടു തവണ അദ്ദേഹത്തെ തേടി എത്തി. കൂടാതെ മികച്ച രണ്ടാ മത്തെ ചിത്ര ത്തിനുള്ള അവാർഡ്, ജനപ്രീതി നേടിയ ചിത്ര ത്തിനുള്ള അവാർഡ് എന്നിവയും കരസ്ഥ മാക്കി. ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ് മെന്റ് അടക്കം ആറു തവണ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചു.

പ്രമുഖ അഭിനേത്രി സീമ യാണ് പത്നി. മക്കൾ : അനു, അനി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിജയ് ചിത്രം ‘മെർസൽ’ ബി. ജെ. പി. ക്കു തിരിച്ചടി

October 22nd, 2017

vijay-epathram
ചെന്നൈ : വിജയ് നായകനായി അഭിനയിച്ച ‘മെര്‍സല്‍’ എന്ന ചിത്രം വിവാദ ങ്ങള്‍ കൊണ്ട് സമ്പന്ന മായി. സിനിമ യില്‍ കേന്ദ്ര സര്‍ക്കാര്‍ നയ ങ്ങളെ വിമര്‍ശി ക്കുന്നു എന്ന ആക്ഷേപ വുമായി ബി. ജെ. പി. രംഗത്തു വന്നതോടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

ചരക്കു സേവന നികുതി (ജി. എസ്. ടി.) യെ വിമര്‍ശിച്ചു കൊണ്ട് വിജയ് പറയുന്ന ‘‘ഏഴു ശതമാനം ജി. എസ്. ടി. യുള്ള സിംഗപ്പൂരിൽ ചികിത്സ സൗജന്യം. 28 ശതമാനം ജി. എസ്. ടി. യുള്ള നമ്മുടെ നാട്ടിൽ അതല്ല സ്ഥിതി. അമ്മ മാരുടെ താലി അറുക്കുന്ന ചാരായ ത്തിനു ജി. എസ്. ടി. ഇല്ല. ജീവൻ രക്ഷാ മരുന്നു കൾക്ക് 12 ശതമാനമാണ് ജി. എസ്. ടി. കോവിലു കളല്ല, ആശുപത്രി കളാണ് ഇവിടെ വരേണ്ടത്…..’’ എന്ന ഡയ ലോഗാണ് ബി. ജെ. പി. യെ ചൊടി പ്പിച്ചത്.

മാത്രമല്ല ഡിജിറ്റല്‍ ഇന്ത്യ, ആശു പത്രി കളിലെ ശിശു മരണം എന്നിവയും പ്രതിപാദ്യ വിഷയ മാണ്. ഇതെല്ലാം നീക്കം ചെയ്യണം എന്നായി രുന്നു ബി. ജെ. പി. ഉന്നയിച്ച ആവശ്യം.

എന്നാൽ ഈ വിവാദ ഡയലോഗു കൾ സമൂഹ മാധ്യമ ങ്ങളിൽ വ്യാപക മായി ഷെയർ ചെയ്താണ് വിജയ് ആരാധകർ സിനിമ യെ ആഘോഷി ച്ചത്. ബി. ജെ. പി. യുടെ വിമര്‍ശന ങ്ങള്‍ക്ക് എതിരെ തമിഴ് സിനിമാ ലോക വും രാഷ്ട്രീയ പ്രമുഖരും അണി നിരന്നു.

അഭി നേതാ ക്കളായ കമല്‍ ഹാസൻ, വിജയ് സേതു പതി, അരവിന്ദ് സ്വാമി, ശ്രീപ്രിയ, നടികർ സംഘം ജനറൽ സെക്രട്ടറി യും നിർമ്മാ താക്കളുടെ സംഘടനാ പ്രസി ഡണ്ടു മായ വിശാൽ, സംവിധായകൻ പാ രഞ്ജിത് തുട ങ്ങിയവർ ബി. ജെ. പി. എതിരെ രംഗത്തു വന്നു.

ഭരണകൂട ത്തിനെ എതിര്‍ക്കുവാന്‍ ജനാധിപത്യ വ്യവ സ്ഥിതി യില്‍ പൗരന് അവകാശം ഉണ്ട് എന്ന് വിജയ് യുടെ പിതാവും സംവി ധായ കനു മായ എസ്. എ. ചന്ദ്ര ശേഖര്‍ പ്രതികരിച്ചു.

സ്വകാര്യ ആശുപത്രി കളിലെ ചൂഷണ മാണ് സിനിമ യിലെ പ്രമേയം. ഇതിൽ ഡോക്ടർ മാരെ മോശ മായി ചിത്രീ കരിക്കുന്നു എന്ന ആരോ പണ വുമായി ഇന്ത്യൻ മെഡിക്കൽ അസോ സ്സി യേഷനും രംഗ ത്തു വന്നിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രജനി ദുബായില്‍ – യന്തിരന്‍ രണ്ടാം ഭാഗം ഓഡിയോ ലോഞ്ചിംഗ് 27ന്

October 19th, 2017

enthiran-epathram
ദുബായ് : സൂപ്പർ സ്റ്റാര്‍ രജനീ കാന്ത് ഇൗ മാസം 27 ന് ദുബായില്‍ എത്തുന്നു. ദുബായ് ബുർജ് പാർക്കിൽ വെച്ച് നടക്കുന്ന ‘2.0’ എന്ന സിനിമ യുടെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങില്‍ പങ്കെടു ക്കുന്ന തിനാണ് രജനി എത്തുന്നത്.

enthiran-rajani-aishwarya-epathram

ചിത്ര ത്തിന്റെ സംവി ധായ കൻ ശങ്കർ, സംഗീത സംവി ധായ കൻ എ. ആർ. റഹ്മാൻ, ബോളി വുഡ് താരവും ‘2.0’ വിലെ മറ്റൊരു പ്രധാന അഭി നേതാ വുമായ അക്ഷയ് കുമാര്‍, നായിക ആമി ജാക്സണ്‍ എന്നി വരും ചടങ്ങില്‍ സംബ ന്ധിക്കും.

rajani-aishwarya-rai-in-enthiran-epathram

എ. ആർ. റഹ്മാൻ ടീമിന്റെ സ്റ്റേജ് ഷോയും ആമി ജാക്സണ്‍ അവത രിപ്പി ക്കുന്ന നൃത്ത ങ്ങളും ഇതോ ടൊപ്പം അരങ്ങേറും.

ചരിത്ര ത്തില്‍ ഇടം പിടിച്ച ‘യന്തിരന്‍’ സിനിമ യുടെ രണ്ടാം ഭാഗം ‘2.0’ ഇതിനകം തന്നെ ചിത്രീകരണ വിശേഷ ങ്ങളാൽ സിനിമാ പ്രേമി കളുടെ ശ്രദ്ധ നേടി ക്കഴിഞ്ഞു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

9 of 38« First...8910...2030...Last »

« Previous Page« Previous « ദിലീപ് ശബരിമല ദർശനം നടത്തി
Next »Next Page » വിജയ് ചിത്രം ‘മെർസൽ’ ബി. ജെ. പി. ക്കു തിരിച്ചടി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine