മണിവര്‍ണ്ണന്‍ അന്തരിച്ചു

June 16th, 2013

ചെന്നൈ: നടനും തമിഴ് സിനിമാ സംവിധായകനുമായ മണിവര്‍ണ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വച്ച് ആയിരുന്നു അന്ത്യം.തമിഴ്, തെലുങ്ക്, ഹിന്ദി,മലയാളം തുടങ്ങിയ വിവിധ ഭാഷകളിലായി നാനൂറ്റമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മണീ വര്‍ണ്ണന്‍ അമ്പത് സിനിമകളും സംവിധാനം ചെയ്യുകയും ഏതാനും ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്. വില്ലന്‍ വേഷങ്ങളിലും ഹാസ്യ നടനായും സ്വഭാവനടനായും മണിവര്‍ണ്ണന്‍ സിനിമയില്‍ നിറഞ്ഞു നിന്നു. മുതല്‍‌വന്‍, ഉള്ളത്തെ അള്ളിത്താ, പാര്‍ത്താലേ പരവശം, എങ്കള്‍ അണ്ണ, എനക്ക്20 ഉനക്ക് 18, വസീഗര, പ്രിയമാന തോഴി, ശിവാജി, വേലായുധം, ആയുധം സെയ്‌വോം, പഞ്ചതന്ത്രം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ദേയമായ വേഷം ചെയ്തിട്ടുണ്ട്. കമല ഹാസന്‍, രജനികാന്ത്, വിക്രം, വിജയ് തുടങ്ങിയവര്‍ക്കൊപ്പം മണിവര്‍ണ്ണന്‍ അഭിനയിച്ചു. മമ്മൂട്ടി ചിത്രമായ ഫാന്റം പൈലിയില്‍ അണ്ണാച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളത്തിലും ശ്രദ്ധനേടിയിരുന്നു.

ഭാരതി രാജയുടെ അസിസ്റ്റന്റായാണ് സിനിമ സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. അമൈതിപ്പട എന്ന ചിത്രം സംവിധാനം ചെയ്ത്കൊണ്ട് സ്വതന്ത്രനായി. ഗവണ്മെന്റ് മാപ്പിളൈ ചിന്നത്തമ്പി പെരിയ തമ്പി, തോഴര്‍ പാണ്ഡ്യന്‍, വീരപതക്കം തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. 1954 -ല്‍ കോയമ്പത്തൂരിലെ സുലൂറില്‍ ആണ് മണിവര്‍ണ്ണന്‍ ജനിച്ചത്. സെങ്കമലമാണ്‍` ഭാര്യ. ജ്യോതി, രഘു എന്നിവര്‍ മക്കളാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരള സൈഗാളിന്റെ കഥയുമായി ‘പാട്ടുകാരന്‍’

April 20th, 2013

singer-kozhikode-abdul-kader-ePathram
കോഴിക്കോട് : കേരള സൈഗാള്‍ എന്ന് വിശേഷിപ്പിക്ക പ്പെട്ടിരുന്ന കോഴിക്കോട് അബ്ദുല്‍ ഖാദര്‍ വിട പറഞ്ഞിട്ട് 36 വര്‍ഷങ്ങള്‍ കഴിഞ്ഞു. ‘എങ്ങനെ നീ മറക്കും കുയിലേ’ എന്ന് പാടി സംഗീതാ സ്വാദകരുടെ ഹൃദയം കവര്‍ന്ന കോഴിക്കോട് അബ്ദുല്‍ ഖാദറി ന്റെയും നടി യായിരുന്ന ശാന്താ ദേവി യുടെയും പ്രണയ കഥയാണ് ‘പാട്ടുകാരന്‍’ എന്ന പേരില്‍ നവാഗത സംവിധായകന്‍ എം. ജി. രഞ്ജിത്ത് പറയുന്നത്.

തിരക്കഥ എഴുതി യിരിക്കുന്നത് നദീം നൌഷാദ്. ഗാന രചന : സുരേഷ് പാറപ്രം, സംഗീതം : രമേശ്‌ നാരായണന്‍. ക്യാമറ : എം. ജെ. രാധാകൃഷ്ണന്‍.

ലോഹിത ദാസിന്റേയും രാജസേനന്റേയും സഹ സംവിധായകന്‍ ആയിരുന്ന എം. ജി. രഞ്ജിത്ത്, സംഗീത ത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് ‘പാട്ടുകാരന്‍’ ഒരുക്കുന്നത്.

കൈതപ്രം, ജോര്‍ജ്ജ് കിത്തു, മോഹന്‍ കുപ്ലേരി, പി. കെ. ബാബുരാജ്, പുരുഷന്‍ കടലുണ്ടി, കെ. നാരായണന്‍, സര്‍ജ്ജുലന്‍ എന്നിവ രോടൊപ്പം പ്രവര്‍ത്തിച്ച പരിചയം തനിക്ക് കോഴിക്കോട് അബ്ദുല്‍ ഖാദറി നെ കുറിച്ചുള്ള സിനിമ ഒരുക്കാന്‍ സഹായകമായിട്ടുണ്ട് എന്നും മലയാളി മറന്നു തുടങ്ങിയ സംഗീത മേഖല യിലേക്ക് ഈ ചിത്രം ഒരിക്കല്‍ കൂടി പ്രേക്ഷകനെ കൊണ്ട് ചെല്ലുവാന്‍ സഹായിക്കും എന്നും സംവിധായകന്‍ എം. ജി. രഞ്ജിത്ത് ഇ – പത്രത്തോട് പറഞ്ഞു. നടീ നടന്മാരെ തീരുമാനിച്ചിട്ടില്ല. സിനിമ യുടെ സംഗീത വിഭാഗ ത്തിന്റെ ജോലികള്‍ നടന്നു വരുന്നു എന്നും എം. ജി. രഞ്ജിത്ത് പറഞ്ഞു.

singer-kozhikkod-abdul-khader-ePathram

കോഴിക്കോട് മിഠായി തെരുവിൽ വാച്ച് കമ്പനി നടത്തി യിരുന്ന ജെ. എസ്. ആൻഡ്രൂസിന്റെ മകനായി 1916 ഫെബ്രുവരി 19 ന് ജനിച്ച ലെസ്ലി ആൻഡ്രൂസ് ആണ് പില്‍ക്കാല ത്ത് കോഴിക്കോട് അബ്ദുല്‍ ഖാദര്‍ ആയി മാറിയത്. 1950-ല്‍ പൊന്‍കുന്നം വര്‍ക്കി യുടെ കഥയെ അടിസ്ഥാന പ്പെടുത്തി നിര്‍മ്മിച്ച ‘നവലോകം’എന്ന ചിത്ര ത്തിലെ ‘തങ്ക ക്കിനാക്കള്‍ക്ക് ഹൃദയേ വീശും’ എന്ന ഗാനം ആലപിച്ചു കൊണ്ട് ചലച്ചിത്ര രംഗത്ത് എത്തിയ അദ്ദേഹത്തിനു പിന്നേയും നാലു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു മറ്റൊരു ചലച്ചിത്ര ത്തിനു വേണ്ടി പാടാന്‍.

1954-ല്‍ നിര്‍മ്മിച്ച ‘നീലക്കുയില്‍’എന്ന ചിത്ര ത്തിലെ ‘എങ്ങനെ നീ മറക്കും കുയിലേ’ എന്ന ശോക ഗാനം ഇന്നും എന്നും നശ്വരമായി നില്‍ക്കുന്നു. മലയാള സിനിമ യില്‍ ഇത്തര ത്തിലുള്ള ഒരു ശോക ഗാനം പിന്നീടുണ്ടായിട്ടേ ഇല്ല. അര നൂറ്റാണ്ടിനു ശേഷവും ഈ ഗാനം സംഗീത പ്രേമികള്‍ മറക്കാതിരി ക്കുന്നതിന്റെ രഹസ്യം ആ പാട്ടിലെ ശോക ഭാവമാണ്. 1977 ഫെബ്രുവരി 13 നായിരുന്നു അദ്ദേഹ ത്തിന്റെ വിയോഗം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പത്മരാജൻ എന്ന കഥയുടെ ഗന്ധർവൻ

January 24th, 2013

padmarajan-epathram
മലയാള സിനിമയിലെ ഒരു ഗന്ധര്‍വ സാന്നിദ്ധ്യമായിരുന്നു പത്മരാജന്‍, ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിലെല്ലാം തന്റെതായ മുദ്ര പതിപ്പിച്ചാണ് ഒരു തണുത്ത ജനുവരിയില്‍ തന്റെ സിനിമയിലെ ഗന്ധര്‍വന്‍ പറന്നു പോയ പോലെ പറന്ന് പറന്ന് പറന്ന്…. പത്മരാജന്‍ പോയത്‌ (24 ജനുവരി 1991).
സമാന്തര സിനിമകളുമായി രംഗത്ത് വന്ന അദ്ദേഹം സിനിമക്കായി തെരഞ്ഞെടുത്ത വിഷയം എല്ലാം തന്നെ വളരെ വ്യത്യസ്തമായിരുന്നു. പ്രയാണം എന്ന ചലച്ചിത്രത്തിലൂടെ തിരക്കഥാകൃത്തായി പത്മരാജന്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ മലയാളത്തിലെ എക്കാലത്തെയും ഒരു പിടി നല്ല ചിത്രങ്ങള്‍ ഒരുക്കാന്‍ ഒരാളെത്തി എന്നതാണ് സത്യം, സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുൾപ്പെടെ മുപ്പത്തിയാറ് തിരക്കഥകൾ രചിച്ചു. ദേശീയവും അന്തർദ്ദേശീയവുമായ നിരവധി ബഹുമതികളും അദ്ദേഹത്തിനു ലഭിച്ചു. അരപട്ട കെട്ടിയ ഗ്രാമത്തില്‍, പെരുവഴിയമ്പലം കള്ളന്‍ പവിത്രന്‍, ഒരിടത്തൊരു ഫയൽവാൻ, കൂടെവിടെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നൊമ്പരത്തിപൂവ്, തിങ്കളാഴ്ച നല്ല ദിവസം, തൂവാനത്തുമ്പികള്‍, കരിയിലക്കാറ്റുപോലെ, ഇന്നലെ, അപരന്‍, മൂന്നാംപക്കം, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങി നിരവധി നല്ല ചിത്രങ്ങള്‍ അദ്ദേഹം നമുക്കായി അണിയിച്ചൊരുക്കി. സിനിമ കൂടാതെ തിരക്കഥകള്‍, ചെറുകഥകള്‍, നോവലെറ്റ്, നോവലുകള്‍ അങ്ങനെ പത്മരാജന്‍ കൈവെക്കാത്ത മേഖലകള്‍ വിരളം. പ്രഹേളിക, അപരന്‍ പുകക്കണ്ണട, മറ്റുള്ളവരുടെ വേനൽ, കൈവരിയുടെ തെക്കേയറ്റം, സിഫിലിസ്സിന്റെ നടക്കാവ്, കഴിഞ്ഞ വസന്തകാലത്തിൽ, പത്മരാജന്റെ കഥകൾ എന്നിവയാണ് അദ്ദേഹത്തിന്റെ കഥാ സമാഹാരങ്ങള്‍, പെരുവഴിയമ്പലം, തകര, രതിനിർവ്വേദം, ജലജ്വാല, നന്മകളുടെ സൂര്യൻ, വിക്രമകാളീശ്വരം എന്നീ നോവലെറ്റുകളും, നക്ഷത്രങ്ങളെ കാവൽ, വാടകക്കൊരുഹൃദയം ഉദ്ദകപ്പോള, ഇതാ ഇവിടെവരെ, ശവവാഹനങ്ങളും തേടി, മഞ്ഞുകാലംനോറ്റ കുതിര, പ്രതിമയും രാജകുമാരിയും, കള്ളൻ പവിത്രൻ, ഋതുഭേദങ്ങളുടെ പാരിതോഷികം തുടങ്ങിയ നോവലുകളും നിരവധി തിരക്കഥകളും ഉണ്ട്. ജനുവരിയുടെ നഷ്ടമായി പത്മരാജന്‍ അകാലത്തില്‍ പറന്നകലുമ്പോള്‍ സാഹിത്യ – ചലച്ചിത്ര ലോകത്തിനു തീരാനഷ്ടമാകുകയായിരുന്നു. ഇന്നും കഥകളുടെ ഗന്ധര്‍വനായ പത്മരാജന്‍ ഒഴിച്ചിട്ട ഇടം പൂരിപ്പിക്കാനാരുമില്ലാതെ ഒഴിഞ്ഞു തന്നെ കിടക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജസ്പാൽ ഭട്ടി കൊല്ലപ്പെട്ടു

October 25th, 2012

jaspal-bhatti-epathram

ന്യൂഡൽഹി : പ്രശസ്ത ഹാസ്യ താരം ജസ്പാൽ ഭട്ടി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ജലന്ധറിനടുത്ത് ഷാഹ്കോട്ട് പ്രദേശത്ത് ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. ഭട്ടി സഞ്ചരിച്ച കാറിൽ ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു. വാഹനത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ മകനും ഭട്ടിയുടെ ഏറ്റവും പുതിയ സിനിമയിലെ നായിക സുരിലി ഗൌതമിനും അപകടത്തിൽ പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാളെ റിലീസ് ചെയ്യാനിരുന്ന ഭട്ടിയുടെ “പവർ കട്ട്” എന്ന സിനിമയുടെ പ്രചരണ പ്രവർത്തനങ്ങൾക്കായി യാത്രയിലായിരുന്നു ഇവർ.

ദൂരദർശന്റെ ആദ്യ നാളുകളിൽ ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകർക്ക് മുൻപിൽ അദ്യമായി സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന തന്റെ കോമഡി ഷോകളായ “ഫ്ലോപ് ഷോ”, “ഉൽട്ടാ പുൽട്ടാ” എന്നീ പരിപാടികൾ അവതരിപ്പിച്ച് ഏറെ ജനസമ്മതി നേടിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കഭീ കഭീ…

October 22nd, 2012

yash-chopra-epathram

ഇന്ത്യൻ മനശ്ശാസ്ത്രത്തിൽ പ്രണയത്തിന്റെ അപൂർവ്വ സുന്ദര വർണ്ണങ്ങൾ വാരി വിതറിയ ഒട്ടേറെ ചലച്ചിത്രങ്ങൾക്ക് ജന്മം നൽകിയ യാഷ് ചോപ്ര ഓർമ്മയായി. കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിൽസയിൽ ആയിരുന്ന അദ്ദേഹം ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് മരണമടഞ്ഞത്. 80 വയസായിരുന്നു.

kabhie-kabhie-epathram

1976ൽ അദ്ദേഹം സംവിധാനം ചെയ്ത കഭീ കഭീ എന്ന പ്രണയ കാവ്യം ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനസ്സിൽ യാഷ് ചോപ്രയുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നായി നിലനിൽക്കുന്നു.

അമിതാഭ് ബച്ചനേയും ഷാറൂഖ് ഖാനേയും സൂപ്പർ താര പദവിയിലേക്ക് ഉയർത്തിയ യാഷ് ചോപ്ര നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ഒട്ടനേകം സിനിമകൾ നിർമ്മിക്കുകയും ചെയ്തു. അമിതാഭിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ദീവാർ മുതൽ ഷാറൂഖിനെ പ്രണയ നായകനാക്കിയ ദിലവാലാ ദുൽഹനിയാ ലേ ജായേംഗേ വരെ, സിൽസിലാ, ദിൽ തോ പാഗൽ ഹെ, ലംഹേ, കാലാ പത്ഥർ, ത്രിശൂൽ മുതൽ ഫന, ധൂം, ചൿ ദേ ഇൻഡിയ എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളാണ് യാഷ് ചോപ്ര സംവിധാനം ചെയ്യുകയോ നിർമ്മിക്കുകയോ ചെയ്തത്. ഇന്ത്യൻ സിനിമയിലേക്ക് സംഗീതത്തിന്റെ മാധുര്യം തിരികെ കൊണ്ടുവരുന്നതിൽ സുപ്രധാന വഴിത്തിരിവായ “ചാന്ദ്നി” യും യാഷ് ചോപ്രയുടെ സംഭാവനയാണ്.

1998ൽ ദിൽ തോ പാഗൽ ഹെ, 2005ൽ വീർ സര എന്നീ ചിത്രങ്ങളുടെ നിർമ്മാണത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. 2005ൽ രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിക്കുകയുണ്ടായി. ഫ്രാൻസിലെ പരമോന്നത സിവിലിയൻ പുരസ്കാരമായ ലെജൻ ഓഫ് ഓണർ ലഭിച്ച അദ്ദേഹത്തിന് 2001ൽ ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാൽകെ പുരസ്കാരം ലഭിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

13 of 24« First...10...121314...20...Last »

« Previous Page« Previous « മോഹന്‍ രാഘവന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
Next »Next Page » ഏട്ടിലെ പശു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine